Ithokke Ariyunnundo ? ഇതൊക്കെ അറിയുന്നുണ്ടോ ?

  • Home
  • India
  • Kakkayam
  • Ithokke Ariyunnundo ? ഇതൊക്കെ അറിയുന്നുണ്ടോ ?

Ithokke Ariyunnundo ? ഇതൊക്കെ അറിയുന്നുണ്ടോ ? █║▌│█│║▌║││█║▌║ Verified Official Page™ All Rights Reserved © ✔Verified Official Page✔ ® Facebook Certified
ഇതൊക്കെ അറിയുന്നുണ്ടോ ?

നവാസ് ഓടിയെത്താൻ കൊതിച്ച വീടിന്റെ കഥലോകത്ത് എവിടെ പോയാലും വീട്ടിലേക്ക് തിരിച്ചെത്താൻ കൊതിക്കുന്ന മനസാണ് മലയാളികൾക്ക്. വീ...
14/08/2025

നവാസ് ഓടിയെത്താൻ കൊതിച്ച വീടിന്റെ കഥ

ലോകത്ത് എവിടെ പോയാലും വീട്ടിലേക്ക് തിരിച്ചെത്താൻ കൊതിക്കുന്ന മനസാണ് മലയാളികൾക്ക്. വീട്ടിലെ പ്രിയപ്പെട്ടവരുണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ച് ആ മുറ്റത്ത്‌ കൂടെ ഒന്നു നടന്ന് വീട്ടുകാരോട് വിശേഷങ്ങൾ പറഞ്ഞ് ആ സമയമായിരിക്കും എല്ലാവർക്കും ഇഷ്ടം.അതുപോലൊരു മനസായിരുന്നു നവാസിന്റേതും. അദ്ദേഹത്തെ സംബന്ധിച്ച് കുടുംബമായിരുന്നു എല്ലാം.എവിടെ പോയാലും വീട്ടിലേക്ക് ഓടിയെത്താൻ കൊതിച്ച നവാസ് അവസാനമായി ആഹിച്ചതും അത് തന്നെയായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ആശിച്ചു മോഹിച്ചു പണിത ആലുവയിലെ ഗ്രാമീണ ഭംഗി നിറയുന്ന 10 സെന്റ് സ്ഥലം മുന്നിൽ പാടവും അതിന്റെ ഒത്തനടുവിൽ നിൽക്കുന്ന മൺവീട്മായിരുന്നു നവാസിന്റെ സ്വർഗം.

വടക്കാഞ്ചേരിയിൽ ഒരു ചെറിയ ഓടിട്ട വീട്ടിലായിരുന്നു നവാസിൻ്റെ കുട്ടിക്കാലം. വാപ്പ അബൂബക്കർ നാടക-സിനിമ നടനും
ഉമ്മ വീട്ടമ്മയും. മലയും പുഴയും നെൽപ്പാടങ്ങളുമുള്ള ആ മനോഹരമായ നാട്ടിൽ ജനിച്ച വളർന്ന നവാസിന്റെ കുടുംബത്തിന് കാര്യമായ സമ്പാദ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. എറണാകുളത്തായിരുന്നു ഉമ്മയുടെ തറവാട്. മിമിക്സിയിലേക്ക് എത്തിയ കാലം മുതൽ ക്ക് അവിടെ താമസിച്ചിരുന്ന നവാസിന് ചേട്ടൻ നിയാസ് കൂടാതെ ഒരു അനുജൻ കൂടിയുണ്ട് നിസാം.
കഷ്ടപ്പാടുകൾ പതുക്കെ മാറിവരുന്ന കാലത്തായിരുന്നു വിവാഹം. നവാസിനു വേണ്ടി ചേട്ടൻ നിയാസ് ആണ് രഹ്നയെ കണ്ടെത്തിയത്. ഒരു സ്റ്റേജ് പരിപാടിയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും അന്ന് വഴക്കിട്ടാണ് പിരിഞ്ഞതെങ്കിലും പിന്നീട് ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടർന്ന് വീട്ടുകാർ തമ്മിലുണ്ടായ പരിചയവും അടുപ്പവുമാണ് വിവാഹാലോചനയിലേക്ക് എത്തിയത്. കലാകുടുംബം ആയാൽ കൊള്ളാമെന്ന ധാരണയിലാണ് ചേട്ടൻ നിയാസ് നവാസിനു വേണ്ടി പെണ്ണ് ചോദിച്ചത്. അന്ന് രഹനയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ആലോചന കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. അതിനു ശേഷം ആലുവയിലെ ചൂണ്ടി എന്ന സ്ഥലത്താണ് നവാസും രഹ്നയും ചേർന്ന് ആദ്യത്തെ വീട് പണിതത്.

