Channel We Online

Channel We Online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Channel We Online, News & Media Website, Cherupuzha.

സിനിമ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിർബന്ധമാക്കണമെന്ന് ഹൈകോടതിസിനിമ ലൊക്കേഷനുകളിൽ സ്ത്രീകളുടെ പരാതി പരിഹ...
17/03/2022

സിനിമ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിർബന്ധമാക്കണമെന്ന് ഹൈകോടതി

സിനിമ ലൊക്കേഷനുകളിൽ സ്ത്രീകളുടെ പരാതി പരിഹരിക്കാൻ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ വേണമെന്ന് ഹൈകോടതി. ഈ ആവശ്യമുന്നയിച്ച് സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സി നൽകിയ ഹരജിയിലാണ് ഹൈകോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018 ലാണ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി ഹൈകോടതിയെ സമീപിച്ചത്. വനിതാ കമീഷനോടും കൂട്ടായ്മ ഇതേ ആവശ്യമുന്നയിച്ചിരുന്നു. ഡബ്ലൂസിസിയുടെ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിതാ കമീഷനും കോടതിയെ അറിയിച്ചിരുന്നു. ഹരജിയിൽ വനിത കമീഷനും കക്ഷി ചേർന്നിരുന്നു.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

ശിരോവസ്ത്ര വിലക്ക്: കർണാടകയിൽ ഇന്ന് ബന്ദ്ശിരോവസ്ത്രം ധരിക്കുന്നത് മതവിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമ...
17/03/2022

ശിരോവസ്ത്ര വിലക്ക്: കർണാടകയിൽ ഇന്ന് ബന്ദ്

ശിരോവസ്ത്രം ധരിക്കുന്നത് മതവിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമല്ലെന്നു വ്യക്തമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം വിലക്കിയുള്ള സർക്കാർ ഉത്തരവ് ശരിവെച്ചുള്ള ഹൈകോടതി വിധിക്കെതിരെ വ്യാഴാഴ്ച കർണാടകയിൽ മുസ്‍ലിം സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. ബുധനാഴ്ച രാവിലെ സമുദായ നേതാക്കളുമായുള്ള യോഗത്തിനുശേഷം കർണാടക അമീറെ ശരീഅത്ത് മൗലാന സഗീർ അഹ്മദ് ഖാൻ റഷാദിയാണ് വ്യാഴാഴ്ച രാവിലെ മുതൽ രാത്രിവരെ ഒരു ദിവസം മുഴുവനായും സമാധാനപരമായി ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തത്.

ഹൈകോടതി വിധിയിൽ അതിയായ ദുഃഖമുണ്ടെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ബന്ദിൽ എല്ലാ മുസ്‍ലിംകളും പങ്കെടുക്കണമെന്നും നീതി ആഗ്രഹിക്കുന്ന മറ്റെല്ലാവരും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതവിശ്വാസം തുടരുന്നതിനൊപ്പം തന്നെ വിദ്യാഭ്യാസവും ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ് ആചരിക്കുന്നത്. ബന്ദ് പൂർണമായും സമാധാനപരമായിരിക്കണമെന്നും കടകൾ നിർബന്ധിച്ച് അടപ്പിക്കുകയോ പ്രതിഷേധ പ്രകടനം നടത്തുകയോ ചെയ്യരുതെന്നും അദ്ദേഹം നിർദേശിച്ചു. വിവിധ സംഘടനകളും ബന്ദിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ഹിന്ദും ബന്ദിന് പിന്തുണ അറിയിച്ചു.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

ആലപ്പുഴയിൽ പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു; രണ്ട് മരണംആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു. സംഭവത...
17/03/2022

ആലപ്പുഴയിൽ പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു; രണ്ട് മരണം

ആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതര പരുക്കുണ്ട്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. പുലർച്ചെ 6 മണിയ്ക്കാണ് അപകടമുണ്ടായത്.
ടോറസ് ലോറിയാണ് നാല് പേരെയും ഇടിച്ചുതെറിപ്പിച്ചത്. മരണപ്പെട്ടവരുടെ മൃതദേഹം നൂറനാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

