News Corner

News Corner പ്രാദേശിക വാർത്തകൾ ഏറ്റവും വേഗത്തിൽ

വീണ്ടും ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടിഎല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാ...
07/06/2026

വീണ്ടും ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടി

എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്.
പെട്രോളിന്റേയും ഡീസലിന്റേയും അടിക്കടിയുള്ള വാണിജ്യ സിലിണ്ടര്‍ വില വര്‍ധനവിന്റേയും പിന്നാലെയാണ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ഗാര്‍ഹിക സിലിണ്ടര്‍ വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് വില വര്‍ധിപ്പിച്ചത്. വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന് മുന്‍പ് 60 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചിരുന്നത്.

ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.പത്തനംതിട്ട കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം ലോറിയും കാറും...
07/06/2026

ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.

പത്തനംതിട്ട

കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. സുന്ദര്‍രാജ്, മകള്‍ ജനനി എന്നിവരാണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.

പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. ശിവകാശിയില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടില്‍ സ്ഥിരതാമസമുള്ള പ്രണവും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന നാലുപേരില്‍ രണ്ടുപേരാണ് മരിച്ചത്. മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ ലോറി തലകീഴായി മറിഞ്ഞു. ലോറിയിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ലോറി ഉയര്‍ത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കും

മലഞ്ചരക്ക്  സാധനങ്ങൾ മോഷിടിച്ച സംഘത്തിലെ വാഹനവും ഡ്രൈവറും പൊലീസിന്റെ പിടിയിൽതിരുവമ്പാടി പുല്ലൂരാംപാറ പള്ളിപ്പടിയിൽ താളനാ...
07/06/2026

മലഞ്ചരക്ക് സാധനങ്ങൾ മോഷിടിച്ച സംഘത്തിലെ വാഹനവും ഡ്രൈവറും പൊലീസിന്റെ പിടിയിൽ

തിരുവമ്പാടി

പുല്ലൂരാംപാറ പള്ളിപ്പടിയിൽ താളനാനി ട്രേഡേഴ്സ്‌സിൽ നിന്ന് മലഞ്ചരക്ക് സാധനങ്ങൾ മോഷിടിച്ച സംഘത്തിലെ വാഹനവും ഡ്രൈവറും പൊലീസിന്റെ പിടിയിലായി.

മണ്ണാർക്കാട് സ്വദേശി മോഹനൻ (46) പൊറ്റ ശ്ശേരി, അടയ്ക്ക രാജു (49)കിഴക്കുവീട്ടിൽ കൂടരഞ്ഞി എന്നിവർ നരത്തെ പിടിയിലായിരുന്നു. ഇവരെ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത‌പ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്.

വയനാട് അമ്പലവയൽ സ്വദേശി തവരക്കുന്നമ്മൽ അഷ്റഫ് അലി (54)ന്റെ വാഹനത്തിലാണ് മോഷണസാധനങ്ങൾ കടത്തിയത്.

രാത്രി കടയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. 150 കിലേ അടയ്ക്ക, 150 കിലോ കുരുമുളക്. 55 കിലോ കൊക്കോ പരിപ്പ്, 50 കിലോ ജാതിക്ക,30 കിലോ ജാതിപത്രി എന്നിവയാണ് മോഷ്ടിച്ചത്.

പിന്നീട് സ്‌കൂട്ടറിൽ ഇവകടത്തി വഴിക്കടവ് പാലത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വച്ചു. അടുത്ത ദിവസം അഷ്റഫ് അലിയുടെ ഗുഡ്‌സ് വാഹനം വരുത്തി. 3 പേരും ഇതിൽ സാധനം കയറ്റി അമ്പല വയലിലെ കടയിൽ വിൽപന നടത്തുകയായിരുന്നു.

വാഹനവും കസ്‌റ്റഡിയിൽ എടുത്തു.

പ്രതികളെ തൊണ്ടിമുതലും പൊലീസ് സംഭവ സ്‌ഥലത്ത് കൊണ്ടുവന്ന് പോലീസ് തെളിവെടുത്തു.

