Newsite Online

Newsite Online Newsite Online News Channel
Streaming from Cherupuzha & Alakode Promoted by നമ്മുടെ ചെറുപുഴ

03/04/2026

ജനസാഗരമായി പയ്യന്നൂര്‍ ; LDF പയ്യന്നൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍..

ചെറുപുഴയിൽ ഭക്ഷണം കഴിക്കാൻ ലോണെടുക്കണോ...!!!____________________________ചെറുപുഴ: ചെറുപുഴയിലെ ഹോട്ടലുകളിൽ അമിത വില ഈടാക്ക...
24/03/2026

ചെറുപുഴയിൽ ഭക്ഷണം കഴിക്കാൻ ലോണെടുക്കണോ...!!!
____________________________

ചെറുപുഴ: ചെറുപുഴയിലെ ഹോട്ടലുകളിൽ അമിത വില ഈടാക്കുന്നതിനെതിരെ പ്രതിഷേധം. 50 രൂപ ഉണ്ടായിരുന്ന ഊണിന് 70 രൂപ ആയാണ് ഒറ്റയടിക്ക് വില ഉയർത്തിയത്.‌ ചായയ്ക്കും ചെറുകടികൾക്കും വില 14 രൂപ. ചെറുപുഴയിലെ ഈ ഭക്ഷണക്കൊള്ളയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മുൻപും പല തവണകളിലായി കണ്ണൂർ ജില്ലയിൽ തന്നെ ആദ്യം വില വർധിപ്പിക്കുന്നത് ചെറുപുഴയിലെ ഹോട്ടലുകാരാണ്. വർഷങ്ങൾക്ക് മുൻപ് ഊണിന് വില വർധിപ്പിച്ചപ്പോൾ ഡിവൈഎഫ്ഐയുടെ ശക്തമായ സമരത്തെ തുടർന്ന് അന്യായമായ വില വർധനവ് പിൻവലിച്ചിരുന്നു. ജില്ലയിൽ പല ഭാഗങ്ങളിലും ഇപ്പോഴും 50 രൂപയ്ക്ക് ഊണും 10 രൂപയ്ക്കോ 12 രൂപയ്ക്കോ ചായയും ചെറുകടികളും ലഭിക്കുമ്പോൾ ചെറുപുഴയിലെ ഈ ഉയർന്ന നിരക്ക് സാധാരണക്കാരുടെ ജീവിതത്തെ ഗണ്യമായി ബാധിക്കും.

സമീപ പ്രദേശങ്ങളായ പാടിയോട്ടുചാൽ, പെരിങ്ങോം,മാത്തിൽ എന്നിവിടങ്ങളിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കെ ചെറുപുഴയിൽ മാത്രം ഏകപക്ഷീയമായി വില വർധിപ്പിക്കുന്നത് ന്യായീകരിക്കാൻ കഴിയുന്നതല്ല. പ്രത്യേകിച്ച് ദിവസവേതന തൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, ചെറുകിട വ്യാപാരികൾ, വിദ്യാർഥികൾ തുടങ്ങിയവർക്ക് ഈ വില വർധനവ് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണ്. ഊണിനും ചായയ്ക്കും പുറമെ ചെറുകടികൾക്കുള്ള വിലയും ഉയർന്നിരിക്കുകയാണ്. പൊറോട്ട, അപ്പം, ഉഴുന്നുവട, ബോണ്ട, പഴംപൊരി തുടങ്ങിയ ലഘു ഭക്ഷണങ്ങൾക്കും കൂടുതലായി പണം നൽകേണ്ടി വരുന്നതോടെ വിദ്യാർത്ഥികളും യാത്രക്കാരും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ആളുകൾക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.

പാചക വാതകത്തിന്റെ ലഭ്യതക്കുറവാണ് ഇപ്പോഴത്തെ വില വർധനവിന് കാരണം എന്നാണ് ഹോട്ടൽ ഉടമകളുടെ വാദം. എന്നാൽ ഈ ലഭ്യതക്കുറവ് ഭാവിയിൽ പരിഹരിക്കപ്പെട്ടാലും നിലവിൽ ഉയർത്തിയ വില പഴയ നിലയിലേക്ക് കുറയ്ക്കാതെ ജനങ്ങളെ പിഴിയുന്നത് തുടരുമെന്നാണ് നാട്ടുകാർ പറയുന്നത്. ജില്ലയിൽ മറ്റെവിടെയും വില വർധിപ്പിക്കാത്ത സാഹചര്യത്തിലും താൽക്കാലിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥിരമായ വില വർധന നടപ്പിലാക്കുന്നത് ശരിയായ നടപടിയല്ലെന്ന വിമർശനം ശക്തമാകുന്നു. ചായക്കും ചെറുകടികൾക്കും മാന്യമായ നിരക്ക് നിശ്ചയിക്കുകയും എല്ലാ ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
___________________________
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രധാന വാര്‍ത്തകളും വിശേഷങ്ങളുമറിയാന്‍ ചെറുപുഴ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന NEWSITE ഓണ്‍ലെെന്‍ ചാനലിന്റെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://chat.whatsapp.com/EVUJwTjhh5JAdLc2eT7idh

