Chalakudy Media

Chalakudy Media ചാലക്കുടി വാർത്തകളും വിശേഷങ്ങളും അറ?

ഇന്ന് (05-08-2023) കുറച്ചു മുൻപ് ഉണ്ടായ ഒരു സംഭവമാണ്...വീട് വീടാന്തരം കയറിയിറങ്ങി മസാലകളും ചായിലയും മറ്റും വിൽക്കുന്ന ഒര...
05/08/2023

ഇന്ന് (05-08-2023) കുറച്ചു മുൻപ് ഉണ്ടായ ഒരു സംഭവമാണ്...

വീട് വീടാന്തരം കയറിയിറങ്ങി മസാലകളും ചായിലയും മറ്റും വിൽക്കുന്ന ഒരു പെൺകുട്ടി കുലയിടം ഉദയ ക്ലബ്ബിന് സമീപം വീണു കിടക്കുന്നു.. അടുത്ത് ചായക്കടയിൽ ഉണ്ടായിരുന്ന ആളുകൾ ഓടിക്കൂടി, വെള്ളം തളിച്ച് നോക്കിയിട്ടും കുട്ടി എണീക്കുന്നില്ല, കണ്ണ് തുറക്കുന്നില്ല... കണ്ടപ്പോഴേ മനസ്സിലായി ആ കുട്ടിയേക്കാൾ വലിയ രണ്ട് ബാഗുകളും അതിനടുത്തുണ്ട്, അത് ഞങ്ങൾക്ക് പോലും പൊക്കാൻ പറ്റാവുന്നതിലും വലുത്... ഞങ്ങൾ അതിന്റെ കഴുത്തിൽ കിടന്ന ഐഡി കാർഡ് നോക്കി ഓഫീസിൽ വിളിച്ചിട്ട് അൻവർഷായുടെ ഓട്ടോയിൽ ഞാനും കൂടി ദേവമാത ഹോസ്പിറ്റലിൽ കൊണ്ട് പോയി...
പോകുന്ന പോക്കിലും കുട്ടി കണ്ണ് തുറക്കുന്നുണ്ടായില്ല...
അതിന്റെ ഒരു ചെറിയ മൊബൈൽ ഉണ്ടായതാണെങ്കിൽ ലോക്കും, കഷ്വാലിറ്റിയിൽ കയറ്റി ഡോക്ടർ വന്നു നോക്കി പറഞ്ഞു ആൾ ഒന്നും കഴിച്ചിട്ടില്ല എന്ന് തോന്നുന്നു, പൾസ് എല്ലാം നോർമൽ ആണെന്നും...
ഞങ്ങൾ ആശുപത്രിയിൽ നിന്നും അങ്കമാലിയിലെ അവരുടെ ഓഫീസിലേക്ക് വീണ്ടും വിളിപ്പിച്ചു... അപ്പോൾ അവിടെ നിന്നും ഒരാൾ ഹോസ്പിറ്റലിലേക് പോന്നിട്ടുണ്ട് എന്നും പറഞ്ഞു.. ഹോസ്പിറ്റലിൽ ഡ്രിപ്പ് ഇട്ടു കിടത്തി, കുറച്ച് കഴിഞ്ഞ് ഒരു മാഡം ആ കുട്ടിയുടെ ഫോണിൽ വിളിച്ചു ഞാനാണ് ഫോൺ എടുത്തത്, ഫുഡ്‌ കഴിക്കാഞ്ഞിട്ടാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ മാഡം പറഞ്ഞത് ഞങ്ങൾ എല്ലാ ദിവസവും ഫുഡ്‌ കൊടുത്ത് വിടാറുണ്ട് ഇന്ന് അവൾ കൊണ്ട് പോയില്ല എന്നും ആണ്..
അഞ്ച് മിനിറ്റ് കഴിഞ്ഞ് ഓഫീസിൽ നിന്നും വന്ന ആൾ എത്തി, അയാളോടും ഡോക്ടരും ഞാനും ചോദിച്ചപ്പോൾ പറഞ്ഞത് ഫുഡിനുള്ള പൈസ ഓഫീസിൽ നിന്നും കൊടുക്കാറുണ്ട് എന്നാണ്....

ഉത്തരങ്ങളിലെ വൈരുധ്യം കണ്ട് സംശയം തോന്നി..

വീട്ടിലെ ബുദ്ദിമുട്ട് കൊണ്ടായിരിക്കാം തന്നെക്കാൾ വലിയ രണ്ട് വലിയ ബാഗുമായി ആ കുട്ടി വീടുകൾ തോറും കയറി ഇറങ്ങുന്നത്,

ഇവിടെ അധികാരികൾ ശ്രദ്ധിക്കേണ്ട കാര്യം അവരുടെ തൊഴിലിടങ്ങളിൽ അവർക്ക് അർഹമായ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ലഭിക്കുന്നുണ്ടോ???

എനിക്കും കൂടെയുണ്ടായവർക്കും തോന്നിയത് ആ കുട്ടി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി എന്നാണ്...

അന്യദേശ തൊഴിലാളികൾക്ക് ലഭിക്കുന്ന പരിഗണന നമ്മുട നാട്ടിലെ തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടോ????

ഓഫീസിലെ നമ്പർ...9747111437
സേവന ഉത്പന്നങ്ങൾ ആണെന്നാണ് പറഞ്ഞത്... ആ ഭാഗത്തുള്ള സുഹൃത്തുക്കൾ
കൃത്യമായി ഓഫീസിനെ കുറിച്ച് അന്വേഷിക്കാമോ???

