Kerala Crime Story

Kerala Crime Story അടിപൊളി വിഡിയോകൾ കാണാൻ ആയി ഈ പേജ് ലൈക?

ഉള്ളുലയ്ക്കുന്ന ഒരു ക്രൂരത! കാറിനുള്ളില്‍ ഐസ്‌ക്രീം വീണതിന് ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊന്നു 😥💔കേവലം ആറ് വയസ്സ് ...
12/06/2026

ഉള്ളുലയ്ക്കുന്ന ഒരു ക്രൂരത! കാറിനുള്ളില്‍ ഐസ്‌ക്രീം വീണതിന് ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊന്നു 😥💔

കേവലം ആറ് വയസ്സ് മാത്രം പ്രായമുള്ള വെണ്ണില എന്ന ആ പിഞ്ചുകുഞ്ഞിന്റെ ജീവൻ ഈ ഭൂമിയിൽ നിന്ന് ഇല്ലാതായത്, നമ്മെക്കൊണ്ടൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും നിസ്സാരമായ ഒരു കാരണത്താലാണ്. കാറിനുള്ളിൽ വച്ച് അബദ്ധത്തിൽ ഐസ്‌ക്രീം സീറ്റിലേക്ക് വീണുപോയതിനാണ് ആ കുരുന്ന് ജീവനോട് അവളുടെ അമ്മയുടെ ആൺ സുഹൃത്ത് ഈ ക്രൂരത കാട്ടിയത്. മറ്റൊരു ഐസ്‌ക്രീം വേണമെന്ന് ചോദിച്ച് കരഞ്ഞ ആ കുഞ്ഞിന്റെ വായും മൂക്കും ബലമായി പൊത്തിപ്പിടിച്ചും, വയറ്റിൽ ക്രൂരമായി ഇടിച്ചുമാണ് മോഹൻ എന്ന നരാധമൻ അവളെ മരണത്തിലേക്ക് തള്ളിവിട്ടത്.

അമ്മയെന്ന വാക്കിന് പോലും അപമാനമായി മാറിയ ഒരു സ്ത്രീയുടെ തണലിലായിരുന്നു ആ കുഞ്ഞ് ജീവിച്ചിരുന്നത്. നിയമത്തിന്റെ വഴിയിലൂടെ നീതി നടപ്പാക്കേണ്ട ഒരു അഭിഭാഷകയായിരുന്നിട്ടും, സ്വന്തം ചോരയിൽ പിറന്ന മകൾക്ക് നേരെ ഒരു മൃഗത്തെപ്പോലെ സുഹൃത്ത് പാഞ്ഞടുത്തപ്പോൾ തടയാൻ ആ അമ്മ തയ്യാറായില്ല. ഒടുവിൽ കുഞ്ഞിന്റെ ശ്വാസം നിലച്ചപ്പോൾ, അതൊരു സാധാരണ മരണമാക്കി തീർക്കാൻ അവർ ഒന്നിച്ച് ശ്രമിച്ചു. എന്നാൽ, വിധി പ്രകൃതിയുടെ രൂപത്തിൽ ഫോറൻസിക് തെളിവുകളായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടായും ആ സത്യം പുറത്തുകൊണ്ടുവന്നു.

വിവാഹമോചനത്തിന് ശേഷം അമ്മയോടൊപ്പം സുരക്ഷിതമായിരിക്കുമെന്ന് കരുതിയ മകളുടെ വിയോഗത്തിൽ ആദ്യമേ സംശയം പ്രകടിപ്പിച്ച അച്ഛൻ പ്രവീണിന്റെ പോരാട്ടമാണ് ഒടുവിൽ സത്യം പുറത്തുക്കൊണ്ടുവന്നത്. പ്രതിയായ മോഹൻ ഇപ്പോൾ പോലീസിന്റെ പിടിയിലാണ്, എന്നാൽ സ്വന്തം മകളുടെ കൊലപാതകത്തിന് കൂട്ടുനിന്ന് ഇപ്പോൾ ഒളിവിൽ കഴിയുന്ന ആ അമ്മയെക്കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.

