28/04/2026
66 അജണ്ടകൾ ഒറ്റ തവണ വന്നതിൽ ചാലക്കുടി നഗരസഭ കൗൺസിലിൽ തർക്കം.
അജണ്ടകൾ എണ്ണം കൂടിയിട്ടും, ഉച്ചയ്ക്ക് 2.30 ന് കൂടിയ കൗൺസലിൽ അജണ്ട ചർച്ചയ്ക്ക് വന്നത് 5.20 ന്,അനാവശ്യമായ ചർച്ചകൾ,കൗൺസിലിൻ്റെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സമയം നഷ്ടപ്പെടുത്തുന്നുവെന്നും,ജനപ്രതിനിധികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും,അധ്യക്ഷത വഹിച്ച ചെയർപേഴ്സൻ
ആലീസ് ഷിബു പറഞ്ഞു കൊണ്ടിരികുന്നുണ്ടായിരുന്നു.അവസാനം 40 മിനിറ്റ് കൊണ്ട് 37 അജണ്ടകളുടെ ചർച്ചകൾ പാസാക്കി.
മുഴുവൻ അജണ്ടകളും പൂർത്തിയാക്കാതെ കൗൺസിൽ അവസാനിച്ചു.
പദ്ധതി നിർവ്വഹണത്തിലും, നികുതി വരുമാനത്തിലും മികച്ച നേട്ടം കൈവരിച്ചതിൽ ജീവനക്കാരെ കൗൺസിൽ അഭിനന്ദിച്ചു.
പദ്ധതി പണം നഷ്ടപ്പെടുത്തിയെന്ന് LDF അംഗങ്ങൾ.
പ്രഖ്യാപിച്ച മുഴുവൻ ഫണ്ടും നൽകാത്ത സർക്കാർ നടപടി നഗരസഭയുടെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കിയെന്ന് UDF അംഗങ്ങൾ.
ചാലക്കുടി നഗരസഭ:
66 അജണ്ടകൾ ചർച്ച ചെയ്യാൻ കൂടിയ കൗൺസിൽ യോഗത്തിൽ, അജണ്ടകളുടെ എണ്ണം കൂടിയതിനെ കുറിച്ചുള്ള തർക്കത്തോടൊപ്പം 2.30 മണിക്കൂർ നീണ്ടു.
പിന്നീട് 40 മിനിറ്റ് സമയം കൊണ്ട് 37 അജണ്ടകൾ പാസാക്കി കൗൺസിൽ അവസാനിച്ചു.
2 മാസമായി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാലാണ് സാധാരണ കൗൺസിൽ യോഗം ചേർന്ന് പല പ്രധാന തീരുമാനങ്ങളും എടുക്കാൻ കഴിയാത്തതെന്നും,ഈ കൗൺസിലിൽ പെരുമാറ്റചട്ടം ബാധിക്കാത്തതും സുപ്രധാനപെട്ടതുമല്ലാത്ത അജണ്ടകൾ ഒരുമിച്ച് വെച്ചതാണെന്നും ചെയർപേഴ്സൻ
ആലീസ് ഷിബു പറഞ്ഞു.
മനപൂർവ്വം കൗൺസിൽ യോഗം വൈകിപ്പിച്ചതാണെന്നും,ഇത്രയും അജണ്ടകൾ ഒറ്റ കൗൺസിൽ യോഗത്തിൽ വരുന്നത് ആദ്യമാണെന്നും,
ഇത് മുഴുവൻ ചർച്ച ചെയ്യാൻ സമയം കിട്ടില്ലെന്നും,LDF ലീഡർ ജിൽ ആൻ്റണിയും,വിൽസൻ പാണാട്ട്പറമ്പിൽ,വി.ജെ. ജോജി എന്നിവർ പറഞ്ഞു.
ഈ വർഷത്തെ പദ്ധതി വിഹിതം പൂർണ്ണമായും ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല എന്നും കോടികണക്കിന് രൂപ നഗരസഭക്ക് നഷ്ടമായി എന്നും LDF അംഗങ്ങൾ ആരോപിച്ചു.
ചരിത്രത്തിൽ ആദ്യമായി ഒരു വർഷം പ്രഖ്യാപിച്ച പദ്ധതി വിഹിതം തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നൽകാത്ത വർഷമാണ് ഇത് എന്നും,പദ്ധതി വിഹിതം നൽകാതെ ട്രഷറി പൂട്ടിയ അനുഭവം ഇത്തവണ ഉണ്ടായി എന്നും,നൽകാത്ത പണം നഷ്ടപ്പെട്ടു എന്ന് പറയുന്നത് വിരോധാഭാസമാണെന്നും UDF ലീഡർ ഷിബു വാലപ്പൻ പറഞ്ഞു.
