Janashakthy News Channel AR Kudilil

Janashakthy News Channel AR Kudilil വാർത്തകൾക്ക് വേണ്ടി വാർത്തകൾ സൃഷ്ടിക്കപ്പെടുന്നില്ല. നിങ്ങളുടെ വാർത്തകൾ വാട്സ്ആപ്പ് ചെയ്യുക9846790659

17/09/2025

*ആലുവ ആലങ്ങാട് റോഡ്: വിശദ വിലനിർണ്ണയ റിപ്പോർട്ട് ഒക്ടോബർ 20 ന് മുൻപ്: പി.രാജീവ്*

ആലുവ - ആലങ്ങാട് റോഡ് വീതി കൂട്ടി നിർമ്മിക്കുന്ന പദ്ധതിക്ക് വേണ്ടിയുള്ള വിശദ വിലനിർണ്ണയ റിപ്പോർട്ട് ഒക്ടോബർ 20 ന് മുൻപായി സമർപ്പിക്കും. അടിസ്ഥാന വില നിർണയ റിപ്പോർട്ടും പുനരധിവാസ പാക്കേജും ഈയാഴ്ച തന്നെ തയ്യാറാവുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൻ്റെ വില നിർണ്ണയം സെപ്തം 30 ന് പൂർത്തിയാക്കും. വ്യവസായ മന്ത്രി പി.രാജീവിൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൻ്റേതാണ് ഈ തീരുമാനങ്ങൾ.

റോഡ് നിർമ്മാണത്തിനായുള്ള സ്ഥല പരിശോധന പൂർത്തിയാക്കി. 230 വസ്തുവകകളുടെ വില നിർണയം ആണ് നടത്തേണ്ടത്. ഇതിൽ 190 ഓളം കെട്ടിടങ്ങളാണ്. ഡിസംബറിൽ 19 (1) വിജ്ഞാപനം പുറപ്പെടുവിക്കും. പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നതിനായി മുഴുവൻ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചുള്ള ഡാറ്റ ശേഖരണം നേരത്തെ പൂർത്തിയാക്കിയിരുന്നു.

പദ്ധതിക്കായി ആവശ്യമുള്ള 202 സെൻ്റ് ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി 11(1) വിജ്ഞാപന പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള സമയം നൽകി മാത്രമേ നടപടികൾ പൂർത്തിയാക്കാനാകൂ എന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഏറ്റെടുക്കൽ നിയമ പ്രകാരമുള്ള സാമൂഹ്യാഘാത പഠനം നേരത്തെ പൂർത്തിയാക്കുകയും വിദഗ്ധ സമിതി പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പൊതുതെളിവെടുപ്പ് നേരത്തെ പൂർത്തിയാക്കി.

12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുക. ഏഴ് മീറ്റർ വീതിയിലുള്ള ടാർ റോഡിനൊപ്പം സർവ്വീസ് റോഡ്, ഡ്രെയിൻ കം ഫുട്പാത്ത്, കേബിൾ ഡക്ട് എന്നിവ ഉൾപ്പെടെയാണ് 12 മീറ്റർ വീതിയിലുള്ള റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരം പുതിയ അലൈൻമെന്റിന് നേരത്തെ ലഭിച്ചിരുന്നു. രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന തോട്ടക്കാട്ടുകര - കിഴക്കേ കടുങ്ങല്ലൂർ ഭാഗത്ത് മതിയായ വീതി റോഡിന് ലഭിക്കുന്നതോടെ കൂടുതൽ സുരക്ഷിതമായ യാത്രാസൗകര്യം ലഭിക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

17/09/2025
ഹൃദയത്തിലായിരുന്നു എന്നും അർജന്റീന.   പ്രധാനമായും ഫുട്ബോൾ അതിന് ഒരു രാഷ്ട്രീയ കാഴ്ച്ചപ്പാടും ഉണ്ടായിരുന്നു. പക്ഷേ, ഇനിയത...
15/09/2025

ഹൃദയത്തിലായിരുന്നു എന്നും അർജന്റീന. പ്രധാനമായും ഫുട്ബോൾ
അതിന് ഒരു രാഷ്ട്രീയ കാഴ്ച്ചപ്പാടും ഉണ്ടായിരുന്നു. പക്ഷേ, ഇനിയതിന് സ്ഥാനമില്ല.
കാരണം ഫുട്ബോളിലൂടെ രാഷ്ട്രീയം പറഞ്ഞിരുന്ന നിലപാടിൽ നിന്നും അർജൻ്റീന തെമ്മാടി കൂട്ടങ്ങളുടെ ഉറ്റ തോഴരായി മാറി.
ഞങ്ങളും നിലപാട് മാറുന്നു.