​മനസ്സിൽ അല്പം പോലും ദയയില്ലാത്ത ഇത്തരം മനുഷ്യർ നമുക്കിടയിൽ ജീവിക്കുന്നു എന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ, കൊതിച്ചു വാങ്ങിയ ഐസ്‌ക്രീമിന്റെ പേരിൽ ശ്വാസം മുട്ടി മരിക്കേണ്ടി വന്ന ആ പാവം കുഞ്ഞിന്, പ്രിയപ്പെട്ട വെണ്ണിലയ്ക്ക് പ്രണാമം! നീതി നടപ്പാകട്ടെ... ജസ്റ്റിസ് ഫോർ വെണ്ണില! 🌹😭

🌹🌹വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന് നടുക്ക് മുട്ടിലിഞ്ഞ് പിഞ്ചു കുഞ്ഞ് ; ബസ്സ് റോഡിന് നടുക്ക് ചവിട്ടി രക്ഷകനായി ബസ് ഡ്രൈവർ. ...
11/06/2026

🌹🌹വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന് നടുക്ക് മുട്ടിലിഞ്ഞ് പിഞ്ചു കുഞ്ഞ് ; ബസ്സ് റോഡിന് നടുക്ക് ചവിട്ടി രക്ഷകനായി ബസ് ഡ്രൈവർ. 🤝💐🤝💐🤝💐🤝💐🤝💐🤝💐🤝💐
മലപ്പുറം കൊണ്ടോട്ടിക്കടുത്തുള്ള വലിയപറമ്പ് ചെറുമുറ്റത്ത് വച്ചാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ചീറി പാഞ്ഞു പോകുന്ന തിരക്കേറിയ മെയിൻ റോഡിലൂടെ ഒരു പിഞ്ചുകുഞ്ഞ് മുട്ടിലിഴഞ്ഞു നീങ്ങുകയായിരുന്നു. ചുറ്റുമുള്ള അപകടങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാതെ റോഡിലേക്ക് ഇഴഞ്ഞുപോയ ആ കുരുന്ന് വലിയൊരു ദുരന്തത്തിന്റെ തൊട്ടരികിലായിരുന്നു. എന്നാൽ ആ സമയം ആ വഴി കടന്നുവന്ന ഒരു സ്വകാര്യ ബസ് ഡ്രൈവറുടെ കണ്ണുകൾ ആ കാഴ്ച കാണുകയും അദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടൽ അവിടെ ഒരു വലിയ അത്ഭുതം സൃഷ്ടിക്കുകയുമായിരുന്നു.

ബസ് ഓടിക്കുന്നതിനിടയിലാണ് റോഡിന്റെ നടുവിലൂടെ ഇഴയുന്ന ആ കുഞ്ഞിനെ അദ്ദേഹം ശ്രദ്ധിച്ചത്. ഒട്ടും സമയം കളയാതെ, വണ്ടി പെട്ടെന്ന് റോഡിന് നടുവിൽ ചവിട്ടി നിർത്തി ഹോൺ മുഴക്കി എതിരെ വന്ന വണ്ടികളെ നിർത്തിച്ചു. തൊട്ടടുത്ത നിമിഷത്തിൽ സീറ്റിൽ നിന്നും ചാടിയിറങ്ങി അദ്ദേഹം ആ കുഞ്ഞിനടുത്തേക്ക് ഓടിയെത്തുകയായിരുന്നു. റോഡിൽ നിന്നും ആ പിഞ്ചോമനയെ നെഞ്ചോട് ചേർത്ത് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി നിർത്തുമ്പോൾ മാത്രമാണ് ആ പരിസരത്തുണ്ടായിരുന്ന മറ്റുള്ളവർക്കും ശ്വാസം നേരെ വീണത്. ഈ ദൃശ്യങ്ങൾ ബസ്സിന്റെ ക്യാമറയിൽ പതിയുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെ വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് ഈ മനുഷ്യസ്നേഹിയായ ഡ്രൈവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തന്റെ ജോലിക്കിടയിലും ചുറ്റുമുള്ള ലോകത്തെ ജാഗ്രതയോടെ വീക്ഷിക്കാനും, ഒരു ജീവൻ രക്ഷിക്കാൻ ഒട്ടും മടിക്കാതെ മുന്നോട്ടുവരാനും കാണിച്ച ആ വലിയ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പ്രിയപ്പെട്ട ബസ് ഡ്രൈവർക്ക് ഹൃദയം നിറഞ്ഞ ഒരു ബിഗ് സല്യൂട്ട്..❤️💐
🌹⛈️❤️🙏❤️