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ UDF സ്ഥാനാര്‍ത്ഥി ?കടുത്ത അതൃപ്തിയില്‍ ഡി.സി.സി; കാസര്‍ഗോഡില്‍ നിന്നുള്ള സ്ഥാനാർത്ഥി ...
18/03/2026

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ UDF സ്ഥാനാര്‍ത്ഥി ?
കടുത്ത അതൃപ്തിയില്‍ ഡി.സി.സി; കാസര്‍ഗോഡില്‍ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്ന് നേതാക്കൾ

ന്യൂസ് ഡെസ്ക്: സന്ദീപ് വാര്യരുടെ തൃക്കരിപ്പൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കാസര്‍കോട് ഡിസിസിയില്‍ കടുത്ത അതൃപ്തി. നാളെ അടിയന്തര ഡിസിസി യോഗം ചേരും. പി.കെ ഫെെസല്‍, ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാധ്യമങ്ങളെ കണ്ടേക്കും. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്നാണ് നേതാക്കളുടെ നിലപാട്.

കാസര്‍കോട് ജില്ലയിലെ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പേരുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ഇന്നലെ 55 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്

അപ്രതീക്ഷിത നീക്കവുമായി യു.ഡി.എഫ്; തൃക്കരിപ്പൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തു, പകരം കാഞ്ഞങ്ങാട് കേരള കോണ്‍ഗ്രസ് ജോസ...
18/03/2026

അപ്രതീക്ഷിത നീക്കവുമായി യു.ഡി.എഫ്; തൃക്കരിപ്പൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തു, പകരം കാഞ്ഞങ്ങാട് കേരള കോണ്‍ഗ്രസ് ജോസഫിന്

കാഞ്ഞങ്ങാട്: വടക്കൻ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ സ്വാധീനിക്കുന്ന വിധത്തിലുള്ള നീക്കമായി കാഞ്ഞങ്ങാട് മണ്ഡലം കേരള കോൺഗ്രസിന് നൽകാനും തൃക്കരിപ്പൂർ മണ്ഡലം കോൺഗ്രസിന് വിട്ടുകൊടുക്കാനും യു.ഡി.എഫ് തീരുമാനിച്ചു. മുന്നണിക്കകത്തെ ദീർഘചർച്ചകൾക്കും പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾക്കും ശേഷമാണ് ഈ സീറ്റ് ക്രമീകരണത്തിന് അന്തിമരൂപമായത്.

മലയോര മേഖലയടങ്ങുന്ന കാഞ്ഞങ്ങാട്ടെ ക്രിസ്ത്യൻ ഭൂരിപക്ഷ കേന്ദ്രങ്ങൾ കൂടി നോട്ടമിട്ടുകൊണ്ടാണ്തൃക്കരിപ്പൂരിന് പകരം കേരള കോൺഗ്രസ് കാഞ്ഞങ്ങാട് സീറ്റ് ചോദിച്ചു വാങ്ങിയതെന്ന് കരുതുന്നു. മധ്യകേരളത്തിൽ ശക്തമായ പാർട്ടിക്ക് വടക്കൻ മേഖലയിൽ സ്വാധീനം ഉറപ്പിക്കാൻ ഇതിലൂടെ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. പ്രാദേശിക നേതാക്കളുടെയും ഘടകകക്ഷികളുടെയും പിന്തുണ ഉറപ്പാക്കാൻ സംയുക്ത പ്രചാരണങ്ങൾക്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ഷൈജി ഓട്ടപ്പള്ളിയാണ് കാഞ്ഞങ്ങാട് നിന്നും
യു.ഡി.എഫ് സ്ഥാനാർഥിയായി
ജനവിധി തേടുന്നത്. കാഞ്ഞങ്ങാട്
മണ്ഡലത്തിൽ ഷൈജി ഓട്ടപ്പള്ളിയെ
ഇറക്കുന്നത് യു.ഡി.എഫ് വോട്ട്ബാങ്ക്
വിപുലപ്പെടുത്താനുള്ള ശ്രമമായ
നീക്കമായാണ് വിലയിരുത്തുന്നത്.
___________________________
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രധാന വാര്‍ത്തകളും വിശേഷങ്ങളുമറിയാന്‍ ചെറുപുഴ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന NEWSITE ഓണ്‍ലെെന്‍ ചാനലിന്റെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://chat.whatsapp.com/EVUJwTjhh5JAdLc2eT7idh