പിന്നീട് വർഷങ്ങൾ അവിടെയായിരുന്നു താമസം. ഇരുനില വീടായിരുന്നു. പിന്നീടാണ് നഗരത്തിന്റെ ബഹളത്തിൽ നിന്നും മാറി സ്വസ്ഥതയുള്ള സ്ഥലത്ത് താമസിക്കണം എന്ന ആഗ്രഹത്തിൻ്റെ പേരിൽ ആലുവ നാലാംമൈൽ എന്ന സ്ഥലത്ത് 14 വർഷം മുൻപ് 80 സെൻ്റ് സ്ഥലം വാങ്ങി വീടുവച്ചത്. മണ്ണ് കൊണ്ടുള്ള വീടായിരുന്നു നവാസിന് ഇഷ്ടം. അങ്ങനെ സ്വന്തം വീടും മണ്ണുകൊണ്ടാണ് നവാസ് പണിതത്. സാഹിത്യകാരി സാറ ജോസഫിന്റെ മരുമകനായ ആർക്കിടെക്ട് ശ്രീനിവാസനാണ് വീട് രൂപകൽപന ചെയ്തത്. കേരളത്തനിമ നിറയുന്ന വിധത്തിലുള്ള ഒറ്റനില വീടാണ് പണിതത്. മൂന്നു ക്‌ടപ്പുമുറി, സ്വീകരണമുറി, അടുക്കള, നടുമുറ്റം എന്നിങ്ങനെ ഏകദേശം 1900 ചതുരശ്രയടിയിലാണ് നവാസിൻ്റെ ഒരുക്കിയത്. പശിമയുള്ള മണ്ണും കുമ്മായവും കുത്തിനിറച്ചാണ് ഭിത്തികൾ നിർമിച്ചത്. നിലത്തു കുറച്ചിട കാവി വിരിച്ചു പോളിഷ് ചെയ്ത് ടൈൽ വിരിച്ചു. ഏറ്റവും വലിയ സവിശേഷത, വീട് പെയിൻ്റ് ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. ഏത് കാലാവസ്ഥയിലും സുഖകരമായ അന്തരീക്ഷം നിലനിൽക്കുന്ന വീട്ടിലേക്ക് ഓടിയെത്താനായിരുന്നു നവാസിന് ഏറെയിഷ്ടവും.

കൃഷിയോട് പ്രത്യേക താൽപര്യമുള്ള നവാസും ഭാര്യയും പറമ്പിൽ ജാതി, അത്തി, നോനി തുടങ്ങിയ ഫലവൃക്ഷങ്ങളോക്കെ നട്ടു പിടിപ്പിച്ചിട്ടുണ്ട്. അടുക്കളയിലേക്ക് അത്യാവശ്യമുള്ള പച്ചക്കറികളും ഇവിടെ നിന്നും ലഭിക്കും. ഈ വീട്ടിൽ താമസമായപ്പോൾ ആദ്യത്തെ വീടിൻ്റെ ഒരുനിലയിൽ ഭാര്യ രഹ്ന ഒരു ഡിസൈൻ വസ്ത്രങ്ങളുടെ കടയും താഴെ നഴ്‌സറി കട്ടികൾക്കായി ഒരു സ്‌കൂളും തുടങ്ങി. അങ്ങനെ രഹ്ന ഇപ്പോൾ ആ ബിസിനസ് കാര്യങ്ങളുമായി മുന്നോട്ടു പോകുമ്പോഴും നവാസ് സിനിമാ തിരക്കുകളിലേക്കും പോവുകയായിരുന്നു. എങ്കിലും അപ്പോഴെല്ലാം നവാസ് ആഗ്രഹിച്ചത് ചുറ്റും പച്ചപ്പു നിറഞ്ഞ മനോഹരമായ ഈ വീട്ടിലേക്ക് തിരിച്ചെത്താനായിരുന്നു. മരണമെത്തുന്നതിനു മുമ്പും അദ്ദേഹം ഓടിയെത്താൻ കൊതിച്ചതും ഇവിടേക്കായിരുന്നു.


ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്...... ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട...
14/08/2025

ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്...... ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു......ഈ വീട് മുതൽ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി..... ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം....

ഹയർ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു..... എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമർദ്ദം മൂലം പഠനം നിർത്താമെന്നു കരുതിയതാണ്.... എന്തോ ഭാഗ്യം കൊണ്ട് അതെ സമയം പാണത്തൂർ ടെലി‍ഫോൺ എക്സ്ചേഞ്ചിൽ രാത്രിക്കാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകൽ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു.... അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല...... ഒഴുക്കിപ്പെട്ട അവസ്ഥ ആയിരുന്നു, പക്ഷെ നീന്തി ഞാൻ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു.... St. Pius College എന്നെ വേദികളിൽ സംസാരിക്കാൻ പഠിപ്പിച്ചു, Central University of Kerala കാസർകോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു. അങ്ങനെയാണ് IIT Madras ന്റെ വല്ല്യ ലോകത്തു എത്തിയത്. പക്ഷെ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാൻ പോലും ഭയമായിരുന്നു..... ഇതെന്റെ വഴിയല്ല എന്നു തോന്നി PhD പാതിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷെ എന്റെ guide (Dr. Subash) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുൻപ് ഒന്ന് പോരാടാൻ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതൽ ജയിക്കണമെന്ന വാശി വന്നു. പാണത്തൂർ എന്ന മലയോര മേഖലയിൽ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം.... വിത്തെറിഞ്ഞാൽ പൊന്നു വിളയുന്ന ആ മണ്ണിൽ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.

ഈ കുടിലിൽ (സ്വർഗത്തിൽ) നിന്നും IIM Ranchi യിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു.

എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക..... ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരാത്തെത്താം..
കടപ്പാട് ✍️🙏

ലക്ഷങ്ങൾ പോക്കറ്റിലിട്ടു, അതിലുമിരട്ടി കിമ്പളവും ഒപ്പിച്ചു മറ്റ് ഡോക്ടർസിനെ പോലെ ഹൈ പ്രൊഫൈലിൽ പോകാമായിരുന്ന ഒരാൾ ഒറ്റക്ക...
14/08/2025

ലക്ഷങ്ങൾ പോക്കറ്റിലിട്ടു, അതിലുമിരട്ടി കിമ്പളവും ഒപ്പിച്ചു മറ്റ് ഡോക്ടർസിനെ പോലെ ഹൈ പ്രൊഫൈലിൽ പോകാമായിരുന്ന ഒരാൾ ഒറ്റക്ക് ഈ സിസ്റ്റത്തിനെതിരെ പോരാടുമ്പോൾ ഒപ്പം നിൽക്കുക എന്നത് ഏവരുടെയും കടമയാണ്..
ഡോ ഹാരിസ് 🔥

എന്തൊക്കെ മേളമായിരുന്നു 😂സന്തോഷമായി പുരുഷന്മാരെ മൊത്തം പറ്റിക്കുന്ന സ്ത്രീഇവരൊക്കെയാണ്സ്ത്രീകൾക്ക് കിട്ടുന്നനിയമസംരക്ഷണത...
14/08/2025

എന്തൊക്കെ മേളമായിരുന്നു 😂
സന്തോഷമായി പുരുഷന്മാരെ മൊത്തം പറ്റിക്കുന്ന സ്ത്രീ
ഇവരൊക്കെയാണ്
സ്ത്രീകൾക്ക് കിട്ടുന്ന
നിയമസംരക്ഷണത്തെ വളരെ
മോശമായ രീതിയിൽ
ദുരുപയോഗം ചെയ്യുന്നത്......
ബാലചന്ദ്ര മേനോനും ജയസൂര്യയും ഇന്ന് ചിരിച്ചു ചാകും 😂😂

കുഞ്ചാക്കോ പറഞ്ഞതിനോട് യോജിക്കുന്നവർ ഒന്ന് ലൈക്കടിച്ചെ ....
14/08/2025

കുഞ്ചാക്കോ പറഞ്ഞതിനോട് യോജിക്കുന്നവർ ഒന്ന് ലൈക്കടിച്ചെ ....

