Multivision Digital Media

Multivision Digital Media Multivision is a leading online Malayalam news portal started in 2019. This is the page owned and

ഇതെന്ത് കോലം ? ചിക്കനും മട്ടനും തട്ടിവിട്ട് സുന്ദരക്കുട്ടപ്പനായി മാറി എന്ന് പറഞ്ഞ ഗോവിന്ദ ചാമിയാണോ ഇത് 🙄 ജെയിലിൽ ചിക്കനു...
25/07/2025

ഇതെന്ത് കോലം ? ചിക്കനും മട്ടനും തട്ടിവിട്ട് സുന്ദരക്കുട്ടപ്പനായി മാറി എന്ന് പറഞ്ഞ ഗോവിന്ദ ചാമിയാണോ ഇത് 🙄

ജെയിലിൽ ചിക്കനും മട്ടനും ആണെന്ന് വീമ്പിളക്കിയിട്ട് ഈ കോലമാണോ ഗോവിന്ദച്ചാമിക്ക് എന്ന് കളിയാക്കുന്നവർ അറിയുന്നുണ്ടോ ഇവൻ ജയിൽ ചാടാൻ മുൻപേ പരിശ്രമം തുടങ്ങിയിരുന്നു എന്ന് ?

തന്റെ രൂപം മാറ്റാനും ജയിലിൽ നിന്നും രക്ഷപ്പെടാനും ഗോവിന്ദച്ചാമി 20 ദിവസത്തോളമായി പരിശ്രമത്തിലായിരുന്നവത്രേ . പലപ്പോഴായി കുറച്ചു കുറച്ചു തുണികൾ സെല്ലിലെ ഭാണ്ഡത്തിൽ സൂക്ഷിച്ചു ..ശരീരഭാരം കുറച്ചു .. അലർജിയാണ് എന്ന് പറഞ്ഞ് രൂപം മാറ്റാൻ താടി നീട്ടിവളർത്തി .. ഒറ്റ കയ്യനായ ഇവന് ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയിൽ നിന്നുകൊണ്ട് ഇത്രയൊക്കെ ചെയ്ത് ജയിൽ ചാടാമെങ്കിൽ ഇവൻ പുറത്തിറങ്ങിയാൽ എന്തൊക്കെ കാണിച്ചുകൂട്ടും ? ഇവനെ ഒക്കെ ഇങ്ങനെ തീറ്റി പോറ്റാതെ തൂക്കുകയർ നൽകി സൗമ്യ എന്ന പെൺകുട്ടിക്ക് നീതി നൽകണം എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്r

ജയിൽ ചാടിയ ഗോവിന്ദ ചാമി പോലീസ് പിടിയിൽ .. തളാപ്പിലെ കിണറ്റിൽ നിന്നുമാണ് ഗോവിന്ദ ചാമിയെ പിടികൂടിയത് 😐ജയിൽ ചാടി മണിക്കൂറുക...
25/07/2025

ജയിൽ ചാടിയ ഗോവിന്ദ ചാമി പോലീസ് പിടിയിൽ .. തളാപ്പിലെ കിണറ്റിൽ നിന്നുമാണ് ഗോവിന്ദ ചാമിയെ പിടികൂടിയത് 😐ജയിൽ ചാടി മണിക്കൂറുകൾക്കകം ഇവനെ പൊക്കിയ കേരള പോലീസിന് ഒരു കയ്യടി നൽകാം 🔥👏🔥

ഗോവിന്ദച്ചാമി ജയിൽ ചാടി 😥സൗമ്യ വ.ധ.ക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി..സെല്ലിലെ കമ്പി വളച്ച് അലക്കാൻ വെച്ച തുണികൾ കൂട്...
25/07/2025

ഗോവിന്ദച്ചാമി ജയിൽ ചാടി 😥
സൗമ്യ വ.ധ.ക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി..സെല്ലിലെ കമ്പി വളച്ച് അലക്കാൻ വെച്ച തുണികൾ കൂട്ടിക്കെട്ടി വടംപോലെയാക്കി മതിലിന് മുകളിലൂടെയാണ് ഗോവിന്ദച്ചാമി രക്ഷപെട്ടത് .. 2011 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാരിയായ സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് പീ.ഡി.പ്പി.ക്കുകയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തതിന് പിന്നാലെ യുവതി മരണപ്പെടുകയും ചെയ്തിരുന്നു .