രാജ്യസഭാസീറ്റ്; ശക്തമായ എതിർപ്പുമായി യൂത്ത് കോൺഗ്രസ്കേരളത്തിൽ നിന്നുള്ള രാജ്യസഭാസീറ്റിൽ ശ്രീനിവാസൻ കൃഷ്‍ണന്റെ പേര് പരി...
17/03/2022

രാജ്യസഭാസീറ്റ്; ശക്തമായ എതിർപ്പുമായി യൂത്ത് കോൺഗ്രസ്

കേരളത്തിൽ നിന്നുള്ള രാജ്യസഭാസീറ്റിൽ ശ്രീനിവാസൻ കൃഷ്‍ണന്റെ പേര് പരിഗണിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണമാണ് കോൺഗ്രസിന് ലഭിക്കുക. ഈ സീറ്റിലേയ്ക്ക് പുതുമുഖങ്ങളെയോ യുവാക്കളെയോ പരിഗണിക്കണമെന്നതാണ് കെ.പി.സി.സിയുടെ നിലപാട്.
എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. ലിജുവിനൊപ്പം കെ സുധാകരൻ ഇന്നലെ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. യുവാക്കൾക്ക് മുൻഗണന നൽകാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെന്നും, എം ലിജു പരിഗണനയിലുള്ളയാളാണെന്നും കെ സുധാകരൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഉന്നയിച്ച് കെ സുധാകരന്‍ ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണും.

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയുടെ സുഹൃത്താണ് ശ്രീനിവാസൻ കൃഷ്ണൻ. ശ്രീനിവാസൻ കൃഷ്ണന്റെ പേര് പരിഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി നിർദേശിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നോമിനിയായി 2018 മുതൽ ശ്രീനിവാസൻ കൃഷ്ണൻ എഐസിസി ഭാരവാഹിയായി പ്രവർത്തിക്കുകയാണ്. സംസ്ഥാനനേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബർട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂർ സ്വദേശിയുമായ ശ്രീനിവാസൻ കൃഷ്ണന്‍റെ പേര് സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് നിർദേശിച്ചത്.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

ലോക്കൽ ട്രെയിൻ പുനഃസ്ഥാപിച്ചില്ല; ജോലിക്ക് പോകാനാവാതെ നിത്യയാത്രികർതൃശൂർ-കണ്ണൂർ, കോഴിക്കോട് -കോയമ്പത്തൂർ പാസഞ്ചർ ട്രെയിന...
14/03/2022

ലോക്കൽ ട്രെയിൻ പുനഃസ്ഥാപിച്ചില്ല; ജോലിക്ക് പോകാനാവാതെ നിത്യയാത്രികർ

തൃശൂർ-കണ്ണൂർ, കോഴിക്കോട് -കോയമ്പത്തൂർ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തത് നിത്യയാത്രികർക്ക് തൊഴിൽ പ്രതിസന്ധിക്ക് കാരണമാവുന്നു. തൃശൂരിനും കോഴിക്കോടിനുമിടയിലുള്ള യാത്രികരാണ് കൂടുതൽ പ്രയാസമനുഭവിക്കുന്നത്.

ലോക്ഡൗൺ കാലത്ത് നിർത്തിയ മിക്ക ട്രെയിനുകളും പുനഃസ്ഥാപിച്ചെങ്കിലും മലബാറിലെ സാധാരണക്കാരുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട ട്രെയിനുകൾ തിരിച്ചുവന്നില്ല. ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്ത് തൊഴിലെടുത്തിരുന്ന വനിതകളുൾപ്പെടെ നിരവധി പേർ ട്രെയിൻ ഇല്ലാത്തതിന്‍റെ പേരിൽ ജോലി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ഷൊർണൂരിനും കോഴിക്കോടിനുമിടയിലുള്ള യാത്രികരാണ് ഏറെ പ്രയാസമനുഭവിക്കുന്നത്.