ഇത് ചേര്‍പ്പ് പഞ്ചായത്ത് ഇരുപതാം വാര്‍ഡ് മെമ്പര്‍ ലോഹിതാക്ഷന്‍ ചേട്ടന്‍. ആദ്ദേഹം എന്നും രാവിലെ 6 മണിക്ക് വീട്ടില്‍ നിന്ന...
10/06/2026

ഇത് ചേര്‍പ്പ് പഞ്ചായത്ത് ഇരുപതാം വാര്‍ഡ് മെമ്പര്‍ ലോഹിതാക്ഷന്‍ ചേട്ടന്‍. ആദ്ദേഹം എന്നും രാവിലെ 6 മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങും തന്റെ വാര്‍ഡിലെ റോഡ് സൈഡില്‍ കാണുന്ന പുല്ലും മറ്റും വെട്ടി വഴികളും റോഡുകളും വൃത്തിയായി സൂക്ഷിക്കും. ഇത് ഇന്ന് തുടങ്ങിയതല്ല മെമ്പര്‍ ആയി ജനം തിരഞ്ഞെടുത്ത അന്ന് മുതൽ തുടങ്ങിയതാണ്. ഈ ചെയ്യുന്ന പണിക്ക് ഒരു രൂപ ആദ്ദേഹം ഒരാളുടെ കൈയില്‍ നിന്നും വാങ്ങാറില്ല. എന്തിനെറെ പറയുന്നു തങ്ങളുടെ വീടിന് മുന്‍വശം വൃത്തിയാക്കുന്ന അദ്ദേഹത്തിനെ ഒരു ചായ കുടിക്കാന്‍ ആ വീട്ടുകാർ വിളിച്ചാല്‍ പോലും സ്നേഹത്തോടെ അത് നിരസിക്കും. "ഇത് എന്റെ കടമയാണ് നമ്മുടെ വാര്‍ഡ് എപ്പോഴും വൃത്തിയായി കിടക്കണം. അല്ലാതെ വെള്ള ഷർട്ടും വെള്ള മുണ്ടും ഇസ്തിരിയിട്ട് നാട്ടുകാരെ മുന്നിലൂടെ ഗമയിൽ നടന്നാല്‍ നമ്മുടെ നാട് നന്നാകോ. അതിന്‌ നാട്ടിലേക്ക് ഇറങ്ങി കഷ്ടപ്പെടണം" അദ്ദേഹത്തിന്റെ വാക്കുകള്‍...
ആദ്യം വാര്‍ഡ് നന്നാകണം അപ്പൊ ഓട്ടോമാറ്റിക്കായി ആ പഞ്ചായത്ത് നന്നാകും. പിന്നെ ജില്ല നന്നാകും. അങ്ങനെ നമ്മുടെ കേരളം തന്നെ നന്നാകും.. അതിനു ലോഹിതാക്ഷന്‍ ചേട്ടനെ പോലെയുള്ള ജനങ്ങളോട് സ്നേഹവും പ്രതിബദ്ധതയും ആത്മാര്‍ത്ഥതയുമുള്ള ജനപ്രതിനിധികളുണ്ടാകണം... എന്തായാലും ചേര്‍പ്പിലെ ജനങ്ങള്‍ ഭഗവാന്‍മാരാണ് ഇദ്ദേഹത്തെ പോലെ ഒരു തങ്കപ്പെട്ട മെമ്പറെ കിട്ടിയില്ലേ...
ലോഹിതാക്ഷൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്....❤️🙏

❤️🌹ഓട്ടോ ചാർജ് വർധിപ്പിക്കണം; മിനിമം നിരക്ക് 50 രൂപയാക്കണം — ജൂൺ 10ന് സെക്രട്ടേറിയറ്റ് മാർച്ച്ഇന്ധനവില ഉൾപ്പെടെയുള്ള പ്ര...
10/06/2026

❤️🌹ഓട്ടോ ചാർജ് വർധിപ്പിക്കണം; മിനിമം നിരക്ക് 50 രൂപയാക്കണം — ജൂൺ 10ന് സെക്രട്ടേറിയറ്റ് മാർച്ച്

