Radio Express - Malayalam

Radio Express - Malayalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Radio Express - Malayalam, Broadcasting & media production company, Delhi.

27/09/2025
പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ക്രൈസ്തവ വിശ്വാസികൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു !!രാജ്യം മുഴുവൻ നടക്കുന്ന ...
22/09/2025

പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ക്രൈസ്തവ വിശ്വാസികൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു !!

രാജ്യം മുഴുവൻ നടക്കുന്ന FREEDOM OF RELIGION MARCH- ൽ പങ്കെടുക്കുവാൻ സാധിക്കുന്നവരും, ഓൺലൈൻ ക്യാമ്പയിനിൽ SUPPORT ചെയ്യുവാൻ സാധിക്കുന്നവരും, ഫോട്ടോയും പേരും മേൽവിലാസവും, 9072795547 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക🙏

മാർച്ചിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർ, സോഷ്യൽ മീഡിയയിൽ SUPPORT ചെയ്തുകൊണ്ട്, രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ മുന്നേറ്റത്തിൽ പങ്കാളിയാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു🙏

17/09/2025

CHRISTIAN PEACE MISSION-ന്റെ നേതൃത്വത്തിൽ നവംബർ 10 ന് തിരുവനന്തപുരം രാജ് ഭവനിലേക്ക് നടത്തുന്ന FREEDOM OF RELIGION MARCH -ൽ പങ്കെടുക്കുവാൻ സാധിക്കുന്നവർ, Full Name, Designation, Address & Photo എന്നിവ, 9072795547 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു🙏

16/09/2025

Dear Brothers & Sisters,

2008-ൽ ഒറീസ്സയിലെ ക്രൈസ്തവ വിശ്വാസികക്കെതിരെ വലിയ ആക്രമണങ്ങൾ ഉണ്ടായപ്പോൾ,
2008 നവംബർ മാസത്തിൽ ഡെൽഹയിൽ തുടക്കം കുറിച്ച ഒരു ക്രിസ്ത്യൻ മൂവ്മെന്റാണ് Christian Peace Mission. ഇതൊരു സംഘടയല്ല. ആവശ്യഘട്ടങ്ങളിൽ മാത്രം പ്രവർത്തന സജ്ജമാകുന്ന ഒരു ക്രിസ്ത്യൻ മൂവ്മെന്റായിട്ടാണ് Christian Peace Mission ഇതുവരെ പ്രവർത്തിച്ചിട്ടുള്ളത്.

2008 ൽ ക്രൈസ്തവർക്കെതിരെ കൊടിയ പീഡനങ്ങളും കൊലപാതകങ്ങളും ഒറീസ്സയിൽ നടക്കുന്നതിനിടയിൽ, ക്രിസ്തുമസ് ദിനമായ ഡിസംബർ 25 ന് ബജ്രംഗ് ദളും വി.എച്ച്.പിയും കൂടി ഒറീസ്സയിൽ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ക്രിസ്തുമസ് ദിനത്തിൽ ഈ ബന്ദ് അവിടെ നടന്നാൽ വലിയ കൂട്ടക്കൊലപാതകങ്ങൾ ഒറീസ്സയിൽ പലയിടങ്ങളിലും ഉണ്ടാകുമായിരുന്നു. ആയതിനാൽ, ഈ ബന്ദ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, Christian Peace Mission-ന്റെ ചെയർമാൻ എന്ന നിലയിൽ ഡെൽഹിയിൽ പാർലമെന്റിനടുത്ത് ജന്തർ മന്തറിൽ, അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ 2008 ഡിസംബർ 10 ന് ഞാൻ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുകയുണ്ടായി. ഡൽഹിയിലെ മുഴുവൻ ക്രിസ്ത്യൻ സഭകളും എനിക്ക് പിന്തുണയായി രംഗത്ത് വന്നു.

ബജ് രംഗ് ദളിന്റെ ബന്ദ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, മുൻ പ്രധാനമന്ത്രി വാജ്പേയി, ബിജെപി നേതാക്കളായ എൽ. കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങി നിരവധി ബിജെപി നേതാക്കൾക്ക്
നിരാഹാര സത്യാഗ്രഹ പന്തലിൽ നിന്നും എല്ലാ ദിവസവും മെമ്മോറാണ്ടങ്ങൾ അയച്ചുകൊണ്ടിരുന്നു. നിരാഹാര സത്യാഗ്രഹത്തിന്റെ പതിനൊന്നാം ദിവസമായ ഡിസംബർ 21 ന് ബജ് രംഗ് ദൾ ബന്ദ് പിവലിക്കുകയുണ്ടായി.

