Time city channel

Time city channel A publication from CITY CHANNEL

ആരോഗ്യ മന്ത്രിയെ കണ്ടു,വിവാദത്തില്‍ ക്ഷമ ചോദിച്ചു, ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഡോ ഹാരിസ് തിരുവന്തപുരം:തിരുവന്തപുരം ...
09/08/2025

ആരോഗ്യ മന്ത്രിയെ കണ്ടു,വിവാദത്തില്‍ ക്ഷമ ചോദിച്ചു, ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഡോ ഹാരിസ്
തിരുവന്തപുരം:തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തില്‍ ആരോഗ്യമന്ത്രിയോട് ക്ഷമ പറഞ്ഞതായി ഡോ.ഹാരിസ് ചിറക്കല്‍.താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ല. ആരോഗ്യ മന്ത്രി തന്നെ നേരില്‍ വന്ന് കണ്ട് സംസാരിച്ചിരുന്നു.വിവാദങ്ങള്‍ ദുഃഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ അടക്കം അന്വേഷണം നടക്കട്ടെയെന്നും താന്‍ തുറന്ന പുസ്തകമാണെന്നും ഡോ.ഹാരിസ് പറഞ്ഞു. താനില്ലാതെ ആയാലും തനിക്ക് പ്രശ്‌നമില്ല. ഏതുരീതിയിലുള്ള അന്വേഷണത്തെയും ഭയക്കുന്നില്ല. താനുമായി ബന്ധപ്പെട്ട വിഷയം സംഘടന ഏറ്റെടുത്തുവെന്നും ഉപകരണം തിരിച്ചറിയാതെ പോയതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഡോ.ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

ഡോ.ഹരിസിനെപ്പം,അന്വേഷണത്തില്‍ വ്യക്തതയില്ല; സ്വതന്ത്ര അന്വേഷണം വേണമെനന്ന് കെജിഎംസിടിഎ  തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ...
08/08/2025

ഡോ.ഹരിസിനെപ്പം,അന്വേഷണത്തില്‍ വ്യക്തതയില്ല; സ്വതന്ത്ര അന്വേഷണം വേണമെനന്ന് കെജിഎംസിടിഎ
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് പറഞ്ഞ ഡോ.ഹാരിസ് ചിറയ്ക്കലിനെ പിന്തുണച്ച് ഡോക്ടര്‍മരുടെ സംഘടനയായ കെജിഎംസിടിഎ. ഇക്കാര്യം തുറന്നു പറഞ്ഞതിന് ഡോ. ഹാരിസ് നേരിട്ട സമ്മര്‍ദ്ദം ഊഹിക്കാവുന്നതിനും അപ്പുറമാണ്. ഈ വിഷയത്തില്‍ സംഘടന ഡോ. ഹാരിസിനൊപ്പമായിരിക്കും.ഡോ. ഹരിസുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ വ്യക്തതയില്ലന്ന് കെജിഎംസിടിഎ പ്രസിഡന്റ് ഡോ. റോസ്‌നാര ബീഗം പറഞ്ഞു.

തന്റെ ഓഫീസ് മുറിയില്‍ കയറി പരിശോധന നടത്തിയ കാര്യം ഡോ.ഹാരിസ് തന്നെ വിളിച്ചു പറഞ്ഞിരുന്നു. ഓഫീസ് മുറി വേറെ താഴിട്ട് പൂട്ടിയ കാര്യവും അറിയിച്ചു.ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും ഡോ.ഹാരിസ് പറഞ്ഞു.ഇതിന്റ് അടിസ്ഥാനത്തില്‍ താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രന്‍സിപ്പലുമായി സംസരിച്ചു.വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പ്രിന്‍സിപ്പല്‍ തന്നോടും ആവര്‍ത്തിച്ചത്.

'ഗൗരവമേറിയ ചോദ്യങ്ങള്‍, വിവരങ്ങള്‍ രാജ്യത്തെ ബോധിപ്പിക്കണം';രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി തരൂര്‍.ന്യൂഡല്‍ഹി: രാജ്യത്ത...
08/08/2025

'ഗൗരവമേറിയ ചോദ്യങ്ങള്‍, വിവരങ്ങള്‍ രാജ്യത്തെ ബോധിപ്പിക്കണം';രാഹുല്‍
ഗാന്ധിക്ക് പിന്തുണയുമായി തരൂര്‍.

ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമെന്ന് ശശി തരൂര്‍ എംപി. മഹാരാഷ്്ട്ര, കര്‍ണാടക, സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നു എന്നുള്‍പ്പെടെയുളള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് തരുറിന്റ പ്രതികരണം.
രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ടര്‍മാരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പരിഹരിക്കേണ്ട ഗൗരവമേറിയ ചോദ്യങ്ങളാണ് രാഹുല്‍
ഗാന്ധി ഉയര്‍ത്തിയിരിക്കുന്നത് എന്ന് ശശി തരൂര്‍ എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ജനാധ്പത്യം ഏറെ വിലപ്പെട്ടതാണ്. ഇതിന്റെ വിശ്വാസ്യത കഴിവില്ലായ്മ, അശ്രദ്ധ, മന:പൂര്‍വമായ കൃത്രിമത്വം എന്നിവ കാരണം നഷ്ടപ്പെടുന്ന നിലയുണ്ടാക്കരുത്. രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. വിഷയത്തെ കുറിച്ചുളള യഥാര്‍ഥ വിവരങ്ങള്‍ രാജ്യത്തെ ബോധിപ്പിക്കണം എന്നും തരൂര്‍ പറയുന്നു. ഇലക്ഷന്‍ കമ്മീഷന്‍,തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് തരൂറിന്റ പോസ്റ്റ്.

'മാപ്പ് '; അടുരിനെയും യേശുദാസിനെയും  അധിക്ഷേപിച്ചതില്‍ ക്ഷമാപണവുമായി വിനായകന്‍    അടൂര്‍ ഗോപലക്യഷ്ണനെയും യേശു ദാസിനെയും ...
08/08/2025

'മാപ്പ് '; അടുരിനെയും യേശുദാസിനെയും അധിക്ഷേപിച്ചതില്‍ ക്ഷമാപണവുമായി വിനായകന്‍
അടൂര്‍ ഗോപലക്യഷ്ണനെയും യേശു ദാസിനെയും അധിക്ഷേപിച്ച് പോസ്റ്റിട്ടതില്‍ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. ഫെയ്‌സ്ബുക്കിലൂടെ ' മാപ്പ് എന്ന് മാത്രമാണ് വിനായകന്‍ കുറിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിലാണ് അടുരിനെയും യേശുദാസിനെയു അധിക്ഷേപിക്കുന്ന തരത്തില്‍ വിനായകന്‍ പോസ്റ്റ് പങ്കുവച്ചത്.

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ച്ചത്തേക്ക് ടോള്‍ വേണ്ട. കൊച്ചി: ദേശീയപാതയില്‍ ഇടപ്പളളി-മണ്ണുത്തി മ...
06/08/2025

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ച്ചത്തേക്ക് ടോള്‍ വേണ്ട.
കൊച്ചി: ദേശീയപാതയില്‍ ഇടപ്പളളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നാലാഴ്ച്ചത്തേയ്ക്ക് ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അടിപ്പാതയും സര്‍വീസ് റോഡും പൂര്‍ത്തിയാകാതെ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ കുറെ മാസങ്ങളായി ദേശീയപാതയില്‍ ഇടപ്പളളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്ക് രുക്ഷമാണ്. ജംഗ്ഷനുകളില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ മണ്ണുത്തി മുതല്‍ അങ്കമാലി വരെയുളള ഭാഗത്താണ് പ്രധാനമായി ഗതാഗതക്കുരുക്ക് രുക്ഷമായി അനുഭവപ്പെടുന്നത്. മണിക്കുറുകള്‍ എടുത്താണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ടോള്‍ പിരിവ് തകൃതിയായി നടക്കുന്നതിനെതിരെ വ്യാപക ആക്ഷേപമാണ് ഉയര്‍ന്നത്.

