Aksharam News

Aksharam News കേരളത്തിനൊപ്പം നിങ്ങൾക്കൊപ്പം

ഇഞ്ചുറി ടൈമിലെ ഗോളിൽ കേരളത്തിന്റെ നെഞ്ചുപിളർത്തി റോബി, കേരളത്തെ ഒരു ഗോളിന് തോൽപ്പിച്ചു ബംഗാൾ സന്തോഷ്‌ ട്രോഫി ചാമ്പ്യന്മാ...
31/12/2024

ഇഞ്ചുറി ടൈമിലെ ഗോളിൽ കേരളത്തിന്റെ നെഞ്ചുപിളർത്തി റോബി, കേരളത്തെ ഒരു ഗോളിന് തോൽപ്പിച്ചു ബംഗാൾ സന്തോഷ്‌ ട്രോഫി ചാമ്പ്യന്മാർ!

2023 ലോകകപ്പില്‍ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്‌മുംബൈ: 2023 ഏകദിന ലോ...
18/05/2024

2023 ലോകകപ്പില്‍ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്‌

മുംബൈ: 2023 ഏകദിന ലോകകപ്പിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി മാറ്റാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനെതിരെ ഓറഞ്ച് കളര്‍ ജേഴ്സിയില്‍ കളിക്കാന്‍ ബിബിസിഐ കളിക്കാരോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് മാധ്യമമായ 'വിസ്ഡന്‍' പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വെളിപ്പെടുത്തല്‍.

2023 ലെ ലോകകപ്പില്‍ ഇന്ത്യ പതിവ് നീല ജേഴ്സിയിലാണ് കളിച്ചിരുന്നത്. പരിശീലക ജേഴ്സിയായി ഓറഞ്ച് കിറ്റും നല്‍കിയിരുന്നു. എന്നാല്‍ അഹമ്മദാബാദില്‍ നടന്ന പാകിസ്താനെതിരായ പ്രധാന മത്സരത്തിന് രണ്ട് ദിവസം മുന്‍പ് ഓറഞ്ച് നിറത്തിലുളള ജേഴ്സി കളിക്കാര്‍ക്ക് നല്‍കി. പാകിസ്ഥാനെതിരെ ഇന്ത്യ ഓറഞ്ച് ജേഴ്സിയില്‍ കളിക്കണമെന്നായിരുന്നു ബിസിസിഐ നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശത്തോട് കളിക്കാര്‍ വിയോജിക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ രാഷ്ട്രീയവല്‍ക്കരണം എന്ന തലക്കെട്ടില്‍ സ്പോര്‍ട്സ് ലേഖികയായ ഷാര്‍ദ ഉഗ്ര എഴുതിയ ലേഖനത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.

ഒരു വിഭാഗം കളിക്കാര്‍ ഇത് ഹോളണ്ടിന്‍റെ ജേഴ്സിയോട് സാമ്യമുളളതാണെന്ന് ചൂണ്ടിക്കാണിച്ചു. മറ്റൊരു വിഭാഗം ഇത് ടീമിലുളള എല്ലാവരേയും ഉള്‍ക്കൊളളുന്ന ജേഴ്സിയായി തോന്നുന്നില്ലെന്നും ചിലര്‍ക്കെങ്കിലും ഇത് അനാദരവായി തോന്നിയേക്കാം എന്നും പറഞ്ഞതായും ലേഖനത്തില്‍ പറയുന്നു. എന്നിരുന്നാലും പാകിസ്താനെതിരെ നീല ജഴ്സിയില്‍ തന്നെയാണ് ഇന്ത്യ കളിച്ചത്.

2019 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നീലയും ഓറഞ്ചും നിറത്തിലുളള ജേഴ്സിയില്‍ കളിച്ചിരുന്നു. അത് പിന്നീട് ലേലം ചെയ്യുകയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. അതിന് സമാനമായ രീതിയില്‍ ഉപയോഗിക്കാം എന്നതായിരുന്നു ബിസിസിഐയുടെ വാദം. എന്നാല്‍ നിറം മാറ്റത്തിന് പിന്നിലുളള രാഷ്ട്രീയ മാനം തിരിച്ചറിഞ്ഞ കളിക്കാര്‍ അത് ധരിക്കാന്‍ വിസമ്മതിച്ചെന്നും ലേഖനത്തില്‍ പറയുന്നു.