അന്നുമുതൽ ഇന്നുവരെ രാജ്യത്തുണ്ടായ പല ക്രൈസ്തവ വിഷയങ്ങളിലും Christian Peace Mission പറ്റുന്നതുപോലെയൊക്കെ ഇടപെട്ടിട്ടുണ്ട്.

ക്രൈസ്തവ പീഡനം രാജ്യത്തിന്റെ പല ഭാഗത്തും ഇപ്പോൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ്, ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും FREEDOM OF RELIGION MARCH -കൾ സംഘടിപ്പിക്കുവാൻ Christian Peace Mission തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. FREEDOM OF RELIGION MARCH -ന്റെ 'സമര പ്രഖ്യാപന കൺവെൻഷൻ' ഒക്ടോബർ 10 ന് ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കും. രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരുമണിവരെ നടക്കുന്ന 'സമര പ്രഖ്യാപന കൺവെൻഷനിൽ' രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ജനപ്രതിനിധികളും ക്രൈസ്തവ നേതാക്കളും പങ്കെടുക്കും. ഈ പരിപാടി വൻ വിജയമാക്കുവാൻ ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവൻ ക്രൈസ്തവ വിശ്വാസികളും, എല്ലാവിധ അഭിപ്രായ വ്യത്യാസങ്ങളും സഭാ തർക്കങ്ങളും മാറ്റിവെച്ച്, ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.

ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും FREEDOM OF RELIGION MARCH സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ, അതാത് സംസ്ഥാനങ്ങളിലെ മുഴുവൻ ക്രൈസ്തവ വിശ്വാസികളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തുകൊണ്ട്, ഇന്ത്യയിലെ കോടിക്കണക്കിന് ക്രൈസ്തവരുടെ ശബ്ദം ഇന്ത്യൻ പാർലമെന്റിലും നിയമസഭകളിലും മുഴങ്ങിക്കേൾക്കുവാൻ അവസരം ഉണ്ടാക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

രാജ്യമെമ്പാടും ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന ആക്രമങ്ങൾക്കെതിരെ ശബ്ദിക്കുവാൻ, ജാതി മതങ്ങൾക്കതീതമായി FREEDOM OF RELIGION MARCH- ൽ അണിചേരുവാൻ തയ്യാറുള്ള മുഴുവൻ ഹിന്ദു -മുസ്ളീം സഹോദരങ്ങെളെയും, Christian Peace Mission -ന്റെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന സമര വേദികളിലേക്ക് ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു🙏.

അഭിവാദ്യങ്ങളോടെ,

Rajeev Joseph
Chairman
Christian Peace Mission
New Delhi
Whatsapp : 9072795547

NB:- ഒറീസ്സാ വിഷയത്തിൽ 2008 ൽ ഡെൽഹിയിൽ ഞാൻ നടത്തിയ 11 ദിവസത്തെ നിരാഹാര സത്യാഗ്രഹത്തിന്റെ വീഡിയോ ആണ്, ഈ മെസ്സേജിനൊപ്പം Attach ചെയ്തിരിക്കുന്നത്.

കണ്ണൂർ എയർപോർട്ടിലേക്ക് വിദേശ രാജ്യങ്ങളുടെ വിമാനങ്ങൾക്ക് സർവ്വീസ് നടത്തുന്നതിനാവശ്യമായ POINT OF CALL പദവി കേന്ദ്ര സർക്കാ...
15/09/2025

കണ്ണൂർ എയർപോർട്ടിലേക്ക് വിദേശ രാജ്യങ്ങളുടെ വിമാനങ്ങൾക്ക് സർവ്വീസ് നടത്തുന്നതിനാവശ്യമായ POINT OF CALL പദവി കേന്ദ്ര സർക്കാർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കണ്ണൂർ വിമാനത്താവളത്തിന് സമീപം മട്ടന്നൂരിൽ, 2024-ലെ തിരുവോണദിനമായ സെപ്റ്റംബർ 15 മുതൽ 10 ദിവസം ഞാൻ നടത്തിയ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം, ഇന്ന് (15-09-2025 ന്) ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. നിരാഹാര സത്യാഗ്രഹത്തിന്റെ ആദ്യ ദിനങ്ങളിൽ, സത്യാഗ്രഹത്തിന്റെ ചില ചിത്രങ്ങളും വാർത്തകളും ഫേസ്ബുക്കിൽ ഞാൻ പങ്കുവെച്ചിരുന്നെങ്കിലും, ആരോഗ്യസ്ഥിതി മോശമായി വന്നപ്പോൾ പിന്നീടൊന്നും പോസ്റ്റ് ചെയ്യുവാൻ സാധിച്ചില്ല. കണ്ണൂർ ജില്ലയിലെ ചില പ്രാദേശിക യൂട്യൂബ് ചാനലുകളും പത്രങ്ങളും മാത്രമാണ് 10 ദിവസം ഞാൻ നടത്തിയ സമര പോരാട്ടം റിപ്പോർട്ട് ചെയ്തത്. ചില ഉന്നത രാഷ്ട്രീയ നേതാക്കളുടേയും കോർപ്പറേറ്റുകളുടേയും ഇടപെടലുകൾ കാരണം, കേരളത്തിലെ മുഴുവൻ ദൃശ്യമാധ്യമങ്ങളും എന്റെ സത്യാഗ്രഹ സമരം മൂടിവെക്കുവാനാണ് ശ്രമിച്ചത്.