മിന്നില്‍ പ്രളയത്തിന് കാരണം മേഘ വിസ്‌ഫോടനമല്ല? ;  കാലാവസ്ഥ പ്രതികൂലം,  രക്ഷാദൗത്യം ദുഷ്‌കരമെന്ന് സൈന്യം തിരിച്ചല്‍ തുടരു...
06/08/2025

മിന്നില്‍ പ്രളയത്തിന് കാരണം മേഘ വിസ്‌ഫോടനമല്ല? ; കാലാവസ്ഥ പ്രതികൂലം, രക്ഷാദൗത്യം ദുഷ്‌കരമെന്ന് സൈന്യം തിരിച്ചല്‍ തുടരുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുളള ധാരലി ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം മേഘ വിസ്‌ഫോടനമല്ലന്ന് വിദഗ്ധരുടെ നിഗമനം.ഹിമാനിയുടെ തകര്‍ച്ചയോ, ഹിമ തടാകത്തിലുണ്ടായ വിസ്‌ഫോടനമോ ആകാം മിന്നല്‍ പ്രളയത്തിന് വഴിവെച്ചതെന്നാണ് ഉപഗ്ര ചിത്രങ്ങളും കാലാവസ്ഥ ഡാറ്റയും വിശകലനം ചെയ്തുകൊണ്ട് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.പെട്ടെന്നുള്ള വെളളപ്പൊക്കത്തിന് കാരണമായേക്കാവുന്ന ഹിമപാതത്തിന്റെയോ, ഹിമനികളുടെ പൊട്ട്‌ത്തെറിയുടെയോ ലക്ഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്..

'നമുക്കിനി പൊലീസും കോടതിയും വേണ്ട';  കന്യാസ്ത്രീകളുടെ മോചനത്തില്‍ ബിജെപി നേത്യത്വത്തിനെരെ സംഘപരവാര്‍ നേതാക്കള്‍       കോ...
04/08/2025

'നമുക്കിനി പൊലീസും കോടതിയും വേണ്ട'; കന്യാസ്ത്രീകളുടെ മോചനത്തില്‍ ബിജെപി നേത്യത്വത്തിനെരെ സംഘപരവാര്‍ നേതാക്കള്‍
കോഴിക്കോട്: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും മനുഷ്യക്കടത്തിനു രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം ബിജെപി കൈകാര്യം ചെയ്ത രീതിക്കെതിരെ സംഘപരിവാറില്‍ പ്രതിഷേധം. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് തങ്ങളുടെ ഇടപെടല്‍ മൂലമാണെന്ന കേരള ബിജെപി ന്യേത്വത്തിന്റ നിലപാടാണ് സംഘപരിവാര്‍ നേതാക്കാള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
നമുക്കിനി പൊലീസും കോടതിയും വേണ്ട വോട്ടു പ്രതീക്ഷിക്കുന്ന രാഷ്രട്രീയപ്പാര്‍ട്ടി നേതാക്കന്മാര്‍ തീരുമാനിക്കും ആര് കുറ്റവാളിയാണ് ആരല്ല എന്ന് എന്നാണ് കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം സ്ഥാപകന്‍ സ്വാമി ചിദാനന്ദ പുരി അഭിപ്രായപ്പെട്ടത്.മതപരിവര്‍ത്തനത്തിനം തടയുന്നത് തീവ്രവാദമാണങ്കില്‍ അത് തുടരുക തന്നെ ചെയ്യുമെന്ന് വിഎച്ച്പി നേതാവ് ആര്‍ വി ബാബു പറഞ്ഞു.കന്യാസ്ത്രീകളുടെ വിഷയത്തില്‍ നിയമനടപടികളില്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഇടപെട്ടാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന് ആര്‍വി ബാബു ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു...

ജൂതര്‍ക്ക് നിയന്ത്രണമുളള അല്‍ അഖ്‌സ പളളിയില്‍ ഇസ്രയേല്‍ മന്ത്രിയുടെ പ്രാര്‍ഥന; വ്യാപക പ്രതിഷേധം. ജറുസലേം: ഗാസയില്‍ ആക്രമ...
04/08/2025

ജൂതര്‍ക്ക് നിയന്ത്രണമുളള അല്‍ അഖ്‌സ പളളിയില്‍ ഇസ്രയേല്‍ മന്ത്രിയുടെ പ്രാര്‍ഥന; വ്യാപക പ്രതിഷേധം.