2011 നവംബർ 11 ന് തൃശൂർ ഫസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു . 2016 സെപ്റ്റംബറിൽ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തമാക്കുകയും ചെയ്തിരുന്നു . ജയിൽ ചാടിയ ഗോവിന്ദച്ചാമിക്ക് കേരളം മൊത്തം വ്യാപകമായ തിരച്ചിൽ

ഈ അച്ഛനും അമ്മയ്ക്കും നൽകാം ഒരു ബിഗ് സല്യൂട്ട് 👏💕ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വാർത്താ ഇതാണ് . ജാതിയോ...
23/07/2025

ഈ അച്ഛനും അമ്മയ്ക്കും നൽകാം ഒരു ബിഗ് സല്യൂട്ട് 👏💕

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വാർത്താ ഇതാണ് . ജാതിയോ മതമോ നോക്കാതെ സ്വന്തം ഭൂമി ഭൂരഹിതരായ 3 കുടുംബങ്ങൾക്ക് വീതിച്ചുനൽകിയ കർഷകനാണ് ഇപ്പോൾ സോഷ്യൽ വൈറലായി മാറുന്നത് . ഭൂമിയില്ലാത്തതിന്റെ പേരിൽ വീട് എന്ന സ്വപ്നം നഷ്ടപെട്ട 3 കുടുംബങ്ങൾക്കാണ് ജോയ് എന്ന കൃഷിക്കാരൻ പിതൃസ്വത്തായി ലഭിച്ച ഭൂമി വീതിച്ചുനൽകിയത് . 15 സെന്റ് സ്ഥലമാണ് ചില്ലി കാശുപോലും വാങ്ങാതെ ജോയ് നൽകിയത് . ജോയ് യുടെ നന്മ നിറഞ്ഞ പ്രവൃത്തിക്ക് ഭാര്യാ ലിസിയും ഒപ്പം നിന്നു . എന്തായാലും വലിയ മനസിന് ഉടമയായ കോതമംഗലം സ്വദേശി ജോയ്ക്ക് ക്കും കുടുംബത്തിനും നൽകാം ഇന്നത്തെ നമ്മുടെ ഒരു ബിഗ് സല്യൂട്ട്

കാന്തപുരവുമായി സംസാരിച്ചവരോട് ബന്ധമൊന്നുമില്ല "ഇന്ത്യൻ സോഴ്‌സുകൾ പറയുന്നു നിമിഷ പ്രിയയെ വെറുതെ വിടണമെന്ന് , പക്ഷെ യമൻ സോ...
23/07/2025

കാന്തപുരവുമായി സംസാരിച്ചവരോട് ബന്ധമൊന്നുമില്ല "ഇന്ത്യൻ സോഴ്‌സുകൾ പറയുന്നു നിമിഷ പ്രിയയെ വെറുതെ വിടണമെന്ന് , പക്ഷെ യമൻ സോഴ്സ് ഞാനാണ് ഇന്ത്യൻ നേഴ്‌സിനെ ഉടൻ വ.ധ.ശിക്ഷയ്ക്ക് വിധേയമാക്കും" - ഫേസ്ബുക് കുറിപ്പുമായി തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഫ് മെഹ്ദി

യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വ.ധ.ശിക്ഷ റദ്ധാക്കനുള്ള വിധിക്കായി നാനാ ഭാഗത്ത് നിന്നും ശ്രെമങ്ങൾ നടക്കുന്നുണ്ട് . എന്നാൽ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ല എന്നതാണ് കൊ.ല്ല.പ്പെട്ട തലാളിന്റെ സഹോദരൻ അബ്ദുൽ ഫത്താഫ് മെഹ്ദിയുടെ നിലപാട് . ഇടക്ക് നിമിഷ പ്രിയയുടെ വ.ധ.ശിക്ഷ റദ്ദാക്കി എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു . ഗ്ലോബൽ പീസ് ഇനിഷ്യറ്റീവ് സ്ഥാപകൻ കെ എ പോൾ ആയിരുന്നു ഇത്തരമൊരു വാദത്തിന് പിന്നിൽ . എന്നാൽ ഇതിനെതിരെ പ്രതികരണവുമായി തലാലിന്റെ സഹോദരൻ രംഗത്ത് എത്തുകയും നിമിഷ പ്രിയയുടെ വ,ധ,ശിക്ഷ ഉടൻ നടപ്പിലാക്കും എന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തിരുന്നു .

"ഇന്ത്യൻ സോഴ്‌സുകൾ പറയുന്നു നിമിഷ പ്രിയയെ വെറുതെ വിടണമെന്ന് , പക്ഷെ യമൻ സോഴ്സ് ഞാനാണ് ഇന്ത്യൻ നേഴ്‌സിനെ ഉടൻ വ.ധ.ശിക്ഷയ്ക്ക് വിധേയമാക്കും" എന്ന് ഫേസ്ബുക് കുറിപ്പിലൂടെ അദ്ബുൽ ഫത്താഫ് മെഹ്ദി പറയുന്നുണ്ട് . കാന്തപുരവുമായി ചർച്ച നടത്തി എന്ന് പറയുന്നവരുമായി യാതൊരു ബന്ധവും ഞങ്ങൾക്കില്ല , അത്തരത്തിൽ പറയുന്നവരെ ഒരിക്കൽ പോലും കണ്ടിട്ടില്ല എന്ന് മറ്റൊരു ഫേസ്ബുക് കുറിപ്പിൽ മെഹ്ദി വ്യക്തമാക്കിയിട്ടുണ്ട് . നിമിഷ പ്രിയയുടെ വ.ധ.ശിക്ഷ ഒഴിവാക്കി എന്ന വർത്തക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം

അച്ഛൻ അസുഖം വന്ന് തളർന്നുപോയി , അച്ഛന് മരുന്ന് വാങ്ങാനും കുടുംബം നോക്കാനും സഹോദരിമാരായ പെൺകുട്ടികൾ ചെയ്തത് കണ്ടോ ? അഭിനന...
23/07/2025

അച്ഛൻ അസുഖം വന്ന് തളർന്നുപോയി , അച്ഛന് മരുന്ന് വാങ്ങാനും കുടുംബം നോക്കാനും സഹോദരിമാരായ പെൺകുട്ടികൾ ചെയ്തത് കണ്ടോ ? അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം ..👏👏💕

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നേഹ - ജ്യോതി എന്നി രണ്ടു സഹോദരിമാരുടെ യാതാർത്ഥ ജീവിത പോരാട്ടത്തിന്റെ കഥയാണ് . അച്ഛൻ തളർന്നുപോയപ്പോൾ മുൻപോട്ട് ജീവിതം വഴിമുട്ടിയപ്പോൾ രണ്ടുംകൽപ്പിച്ച് ജീവിതം തിരികെ പിടിച്ച 2 സഹോദരിമാർ , നേഹ കുമാരിയും ജ്യോതിയും . ഗോരഖ്പൂരിലാണ് ഈ സംഭവം നടന്നത് . പട്ടണത്തിൽ ബാർബറായിരുന്ന അച്ഛൻ തളർന്നു പോയതോടെ കട അടച്ചിടേണ്ടി വന്നു , ജീവിത വരുമാനം വഴിമുട്ടി , പട്ടിണിയായി , മരുന്നിനും മറ്റുമായി നല്ലൊരു തുക വേണം . പെൺകുട്ടികൾക്ക് എവിടെയും ചെന്ന് കയറി ജോലി ചെയ്യാനുള്ള അവസരകുറവും പേടിയും രണ്ടു സഹോദരിമാരെയും നന്നായി വിഷമിപ്പിച്ചു .