© ഷിനു പണിക്കവീട്ടിൽ

കാടുകുറ്റി പഞ്ചായത്തിലെ വാർഡ് 10 ലെ (കുലയിടം) താമസക്കാരനാണ്...ഓപ്പൺ ഹാർട്ട് സർജറിക്ക് വൻ സാമ്പത്തിക ചിലവ് ആവശ്യമാണ്, കഴി...
26/04/2023

കാടുകുറ്റി പഞ്ചായത്തിലെ വാർഡ് 10 ലെ (കുലയിടം) താമസക്കാരനാണ്...
ഓപ്പൺ ഹാർട്ട് സർജറിക്ക് വൻ സാമ്പത്തിക ചിലവ് ആവശ്യമാണ്, കഴിയുന്നവർ സാമ്പത്തികമായി സഹായിക്കുക..
പരമാവധി ആളുകളിലേക് ഈ പോസ്റ്റ്‌ ഷെയർ ചെയ്ത് സഹായിക്കാൻ അഭ്യർത്ഥിക്കുന്നു...

ഞാൻ ഒരു കിണർഅന്നൊക്കെ ഗ്രാമ പ്രദേശങ്ങളിൽ വളരേ കുറച്ചേ കിണറുകൾ ഉണ്ടായിരുന്നുള്ളു...അതിലാകട്ടെ കൂടുതലും പഞ്ചായത്ത് നിർമിച്...
28/08/2022

ഞാൻ ഒരു കിണർ

അന്നൊക്കെ ഗ്രാമ പ്രദേശങ്ങളിൽ വളരേ കുറച്ചേ കിണറുകൾ ഉണ്ടായിരുന്നുള്ളു...അതിലാകട്ടെ കൂടുതലും പഞ്ചായത്ത് നിർമിച്ചത് ..ജനങ്ങൾ കുടിവെള്ളത്തിന് അയൽവക്കത്തെ കിണറുകളും അലക്കാനും മറ്റും കുളമോ പുഴയോ ഒക്കെ ആശ്രയിച്ചിരുന്ന കാലം...

ഞാൻ ഉണ്ടായത്
******************
വീട്ടിൽ കിണറ് കുത്താൻ തീരുമാനമായി കഴിഞ്ഞപ്പോൾ ആകെ ഒരു തിക്കും തിരക്കും... സ്ഥാനക്കാരൻ വന്ന് സ്ഥാനം നോക്കുന്നു... കിണറിന്റെ സ്ഥാനം ഉറപ്പിച്ച ശേഷം വട്ടം വരച്ച് കൊണ്ട് ചെറിയ രീതിയിൽ കിണറ് കുത്തൽ ആരംഭിച്ചു... ദിവസം ചെല്ലുന്തോറും ആഴമിങ്ങനെ കൂടി കൂടി വന്നൂ... ഇടയ്ക്ക് മണ്ണ് കോരി കളയാൻ കപ്പി കെട്ടി, മുകൾ ഭാഗത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഭാഗങ്ങളിൽ മണ്ണ് ഇടിയാതിരിക്കാൻ കല്ല് വെച്ച് കെട്ടി.. വീണ്ടും കിണറ് കുത്തി കൊണ്ടേയിരുന്നു... മണ്ണിന്റെ നിറം മാറി മഞ്ഞ ചെളിയോട് കൂടിയ മണ്ണായി..
മണ്ണ് കുട്ട വലിച്ചു കയറ്റാൻ രണ്ട് പേർ, അവർ കയർ ഒരു ബലമുള്ള വടിയിൽകെട്ടി മണ്ണ് വലിച്ചു കേറ്റും..താഴെ രണ്ട് പേർ.. കിണറിന് ആഴം കൂടുന്തോറും വലിക്കുന്നവരുടെ ദൂരം കൂടികൊണ്ടേയിരുന്നു..
ഇടയ്ക്കിടെ എത്തി നോക്കുന്ന നാട്ടുകാരും, വെള്ളം കാണുമോ എന്ന ആശങ്കയിൽ വീട്ടുകാരും.. അവസാനം വെള്ളം കണ്ടപ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം...
അങ്ങനെ പിറന്ന എന്നിൽ നിന്നും
ആദ്യമായി കിട്ടിയ വെള്ളം കൊണ്ട് പായസമുണ്ടാക്കിയതും അത് എല്ലാവരുമായി പങ്കു വെച്ചതെല്ലാം സന്തോഷം നിറഞ്ഞ നല്ലോർമ്മകൾ.

സ്കൂൾ വിട്ട് വരുമ്പോഴും കളിക്കാൻ പോകുമ്പോഴുമെല്ലാം കുട്ടികൾ എന്നിൽ നിന്ന് വെള്ളം കോരി കുടിച്ച് ബാക്കിയുള്ളത് കാലും മുഖവും കഴുകി സന്തോഷത്തോടെ പോകുന്നത് കാണുന്നതേ ആകെ ഒരു ഉണർവ്വായിരുന്നു...

മനുഷ്യർ പണ്ടൊക്കെ ഓരോ കിണർ കാണുമ്പോഴും അതിന്റെ ആഴങ്ങളിൽ എന്തൊക്കെയോ രഹസ്യമില്ലേ എന്നൊക്കെ സംശയിച്ച് നിൽക്കാറുണ്ട് ... വീട്ടിലേക്ക് വരുന്നവർ കിണറിലേക്ക് ഒരു എത്തി നോട്ടം പതിവായിരുന്നു..ചിലർക്ക് നോക്കുമ്പോഴേ തലകറങ്ങും.. പണ്ട് നിങ്ങളൊക്കെ എത്രയെത്ര ബക്കറ്റ് വെള്ളം കോരിയിരിക്കുന്നു.