ഇന്ധനവില ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവുകൾ തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷയുടെ മിനിമം ചാർജ് അടിയന്തരമായി വർധിപ്പിക്കണമെന്ന് ഓൾ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. നിലവിലെ ഓട്ടോ ചാർജ് നിർണയവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പ്രായോഗികമല്ലെന്നും അത് പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 10ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഓട്ടോ തൊഴിലാളികളുടെ മാർച്ചും ധർണയും സംഘടിപ്പിക്കും. എച്ച്എംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു പരിപാടി ഉദ്ഘാടനം ചെയ്യും.🤝🌹

ഭാര്യയുമായി വഴക്ക്; ഒടുവിൽ ഭാര്യാമാതാവിനെ വിവാഹം കഴിച്ച് യുവാവ്...!! സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു കുടുംബ വ...
10/06/2026

ഭാര്യയുമായി വഴക്ക്; ഒടുവിൽ ഭാര്യാമാതാവിനെ വിവാഹം കഴിച്ച് യുവാവ്...!!
സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു കുടുംബ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്...!!

ഭാര്യയുമായുള്ള നിരന്തരമായ പിണക്കങ്ങൾക്കും വഴക്കുകൾക്കുമൊടുവിൽ, സ്വന്തം ഭാര്യാമാതാവിനെ നിയമപരമായി വിവാഹം കഴിച്ചിരിക്കുകയാണ് ഒരു യുവാവ്...!!

അവിശ്വസനീയമെന്ന് തോന്നാമെങ്കിലും ഉത്തർപ്രദേശിലെ കാൻപൂരിലാണ് ഈ വേറിട്ട സംഭവം അരങ്ങേറിയത്...!!

വർഷങ്ങൾ നീണ്ട വിവാഹജീവിതമായിരുന്നിട്ടും യുവാവും ഭാര്യയും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായിരുന്നു...!! ഈ കാലയളവിൽ ഭാര്യയുമായി മാനസികമായി അകന്ന യുവാവ്, ഭാര്യാമാതാവുമായി കൂടുതൽ അടുപ്പത്തിലാവുകയായിരുന്നു...!!

ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു...!!

ഒടുവിൽ ആദ്യ ഭാര്യയുമായുള്ള ബന്ധം പൂർണ്ണമായി ഉപേക്ഷിച്ച യുവാവ്, ഭാര്യാമാതാവിനൊപ്പം കോടതിയിലെത്തി നിയമപരമായി വിവാഹിതനായി...!!

സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണം..!!
കോടതിയിൽ വെച്ച് ഇരുവരും മാല ചാർത്തുന്നതിന്റെയും, വിവാഹ സർട്ടിഫിക്കറ്റുമായി നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്...!!

വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്...!!

"ഇത് തികച്ചും അവിശ്വസനീയമായ ഒരു സംഭവമാണ്. കുടുംബബന്ധങ്ങളുടെ പവിത്രതയെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം പ്രവണതകൾ," എന്ന് ഒരു വിഭാഗം ആളുകൾ വിമർശിക്കുമ്പോൾ, പ്രായഭേദമന്യേ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള ഇരുവരുടെയും തീരുമാനത്തെ അനുകൂലിച്ചും ചിലർ രംഗത്തെത്തുന്നുണ്ട്..!!

എന്തായാലും കാൻപൂരിൽ നിന്നുള്ള ഈ 'അമ്മ-മരുമകൻ' വിവാഹ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായി മാറിക്കഴിഞ്ഞു...!!

ഇദ്ദേഹമാണ് ലാൻസ് നായിക് മീനാക്ഷി സുന്ദരം എ.ഇത്തവണ രാഷ്ട്രപതിയിൽ നിന്നും കീർത്തി ചക്ര നേടിയ ധീര ജവാൻ.ഭീകരരുമായിട്ടുള്ള ഏറ...
09/06/2026

ഇദ്ദേഹമാണ് ലാൻസ് നായിക് മീനാക്ഷി സുന്ദരം എ.

ഇത്തവണ രാഷ്ട്രപതിയിൽ നിന്നും കീർത്തി ചക്ര നേടിയ ധീര ജവാൻ.

ഭീകരരുമായിട്ടുള്ള ഏറ്റുമുട്ടലിൽ
മുഖത്ത് വെടിയേറ്റിട്ടും പോരാട്ടം നിർത്താൻ തയ്യാറാകാതെ ഭീകരനെ വധിച്ച ധീരസൈനികൻ.