മറന്നോ പഴയകാല നായിക ഗീതയെ ❤️ മറന്നില്ലെങ്കിൽ ഒരു ലൈക്‌ 👍👍👍Geetha made her film debut with the 1978 Tamil film Bairavi as...
14/08/2025

മറന്നോ പഴയകാല നായിക ഗീതയെ ❤️ മറന്നില്ലെങ്കിൽ ഒരു ലൈക്‌ 👍👍👍

Geetha made her film debut with the 1978 Tamil film Bairavi as the title character in which she played Rajinikanth's sister. She was in her seventh grade when she was cast for the film.[2] She later discontinued her studies to concentrate on her movie career.[3] Her performance as Indira in the 1986 Malayalam film Panchagni[4] based on the true life story of a Naxalite revolutionary Ajitha was well acclaimed and described by The Hindu as "one of Malayalam cinema's landmark heroines".[2] The same year she had more Malayalam releases such as Sukhamo Devi, Kshamichu Ennoru Vakku, Aavanazhi, Geetham, etc. made her a popular actress in Malayalam cinema[2] She won the State award for the second best actress in 1989 for Oru Vadakkan Veeragatha.,[2] most of her notable performances were with Mammootty and Mohanlal.

Her notable Kannada movies are with Rajkumar, Ananth Nag, Vishnuvardhan and Ambareesh. Some of her notable movies are Dhruva Thare, Devatha Manushya, Anuraga Aralithu, Shruthi Seridaaga, and Aakasmika with Rajkumar. Other films are Eradu Rekhegalu, Mareyada Manikya, Mrugaalaya, Veeradhi Veera, Mithileya Seethayaru, Nenapina Doni, Bairavi, Shiva Mecchida, Giri Baale, Ramanna Shamanna, Goonda Guru, Nigooda Rahasya, Ramapurada Ravana, Prachanda Kulla, Hrudaya Pallavi, Daada, Aaradhane, Shabarimale Swamy Ayyappa and Aruna Raaga. She formed a successful romantic pair with Ambareesh and acted with him in over fifteen movies.

Geetha also acted in Tamil Serials like Kai Alavu Manasu and Engirindho Vanthaal, both directed by K. Balachander. She also starred in the Tamil Serials such as Katha Kathayaam Karanamaam and recently in Rajakumari, where she played Ramya Krishnan's mother which aired on Sun TV.

She did a cameo as Kamal Haasan's dance partner for the song 'Ve Vela Gopemmala' in K. Viswanath's Sagara Sangamam. The Malayalam dubbed version was also a superhit and 'Karmegha Varnnante Maril' made her popular in Kerala before her sensational debut in Panjagni.

.Kanyadaanam is a Malayalam-language daily soap opera directed by Manu V. Nair, which premiered on 23 August 2021 on Sur...
14/08/2025

.
Kanyadaanam is a Malayalam-language daily soap opera directed by Manu V. Nair, which premiered on 23 August 2021 on Surya TV and is also available on Sun NXT. Featuring veteran actor Devan alongside newcomers Anna Dona, Aiswarya Suresh, Aswathy Pillai, Silpa Sivadas, and Soufiya Zakhir, the show is the official Malayalam remake of the Bengali series Kanyadaan, adapted from the 2002 Tamil hit Metti Oli. Among the longest-running Malayalam serials, it tells the story of Anandan, a respected retired schoolteacher, and his five daughters—Ambili, Anupama (Anu), Chilanka (Cheeru), Daya, and Manjadi—coping with life after the death of their mother. When marriage proposals arrive for Ambili and Anu, a twist occurs as a prospective groom, Indran, chooses Anu as his bride. This leads to Anu marrying Indran and Ambili marrying Raghu, unfolding a heartwarming yet dramatic tale of family bonds, challenges, and emotional trials.