©️ NEWSITE Online News Channel

'കോൺഗ്രസ്‌ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു' ; പയ്യന്നൂരില്‍ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വി കുഞ്ഞികൃഷ്ണന്‍പയ്യന്നൂര...
16/03/2026

'കോൺഗ്രസ്‌ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു' ; പയ്യന്നൂരില്‍ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വി കുഞ്ഞികൃഷ്ണന്‍

പയ്യന്നൂര്‍ : പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്‍. താന്‍ തുടങ്ങി വച്ച പോരാട്ടം തുടരാന്‍ മത്സരിക്കേണ്ടത് അനിവാര്യമാണെന്ന് കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണ വിധേയനായ വ്യക്തിയെ മത്സരിപ്പിക്കാന്‍ ഇടതുപക്ഷം തയ്യാറാകില്ല എന്നായിരുന്നു കരുതിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക അല്ലാതെ മറ്റ് മാര്‍ഗമില്ല എന്നതാണ് സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്ക് എതിരായ പോരാട്ടം ആണിതെന്നും ഇടതുപക്ഷത്തിന് എതിരായ പോരാട്ടം അല്ലെന്നും കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. 'പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷമായി കാണുന്നില്ല. ഒരു ഇടതുപക്ഷക്കാരനെ പോലെ അല്ല അദ്ദേഹത്തിന്റെ ഇടപെടല്‍. ഒരു ഇടതുപക്ഷക്കാരന് എങ്ങനെ ആണ് രക്തസാക്ഷി ഫണ്ട് അപഹരിക്കാന്‍ കഴിയുക. മാഫിയ സംഘത്തിന്റെ കയ്യില്‍ നിന്ന് ഇടതുപക്ഷത്തെ രക്ഷിച്ചെടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ നിരന്തരം മത്സരിക്കണം എന്ന് എന്നോട് ആവശ്യപ്പെട്ടു. ഒരു മുന്നണിയുടെയും സ്ഥാനാര്‍ത്ഥി ആയി മത്സരിക്കാന്‍ ഇല്ല', കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നിലവില്‍ കുഞ്ഞികൃഷ്ണനെ യുഡിഎഫ് പിന്തുണക്കുമോ എന്നതില്‍ വ്യക്തതയില്ല.

15/03/2026
പയ്യന്നൂരില്‍ ടി.ഐ മധുസൂദനന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിപെരിങ്ങോം : പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ സിപിഎം ജില്ലാ സെക്ര...
15/03/2026

പയ്യന്നൂരില്‍ ടി.ഐ മധുസൂദനന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

പെരിങ്ങോം : പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ഐ മധുസൂദനന്‍ വീണ്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.ഐ. മധുസൂദനൻ 49,780 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് കോൺഗ്രസിന്റെ എം. പ്രദീപ് കുമാറിനെ പരാജയപ്പെടുത്തിയത്

1970-ൽ രൂപീകൃതമായ പയ്യന്നൂർ മണ്ഡലം അന്നു മുതൽ ഇന്നു വരെ ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സി.പി.ഐ(എം)-നെ മാത്രം തുണച്ച ചരിത്രമാണുള്ളത്. യുഡിഎഫ് തരംഗം ആഞ്ഞുവീശിയ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും
മണ്ഡലത്തിൽ ഇടതുമുന്നണിക്ക് 32113 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. പയ്യന്നൂർ നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും (പെരിങ്ങോം-വയക്കര, രാമന്തളി, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, എരമം-കുറ്റൂർ, ചെറിയൂർ) ചേർന്നതാണ് പയ്യന്നൂർ നിയമസഭാ മണ്ഡലം.