ജറുസലേം: ഗാസയില്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ മേഖലയില്‍ വംശീയ ഭിന്നത വര്‍ധിപ്പിക്കുന്ന പ്രകോപന നടപടിയുമായി ഇസ്രയേല്‍ മന്ത്രി. പതിറ്റാണ്ടുകള്‍ പിന്നിട്ട ആരാധനാ നിയന്ത്രണ കരാര്‍ ലംഘിച്ച് ജറുസലമിലെ അല്‍ അഖ്‌സ പളളിയില്‍ പ്രാര്‍ഥന നടത്തിയ ഇസ്രയേല്‍ മന്ത്രി ബെന്‍- ഗ്വിറിന് എതിരെ വ്യാപക പ്രതിഷേധം. ദേശീയ സുരക്ഷ മന്ത്രിയായ ഇറ്റാമര്‍ ബെന്‍- ഗ്വിര്‍ ഞായറാഴ്ചയാണ് അല്‍അഖ്‌സ പളളി സന്ദര്‍ശിച്ചത്. ഇസ്രയേല്‍ സൈന്യത്തിന്റെ അകമ്പടിയോടെ ആയിരത്തോളം പേര്‍ക്കൊപ്പം ആയിരുന്നു ഇസ്രയേല്‍ മന്ത്രിയുടെ അല്‍അഖ്‌സ പളളി സന്ദര്‍ശനം.
ക്രിസ്ത്യന്‍-മുസ്ലീം- ജൂത മതങ്ങളുടെ വിശുദ്ധഭൂമിയായ ജറുസലേമില്‍അല്‍അഖ്‌സ പളളി സ്ഥിതിചെയ്യുന്ന ടെമ്പിള്‍ മൗണ്ട്/ ഹറം അല്‍-ഷെരീഫ് എന്ന സമുച്ചയത്തില്‍ ജൂതന്‍മാര്‍ക്ക് പ്രവേശിക്കുന്നതിലും പ്രാര്‍ഥിക്കുന്നതിലും പതിറ്റാണ്ടുകളായി നിയന്ത്രണങ്ങളുണ്ട്. ജോര്‍ദാന്‍ ആസ്ഥാനമായ സംഘടനയ്ക്കാണ് അല്‍അഖ്‌സ സമുച്ചയത്തിന്റെ ഭരണച്ചുമതല. അന്താരാഷ്ട്ര കരാര്‍ അനുസരിച്ച് പളളിയില്‍ മുസ്ലീം വിഭാഗക്കാര്‍ക്കു മാത്രമാണ് പ്രാര്‍ഥനക്ക് അനുവാദം. ജൂത വിഭാഗക്കാര്‍ക്ക് സന്ദര്‍ശനാനുമതി മാത്രമാണുളളത്. ഇതാണ് തീവ്ര വലതുപക്ഷ നിലപാടുകളുളള ബെന്‍- ഗ്വിര്‍ മറികടന്നത്. അല്‍അഖ്‌സ സമുച്ചയത്തില്‍ ജൂത പ്രാര്‍ഥന അനുവദിക്കണമെന്ന് പലപ്പോഴും ആവശ്യം ഉന്നയിച്ചിരുന്ന വ്യക്തി കൂടിയാണ് ബെന്‍.

ഒന്‍പതാം ദിനം മോചനം; ഛത്തിസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം       റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തന...
02/08/2025

ഒന്‍പതാം ദിനം മോചനം; ഛത്തിസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം
റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തിസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുര്‍ എന്‍ഐഎ കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത്. ഇന്നത്തേക്ക് മാറ്റിുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത് .50.000 രുപയുടെ രണ്ട് ആള്‍ജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് കോടതയില്‍ സമര്‍പ്പിക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് .
സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്‍മേലാണ് ഇന്നലെ എന്‍ഐഎ കോടതയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നു ചുണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. അതേസമയം കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതയുടെ ചോദ്യത്തിന് വേണ്ട എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