2024 ഡിസംബർ 19-ന് ദക്ഷിണ കശ്മീരിലെ കുൽഗാമിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായിരുന്നു അദ്ദേഹം.

റെജിമെന്റ് ഓഫ് ആർട്ടില്ലറിയിലെ അംഗമായ അദ്ദേഹം 34 രാഷ്ട്രിയ റൈഫിൾസിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.

ഭീകരരുമായി ഏറ്റു മുട്ടുന്നതിന് ഇടയിൽ അദ്ദേഹത്തിന്റെ മുഖത്തും വലത് തോളിലും ഗുരുതരമായ വെടിയേറ്റു.

സാധാരണ ഒരാൾ ആയിരുന്നെങ്കിൽ ഈ പരിക്കുകൾ അയാളെ ആ ഏറ്റുമുട്ടലിൽ നിന്നും പിന്തിരിപ്പിക്കുമായിരുന്നു.

എന്നാൽ ലാൻസ് നായിക് മീനാക്ഷി സുന്ദരം എ. ഒരടി പിന്നോട്ട് മാറിയില്ല.

വേദനയിൽ പുളയുമ്പോഴും, രക്തം നഷ്ടപ്പെട്ടു ജീവന് ഭീഷണിയായപ്പോഴും അദ്ദേഹം പോരാട്ടം തുടർന്നു.

അസാധാരണ ധൈര്യം സംഭരിച്ച്
ഒരു കുപ്രസിദ്ധ ഭീകരനെ അദ്ദേഹം വധിച്ചു.

അദ്ദേഹത്തിന്റെ ഈ ധീര നിലപാട് സഹപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.

അദ്ദേഹത്തിന്റെ ഈ അസാധാരണ ധൈര്യം ഓപ്പറേഷന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.

ഈ അസാധാരണ ധീരതയ്ക്കാണ് അദ്ദേഹത്തിന് കീർത്തി ചക്ര പുരസ്കാരം ലഭിച്ചത്.

ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത വീരതാ ബഹുമതിയാണ് കീർത്തി ചക്ര.

2026 ജൂൺ 8-ന് രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന് ഈ ബഹുമതി സമ്മാനിച്ചു.

പരിക്കും വേദനയും നേരിട്ടിട്ടും ദൗത്യം പൂർത്തിയാക്കാനുള്ള അചഞ്ചലമായ മനസ്സാണ് യഥാർത്ഥ ധൈര്യമെന്ന് അദ്ദേഹം കാണിച്ചു തന്നു.

മുഖത്ത് വെടിയേറ്റിട്ടും അദ്ദേഹം ഉരുക്കുമനുഷ്യനെപ്പോലെ ഉറച്ചുനിന്നു.

ഇന്ത്യൻ സൈന്യം എന്തുകൊണ്ടാണ് ലോകം ആദരിക്കുന്ന ശക്തിയെന്ന് അദ്ദേഹം രാജ്യത്തിന് മുന്നിൽ തെളിയിച്ചു.

തമിഴ് നാട്ടിലെ ജനത്തിന് തെറ്റ് പറ്റിയില്ല. അവര്‍ ശരിയായ ആളുകളെ തന്നെയാണ് ഭരണം ഏല്‍പ്പിച്ചത്. ജനത്തിന് ഉപകാരപ്പെടുന്ന ഓരോ...
08/06/2026

