Time city channel

Time city channel A publication from CITY CHANNEL

അനിസ്‌ലാമിക ആചാരങ്ങള്‍ വര്‍ജിക്കണം;ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴി.നിലവിളക്ക് വിവാദത്തില്‍...
05/06/2026

അനിസ്‌ലാമിക ആചാരങ്ങള്‍ വര്‍ജിക്കണം;ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴി.നിലവിളക്ക് വിവാദത്തില്‍ എംഎല്‍എയെ തിരുത്തി സമസ്ത
കോഴിക്കോട്:നിലവിഴക്ക് കൊളുത്തിയതുമായ ബന്ധപ്പെട്ട വിവാദത്തില്‍ ഫാത്തിമ തഹ്ലിയ
എംഎല്‍എയെ തിരുത്തി സമസ്ത.അനിസ്ലാമികമായ ആചാരങ്ങളും ഇതരസമസ്തരുടെ ആചാരങ്ങളും വര്‍ജ്ജിക്കണമെന്നും ഇസ്ലാം വിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴിയാണെന്നും
സമസ്ത വ്യക്തമാക്കി.സമസ്ത മുശാവറ യോഗത്തിലാണ് നിലവിളക്ക് വിവാദം ചര്‍ച്ചയായത്.പേരാമ്പ്രയിൽ ഒരു സ്വകാര്യ ചടങ്ങ് ഫാത്തിമ തഹ്ലിയ എംഎൽഎ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തിരുന്നു. ഇതാണ് വിവാദത്തിന് വഴിവെച്ചത്. സാമൂഹിക മാധ്യമങ്ങളിൽ ഇത് ചർച്ചയായതിന് പിന്നാലെയാണ് സമസ്‌ത തിരുത്തുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിളക്ക് കൊളുത്തിയതിൽ ഫാത്തിമ തഹ്ലിയയെ വിമർശിച്ചുകൊണ്ട് ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ സലഫിയും വിസ്‌ഡം ഇസ്ല‌ാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടികെ അഷ്റഫും രംഗത്തെത്തിയിരുന്നു.

'തടികൂടുന്ന കേരളം'   പകുതിയോളം സ്ത്രീകള്‍ക്കും അമിതവണ്ണം.തിരുവനന്തപുരം:കേരളത്തിലെ പകുതിയോളം സ്ത്രീകള്‍ക്ക് അമിതവണ്ണമോ അമ...
02/06/2026

'തടികൂടുന്ന കേരളം' പകുതിയോളം സ്ത്രീകള്‍ക്കും അമിതവണ്ണം.
തിരുവനന്തപുരം:കേരളത്തിലെ പകുതിയോളം സ്ത്രീകള്‍ക്ക് അമിതവണ്ണമോ അമിതഭാരമോ ഉണ്ടെന്ന്
ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ പുതിയ റിപ്പോര്‍ട്ട്.ഇതു പ്രകാരം സംസ്ഥാനത്തെ 38.2%
സ്ത്രീകള്‍ അമിതഭാരമോ അമിത വണ്ണമോ ഉള്ളവരാണ്.കേരളത്തിലെ സ്ത്രീകളില്‍ പ്രമേഹവും രക്ത
സമ്മര്‍ദ്ദവും കൂടുതലാണ്.സ്ത്രീകളില്‍ 28.9% പേര്‍ക്കാണ് കേരളത്തില്‍ പ്രമേഹം ഉള്ളത്.ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്.17.8% മാത്രമാണ് ദേശീയ ശരാശരി.പ്രമേഹത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാരും അത്ര പിന്നിലല്ല.31.9% ആണ് പുരുഷന്‍മാരുടെ കണക്ക്.ദേശീയ ശരാശരി ആണെങ്കില്‍ 20.9%ഉം.
അമിത രക്തസമ്മര്‍ദ്ദം സ്ത്രീകളില്‍ 31.9% ആണെങ്കില്‍ പുരുഷന്‍മാരില്‍ 36.06%ആണ്.രണ്ടും ദേശീയ ശരാശരി 17.08% ആണെങ്കില്‍ പുരുഷന്‍മാരിലെ ദേശീയ ശരാശരി 22.1% ആണ്

