Live Chalakudy

Live Chalakudy നേർക്കാഴ്ച്ച

28/06/2025

ഈ പ്രതിഭാസം ആരും കാണാതെ പോകരുതെ😀പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ.
സർവീസ് റോഡിലെ കുഴികൾ,വെള്ളക്കെട്ടുകൾ,അടിപ്പാതകൾ പണിയുന്ന കാല്ക്കാലിക റോഡുകളിലെ കുഴികൾ ഇവയൊന്നും ഇവര് കാണുന്നില്ല.
ഇവിടെ ഇങ്ങനെയാണ്😀

17/06/2025

ചാലക്കുടി നഗരസഭ കൗൺസിൽ 17/6/2025.
ഇൻഡോർ സ്റ്റേഡിയം ജൂൺ 20 ന് പ്രവർത്തനമാരംഭിക്കും.
ആദ്യഘട്ടത്തിൽ
കായിക പരിശീലങ്ങളും വ്യായാമവും .
സ്റ്റേഡിയം മൈതാനത്ത്
പെ പാർക്കിംഗ് സൗകര്യം ഒരുക്കും.
പുതിയ
സ്കൂൾ മൈതാനത്തിന്
T.K ചാത്തുണ്ണിയുടെ പേര് നാമകരണം ചെയ്തു.
കലാഭവൻ മണി പാർക്കിൽ ക്യാൻ്റീൻ പ്രവർത്തനം തുടങ്ങാൻ തീരുമാനം.