കൈവിട്ട് പോയ ബക്കറ്റ് എടുക്കാൻ നിയോഗിക്കപ്പെട്ട പാതാള കരണ്ടികൾ എത്രയോ വട്ടം എന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ബക്കറ്റും കൊണ്ട് പോയിരിക്കുന്നു... കിണറ്റിൽ എങ്ങനയോ വന്നു പെട്ട മീനിനെ ഇടയ്ക്കിടെ കുഞ്ഞ് കല്ലുകൾ ഇട്ട് തീറ്റയാണെന്ന് തെറ്റിദ്ധരിപ്പിച്ചത്..കിണറ്റിൽ പന്ത് പോയപ്പോഴും കോഴി പോയപ്പോഴും വട്ടം കൂടി നിന്ന് കൊട്ടയിൽ കോരിയെടുത്തത്.. എല്ലാം എനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങളായിരുന്നു..

മോട്ടർ വ്യാപകമായതോടെ പലരും ഞങ്ങളെ നോക്കാതെ തന്നെയായി.. പായൽ പിടിച്ച വെള്ളവും കാടുകയറിയ കിണറുകളുമാണ് ഇപ്പോൾ സർവത്ര കാണാനുള്ളത്...മഴ കൂടുതൽ പെയ്യുമ്പോൾ മോട്ടർ മുങ്ങാറായോ എന്നറിയാനുള്ള നോട്ടം മാത്രമേ ഇപ്പോഴുള്ളു..

പാളയും റബർ കൊട്ടയും ബക്കറ്റുകളും പാതാള കരണ്ടികളും ഒന്നു കൂടി വെള്ളത്തിൽ പതിക്കാനും ആ വെള്ളമാകെ ഒന്ന് കലക്കി മറിക്കാനും എത്ര ആഗഹിക്കുന്നുവെന്നോ...വർഷങ്ങൾ കുറേയായില്ലേ വെള്ളമൊന്ന് അറിഞ്ഞ് ഇളകിയിട്ട്... ഉണ്ടായിരുന്ന മീനൊക്കെ എപ്പോഴേ ചത്തു പൊങ്ങി... അതൊക്കെ ആരറിഞ്ഞു... ആർക്കാ നോക്കാൻ സമയം...

പണ്ടത്തെ കപ്പിയുടെയും ബക്കറ്റ് വെള്ളത്തിൽ ചെന്ന് പതിക്കുന്നതിന്റെയും തിരികെ കോരുന്നതിന്റേയും ശബ്ദങ്ങൾ കണ്ണടച്ചാൽ ഇപ്പോഴും കാതിൽ മുഴങ്ങുന്നു...

മുകളിൽ ഒരു ശബ്ദം കേൾക്കുമ്പോൾ, ആരാണ് കരയിൽ എന്നറിയാൻ ചിലപ്പോഴൊക്കെ പടർന്ന ചെടികളിലൂടെ ഞാനും മുകളിലേക്ക് ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു അതാരും കണ്ടില്ല ...അങ്ങനെ ആർക്കും വേണ്ടാതെ ചപ്പും ചവറും വീണ്... ആദ്യമൊക്കെ രാത്രിയുടെ മറവിലും പിന്നീട് പട്ടാപകലും ആളുകൾ അവർക്ക് വേണ്ടാത്തതായ സാധനങ്ങൾ എല്ലാം നിക്ഷേപിച്ചു പോന്നൂ....
കാടും പടലവും നിറഞ്ഞു വെള്ളമെല്ലാം നശിച്ച് ആർക്കും വേണ്ടാത്തതായി അവസാനം പൊട്ട കിണർ എന്ന പേരും വന്നൂ...

പ്രതാപ കാലത്തെ തിരക്കിൽ നിന്നും അപ്രതാപ കാലത്തെ ഒറ്റപ്പെടലിലേക്ക് ഒരു കൂപ്പുകുത്തൽ..

ഓർമ്മകളിൽ നിന്നുമൊരേട്

മലയാളിയുടെ ബാല്യംബോബനും മോളിയും വായിക്കുമ്പോൾ ആ കഥാപാത്രങ്ങൾ ജീവിക്കുന്ന നാടിനെ പറ്റിയാണ് ഞാൻ ആലോചിച്ചത്... വക്കീലും ഡോക...
20/08/2022

മലയാളിയുടെ ബാല്യം

ബോബനും മോളിയും വായിക്കുമ്പോൾ ആ കഥാപാത്രങ്ങൾ ജീവിക്കുന്ന നാടിനെ പറ്റിയാണ് ഞാൻ ആലോചിച്ചത്... വക്കീലും ഡോക്ടറും മന്ത്രിയും പഞ്ചായത്ത്‌ പ്രസിഡന്റും പൂവാലനും സാധാരണക്കാരനും എന്നിങ്ങനെ എല്ലാവരും ഉള്ളൊരു നാട്..ആശുപത്രിയും സ്‌കൂളുകളും പള്ളിയും വില്ലേജ് ഓഫിസ്സും എല്ലാമുള്ളൊരു സ്ഥലം..

നാട്ടിൻ പുറങ്ങളിൽ സാധാരണ കാണുന്ന പോലെ എങ്ങോട്ടൊക്കെയോ നടന്നു പോകുന്ന മനുഷ്യർ ഇവിടെയും പിന്നണിയിൽ കാണാം....ചിരിച്ച മുഖവുമായി ഓടുന്ന കറുത്ത... വെളുത്ത അംബാസിഡർ കാറുകൾ..ഇടയ്ക്കിടെ കടന്ന് പോകുന്ന തിരക്കുള്ള ബസ്സ്‌...ഒന്ന് രണ്ട് ഇരുചക്ര വാഹനങ്ങൾ അതിലൊന്ന് ചേട്ടത്തി ഓടിക്കുന്ന ബൈക്കാണ്.