തിരുവനന്തപുരം; മധ്യവേനല്‍ അവധിക്കു ശേഷം പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് ഇന്ന് സ്‌കൂളുകള്‍ തുറന്നു.പ്രവേശനോത്സവ...
01/06/2026

തിരുവനന്തപുരം; മധ്യവേനല്‍ അവധിക്കു ശേഷം പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച്
ഇന്ന് സ്‌കൂളുകള്‍ തുറന്നു.പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേള്‍സ് എച്ചഎസ്എസില്‍ മുഖ്യമന്ത്രി വി.ഡി സതീശള്‍ നിര്‍വഹിക്കും.
വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും.കുട്ടികളില്‍ സൈബര്‍ സുരക്ഷ സംബന്ധിച്ച
ബോധവല്‍ക്കരണ ലക്ഷ്യമിട്ടു കേരള പൊലീസ് സൈബര്‍ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ
ഭാഗമായി എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബര്‍ സുരക്ഷാ പ്രതിജ്ഞയെടുക്കും.അതേ സമയം പല കേന്ദ്രസിലബസ് സ്‌കൂളുകളിലും അധ്യയനം ഇന്ന് ആരംഭിക്കില്ല.ഈ ആഴ്ചയിലെതന്നെ മറ്റു
ദിവസങ്ങളിലാണ് ആ സ്‌കൂളുകളില്‍ അധ്യയന ആരംഭം.

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: വന്‍ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോര്‍ട്ട്സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാ...
22/05/2026

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: വന്‍ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോര്‍ട്ട്
സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപന പ്രകാരം കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ പ്രതിമാസം വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറിയുടെ വിലയിരുത്തല്‍.പദ്ധതി നടപ്പിലാക്കുന്നതിലൂടെ കോര്‍പ്പറേഷന് കോടികളുടെ അധികബാധ്യത വരുത്തിവെക്കുമെന്നാണ് ഗതാഗത സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മൂന്ന് മാസത്തെ കൃത്യമായ യാത്രാവിവരങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വരുന്ന ജൂണ്‍ 15 മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതി മുന്നോടിയായി കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താന്‍' ജെന്‍ഡര്‍ ടിക്കറ്റിങ്' (gender ticketing) സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ ശേഖരിച്ച വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ഗതാഗത സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. ഈ റിപ്പോര്‍ട്ട് ഇനി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും.

വീട്ടില്‍ കുറേ നിയന്ത്രണങ്ങള്‍;സമയത്ത് കല്യാണം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.ദ്യശ്യം എന്ന ഒറ്റ സിനിമ കാരണം മലയാളി...
21/05/2026