മേപ്പിൾ വുഡ് ഫ്ലോറിംഗ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ
നഗരസഭയിലെ ML ജേയ്ക്കബ് സ്മാരക ഇൻഡോർ സ്റ്റേഡിയം ജൂൺ 20 ന് പ്രവർത്തനമാരംഭിക്കും.നേരത്തേ നിർമ്മാണം പൂർത്തിയാക്കി ഉത്ഘാടനം ചെയ്തെങ്കിലും,ഫ്ലോറിംഗ് ഉൾപ്പെടെ പൂർത്തിയാകാത്തതിനാൽ പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.ഇപ്പോൾ 1 കോടിയിലേറെ രൂപ ചിലവിലാണ് മേപ്പിൾ വുഡ് ഫ്ലോറിംഗും ഇലക്ട്രിക്കൽ,പെയിൻ്റിംഗ് പ്രവർത്തികളും പൂർത്തിയാക്കിയത്.ഇൻഡോർ സ്റ്റേഡിയത്തിൽ ബാസ്കറ്റ്ബോൾ,വോളിബോൾ,ഷട്ടിൽ പരിശീലനങ്ങൾ ആരംഭിക്കാനും,മറ്റ് സമയങ്ങളിൽ വ്യായാമത്തിനായ് ഉപയോഗിക്കാനും കൗൺസിൽ തീരുമാനിച്ചു.
നഗരസഭ കൗൺസിലിൻ്റെ നേതൃത്വത്തിൽ കായിക മേഖലയിലെ വിദഗ്ദരെ ഉൾപ്പെടുത്തി
പ്രവർത്തന സമിതി രൂപീകരിക്കാനും,സ്റ്റേഡിയം മാനേജർ,വാച്മാൻ,ശുചീകരണ ജീവനക്കാർ എന്നിവരെ നിയമിക്കാനും തീരുമാനിച്ചു.
മേപ്പിൾ വുഡ് ഫ്ലോറിംഗ് പൂർത്തിയായ
ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവർത്തനോദ്ഘാടനവും,ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ 5 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ആധുനിക സ്കൂൾ മൈതാനത്തിൻ്റെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവ്വഹിക്കുമെന്ന് ചെയർപേഴ്സൻ കൗൺസിലിനെ അറിയിച്ചു.
ഈ മൈതാനത്തിന് മുൻ ദേശീയ ഫുട്ബോൾ കോച്ചും ദേശീയ താരവുമായിരുന്ന ടി.കെ ചാത്തുണ്ണിയുടെ പേര് നാമകരണം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചു.
പവലിയനും,സിന്തറ്റിക് ട്രാക്കും,ടോയ്ലറ്റ് ബ്ലോക്കും ഉൾപ്പെടെയുള്ള ടർഫ് മൈതാനമാണ്
കായിക വകുപ്പ് നിർമ്മിക്കുന്നത്.കായിക വകുപ്പ് തന്നെയാണ് നിർമ്മാണ ചുമതല
കരാർ കമ്പനിയെ
ഏൽപ്പിച്ചിട്ടുള്ളത്.
ഇൻഡോർ സ്റ്റേഡിയം പ്രവർത്തനമാരംഭിക്കുന്നതോടെ,സ്റ്റേഡിയത്തോട് ചേർന്നുള്ള മൈതാനം പാർക്കിംഗ് സംവിധാനം ഒരുക്കാനും
ഇതിന് പാർക്കിംഗ് ഫീസ് ഈടാക്കാനും തീരുമാനിച്ചു.ഗ്രൗണ്ടിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരിക്കിയ ശേഷം മാത്രം ഫീസ് ഏർപ്പെടുത്താവൂ എന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.അടിയന്തിരമായി ചെയ്യേണ്ട സൗകര്യങ്ങൾ ഒരുക്കാനും സെക്യൂരിറ്റിയെ നിയമിക്കാനും തീരുമാനിച്ചു.
നഗരസഭയുടെ ടൗൺ ഹാൾ മൈതാനം,പരിപാടികൾക്ക് തടസ്സം ഇല്ലാത്ത വിധം പെ പാർക്കിംഗ് സൗകര്യം ഏപ്പെടുത്താനും,നഗരസഭ ഓഫീസിലെ പുതിയ അനക്സ് കെട്ടിടത്തിൽ ക്യാൻ്റീൻ പ്രവർത്തനമാരംഭിക്കാനും നടപടികൾ ആരംഭിച്ചതായും
ചെയർപേഴ്സൻ അറിയിച്ചു.
കലാഭവൻ മണി പാർക്കിലെ ക്യാൻ്റീൻ ( കഫറ്റ് ഏരിയ)
പ്രവർത്തനമാരംഭിക്കാൻ തീരുമാനിച്ചു.രാവിലെ മുതൽ വൈകിട്ട് പാർക്കിൻ്റെ പ്രവർത്തന സമയം വരെ ലഘു ഭക്ഷണശാലയായിട്ടാണ് പ്രവർത്തിക്കുക -
പൊതു ലേലത്തിലൂടെ ക്യാൻ്റീൻ നടത്തുന്നതിന് വാടകക്ക് നൽകും.
15000/- രൂപ അടിസ്ഥാന മാസ വാടക നിശ്ചയിച്ചു.അടുത്ത ദിവസങ്ങളിൽ തന്നെ ലേലനടപടികൾ പൂർത്തിയാക്കി ക്യാൻ്റീൻ പ്രവർത്തനമാരംഭിക്കും.
