Time city channel

Time city channel A publication from CITY CHANNEL

മക്കള്‍ പുതിയ സ്‌കൂളിലേക്ക്, അവളുടെ അന്തസ്സ് ഉയര്‍ത്തിപിടിച്ചു തന്നെ'; കുറിപ്പുമായി ശിരോവസ്ത്ര വിലക്കു നേരിട്ട കുട്ടിയുട...
29/10/2025

മക്കള്‍ പുതിയ സ്‌കൂളിലേക്ക്, അവളുടെ അന്തസ്സ് ഉയര്‍ത്തിപിടിച്ചു തന്നെ'; കുറിപ്പുമായി ശിരോവസ്ത്ര വിലക്കു നേരിട്ട കുട്ടിയുടെ പിതാവ്.

കൊച്ചി: പളളുരുത്തി സെന്റ് റീത്താസ് സ്‌കുളില്‍ ശിരോവസ്ത്ര വിലക്കു നേരിട്ട വിദ്യാര്‍ഥിനി പുതിയ സ്‌കൂളിലേക്ക്. വിദ്യാര്‍ഥിനിയുടെ പിതാവ് അനസ് ആണ് കുട്ടിയുടെ സ്‌കൂള്‍ മാറ്റം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. '' തന്റെ മകള്‍ ഇന്ന് പുതിയ സ്‌കൂളിലേക്ക് പോവുകയാണ്, അവളുടെ അന്തസ്സ് ഉയര്‍ത്തിപിടിച്ചു തന്നെ. അവളുടെ തലയില മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ പേടിക്കില്ലെന്ന് ഉറപ്പുളള കലാലയത്തിലേക്കാണ് പോകുന്നത്'' എന്ന് അനസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ഒരു സാധാരണക്കാരനായ താന്‍ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നിന്ന ആളുകള്‍ക്ക് നന്ദിയും അനസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍, ആള്‍ക്കുട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിന്‍ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിനുന മുഴുവന്‍ പേര്‍ക്കും നന്ദി. വൈവിധ്യങ്ങളുടെ കളറുളള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കള്‍ യാത്ര തുടരട്ടെ.. അനല് പോസ്റ്റില്‍ പറയുന്നു.
ഒക്ടോബര്‍ രണ്ടാം വാരത്തിലാണ് സെന്റ് റീത്താസ് സ്‌കുളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ സ്‌കൂള്‍ അധികൃതര്‍ വിലക്കിയെന്ന വാര്‍ത്ത പുറത്തുവന്നത്. സംഭവത്തില്‍ സ്‌കൂളിനെതിരെ കുട്ടിയുടെ കുടുംബം പരസ്യമായി രംഗത്തു വരികയും വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയും കോടതിയും ഇടപെടുകയും ചെയ്തിരുന്നു. വലിയ ചര്‍ച്ചകളായിരുന്നു വിഷയത്തില്‍ കേരളത്തില്‍ നടന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും സ്‌കൂള്‍ അധികൃതരും പരസ്പരം വാക്ക്‌പോതിലേക്ക് എത്തുന്ന വിധത്തില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചു.
കോടതി ഇടപെട്ടാണ് ഒടുവില്‍ തര്‍ക്കം അവസാനിപ്പിച്ചത്. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍ക്കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചതോടെ പളളുരുത്തി സെന്റ് റീത്താസ് സ്‌കുളുമായി ബന്ധപ്പെട്ടുളള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു. ആക്ഷേപം ഉയര്‍ന്ന സ്‌കൂളിനെതിരെ കുടുതല്‍ നടപടികള്‍ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേതുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട കോടതി തീര്‍പ്പാക്കിയത്.