ഒരിക്കൽ ഈ രാജ്യത്തിന്റെ അഭിമാനമായിരുന്നവർ, ഈ രാജ്യത്തിന്റെ പതാക ലോകത്തിന്റെ നെറുകയിൽ സ്ഥാപിച്ചവർ, ഇന്ന് ഇതേ രാജ്യത്തിന്റ...
31/05/2023

ഒരിക്കൽ ഈ രാജ്യത്തിന്റെ അഭിമാനമായിരുന്നവർ, ഈ രാജ്യത്തിന്റെ പതാക ലോകത്തിന്റെ നെറുകയിൽ സ്ഥാപിച്ചവർ, ഇന്ന് ഇതേ രാജ്യത്തിന്റെ തെരുവിൽ കിടന്ന് നീതിക്കായി മർദ്ദനങ്ങൾ ഏറ്റുവാങ്ങുന്നത് കാണുന്നത് ഓരോ പൗരന്റെയും കണ്ണുനനയിക്കുന്നത് തന്നെയാണ്. പക്ഷേ, ഭീതിപ്പെടുത്തുന്ന യാഥാർഥ്യം എന്തെന്നാൽ ഒന്നര മാസത്തോളമായി ഇന്ത്യയുടെ ഗുസ്തി താരങ്ങൾ തെരുവിൽ സമരം ചെയ്യുന്നതും അടികൊള്ളുന്നതും എന്തിനാണെന്ന് പോലും പലർക്കും അറിയില്ല എന്നതാണ്. മഹാരാജാവിന്റെ ചെങ്കോലിന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ വളരെ സമർത്ഥമായിത്തന്നെ പൊതുജനങ്ങളിൽ നിന്നും മറച്ചുവെക്കാൻ ശ്രമിക്കുന്ന യാഥാർഥ്യം. കേരളത്തിലേതോ ഒരു സ്ഥലത്ത് ആന ചെരിഞ്ഞെന്നും പറഞ്ഞു ഹൃദയം വേദനിച്ച ക്രിക്കറ്റ് രാജാവും ബ്ലാക്ക് ലിവ്സ് മാറ്ററിന് പിന്തുണയർപ്പിച്ച് കൊണ്ട് മുട്ടുകുത്തി നിന്ന ക്രിക്കറ്റ് ലോകവും, എന്തിന്.. ഈ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട എന്ന് ലോക കായികതാരങ്ങളോട് രോഷംകൊണ്ട ക്രിക്കറ്റ് ദൈവവും സ്വന്തം രാജ്യത്തെ ഗുസ്തി താരങ്ങൾ നീതിക്ക് വേണ്ടി കെഞ്ചുന്നത് കണ്ട മട്ടില്ല. പ്രതിസ്ഥാനത്ത് നിൽക്കുന്നത് അവർ താണ് കുനിഞ്ഞു വണങ്ങുന്നവർ തന്നെയാണ് എന്നത് തന്നെ കാരണം.

ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്റും സർവോപരി ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ഏതാണ്ട് ഒരു ദശകത്തോളമായി ഫെഡറേഷന് കീഴിലുള്ള വനിതാറെസ്ലർമാരെ ലൈംഗികമായി പീഡിപ്പിച്ചു, അതും പ്രായപൂർത്തിയെത്താത്തവർ ഉൾപ്പെടെ എന്ന മാരകമായ ആരോപണമാണ് ഉയർന്നുവന്നിട്ടുള്ളത്. പോക്സോ വകുപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ് എതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും ബിജെപിയുടെ കാലിന്റെ അടിയിൽ കുനിഞ്ഞു നിൽക്കുന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥ തയ്യാറായിട്ടില്ല എന്നത് തന്നെയാണ് ഗുസ്തി താരങ്ങളുടെ സമരത്തിന്റെ കാരണവും. രാജ്യത്തിന് വേണ്ടി അവർ പോരാടി നേടിയ മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കും എന്ന് പറഞ്ഞപ്പോൾ അവർക്ക് പിന്തുണയുമായി വന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ പോരാട്ട ചരിത്രത്തിലെ നാഴികക്കല്ലുകളായ കർഷക സമര പോരാളികൾ മാത്രം. ഗുസ്തി താരങ്ങളുടെ പോരാട്ടത്തിന് നീതികരമായ ഒരു അന്ത്യം കുറിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോകത്തിന് മുൻപിൽ ഇന്ത്യയ്ക്കും സർവ്വ ഇന്ത്യക്കാർക്കും നാണംകെട്ടു തലകുനിച്ചു നിൽക്കേണ്ടി വരും.

അയാൾ വന്നു. മഞ്ഞും മഴയും വെയിലും ഭേദിച്ചു അയാൾ നടന്നു. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ ഒരു കട കൂടി അയാൾ തുറന്നിട്...
13/05/2023

അയാൾ വന്നു. മഞ്ഞും മഴയും വെയിലും ഭേദിച്ചു അയാൾ നടന്നു. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ ഒരു കട കൂടി അയാൾ തുറന്നിട്ടു. അവസാനം അയാൾ കീഴടക്കി, കന്നഡികരുടെ ഹൃദയവും കന്നഡിക മണ്ണും. ഇവിടെ തുടങ്ങുകയാണ്, മതേതര ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ..!!

Rahul Gandhi

Address

Calicut

Alerts

Be the first to know and let us send you an email when Aksharam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aksharam News:

Share