നഗരസഭ താലൂക്ക് ആശുപത്രി വഴി നടപ്പിലാക്കുന്ന സാന്ത്വനം പാലിയേറ്റീവ് പരിചരണ പദ്ധതിക്ക്,പുതിയ വാഹനം വാങ്ങി നൽകാമെന്ന വൈസ് ചെയർപേഴ്സൻ സി. ശ്രീദേവിയുടെ ഓഫർ കൗൺസിൽ അംഗീകരിച്ചു.ഇവരുടെ അന്തരിച്ച ഭർത്താവിൻ്റെ സ്മരണാർത്ഥമാണ് മാരുതി ഒമിനി കാർ നൽകാമെന്ന് അറിയിച്ചിട്ടുള്ളത്.
പാലിയേറ്റീവ് പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ വാഹനം സൗജന്യമായി നൽകിയതും ശ്രീദേവിയായിരുന്നു.ഈ വാഹനം കാലപഴക്കം വന്നതിനെ തുടർന്നാണ് പുതിയ വാഹനം നൽകാൻ സന്നദ്ധത അറിയിച്ചത്.
നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൗൺസിൽ അവലോകനം ചെയ്തു.എല്ലാ പ്രദേശങ്ങളിലും തോടുകളുടേയും കാനകളുടേയു ശുചീകരണ പ്രവർത്തനങ്ങൾ തൃപ്തികരമായി പൂർത്തിയായതായി കൗൺസിൽ വിലയിരുത്തി.വാർഡ് തലത്തിൽ
ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്,വാർഡ് തല സമിതിക്ക് 10000/- രൂപ വീതം എക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ടെന്ന് ചെയർപേഴ്സൺ അറിയിച്ചു.
ഈ വർഷത്തെ SSLC,+2 വിജയികളെ അനുമോദിക്കുന്നതിന് വിജയോത്സവം പരിപാടി ജൂൺ 28 ന് ടൗൺഹാളിൽ നടത്താനും തീരുമാനിച്ചു.
അഹമദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക് കൗൺസിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
നഗരസഭയിലെ അസി. എഞ്ചിനീയറുടെ പ്രവർത്തനത്തിൽ
കൗൺസിൽ
അസംതൃപ്തി രേഖപ്പെടുത്തി.
അസി. എഞ്ചിനീയറുടെ
നിസഹകരണവും
അനാവശ്യ നടപടികളും മൂലം വികസന പദ്ധതികൾ തടസ്സപ്പെടുന്നതായും,ജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായ് ലഭിക്കുന്നില്ലെന്നും കൗൺസിലർമാർ അഭിപ്രായപ്പെട്ടു.
എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥയുടെ
പ്രവർത്തന ശൈലി
ഓഫിസ് പ്രവർത്തനത്തേയും സാധാരണക്കാരയ ജനങ്ങളുടെ ആവശ്യങ്ങളേയും സാരമായി ബാധിക്കുന്നതായി കൗൺസിലർമാരായ
K.S സുനോജ്,വൽസൻ ചമ്പക്കര,എന്നിവർ ചൂണ്ടിക്കാട്ടി.
ഇവരുടെ പ്രവർത്തനം നഗരസഭയുടെ വികസന ഫണ്ട് നഷ്ടപ്പെടാനും
പ്രവർത്തനങ്ങൾ തടസപ്പെടാനും ഇടയാക്കിയെന്ന് UDF ലീഡർ ബിജു S ചിറയത്ത്,മുൻ ചെയർമാൻ
വി.ഒ. പൈലപ്പൻ,കൗൺസിലർ
സൂസി സുനിൽ എന്നിവർ അഭിപ്രായപ്പെട്ടു.
നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾക്കും ഇവരുടെ പ്രവർത്തനം ഏറെ തടസമുണ്ടാക്കുന്നു എന്ന് ചെയർപേഴ്സൻ പറഞ്ഞു.
അസി. എഞ്ചിനീയറുടെ അനാവശ്യമായ പിടിവാശികളും നിലപാടുകളും
പൊതുമരാമത്ത് പ്രവർത്തികൾ ഏറ്റെടുക്കുന്നതിനും പൂർത്തിയാക്കുന്നതിനും തടസ്സമാകുന്നു എന്നും,വർക്കുകൾ ഏറ്റെടുക്കാൻ പോലും കരാറുക്കാരെ കിട്ടാത്ത സാഹചര്യമുണ്ടായെന്നും ചെയർപേഴ്സൻ പറഞ്ഞു.
കൗൺസിലിനോട് സഹകരിക്കാത്ത ഉദ്യോഗസ്ഥയെ
നിലക്ക് നിർത്താൻ ഭരണകക്ഷിക്ക് സാധിക്കില്ലെ എന്ന് LDF ലീഡർ സി.എസ് സുരേഷ് ചോദിച്ചു.
ആവശ്യമെങ്കിൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അസി. എഞ്ചിനീയറുടെ
അനാവശ്യമായ
നടപടികളിലൂടെ
നഗരസഭയുടെ വികസന ഫണ്ട് നഷ്ടപ്പെടാൻ ഇടയായെന്നും
ഇവരുടെ പ്രവർത്തനം
ഈ രീതിയിൽ പോകാൻ അനുവദിക്കില്ലെന്നും,തുടർ നടപടികൾ ഉണ്ടാകുമെന്നും
ചെയർപേഴ്സൻ ഷിബു വാലപ്പൻ കൗൺസിലിനെ അറിയിച്ചു.