വിട്ടുവീഴ്ചയുമായി  സിപിഎമ്മും  സിപിഐയും, പിഎം  ശ്രീയില്‍ സമവായം, തര്‍ക്കം തീര്‍ന്നു                തിരുവനന്തപുരം:  സിപിഎ...
29/10/2025

വിട്ടുവീഴ്ചയുമായി സിപിഎമ്മും സിപിഐയും, പിഎം ശ്രീയില്‍ സമവായം, തര്‍ക്കം തീര്‍ന്നു

തിരുവനന്തപുരം: സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ, പിഎം ശ്രീ പദ്ധതിയില്‍ സമവായ സാധ്യത തെളിഞ്ഞു. സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുത്ത് പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന് സിപിഎം നേത്യത്വം തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കും. പിഎം ശ്രീ പദ്ധതിയുടെ പല മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും കേരളത്തിന് അംഗീകരിക്കാനാകില്ല. അതില്‍ ഇളവുവേണം. എങ്കില്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകൂ എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള കത്തയക്കാനാണ് തീരുമായിട്ടുള്ളത്. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഉപസമിത് രൂപീകരിക്കും.

പിഎം ശ്രീ: അനുനയത്തിന് തിരക്കിട്ട കൂടിയാലോചനകള്‍,ഇടതുമുന്നണി ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനംഎല്‍ഡിഎഫ് നേതൃയോഗത്തില്...
29/10/2025

പിഎം ശ്രീ: അനുനയത്തിന് തിരക്കിട്ട കൂടിയാലോചനകള്‍,ഇടതുമുന്നണി ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം
എല്‍ഡിഎഫ് നേതൃയോഗത്തില്‍ പിഎം ശ്രീ പദ്ധതിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാമെന്ന് സിപിഎം ഘടകകക്ഷികളെ അറിയിക്കും
തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍.വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഉടന്‍ വിളിച്ചു കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.എല്‍ഡിഎഫ് യോഗത്തിന്റെ തീയതി ഇന്നു തന്നെ പ്രഖ്യാപിക്കും.രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി,സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍,എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ എന്നിവര്‍ തമ്മില്‍ നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം.
എല്‍ഡിഎഫ് നേതൃയോഗത്തില്‍ പിഎം ശ്രീ പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ച ചെയ്യാമെന്നും,അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ മരവിപ്പിച്ചു നിര്‍ത്തുമെന്നും സിപിഎം നേതൃത്വം സിപിഐ സംസ്ഥാന നേതാക്കളെയും മറ്റു ഘടകകക്ഷി നേതാക്കളെയും അറിയിക്കും. എല്‍ഡിഎഫ് യോഗത്തിനു ശേഷം മാത്രമേ പദ്ധതിയിലെ തുടര്‍നടപടികളുണ്ടാകൂ എന്നും അറിയിക്കും. ഇതില്‍ സിപിഐയുടെ നിലപാട് നിര്‍ണായകമാണ്.പിഎം ശ്രീ പദ്ധതിയില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ സിപിഐയുടെ അടിയന്തര സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
ഇടതു നയത്തിനു വിരുദ്ധമായ പിഎം ശ്രീ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്നാണ് സിപിഐ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്.എസ്എസ്‌കെ ഫണ്ട് വാങ്ങി പിഎം ശ്രീയില്‍ മെല്ലെപ്പോക്ക് നടത്താം എന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചെങ്കിലും സിപിഐ വഴങ്ങിയിട്ടില്ല. രണ്ട് തവണ മന്ത്രിസഭ ചര്‍ച്ച ചെയ്തു മാറ്റിവച്ച വിഷയത്തില്‍ വീണ്ടും മന്ത്രിസഭയുടെഅനുമതി ഇല്ലാതെ ആണ് ഒപ്പിട്ടത്.അതില്‍ റൂള്‍സ് ഓഫ് ബിസിനസ് വീഴ്ച ഉണ്ടെന്ന വിലയിരുത്തലിലാണ് സിപിഐ. അനുനയ നീക്കം ഫലിച്ചില്ലെങ്കില്‍ ഇന്നു വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നേക്കും.