ഇന്നും ശക്തമായ മഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേ...
07/06/2026

ഇന്നും ശക്തമായ മഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ അറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ശേഷിക്കുന്ന ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

അന്തരിച്ച സിനിമാ താരം സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി വിഡിതിരുവനന്തപുരം അന്തരിച്ച സിനിമാ താരം സലിം കുമ...
07/06/2026

അന്തരിച്ച സിനിമാ താരം സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി വിഡി

തിരുവനന്തപുരം

അന്തരിച്ച സിനിമാ താരം സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയെ മാത്രമല്ല, തനിക്ക് ഒരു കൂടപ്പിറപ്പിനെ കൂടിയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാളാണ് സലിംകുമാറെന്നും മുഖ്യമന്ത്രി അനുസിമരിച്ചു.

ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മുഖ്യമന്ത്രി വിഡി സതീശന്‍ അനുസ്മരിച്ചു.

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സുപ്രീംകോടതിയിൽ തടസ ഹർജിസിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സുപ്...
06/06/2026

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സുപ്രീംകോടതിയിൽ തടസ ഹർജി

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സുപ്രീംകോടതിയിൽ തടസ ഹർജി. ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ എം.ആർ അജയനാണ് തടസ ഹർജി നൽകിയത്. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ അപ്പീൽ നൽകിയാൽ തന്റെ വാദവും കേൾക്കണമെന്ന് ആവശ്യം. മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അന്വേഷണത്തിൽ അനുബന്ധ തെളിവ് ശേഖരണത്തിലേക്ക് കടക്കാനാണ് ഇഡി നീക്കം. എസ്എഫ്ഐഒ റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഴകീറി പരിശോധിക്കും. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച അക്കൗണ്ടുകളിലെ 18 കോടിയോളം രൂപ കണ്ടുകെട്ടാനുള്ള നടപടിക്കായി അജ്യൂടിക്കേറ്റിംഗ് അതോറിറ്റിക്ക് റിപ്പോർട്ട്‌ നൽകും. പഴുതടച്ചുള്ള അന്വേഷണത്തിനാണ് ഡയറക്ടർ രാഹുൽ നവീൻ നിർദേശം നൽകിയിട്ടുള്ളത്. പരമാവധി തെളിവുകൾ ലഭ്യമായ ശേഷം വീണ ടി യ്ക്കും – സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകാനാണ് തീരുമാനം. സിഎംആർഎൽ സുപ്രീംകോടതിയിൽ പോയാലും അന്വേഷണത്തിന് പ്രതിസന്ധി ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇഡി.

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതി അക്ബർ പിടിയിൽഎറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി...
06/06/2026

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതി അക്ബർ പിടിയിൽ

എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി അക്ബർ പിടിയിൽ. പാലക്കാട്‌ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അക്ബർ മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. സെക്സ് റാക്കറ്റ് കണ്ണിയാണ് ഇയാൾ. ഹോട്ടൽ നടത്തിപ്പിന്റെ മറവിലാണ് സെക്സ് റാക്കറ്റിന്റെ പ്രവർത്തനങ്ങൾ. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്.

റിക്രൂട്ട്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന പെൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്. പാർടൈം ജോലി കഴിഞ്ഞ് റോഡിലുടെ നടന്നു പോകുകയായിരുന്ന രണ്ട് പെൺകുട്ടിളെ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇക്കഴിഞ്ഞ ചൊവ്വ പുലർച്ചെ 4.30ഓടെ ആയിരുന്നു സംഭവം നടന്നത്. കലൂർ ജങ്ഷനടുത്ത്‌ ചക്കാലപ്പാടം റോഡിലാണ് വിദ്യാർഥിനികൾ ആക്രമിക്കപ്പെട്ടത്.

ഷിബു ബേബി ജോണിനെതിരെ പ്രതിപക്ഷ നേതാവ്വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനംമന്ത്രിയുടെ നിലപാട...
06/06/2026

ഷിബു ബേബി ജോണിനെതിരെ പ്രതിപക്ഷ നേതാവ്

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനംമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് വന്യജീവി ആക്രമണങ്ങളുടെ ഫലമായി കേരളത്തിൽ സംഭവിച്ചത്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ വിമർശനം.

പ്രതിബദ്ധതയോടെയും ശാസ്‌ത്രീയ മാർഗങ്ങളിലൂടെയും നിതാന്ത ജാഗ്രതയിലൂടെയും ഈ വിഷയത്തിൽ ഇടപെട്ട് സംഘർഷം വലിയ തോതിൽ ലഘൂകരിക്കാൻ കഴിഞ്ഞ സർക്കാരിന് സാധിച്ചിരുന്നു. അന്ന് കുറ്റം മുഴുവൻ സംസ്ഥാന സർക്കാരിൽ ചാർത്താൻ ശ്രമിച്ചവരാണ് ഇപ്പോൾ പുതിയ പ്രതിവിധികൾ ഒന്നുമില്ലെന്ന് പറഞ്ഞ് തടിതപ്പുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.

