20/05/2025
part-3
തെരുവ് നായ വിഷയത്തിൽ ചാലക്കുടി നഗരസഭ എടുത്ത തീരുമാനങ്ങൾ സർവ്വകക്ഷി യോഗത്തിൽ ചെയർമാൻ ഷിബു വാലപ്പൻ വിശദികരിക്കുന്നു.
നഗരസഭ പ്രദേശത്ത് പേവിഷബാധയുള്ള തെരുവ് നായ് ആളുകളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും നിരവധി തെരുവ് നായ്ക്കളെ കടിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ നഗരസഭയിൽ ചേർന്ന സർവ്വകക്ഷി യോഗം തെരുവ്
നായ്ക്കളെ നിയന്ത്രിക്കാൻ
അടിയന്തിര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
പേവിഷബാധയുള്ള നായ നിരവധി നായ്ക്കളെ ആക്രമിച്ചിട്ടുള്ള സാഹചര്യത്തിൽ നായ്ക്കളുടെ വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്
പൂർണ്ണ
അധികാരം നൽകണമെന്നത് സംബന്ധിച്ച്
നഗരസഭയുടെ നേതൃത്വത്തിൽ
ഹൈകോടതിയിൽ
പൊതുതാൽപ്പര്യ ഹർജി നൽകാൻ യോഗത്തിൽ തീരുമാനിച്ചു.
ചാലക്കുടിയിലെ വിവിധ സംഘടനകളേയും സ്ഥാപനങ്ങളേയും വ്യക്തികളേയും ഉൾപ്പെടുത്തി കൊണ്ടാവും പൊതു താല്പര്യ ഹർജി നൽകുക.
നഗരസഭ അതിർത്തിയിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും അടിയന്തിരമായ് വാക്സിനേഷൻ നൽകാനും ചാലക്കുടി വെറ്റിനറി ആശുപത്രിയുടെ നേതൃത്വത്തിൽ
നടത്തുന്ന വാക്സിനേഷൻ പ്രവർത്തനം വേഗത്തിലാക്കാൻ സർക്കാർ അംഗീകൃത സ്വകാര്യ ഡോഗ് സ്ക്വാഡിൻ്റെ സഹായം തേടാനും തീരുമാനിച്ചു.
വിദ്യാലയങ്ങൾ,ആരാധനാലയങ്ങൾ,പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിട്ടുള്ള തെരുവ് നായ്ക്കളെ ഡോഗ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ പിടിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റുന്ന പ്രവർത്തനം വരും ദിവസങ്ങളിലും തുടരും.
പൊതുനിരത്തുകളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണവും മറ്റ് അവശിഷ്ടങ്ങളും വിതരണം ചെയ്യുന്നവർ ഇക്കാര്യത്തിൽ നിയമവിരുദ്ധമായി ഈ പ്രവർത്തി ചെയ്യുന്നതായും തെരുവ് നായ്ക്കൾ പെരുകുന്നതിൻ്റെ കാരണം ഇതാണെന്നും
യോഗം വിലയിരുത്തി.ഇക്കാര്യം ശ്രദ്ധയിൽ പെട്ടാൽ ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
വീടുകളിൽ വളർത്തുന്ന നായ്ക്കളെയോ ഇവിടെ പ്രസവിക്കുന്ന കുഞ്ഞുങ്ങളേയോ തെരുവിൽ തള്ളുന്ന വിവരം ശ്രദ്ധയിൽ പെട്ടാൽ നഗരസഭയെ അറിയിക്കാനും ഇങ്ങനെ ചെയ്യുന്നവർക്കെ
തിരെ നിയമനടപടി സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു.