പരസ്പരം വഴക്കിടുന്ന വീട്ടുകാരും അയൽവക്കക്കാരും, എന്നാൽ അടുത്ത നിമിഷം പഴയതിലും സൗഹൃദമായി ഇടപെടുന്ന നല്ല മനസ്സുള്ളവർ...പരസ്പരം കുശുമ്പ് പറയുന്ന സ്ത്രീകൾ..

മന്ത്രിയുടെ പൊങ്ങച്ചം സ്ഥിരം കാണുന്ന നാട്ടുകാർ പക്ഷേ അയാളുടെ പ്രസംഗങ്ങൾ എല്ലാം അക്ഷമയോടെ കേട്ടിരിക്കാൻ അവർ മനസ്സുകാണിക്കുന്നു..

എത്ര പറഞ്ഞാലും തല്ല് കൊണ്ടാലും പിന്നേയും കോഴിത്തരം തുടരുന്ന ഗ്രാമത്തിലെ ഏക ഫ്രീക്കനായ അപ്പിഹിപ്പിയെ ചീത്ത പറയുമെങ്കിലും ആൾക്കെതിരെ ഒരു പെണ്ണും കംപ്ലയിന്റ് പറയുന്നില്ല...അയാൾ അയാളുടെ ഗിറ്റാറുമായി വേറെ ലോകത്തിൽ ആണ്.

വേറെയൊരു പ്രത്യേകത എന്തെന്നാൽ ആ നാട്ടിലെ പാവങ്ങളൊക്കെ തീരെ മെലിഞ്ഞ് എല്ലുന്തിയവരും പണക്കാരൊക്കെ വയറന്മാരുമാണ്..

പൊതുവേ സമാധാനപ്രിയരായ നാട്ടുകാർ.. നമ്മുടെ നാട്ടിൻ പുറങ്ങളിൽ കാണുന്ന പോലത്തെ അടുത്ത വീട്ടിലെ കുടുംബ വഴക്കുകൾ എത്തി നോക്കുന്ന ആളുകൾ..

വളരേ നർമ്മബോധമുള്ള നാട്ടുകാർ.. അവരുടെ സംസാരത്തിലെ കൗണ്ടറുകൾ കേട്ടാൽ അറിയാം മുഖത്ത് നോക്കി സത്യം പറയുന്ന അവരുടെ മുനയുള്ള എന്നാൽ നർമ്മത്തോട് കൂടിയ വാക്കുകളിൽ എല്ലാം വ്യക്തം.. പിന്നെ,സന്തോഷം വരുമ്പോൾ തുള്ളി ചാടുന്ന നാട്ടുകാരെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല..

നമ്മൾ എല്ലാവരിലും ഒരു ബോബനോ മോളിയോ ഉണ്ട് എന്നാണ് എന്റെ വിശ്വാസം എന്തെന്നാൽ അത് വായിക്കുമ്പോൾ പലപ്പോഴും ഇത് ഞാൻ ചെയ്തതാണല്ലോ അല്ലെങ്കിൽ എന്റെ നാട്ടിലുമുണ്ട് ഇത് പോലൊരാൾ എന്നുള്ള ചിന്ത ചിലപ്പോഴൊക്കെ ഉണ്ടാവാറുണ്ട്..

അല്ലെങ്കിലും ഒരു ഗ്രാമത്തിലങ്ങോളം കളിച്ചു മദിച്ചു നടക്കുന്ന കുട്ടികൾ, കൂടെ ചാടികളിക്കുന്ന ഒരു പട്ടികുഞ്ഞും... അവര് ചെയ്യുന്ന ഓരോ കുസൃതികളും കാര്യങ്ങളും അവരെയും മറ്റുള്ളവരെയും കുഴപ്പത്തിലാക്കുന്നു..
എത്ര അബദ്ധം പറ്റിയാലും ക്ഷമിക്കാൻ മനസ്സുള്ളവർ എന്നും ആ നാടിനൊരു മുതൽക്കൂട്ടാണ്.

ശരിക്കും വായന ശീലം വളർത്തിയത് ബോബനും മോളിയും പോലെയുള്ളവരാണ്... അതുമല്ലെങ്കിൽ എന്റെ ബാല്യം അവരോടൊപ്പമായിരുന്നു..

ഇനിയൊരു ജന്മമുണ്ടെങ്കിൽ ബോബനും മോളിയുടേയും നാട്ടിൽ ജനിക്കണം.. അവര് ചെയ്തപോലെ അർത്തുല്ലസിച്ച് നടക്കണം.. ഇനിയൊരിക്കലും കിട്ടാത്ത ആ പഴയ കുട്ടിക്കാലം ആസ്വദിക്കണം... ഒരിക്കലും വളരാതെ കുസൃതികളുമായി..എന്നും ഒരു കുട്ടിയായി...

അപ്രതീക്ഷിത പ്രളയം ചാലക്കുടിയെ കാർന്നെടുത്ത ദിനമായ 16/08/2018ന്റെ ഓർമ്മകൾക്ക് മുൻപിൽ അതിജീവനത്തിന്റെ മറ്റൊരു മുഖവുമായി 1...
16/08/2022

അപ്രതീക്ഷിത പ്രളയം ചാലക്കുടിയെ കാർന്നെടുത്ത ദിനമായ 16/08/2018ന്റെ ഓർമ്മകൾക്ക് മുൻപിൽ അതിജീവനത്തിന്റെ മറ്റൊരു മുഖവുമായി 16/08/2022 ലെ ചാലക്കുടി

"കാസ്സെറ്റ്‌വള്ളികളും  കുട്ടിക്കാലഓർമ്മകളും "💕💞📻📼💞💕80കളിൽ ജനിച്ച് 90കളിൽ വളർന്ന ആ തലമുറയുടെ ഒരിക്കലും മറക്കാനാവാത്ത ഓർമ്...
14/08/2022

"കാസ്സെറ്റ്‌വള്ളികളും കുട്ടിക്കാലഓർമ്മകളും "
💕💞📻📼💞💕

80കളിൽ ജനിച്ച് 90കളിൽ വളർന്ന ആ തലമുറയുടെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളിൽ ഒന്നായിരിക്കും ഓഡിയോ കാസറ്റുകൾ...