അപ്രതീക്ഷിത പ്രഖ്യാപനവുമായി കേരള കോൺഗ്രസ് (ജോസഫ്); തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജെറ്റോ ജോസഫിനെ പ്രഖ്യാപിച്ചുവ...
05/03/2026

അപ്രതീക്ഷിത പ്രഖ്യാപനവുമായി കേരള കോൺഗ്രസ് (ജോസഫ്); തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജെറ്റോ ജോസഫിനെ പ്രഖ്യാപിച്ചു

വെള്ളരിക്കുണ്ട്: യുഡിഎഫിൽ സ്ഥാനാർഥി ചർച്ചകൾ പൂർത്തിയാകും മുൻപേ കേരള കോൺഗ്രസ് (ജോസഫ്) തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് രാഷ്ട്രീയ നീക്കം സജീവമാക്കി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജെറ്റോ ജോസഫിനെ തൃക്കരിപ്പൂരിൽ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.

മാധ്യമങ്ങളിൽ വരുന്ന തെറ്റായ പ്രചരണങ്ങൾ തടയാനാണ് അടിയന്തര തീരുമാനമെന്ന് നേതാക്കൾ പറയുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന യുഡിഎഫ് നേതൃത്വവും കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുമാണ്. അന്തിമ അനുമതി ലഭിച്ചാൽ ഉടൻ പ്രചരണം തുടങ്ങാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. സ്ഥാനാർഥിയെ സംബന്ധിച്ച് ഇപ്പോൾ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ചിലർക്ക് തെരഞ്ഞെടുപ്പിൽ ഇടം ലഭിക്കുവാനുള്ള പ്രചരണത്തിൻ്റെ ഭാഗമാണ്. ഇത്തരം നുണപ്രചരണങ്ങളെ ശക്തമായി നേരിടുമെന്ന് ജെറ്റോ ജോസഫും ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫും പ്രഖ്യാപിച്ചതോടെ തൃക്കരിപ്പൂരിലെ രാഷ്ട്രീയ കളം ചൂടുപിടിച്ചിരിക്കുകയാണ്.

03/03/2026

ചെറുപുഴ വയലായിൽ പുലി ?

ചെറുപുഴ: ചെറുപുഴ വയലായിൽ പുലിയെ കണ്ടതായി സംശയം. ഇന്നലെ രാത്രിയിൽ ആണ് പുലിയെന്നു സംശയിക്കുന്ന ജീവി റോഡിലൂടെ നടന്നു പോകുന്നത് പരിസരവാസികൾ കണ്ടത്. സമീപത്തെ സിസിടിവിയിൽ അവ്യക്തമായ ഒരു ചിത്രം പതിഞ്ഞിട്ടുമുണ്ട്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

ചെറുപുഴ ടൗണില്‍ നടപ്പാത കയ്യേറി വഴിയടച്ച് വാഹന പാർക്കിംഗ്; റോഡിലിറ‌ങ്ങി നടക്കേണ്ട ഗതികേടിൽ കാൽനടയാത്രക്കാർചെറുപുഴ: ചെറുപ...
23/02/2026

ചെറുപുഴ ടൗണില്‍ നടപ്പാത കയ്യേറി വഴിയടച്ച് വാഹന പാർക്കിംഗ്; റോഡിലിറ‌ങ്ങി നടക്കേണ്ട ഗതികേടിൽ കാൽനടയാത്രക്കാർ

ചെറുപുഴ: ചെറുപുഴ ടൗണിൽ വാഹന പാർക്കിങ് തോന്നുംപടി. വഴിനടക്കാനിടയില്ലാതെ റോഡിലിറ‌ങ്ങി നടക്കേണ്ട ഗതികേടിൽ കാൽനടയാത്രക്കാർ.യാതൊരു വിധ നിയന്ത്രങ്ങളും ഇല്ലാതെ ഫുട്പാത്തിൽ പോലും വണ്ടി പാർക്ക് ചെയ്യുന്ന അവസ്ഥയാണുള്ളത്. കാൽനട യാത്രക്കാർ ഇതുമൂലം വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

മേലെ ബസാർ മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് നടപ്പാതയിൽ കൈവരി ഉണ്ട്. കൈവരി ഇല്ലാത്ത ചില ഭാഗങ്ങളിലേക്ക് വണ്ടി പാർക്ക് ചെയ്താണ് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. രാവിലെ പാർക്ക് ചെയ്ത് പോയാൽ പലരും വൈകുന്നേരത്തോടെയാണ് തിരിച്ചെത്തുന്നത്. എത്രയും വേഗം ഫുട്പാത്തിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാന്‍ പോലീസും പഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Address

Cherupuzha
670511

Website

Alerts

Be the first to know and let us send you an email when Newsite Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Newsite Online:

Share