രണ്ടു കൊല്ലം മുന്നേ കാർ ആക്‌സിഡന്റിൽ എന്റെ ഒരു കാല് നഷ്ടപ്പെട്ടു. എല്ലാം ശരിയായി ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു....
13/08/2025

രണ്ടു കൊല്ലം മുന്നേ കാർ ആക്‌സിഡന്റിൽ എന്റെ ഒരു കാല് നഷ്ടപ്പെട്ടു. എല്ലാം ശരിയായി ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. നാളെ എന്റെ 30ാം പിറന്നാൾ ആണ് വിരോധമില്ലെങ്കിൽ ഒന്ന് വിഷ് ചെയ്ത് എന്നെ സപ്പോർട്ട് ചെയ്യാമോ പ്ലീസ് 🙏🙂😘

12/08/2025

ബിഗ് ബോസ് നിങ്ങൾ വെറുക്കാനുള്ള കാരണം എന്താണ് 🤔

ജീവിതത്തിൽ എപ്പോഴെങ്കിലും സാമ്പത്തികത്തിന്റ പേരിൽ മാതാപിതാക്കളിൽ നിന്ന് കൂടെപ്പിറപ്പുകളിൽ നിന്ന് അടുത്ത ബന്ധുക്കളിൽ നിന്...
12/08/2025

ജീവിതത്തിൽ എപ്പോഴെങ്കിലും സാമ്പത്തികത്തിന്റ പേരിൽ മാതാപിതാക്കളിൽ നിന്ന് കൂടെപ്പിറപ്പുകളിൽ നിന്ന് അടുത്ത ബന്ധുക്കളിൽ നിന്ന് കടുത്ത ഒറ്റപ്പെടൽ അവഗണന അവസാനം നിങ്ങളൊരു ബാധ്യതയാകും എന്ന് കരുതി ഒഴിവാക്കൽ അനുഭവിച്ചിട്ടുണ്ടോ....?

ഉണ്ടെങ്കിൽ അത്ര പെട്ടെന്നൊന്നും ആ അനുഭവങ്ങളുടെ ഓർമ്മകൾ നിങ്ങളെ വിട്ടു പോകില്ല.നിങ്ങൾ സ്വന്തം പ്രയത്നം കൊണ്ട് ഒരു കരയിൽ എത്തി എന്ന് കാണുമ്പോൾ, എല്ലാം മറക്കണം എന്നൊക്ക പറയാൻ നൂറ് പേര് കാണും. പക്ഷെ ആ വിഷാ ദ നാളുകൾ നിങ്ങളെ എക്കാലവും തേടി കൊണ്ടേ ഇരിക്കും.

ആരിൽ നിന്നാണോ തിക്ത അനുഭവങ്ങൾ ഉണ്ടായിട്ടിട്ടുള്ളത് അവരിൽ നിന്ന് ഒരു അകലം പാലിക്കുന്നത് നല്ലത് തന്നെയായിരിക്കും.

ആ അനുഭവങ്ങൾ ഓരോരുത്തരിലും ജീവിതത്തെ നേരിടാനുള്ള മാറ്റങ്ങൾ വരുത്തും. ജീവിതത്തിൽ തകർച്ചയൊക്കെ വരും അതൊക്കെ സ്വാഭാവികമാണ് പക്ഷേ അത് തരണം ചെയ്താൽ പിന്നെ നോക്കേണ്ട, അത്ര അടിപൊളി ലൈഫ് ആയിരിക്കും പിന്നീടങ്ങോട്ട്...

ഉപദേശങ്ങളെക്കാൾ എത്രയോ മികച്ചതാണ് നമ്മുടെയോ നമുക്ക് നേരിട്ട് അറിയാവുന്നവരുടെയോ അനുഭവം പങ്കിട്ടു ആ തിരിച്ചറിവ് മറ്റുള്ളവരിലേക്ക് നൽകുന്നത്.