'പ്രിയ സുഹൃത്തേ,ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പാട്;കലാഭവന്‍ നവാസിനെ ഓര്‍ത്ത് ജയറാം നടന്‍ കലഭവന്‍ നവാസിന്റെ മരണവാര്‍ത്തയു...
02/08/2025

'പ്രിയ സുഹൃത്തേ,ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പാട്;കലാഭവന്‍ നവാസിനെ ഓര്‍ത്ത് ജയറാം
നടന്‍ കലഭവന്‍ നവാസിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് മലയാള സിനിമ ലോകം.51 കാരനായ നവാസ് ഇന്നലെയാണ് മരണപ്പെടുന്നത്.മിമിക്രി വേദികളിലൂടെ കരിയര്‍ ആരംഭിച്ച് സിനിമയിലെത്തിയ താരമാണ് നവാസ്.സിനിമ ലോകത്തും ടെലിവിഷന്‍ ലോകത്തുമെല്ലാം സജീവ സാന്നിധ്യമായിരുന്നു.കരിയറില്‍ ശക്തമായൊരു തിരിച്ചുവരവിന് ശ്രമിക്കവെയാണ് മരണം അദ്ദേഹത്തെ തേടിയെത്തുന്നത്.
നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ ജയറാമും എത്തി.സോഷ്യല്‍ മീഡിയയില്‍ നവാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ജയറാമിന്റെ പ്രതികരണം.'പ്രിയ സുഹൃത്തേ,ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പ്പാട്,പ്രണാമം'എന്നായിരുന്നു ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഡോ. ഹരിസിന് നോട്ടീസ്: പെരുമാറ്റച്ചട്ട ലംഘനത്തിനുളള സ്വാഭാവിക നടപടി മാത്രം: മന്ത്രി വീണാ ജോര്‍ജ്          തിരുവനന്തപുരം: ...
01/08/2025

ഡോ. ഹരിസിന് നോട്ടീസ്: പെരുമാറ്റച്ചട്ട ലംഘനത്തിനുളള സ്വാഭാവിക നടപടി മാത്രം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് യുറോളജി വിഭാഗം മേധാവി ഡോ. ഹരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് വകുപ്പിന്റെ സ്വാഭാവിക നടപടി മാത്രമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടുണ്ടെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുളള നടപടിയാണ് നോട്ടീസെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി തീരുമാനിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു.

ജാമ്യാപേക്ഷ  പരിഗണിച്ചില്ല, കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും; കേസ് എന്‍ഐഎ കോടതിയിലേക്ക്. റായ്പൂര്‍: ഛത്തിസ്ഗഡിലെ ജയിലില്‍...
30/07/2025

ജാമ്യാപേക്ഷ പരിഗണിച്ചില്ല, കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും; കേസ് എന്‍ഐഎ കോടതിയിലേക്ക്.

റായ്പൂര്‍: ഛത്തിസ്ഗഡിലെ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളി. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷ തളളിയതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും.

മനുഷ്യക്കടത്ത് അടക്കമുളള വകപ്പുകള്‍ ചുമത്തിയതിനാല്‍ കേസ് പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്ന് പൊലീസ് വീദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത് കുറ്റം ആരോപിക്കപ്പെട്ടതിനാല്‍ കേസ് ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലേക്ക് മാറ്റുകയാണെന്നും ദുര്‍ഗ് സെഷന്‍സ് കോടതി അറിയിച്ചു.

10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഈ കോടതിയിലാണ് പരിഗണിക്കുക. മതപരിവര്‍ത്തനമോ, മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്തു ജീവിക്കാനായി ഭരണഘടന നല്‍കുന്ന അവകാശമാണു ഉപയെഗിച്ചതെന്നും യുവതികള്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു.
ഛത്തിസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന 2 പെണ്‍കുട്ടികള്‍ നിലവിലില്‍ സര്‍ക്കാര്‍ സംരക്ഷണയിലാണുളളത്.

Address

Calicut

Website

Alerts

Be the first to know and let us send you an email when Time city channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share