കക്ഷി-രാഷ്ട്രീയ-ജാതി-മത ഭേദമന്യേ, കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ പതിനായിരത്തോളം പ്രവാസികളുടെയും പ്രദേശവാസികളുടേയും നേതൃത്വത്തിൽ ആരംഭിച്ച 'കണ്ണൂർ എയർപോർട്ട് ആക്‌ഷൻ കൗൺസിലിന്റെ' ചെയർമാൻ എന്ന നിലയിലാണ് എയർപോർട്ടിന് സമീപം പത്ത് ദിവസം ഞാൻ നിരാഹാര സമരം നടത്തിയത്. മൂവായിരത്തോളം പ്രവാസികൾ വോട്ട് ചെയ്താണ് ആക്‌ഷൻ കൗൺസിലിന്റെ ചെയർമാനായി എന്നെ തിരഞ്ഞെടുത്തത്.

'കണ്ണൂർ എയർപോർട്ട് ആക്‌ഷൻ കൗൺസിലിന്റെ' സമര പരിപാടികളുടെ ആദ്യഘട്ടമെന്ന നിലയിൽ, 2024 ഓഗസ്റ്റ് 14 ന് മട്ടന്നൂർ ടൗണിൽ 'സമര വിളംബര ജാഥയും, സമര പ്രഖ്യാപന കൺവെൻഷനും' നടത്തുകയുണ്ടായി. കണ്ണൂർ എയർപോർട്ടിന് POINT OF CALL പദവി ലഭിക്കുന്നതുവരെ, അഞ്ചു ഘട്ടങ്ങളിലായി സമര പോരാട്ടങ്ങൾ നടത്തുമെന്ന് 'സമര പ്രഖ്യാപന കൺവെൻഷനിൽ' വെച്ച് ഞാൻ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച്, സമര പരിപാടികളുടെ രണ്ടാം ഘട്ടം എന്ന നിലയിലാണ്, 2024-ലെ തിരുവോണ ദിവസമായ സെപ്റ്റംബർ 15 ന് 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം' ഞാൻ ആരംഭിച്ചത്.

കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും നിരവധി നേതാക്കളും, ജനപ്രതിധികളും, പ്രവർത്തകരും പല ദിവസങ്ങളിലായി സമരപ്പന്തലിൽ എത്തി എനിക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, കേരളത്തിലെ ഒരു ദൃശ്യ മാധ്യമവും അതൊന്നും റിപ്പോർട്ട് ചെയ്തില്ല !!. പത്ര വാർത്തകളെല്ലാം കണ്ണൂർ ജില്ലാ പേജിൽ മാത്രം ഒതുക്കി !!.

ലോകമെമ്പാടുമുള്ള ഇരുന്നൂറോളം പ്രവാസി സംഘടനകൾ സമര വേദിയിലെത്തി സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, കേരളത്തിലെ ഒരു ദൃശ്യ മാധ്യമവും അതൊന്നും റിപ്പോർട്ട് ചെയ്തില്ല !!. പത്ര വാർത്തകളെല്ലാം കണ്ണൂർ ജില്ലാ പേജിൽ മാത്രം ഒതുക്കി !!.

വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, നിരവധി പ്രാദേശിക സംഘടനകളും, സാമുദായിക സംഘടനകളും, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയും സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമര വേദിയിലേക്ക് പ്രകടനമായെത്തി. എന്നാൽ, കേരളത്തിലെ ഒരു ദൃശ്യ മാധ്യമവും അതൊന്നും റിപ്പോർട്ട് ചെയ്തില്ല !!. പത്ര വാർത്തകളെല്ലാം കണ്ണൂർ ജില്ലാ പേജിൽ മാത്രം ഒതുക്കി !!