നികുതി കളക്ഷനിലും,അനുവദിച്ച ഫണ്ട് ചെലവഴിക്കുന്നതിലും മികച്ച നേട്ടം കൈവരിക്കാൻ ഈ വർഷം സാധിച്ചെന്നും UDF ലീഡർ പറഞ്ഞു.
ഈ വർഷം
പ്രഖ്യാപിച്ചതിൽ
ജനറൽ ഫണ്ട് മാത്രം 1.5 കോടി രൂപ നഗരസഭക്ക് അനുവദിച്ചിട്ടില്ലെന്നും,ഇതിനാൽ
പൊതുമരാമത്ത് വർക്കുകൾ ഉൾപ്പെടെ പൂർത്തീകരിച്ച നിരവധി പദ്ധതികളുടേയും,വിധവകൾ ഉൾപ്പെടെയുള്ള വിവിധ ഗുണഭോക്താക്കളുടെ,വീട് അറ്റകുറ്റപണികളുടെയും ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കാനോ ധനസഹായം നൽകാനോ കഴിഞ്ഞില്ല എന്നും പൊതുമരാമത്ത് ചെയർമാൻ ജിയോ കിഴക്കുംതല പറഞ്ഞു.
പദ്ധതി പ്രവർത്തനങ്ങളിലും നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിലും നഗരസഭയിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും SIR ;തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കിടയിലും നഗരസഭയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ട ജീവനക്കാർ സഹകരിച്ചു എന്നും വൈസ് ചെയർമാൻ കെ.വി.പോൾ പറഞ്ഞു.
പോട്ട ഖരമാലിന്യ പ്ലാൻ്റിലേക്കുള്ള ഇലക്ടിക് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് 92000/- രൂപ KSEB യിൽ അടക്കാൻ തീരുമാനിച്ചു.
നഗരസഭയുടെ ക്രിമിറ്റോറിയത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കുള്ള 4.70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച്, ബന്ധപ്പെട്ട സ്ഥാപനത്തിന് നിർമ്മാണ അനുമതി നൽകാൻ തീരുമാനിച്ചു.
ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജില്ലാ പുരാവസ്തു കേന്ദ്രത്തിൽ ഇലക്ട്രിക് വർക്കുകൾ നടത്തുന്നതിന് 1.5 ലക്ഷം രൂപയുടെ അനുമതി നൽകി.
നഗരസഭയുടെ ആയുർവേദ,ഹോമിയോ ഡിസ്പെൻസറികളിൽ ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റികൾ പുന:സംഘടിപ്പിച്ചു.
ഗവഃ
ഈസ്റ്റ് സ്‌കൂളിലെ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റാൻ അനുമതി നൽകി.
നഗരസഭയിൽ 25 സ്ഥിരം ശുചീകരണ ജീവനക്കാരെ കൂടി നിയമിക്കാൻ അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള റിപ്പോർട്ടിൻമേൽ,ഇവർക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നഗരസഭ തന്നെ വഹിക്കാമെന്നും,ജീവനക്കാരെ നിയമിക്കാൻ അനുമതി നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
ഗവഃ
താലൂക്ക് ആശുപത്രിയിലെ സായാഹ്ന
Op യിൽ പുതിയ മെഡിക്കൽ ഓഫീസറെ നിയമിക്കാൻ കൗൺസിൽ അംഗീകാരം നൽകി.
60 ചതുരശ്ര അടിയിൽ താഴെ വിസ്തീർണ്ണമുള്ള വീടുകളുടെ കെട്ടിട നികുതി ഒഴിവാക്കാൻ കൗൺസിൽ തീരുമാനിച്ചു.
ഇത്തരം വീട്ടുമസ്ഥർ ഇത് സംബന്ധിച്ച അപേക്ഷകർ സമയബന്ധിതമായി നൽകണമെന്ന്
ചെയർപേഴ്‌സൻ
നിർദ്ദേശിച്ചു.
കൗൺസിലർമാർക്കുള്ള തിരിച്ചറിയൽ കാർഡ് യോഗത്തിന് ശേഷം വിതരണം ചെയ്തു.