കുറച്ചൊക്കെ വീടുകളിൽ റേഡിയോയും വളരേ ചുരുക്കം വീടുകളിൽ ടേപ്പ് റെക്കോർഡർ ഉണ്ടായിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു...90 കളുടെ പകുതിയോടെ മിക്ക വീടുകളിലും ടേപ്പ് റെക്കോർഡുകൾ വന്നപ്പോൾ കാസറ്റ് കച്ചവട ബിസിനസും പൊടിപൊടിച്ചു...

പഴയ കാസറ്റുകളിൽ വീണ്ടും വീണ്ടും റെക്കോർഡ് ചെയ്തും... വല്ലപ്പോഴുമൊക്കെ പ്ലെയിൻ കാസറ്റ് വാങ്ങി റെക്കോർഡ് ചെയ്യിപ്പിച്ചും ഒരുപാട് കളക്ഷൻ ഉണ്ടായിരുന്ന സമയം... തമിഴും ഹിന്ദിയും മലയാളവും പിന്നെ കുറച്ച് ശബ്ദ രേഖകളും, അങ്ങനെ നിത്യവസന്തമായ ഗാനങ്ങൾ ടേപ്പ് റിക്കാർഡറിൽ പ്ലേ ചെയ്ത് ഇടയ്ക്കിടെ കേട്ടുകൊണ്ടേയിരിക്കും..ഇന്നത്തെപ്പോലെ ഹിറ്റ്‌ ഗാനങ്ങൾ മാത്രം സെലക്ട്‌ ചെയ്തു കേൾക്കുന്ന പരിപാടി അന്നില്ല. അതുകൊണ്ടുതന്നെ ഒരു കാസ്സെറ്റിലെ എല്ലാഗാനങ്ങളും ഹിറ്റ്‌ ആയിരുന്നു.

ഒരുപാടുത്തവണ ഉപയോഗിച്ച് കുറച്ചുനാളുകൾ കഴിയുമ്പോഴേക്കും കാസ്സെറ്റ് വള്ളികൾ വലിയാൻ തുടങ്ങും.അവ ചിലപ്പോൾ ടേപ്പിനുള്ളിലെ മെക്കാനിസത്തിൽ കുടുങ്ങുകയോ വള്ളികൾ പൊട്ടുകയോ പതിവാണ്.

പൊട്ടിപോകുന്ന വള്ളികൾ വട്ടപ്പശ ഉപയോഗിച്ച് ഒട്ടിക്കാൻ ശ്രമം നടത്തുമെങ്കിലും വീണ്ടും പൊട്ടുന്നത്തോടെ പിന്നീട് കാസറ്റുകൾ തുറക്കപ്പെടുകയായി...ഒരുപാട് പാട്ടുകൾ കേൾപ്പിച്ച് സന്തോഷിപ്പിച്ച കാസറ്റുകൾ വെറും വള്ളിയായി മാറുന്ന നിമിഷം...അവ തുറന്ന് വൃത്തിയായി ചുറ്റി വെച്ചിരിക്കുന്ന കാസറ്റ് വള്ളികൾ ഒരു ദാക്ഷിണ്യവും കൂടാതെ വലിച്ച് പുറത്തെടുക്കുന്നത്തോടെ പരിപാടി ആരംഭിക്കുകയായി..

ആക്കാലത്തു കുട്ടികളുടെ ഒരു പ്രധാന വിനോദമായിരുന്നു കാസ്സറ്റുവള്ളികൾ വീടിന്റെ മുറ്റത്ത് നിൽക്കുന്ന മരത്തിലേക്ക് കല്ലിൽ കെട്ടി വലിച്ചെറിഞ്ഞ് മരത്തിലാകെ കാസറ്റ് വള്ളി കൊണ്ട് നിറയ്ക്കുക...എന്നത്. അവ വെയിലും ഇളം കാറ്റും വരുമ്പോൾ മുന്നോട്ടും പിന്നോട്ടും ചലിക്കുമ്പോലെ തോന്നുമായിരുന്നു. ബാക്കിയുള്ളത് സൈക്കിളിന്റെ ഹാൻഡിലിൽ ഉള്ള ഗ്രിപ്പ് ഊരിയെടുത്ത് അതിൽകൂടി മുറിച്ചെടുത്ത കാസറ്റ് വള്ളികൾ കോർത്തിടും... സൈക്കിൾ ചവിട്ടുമ്പോൾ ഹാൻഡിലിന്റെ രണ്ട് വശത്ത് നിന്നും കാസറ്റ് വള്ളികൾ പറന്നു നടക്കുന്നത് കാണാൻ നല്ല ഭംഗിയാണ്..

വീഡിയോ കാസറ്റുകളും വൻ പ്രചാരത്തിൽ വന്നതോടെ വീഡിയോ കാസറ്റ് വള്ളികളിലേക്ക് ചെറുതായൊന്ന് തിരിഞ്ഞെങ്കിലും ലഭ്യതക്കുറവ് മൂലം വീഡിയോ കാസറ്റ് കൊണ്ടുള്ള അലങ്കാരപണികൾ വിജയിച്ചില്ല... പക്ഷേ അങ്ങനെ ഒരു സാധ്യത ഉണ്ടെന്നും അത് കൂടുതൽ ഭംഗിയുള്ളതാണെന്നുമുള്ള കണ്ടെത്തൽ ആക്കാലത്തെ വൻ വിജയമായിരുന്നു..അവ കൂടുതലും പാടത്തു കിളികളെയും കാക്കയെയുമൊക്കെ തുരത്താനാണ് വലിച്ചു കെട്ടിയിരുന്നത്.