വേറിട്ട ലോക കപ്പ് പ്രവചനം നടത്തിയിരിക്കുകയാണ് മെക്‌സിക്കോയിലെ ഒരു മൃഗശാല അധികാരികള്‍.വേറിട്ട ലോക കപ്പ് പ്രവചനം നടത്തിയിര...
06/06/2026

വേറിട്ട ലോക കപ്പ് പ്രവചനം നടത്തിയിരിക്കുകയാണ് മെക്‌സിക്കോയിലെ ഒരു മൃഗശാല അധികാരികള്‍.

വേറിട്ട ലോക കപ്പ് പ്രവചനം നടത്തിയിരിക്കുകയാണ് മെക്‌സിക്കോയിലെ ഒരു മൃഗശാല അധികാരികള്‍. ജിറാഫ്, ഗൊറില്ല, പ്യൂമ (ഒരിനം കാട്ടുപൂച്ച), ആന എന്നീ മൃഗങ്ങളെപങ്കെടുപ്പിച്ചായിരുന്നു 2026 ലെ ഫിഫ ലോക കപ്പ് ആര് നേടും എന്നത് പ്രവചിക്കാനുള്ള മത്സരം നടത്തിയത്. ലോകകപ്പ് വേദി സ്ഥിതി ചെയ്യുന്ന മെക്‌സിക്കന്‍ സിറ്റിയായ ഗോദലഹാറയിലെ മൃഗശാലയില്‍ സംഘടിപ്പിച്ച മത്സരത്തില്‍ രസകരവും കൗതുകം നിറഞ്ഞതുമായ ഫലങ്ങളായിരുന്നു ലഭിച്ചത്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ ആര് വിജയികളാകും എന്നതടക്കമുള്ള പ്രവചനങ്ങളാണ് മൃഗങ്ങളെ വെച്ച് നടത്തിയത്. ഓരോ മൃഗത്തിനും രണ്ടു ടീമുകളെ വീതം നല്‍കി. ഇവയില്‍ നിന്നും ഓരോ മൃഗവും വിജയികളാകുന്ന രാജ്യത്തിന്റെ പേര് പ്രവചിച്ചു. സൗത്ത് ആഫ്രിക്കയും മെക്‌സിക്കോയും തമ്മിലുള്ള മത്സരത്തില്‍ മെക്‌സിക്കോ വിജയികളാകുമെന്നതായിരുന്നു ആനയുടെ പ്രവചനം. യുറുഗ്വായ് കരുത്തരായ സ്‌പെയിനിനെ തോല്‍പ്പിക്കുമെന്നതായിരുന്നു ഗൊറില്ലയുടെ പ്രവചനം. പ്യൂമയുടെ പ്രവചനമാകട്ടെ സൗത്ത് കൊറിയ ചെക്‌റിപബ്ലികിന് വിജയം നേടുമെന്നായിരുന്നു. കൊളംബിയക്കെതിരായ മത്സരത്തില്‍ റിപബ്ലിക് ഓഫ് കോംഗോയുടെ വിജയമായിരുന്നു ജിറാഫ് പ്രവചിച്ചത്. 2010-ല്‍ സൗത്ത് ആഫ്രിക്ക ആതിഥ്യമരുളിയ ഫിഫ ലോക കപ്പിലായിരുന്നു ജീവികളെ ഉപയോഗിച്ചുള്ള പ്രവചനം ശ്രദ്ധ നേടി തുടങ്ങിയത്. പോള്‍ നീരാളിയായിരുന്നു അന്നത്തെ താരം. നെതര്‍ലാന്റ്‌സിനെ പരാജയപ്പെടുത്തി സ്‌പെയിന്‍ ആയിരുന്നു 2010-ലെ ലോക കപ്പ് ജേതാക്കളായിരുന്നത്.

06/06/2026

എടപ്പാൾ ശോഭിക വെഡിങ്ങ്സ് വൃക്ഷ തൈകൾ വിതരണം ചെയ്ത് പരിസ്ഥിതി ദിനം ആചരിച്ചു

Address

Changaramkulam

Telephone

9895311103

Website

Alerts

Be the first to know and let us send you an email when News Corner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Corner:

Share