ഒടുവിൽ അചന്റെ ബാർബർഷോപ് തുടർന്ന് നടത്താൻ ഇരുവരും തീരുമാനിച്ചു . എന്നാൽ പെൺകുട്ടികൾ ബാർബർഷോപ് തുടങ്ങിയാലുണ്ടാകുന്ന സുരക്ഷാ പ്രേശ്നങ്ങളും സമൂഹത്തിൽ ഉണ്ടാകാവുന്ന ചോദ്യങ്ങളും എല്ലാം അവരെ അലട്ടിക്കൊണ്ടിരുന്നു .ഒടുവിൽ മറ്റൊരു പേരുകളിൽ സഹോദരങ്ങളായ രാജുവും ദീപക്കുമായി വേഷം മാറി അടച്ചിട്ട ബാർബർഷോപ് തിരികെ തുറക്കുകയും ചെയ്തു . സഹോദരങ്ങളായ രണ്ട് ചെറുപ്പക്കാർ തുടങ്ങിയ പുതിയ സംരംഭത്തിന് നല്ലൊരു ജനപിന്തുണയും ഇരുവർക്ക് ലഭിച്ചു . ഇതോടെ നാട്ടുകാർക്ക് നേഹയും ജ്യോതിയും ദീപക്കും രാജുവുമായി മാറി .

ആർക്കും യാതൊരു സംശയവും നൽകാതെ ഇരുവരും അതി ഗംഭീരമായി ബാർബർഷോപ് മികച്ച നിലയിലേക്ക് ഉയർത്തികൊണ്ട് വന്നു . അച്ചന്റെ ചികിത്സ തുടർന്നു , വീടിന്റെ കടബാധ്യതകൾ എല്ലാം തീർത്തു .അച്ഛനെ ഭംഗിയായി നോക്കി .. ഒടുവിൽ വർഷങ്ങൾക്ക് ശേഷമാണു തങ്ങള് ആൺകുട്ടികൾ അല്ല പെൺകുട്ടികൾ ആണ് എന്നുള്ള സത്യം അവർ പുറത്തുവിടുന്നത് . ഇതോടെ സോഷ്യൽ മീഡിയയിലും വാർത്ത ചാനലുകളിലും ഇരുവരും ഇടം പിടിച്ചു . നിരവധി പ്രമുഖർ ഇരുവർക്കും പിന്തുണയും അഭിനന്ദങ്ങളും നൽകി രംഗത്ത് വന്നു . ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കർ ഇവരുടെ കടയിൽ എത്തുകയും പിന്തുണ നൽകുകയും ചെയ്തത് വാർത്തയായി മാറിയിരുന്നു . എന്തായാലും സോഷ്യൽ മീഡിയയിൽ ഈ സഹോദരിമാരുടെ ധൈര്യത്തിനും പ്രവർത്തിക്കും അഭിനന്ദന പ്രവാഹമാണ് . സ്വന്തം അച്ഛനെ സംരക്ഷിക്കാനും കുടുംബം നോക്കാനും ചങ്കുറ്റത്തോടെ മുന്നോട്ടിറങ്ങിയ സഹോദരിമാർക്ക് ഒരു ബിഗ് സല്യൂട്ട്

ക്യാൻസർ മൂലം ഭർത്താവിന് ആയുസ് ഇനി 6 മാസം കൂടിയേ ആയുസ് ഉള്ളു എന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി . 😓ഇങ്ങനെ ഒരു അവസ്ഥ ...
22/07/2025

ക്യാൻസർ മൂലം ഭർത്താവിന് ആയുസ് ഇനി 6 മാസം കൂടിയേ ആയുസ് ഉള്ളു എന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി . 😓

ഇങ്ങനെ ഒരു അവസ്ഥ മറ്റൊരു പെണ്ണിനും നൽകരുതേ ദൈവമേ എന്ന് കരഞ്ഞു പ്രാർത്ഥിച്ചു . സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പെൺകുട്ടിയുടെ കുറിപ്പാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് . യാതാർത്ഥ ജീവിതകഥകൾ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന പേജിലാണ് തന്റെ ജീവിത കഥ പെൺകുട്ടി പങ്കുവെച്ചിരിക്കുന്നത് ..പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ 😢