തമിഴ് നാട്ടിലെ ജനത്തിന് തെറ്റ് പറ്റിയില്ല. അവര്‍ ശരിയായ ആളുകളെ തന്നെയാണ് ഭരണം ഏല്‍പ്പിച്ചത്. ജനത്തിന് ഉപകാരപ്പെടുന്ന ഓരോ കാര്യങ്ങളാണ് ദിവസവും അവിടെ നിന്നും വന്നു കൊണ്ടിരിക്കുന്നത്. അതില്‍ ഒരു പ്രധാനപ്പെട്ട വാർത്തയാണ് ഇത്..
തേനി ജില്ലയിലെ കൊട്ടകുടി എന്ന മലയോര ഗ്രാമത്തിലെ ജനങ്ങള്‍ 56 വര്‍ഷമായി ഒരു ബസ് സര്‍വീസ് ഇല്ലാതെ കഷ്ടപ്പെടുന്നു. വിദ്യാര്‍ഥികള്‍ കിലോമീറ്ററോളം നടന്നു കൊണ്ടാണ്‌ ദിവസവും അവരുടെ സ്കൂളിലേക്ക് എത്തുന്നത്. ആശുപത്രിയില്‍ പോകാനോ ടൗണിലേക്ക് എന്തെങ്കിലും ആവശ്യത്തിന് പോകാനോ ആ ഗ്രാമത്തിലെ മനുഷ്യര്‍ ഒരുപാട് ബുദ്ധിമുട്ട്‌ അനുഭവിച്ചു. ഇനി മുതൽ അവര്‍ക്ക് സുഖമായി അവരുടെ ആവശ്യങ്ങള്‍ക്ക് എവിടേക്ക് വേണമെങ്കിലും പോകാം. ഇത്രയും നാള്‍ മാറി മാറി ഭരിച്ച ഒരു സര്‍ക്കാറും ഈ ഗ്രാമത്തെ തിരിഞ്ഞു നോക്കിയില്ല. ഇപ്പോൾ അധികാരത്തില്‍ കയറിയ വിജയ് സര്‍ക്കാര്‍ ഒരു മാസം തികയും മുന്‍പ് ഒരു ഗ്രാമത്തിന്റെ വര്‍ഷങ്ങളായുള്ള കഷ്ടപ്പാടിനാണ് അറുതി വരുത്തിയത്...
ജനങ്ങളുടെ ബുദ്ധിമുട്ടുകളും സങ്കടങ്ങളും മനസിലാക്കുന്ന തന്റേടവും വിവരവുമുള്ള ഒരു നേതാവിന്റെ കീഴില്‍ വിദ്യാഭ്യാസമുള്ള ഒരു പറ്റം യുവാക്കള്‍ നാട് ഭരിച്ചാല്‍ ഇതുപോലെയുള്ള അനേകം വാര്‍ത്തകള്‍ ഇനിയും ഒരുപാട് വരും തമിഴ്‌ നാട്ടില്‍ നിന്നും...
മുഖ്യമന്ത്രി ശ്രീ വിജയ്ക്കും സര്‍ക്കാരിനും ഹൃദയം നിറഞ്ഞ ആശംസകള്‍..❤️🙏

ഇതാണ് പോലീസ് കോൺസ്റ്റബിൾ സുരേഷ് കുമാർ : ഇദ്ദേഹത്തിന്റെ കാര്യം പറഞ്ഞാൽ തമാശയാണ്. 20 രൂപയുടെ ഐസ് ക്രീം കഴിച്ചത് കൊണ്ട് 500...
06/06/2026

ഇതാണ് പോലീസ് കോൺസ്റ്റബിൾ സുരേഷ് കുമാർ : ഇദ്ദേഹത്തിന്റെ കാര്യം പറഞ്ഞാൽ തമാശയാണ്. 20 രൂപയുടെ ഐസ് ക്രീം കഴിച്ചത് കൊണ്ട് 50000 രൂപയുടെ ജോലി പോയ ആളാണ് സുരേഷ് കുമാർ.

അത് എങ്ങനെ ആണെന്ന് അല്ലേ? ഞാൻ പറഞ്ഞു തരാം.

ചിലർ എങ്ങനെ ആണെന്ന് വച്ചാൽ സ്വന്തം കയ്യിൽ നിന്നും പണം ചിലവഴിക്കാൻ താല്പര്യം കാണിക്കാത്ത വ്യക്തിയാണ് ചില മനുഷ്യർ.

എല്ലാ മാസവും മാന്യമായ ശമ്പളം ലഭിക്കുമെങ്കിലും ആളുകളെ പറ്റിച്ചു ജീവിക്കുന്നത് ആണ് ഇവർക്ക് ഇഷ്ടം.

ഉത്തർപ്രദേശിലെ ഘടപൂർ സ്വദേശിയായ കോൺസ്റ്റബിൾ സുരേഷ് കുമാർ അങ്ങനെ ഒരു വ്യക്തിയാണ്.

പോലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന് ഐസ് ക്രീം, കുൽഫി, ഗോൾഗപ്പ എന്നിവയെല്ലാം വളരെ ഇഷമാണ്.

ജോലിക്ക് ഇടയിൽ എല്ലാം ഇത് കഴിക്കാറും ഉണ്ട്. എന്നാൽ ഒരു പ്രശ്നം എന്താണെന്നാൽ ഇതൊന്നും കയ്യിലെ പണം മുടക്കി അല്ല വാങ്ങുന്നത്.!!!

