News Corner

News Corner പ്രാദേശിക വാർത്തകൾ ഏറ്റവും വേഗത്തിൽ

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍, ജാഗ്രത തുടരുന്നുതിരുവനന്തപുരംസംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 ...
08/07/2025

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍, ജാഗ്രത തുടരുന്നു

തിരുവനന്തപുരം

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്.

മലപ്പുറം ജില്ലയില്‍ ഇതുവരെ 42 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ 7 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 26 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തിരുവനന്തപുരംകേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക...
08/07/2025

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ന്യൂനമർദ്ദം ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ ഗോവ തീരം വരെയുള്ള ന്യൂനമർദ്ദപാത്തി ദുർബലമായതായും കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും നാളെ മുതൽ 12/07/2025 വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

08/07/2025

ബുധനാഴ്ച ദേശീയ പണിമുടക്ക് ചങ്ങരംകുളത്തും എടപ്പാളിലും സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു

08/07/2025

മലയാള കലാകാരൻമാരുടെ ദേശീയ സംഘടന 'നന്മ'യുടെ മലപ്പുറം ജില്ലാ സമ്മേളനം ആഗസ്റ്റ് 1,2 തിയതികളിൽ തവനൂരിൽ നടക്കും. 101 അംഗ സംഘാടക സമിതിയായി

ചാൻസലറായ ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിന് പിന്തുണയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻസർവകലാശാലകളെ ...
08/07/2025

ചാൻസലറായ ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിന് പിന്തുണയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിഷേധം നിയന്ത്രിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് എം വി ഗോവിന്ദൻ കേരള സർവകലാശാലയിൽ എത്തി വിദ്യാർഥികളെ സന്ദർശിച്ചത്. സർവകലാശാലയിൽ വി സിക്ക് എന്തും ചെയ്യാമെന്ന നടപടി ഒരവസരത്തിലും അനുവദിക്കില്ല. സമരം വി സിയുടെ നടപടിക്കെതിരെയാണ് നടക്കുന്നത്. വി സിയുടേത് തെറ്റായ നിലപാടാണെന്ന് കോടതി പോലും ചൂണ്ടികാണിച്ചതാണ്. അതുകൊണ്ട് തന്നെ ആർ എസ് എസ് തിട്ടൂരത്തിന് വഴങ്ങില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇന്നത്തെ സമരം അവസാനിപ്പിക്കുന്നുവെന്ന് എസ് എഫ് ഐ അറിയിച്ചു.എസ്എഫ്ഐ ഇന്ന് തലസ്ഥാനത്ത് നടത്തിയ സമരം 2 മണിക്കൂർ പിന്നിട്ടിരുന്നു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. വിസിയുടെ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തി.പിന്നീട് പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്.

കേരള സർവകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളും ഉണ്ടായി. പ്രധാന കവാടത്തിന് മുന്നിലെ വാതിലുകൾ തള്ളിതുറന്ന് ഒന്നാം നിലയിലെ വിസിയുടെ ചേംബറിന് മുന്നിലേക്ക് പ്രതിഷേധക്കാർ എത്തി. എന്നാൽ വിസി ഓഫീസിൽ ഇല്ല. വിസിയുടെ ചേംബറിന് മുൻവശം എസ്എഫ്ഐ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു.

ഐഡിയൽ ഹയർ സെക്കന്ററി എൻഎസ്എസ് യൂണിറ്റ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.എടപ്പാൾകടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കന്ററി എൻ എസ്‌...
08/07/2025

ഐഡിയൽ ഹയർ സെക്കന്ററി എൻഎസ്എസ് യൂണിറ്റ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.

എടപ്പാൾ

കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കന്ററി എൻ എസ്‌ എസ് യൂണിറ്റ് ചെണ്ടുമല്ലി കൃഷിക്ക് ആരംഭം കുറിച്ചു.

ഐഡിയൽ അഡ്മിനിസ്ടേഷൻ ബ്ലോക്കിനു മുന്നിൽ നടന്ന ചടങ്ങിൽ എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർ രസിത കാവുങ്ങലിന്റെ അധ്യക്ഷതയിൽ
കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത് തൈ നട്ട് ഉദ്ഘാടനം ചെയ്‌തു.

