Chalakudy Live

Chalakudy Live Chalakudy Live is a media platform for chalakudy
An Online News Media Powered by Artificial Intelligence

25/10/2025

കേരളം എൻ.ഇ.പിക്ക് കീഴടങ്ങരുത്, PM ശ്രീ MOU നിബന്ധനകൾ വ്യക്തമാക്കുക, വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ ഇടപെടലുകളെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് - എഐഎസ്എഫ് ചാലക്കുടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാലക്കുടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

25/10/2025

I got over 7,000 reactions on my posts last week! Thanks everyone for your support! 🎉

23/10/2025

ചാലക്കുടിയുടെ പ്രിയപ്പെട്ട സ്വന്തം ലേഖകൻ P N കൃഷ്ണൻ നായരേ അനുസ്മരിക്കാൻ നാടൊന്നിച്ചു.. ചാലക്കുടി S H കോളേജ് ഓഡിറ്റോറിയത്തിൽ ചാലക്കുടി പ്രസ്സ് ഫോറം ഒരുക്കിയ P N കൃഷ്ണൻ നായർ അനുസ്മരണം ഹൃദയസ്പർശിയായി..

സ്വന്തമായി പിൻകോഡ് ഉള്ള രണ്ട് പേർ ഇന്ന് കണ്ടു മുട്ടിശബരിമല അയ്യപ്പസന്നിധിയിൽ ദർശനം നടത്തിയിരിക്കുകയാണ് രാഷ്ട്രപതി  ദ്രൗപ...
23/10/2025

സ്വന്തമായി പിൻകോഡ് ഉള്ള രണ്ട് പേർ ഇന്ന് കണ്ടു മുട്ടി

ശബരിമല അയ്യപ്പസന്നിധിയിൽ ദർശനം നടത്തിയിരിക്കുകയാണ് രാഷ്ട്രപതി ദ്രൗപതി മുർമു. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് രാഷ്ട്രപതി അയ്യപ്പ ദർശനം പൂർത്തിയാക്കിയത്.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനു പിന്നാലെ രസകരമായ ചില കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. "ഇന്ത്യയിൽ സ്വന്തമായിട്ട് പിൻകോഡുള്ള രണ്ടു വ്യക്തികൾ കണ്ടുമുട്ടുന്ന അപൂർവകാഴ്ചയാണിത്," എന്ന കമന്റോടെയാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സംഭവം സത്യമാണ് എന്നതാണ് വസ്തുത. ഇന്ത്യയിൽ സ്വന്തമായി പിൻ കോഡ് ഉള്ളത് രണ്ടേ രണ്ടുപേർക്ക് മാത്രമാണ്. ഒന്നാമത്തെയാൾ രാജ്യത്തെ പ്രഥമ പൗരനായ ഇന്ത്യൻ പ്രസിഡന്‍റിനും രണ്ടാമത്തേത് സാക്ഷാല്‍ ശബരിമല അയ്യപ്പനും. 689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിൻ കോഡ്. അതേസമയം, 110004 എന്നതാണ് ഇന്ത്യൻ പ്രസിഡന്‍റിന്റെ പിൻകോഡ്.

സ്വാമി അയ്യപ്പന്‍, സന്നിധാനം പി, 689713 എന്ന ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് 62- വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. 1963ല്‍ ആണ് സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പിറവി. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിന്‍കോഡും തപാല്‍ ഓഫീസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും. മണ്ഡല മകര വിളക്ക് കാലത്തു മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം.

സന്നിധാനത്തെ തപാല്‍ഓഫീസിന് പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ത്ഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്. ഉല്‍സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉല്‍സവകാലത്താണ് ഈ മുദ്ര വെളിച്ചം കാണുക.

ഈ തപാല്‍ഓഫീസ് കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും മണി ഓര്‍ഡറുകളിലുമുണ്ട് ഒരുപാട് കൗതുകങ്ങള്‍. നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകള്‍ പങ്കുവച്ചും പ്രണയം പറഞ്ഞുമുള്ള കത്തുകള്‍.