നിരാഹാര സത്യാഗ്രഹ സമരത്തിന്റെ പത്താം ദിവസം, ഒരു പഴയ ആർ.എസ്സ്.എസ്സ് പ്രവർത്തകൻ സമരപ്പന്തലിൽ കയറിവന്ന് വാക്കത്തികൊണ്ട് എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. വർഷങ്ങൾക്കുമുൻപ് ഒരു സ്‌കൂളിലെ ക്ലാസ്സ് മുറിയിൽ വെച്ച് കൊല ചെയ്യപ്പെട്ട ആർ.എസ്സ്.എസ്സ് നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ ബോഡി ഗാർഡായി പ്രവർത്തിച്ച ഗുണ്ടാ നേതാവാണ് എന്നെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. ജിംനാംസ്റ്റിക്കുകാരനായ അദ്ദേഹം ഏഴു പ്രാവശ്യത്തോളം എന്റെ കഴുത്തിനുനേരെ തുരു തുരാ വെട്ടി. ദൈവം അനുഗ്രഹിച്ച്, വാക്കത്തികൊണ്ടുള്ള എല്ലാ വെട്ടുകളും ഇടതുകൈകൊണ്ട് തടയുവാൻ എനിക്ക് സാധിച്ചു. ഒരു സെക്കന്റ് മനസ്സ് തളർന്നുപോയാൽ മരണം ഉറപ്പാകുമെന്ന് ബോധ്യപ്പെട്ടപ്പോൾ, സട കുടഞ്ഞെഴുന്നേറ്റ് സർവ്വശക്തിയും ഉപയോഗിച്ച് പ്രതിയെ ഞാൻ തിരിച്ച് ആക്രമിച്ചു. പത്ത് ദിവസം പട്ടിണി കിടന്ന് തളർന്നിരിക്കുമ്പോഴാണ്, ആരോഗ്യ ദൃഢഗാത്രനായ ഒരു അക്രമിയുമായി ഞാൻ ഏറ്റുമുട്ടിയത്. അക്രമിയുമായുള്ള മൽപ്പിടുത്തത്തിനിടയിൽ കസേര തട്ടി ഞാൻ നിലത്തുവീണു. ജീവിതം അവിടെ അവസാനിച്ചുവെന്ന് ഞാൻ കരുതി. നിലത്തുകിടന്ന എന്നെ വീണ്ടും വീണ്ടും അക്രമി വെട്ടി. കാലുകൾ കൊണ്ടും, നിലത്തു വീണുകിടന്ന കസേരകൊണ്ടും ഞാൻ ചെറുത്തുനിന്നു. ജീവൻ തിരിച്ചുകിട്ടിയാൽ, ഇനിയുള്ള ജീവിതകാലം മുഴുവൻ സത്യത്തിനും നീതിക്കും ജന നന്മക്കുവേണ്ടിയുമുള്ള പോരാട്ടങ്ങൾ നടത്തുമെന്ന്, മരണം മുന്നിൽ കണ്ട ആ നിമിഷങ്ങളിൽ ദൈവത്തിന് ഞാൻ വാക്ക് കൊടുത്തു. മരണ വെപ്രാളത്തിലെ എന്റെ പ്രാർത്ഥന ദൈവം കേട്ടു. നിമിഷങ്ങൾക്കൊണ്ട് എന്റെ മനസ്സിനും ശരീരത്തിനും അത്ഭുതകരമായ ഊർജ്ജം ലഭിച്ചു. ഒരു സിംഹത്തെപ്പോലെ ഗർജ്ജിച്ചുകൊണ്ട് നിലത്തുനിന്നും ചാടിയെണീറ്റ്, കസേരകൊണ്ട് ആക്രമിയെ ശക്തമായി തിരിച്ചടിച്ചു. എന്റെ ഭാഗത്തുനിന്നും അതിശക്തമായ പ്രത്യാക്രമണം നേരിട്ടപ്പോൾ അക്രമിക്ക് പിടിച്ചു നിൽക്കാനായില്ല. ഗത്യന്തരമില്ലാതെ സമരപ്പന്തലിൽ നിന്നും അദ്ദേഹം ഇറങ്ങിയോടി. അക്രമിയുമായുണ്ടായ ഈ പോരാട്ടങ്ങൾക്ക് എന്നോടൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. സാക്ഷാൽ ദൈവത്തിന്റെ പ്രതിനിധി...എന്റെ ജീവൻ രക്ഷിക്കുവാൻ ദൈവം അയച്ച കാവൽ മാലാഖ....അദ്ദേഹത്തിന്റെ പേരാണ് നസീർ ആമേരി !!