16/06/2025

ഇതല്ലേ ഇപ്പോഴത്തെ സാഹചര്യത്തിൽ വേണ്ടത്?
😧ഇന്നും എന്നും ബ്ലോക്ക്😧ഇതിനൊരു പരിഹാരം എത്ര നാൾ?😧
ഇപ്പോൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് പോട്ട ആശ്രമം ഭാഗത്തു നിന്നും,തിരിച്ച് പോകുന്നവർക്കുമാണ്.അതിനോടൊപ്പം മറ്റു യാത്രക്കാരും ഇപ്പോൾ ആശങ്കയോടെയാണ് അടിപ്പാതയുടെ മുൻവശത്തേക്ക് വരുന്നത്.എതു സമയത്താണവോ ഗതാഗത തടസ്സം ഉണ്ടാവുന്നത് എന്നറിയില്ലല്ലോ.അടിപ്പാതയുടെ രണ്ടുവശത്തും വണ്ടികൾ ഒന്ന് തിരിഞ്ഞും,ക്രോസ് ചെയ്തും നിന്നാൽ പിന്നെ ഒരു ഒന്നൊന്നര പ്രയത്നമാണ് കടന്നുപോകാൻ,ആ സമയങ്ങളിൽ ഈ വീഡിയോയിൽ കാണുന്നതുപോലെയായാലും നഷ്ടമുണ്ടാകില്ല.
ഇവിടെ സമരങ്ങൾ,വാർത്തകൾ,നടപ്പിലാക്കുമെന്നതൊക്കെയുള്ള പറച്ചിലുകൾ പഴങ്കഥയാകുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.
എല്ലാവരും സ്റ്റാറ്റസും മറ്റു അറിയിപ്പുകളും നൽകി ഓർമ്മപ്പെടുത്തി കൊണ്ടേയിരിക്കുക.
തുടരും😀

08/06/2025

എന്തൊരു മോശം. ചാലക്കുടി മുൻസിപ്പാലിറ്റി 12-ാം വാർഡിലെ കൂടപ്പഴ ജംഗ്ഷനിൽ നിന്നും കൂടപ്പഴ പള്ളിയിലേക്കുള്ള കനാൽ വഴിയിൽ ഒരു കുഴി രൂപപ്പെട്ടിട്ട് 9 മാസത്തോളം കിടന്നു നിരവധിതവണ പറഞ്ഞിട്ടും ശരിയാക്കാതെ,ചെയർമാൻ നേരിട്ട് അറിയിച്ചതിന് ഫലമായി കുഴി അടപ്പിച്ചു.പക്ഷേ ചില പോരായ്മകൾ ചൂണ്ടിക്കാട്ടുന്നു.