എൻ എസ് എസ് വളണ്ടിയർമാരായ പി അമർ , എൻ രഹാൻ, ആമിഷ് മുഹമ്മദ്‌, കെ ടി തസീം , നേഹ നരേന്ദ്രൻ, ഗൗരി നന്ദന, നിഷാന, തുടങ്ങിയവർ നേതൃത്വം നൽകി.

ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ മനപ്പൂർവം ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.ആരോഗ്യ മേഖലയെ മോശമായി ചിത...
08/07/2025

ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ മനപ്പൂർവം ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ മനപ്പൂർവം ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിപക്ഷനേതാവ് അതിന് നേതൃത്വം നൽകുന്നു. ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.വലിയ മാറ്റം ഉണ്ടായ മേഖലയാണ് കേരളത്തിലെ ആരോഗ്യവകുപ്പ്. അത് ജനങ്ങൾ തന്നെ സംസാരിക്കും. നമ്മുടെ മുന്നിൽ വസ്തുതകൾ ഉണ്ട്. പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാർ. അദ്ദേഹം അതിന് തയ്യാറാകട്ടെ. വസ്തുതകൾ ജനങ്ങൾ അറിയണം. കേരളം കാണട്ടെ. ജനങ്ങൾ അറിയട്ടെ കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാനായ തന്റെ ജീവന്‍ കിട്ടിയത് സ്വകാര്യ ആശുപത്രിയില്‍ പോയപ്പോളെന്ന മന്ത്രി സജി ചെറിയാന്റെ മറുപടിയിൽ ആരോഗ്യമന്ത്രി പ്രതികരിച്ചു. വിവാദത്തിൽ മന്ത്രി സജി ചെറിയാൻ ഇന്നലെ തന്നെ വിശദീകരണം നൽകിയതാണ്. അദ്ദേഹം തന്നെ പറഞ്ഞു 2019 ലെ കാര്യമാണ് അത് എന്നും വീണാ ജോർജ് മറുപടി നൽകി.

ആവശ്യങ്ങൾ തള്ളിയതിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിന് മറുപടിയുമായി ബസുടമകൾആവശ്യങ്ങൾ തള്ളിയതിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമ...
08/07/2025

ആവശ്യങ്ങൾ തള്ളിയതിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിന് മറുപടിയുമായി ബസുടമകൾ

ആവശ്യങ്ങൾ തള്ളിയതിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിന് മറുപടിയുമായി ബസുടമകൾ. വിദ്യാർത്ഥികളുടെ കൺസഷൻ വർദ്ധിപ്പിക്കാൻ സമയം വേണമെന്ന് മന്ത്രിയുടെ നിലപാട് ശരിയല്ല. പതിനൊന്ന് വർഷമായുള്ള ആവശ്യമാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബസുടമകൾ പറയുന്നു. രണ്ട് കമ്മീഷനുകളെ ആണ് ഈ വിഷയത്തിൽ മുൻപ് നിയോഗിച്ചിരുന്നത്. 11 വർഷമായി ഉള്ള ബസ് ഉടമകളുടെ ആവശ്യമാണ്. ഇത് അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ബസുടമകൾ പറയുന്നു.പോക്സോ കേസ് ഉള്ളവരെയും ഗുരുതര കുറ്റകൃത്യങ്ങൾ ഉള്ളവരെയും മാറ്റിനിർത്തുന്നതിൽ ബുദ്ധിമുട്ടില്ല. അല്ലാതെ ചെറിയ കേസുള്ള തൊഴിലാളികളെ മാറ്റിനിർത്തൽ പ്രായോഗികമല്ലെന്നും ബസ് ഉടമകളെ സമരത്തിലേക്ക് തള്ളിവിടുകയാണെന്നും സംയുക്ത സമര സമിതി നേതാക്കൾ പറഞ്ഞു.

