09/05/2026
നാസിക്കിലെ ടിസിഎസ് ബിപിഒ യൂണിറ്റിൽ പുറത്തുവന്ന ഞെട്ടിക്കുന്ന പീഡനവിവരങ്ങൾ കോർപ്പറേറ്റ് ലോകത്തെ സുരക്ഷാ സങ്കൽപ്പങ്ങളെത്തന്നെ തിരുത്തിക്കുറിക്കുകയാണ്. മതേതരത്വത്തിന്റെയും സൗഹൃദത്തിന്റെയും മറവിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക 'ഗ്രൂമിംഗ്' സംഘങ്ങൾ എങ്ങനെയൊക്കെയാണ് ഹൈന്ദവ വിശ്വാസികളെ ലക്ഷ്യം വെക്കുന്നതെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗിക ചൂഷണം മുതൽ നിർബന്ധിത മതപരിവർത്തനം വരെ നീളുന്ന ആസൂത്രിത നീക്കങ്ങളാണ് ഇവിടെ അരങ്ങേറിയത്. നിദ ഖാൻ എന്ന വനിതാ എച്ച്ആർ മാനേജരുടെ ഒത്താശയോടെ മുസ്ലിം ടീം ലീഡർമാർ ചേർന്ന് നടത്തിയ ഈ നീക്കങ്ങളിൽ നിരവധി യുവതികളാണ് ഇരകളാക്കപ്പെട്ടത്. സസ്യാഹാരം ഉപേക്ഷിക്കാൻ നിർബന്ധിക്കുക, ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുക തുടങ്ങിയ കൃത്യമായ ജിഹാദി അജണ്ടകൾ ഇതിൽ കാണാം. ടിസിഎസിൽ മാത്രമല്ല, ഹൈദരാബാദിലെ വിഎക്സ്ഐ (VXI), മിർസാപൂരിലെ ജിമ്മുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിലും സമാനമായ ശൃംഖലകൾ പ്രവർത്തിക്കുന്നുണ്ട്. ബ്രിട്ടനിലെ റോതർഹാമിലും ടെൽഫോർഡിലും റിപ്പോർട്ട് ചെയ്യപ്പെട്ട പാകിസ്ഥാനി ഗ്രൂമിംഗ് സംഘങ്ങളുടെ അതേ മാതൃകയാണ് ഭാരതത്തിലും നടപ്പിലാക്കപ്പെടുന്നത്. സ്ത്രീകളെ വശത്താക്കാൻ സ്ത്രീകളെത്തന്നെ ചാരന്മാരായി ഉപയോഗിക്കുന്ന തന്ത്രമാണ് നിദ ഖാൻ അടക്കമുള്ളവർ പയറ്റുന്നത്. അന്താരാഷ്ട്ര തലത്തിൽ ഹവാല പണത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വൻ ഭീഷണിയാവുകയാണ്. വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ പിടിമുറുക്കുന്ന ഈ 'കോർപ്പറേറ്റ് ജിഹാദി'നെതിരെ അതീവ ജാഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മുഖലേഖനം:
കോര്‍പ്പറേറ്റ് ജിഹാദ്-ഡോ. വിഷ്ണു അരവിന്ദ്
read@ https://kesariweekly.com/72635/