അവനെക്കുറിച്ച് പറഞ്ഞാൽ എത്ര പറഞ്ഞാലും തീരില്ല , എപ്പോഴും പോസിറ്റീവ് ആയി മാത്രമാണ് ഞാൻ അവനെ കണ്ടിട്ടുള്ളത് . ഞങ്ങൾ രണ്ടുപേരും ഒരേ കോളേജിലായിരുന്നു . ഞങ്ങൾ ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു , അവനു അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ അവൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിരുന്നത് എന്നോടൊപ്പമായിരുന്നു . കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളും അവൻ കടന്നുപോകുന്ന അവസ്ഥകൾ എല്ലാം തന്നെ എന്നോട് പങ്കുവെക്കുമായിരുന്നു . ഞങ്ങൾ കൂടുതൽ അടുത്തു . അവനെ കാണാതെയും സംസാരിക്കാതെയും ഇരിക്കാൻ കഴിയാത്ത അവസ്ഥയായി .

അങ്ങനെ ഇരിക്കെ കുറച്ചുദിവസങ്ങളായി അവനെ വളരെ ഷീണിതനായി കാണപ്പെട്ടു . അവന്റെ ആരോഗ്യം വഷളായി മാറുന്നത് സ്രെദ്ധയില്പെട്ട ഞാൻ അവനോട് ഡോക്ടറെ കാണാൻ പറഞ്ഞു . പിന്നീട് കുറച്ചുദിവസത്തേക്ക് അവന്റെ വിവരം ഒന്നും ലഭിച്ചില്ല , എനിക്ക് ആകെ ടെൻഷനായി തുടരെ തുടരെ ഞാൻ അവനെ വിളിച്ചു . അവൻ നാട്ടിൽ എത്തിയ ശേഷം എന്നെ ഫോൺ വിളിച്ചു , ശേഷം എന്നോട് പറഞ്ഞു ഞാൻ ക്യാന്സറിന്റെ മൂന്നാം ഘട്ടത്തിലാണ് എന്ന് . അത് കേട്ടതും ഞാൻ സ്തംഭിച്ചുപോയി .

എനിക്ക് സംസാര ശേഷി നഷ്ടപെട്ടത് പോലെയും തല കറങ്ങുന്നത് പോലെയും ഒക്കെ തോന്നി .. പക്ഷെ ആ സമയത്ത് ഞാൻ തളർന്നുപോയാൽ അവൻ തകരും എന്ന് എനിക്ക് തോന്നി . ഞാൻ അവനു ധൈര്യം നൽകി ഒപ്പം നിന്നു . 24 മണിക്കൂറും അവനൊപ്പം ചിലവഴിച്ചു . അവനു ഞാൻ മാത്രേ കൂടെയുണ്ടായിരുന്നുള്ളു .

എന്നെ വിവാഹം കഴിക്കാൻ അവൻ ഏറെ ആഗ്രഹിച്ചിരുന്നു . അങ്ങനെ ഞങ്ങൾ വിവാഹം കഴിച്ചു . അമ്പലങ്ങളായ അമ്പലങ്ങൾ എല്ലാം കയറി ഇറങ്ങി അവനു വേണ്ടി പ്രാർത്ഥിച്ചു . ട്രീറ്റ്മെന്റ് തുടർന്നു . എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാന്നാക്കി ഡോക്ടർ പറഞ്ഞു ഇനി 6 മാസത്തിൽ കൂടുതൽ അവൻ ജീവിച്ചിരിക്കില്ല എന്ന് , ക്യാൻസർ അവന്റെ ശരീരം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു എന്ന് . അതോടെ എന്റെ പ്രതീക്ഷകൾ മുഴുവൻ ദൈവത്തിൽ മാത്രമായിരുന്നു . ഒരുപാട് അമ്പലങ്ങൾ കയറി ഇറങ്ങി പ്രാർത്ഥിച്ചു പക്ഷെ ഫലമുണ്ടായില്ല . ഒടുവിൽ അവൻ എന്നെ വിട്ട് യാത്രയായി .