കാസ്സറ്റ് വള്ളികളോ കാസറ്റോ ഇല്ലാത്ത ഒരു കാലഘട്ടത്തിലിരുന്ന് ഇതെഴുതുമ്പോൾ പഴമയിലേക്ക് ഒന്നൂടെ മടങ്ങിയെങ്കിൽ എന്നാശിച്ചുപോകും.

മറന്നു തുടങ്ങിയ നല്ലോർമ്മകൾ
💕📼📻

ആശയം - സിജോ ഇടക്കാട്ടു
എഴുത്ത് ✍️

ഡയമണ്ട് പതിപ്പിച്ചിട്ടുള്ള രണ്ട് പവൻ തൂക്കം വരുന്ന വള ചാലക്കുടി മാർക്കറ്റിൽ കോറ്റംമ്പുറം  വെസ്സെൽസ്ന് പരിസരത്ത് വെച്ച് (...
08/08/2022

ഡയമണ്ട് പതിപ്പിച്ചിട്ടുള്ള രണ്ട് പവൻ തൂക്കം വരുന്ന വള ചാലക്കുടി മാർക്കറ്റിൽ കോറ്റംമ്പുറം വെസ്സെൽസ്ന് പരിസരത്ത് വെച്ച് ( 27-07-2022 ) നഷ്ടപെട്ടിട്ടുണ്ട്, കണ്ട് കിട്ടുന്നവർ ദയവ് ചെയ്ത് ഈ നമ്പറിലോ +91 80893 81179 OR 9895031514 , ചാലക്കുടി പോലീസ് സ്റ്റേഷനിലോ ഏൽപ്പിക്കണമെന്ന് അപേക്ഷിക്കുന്നു

🇮🇳ഹർ ഘർ തിരംഗാ( എല്ലാ വീടുകളിലും ത്രിവർണ്ണ പതാക )🇮🇳 ഈ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ വീട്ടിൽ ദേശീയ പതാക ഉയർത്തുന്നതിനുള്ള ആ...
05/08/2022

🇮🇳ഹർ ഘർ തിരംഗാ
( എല്ലാ വീടുകളിലും ത്രിവർണ്ണ പതാക )
🇮🇳
ഈ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ വീട്ടിൽ ദേശീയ പതാക ഉയർത്തുന്നതിനുള്ള ആഹ്വാനവുമായി ഭാരത സർക്കാർ..ദേശീയ പതാകയായ ത്രിവർണ്ണ പതാകയുമായി പൗരന്മാരുടെ വ്യക്തിപരമായ ബന്ധം സ്ഥാപിക്കുക എന്നതാണ് ഹർ ഘർ തിരംഗ കാമ്പെയ്‌നിന്റെ പ്രധാന ലക്ഷ്യം.

2022 ഓഗസ്റ്റ് 13 മുതൽ 2022 ഓഗസ്റ്റ് 15 വരെ ഓരോ ഇന്ത്യക്കാരനും സ്വന്തം വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള അവസരം ലഭിക്കുന്ന ഹർ ഘർ തിരംഗ കാമ്പെയ്‌ൻ ആരംഭിച്ചു കഴിഞ്ഞു.
ദേശീയ പതാക ഉയർത്തുന്നവർക്ക് https://harghartiranga.com/ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്‌താൽ സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
👆പതാക തുറസ്സായ സ്ഥലത്താണെങ്കിൽ കാലാവസ്ഥ എന്തുതന്നെ ആയിരുന്നാലും പുലർന്നതിനു ശേഷം ഉയർത്തേണ്ടതും അസ്തമയത്തിനു മുൻപ്‌ താഴ്ത്തേണ്ടതുമാകുന്നു.
👆ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പൊതുമന്ദിരങ്ങൾക്കുമുകളിൽ രാത്രിയും പതാക പ്രദർശിപ്പിക്കാവുന്നതാണ്‌.
👆 പ്ലാസ്റ്റിക് പതാകകൾ ഉപയോഗിക്കുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
👆തലകീഴായ രീതിയിൽ പതാകയോ അതിന്റെ ചിത്രമോ തന്നെ പ്രദർശിപ്പിക്കരുതാത്തതാകുന്നു.
👆അഴുക്കുപുരണ്ടതോ കീറിപ്പറിഞ്ഞതോ ആയ രീതിയിൽ പതാക പ്രദർശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിനു സമമാണ്‌.
👆ദേശീയപതാക ഉയര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ അവിടെ സന്നിഹിതരായ ആളുകള്‍ എഴുന്നേറ്റ് നിന്ന് അതിനെ ആദരിക്കണം എന്നാണ് വ്യവസ്ഥ. ദേശീയപതാകയോട് അനാദരവു കാട്ടുകയെന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
👆പതാകാനിയമമനുസരിച്ച് പതാകയെന്നപോലെതന്നെ കൊടിമരവും, കൊടിയുയർ‌ത്താനുപയോഗിക്കുന്ന ചരടും നല്ലരീതിയിൽ ഉപയോഗയോഗ്യമാക്കി വെക്കേണ്ടതാണ്‌.
👆വാഹനങ്ങളിൽ ദേശീയപതാക ഉപയോഗിക്കാനുള്ള വിശിഷ്ടാവകാശം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർമാർ, ലഫ്റ്റനന്റ്‌ ഗവർണ്ണർമാർ, മുഖ്യമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ, ഇന്ത്യൻ പാർലമന്റിലെയും സംസ്ഥാനനിയമസഭകളിലെയും ജൂനിയർ കാബിനറ്റ് അംഗങ്ങൾ, ലോകസഭയിലെയും സംസ്ഥാന നിയമസഭകളിലെയും സഭാദ്ധ്യക്ഷർ, രാജ്യസഭാ ചെയർമാൻ, നിയമനിർമ്മാണ സമിതി ചെയർമാൻ, സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാർ, കര-നാവിക-വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ, തുടങ്ങി ചുരുക്കം ചിലർക്കു മാത്രമേയുള്ളൂ.
👆ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
പൊതു സ്ഥലത്തോ,മറ്റോ വെച്ച് ദേശീയപതാക കത്തിക്കുകയോ, പതാകയെ തരം താഴ്ത്തിക്കൊണ്ട് സംസാരിക്കുക, അനാദരിക്കുക, നശിപ്പിക്കുക, രൂപമാറ്റം വരുത്തുക, പുറത്ത് മറ്റെന്തെങ്കിലും വരച്ച് ചേര്‍ക്കുക, കീറിക്കളയുക, പതാകയെ മോശമാക്കിക്കൊണ്ട് പ്രസംഗിക്കുകയോ, എഴുതുകയോ, വാക്കാലോ, പ്രവര്‍ത്തിയാലോ ചെയ്യുന്നത് തുടങ്ങിയവയെല്ലാം കുറ്റകരമാണ്. ഇത്തരം പ്രവർത്തികൾക്ക് മൂന്ന് വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ലഭിക്കുന്നതായിരിക്കും.