വീട്ടില്‍ കുറേ നിയന്ത്രണങ്ങള്‍;സമയത്ത് കല്യാണം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.
ദ്യശ്യം എന്ന ഒറ്റ സിനിമ കാരണം മലയാളികള്‍ ഓര്‍ത്തിരിക്കുന്ന നടിയാണ് അന്‍സിബ ഹസന്‍.
ജോര്‍ജുകുട്ടിയുടെ മൂത്ത മകള്‍ അഞ്ചുവായാണ് ദൃശ്യത്തില്‍ അന്‍സിബ എത്തിയത്.വീട്ടില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സുഹൃത്തുക്കളെ പോലെ പുറത്തിറങ്ങി സഞ്ചരിക്കാന്‍ വിവാഹം കഴിച്ചാമതിയെന്ന് തനിക്ക് ഒരു കാലത്ത് തോന്നിയിരുന്നുവെന്ന് പറയുകയാണ് അന്‍സിബയിപ്പോള്‍.ദൃശ്യം 3
പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്‍സിബ.
'എന്റെ സുഹൃത്തുക്കളൊക്കെ പ്ലസ്ടു കഴിഞ്ഞ് വിവാഹം കഴിക്കാന്‍ തുടങ്ങിയവരാണ്.അപ്പോഴൊക്കെ
എനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.കാരണം വീട്ടില്‍ കുറേ നിയന്ത്രണങ്ങളുണ്ടായിരിക്കുമല്ലോ.അപ്പോള്‍ സുഹൃത്തുക്കളൊക്കെ വീട്ടില്‍ ഇരുന്ന് ഭര്‍ത്താവിന്റെ കൂടെ ബൈക്കിലായിരിക്കും.അതുപോലെ കറങ്ങാനൊക്കെ പോകും.ആ സമയത്ത് ഞാന്‍ ആലോചിച്ചിരുന്നു കല്യാണം കഴിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ പുറത്തു പോകാം,ബീച്ചില്‍ പോകാം,പാര്‍ക്കില്‍ പോകാം,ബൈക്കില്‍ വരാം
എന്നൊക്കെ.ഇതിന് വേണ്ടി മാത്രം കല്യാണം കഴിക്കണമെന്ന് ആലോചിച്ചിട്ടുണ്ട് അന്‍സിബ പറഞ്ഞു.
അതേ സമയം താരസംഘടനയായ 'അമ്മ'യില്‍ നിന്ന് അന്‍സിബ അടുത്തിടെ രാജിവെച്ചിരുന്നു.
സംഘടനയുടെ ജോയിന്‍ സെക്രട്ടറി സ്ഥാനമാണ് അന്‍സിബ രാജിവച്ചത്.

മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ചു, നോര്‍വേ പത്രത്തിലെ കാര്‍ട്ടൂണിനെതിരെ വിമര്‍ശനം കാര്‍ട്ടൂണ്‍ പുറത്തുവന്നതിനു പിന്നാല...
20/05/2026

മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ചു, നോര്‍വേ പത്രത്തിലെ കാര്‍ട്ടൂണിനെതിരെ വിമര്‍ശനം
കാര്‍ട്ടൂണ്‍ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് നോര്‍വേയിലെ പത്രം. മകുടി ഊതുന്ന പാമ്പാട്ടിയായി മോദിയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണില്‍,പാമ്പിന്‍ കൂടയില്‍നിന്ന് പാമ്പിനു പകരം പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന പൈപ്പ് ഉയര്‍ന്നുവരുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ആഫ്റ്റന്‍പോസ്റ്റന്‍ എന്ന പത്രത്തില്‍ ഇന്ത്യന്‍ വിദേശനയം സംബന്ധിച്ച് 'സമര്‍ഥനും അല്‍പ്പം ശല്യക്കാരനുമായ ആള്‍' എന്ന തലക്കെട്ടില്‍ ഫ്രാങ്ക് റോസ്വികിന്‍ എഴുതിയ ലേഖനത്തോടൊപ്പമാണ് വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാര്‍ട്ടൂണ്‍ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയല്‍ മനോഭാവത്തിന്റെ തെളിവാണ് ഇതെന്ന് വിമര്‍ശനമുയര്‍ന്നു. ഇന്ത്യയോടും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവിനോടും അനാദരവ് കാണിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്ന് പലരും കുറിച്ചു. യൂറോപ്പിലുള്ളവര്‍ ഇപ്പോഴും കൊളോണിയല്‍ ഫാന്റസിയില്‍നിന്ന് പുറത്തുകടന്നിട്ടില്ലെന്നാണ് ചിലരുടെ വിമര്‍ശനം.