മട്ടന്നൂർ സ്വദേശിയായ ശ്രീ നസീർ ആമേരി മിക്കവാറും എല്ലാ ദിവസങ്ങളിലും സത്യാഗ്രഹ പന്തലിൽ വന്നിരുന്നു. സത്യാഗ്രഹത്തിന്റെ പത്താം ദിവസമായ സെപ്റ്റബർ 24 ന് രാവിലെ 10 മണിയോടെ നസീർ ആമേരി സമരപ്പന്തലിൽ എത്തി. ഞാൻ ഇരുന്നിരുന്ന കട്ടിലിന് പുറകിൽ കസേരയിലാണ് നസീർ ഇരുന്നത്. പത്തരയോടെ അക്രമി വാക്കത്തിയുമായി സമരപ്പന്തലിലേക്ക് കയറിവരുന്നത് നസീർ ശ്രദ്ധിച്ചു. കട്ടിലിൽ കുനിഞ്ഞിരുന്ന് മൊബൈലിൽ നോക്കിയിരുന്ന ഞാൻ അക്രമിയെ കണ്ടിരുന്നില്ല. എന്റെ അടുത്തേക്ക് പെട്ടെന്ന് കുതിച്ചെത്തിയ അക്രമി, വാക്കത്തിയെടുത്ത് എന്റെ കഴുത്തിനുനേരെ ആഞ്ഞുവെട്ടിയപ്പോൾ, നസീർ ചാടിയെഴുന്നേറ്റ് കസേരയെടുത്ത് ആക്രമിയെ എറിയുകയുണ്ടായി. അവസരോചിതമായ നസീറിന്റെ കൃത്യമായ ഇടപെടൽ കൊണ്ടാണ് അക്രമിയുടെ ആദ്യ വെട്ട് പാളിപ്പോയത്. അക്രമിക്കെതിരെ നസീർ എറിഞ്ഞ കസേര എന്റെ മുന്നിൽ വീണപ്പോഴാണ് കട്ടിലിൽ നിന്നും ഞാൻ ചാടിയെഴുന്നേറ്റത്. കാവൽ മാലാഖയെപ്പോലെ നസീർ നടത്തിയ ആ പ്രത്യാക്രമണം അവിടെ നടന്നില്ലായിരുന്നുവെങ്കിൽ, ആ നിമിഷം തന്നെ ഞാൻ വധിക്കപ്പെടുമായിരുന്നു.

ആക്രമണ സമയത്ത് സമരപ്പന്തലിൽ മറ്റൊരാൾക്കൂടി ഉണ്ടായിരുന്നു. ആദ്യ വെട്ട് നടന്ന സമയത്തുതന്നെ അയാൾ സമരപ്പന്തലിൽ നിന്നും ഓടിപ്പോയി. മൂന്ന് മിനിറ്റോളം അക്രമിയുമായി ഞാൻ ഏറ്റുമുട്ടിയപ്പോൾ നിരവധിയാൾക്കാർ റോഡിൽ നോക്കിനിൽക്കുകയായിരുന്നു. ഇവരാരും എന്നെ രക്ഷിക്കുവാൻ അങ്ങോട്ട് വന്നില്ല. സംഭവം അറിഞ്ഞു വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും പോലീസും മിനിട്ടുകൾക്കുള്ളിൽ പാഞ്ഞെത്തി. ഉടൻതന്നെ അക്രമിയുടെ വീട്ടിൽ പോലീസെത്തി അക്രമിയെ അറസ്റ്റുചെയ്തു. പിന്നെ കേൾക്കുന്നതെല്ലാം പതിവ് കഥകളാണ്. അക്രമിക്ക് മാനസിക വൈകല്യം ഉണ്ടുപോലും !!. അതുകൊണ്ട് പ്രതിയെ കോഴിക്കോടുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് മാസത്തോളം അക്രമി കുതിരവട്ടത്തായിരുന്നുവെന്നും, ഇപ്പോൾ നാട്ടിൽ ഉണ്ടെന്നും കേൾക്കുന്നു. കേസ് എന്തായെന്ന് ഒരു പിടിയുമില്ല !

എനിക്കെതിരെ നടന്ന ആക്രമണം വളരെ ആസൂത്രിതമായിരുന്നുവെന്ന് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. ആക്രമിക്ക് പിന്നിൽ ആരുടെയൊക്കെയോ കറുത്ത കൈകൾ പ്രവർത്തിച്ചിട്ടുണ്ട്. അതേക്കുറിച്ചൊന്നും പോലീസ് അന്വേഷിക്കുന്നില്ല. കഴിഞ്ഞ ഒരു വർഷത്തോളം വ്യക്തിപരമായി ഞാൻ നടത്തിയ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുവാൻ സാധിച്ചത്, ആരൊക്കെയോ നൽകിയ 'ക്വട്ടേഷൻ' അനുസരിച്ചരിച്ചാണ് എനിക്കെതിരെ ആക്രമണം നടത്തിയത് എന്നാണ്. മാനസിക വൈകല്യമുണ്ടെന്ന സർട്ടിഫിക്കറ്റ് സമ്പാദിച്ചാൽ, ആർക്കും ആരേയും കൊല്ലുവാൻ സാധിക്കുമെന്നതാണ് നമ്മുടെ രാജ്യത്തെ ദയനീയ അവസ്ഥ. ഈ സാഹചര്യം നില നിൽക്കുന്നതുകൊണ്ട്, ചെറിയ മാനസിക വൈകല്യമുള്ള ആർക്കെങ്കിലും 'ക്വട്ടേഷൻ ' കൊടുത്താൽ, ഈ കുറ്റവാളികളാരും ശിക്ഷിക്കപ്പെടത്തില്ല. ഇതുപോലുള്ള എത്രയോ സംഭവങ്ങൾ കേരളത്തിൽ നടക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന തെറ്റായ നിയമ വ്യവസ്ഥകൾക്കെതിരെ ശബ്ദിക്കുവാൻ ജനപ്രതിനിധികൾക്കും മാധ്യമങ്ങൾക്കും സാധിക്കുന്നില്ലെങ്കിൽ, ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു !!.