വായു മലിനീകരണം:ലോകത്തെ മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയില്‍2010 ന് ശേഷം ഇത്തരം മരണങ്ങളുടെ തോത് 38 ശതമാനം വര്‍ദ്ധിച്ചതായി ...
29/10/2025

വായു മലിനീകരണം:ലോകത്തെ മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയില്‍
2010 ന് ശേഷം ഇത്തരം മരണങ്ങളുടെ തോത് 38 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
ന്യൂഡല്‍ഹി:ആഗോളതലത്തില്‍ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്.പ്രതിവര്‍ഷം 17 ലക്ഷത്തില്‍ അധികം മരണങ്ങളാണ് ഇന്ത്യയില്‍ വായു മലിനീകരണത്തിന്റെ ഫലമായി ഉണ്ടാകുന്നത് എന്നാണ് ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ചിന്റെ 2025 ലെ ഗ്ഗോബല്‍ റിപ്പോര്‍ട്ട് പറയുന്നത് 2010 ന് ശേഷം ഇത്തരം മരണങ്ങളുടെ തോത് 38 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.ഇത് പ്രകാരം 1.72 ദശലക്ഷം മരണങ്ങള്‍ പ്രതിവര്‍ഷം വിവിധ തരത്തിലുളള വായു മലിനീകരണങ്ങളെ തുടര്‍ന്നു ഉണ്ടാകുന്നു എന്നും ചൂണ്ടിക്കാട്ടുന്നു.ആഗോള തലത്തില്‍ പ്രതിവര്‍ഷം 2.5 ദശലക്ഷം മരണങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത് എന്നിരിക്കയാണ് കണക്കിലെ ഇന്ത്യയുടെ അവസ്ഥ വെളിവാക്കുന്നത്.
ഇന്ത്യയിലെ വായുമലിനീകരണം മൂലമുളള മരണങ്ങളില്‍ 44 ശതമാനവും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ്. ഇതില്‍ കല്‍ക്കരി ,ദ്രാവക വാതകം എന്നിവയുടെ ഉപയോഗം പ്രത്യേഗം എടുത്ത് പറയുകയും ചെയ്യുന്നുമുണ്ട്.കല്‍ക്കരി മാത്രം 394000 മരണങ്ങള്‍ക്ക് കാരണമാകുന്നു.പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ഉപയോഗമാണ് ഇതിലെ 298000 മരണങ്ങള്‍ക്ക് കാരണം.റോഡ് ഗതാഗതത്തിന് പെട്രോള്‍ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന മലിനീകരണം 269000 മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഒരു നേരത്തെ ആഹാരം പോലും കിട്ടാത്തവര്‍ ഇപ്പോഴുമുണ്ട്;അതിദാരിദ്ര്യ രഹിത അവകാശ വാദത്തെ തള്ളി ആദിവാസി സംഘടനകള്‍നവംബര്‍ 1 ന് ...
27/10/2025