കച്ചവടക്കാരെ പറ്റിച്ചാണ് വാങ്ങുന്നത്. തെരുവ് കച്ചവടക്കാരിൽ നിന്ന് ഗോൾഗപ്പ, കുൽഫി തുടങ്ങിയ ഭക്ഷണ സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ പോകുന്നത് ആയിരുന്നു സുരേഷ് കുമാറിന്റെ പ്രധാന സ്വഭാവം.

സാധനത്തിന്റെ പണം ആവശ്യപ്പെട്ടാൽ തന്റെ ഔദ്യോഗിക സ്ഥാനം ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നുവെന്നും ആരോപണമുണ്ട്.

ഒരു കച്ചവടക്കാരൻ സുരേഷ് കുമാറിന്റെ പെരുമാറ്റം വീഡിയോയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീഡിയോ വൈറലായതോടെ അത് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.

തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തി.

ഇതോടെ കോൺസ്റ്റബിൾ സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്യുകയും വിശദമായ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു.സുരേഷ് കുമാറിന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ...

വെറും 20–30 രൂപ ചിലവഴിക്കാതെ ആളുകളെ പറ്റിക്കാൻ നോക്കിയ സുരേഷിന് നഷ്ടമായത് ഏകദേശം 50,000 രൂപ ശമ്പളം ലഭിക്കുന്ന ഒരു സർക്കാർ ജോലിയാണ്.

ശരിക്കും നാണമില്ലേ മനുഷ്യ ഇങ്ങനെയൊക്കെ ജീവിക്കാൻ! വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ ലീലാവിലാസങ്ങൾ കേട്ടാൽ ആർക്ക...
06/06/2026

ശരിക്കും നാണമില്ലേ മനുഷ്യ ഇങ്ങനെയൊക്കെ ജീവിക്കാൻ! വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ ലീലാവിലാസങ്ങൾ കേട്ടാൽ ആർക്കായാലും ദേഷ്യം വരും. മാസം മൂന്ന് ലക്ഷം രൂപയാണ് പുള്ളിക്ക് സർക്കാർ ശമ്പളമായി കൊടുക്കുന്നത്! ജനങ്ങളുടെ നികുതിപ്പണം വാങ്ങി സുഖമായി ജീവിക്കാൻ ഇത് പോരാഞ്ഞിട്ടാണോ ഡോക്ടറേ ഈ അത്യാഗ്രഹം? 🤦‍♂️

ഈ വൻതുക ശമ്പളവും കൈപ്പറ്റി നിയമവിരുദ്ധമായി മലപ്പുറം കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി പ്രാക്ടീസ് ചെയ്യുകയായിരുന്നു കക്ഷി. അവിടെ നിന്ന് മാസം ഏഴ് ലക്ഷം രൂപ വേറെയും ശമ്പളം വാങ്ങിയിരുന്നത്രേ! കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിനും സംഘത്തിനും കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രോഗികളെന്ന വ്യാജേന ചെന്ന് ഈ ഡോക്ടർ വി. ശിവപ്രസാദിനെ കൈയോടെ പൊക്കുകയായിരുന്നു. കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഇയാൾക്ക് മുൻപും ഇതേ പരിപാടിയുടെ പേരിൽ നടപടി നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കേൾക്കുന്നത്.

പാവപ്പെട്ട രോഗികൾ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരെയും കാത്ത് മണിക്കൂറുകളോളം ക്യൂ നിൽക്കുമ്പോൾ, ഇങ്ങനെയുള്ള വലിയ പദവിയിലിരിക്കുന്നവർ കൂടുതൽ പണത്തിന് വേണ്ടി സ്വകാര്യ ആശുപത്രികളിൽ പോയിരിക്കുകയാണ് 😠. ഇൻസ്‌പെക്ടർ ശംഭുനാഥ്, സന്തോഷ് കുമാർ, അബ്ദുൽസലാം, ഷാജി, രാഹുൽ എന്നിവരടങ്ങിയ വിജിലൻസ് സംഘം ഇയാളെ കൃത്യമായി വലയിലാക്കി. സർക്കാർ ശമ്പളവും വാങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഇങ്ങനെയുള്ള എല്ലാ ഡോക്ടർമാർക്കെതിരെയും ശക്തമായ നടപടി തന്നെ വേണം, എങ്കിലേ ഇതൊക്കെ ഒരു പരിധി വരെയെങ്കിലും അവസാനിക്കൂ! ⚖️🚨