ഒരു പക്ഷെ ലോക ചരിത്രത്തിൽ ആദ്യമായിരിക്കും, നിരാഹാര സത്യാഗ്രഹം നടത്തുന്ന ഒരാളെ സമരപ്പന്തലിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നത്. ഇത്രയും വലിയൊരു ഭീകര ആക്രമണം ഒരു സത്യാഗ്രഹിക്കെതിരെ നടന്നിട്ടും, കേരളത്തിലെ ഒരു ദൃശ്യ മാധ്യമവും അത് റിപ്പോർട്ട് ചെയ്തില്ല !! പത്ര വാർത്തകളെല്ലാം കണ്ണൂർ ജില്ലാ പേജിൽ മാത്രം ഒതുക്കി !!

എന്തായാലും എന്റെ സമര പോരാട്ടങ്ങൾ ഞാൻ അവസാനിപ്പിക്കുന്നില്ല !!

എന്നെ വധിക്കുവാൻ 'ക്വട്ടേഷൻ' നൽകിയവരെ കണ്ടെത്തുവാൻ ഒരു വർഷമായിട്ടും കേരളാ പോലീസിന് കഴിയുന്നില്ലെങ്കിൽ, അതിശക്തമായ സമര പോരാട്ടങ്ങളും നിയമ പോരാട്ടങ്ങളുമായി വീണ്ടും ഞാൻ കണ്ണൂരിലെത്തും !!

സത്യാഗ്രഹപ്പന്തലിൽ എനിക്കെതിരെ നടന്ന ആക്രമണം ഞാൻ തന്നെ സൃഷ്ടിച്ചതാണെന്ന്, ആക്രമണം നടന്ന് മീറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയകളിൽ പ്രചാരണം നടത്തുവാൻ ചിലർ ശ്രമിക്കുകയുണ്ടായി. ഈ ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർ പിടിക്കപ്പെടാതിരിക്കുവാൻവേണ്ടിയും, മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാതിരിക്കുവാൻവേണ്ടിയും, പോലീസ് അന്വേഷണം ഊർജ്ജിതമാകാതിരിക്കുവാൻ വേണ്ടിയും, 'ക്വട്ടേഷൻ' നൽകിയവർ ബോധപൂർവ്വം നടത്തിയ കുപ്രചാരണമായിരുന്നു അത്. ഇവരുടെ തന്ത്രപരമായ ഈ പ്രചാരണം കൊണ്ട് ആക്രമണത്തിന്റെ തീവ്രതയും ഭീകരതയും നഷ്ടപ്പെടുകയുണ്ടായി.

എല്ലാവിധ പ്രതിസന്ധികളേയും വെല്ലുവിളികളേയും പാരകളേയും മറി കടന്നുകൊണ്ട്, കക്ഷി-രാഷ്ട്രീയ-ജാതി-മത ഭേദമന്യേ, എന്റെ നിരാഹാര സത്യാഗ്രഹത്തിന് പിന്തുണയുമായി സ്ത്രീകളടക്കം നിരവധിയാൾക്കാർ രാവിലെ മുതൽ പാതിരാവരെ എന്നോടൊപ്പം പത്തുദിവസവും നിരാഹാരപ്പന്തലിൽ ഉണ്ടായിരുന്നു. അവരോടുള്ള നന്ദിയും കടപ്പാടും എങ്ങനെ അറിയിക്കണമെന്ന് എനിക്കറിയില്ല. അവർക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ🙏.

Rajeev Joseph
Chairman
Kannur Airport Action Council
Whatsapp: 0090727 95547

രാജ്യം മുഴുവൻ സമര പോരാട്ടങ്ങളുമായി 'ക്രിസ്ത്യൻ പീസ് മിഷൻ'ന്യൂഡൽഹി: ഇന്ത്യയിൽ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന പീഡനങ്ങൾക്കും...
14/09/2025

രാജ്യം മുഴുവൻ സമര പോരാട്ടങ്ങളുമായി 'ക്രിസ്ത്യൻ പീസ് മിഷൻ'

ന്യൂഡൽഹി: ഇന്ത്യയിൽ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന പീഡനങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ, ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ക്രിസ്ത്യൻ പീസ് മിഷന്റെ' നേതൃത്വത്തിൽ സമര പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നു. ക്രൈസ്തവരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ഒക്ടോബർ പത്തിന് ഡെൽഹിയിലെ ജന്തർ മന്തറിൽ, രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് 'സമര പ്രഖ്യാപന കൺവെൻഷൻ' നടക്കുന്നത്.