29/07/2022

*ജീവിക്കാനുള്ള കൊതികൊണ്ടാ നിങ്ങളുടെ മുന്നിൽ കൈനീട്ടുന്നത്.*
*എന്റെ കുഞ്ഞിനെ കണ്ടെനിക്ക് കൊതി മാറിയിട്ടില്ല.*
*എനിക്ക് ജീവിക്കണം.*
*ഞങ്ങൾ ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂ..*
*നെഞ്ച് പിടയും ഈ ചെറുപ്പക്കാരന്റെ വാക്കുകൾ കേട്ടാൽ...* *രണ്ടര വർഷം ആയിട്ടുള്ളൂ ജിഷ്ണുവിന്റെ വിവാഹം കഴിഞ്ഞിട്ട്.*
*ഒന്നര വയസ്സുള്ള മോനുമൊന്നിച്ചുള്ള ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുന്നിതിനിടെയാണ് അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതര രോഗത്തിന്റെ രൂപത്തിൽ വിധി ഈ കുടുംബത്തെ കണ്ണീരിൽ ആഴ്ത്തിയത്.25 വയസ്സ് മാത്രം പ്രായമുള്ള തൃശൂർ ജില്ലയിലെ ചാലക്കുടി മേലൂർ പഞ്ചായത്തിലെ 8ആം വാർഡിൽ താമസിക്കുന്ന ജിഷ്ണു ഇനി മജ്ജ മാറ്റിവെച്ചാലേ ജീവിതത്തിലേക്ക് തിരികെ വരൂ..* *പെയിന്റിംഗ് തെഴിലാളിയായ നാടിനും നാട്ടുകാർക്കും പ്രിയങ്കരനായ ഈ ചെറുപ്പക്കാരന്റെ ജീവന്റെ വില 30 ലക്ഷമാണ്. നമ്മൾ ആണ് സഹായിക്കേണ്ടത്. കൈവിടരുതേ..*
*28/07/2022*
*Google pay 9544336432*
*A/c number :* *20740100066569*
*Account Name - Girija*
*IFSC - FDRL0002074*
*FEDERAL BANK ,*
*MELOOR*
*Branch*
*Call 9544336432*
*വാർഡ് മെമ്പർമാർ* *9846557667*
*9744650864*

26/07/2022

വണ്ടിക്ക് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് പിടിക്കാനും ഫൈൻ അടപ്പിക്കാനും കുറേപേർ ഉണ്ട് എന്നാൽ റോഡിലുള്ള അപാകതകൾ നീക്കാൻ ആരുമില്ല... ഭാഗ്യമുണ്ടെങ്കിൽ മാത്രം വീട്ടിൽ തിരിച്ചെത്തുന്ന അവസ്ഥ.. ചാലക്കുടി കൊടകരയിലെ കാഴ്ച്ച....

Chalakudy നഗരസഭ ചെയർമാനആയി തെരഞ്ഞെടുക്കപ്പെട്ട EBY George ന് അഭിനന്ദനങ്ങൾ 👏
25/07/2022

Chalakudy നഗരസഭ ചെയർമാനആയി തെരഞ്ഞെടുക്കപ്പെട്ട EBY George ന് അഭിനന്ദനങ്ങൾ 👏

ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിലും കളർ ടിവി വന്നപ്പോഴും തിളങ്ങി നിന്ന സംഭവമാണ് വിക്സ്...തുമ്മുന്ന.... ചുമക്കുന്ന കുട്ടിയുടെ ...
24/07/2022

ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിലും കളർ ടിവി വന്നപ്പോഴും തിളങ്ങി നിന്ന സംഭവമാണ് വിക്സ്...

തുമ്മുന്ന.... ചുമക്കുന്ന കുട്ടിയുടെ നെഞ്ചിലും മൂക്കിലും വിക്സ് തേച്ച് പിടിപ്പിക്കുന്ന അച്ഛൻ... ഉറങ്ങുന്ന കുട്ടി.... നേരം വെളുക്കുമ്പോൾ ഉഷാറായി ചാടി മറയുന്ന കുട്ടി.... ആഹാ എന്തെളുപ്പം...