05/06/2025

തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു.
തെരുവ്നായ് ശല്യം വർദ്ധിച്ചു വരികയും ആക്രമണകാരി കളായ പല നായ്ക്കൾക്കും പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ വിവിധ നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ ചാലക്കുടി നഗരസഭ അതിർത്തിയിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്സിനേഷൻ നൽകുന്ന പ്രവർത്തനത്തിന് നഗരസഭ തുടക്കം കുറിച്ചു.
തെരുവ് നായ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും മറ്റ് നായ്ക്കളെ കടിക്കുകയും ചെയ്ത സാഹചര്യത്തിൽ നഗരസഭയിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൻ്റെ നിർദ്ദേശങ്ങളുടെ ഭാഗമായാണ്
തുടർനടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചത്.
മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്സിനേഷൻ നൽകാനും
വളർത്തുനായ്ക്കൾക്ക് വാക്സിനേഷൻ നൽകി ലൈസൻസ് പുതുക്കി കൊടുക്കാനും കൗൺസിൽ തീരുമാനിച്ചിരുന്നു.
ഇന്നലെ രാവിലെ KSRTC പരിസരത്ത് നിന്നും ആരംഭിച്ച വാക്സിനേഷൻ ഡ്രൈവ്
ഐവിഷൻ ഹോസ്പിറ്റൽ,KSRTC ഡെപ്പോ,പ്രൈവറ്റ് ബസ് സ്റ്റാൻ്റ്,ഫ്ലൈ ഓവർ,ഫയർ സ്റ്റേഷൻ,പോലീസ് സ്റ്റേഷൻ,പോലീസ് കോട്ടേഴ്സ്,താലൂക്ക് ആശുപത്രി,മാർക്കറ്റ്, വെട്ട് കടവ്,കൂടപ്പുഴ,
കനാൽ റോഡ്,പോട്ട,നോർത്ത് ചാലക്കുടി,മുൻസിപ്പാലിറ്റി പരിസരം,ഐടിഐതുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി ഇന്നലെയും ഇന്നുമായി165 നായ്ക്കൾക്ക് വാക്സിനേഷൻ നൽകി.
നഗരസഭയുടെ നേതൃത്വത്തിൽ
വെറ്റിനറി ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന വാക്സിനേഷൻ ഡ്രൈവിന് നായ്ക്കളെ പിടിക്കുന്നതിന് പരിചയ സമ്പന്നരായ ഡോഗ് സ്ക്വാഡിൻ്റെ സഹായവും
ഉപയോഗിക്കുന്നു.ചില നായകൾ പിടിക്കാൻ വരുന്നവരെ കാണുമ്പോൾ ഓടുന്നവയെ നാട്ടുകാരുടെ സഹായത്തോടെ മതില് കെട്ടുകളിലേക്കും,സ്ഥാപനങ്ങളുടെ ഉള്ളിലേക്കും കയറ്റി അപകടകരമായ അവസ്ഥയിലും വാക്സിനേഷൻ കൊടുക്കുന്നു.
അടുത്ത ദിവസവും വാക്സിനേഷൻ തുടരും.
ആക്രമണകാരി കളായ തെരുവ് നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റുന്ന പ്രവർത്തനവും ഇതോടൊപ്പം നടത്തുമെന്നും,അടുത്ത ആഴ്ചകളിൽ വളർത്തു നായ്ക്കളുടെ വാക്സിനേഷൻ ക്യാമ്പും ആരംഭിക്കുമെന്നും ചെയർമാൻ ഷിബു വാലപ്പൻ.

03/06/2025
21/05/2025

ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ രക്തം തരംതിരിക്കാനും,രക്തത്തിൻ്റെ കാര്യക്ഷമമായ ഉപയോഗത്തിന് സൂക്ഷിച്ചു വയ്ക്കാനും വേണ്ടിയുള്ള ബ്ലഡ് കംപോണന്റ് പ്രിപ്പറേഷൻ & സ്റ്റോറേജ് സംവിധാനത്തിന്റേയും,നവീകരിച്ച ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റേയും ഉദ്ഘാടനം 2025 മേയ് മാസം 23-ാം തിയ്യതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽവച്ച് ബഹു. സംസ്ഥാന ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിക്കുന്നു.