ഉദ്ദിഷ്ടകാര്യങ്ങള്‍ നടത്തിത്തരണമെന്നാവശ്യപ്പെട്ടുള്ള മണിഓര്‍ഡറുകള്‍, വീട്ടിലെ വിശേഷങ്ങളുടെ ആദ്യക്ഷണക്കത്തുകള്‍ തുടങ്ങി ഒരുവര്‍ഷം വായിച്ചാല്‍ തീരാത്തത്ര എഴുത്തുകളാണ് അയ്യപ്പന്റെ പേരുവെച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഭക്തര്‍ അയയ്ക്കുന്നത്. പ്രിയപ്പെട്ടവര്‍ക്ക് അയ്യപ്പമുദ്ര പതിഞ്ഞ കത്തുകളും മണിയോഡറുകളും അയക്കുന്നതിന് ദിനംപ്രതി നൂറു കണക്കിന് ഭക്തരും ഇവിടെ എത്തുന്നുണ്ട്.

ഈ കത്തുകള്‍ അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ചശേഷം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്. മണിഓര്‍ഡറുകളുടെ കാര്യവും അങ്ങനെതന്നെ. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കത്തുകളേറെ വരുന്നത്.

1963ല്‍ സന്നിധാനം പോസ്റ്റ് ഓഫീസ് നിലവില്‍ വന്നെങ്കിലും 1974 ലാണ് പതിനെട്ടാം പടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്ന ലോഹ സീല്‍ പ്രാബല്യത്തില്‍ വന്നത്.

വിവിധ കമ്പനികളുടെ മൊബൈല്‍ ചാര്‍ജിങ്, മണി ഓര്‍ഡര്‍ സംവിധാനം, ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് സംവിധാനം, പാഴ്സല്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങളും സന്നിധാനം തപാല്‍ ഓഫീസില്‍ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റര്‍ക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫുമാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്.

ആദരാഞ്ജലികൾ 🌹🌹🌹ചാലക്കുടി വെട്ടുകടവ് കപ്പേളക്ക് സമീപം മേനാച്ചേരി ജോസഫ് മകന്‍ തോമസ്‌(76)(മുന്‍ നഗരസഭ സ്ഥിരം സമിതി അധ്യക്...
19/10/2025

ആദരാഞ്ജലികൾ 🌹🌹🌹

ചാലക്കുടി വെട്ടുകടവ് കപ്പേളക്ക് സമീപം മേനാച്ചേരി ജോസഫ് മകന്‍ തോമസ്‌(76)(മുന്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍).ഭാര്യ.ജെസ്സി തോമസ്.
മക്കള്‍.അഡ്വ. ജോസ്മോന്‍ തോമസ്,ലീന(അധ്യാപിക)ജെസ്റ്റിന്‍ തോമസ്(ബിസിനസ്)
മരുമക്കള്‍.അജ്ഞു റോസ്,ടെറിന്‍(ഖത്തര്‍),ജോജോ ജോസ്(എഞ്ചിനീയര്‍ ബിഎസ്എന്‍എല്‍)

🌹ആദരാഞ്ജലികൾ 🌹ഉണ്ണിസ്വാമി കടുപ്പശ്ശേരി കച്ചേരിപടി പാചക വിദഗ്ധൻ ഉണ്ണി സ്വാമി ആചാര്യ മഠം(അപ്പുക്കുട്ടൻ എംബ്രാന്തിരി 78 വയസ...
18/10/2025

🌹ആദരാഞ്ജലികൾ 🌹

ഉണ്ണിസ്വാമി കടുപ്പശ്ശേരി കച്ചേരിപടി പാചക വിദഗ്ധൻ ഉണ്ണി സ്വാമി ആചാര്യ മഠം
(അപ്പുക്കുട്ടൻ എംബ്രാന്തിരി 78 വയസ്) അന്തരിച്ചു.2 മാസമായി ചികിത്സ യിൽ ആയിരുന്നു. രാജലക്ഷ്മി ഭാര്യ മക്കൾ സത്യൻ, ഗിരീഷ്,കണ്ണൻ. മരുമക്കൾ ശ്രീജ,ഹരിത, സരിത.വിവാഹ സദ്യകളിൽ നിറ സാന്നിധ്യമായിരുന്ന സ്വാമിദാന ധർമിഷ്ഠൻ ആയിരുന്നു.
കടുപ്പശേരി ദുർഗ ക്ഷേത്രത്തിലേയും, കള്ളിശ്ശേരി ക്ഷേത്രത്തിലെയും
മേൽശാന്തി ആയിരുന്നു.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക്