വളർത്തുനായ്ക്കളുടെ വാക്സിനേഷനും,ലൈസൻസ് നൽകൽ,പുതുക്കൽ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാനും ഇതിന് വിവിധ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
പല സ്ഥലത്തും പെരുകിവരുന്ന കുറുക്കൻ,കുറുനരി എന്നിവ
നായ്ക്കൾക്ക് പേവിഷബാധ ഉണ്ടാകുന്നതിന് കാരണമാണ് എന്നതിനാൽ ഇവയെ നിയന്ത്രിക്കുന്നതിന് വനം വകുപ്പ്മായി ചർച്ച നടത്താനും തീരുമാനിച്ചു.
തെരുവ് നായ്ക്കളുടെ കടി ഏറ്റതിൻ്റെ ഭാഗമായി കൂടുതൽ ചികിൽസ ആവശ്യമായി വന്നിട്ടുള്ളവർക്ക് ചികിൽസക്കായ് വരുന്ന ചിലവ് നഗരസഭയിൽ നിന്നും അനുവദിക്കുമെന്ന് ചെയർപേഴ്സൻ അറിയിച്ചു.
ചാലക്കുടി വെറ്റിനറി ആശുപത്രിയെ പോളിക്ലിനിക്ക് ആയി ഉയർത്തണമെന്നും കൂടുതൽ ഡോക്ടർമാരേയും സ്റ്റാഫിനേയും നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ കെ.വി പോൾ,പ്രീതി ബാബു,ആനി പോൾ,MM അനിൽ കുമാർ,UDF ലീഡർ ബിജു S ചിറയത്ത്,മുൻ ചെയർപേഴ്സൻമാരായ വി.ഒ. പൈലപ്പൻ,എബി ജോർജ്ജ്,ഫൊറോന വികാരി ഫാ. വർഗ്ഗീസ് പാത്താടൻ,മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികളായ ജോയ് മൂത്തേടൻ,ബിനു മഞ്ഞളി,ജോബി മേലേടത്ത്,ഷൈജു പുത്തൻപുരക്കൽ,ദേവസിക്കുട്ടി പനേക്കാടൻ,വ്യാപാരി സമിതി സെക്രട്ടറി പി.കെ. വിൽസെൻ്റ്,റെസിഡൻസ് അസോസിയേഷൻ കോഡിനേഷൻ ഭാരവാഹികളായ പോൾ പാറയിൽ,PD ദിനേശ്(ക്രാക്റ്റ്),ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളായ N കുമാരൻ,അമ്പാടി ഉണ്ണികൃഷ്ണൻ,BJP ഭാരവാഹികളായ PT ജോസ്,ഉണ്ണികൃഷ്ണൻ
K .B,കോൺഗ്രസ്സ് പ്രസിഡണ്ട് ജോണി പുല്ലൻ,ജോബി പായമ്മൽ,വെറ്റിനറി ഡോക്ടർ സണ്ണി കാവുങ്ങൽ,നഗരസഭ സൂപ്രണ്ട് ദിലേഷ് പൊന്നമ്പി,ഹെൽത്ത് സൂപ്പർവൈസർ കെ. സുരേഷ് കുമാർ
എന്നിവർ സന്നിഹിതരായിരുന്നു.
യോഗത്തിൽ എത്തിയ LDF നേതാക്കൻമാരും കൗൺസിലർമാരും നായ് വിഷയത്തിൽ അവർ നടത്തിയ പ്രതിഷേധത്തിൻ്റെ ഭാഗമായി കള്ള കേസ് എടുത്തു എന്ന് പറഞ്ഞ് ചർച്ചയിൽ പങ്കെടുക്കാതെ
യോഗത്തിൽ നിന്നും
ഇറങ്ങി പോയി.
Part - 1👇പ്രതിപക്ഷ ബഹളം
https://www.facebook.com/share/p/16DjrYbFfA/
തെരുവ് നായ വിഷയത്തിൽ ചാലക്കുടി നഗരസഭ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ
യാഥാർത്ഥ്യത്തിൽ ഇതല്ലേ സത്യം മുൻ ചെയർമാൻ എബി ജോർജ്ജ്
Part -2👇
https://www.facebook.com/share/p/1E29YuCxFa/