'FREEDOM OF RELIGION MARCH' എന്ന പേരിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷനിൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, ജനപ്രതിനിധികളും, വിവിധ ക്രൈസ്തവ സഭകളിലെ മത നേതാക്കന്മാരും ക്രൈസ്തവ വിശ്വാസികളും പങ്കെടുക്കുമെന്ന് 'ക്രിസ്ത്യൻ പീസ് മിഷൻ' ചെയർമാൻ രാജീവ്‌ ജോസഫ് അറിയിച്ചു. രാജ്യത്തിൻറെ പല ഭാഗങ്ങളിലും ക്രൈസ്തവരുടെ മതസ്വാതന്ത്ര്യവും വിശ്വാസവും നിഷേധിക്കുന്ന സംഘപരിവാറിന്റെ വർഗ്ഗീയ അജണ്ടകൾക്കെതിരെ ശബ്ദമുയർത്തുന്ന ഹിന്ദു, മുസ്ളീം, സിക്ക്, പാഴ്‌സി, ജൈന - ബുദ്ധ മത വിശ്വാസികളും 'ഫ്രീഡം ഓഫ് റിലീജിയൻ മാർച്ചിൽ' പങ്കെടുക്കും.

ഡൽഹിയിലെ സമരത്തിനുശേഷം രാജ്യം മുഴുവൻ അരങ്ങേറുന്നത് സമര പരമ്പരകളായിരിക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ, ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും രാജ്യം ഇന്നുവരെ കാണാത്ത തരത്തിൽ ക്രൈസ്തവ വിശ്വാസികളുടെ സമര പോരാട്ടങ്ങൾ നടക്കുമെന്ന് രാജീവ്‌ ജോസഫ് പ്രഖ്യാപിച്ചു.

ഒക്ടോബർ 10 ന് ഡെൽഹിയിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷനുശേഷം, നവംബർ 10 ന് തിരുവനന്തപുരത്തും, ഡിസംബർ പത്തിന് ഛത്തീസ്‌ഗഡിലും, ജനുവരിയിൽ ഉത്തർപ്രദേശിലും, ഫെബ്രുവരിയിൽ ജാർക്കണ്ടിലും, മാർച്ചിൽ മദ്ധ്യപ്രദേശിലും സമരങ്ങൾ സംഘടിപ്പിക്കും. ബാക്കി സംസ്ഥാനങ്ങളിലെ സമര പരിപാടികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന സമര പരിപാടികളിൽ പങ്കെടുക്കുവാൻ സാധിക്കുന്ന ക്രൈസ്തവ വിശ്വാസികൾ, 9072795547 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക്, പേര്, അഡ്രസ്, ഫോട്ടോ എന്നിവ അയക്കുക. എല്ലാവർക്കും ബാഡ്ജുകൾ ഉടൻതന്നെ വിതരണം ചെയ്യുന്നതായിരിക്കും.

"പ്രിയദർശിനി പ്രാദേശിക വാർത്തകൾ" ഉത്‌ഘാടനം ചെയ്യുവാൻ പ്രിയദർശിനി സ്റ്റുഡിയോയിൽ എത്തിയ ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ്, കണ്ണ...
02/07/2025

"പ്രിയദർശിനി പ്രാദേശിക വാർത്തകൾ" ഉത്‌ഘാടനം ചെയ്യുവാൻ പ്രിയദർശിനി സ്റ്റുഡിയോയിൽ എത്തിയ ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ്, കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ തോമസ് വർഗീസിന് പ്രിയദർശിനി ടിവിയുടെ 'ലോഗോ' കൈമാറുന്നു.

-------------------------------------

*പ്രിയദർശിനി പ്രാദേശിക വാർത്തകൾ* കേൾക്കുവാൻ, PRIYADARSHINI TV -യുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക👇

*Click Here*👇
https://www.youtube.com/-un4vg
------------------------------------
*Please Share*🙏

'പ്രിയദർശിനി ടിവി' അവതരിപ്പിക്കുന്ന 'പ്രിയദർശിനി പ്രാദേശിക വാർത്തകൾ' ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് ഉത്ഘാടനം ചെയ്തു....
01/07/2025