ദേഷ്യത്തോടെ വണ്ടി ഓടിക്കുന്നവർ വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.ഇത്തരക്കാരുടെ ഇന്ധനക്ഷമത വളരെ കുറവായിരിക്കും. വേഗത്തിൽ ടയ...
18/10/2025

ദേഷ്യത്തോടെ വണ്ടി ഓടിക്കുന്നവർ വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ഇത്തരക്കാരുടെ ഇന്ധനക്ഷമത വളരെ കുറവായിരിക്കും. വേഗത്തിൽ ടയറുകൾ മാറ്റേണ്ടി വരും. ക്ലച്ച് ഡിസ്ക്, ബ്രേക്ക് പാഡ്, ബ്രേക്ക് ലൈനർ എന്നിവയ്ക്ക് നിർമ്മാതാക്കൾ പറയുന്ന ദൈർഘ്യം കിട്ടാതെ വരും. സ്വന്തം വാഹനത്തിൻ്റെ ബമ്പറുകളും മറ്റുള്ളവരുടെ ബമ്പറുകളും മാറ്റിക്കൊടു ക്കേണ്ടി വരും ദേഷ്യക്കാർ.

ദേഷ്യം ഡ്രൈവിംഗിനെ വളരെ അപകടകരമായ രീതിയിൽ ബാധിക്കുക വഴി സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് ശീലങ്ങൾ , റോഡ് റേജ്, അപകടങ്ങൾ, എന്നിവയിലേക്ക് നയിക്കുന്നു.
ദേഷ്യത്തോടെ വാഹനമോടിക്കുന്നത് ശ്രദ്ധയെയും വിവേകത്തെയും ദോഷകരമായി ബാധിക്കുന്നതിനാൽ ഡ്രൈവറുടെ മാത്രമല്ല, റോഡിലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നു.
ദേഷ്യക്കാരായ ഡ്രൈവർമാരുടെ
അശ്രദ്ധവും ചടുലവുമായ നീക്കങ്ങൾ, മറ്റ് വാഹനങ്ങളെ മനഃപൂർവം ഉരസൽ, അശ്രദ്ധമായി പാത മാറൽ, പെട്ടെന്ന് ബ്രേക്ക് ചെയ്യൽ തുടങ്ങിയ അപകടകരമായ ഡ്രൈവിംഗ് രീതികൾ അപകടങ്ങൾ ഉണ്ടാക്കും.
ഡ്രൈവർമാരോടുള്ള ദേഷ്യം അക്രമ സ്വഭാവമുള്ള പെരുമാറ്റത്തിലേക്ക് നയിക്കും.

ദേഷ്യം വ്യക്തമായി ചിന്തിക്കാനുള്ള കഴിവ് കുറയ്ക്കുകയും റോഡിലെ സാഹചര്യങ്ങളെക്കുറിച്ച് പെട്ടെന്നും വിവേകമില്ലാതെ തീരുമാനമെടുത്ത് അപകടങ്ങൾ ഉണ്ടാക്കും. മനസ്സിൽ നിറയുന്ന ദേഷ്യം മൂലും റോഡിലെ മറ്റ് അപകടസാധ്യതകളെ ശ്രദ്ധിക്കാൻ കഴിയാതെ വരുന്നു. ദേഷ്യത്തിലുള്ളവർ പലപ്പോഴും വേഗത്തിൽ വാഹനമോടിക്കാൻ ശ്രമിക്കാറുണ്ട്, ഇത് അവർക്ക് മറ്റ് വാഹനങ്ങളെ മറികടക്കാൻ കൂടുതൽ എളുപ്പമാണെന്ന് തോന്നിപ്പിക്കുകയും. അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ഡ്രൈവർമാരുടെ ചെറിയ പിഴവുകളോടുള്ള ദേഷ്യം പലപ്പോഴും അതിരുകടന്ന പ്രതികരണങ്ങൾക്ക് കാരണമാകാറുണ്ട്.