ഓരോ വീട്ടിലെയും അവസ്ഥകൾ ആളുകളുടെ രീതി,സ്വഭാവം,ഇതൊക്കെ പിന്നീട് പ്രശ്നം ഉണ്ടാക്കുന്നവയാണെങ്കിൽ നേരത്തെ വിൽപത്രം തയ്യാറാക്കുന്നത് തന്നെയാണ് നല്ലത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ഭാവിയിൽ ഇത് നിനക്കാണെന്ന് കൂടെക്കൂടെ മാതാപിതാക്കൾ പറഞ്ഞതിന്റെ വിശ്വാസത്തിൽ വിവാഹമോചിതയായ ആരും തുണയില്ലാത്ത ഒരു പെൺകുട്ടിയുടെ അമ്മയായ യുവതി, താൻ മഴയത്തും വെയിലത്തും ജോലി ചെയ്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ മുഴുവൻ പാതിവഴിയിൽ നിന്നുപോയ വീട് പണി പൂർത്തിയാക്കുന്നതിന് വേണ്ടി വിനിയോഗിച്ചു. അവസാനം അതിൽ ചിലവാക്കിയ തുക പോലും കൊടുക്കാതെ ആ വീടും സ്ഥലവും സ്വാർത്ഥരായ മാതാപിതാക്കൾ മൂത്ത സഹോദരിക്ക് എഴുതിക്കൊടുത്തു.

തന്റെ ഒരു രൂപ ആരുടെയെങ്കിലും കയ്യിലായി പോയാൽ യാതൊരു ജാള്യത യും ഇല്ലാതെ കണക്ക് പറഞ്ഞു വരം കിടന്നു വാങ്ങിച്ചെടുക്കുന്ന ഈ മൂത്ത സഹോദരി യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ നിസ്സാരതുകക്ക് ആ വീടും സ്ഥലവും സ്വന്തം പേരിൽ എഴുതി വാങ്ങുകയും ചെയ്തു.

ജീവിതാനുഭവങ്ങൾ പങ്കുവെച്ചാൽ പലർക്കും കാണും ഇതുപോലെ ആഴത്തിൽ ചിന്തിപ്പിക്കുന്ന കൈപ്പേറിയ അനുഭവങ്ങൾ. ചിലര് വൈകിയാണേലും തിരിച്ചറിഞ്ഞ് ഒഴിഞ്ഞു കൊടുക്കുന്നു.

സ്നേഹം നടിച്ച് നമ്മുടെ കൂടെ കൂടുന്നവർ എല്ലാം നമ്മുടെ വിജയം കാണാൻ ആഗ്രഹിക്കുന്നവർ ആയിരിക്കില്ല. അവർ നമുക്കിടയിൽ തന്നെ പുഞ്ചിരിയുടെയും മാന്യതയുടെയും മുഖംമൂടി ധരിച്ചുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ അത്യുത്തമരായി ജീവിക്കും.

അവരുടെ യഥാർത്ഥ മുഖം മനസ്സിലാക്കിയാൽ എന്നാലും അവർ നിന്റെ അമ്മയല്ലേ അച്ഛനല്ലേ ആങ്ങളയല്ലേ സഹോദരിയല്ലേ പ്രായത്തിൽ മൂത്തതല്ലേ തുടങ്ങിയ ന്യായങ്ങൾ ഒന്നും അംഗീകരിക്കരുത്.

വിഷമാണ് ഉള്ളിൽ ഉള്ളതെങ്കിൽ ആരായാലും വിഷമാണ്. മാനസികാരോഗ്യം തകർക്കുന്ന ഏതു ബന്ധങ്ങളിൽ നിന്നും പിൻവലിഞ്ഞു മുന്നോട്ടു നടക്കാനുള്ള ആർജ്ജവം നേടിയെടുക്കണം.

നെഗറ്റീവ് സാഹചര്യങ്ങളെയും ആളുകളെയും ഒഴിവാക്കിയാൽ നിങ്ങളുടെ സമാധാനം സംരക്ഷിക്കാം.
✍️കടപ്പാട് : DrAsha Ullas

Ignoring negativities is a way of protecting your piece

വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി സമൂഹമാധ്...
12/08/2025

വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

ഇന്ത്യയുടെ കാവൽക്കാർ 🥰👇
12/08/2025

ഇന്ത്യയുടെ കാവൽക്കാർ 🥰👇

Address

Kakkayam

Alerts

Be the first to know and let us send you an email when Ithokke Ariyunnundo ? ഇതൊക്കെ അറിയുന്നുണ്ടോ ? posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ithokke Ariyunnundo ? ഇതൊക്കെ അറിയുന്നുണ്ടോ ?:

Share