തൃശൂരിൽ നിന്ന് രാവിലെ ആറു മണിക്ക് പുറപ്പെട്ട് 9.30ന് കോഴിക്കോടും 11.30 ഓടെ കണ്ണൂരിലുമെത്തുന്ന ട്രെയിൻ നിത്യതൊഴിലിനടക്കം പോകുന്ന നിരവധിയാളുകൾ യാത്രക്ക് ആശ്രയിച്ചിരുന്നു. പുലർച്ചെ അഞ്ചിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.30 ഓടെ കോയമ്പത്തൂരിലെത്തുന്ന ലോക്കൽ ട്രെയിനും നിത്യയാത്രക്കാർക്ക് ഉപകാരമുള്ള സമയത്താണ്. ഇപ്പോൾ സർവിസ് നടത്തുന്ന എല്ലാ ട്രെയിനുകൾക്കും ഓർഡിനറി ടിക്കറ്റും സീസൺ ടിക്കറ്റും അനുവദിക്കുകയാണെങ്കിൽ വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, കോഴിക്കോട് മെഡി. കോളജിൽ പോകുന്ന രോഗികൾ തുടങ്ങിയവർക്കെല്ലാം പ്രയോജനകരമാകും. മലബാറിലെ ജനപ്രതിനിധികളും കേരളത്തിന്‍റെ റെയിൽവേ ചുമതലയുള്ള മന്ത്രിയും വിഷയത്തിൽ ഇടപെടണമെന്നാണ് യാത്രികരുടെ ആവശ്യം.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

യുക്രെയ്ൻ മലയാളികളെ നാട്ടിലെത്തിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രിയുക്രെയ്നില്‍ അകപ്പെട്ട വിദ്യാർഥിക...
14/03/2022

യുക്രെയ്ൻ മലയാളികളെ നാട്ടിലെത്തിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി

യുക്രെയ്നില്‍ അകപ്പെട്ട വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടിൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.കെ. ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. യുക്രെയ്നിലെ വിവിധ പ്രവിശ്യകളില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചു.

കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ചയും നടത്തി. വിദ്യാർഥികളെ സ്വീകരിക്കാന്‍ ഡല്‍ഹിയിലും മുംബൈയിലും നോര്‍ക്ക ഡെവലപ്മെന്‍റ് ഓഫീസുകളുടെ നേതൃത്വത്തില്‍ 24 മണിക്കൂറും സംവിധാനം ഏര്‍പ്പെടുത്തി. മുംബൈയിലും ഡല്‍ഹിയിലും കേരള ഹൗസില്‍ താമസവും ഭക്ഷണവും ഒരുക്കി. തുടര്‍ന്ന് അവിടെനിന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവില്‍ ചാര്‍ട്ടേഡ് വിമാനങ്ങളിലും അല്ലാതെയും വിദ്യാർഥികളെ നാട്ടില്‍ എത്തിച്ചു. വിമാനത്താവളങ്ങളില്‍ നിന്നും അവരെ നാട്ടിലെത്തിക്കുന്നതിന് സൗജന്യമായി വാഹന സൗകര്യവും ഏര്‍പ്പെടുത്തി. ഇതുവരെ 3379 വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ നാട്ടില്‍ എത്തിച്ചിട്ടുണ്ട്. റസിഡന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഡൽഹി കേരള ഹൗസിൽ സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. യുക്രെയ്നിൽ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വനിതകളടക്കമുള്ള പ്രത്യേക ഉദ്യോഗസ്ഥസംഘം നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനനിരതമാണ്.