ഡ്രൈവിംഗിനിടെ ദേഷ്യം തോന്നുന്നുണ്ടെങ്കിൽ, വാഹനം സുരക്ഷിതമായ ഒരിടത്ത് നിർത്തി ദീർഘ ശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കുക. യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. സ്വയം നിയന്ത്രിക്കാനും പ്രതിരോധപരമായ ഡ്രൈവിംഗ് ശീലങ്ങൾ പിന്തുടരാനും പരിശീലിക്കുക.
സമയം ലാഭിക്കാൻ വേണ്ടി തിടുക്കം കൂട്ടുന്നതിനു പകരം, ശാന്തമായി വാഹനമോടിക്കാൻ ശ്രമിക്കുക.
നിങ്ങളുടെ ദേഷ്യം മറ്റൊരാളെ അപകടത്തിലാക്കും എന്ന് മനസ്സിലാക്കുക. കടുത്ത ദേഷ്യം ഉള്ളപ്പോൾ ഡ്രൈവിംഗിൽ നിന്ന് പിന്തിരിയുക.
സുരക്ഷിതമായ ഡ്രൈവിംഗിന് മനസ്സിന്റെ നിയന്ത്രണം അത്യന്താപേക്ഷിതമാണ്.

18/10/2025

കപാലി മദപ്പാടിൽ. അതിരപ്പിള്ളി മലക്കപ്പാറ റോഡിലെ സഞ്ചാരികൾക്ക് വനം വകുപ്പിന്റെ ജാഗ്രത നിർദ്ദേശം..

🌲 🌊😍❤️🌴🌴🌴 🤘 🌴🍃💦 🌲

ആദരാഞ്ജലികൾ 🌹🌹🌹അജ്‌ഞാതവാഹനം ഇടിച്ചു പരുക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചുകൊരട്ടി : ജംക്‌ഷനിൽ അജ്‌ഞാതവാഹനം ഇടിച്ചു പരുക്കേറ...
17/10/2025

ആദരാഞ്ജലികൾ 🌹🌹🌹

അജ്‌ഞാതവാഹനം ഇടിച്ചു പരുക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു
കൊരട്ടി : ജംക്‌ഷനിൽ അജ്‌ഞാതവാഹനം ഇടിച്ചു പരുക്കേറ്റതിനെ തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. ആറ്റപ്പാടം കൂട്ടാലപ്പറമ്പിൽ സുബ്രൻ്റെയും (രാമകൃഷ്‌ണൻ) ലീലയുടെയും മകൻ ഷാജുവാണു (53) മരിച്ചത്.
ബുധനാഴ്‌ച രാത്രി കാൽനടയായി പോകുന്നതിനിടെയാണു വാഹനം ഇദ്ദേഹത്തെ ഇടിച്ച ശേഷം നിർത്താതെ പോയത്. പോസ്റ്റ്മോർട്ടം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി. മൃതദേഹം സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
സംസ്കാരം നാളെ (19) 12നു പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ. ഭാര്യ: വിനജ. മക്കൾ: വർണ, തീർഥ. മരുമകൻ: നിഖിൽ.

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത544-ലെ പാലിയേക്കരയിൽ ടോൾപിരിക്കാനുള്ള സ്റ്റേ പിൻവലിച്ച്ഹൈക്കോടതി. എന്നാൽ ഉയർത്തിയനിരക്കിൽ പി...
17/10/2025