ചാൻസലറായ ഗവർണർക്കെതിരെ സർവകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധംസർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണ...
08/07/2025

ചാൻസലറായ ഗവർണർക്കെതിരെ സർവകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധം

സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെ സർവകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധം. കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. വിസിയുടെ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തി.കേരള സർവകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളും ഉണ്ടായി. പ്രധാന കവാടത്തിന് മുന്നിലെ വാതിലുകൾ തള്ളിതുറന്ന് ഒന്നാം നിലയിലെ വിസിയുടെ ചേംബറിന് മുന്നിലേക്ക് പ്രതിഷേധക്കാർ എത്തി. എന്നാൽ വിസി ഓഫീസിൽ ഇല്ല. വിസിയുടെ ചേംബറിന് മുൻവശം എസ്എഫ്ഐ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. പ്രവർ‌ത്തകരെ ബലം പ്രയോ​ഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.അതേസമയം കാലിക്കറ്റ്- കണ്ണൂർ-കേരളാ സർവലാശാലകളിലും എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കായിരുന്നു എസ്എഫ് ഐ മാർച്ച്/ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തിതിരൂരങ്ങാടി ദേശീയപാതയിലെ തലപ്പാറയിൽ കാറിടിച്ച...
08/07/2025

തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി

ദേശീയപാതയിലെ തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാശിറി (22) ൻ്റെ മൃതദേഹമാണ് മണിക്കൂറുകളുടെ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെ 6.30 ഓടെ കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലിൽ നിന്ന് ലഭിച്ചത്. ഞായറാഴ്ച വൈകിട്ട് വൈകിട്ട് 6.30 ഓടെ തലപ്പാറ കിഴക്കെ തോടിൻ്റെ പാലത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന കാറും എതിർ ദിശയിൽ നിന്ന് വന്നിരുന്ന സ്കൂട്ടറും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹാഷിർ തോട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

വട്ടംകുളം പഞ്ചായത്ത് പതിനാലാം വാർഡ് ഗ്രാമസഭാ യോഗം എടപ്പാൾവട്ടംകുളം പഞ്ചായത്ത് പതിനാലാം വാർഡ് ഗ്രാമസഭാ യോഗം ജിഎച്ച്എസ് എട...
08/07/2025

വട്ടംകുളം പഞ്ചായത്ത് പതിനാലാം വാർഡ് ഗ്രാമസഭാ യോഗം

എടപ്പാൾ

വട്ടംകുളം പഞ്ചായത്ത് പതിനാലാം വാർഡ് ഗ്രാമസഭാ യോഗം
ജിഎച്ച്എസ് എടപ്പാളിൽ നടന്നു. വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസീല ഉദ്ഘാടനം ചെയ്തു. ഇ എസ് സുകുമാരൻ അധ്യക്ഷനായി.
വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കഴുങ്കൽ മജീദ് പദ്ധതി വിശദീകരിച്ചു. റഷീദ് സ്വാഗതം പറഞ്ഞു. വിജയൻ പത്തായ പറമ്പിൽ. അനുശോചനം രേഖപ്പെടുത്തി. ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ആപ്പിൽ എന്നിവർ സംസാരിച്ചു. ആശ വർക്കർ ബിന്ദു നന്ദി പറഞ്ഞു.

നന്നംമുക്ക് എകെജി സ്മാരക ഗ്രന്ഥശാല ആൻഡ് വായനശാല'വിജയാരവം' സംഘടിപ്പിച്ചു ചങ്ങരംകുളംനന്നംമുക്ക് എകെജി സ്മാരക ഗ്രന്ഥശാല ആൻഡ...
08/07/2025

നന്നംമുക്ക് എകെജി സ്മാരക ഗ്രന്ഥശാല ആൻഡ് വായനശാല
'വിജയാരവം' സംഘടിപ്പിച്ചു

ചങ്ങരംകുളം

നന്നംമുക്ക് എകെജി സ്മാരക ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി എസ്എസ്എൽസി പ്ലസ് ടു വിജയികളെയും നിയമ ബിരുദം നേടിയ ജി പി അർച്ചനയെയും അനുമോദിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് മുഹമ്മദ് കോഴിക്കൽ അധ്യക്ഷനായി. പഞ്ചായത്തംഗം ജബ്ബാർ കുറ്റിയിൽ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ ഇ എസ് മധുസൂദനൻ, വായനശാല വൈസ് പ്രസിഡൻ്റ് എൻ പി പ്രേമദാസ്, ലൈബ്രേറിയൻ കെ ആശ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി പി വി മണികണ്ഠൻ സ്വാഗതവും വായനശാല എക്സിക്യൂട്ടീവ് അംഗം സി കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു.

Address

Changaramkulam

Telephone

9895311103

Website

Alerts

Be the first to know and let us send you an email when News Corner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Corner:

Share