അവനില്ലാതെയുള്ള ജീവിതം എനിക്ക് അത്ര എളുപ്പമായിരുന്നില്ല , ഞാൻ ഏറെ പ്രയാസപ്പെട്ടു , ഒറ്റപെടുന്നത് പോലെ ഒക്കെ തോന്നി , ജീവിതം കയ്യിൽ നിന്ന് പോകുന്നത് പോലെ തോന്നി . അവന്റെ ഓർമ്മകളിൽ നിന്നും രക്ഷ നേടാൻ തീർത്ഥാടനങ്ങൾ നടത്തി . ഇപ്പോൾ ക്യാൻസർ രോഗികളെ ചികിത്സയ്ക്കുന്ന ഡോക്ടർമാരുടെ സംഘത്തിനൊപ്പമാണ് ഞാൻ . ക്യാൻസർ രോഗികൾക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്നു . മറ്റൊരു ജന്മത്തിൽ ഒന്നിക്കാം കഴിയും എന്ന പ്രതീക്ഷയിലാണ് ഞാൻ . ഇതായിരുന്നു പെൺകുട്ടിയുടെ കുറിപ്പ് . മറ്റൊരു ജന്മത്തിൽ ഇരുവർക്കും ഒന്നിക്കാൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

"ഇതെന്‍റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ് , മുത്തശ്ശൻ തരുന്നതാണ് , വാങ്ങിക്കോളൂ " 😢കേരളക്കരയെ കണ്ണീരിലാഴ്ത്തിയാണ് സഖ...
22/07/2025

"ഇതെന്‍റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ് , മുത്തശ്ശൻ തരുന്നതാണ് , വാങ്ങിക്കോളൂ " 😢

കേരളക്കരയെ കണ്ണീരിലാഴ്ത്തിയാണ് സഖാവ് വി എസ് അച്യുതാനന്ദൻ വിടവാങ്ങിയത് . മരണത്തെ മുഖ മുഖം കണ്ടിട്ടും തോൽക്കാതെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ഉറച്ചു നിന്ന ആളായിരുന്നു വി എസ് അച്യുതാനന്ദൻ . ഇപ്പോഴിതാ സഖാവിനെക്കുറിച് എഴുത്തുകാരി സുജ സൂസൻ ജോർജ് എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . സൂര്യനെല്ലി കേസിലെ അതിജീവിതയെയും കുടുംബത്തെയും വിഎസ് സന്ദർശിച്ചതിനെക്കുറിച്ചുള്ള കുറിപ്പാണ് സുജ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് . കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

വി എസ് നിരന്തരം തളിര്‍ക്കുന്ന വന്‍മരമായിരുന്നു.

ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം.അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്‍റെ മാറ്റത്തിന്‍റെ ചരിത്രമായിരുന്നു.കണ്ണേ ,കരളേ വിഎസേ,ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്ന് തൊണ്ട പൊട്ടി,തൊണ്ട ഇടറി ,കണ്ണ് നിറഞ്ഞ് ,ജീവന്‍റെ ആഴത്തില്‍ നിന്ന് ഉതിര്‍ന്ന മുദ്രാവാക്യങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളുടെ ഇടിമുഴക്കമായിരുന്നു. പലപ്പോഴും ആ പ്രകമ്പനങ്ങള്‍ എന്‍റെ ഹൃദയത്തെയും ഭേദിച്ച് കടന്നു പോയിട്ടുണ്ട്.വിറകൊണ്ട് നിന്നിട്ടുണ്ട് ഞാനും സൂര്യനെല്ലി കേസും വിഎസും