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത
544-ലെ പാലിയേക്കരയിൽ ടോൾ
പിരിക്കാനുള്ള സ്റ്റേ പിൻവലിച്ച്
ഹൈക്കോടതി. എന്നാൽ ഉയർത്തിയ
നിരക്കിൽ പിരിക്കാനാകില്ലെന്നും പഴയ
നിരക്കിൽ മാത്രമേ ടോൾ പിരിക്കാൻ
സാധിക്കുകയുള്ളൂവെന്നും
ഹൈക്കോടതി
വ്യക്തമാക്കി. അതേസമയം കോടതി
കേസ് തീർപ്പാക്കിയിട്ടില്ല. പത്ത്
ദിവസത്തിന് ശേഷം സ്ഥിതിഗതികൾ
വിലയിരുത്തുന്നതിനായി കോടതി വീണ്ടും
പരിഗണിക്കും. പാലിയേക്കരയിലെ എല്ലാ
പ്രശ്നങ്ങളും വേഗത്തിൽ
തീർപ്പാക്കാമെന്ന് കേന്ദ്രസർക്കാർ
കോടതിയെ അറിയിച്ചിട്ടുണ്ട്.
ടോൾ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച്
ഒരു തീരുമാനം
കൈക്കൊണ്ടുകൂടേ എന്ന്
കോടതി ദേശീയപാതാ അതോറിറ്റിയോട്
നേരത്തെ ചോദിച്ചിരുന്നു. ജനം നേരിടുന്ന
ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ്
നിർത്തണമെന്നാവശ്യപ്പെട്ട്
പൊതുപ്രവർത്തകരാണ് കോടതിയെ
സമീപിച്ചത്. അതേസമയം ടോൾ
പിരിക്കാൻ അനുവദിക്കണമെന്നും
എന്നാൽ മാത്രമേ ദേശീയപാതയിലെ മറ്റ്
സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികൾ മുന്നോട്ട്
കൊണ്ട് പോകാൻ
സാധിക്കുകയുള്ളൂവെന്നാണ്
കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ
അഡീഷണൽ സോളിസ്റ്റർ ജനറൽ
കോടതിയെ അറിയിച്ചത്.
നേരത്തെ റോഡുകളുടെ
ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും
പരിഗണിച്ചാണ് ഹൈക്കോടതി ടോൾ
തടഞ്ഞിരിക്കുന്നത്.
അനന്തമായി ടോൾ പിരിവ് തടയാൻ
കോടതിക്ക് സാധിക്കില്ലെന്നിരിക്കെയാണ്
ഇപ്പോഴത്തെ സ്റ്റേ നീക്കിയിരിക്കുന്നത്.
സർവീസ് റോഡുകൾ കുറ്റമറ്റതാണെന്ന്
ജില്ലാ കളക്ടർ കോടതിയിൽ റിപ്പോർട്ട്
നൽകിയിരുന്നു. പാലിയേക്കരയിലെ എല്ലാ
പ്രശ്നങ്ങളും വേഗത്തിൽ തീർപ്പാക്കമെന്ന്
കേന്ദ്രസർക്കാർ കോടതിയെ
അറിയിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷാ
മുൻകരുതലുകൾ കർശനമായി
പാലിക്കണമെന്ന് കോടതി
കേന്ദ്രസർക്കാരിന് നിർദ്ദേശം
നൽകിയിട്ടുണ്ട്. എന്നാൽ പണികൾ
നടക്കുന്നതിനാൽ തന്നെ സ്ഥിരമായ
ബാരിക്കേഡിങ് സംവിധാനം ചെയ്യാൻ
സാധിക്കില്ലെന്നും താത്കാലിക
ബാരിക്കേഡിങാണ് ഇപ്പോൾ
ചെയ്തിരിക്കുന്നതെന്നും അഭിഭാഷകൻ
കോടതിയിൽ വ്യക്തമാക്കി. ടോൾ
അനിശ്ചിതകാലത്തേക്ക്
തടഞ്ഞുവെയ്ക്കുന്നത് ശരിയല്ലെന്ന്
കേന്ദ്രം നേരത്തെ തന്നെ
കോടതിയിൽ
നിലപാടെടുത്തിരുന്നു. റോഡ് നിർമാണം
വേഗത്തിൽ പോകുന്നുണ്ടെന്നും
ആവശ്യമായ സുരക്ഷക്രമീകരണങ്ങൾ
ഒരുക്കിയിട്ടുണ്ടെന്നും കോടതിയിൽ
വ്യക്തമാക്കുകയായിരുന്നു.
അതേസമയം ടോൾ പിരിക്കാനുള്ള
അനുമതി ഹൈക്കോടതി നൽകിയതിൽ
പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

Address

Chalakudi

Alerts

Be the first to know and let us send you an email when Chalakudy Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chalakudy Live:

Share