കാലവര്‍ഷം ശ്രീലങ്കയില്‍ എത്തി;മള മുന്നറിയിപ്പില്‍ മാറ്റം 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മു...
16/05/2026

കാലവര്‍ഷം ശ്രീലങ്കയില്‍ എത്തി;മള മുന്നറിയിപ്പില്‍ മാറ്റം 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.ഇന്ന് ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നേരത്തെ ഏഴു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്.അതിനിടെ കാലവര്‍ഷം ശ്രീലങ്കയില്‍ എത്തി.വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ിടുക്കി,കണ്ണൂര്‍,കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കാലാവസ്ഥ വകുപ്പ് തിങ്കളാഴ്ച വരെയാണ് ശക്തമായ മഴ പ്രവചിക്കുന്നത്.ഞായറാഴ്ച പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കണ്ണുനിറഞ്ഞ് വിതുമ്പി വിഡി സതീശന്‍,ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് സുലേഖ; കാര്‍ത്തികേയന്റെവീട്ടില്‍ വികാര നിര്‍ഭല നിമി...
15/05/2026

കണ്ണുനിറഞ്ഞ് വിതുമ്പി വിഡി സതീശന്‍,ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് സുലേഖ; കാര്‍ത്തികേയന്റെ
വീട്ടില്‍ വികാര നിര്‍ഭല നിമിഷങ്ങള്‍.
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന നേതാവ് ജി കാര്‍ത്തികേയന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി
വിഡി സതീശന്‍.വികാരനിര്‍ഭര രംഗങ്ങളാണ് വീട്ടിലുണ്ടായത്.ജി കാര്‍ത്തികേയന്റെ പത്‌നി സുലേഖ ടീച്ചറെ കെട്ടിപ്പിടിച്ച വിഡി സതീശന്‍ കണ്ണു നിറഞ്ഞു വിതുമ്പി.സുലേക ടീച്ചര്‍ സതീശനെ ആശ്വസിപ്പിച്ചു.തുടര്‍ന്ന് സുലേഖയുമായി വിഡി സതീശന്‍ ആശയവിനിമയം നടത്തി.കാര്‍ത്തികേയന്‍ സാറുമായി
തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് വിഡി സതീശന്‍ പരഞ്ഞു.വിദ്യാര്‍ത്ഥി
രാഷ്ട്രീയത്തില്‍ നിന്നും പുറത്തുപോയ ആളാണ് താന്‍.തിരിച്ചു വന്നപ്പോള്‍ 1996ലും 2001ലും നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്നും എംഎല്‍എയായാല്‍ പാര്‍ട്ടിക്ക് നേട്ടമായിരിക്കുമെന്ന് എകെ ആന്റണിയേയും കെ കരുണാകരനെയും കണ്ടു പറഞ്ഞ് ബോധ്യപ്പെടുത്തിയ ആളാണ് കാര്‍ത്തികേയന്‍.ഇതെന്റെ കുടുംബമാണെന്നും വിഡി സതീശന്‍ പറഞ്ഞു.'ഞാനാണ് ഈ വീട്ടിലെ മൂത്ത ആളെന്ന്
ജി കാര്‍ത്തികേയന്റെ മകന്‍ കെഎസ് സബരിനാഥനോട് പറയാറുണ്ട്.സുലേഖ ടീച്ചറും എല്ലാകാലത്തും തന്നോട് വാത്സല്യം കാണിച്ചിട്ടുണ്ട്.കാര്‍ത്തികേയന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങിയാണ് താന്‍ മുഖ്യധാരാ
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ് ജി കാര്‍ത്തികേയനും അദ്ദേഹത്തിന്റെ കുടുംബവും.ഇവിടെ വന്നില്ലെങ്കില്‍ പിന്നെ താനെവിടെ പോകാനാണെന്നും
വിഡി സതീശന്‍ ചോദിച്ചു.