തമിഴ്നാട് സേലം സ്വദേശി സെന്തിലും മകനും കേരളത്തില്‍ നാദാപുരത്ത് ഒരു സ്ഥാപനം തുടങ്ങി. അതും കൃത്യമായി കെട്ടിടം വാടകക്ക് എടു...
05/06/2026

തമിഴ്നാട് സേലം സ്വദേശി സെന്തിലും മകനും കേരളത്തില്‍ നാദാപുരത്ത് ഒരു സ്ഥാപനം തുടങ്ങി. അതും കൃത്യമായി കെട്ടിടം വാടകക്ക് എടുത്ത് നിയമാനുസൃതമായി തന്നെ. അവിടെ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ സാധനങ്ങളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നും മൊത്തമായി എടുക്കുന്നത് കൊണ്ട്‌ അത്യാവശ്യം നല്ല വില കുറവിൽ സാധനങ്ങള്‍ നാട്ടുകാര്‍ക്ക് കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. എന്നാല്‍ നാട്ടിലുള്ള ചില വ്യാപാരികള്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിലേക്ക് കയറി വന്ന് കട പൂട്ടാന്‍ ആവശ്യപ്പെട്ടു. അവര്‍ പറയുന്ന കാരണം നിങ്ങള്‍ ആളുകള്‍ക്ക് സാധനങ്ങള്‍ ഇട്ടു കൊടുക്കുന്ന കവര്‍ നിയമപരമായി കടയില്‍ സൂക്ഷിക്കാന്‍ പാടില്ലത്രേ. കൂടാതെ നിങ്ങളുടെ പക്കല്‍ ഇത്രയും സാധനങ്ങള്‍ ഒരുമിച്ച് വിക്കാനുള്ള ലൈസന്‍സുമില്ലത്രേ...
എന്നാല്‍ കാരണം അതൊന്നുമല്ല അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ ആളുകള്‍ നല്ല രീതിയില്‍ വരുന്നു. കച്ചവടം ഭംഗിയായി നടക്കുന്നു അത് തന്നെയാണ് കാരണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ വില കുറവവിൽ എന്ത് കിട്ടിയാലും ആളുകള്‍ അവിടേക്ക് പോകും എന്നത് സ്വാഭാവികം. അവര്‍ കയറി ആ അച്ഛനെയും മകനെയും കടയില്‍ നിന്നും ഇറക്കിയ ശേഷം സ്ഥാപനം അടപ്പിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ ആ അച്ഛനും മകനും നടു റോഡില്‍ നില്‍ക്കുമ്പോള്‍ വിവരം അറിഞ്ഞ് എത്തിയ നാട്ടുകാര്‍ അവരെ ചേര്‍ത്ത് പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് സ്ഥാപനം വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിച്ചു. ആളുകള്‍ വീണ്ടും സാധനങ്ങള്‍ വാങ്ങാന്‍ വന്നു തുടങ്ങി. നാട്ടുകാരുടെ സഹായത്തോടെ ലൈസന്‍സിനും മറ്റുമുള്ള നടപടികള്‍ ആരംഭിച്ചു. സെന്തിലും അദേഹത്തിന്റെ മകനും ഹാപ്പി നാട്ടുകാരും ഹാപ്പി.. മറ്റുള്ളവരുടെ കച്ചവടം ഇല്ലാതാക്കുന്നതിനോട് യോജിക്കുന്നില്ല എന്നാലും ഒരു സ്ഥാപനത്തില്‍ കയറി വന്ന് ഒരു മര്യാദയുമില്ലാതെ അവരെ അവിടെ നിന്നും ഇറക്കി വിട്ട് അത് അടപ്പിക്കാന്‍ പാടില്ല. ആ നടപടിയെ എതിര്‍ത്ത ആ നാട്ടുകാര്‍ക്ക് ഒരു ബിഗ് സല്യൂട്ട്.... ❤️🙏

Address

Calicut
673527

Alerts

Be the first to know and let us send you an email when Kerala Crime Story posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share