അത് പോലെ തൊണ്ടയിൽ കിച്ച് കിച്ച് വന്നാൽ കൊറോണ പോലത്തെ ഒരു ജീവി കുന്തം കൊണ്ട് കുത്തുന്നതാണ് കിച്ച് കിച്ചിനുള്ള കാരണം എന്നുള്ള തിരിച്ചറിവ്.... വിക്സ് മിട്ടായി കഴിക്കുന്നതോടെ കുന്തവുമായി അലറി കരഞ്ഞു കൊണ്ട് അലിഞ്ഞില്ലാതാകുന്ന ജീവി..
"വിക്സ് ഗുളിക കഴിക്കൂ കിച്ച് കിച്ച് അകറ്റൂ..."

മൂക്കടപ്പിന് പരിഹാരം വിക്സ് ഇൻ ഹെയ്‌ലർ... ചുവന്ന തുടുത്ത മൂക്കിലേക്ക് വലിച്ചു കയറ്റൂ എല്ലാ തടസ്സവും മാറ്റൂ...

വിക്സ് ഇൻഹെയ്ലറിന്റെ പണ്ടത്തെ പരസ്യവാചകം
"കടം വാങ്ങരുതേ...
നിങ്ങൾക്ക് വേണ്ടി നിങ്ങൾ വാങ്ങൂ.....

ഇതെല്ലാം കണ്ട് വിക്സ് വാങ്ങി ഉപയോഗിക്കുന്ന ശരാശരി മലയാളി " വിക്സ് തേക്കുമ്പോൾ കുറച്ച് ബാക്കി വന്നാൽ അത് തൊണ്ടയിലും അൽപ്പം കൂടി ബാക്കിയുള്ളത് മൂക്കിലും തേച്ചില്ലെങ്കിൽ ഒരു സമാധാനവുമില്ല....
ഇനി ആരെങ്കിലും വിക്സ് തേയ്ക്കുന്നത് കണ്ടാൽ അവരുടെ കയ്യിൽ നിന്ന് വിക്സ് വാങ്ങി സ്വയമായി ഒരൽപ്പം തേയ്ക്കാതെ എന്ത് സമാധാനം....

ഇനി ആവി പിടിക്കുമ്പോഴും "ഒരൽപ്പം വിക്സ് അത് നിർബന്ധാ ".. കാൽ ഒന്ന് ഉളുക്കിയാൽ " വിക്സ് തേക്കാതെ എന്ത് ചികിത്സ... എന്തിനേറെ മുട്ടിന്റെ വേദന മാറാത്ത മുത്തശ്ശി പോലും കുഴമ്പിന്റെ കൂടെ വിക്സ് തേക്കുന്നത് കണ്ടപ്പോൾ " ഒന്നുകിൽ കുഴമ്പ് അല്ലെങ്കിൽ വിക്സ്... ആരാ ഗുണം ചെയ്യാന്ന് നമുക്കറിയില്ലല്ലോ " എന്നായിരുന്നു മുത്തശ്ശിയുടെ ഭാഗം.

ഇടയ്ക്ക് അമൃതാഞ്ചൻ വന്ന് മൂക്കടപ്പും ജലദോഷവും മാറ്റാൻ ശ്രമിച്ചുവെങ്കിലും വിക്സിന്റെ തട്ട് താണു തന്നെയിരുന്നു...

പക്ഷേ ഗൾഫിൽ നിന്നും കോടാലി എണ്ണയും ടൈഗർ ബാമും വന്നതോടെ വിക്സ് ഒന്നു പരുങ്ങി.... നാട്ടിൽ പുലികൾ വിലസിയ സമയം... പക്ഷേ പുലികൾക്ക് ശക്തി കൂടിയത് കൊണ്ടാവാം പലരുടെയും നെറ്റി പൊള്ളി... കടയിൽ നിന്ന് വാങ്ങിയവർക്ക് കയ്യും പൊള്ളി...

അപ്പോഴാണ് ദാണ്ടേ വരുന്നു.. വിക്സ് നിരോധനം...ഇത്രയും കാലം തേച്ചതൊക്കെ വിഷമായിരുന്നു എന്നൊക്കെയാണ് വാർത്തകൾ പരന്നത് അതും വിക്സിന്റെ വേപ്പർ ശ്വാസ കോശത്തിലേക്ക് പരക്കുന്നതിലും വേഗത്തിൽ...

പിന്നീടാരോ പറഞ്ഞു... വിക്സ് ബാം അല്ല... വിക്സ് ആക്ഷൻ 500 ആണ് നിരോധിച്ചതെന്ന്... അപ്പോഴും നമ്മൾ സംശയിച്ചു " ഏത് നമ്മൾ ഒടിച്ചു കഴിച്ച ആ നീളൻ ഗുളികയോ?.. എടാ ഭയങ്കരാ... നീ ഇത്തരക്കാരൻ ആയിരുന്നുവല്ലേ...... ആ പേരിനെ ചുറ്റി പറ്റി " മിമിക്സ് ആക്ഷൻ 500" എന്ന സിനിമ വരെ ഇറക്കിയ ഞങ്ങളോടാ ബാലാ..

അങ്ങനെ അതിനേ പറ്റി ആലോചിച്ച് ആലോചിച്ച് തല വേദന വന്ന മലയാളി അവസാനം ആ തലവേദന മാറ്റാൻ വിക്സ് എടുത്ത് തേച്ചു... തലവേദന മാറ്റി...

എന്ത് നഞ്ച് കലക്കിയാലെന്താ... മലയാളിക്ക് പ്രിയം വിക്സ് തന്നെ... അല്ലാ പിന്നെ മലയാളിയോടാ കളി...

Address

Chalakudy
Chalakudi
680307

Telephone

+917025041366

Website

Alerts

Be the first to know and let us send you an email when Chalakudy Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chalakudy Media:

Share

Category