കേരള പ്രവാസി സംഘം ആലങ്ങാട് വില്ലേജ് സമ്മേളനം നീറിക്കോഡ് സഹകരണ ബാങ്ക് ഹാളിൽ നടന്നു.കളമശ്ശേരി ഏരിയാ പ്രസിഡൻ്റ് K.K.അശോകൻ ഉ...
11/09/2025

കേരള പ്രവാസി സംഘം
ആലങ്ങാട് വില്ലേജ് സമ്മേളനം
നീറിക്കോഡ് സഹകരണ ബാങ്ക് ഹാളിൽ നടന്നു.
കളമശ്ശേരി ഏരിയാ പ്രസിഡൻ്റ് K.K.അശോകൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന് ഏരിയാ വൈസ് പ്രസിഡൻ്റ് ഷിറാസ്ബാബു അദ്ധ്യക്ഷത വഹിച്ചു. ഏരിയാ ജോയിൻ്റ് സെക്രട്ടറി M.K. ജബ്ബാർ സ്വാഗതം പറഞ്ഞു.

ക്ഷേമനിധി ഫോറം വിതരണവും വിശദീകരണവും നിർവഹിച്ച സമ്മേളനം പുതിയ ഭാരവാഹികളെ നിശ്ചയിച്ചു.

ഭാസ്കരൻ ( പ്രസിഡൻ്റ്)

M.K. ജബ്ബാർ (സെക്രട്ടറി)

ആൻ്റണി
(ട്രഷറർ)

കേരള പ്രവാസി സംഘം കടുങ്ങല്ലൂർ ഈസ്റ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡൻ്റ് T.K.സലിം ഉദ്ഘാടനം ചെയ്തു.കളമശ്ശേരി ഏരിയാ സെക്രട്ടറ...
11/09/2025

കേരള പ്രവാസി സംഘം
കടുങ്ങല്ലൂർ ഈസ്റ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡൻ്റ് T.K.സലിം ഉദ്ഘാടനം ചെയ്തു.
കളമശ്ശേരി ഏരിയാ സെക്രട്ടറി അബ്ദുൽ റഹ്മാൻ കുടിലിൽ, പ്രസിഡൻ്റ് K.K.അശോകൻ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു.

https://www.facebook.com/share/p/1F4Wbw87gm/KT ജലീൽ എന്ത് കൊണ്ട്https://www.facebook.com/share/p/1F4Wbw87gm/ ഖുർആൻ ഉയത്ത...
09/09/2025

https://www.facebook.com/share/p/1F4Wbw87gm/KT ജലീൽ എന്ത് കൊണ്ട്https://www.facebook.com/share/p/1F4Wbw87gm/ ഖുർആൻ ഉയത്തി കൊണ്ട് വരുന്നു എന്ന ചോദ്യം ?
ഒറ്റവാക്കിൽ പറഞ്ഞാൽ
മുസ്ലിം ലീഗ് എന്ന് പറഞ്ഞാൽ
കേവലം ഒരു രാഷ്ട്രീയ പാർട്ടി
ആണെന്നും , ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ശരി തെറ്റുകളിൽ വിധി നിർണ്ണയിക്കുന്ന പ്രസ്ഥാനം അല്ലെന്നും,
പലിശ , മദ്യം, മദിരാശി , മത നിഷിദ്ധമായ
വിനോദം എല്ലാം അംഗീകരിക്കുന്നു എന്നും , അതിലുപരി മനസമാധാനത്തിന് ഒരു വിശ്വാസിയോട് പ്രപഞ്ചനാഥനോട് മാത്രം
ചോദിക്കുക എന്ന തത്വത്തിനും,
അതിന് ഏറ്റവും നല്ല മാർഗ്ഗം
നല്ല വാക്ക് പറയുക
അതായത് ഖുർആൻ വായിച്ചു കൊണ്ട്
ഏകാഗ്രമായി സർവ്വേശ്വരനോട് സഹായം ചോദിക്കുക തുടങ്ങി ഒരു വിശ്വാസിയോട് എപ്രകാരം പ്രവർത്തിക്കുവാൻ പറഞ്ഞോ
അതൊന്നും പാലിക്കപ്പെടുവാൻ ലീഗുകാർക്കോ, അവരെ പിന്തുണയ്ക്കുന്ന
പണ്ഡിതൻമാർക്കോ ബാധ്യതയില്ലെന്നും
ലീഗ് നേതൃത്വവും, നയിക്കുന്ന പാണക്കാട് കുടുംബവും ലീഗ് അണികൾക്ക് മനസ്സിലാക്കി കൊടുക്കാത്തതിൻ്റെ പ്രശ്നമാണ് ജലീൽ ഇടയ്ക്കിടെ ഖുർആൻ ഉയർത്തി സത്യം ചെയ്യിക്കുവാൻ ശ്രമിക്കുന്നത്.