'ക്ഷമിക്കണം'കേരളത്തില്‍ മുഖ്യമന്ത്രിയില്ല; കത്തുകള്‍ തിരിച്ചയച്ച് തപാല്‍ വകുപ്പ്.തൃശൂര്‍: കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓ...
14/05/2026

'ക്ഷമിക്കണം'കേരളത്തില്‍ മുഖ്യമന്ത്രിയില്ല; കത്തുകള്‍ തിരിച്ചയച്ച് തപാല്‍ വകുപ്പ്.
തൃശൂര്‍: കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലേ? ഇല്ല എന്നാണ് തപാല്‍ വകുപ്പ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അറിയിച്ച് എഴുതിയ പല കത്തുകളും 'സ്ഥലത്ത്
ആളില്ല' എന്ന പേരില്‍ തപാല്‍ വകുപ്പ് തിരിച്ചയക്കുകയാണ്.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നേടാനുള്ള സീറ്റ് ഉണ്ടായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാതെ യുഡിഎഫ് ചര്‍ച്ചകളിലേക്ക് നീങ്ങുമ്പോള്‍ വോട്ട്
ചെയ്ത ജനങ്ങളാണ് യഥാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുന്നത്. തനിക്കും കുട്ടികള്‍ക്കും സംരക്ഷണം ആവശ്യപ്പെട്ട് ആണ് പാവറട്ടി സ്വദേശിനി സഫ്‌ന മുഖ്യമന്ത്രിയുടെ വിലാസത്തിലേക്ക് പരാതി അയച്ചത്.
സ്പീഡ് പോസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത് മെയ് അഞ്ചിനാണ് കത്തയച്ചത്.പരാതിയില്‍ തുടര്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയിലായിരുന്നു സഫ്‌ന. എന്നാല്‍ മെയ് 13 ന് സഫ്‌ന അയച്ച കത്ത് തിരിച്ചുവന്നു.കവറിന്റെ മുന്‍ ഭാഗത്ത് 'റിട്ടേണ്‍ഡ്' എന്നും പിന്‍ ഭാഗത്ത് റെഫ്യൂസ്ഡ് (വിലാസക്കാരന്റെ ഓഫീസ്
പ്രവര്‍ത്തിക്കുന്നില്ല) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

'പ്രചേസ്ത-2' പദവിയിലേക്ക്  ഉയര്‍ന്ന് കേരളം,അഭിമാന നേട്ടം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് വി ശിവന്‍ കുട്ടി.തിരുവനന്തപുരം:സംസ...
13/05/2026

'പ്രചേസ്ത-2' പദവിയിലേക്ക് ഉയര്‍ന്ന് കേരളം,അഭിമാന നേട്ടം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച്
വി ശിവന്‍ കുട്ടി.
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസത്തിന് വീണ്ടും ദേശീയ അംഗീകാരം ലഭിച്ചതായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അഭിമാനകരമായ ഒരു വാര്‍ത്ത പങ്കുവയ്ക്കാനുണ്ടെന്നും
പ്രചേസ്ത-2 പദവിയിലേക്ക് കേരളം ഉയര്‍ന്നുവെന്നും ഫെയ്‌സ്ബുക്കിലൂടെയാണ് ശിവന്‍ കുട്ടി അറിയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രകടനവും ഗുണനിലവാരവും വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്‌സാണ്
പ്രചേസ്ത-2 പദവി.2023-24 അധ്യയന വര്‍ഷത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍
2024-25 കാലയളവില്‍ കേരളത്തിന്റെ സ്‌കോറിലും ഗ്രേഡിലും വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ മൊത്തം സ്‌കോര്‍ 594.2 ആയിരുന്നെങ്കില്‍ ഇത്തവണ അത് 687.7 ആയി
ഉയരുകയും ഏതാണ്ട് 93.5 പോയിന്റിന്റെ വര്‍ധനവ് ഈ ചുരുങ്ങിയ കാലയളവില്‍ നാം കൈവരിക്കുകയും ചെയ്തു.

Address

Calicut

Website

Alerts

Be the first to know and let us send you an email when Time city channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share