ഒരു നേരത്തെ ആഹാരം പോലും കിട്ടാത്തവര്‍ ഇപ്പോഴുമുണ്ട്;അതിദാരിദ്ര്യ രഹിത അവകാശ വാദത്തെ തള്ളി ആദിവാസി സംഘടനകള്‍
നവംബര്‍ 1 ന് മുഖ്യമന്ത്രി പിണറായി വിജയനും സിനിമാ താരങ്ങളായ മോഹന്‍ലാല്‍,മമ്മൂട്ടി,കമല്‍ഹാസന്‍
എന്നിവര്‍ പങ്കെടുക്കുന്ന താരനിബിഡമായ പരിപാടിയില്‍ ചരിത്രപരമായ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.
കല്‍പ്പറ്റ:സംസ്ഥാനത്തെ അതിദാരിദ്രരഹിതമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഈ അവകാശവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ആദിവാസി സംഘടനകള്‍.പട്ടിണി,തൊഴിലില്ലായ്മ,ഭൂരാഹിത്യം എന്നിവക്കെതിരായി ആദിവാസി സംഘടനകള്‍ ഇപ്പോഴും പോരാട്ടം തുടരുന്നതിനിടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനം.
നവംബര്‍ 1 ന് മുഖ്യമന്ത്രി പിണറായി വിജയനും സിനിമാ താരങ്ങളായ മോഹന്‍ലാല്‍,മമ്മൂട്ടി,കമല്‍ഹാസന്‍ എന്നിവര്‍ പങ്കെടുക്കുന്ന താരനിബിഡമായ പരിപാടിയില്‍ ചരിത്രപരമായ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.ഈ ആഘോഷം തങ്ങളുടെ അതിജീവന പോരാട്ടത്തെ തന്നെ പരിഹസിക്കുന്നതാണെന്ന നിലപാടിലാണ് ആദിവാസി വിഭാഗങ്ങള്‍.അതിദരിദ്രരെയും അരികുവല്‍ക്കരിക്കപ്പെട്ടവരേയും പരിഗണിക്കുന്നതില്‍ ഈ ക്യാംപെയ്ന്‍ പരാജയപ്പെട്ടെന്നാണ് ഇവരുടെ ആരോപണം.
ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലുള്ള വയനാടിനെ പട്ടികജാതി-പട്ടികവര്‍ഗ്ഗ മന്ത്രി ഒ ആര്‍ കേളു ഒക്ടോബര്‍ 25 ന് അതിദാരിദ്ര്യരഹിത ജില്ലയായി പ്രഖ്യാപിച്ചു. മന്ത്രി വയനാട്ടിലെ ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആളല്ലേ? ഇവിടെ താമസിക്കുന്ന ആര്‍ക്കും അറിയാം ഞങ്ങളുടെ ഗ്രാമങ്ങള്‍ പട്ടിണിയിലും അതിദാരിദ്രത്തിലും കുടുങ്ങികിടക്കുകയാണ്.ആദിവാസി പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ പണിയന്‍ പറയുന്നു.ഇവിടുത്തെ ആളുകള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്തപ്പോള്‍ എങ്ങനെയാണ് സര്‍ക്കാര്‍ അതിദാരിദ്ര്യം തുടച്ചു നീക്കിയെന്ന് അവകാശപ്പെടാന്‍ കഴിയുകയെന്നും മണിക്കുട്ടന്‍ ചോദിച്ചു.

മോന്‍താ ചുഴലിക്കാറ്റ്:മുന്നറിയിപ്പില്‍ മാറ്റം,അഞ്ചു ജില്ലകളില്‍ തീവ്രമഴ, 74 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്,ജാഗ്രതബംഗാള്‍...
27/10/2025

മോന്‍താ ചുഴലിക്കാറ്റ്:മുന്നറിയിപ്പില്‍ മാറ്റം,അഞ്ചു ജില്ലകളില്‍ തീവ്രമഴ, 74 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്,
ജാഗ്രത
ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ചുഴലിക്കാറ്റിന്റെയും അറബിക്കടലിലെ തീവ്രന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട് ജില്ലകള്‍ക്ക് പുറമേ കോട്ടയം,പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയാണ് .പ്രവചിക്കുന്നത്.ജാഗ്രതയുടെ ഭാഗമായി നിലവിലെ മൂന്ന് ജില്ലകളില്‍ നിലേക്ക് ഓറഞ്ച് അലര്

സ്വകാര്യബസിന്റെ മത്സരയോട്ടം;മന്ത്രിക്ക് വിഡിയോ അയച്ചുകൊടുത്തു,ഡ്രൈവറുടെ ലൈസന്‍സ് ചെയ്തു,പെര്‍മിറ്റ് റദ്ദാക്കുംകൊച്ചി:സ്വ...
25/10/2025

