31/03/2025
റൺവേ റീകാർപെറ്റിംഗ് ഏറ്റവും വേഗത്തിൽ പൂർത്തിയാക്കി റെക്കോർഡ് സ്ഥാപിച്ച് തിരുവനന്തപുരം വിമാനത്താവളം
75 ദിവസത്തിനുള്ളിൽ 3.4 കിലോമീറ്റർ റൺവേ റീ കാർപ്പറ്റിങ് പൂർത്തിയാക്കി
ഹൈലൈറ്റ്:
ദക്ഷിണേന്ത്യയിലെ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ റൺവേ റീ കാർപ്പറ്റിങ്
75 ദിവസത്തിനുള്ളിൽ 50,000 മെട്രിക് ടൺ അസ്ഫാൽറ്റ് ഉപയോഗിച്ചു
150 കിലോമീറ്റർ ഡക്റ്റ് പൈപ്പുകൾ സ്ഥാപിച്ചു
5.5 ലക്ഷം ചതുരശ്ര മീറ്റർ ഗ്രേഡഡ് സ്ട്രിപ്പ് ഏരിയ അപ്‌ഗ്രഡേഷൻ പൂർത്തിയായി
റീ കാർപ്പറ്റിങ് സമയത്തും ശരാശരി 80 വിമാനങ്ങൾ ഒരേ റൺവേയിൽ സർവീസ് നടത്തി
2025 മാർച്ച് 30 മുതൽ വിമാന സർവീസുകൾ പതിവു ഷെഡ്യൂൾ പ്രകാരം.
L തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് 75 ദിവസതിനുള്ളിൽ റൺവേ റീ കാർപ്പറ്റിങ് പൂർത്തിയാക്കി പുതിയ റെക്കോർഡ് സ്ഥാപിച്ചു. 3.4 കിലോമീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേയാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ പുതുക്കി പണിതത്.
ദക്ഷിണേന്ത്യയിലെ ബ്രൗൺഫീൽഡ് റൺവേകളിൽ ഇത് റെക്കോർഡ് ആണ്. 2025 മാർച്ച് 30 മുതൽ എല്ലാ വിമാന സർവീസുകളും പതിവ് ഷെഡ്യൂളിലേക്ക് മടങ്ങും.
2025 ജനുവരി 14നാണ് റീ കാർപ്പറ്റിങ് ജോലി ആരംഭിച്ചത്. വിമാനങ്ങളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാതെ റൺവേ റീകാർപ്പെറ്റ് ചെയ്യുക എന്ന വെല്ലുവിളി, പ്രതിദിനം 9 മണിക്കൂർ മാത്രം ഉപയോഗപ്പെടുത്തിയാണ് മറികടന്നത്.
ഈ കാലയളവിൽ, ശേഷിക്കുന്ന 15 മണിക്കൂറിനുള്ളിൽ റൺവേ പ്രതിദിനം ശരാശരി 80 വിമാനങ്ങൾ കൈകാര്യം ചെയ്തു. ഈ കാലയളവിൽ തിരുവനന്തപുരം വിമാനത്താവളം വഴി ഒമ്പത് ലക്ഷത്തിലധികം പേര് യാത്ര ചെയ്തു.
120 ലെയ്ൻ കിലോമീറ്റർ റോഡിന് തുല്യമായ, ഏകദേശം 50,000 മെട്രിക് ടൺ അസ്ഫാൽറ്റ് റൺവേ റീകാർപ്പെറ്റിംഗിനായി സ്ഥാപിച്ചു. 150,000 മീറ്റർ ഡക്റ്റ് പൈപ്പ് ശൃംഖല സ്ഥാപിച്ചു. 5.5 ലക്ഷം ചതുരശ്ര മീറ്ററിന്റെ ഗ്രേഡഡ് സ്ട്രിപ്പ് ഏരിയ അപ്‌ഗ്രഡേഷൻ പൂർത്തിയായി. മൊത്തം 2.40 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഏരിയ റീകാർപെറ്റ് ചെയ്തു. 500 ജീവനക്കാരും തൊഴിലാളികളും 200-ലധികം അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
വിമാനത്താവളത്തിലെ റൺവേ അവസാനമായി റീകാർപെറ്റ് ചെയ്തത് 2015-ലാണ്.