20/05/2025

part-3
തെരുവ് നായ വിഷയത്തിൽ ചാലക്കുടി നഗരസഭ എടുത്ത തീരുമാനങ്ങൾ സർവ്വകക്ഷി യോഗത്തിൽ ചെയർമാൻ ഷിബു വാലപ്പൻ വിശദികരിക്കുന്നു.
നഗരസഭ പ്രദേശത്ത് പേവിഷബാധയുള്ള തെരുവ് നായ് ആളുകളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും നിരവധി തെരുവ് നായ്ക്കളെ കടിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ നഗരസഭയിൽ ചേർന്ന സർവ്വകക്ഷി യോഗം തെരുവ്
നായ്ക്കളെ നിയന്ത്രിക്കാൻ
അടിയന്തിര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
പേവിഷബാധയുള്ള നായ നിരവധി നായ്ക്കളെ ആക്രമിച്ചിട്ടുള്ള സാഹചര്യത്തിൽ നായ്ക്കളുടെ വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്
പൂർണ്ണ
അധികാരം നൽകണമെന്നത് സംബന്ധിച്ച്
നഗരസഭയുടെ നേതൃത്വത്തിൽ
ഹൈകോടതിയിൽ
പൊതുതാൽപ്പര്യ ഹർജി നൽകാൻ യോഗത്തിൽ തീരുമാനിച്ചു.
ചാലക്കുടിയിലെ വിവിധ സംഘടനകളേയും സ്ഥാപനങ്ങളേയും വ്യക്തികളേയും ഉൾപ്പെടുത്തി കൊണ്ടാവും പൊതു താല്പര്യ ഹർജി നൽകുക.
നഗരസഭ അതിർത്തിയിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും അടിയന്തിരമായ് വാക്സിനേഷൻ നൽകാനും ചാലക്കുടി വെറ്റിനറി ആശുപത്രിയുടെ നേതൃത്വത്തിൽ
നടത്തുന്ന വാക്സിനേഷൻ പ്രവർത്തനം വേഗത്തിലാക്കാൻ സർക്കാർ അംഗീകൃത സ്വകാര്യ ഡോഗ് സ്ക്വാഡിൻ്റെ സഹായം തേടാനും തീരുമാനിച്ചു.
വിദ്യാലയങ്ങൾ,ആരാധനാലയങ്ങൾ,പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിട്ടുള്ള തെരുവ് നായ്ക്കളെ ഡോഗ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ പിടിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റുന്ന പ്രവർത്തനം വരും ദിവസങ്ങളിലും തുടരും.
പൊതുനിരത്തുകളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണവും മറ്റ് അവശിഷ്ടങ്ങളും വിതരണം ചെയ്യുന്നവർ ഇക്കാര്യത്തിൽ നിയമവിരുദ്ധമായി ഈ പ്രവർത്തി ചെയ്യുന്നതായും തെരുവ് നായ്ക്കൾ പെരുകുന്നതിൻ്റെ കാരണം ഇതാണെന്നും
യോഗം വിലയിരുത്തി.ഇക്കാര്യം ശ്രദ്ധയിൽ പെട്ടാൽ ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
വീടുകളിൽ വളർത്തുന്ന നായ്ക്കളെയോ ഇവിടെ പ്രസവിക്കുന്ന കുഞ്ഞുങ്ങളേയോ തെരുവിൽ തള്ളുന്ന വിവരം ശ്രദ്ധയിൽ പെട്ടാൽ നഗരസഭയെ അറിയിക്കാനും ഇങ്ങനെ ചെയ്യുന്നവർക്കെ
തിരെ നിയമനടപടി സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു.
വളർത്തുനായ്ക്കളുടെ വാക്സിനേഷനും,ലൈസൻസ് നൽകൽ,പുതുക്കൽ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാനും ഇതിന് വിവിധ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
പല സ്ഥലത്തും പെരുകിവരുന്ന കുറുക്കൻ,കുറുനരി എന്നിവ
നായ്ക്കൾക്ക് പേവിഷബാധ ഉണ്ടാകുന്നതിന് കാരണമാണ് എന്നതിനാൽ ഇവയെ നിയന്ത്രിക്കുന്നതിന് വനം വകുപ്പ്മായി ചർച്ച നടത്താനും തീരുമാനിച്ചു.
തെരുവ് നായ്ക്കളുടെ കടി ഏറ്റതിൻ്റെ ഭാഗമായി കൂടുതൽ ചികിൽസ ആവശ്യമായി വന്നിട്ടുള്ളവർക്ക് ചികിൽസക്കായ് വരുന്ന ചിലവ് നഗരസഭയിൽ നിന്നും അനുവദിക്കുമെന്ന് ചെയർപേഴ്സൻ അറിയിച്ചു.
ചാലക്കുടി വെറ്റിനറി ആശുപത്രിയെ പോളിക്ലിനിക്ക് ആയി ഉയർത്തണമെന്നും കൂടുതൽ ഡോക്ടർമാരേയും സ്റ്റാഫിനേയും നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ കെ.വി പോൾ,പ്രീതി ബാബു,ആനി പോൾ,MM അനിൽ കുമാർ,UDF ലീഡർ ബിജു S ചിറയത്ത്,മുൻ ചെയർപേഴ്സൻമാരായ വി.ഒ. പൈലപ്പൻ,എബി ജോർജ്ജ്,ഫൊറോന വികാരി ഫാ. വർഗ്ഗീസ് പാത്താടൻ,മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികളായ ജോയ് മൂത്തേടൻ,ബിനു മഞ്ഞളി,ജോബി മേലേടത്ത്,ഷൈജു പുത്തൻപുരക്കൽ,ദേവസിക്കുട്ടി പനേക്കാടൻ,വ്യാപാരി സമിതി സെക്രട്ടറി പി.കെ. വിൽസെൻ്റ്,റെസിഡൻസ് അസോസിയേഷൻ കോഡിനേഷൻ ഭാരവാഹികളായ പോൾ പാറയിൽ,PD ദിനേശ്(ക്രാക്റ്റ്),ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളായ N കുമാരൻ,അമ്പാടി ഉണ്ണികൃഷ്ണൻ,BJP ഭാരവാഹികളായ PT ജോസ്,ഉണ്ണികൃഷ്ണൻ
K .B,കോൺഗ്രസ്സ് പ്രസിഡണ്ട് ജോണി പുല്ലൻ,ജോബി പായമ്മൽ,വെറ്റിനറി ഡോക്ടർ സണ്ണി കാവുങ്ങൽ,നഗരസഭ സൂപ്രണ്ട് ദിലേഷ് പൊന്നമ്പി,ഹെൽത്ത് സൂപ്പർവൈസർ കെ. സുരേഷ് കുമാർ
എന്നിവർ സന്നിഹിതരായിരുന്നു.
യോഗത്തിൽ എത്തിയ LDF നേതാക്കൻമാരും കൗൺസിലർമാരും നായ് വിഷയത്തിൽ അവർ നടത്തിയ പ്രതിഷേധത്തിൻ്റെ ഭാഗമായി കള്ള കേസ് എടുത്തു എന്ന് പറഞ്ഞ് ചർച്ചയിൽ പങ്കെടുക്കാതെ
യോഗത്തിൽ നിന്നും
ഇറങ്ങി പോയി.