യുദ്ധം കാരണം മെഡിക്കല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ വിവിധ കോഴ്സുകളിലെ പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാരിന്‍റെയും ദേശീയ മെഡിക്കല്‍ കമീഷന്‍റെയും ശ്രദ്ധയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുംപ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന...
12/03/2022

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കും

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. പ്രവർത്തക സമിതിയിൽ പ്രിയങ്കയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍ രംഗത്തെത്തി. ഗാന്ധി കുടംബം മുന്‍പോട്ട് വയക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും ഡൽഹിയിൽ ഗുലാം നബി ആസാദിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. എന്നാൽ പ്രവർത്തക സമിതി ചേരുന്നതിൽ മൗനം തുടരുകയാണ് നേതൃത്വം. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടംബം പിന്‍മാറണം. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്‍റെ ആലോചന. ഈ ഫോര്‍മുല അംഗീകരിക്കേണ്ടതില്ലെന്നും ഗ്രൂപ്പ് 23 തീരുമാനിച്ചു.

സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23 ന്‍റെ തീരുമാനം. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്‍റെ വീട്ടില്‍ ഒത്തു കൂടിയത്.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷന്‍മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ്...
08/03/2022

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷന്‍

മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷന്‍ കെ.എം.ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് ലീഗിന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വന്നത്.

ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങള്‍. ലീഗ് ഉന്നതാധികാരസമിതി അംഗമായ അദ്ദേഹം ഹൈദരലി തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് പാര്‍ട്ടിയുടെ ചുമതല നിര്‍വഹിച്ചിരുന്നു. ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനവും സാദിഖലി തങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളത്.

പൂക്കോയ തങ്ങള്‍ അധ്യക്ഷപദവിയിലിരുന്നതിന് ശേഷം കീഴ് വഴക്കമനുസരിച്ച് പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെയാണ് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്മാരായി നിയോഗിക്കാറുള്ളത്. പിതാവ് പൂക്കോയ തങ്ങള്‍, ജ്യേഷ്ഠ സഹോദരങ്ങളായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഇരുന്ന കസേരയാണ് സാദിഖലി തങ്ങളെ തേടിയെത്തിയിരിക്കുന്നത്.

ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത അന്നുമുതല്‍ സാദിഖലി തങ്ങള്‍ ലീഗിന്റെ മലപ്പുറം ജില്ല അധ്യക്ഷ പദവിയിലുണ്ടായിരുന്നു. സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും സാദിഖലി തങ്ങള്‍ വഹിക്കുന്നുണ്ട്. യൂത്ത് ലീഗിന്റേയും സമസ്ത വിദ്യാര്‍ഥി സംഘടനയായ എസ്‌കെഎസ്എസ്്എഫിന്റേയും സംസ്ഥാന പ്രസിഡന്റായിരുന്നു.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

ദിലീപിന് തിരിച്ചടി; തുടരന്വേഷണം തടയണമെന്ന ഹരജി ഹൈകോടതി തള്ളിനടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്ന ഹരജി ഹൈകോടതി തള്...
08/03/2022

ദിലീപിന് തിരിച്ചടി; തുടരന്വേഷണം തടയണമെന്ന ഹരജി ഹൈകോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്ന ഹരജി ഹൈകോടതി തള്ളി. തുടരന്വേഷണവുമായിമുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. ക്രൈബ്രാഞ്ചിന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതി വിധി. അടുത്ത മാസം 15നകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

കേസിലെ വിചാരണ നീട്ടി കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് ആരോപിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ദിലീപ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് കേസില്‍ കക്ഷി ചേര്‍ന്ന നടി ചൂണ്ടിക്കാട്ടിയിരുന്നു.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യ...
07/03/2022

യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. തലസ്ഥാനമായ കീവ്, ഖാര്‍ക്കിവ്, മരിയുപോള്‍, സുമി എന്നീ സ്ഥലങ്ങളിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണ് റഷ്യന്‍ പ്രസിഡന്റ് താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവെച്ചത്.