അത് വലിയൊരു ചരിത്രമാണ്.അതിലെ അവസാന ഖണ്ഡമാണ് ഇവിടെ കുറിക്കുന്നത്. വി എസ് പ്രതിപക്ഷ നേതാവായിരുന്ന കാലം. ഒരു ദിവസം എനിക്ക് വന്ന ഒരു ഫോണ്‍വിളി വിഎസ് അച്യുതാനന്ദന്‍റേതായിരുന്നു. അദ്ദേഹത്തിന് എന്നെ നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ കുട്ടനാട് പാര്‍ടി ഓഫീസില്‍ വെച്ച് അദ്ദേഹത്തെ കണ്ട് ദീര്‍ഘമായി സംസാരിച്ചു. ഞാനത്ര അടുത്തിരുന്ന് വിഎസിനെ ആദ്യം കാണുകയാണ്. ടോണ്‍ഡ് ബോഡി. തിളങ്ങുന്ന ത്വക്ക്. നരകേറി കറുപ്പ് മായാന്‍ ഇനിയുമേറെയുണ്ട് ബാക്കി .പ്രായം 85നു മേല്‍.
അതിന് അടുത്ത ആഴ്ച വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട് സന്ദര്‍ശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു.
''ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്‍റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.'' അതാണ് വിഎസ്. അങ്ങനെയായിരുന്നു വി എസ്.

വിട ! ഈ നൂറ്റാണ്ടിന്‍റെ നായകന്

ഇതായിരുന്നു സുജ സൂസൻ ജോർജ് പങ്കുവെച്ച കുറിപ്പ്

നിഷാൽ ചന്ദ്രയും കുടുംബവും ❤️
21/07/2025

നിഷാൽ ചന്ദ്രയും കുടുംബവും ❤️

വിപ്ലവ സൂര്യന് വിട 😢 വി എസ് അച്യുതാനന്ദൻ അന്തരിച്ചു 😓 പ്രിയ സഖാവിന് ആദരാഞ്ജലികൾ 🌹
21/07/2025

വിപ്ലവ സൂര്യന് വിട 😢 വി എസ് അച്യുതാനന്ദൻ അന്തരിച്ചു 😓 പ്രിയ സഖാവിന് ആദരാഞ്ജലികൾ 🌹

അതുല്യയുടെ മരണം ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു , വളരെ മികച്ച തീരുമാനം എന്ന് സോഷ്യൽ ലോകം അതുല്യ എന്ന പെൺക...
21/07/2025

അതുല്യയുടെ മരണം ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു , വളരെ മികച്ച തീരുമാനം എന്ന് സോഷ്യൽ ലോകം

അതുല്യ എന്ന പെൺകുട്ടി ആ.ത്‍മ.ഹ.ത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിന് ജോലി നഷ്ടമായി . കമ്പനി തന്നെ രേഖാമൂലം സതീഷിനെ വിവരം അറിയിച്ചിട്ടുണ്ട് . സൈറ്റ് എൻജിനീയറായി ദുബായിൽ ജോലി ചെയ്യുകയായിരുന്ന സതീഷിന് രണ്ടരലക്ഷം രൂപയോളം ശമ്പളമുണ്ടായിരുന്നു . ശമ്പളത്തിന്റെ കാര്യങ്ങൾ എല്ലാം സതീഷ് തന്നെയാണ് വെളിപ്പെടുത്തിയത് . മുൻപ് മ.ദ്യ.പിച്ച് ഓഫീസിൽ എത്തിയതിനും , ജോലിക്ക് കൃത്യ സമയത്ത് ഹാജരാകാതിരുന്നതിനും സതീഷിന് താക്കീത് ലഭിച്ചിരുന്നു . ഒരു വര്ഷം മുൻപായിരുന്നു സതീഷ് ഈ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത് . സതീഷിന്റെ വിഡിയോകളും ബന്ധുക്കളുടെ പരാതിയും പരിഗണിച്ചാണ് കമ്പനി നടപടിയെടുത്തിരിക്കുന്നത് .

പിടി ഉഷയുടെ മകൻ വിഗ്നേഷ് ഉജ്വലിന്റെ വിവാഹനിച്ചയം കഴിഞ്ഞു 💕 ആശംസകൾ 💙
21/07/2025

പിടി ഉഷയുടെ മകൻ വിഗ്നേഷ് ഉജ്വലിന്റെ വിവാഹനിച്ചയം കഴിഞ്ഞു 💕 ആശംസകൾ 💙

Address

Kochi

Alerts

Be the first to know and let us send you an email when Multivision Digital Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Multivision Digital Media:

Share