Part - 1👇പ്രതിപക്ഷ ബഹളം
https://www.facebook.com/share/p/16DjrYbFfA/

തെരുവ് നായ വിഷയത്തിൽ ചാലക്കുടി നഗരസഭ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ
യാഥാർത്ഥ്യത്തിൽ ഇതല്ലേ സത്യം മുൻ ചെയർമാൻ എബി ജോർജ്ജ്
Part -2👇
https://www.facebook.com/share/p/1E29YuCxFa/

19/05/2025

തെരുവ് നായ വിഷയത്തിൽ ചാലക്കുടി നഗരസഭ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ
യാഥാർത്ഥ്യത്തിൽ ഇതല്ലേ സത്യം മുൻ ചെയർമാൻ എബി ജോർജ്ജ്
Part - 2
Part - 1👇
https://www.facebook.com/share/p/16DjrYbFfA/

19/05/2025

തെരുവ് നായയുടെ ആക്രമണങ്ങൾ രൂക്ഷമായ അവസ്ഥയിൽ ചാലക്കുടി നഗരസഭ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം തുടങ്ങി വാക് പയ്റ്റും,കയ്യാങ്കളിയുടെ വക്കിലുമെത്തി 20 മിനിറ്റിനുള്ളിൽ ഇറങ്ങിപ്പോക്ക്
Part-1
Part -2👇
https://www.facebook.com/share/p/1E29YuCxFa/