അതേസമയം, യുക്രൈനില്‍ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ ആക്രമണം നടത്തി. ലുഹാന്‍സ്‌കിലെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു. സ്ഫോടനം ഉച്ചത്തിലുള്ളതും വ്യക്തമായി കേള്‍ക്കാവുന്നതുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രാവിലെ 6:55 ന് ഉണ്ടായ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ എണ്ണ ഡിപ്പോയില്‍ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആളപായമുണ്ടോയെന്ന് വ്യക്തമല്ല, അത്യാഹിത വിഭാഗങ്ങള്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസ്; പ്രതി സുജീഷിന്റെ ജാമ്യം തടയാൻ പൊലീസ്കൊച്ചി ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസിൽ ഒരു...
07/03/2022

ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസ്; പ്രതി സുജീഷിന്റെ ജാമ്യം തടയാൻ പൊലീസ്

കൊച്ചി ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസിൽ ഒരു മാസത്തിനകം കുറ്റപത്രം നൽകും. പ്രതി സുജീഷിന്റെ ജാമ്യം തടയാനാണ് പൊലീസ് വേഗത്തിൽ കുറ്റപത്രം നൽകുന്നത്. ചേരാനല്ലൂരിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലാണ് ആദ്യം കുറ്റപത്രം സമർപ്പിക്കുക.

കേസിൽ പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനയ്ക്കയക്കും. പീഡനം നടന്നതായി പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ടെത്തുക എന്നതാണ് പൊലീസ് ലക്ഷ്യമാക്കുന്നത്. ദൃശ്യങ്ങൾ ലഭിച്ചാൽ പ്രതി സുജീഷിനെതിരെ അത് കൂടുതൽ തെളിവാകും. പ്രതിയെ ഇന്നലെ മജിസ്ട്രേറ്റ് കോടതിയിൽ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.

പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പ്രതിയ്ക്ക് എതിരെ നിലനിൽക്കുന്ന 4 കേസുകളിൽ ഇന്ന് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും. കൊച്ചി ഇടപ്പള്ളി കുന്നുംപുറത്തെ ടാറ്റൂ സ്റ്റുഡിയോയിൽ പച്ചകുത്താനെത്തിയ യുവതികളെ ഉടമസ്ഥനായ പ്രതി സുജീഷ് പീഡിപ്പിച്ചെന്നാണ് കേസ്.
യുവതികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ശനിയാഴ്ച വൈകിട്ട് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി സുജീഷ് കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇടപ്പള്ളിയിലെ സുജീഷിന്റെ ഉടമസ്ഥതത്തിലുള്ള ഇൻക്‌ഫെക്ടഡ് എന്ന സ്ഥാപനത്തിന്റെ ആലിൻ ചുവട്, ചേരാനല്ലൂർ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

പ്രധാനമന്ത്രി സെലന്‍സ്‌കിയുമായും പുടിനുമായും ചര്‍ച്ച നടത്തുംയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യ...
07/03/2022

പ്രധാനമന്ത്രി സെലന്‍സ്‌കിയുമായും പുടിനുമായും ചര്‍ച്ച നടത്തും

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ഇന്ന് ഫോണില്‍ സംസാരിക്കും. റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 26നാണ് പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി അവസാനമായി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മോദി സെലന്‍സ്‌കി സംസാരം നടക്കുന്നത്.

യൂക്രൈന്‍ ഒഴിപ്പക്കല്‍ ദൗത്യം വിജയകരമെന്നാണ് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത്. കൊവിഡിനെ എങ്ങനെ കൈകാര്യം ചെയ്‌തോ അതു പോലെ നിലവിലെ പ്രതിസന്ധിയേയും മറികടക്കും. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആഗോള തലത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിക്കുന്നതിന്റെ തെളിവാണ് ഓപ്പറേഷന്‍ ഗംഗയുടെ വിജയമെന്നും പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

Address

Cherupuzha

Telephone

+918281339332

Website

Alerts

Be the first to know and let us send you an email when Channel We Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Channel We Online:

Share