'ഏതാണ് ആ ഒറ്റവാക്ക്,
ലീഗും , ദീനും അഥവാ
മുസ്ലിം , ഇസ്ലാം മതവും ഒന്നാണ്
എന്നാണ് ലീഗ് നേതാക്കളും, ലീഗ് പണ്ഡിതൻമാരും പഴയ കാലം മുതൽ
ലീഗ് അണികളെ പഠിപ്പിച്ചു വന്നത്.
അതല്ല എന്ന് അണികൾ മനസ്സിലാക്കിയിട്ടില്ല.
ജലീലും അത് മനസ്സിലാക്കണം
ലീഗും ദീനും ഒന്നല്ല
ജലീലിൻ്റെ പാർട്ടിയിലും, കോൺഗ്രസിലും
എന്തിനേറെ BJP യിലെ അബ്ദുല്ല കുട്ടിയും
അങ്ങനെ എല്ലാത്തിലും മുസ്ലിം, മുസ്ലിം നാമധാരികളും ഉണ്ട്
അവരെല്ലാം ലീഗാണോ
എന്നാൽ വിശ്വാസികളും ധാരാളം
അതുകൊണ്ട് പൊതു ഇടത്തിൽ
ഒരു വിശ്വാസപ്രമാണത്തെ ജലീൽ അടക്കം
ഉയർത്തികൊണ്ട് വന്ന് അവഹേളിക്കുന്നതിനോട് യോജിപ്പില്ല
തികച്ചും തെറ്റാണ്
അങ്ങ് വിശ്വാസിയാണ് ഒപ്പം
എല്ലാവരുടെയും MLA യും ആണ്
അത് കൊണ്ട് തന്നെ അഭിലാഷ് മോഹൻ്റെ
വാദം പൂർണ്ണമായും അംഗീകരിച്ചല്ല
മറിച്ച് ഈ പ്രവൃത്തി തെറ്റാണ്
ശരിയല്ല എന്ന പൊതു നിലപാടിനോട് പൂർണ്ണ യോജിപ്പ്

എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് ഭയമാണ്, അല്ലെങ്കിൽ ജനങ്ങൾക്ക്താങ്കളെപ്പോലെ ഇതിനു മുൻപും ആ കസേരയിൽ ഇരുന്ന എല്ലാവരും ഇതുപോലെ...
09/09/2025

എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് ഭയമാണ്, അല്ലെങ്കിൽ ജനങ്ങൾക്ക്
താങ്കളെപ്പോലെ ഇതിനു മുൻപും ആ കസേരയിൽ ഇരുന്ന എല്ലാവരും ഇതുപോലെ സാരോപദേശങ്ങൾ എത്ര വാരി വിതറിയിട്ടുണ്ട് എന്ന് പരിശോധിച്ചാൽ അറിയാം
സാധാരണക്കാരന് പോയിട്ട് പാർട്ടി നേതാക്കൾ പോലും ന്യായമായ കാര്യത്തിന് ഒന്ന് വിളിച്ചാൽ , ചെന്ന് കണ്ടാൽ താങ്കളുടെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് നേരമില്ല
പുഛമാണ്,
ഒരു കാര്യം ശരിയാണ്
ഇടത് പക്ഷ സർക്കാർ അധികാരത്തിൽ വന്ന സമയങ്ങളിൽ മാത്രമാണ് പോലിസ് പീഡനങ്ങൾ കുറവ്
മാത്രവുമല്ല കുറ്റമറ്റ രീതിയിൽ കുറച്ചെങ്കിലും
സത്യസന്ധമായ നടപടി എടുത്തിട്ടുള്ളതും
പിരിച്ചുവിടൽ അടക്കം
മറിച്ചുള്ള സർക്കാർ കാലം കൂത്തു പറമ്പ് ഉൾപ്പെടെ താങ്കൾക്കും അറിയാം.
എന്ന് കരുതി അവർ ഭരിച്ചപ്പോൾ അങ്ങനെ
ഇപ്പോൾ ഇങ്ങനെ അല്ലേ ഉള്ളൂ എന്ന ഒരു
താരതമ്യം ആധുനിക സമൂഹത്തിന് യോജിച്ചതല്ല
എത്രത്തോളം എന്നാൽ
Al ക്യാമറ, ലോകം Al യിലേയ്ക്ക് അതിവേഗം മാറി കൊണ്ടിരിക്കുമ്പോൾ കഴിഞ്ഞ കാലത്തെ ഓർമപ്പെടുത്തുന്ന അടവ് നയം
അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. താങ്കൾ പറഞ്ഞു എന്നല്ല
പൊതുവെ ആരീതിയിൽ ചർച്ച പോകുന്നു.
എന്തുകൊണ്ട് പോലിസ് ഉദ്യോഗസ്ഥർ മുതൽ
ട്രാഫിക് വാർഡൻമാർ ( ട്രാഫിക് പോലിസ് അല്ല ദിവസകൂലിയ്ക്ക് സെക്യൂരിറ്റി സർവ്വീസ് സെൻ്ററിൽ നിന്ന് വരുന്നവർ) വരെ , ട്രാഫിക് വാർഡൻമാർക്ക് വാഹനം തിരിച്ച് വിടുവാൻ മാത്രം ഉള്ള അധികാരം മറികടന്ന് സുപ്രീം കോടതി വിധിയെ പോലും അവഗണിച്ച്
സ്വന്തം സെൽഫ് ഫോൺ ഉപയോഗിച്ച്
വാഹനങ്ങളുടെ ചിത്രം പകർത്തുന്നത് വരെ
ഇങ്ങനെ നടക്കുമ്പോൾ , അതും ഉന്നത ഉദ്യോഗസ്ഥർ കാൺകെ
പൊതു നിരത്തിൽ ഒരു നടപടിയും ഇല്ല
പ്രോൽസാഹനം മാത്രം
സെൽഫ് ഫോൺ പരിപാടി നിർത്തലാണ്
ജനന്മ
പക്ഷേ തുടരലാണ് പിഴ നന്മ
പോലിസ് നിരീക്ഷണം തുറന്ന ഇടത്തിൽ
പഴുതടച്ചാകണം
ഇപ്പോഴത്തെ പരിശോധന തിരക്കേറിയിടത്ത് പൊതു നിരത്തിൽ തോന്നിയപോലെ,
വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥ പരിശോധനയുടെ അശ്രാസ്ത്രീയതയിൽ അപകടത്തിൽ മരണപ്പെട്ടു
എന്ത് നടപടി ഉണ്ടായി ?
ഭരണകൂട പ്രതിനിധികളും, RTO , ഉന്നത പോലിസ് ഉദ്യോഗസ്ഥർ , വ്യാപാരികൾ ,
തുടങ്ങി ഒരുമിച്ചെടുത്ത തീരുമാനത്തിന് എതിരായി ആ ഉദ്യോഗസ്ഥരുടെ താഴെ റാങ്ക് ഉള്ള CI പരസ്സ്യമായി മേൽ ഉദ്യോഗസ്ഥരെയും , വ്യാപാരികളെയും,
ഉപഭോക്താക്കളെയും വെല്ലുവിളിച്ച്
ജനപ്രതിനിധികളുമായി സംസാരിക്കുവാൻ കൂട്ടാക്കാതെ ജനദ്രോഹ നടപടി സ്വീകരിക്കുന്നു.
പറയുമ്പോൾ നിയമം
സാധരണക്കാരനെ കഞ്ഞി കുടി മുട്ടിക്കുന്ന
ഒരു നിയമവും നിലനില്ക്കില്ല
എത്ര നേർ അനുഭവങ്ങൾ ഈ അടുത്ത നാളുകളിൽ പോലിസ് ഉദ്യോഗസ്ഥരുടെ
ഒരു നക്ഷത്രവും ഇല്ലാത്ത
പോലിസ് ഡ്രൈവർമാരുടെ പോലും ഭാഗത്ത് നിന്ന് ഉണ്ടായി
അതും പൊതുപ്രവർത്തനരംഗത്ത്
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ
മനോവീര്യം തകർത്ത് ഓഛാനിച്ചുനിൽക്കുവാൻ പഠിപ്പിക്കുന്നതിന്
കുരുക്കിടുന്ന പ്രവണത പരസ്സ്യമായി ഉണ്ടായി.
ഇതെല്ലാം അങ്ങയുടെ കീഴിലുള്ള പോലിസ് ആണ്.
പോലീസ് മൊത്തം മോശമാണ് എന്നല്ല
എന്നാൽ കാക്കി അണിഞ്ഞാൽ പിന്നെ
ജനപ്രതിനിധിയായാലും , സാധാരണക്കാരായാലും ഞങ്ങൾ പറയുന്നത് അനുസരിക്കണം
അല്ലെങ്കിൽ പാഠം പഠിപ്പിക്കും
ഈ പഞ്ച് ഡയലോഗും , ക്രൂര പ്രവർത്തനങ്ങളും ലോകം ഇത്ര പുരോഗമിച്ചിട്ടും വിശിക്ഷ്യാ പുരോഗമന കേരളത്തിൽ ഇപ്പോഴും തുടരുന്നുവെങ്കിൽ
അങ്ങ് പരിശോധിക്കണം
അങ്ങയുടെ വകുപ്പ്
ഞങ്ങൾക്ക് എത്രത്തോളം
ഭയാനകമാണ് എന്ന് ?https://www.facebook.com/share/v/1F2WboibKe/

07/09/2025

Address

Eranakulam

Alerts

Be the first to know and let us send you an email when Janashakthy News Channel AR Kudilil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Janashakthy News Channel AR Kudilil:

Share