16/05/2025

വൊക്കേഷണൽ അവാർഡുദാനവും ഭവനങ്ങളുടെ താക്കോൽ ദാനവും

ചാലക്കുടി ടൗൺ റോട്ടറി ക്ലബ് 2024–2025 ലെ ശ്രദ്ധേയമായ സേവന വർഷത്തിന് സമാപനം കുറിക്കുന്നു. ക്ലബിന്റെ അൻപതാമത് പദ്ധതിയുടെ ഭാഗമായി വി.ആർ.പുരത്ത് പുതുതായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം മെയ് 17 ശനിയാഴ്ച ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് നിർവ്വഹിക്കുന്നു. ക്ലബ്ബിൻ്റെ ഈ വർഷത്തെ വൊക്കേഷനൽ അവാർഡ് കലാകായിക സാംസ്കാരിക രംഗത്തെ മികവിന് ശ്രീ. RLV രാമകൃഷ്ണനും,പൊതു പ്രവർത്തനരംഗത്തെ മികവിന് ശ്രീ. വി.ജെ ജോജിക്കും നൽകി ആദരിക്കുന്നു.മെയ് 28-ാം തീയതി റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുന്ദര വടിവേലു അവാർഡ് ദാനം നിർവഹിക്കുന്നതായിരിക്കും.
കഴിഞ്ഞ ഒരു വർഷത്തിനിടെ,സമൂഹങ്ങളെ ഉന്നമിപ്പിക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വൈവിധ്യമാർന്നതും ഫലപ്രദവുമായ പദ്ധതികൾ ക്ലബ് നടപ്പിലാക്കിയിട്ടുണ്ട്. ഭവന നിർമാണ പദ്ധതികൾ,കാർഷിക സെമിനാറുകൾ,വിദ്യാഭ്യാസ സഹായം,മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ കണ്ണട വിതരണം,‘വിഭിന്നം’ –ഭിന്നശേഷികർക്കു ഡ്രൈവിംഗ് ലൈസൻസുകൾ ലഭ്യമാക്കുന്ന പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ലക്ഷ്യബോധത്തോടെയും,കൂട്ടായ പ്രവർത്തനത്തിലൂടെയും സാമൂഹ്യ സേവന രംഗത്ത് ഒരു നാഴികകല്ലായി മാറുവാൻ ഈ ചുരുങ്ങിയ കാലയളവിൽ ചാലക്കുടി ടൗൺ റോട്ടറി ക്ലബിന് സാധിച്ചു എന്ന് പ്രസിഡന്റ് പി ഡി ദിനേഷ് അവകാശപ്പെട്ടു.
ക്ലബ് ഡയറക്ടർമാരായ അനീഷ് കുഞ്ഞപ്പൻ,വിപിൻ വിജയൻ,അഡ്വ. സണ്ണി ഡേവിസ്,ജീസൺ ചാക്കോ,അഡ്വ . കെ വി സുനിലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു

27/04/2025

*കാരുണ്യത്തിന്റെ മഹാ ഇടയന് ചാലക്കുടിയുടെ ആത്മപ്രണാമം*

ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിനു സെൻ്റ് മേരീസ് ഫൊറോന പള്ളിയും,നഗരസഭയും,പൗരാവലിയും ഒരുക്കിയ 'പാപ്പയ്ക്ക് ചാലക്കുടിയുടെ ആത്മപ്രണാമം' പരിപാടിയുടെ ഭാഗമായി മൗനറാലിയും അനുസ്‌മരണ സമ്മേളനവും പുഷ്‌പാർച്ചനയും നടത്തി.സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വലിയ സ്ക്രീനിൽ ലൈവായി പാപ്പയുടെ സംസ്ക്‌കാര ചടങ്ങുകൾ കാണുന്നതിനു സൗകര്യമൊരുക്കി. ഫൊറോനയിലെ വൈദികരുടെ കാർമികത്വത്തിൽ സമൂഹ കുർബാന നടത്തി.മൗനറാലി പൊലീസ് സ്‌റ്റേഷൻ റോഡ്,സൗത്ത് ജംക്‌ഷൻ,നോർത്ത് ജംക്‌ഷൻ വഴി ഇൻഡോർ സ്‌റ്റേഡിയത്തിൽ സമാപിച്ചു.
അനുസ്‌മരണ പൊതുസമ്മേളനത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ,ബെന്നി ബഹനാൻ എംപി,സനീഷ്‌കുമാർ ജോസഫ് എംഎൽഎ,നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ,നഗരസഭാ ഉപാധ്യക്ഷ സി.ശ്രീദേവി,ഫൊറോന വികാരി ഫാ. വർഗീസ് പാത്താടനച്ചൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

പള്ളിയങ്കണത്തിൽ നിന്നും ലൈവ്👇
https://www.facebook.com/share/p/15qYBeDebY/

Address

V. R. Puram
Chalakudi
680722

Telephone

+918714884311

Website

Alerts

Be the first to know and let us send you an email when Live Chalakudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Live Chalakudy:

Share