സ്വകാര്യബസിന്റെ മത്സരയോട്ടം;മന്ത്രിക്ക് വിഡിയോ അയച്ചുകൊടുത്തു,ഡ്രൈവറുടെ ലൈസന്‍സ് ചെയ്തു,പെര്‍മിറ്റ് റദ്ദാക്കും
കൊച്ചി:സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കര്‍ശന നടപടി തുടര്‍ന്ന് ഗതാഗതവകുപ്പ്.കാലടിയില്‍ അപകടരമായ രീതിയില്‍ അമിതവേഗതില്‍ ഓടിച്ച കെഎല്‍ 33-2174 നമ്പര്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും ആര്‍ടിഒ അറിയിച്ചു.മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.സോഷ്യല്‍ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വിഡിയോയാണ് സംഭവത്തിന് ആധാരമായത്.ദൃശ്യങ്ങള്‍ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷറോട് അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലികമായി അങ്കമാലി ജോയിന്റ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു.

മെസി വരും, പ്രതീക്ഷ അവസാനിച്ചിട്ടില്ല; നവംബറില്‍ തന്നെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു'കൊച്ചി:മെസിയുടേയും അര്‍ജന്റീന ടീമിന്റേ...
25/10/2025

മെസി വരും, പ്രതീക്ഷ അവസാനിച്ചിട്ടില്ല; നവംബറില്‍ തന്നെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു'
കൊച്ചി:മെസിയുടേയും അര്‍ജന്റീന ടീമിന്റേയും കേരളത്തിലേക്കുള്ള വരവില്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ലെന്നു കായിക മന്ത്രി വി.അബ്ദുറഹിമാന്‍.ഫിഫയുടെ അംഗീകാരം കിട്ടുന്നതില്‍ വന്ന കാലതാമസമാണ് പുതിയ പ്രതിസന്ധിക്കു കാരണം.ഈ വിന്‍ഡോയില്‍ കളിക്കാന്‍ സാധിക്കില്ലെന്നു മാത്രമാണ് അര്‍ജന്റീന പറഞ്ഞിട്ടുള്ളത്. അവര്‍ ഇവിടെ നടത്താന്‍ തീരുമാനിച്ച മത്സരത്തില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നവംബറില്‍ തന്നെ ടീമിനെ എത്തിക്കാനുള്ള ശ്രമം തുടരും.

പിഎം ശ്രീ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും, കരാറിലെ വ്യവസ്ഥകള്‍ എന്തെന്ന് മനസ്സിലാക്കണം: ടി പി രാമകൃഷ്ണന്‍.കോഴിക്കോട്: പിഎം ...
24/10/2025

പിഎം ശ്രീ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും, കരാറിലെ വ്യവസ്ഥകള്‍ എന്തെന്ന് മനസ്സിലാക്കണം: ടി പി
രാമകൃഷ്ണന്‍.

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. മുന്നണി യോഗത്തില്‍ പ്രശ്‌നം ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും നിലപാട് സ്വികരിക്കുകയും ചെയ്യും. ഒപ്പിട്ടു എന്ന പറയുന്ന വ്യവസ്ഥകള്‍ എന്താണെന്ന് മനസ്സിലാക്കാതെ അഭിപ്രായ പ്രകടനം നടത്താനാകില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതു മനസ്സിലാക്കി അഭിപ്രായങ്ങള്‍ പിന്നീട് പറയുക എന്നതുമാത്രമാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ ചെയ്യാന്‍ കഴിയുകയുളളു. ദേശീയ വിദ്യഭ്യാസ നയം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ നേരത്തെ ചര്‍ച്ചയായിട്ടുളളതാണ്. കേന്ദ്രസര്‍ക്കാര്‍ നിബന്ധന വെച്ചിരിക്കുന്നതിനാല്‍ കേരളത്തിന് ലഭിക്കേണ്ട പണം കിട്ടുന്നില്ല. കേരളത്തില്‍ എസ്എസ്‌കെയുടെ പ്രവര്‍ത്തനം പ്രശംസനീയമായിട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്.
എസ്എസ്‌കെയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും 1400 കോടി രൂപ ലഭിക്കാനുണ്ട്. ആ പണം ലഭിക്കാന്‍ വേണ്ടി ചില വ്യവസ്ഥകള്‍ കേന്ദ്രവും മുന്നോട്ടുവെച്ചിട്ടുണ്ട്. അതില്‍ ഏതെല്ലാം കാര്യങ്ങള്ണ് അംഗികരിച്ചതെന്ന് തനിക്ക് അറിയില്ല. വിദ്യഭ്യാസമന്ത്രിയുടെ അറിവോടെ ഉദ്യോഗസ്ഥരാണ് കരാറില്‍ ഒപ്പിട്ടിട്ടുളളത്. അതിന്റെ വ്യവസ്ഥകള്‍ എന്താണെന്ന് പരിശോധിച്ച ശേഷം അഭിപ്രായം പറയാം.