'പ്രിയദർശിനി ടിവി' അവതരിപ്പിക്കുന്ന 'പ്രിയദർശിനി പ്രാദേശിക വാർത്തകൾ' ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് ഉത്ഘാടനം ചെയ്തു. പ്രിയദർശിനി ടിവി ചെയർമാൻ രാജീവ്‌ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ തോമസ് വർഗീസിന് പ്രിയദർശിനി ടിവിയുടെ 'ലോഗോ' സജീവ് ജോസഫ് എം.എൽ.എ കൈമാറി. പ്രിയദർശിനി ടിവിയുടെ ആദ്യ പ്രാദേശിക വാർത്ത, കോൺഗ്രസ് പ്രവർത്തക സിന്ധു ടോം വായിച്ചപ്പോൾ, ക്യാമറ 'സ്വിച്ച് ഓൺ' ചെയ്തുകൊണ്ടാണ് സജീവ് ജോസഫ് എം.എൽ.എ ഉത്ഘാടന കർമ്മം നിർവ്വഹിച്ചത്.

ശ്രീകണ്ടാപുരം നഗരസഭ കൗൺസിലർ ത്രേസിയമ്മ മാത്യു, കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം പ്രസിഡണ്ട് ഇ. കെ കുര്യൻ, നുച്ചിയാട് മണ്ഡലം പ്രസിഡണ്ട് കുര്യാക്കോസ് എം.വി, ഇരിക്കൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ മോൻസി, കെ.പി.സി.സി സാംസ്‌കാരിക സാഹിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് നാരായണൻ കൊയിറ്റി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനസ് നമ്പറം, യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ ജിനീഷ് ചെമ്പേരി, കോൺഗ്രസ്‌ ശ്രീകണ്ടാപുരം മണ്ഡലം സെക്രട്ടറി റോയ് കാഞ്ഞിലേരി, തിരൂർ വാർഡ് പഞ്ചായത്ത് മെമ്പർ സിനി സന്തോഷ്, പഞ്ചായത്ത്‌ മെമ്പറും പ്രിയദർശിനി ടിവി കോഴിക്കോട് ജില്ലാ കോർഡിനേറ്ററുമായ കെ. പി കുമാരൻ, മട്ടന്നൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്‌ വൈസ് പ്രസിഡണ്ട് ഷീല സദാനന്ദൻ, കോൺഗ്രസ്‌ ചമതച്ചാൽ വാർഡ് പ്രസിഡണ്ട് സൈമൺ, കോൺഗ്രസ് തിരൂർ ബൂത്ത്‌ പ്രസിഡണ്ട് വിനു മേക്കാട്ട്, തിരൂർ പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ട്രഷറർ ബിനു മേക്കാട്ട്, തിരൂർ കെ.സി.സി പ്രസിഡണ്ട് രാജു കാഞ്ഞിരംതറപ്പേൽ, പ്രിയദർശിനി ടിവി മാർക്കറ്റിംഗ് കോർഡിനേറ്റർ ജോജോ പാറത്തോട്ടുംകര, പ്രിയദർശിനി ടിവി നാഷണൽ കോർഡിനേറ്റർ ബാലഗോപാലൻ ഡെൽഹി, പലാന വെൽനെസ് മാനേജിങ് ഡയറക്ടർ മനോജ്‌ രോഹിണി, കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോർഡിനേറ്റർ അബ്ദുൾ അസീസ് പാലക്കി എന്നിവർ മുഖ്യാഥിതികളായി ചടങ്ങിൽ പങ്കെടുത്തു.
-------------------------------------

പ്രിയദർശിനി പ്രാദേശിക വാർത്തകൾ കേൾക്കുവാൻ, PRIYADARSHINI TV -യുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക👇

Click Here👇
https://www.youtube.com/-un4vg
------------------------------------
Please Share🙏

'പ്രിയദർശിനി ടിവിയുടെ' പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. സണ്...
27/06/2025

'പ്രിയദർശിനി ടിവിയുടെ' പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം.എൽ.എക്ക്, ആയിരമായിരം അഭിവാദ്യങ്ങൾ 💪💪🌹🌹❤️❤️

Team Priyadarshini

-----------------------------------

Kindly SUBSCRIBE
PRIYADARSHINI TV 🙏.

Click Here👇.
https://www.youtube.com/-un4vg/videos
------------------------------------
Please Share🙏

'പ്രിയദർശിനി ടിവിയുടെ' സ്റ്റുഡിയോ, ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉത്‌ഘാടനം ചെയ്യുന്നു. ...
25/06/2025

'പ്രിയദർശിനി ടിവിയുടെ' സ്റ്റുഡിയോ, ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉത്‌ഘാടനം ചെയ്യുന്നു.

Kindly SUBSCRIBE
പ്രിയദർശിനി ടിവി

Click Here👇
https://www.youtube.com/-un4vg

Please Share🙏

Address

Delhi
110014

Telephone

9072795547

Website

Alerts

Be the first to know and let us send you an email when Radio Express - Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share