സ്‌കൂള്‍ മാറുന്നുവെന്ന് പെണ്‍കുട്ടി, കൂടുതല്‍ നടപടികള്‍ക്കില്ലെന്ന് സര്‍ക്കാര്‍; ഹിജാമ്പ്  ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്ക...
24/10/2025

സ്‌കൂള്‍ മാറുന്നുവെന്ന് പെണ്‍കുട്ടി, കൂടുതല്‍ നടപടികള്‍ക്കില്ലെന്ന് സര്‍ക്കാര്‍; ഹിജാമ്പ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
കൊച്ചി: പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാമ്പ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിച്ചു. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. ആക്ഷേപം ഉയര്‍ന്ന സ്‌കൂളിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊന്നുമില്ലന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.

കാരറ്റ് പതിവാക്കിയാല്‍ ഒന്നല്ല, പലതുണ്ട് ഗുണങ്ങള്‍സലാഡില്‍ ആണെക്കിലും കാരറ്റ് ഒരു പ്രധാന ചേരുവയാണ്.കാരറ്റിനെ അങ്ങനെ വെറു...
23/10/2025

കാരറ്റ് പതിവാക്കിയാല്‍ ഒന്നല്ല, പലതുണ്ട് ഗുണങ്ങള്‍
സലാഡില്‍ ആണെക്കിലും കാരറ്റ് ഒരു പ്രധാന ചേരുവയാണ്.കാരറ്റിനെ അങ്ങനെ വെറുമൊരു പച്ചക്കറിയായി മാത്രം കാണരുത്, ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കാരറ്റ്. കാരറ്റ് ദിവസവും കഴിക്കുന്നത് കൊണ്ട് നിരവതി ആരോഗ്യ ഗുണങ്ങളുമുണ്ട്. വിറ്റാമിന്‍ എ,സി,കെ,പൊട്ടാസ്യം,നാരുകള്‍ തുടങ്ങിയ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങള്‍ കാരറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ബിഹാറില്‍ ഇന്ത്യ മുന്നണിയെ തേജസ്വി യാധവ് നയിക്കും;മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.പട്‌ന:ബിഹാര്‍ നിയമസഭ തെരഞ...
23/10/2025

ബിഹാറില്‍ ഇന്ത്യ മുന്നണിയെ തേജസ്വി യാധവ് നയിക്കും;മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
പട്‌ന:ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ ആര്‍ജെഡി നേതാവ് തേജസ്വി യാദ നയിക്കും.അധികാരത്തിലെത്തിയാല്‍ തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് നെതാവ് അശോക് ഗെഹലോട്ട് പ്രഖ്യാപിച്ചു. പട്‌നയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടിയതിനെത്തുടര്‍ന്നാണ്,ചര്‍കള്‍ക്കായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം അളോക് ഗെഹലോട്ടിനെ പട്‌നയിലേക്ക് അയച്ചത്.

Address

Calicut

Website

Alerts

Be the first to know and let us send you an email when Time city channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share