Thefinalnews

Thefinalnews Thefinalnews is an online news portal for news enthusiasts without borders. Thefinalnews in real Thank you!
(601)

Any hate /abusing comments on religion or personal attacks will not be tolerated. Please restrain from making such statements or we will be forced to block you.

രാജസ്ഥാനിലെ ജയ്പൂരിലുള്ള നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ 42-കാരിയായ കരാർ തൊഴിലാളി കൊല്ലപ്പെട്ടു. നങ്കൽ സ...
03/09/2026

രാജസ്ഥാനിലെ ജയ്പൂരിലുള്ള നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ 42-കാരിയായ കരാർ തൊഴിലാളി കൊല്ലപ്പെട്ടു. നങ്കൽ സുസാവതൻ ഗ്രാമവാസിയായ സുഗ്ന ദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
​ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ പാർക്കിൽ പുല്ല് വെട്ടുന്നതിനിടെയായിരുന്നു സംഭവം. ഏഴോളം സ്ത്രീകൾ ഒന്നിച്ചാണ് ജോലിക്ക് എത്തിയത്. ഇവർ നിശ്ചിത ഭാഗത്ത് പുല്ല് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, ജീവനക്കാർ അകത്തുള്ള വിവരമറിയാതെ മറ്റൊരു ജീവനക്കാരി 'ശിവാജി' എന്ന കടുവയുടെ കൂട് തുറന്നുവിട്ടതാണ് ദുരന്തത്തിന് കാരണമായത്.
​കൂട്ടിൽ നിന്നും പുറത്തെത്തിയ കടുവ സുഗ്ന ദേവിയെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അഞ്ച് സ്ത്രീകൾ ഓടി രക്ഷപ്പെടുകയും ഒരാൾ മരത്തിൽ കയറി ജീവൻ രക്ഷിക്കുകയും ചെയ്തു. എന്നാൽ ഓടി രക്ഷപ്പെടാൻ സാധിക്കാതിരുന്ന സുഗ്ന ദേവിയെ കടുവ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
​സംഭവത്തെ തുടർന്ന് പാർക്കിൽ വൻ പ്രതിഷേധം ഇരമ്പി. ഭിന്നശേഷിക്കാരനായ ഭർത്താവും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട സുഗ്ന ദേവി. അധികൃതരുടെ അശ്രദ്ധയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് ഗ്രാമീണരാണ് പാർക്കിലേക്ക് പ്രതിഷേധവുമായെത്തിയത്.

#വാർത്തകൾ #രാജസ്ഥാൻ #കടുവആക്രമണം #ജയ്പൂർ #അപകടം #നഹർഗഡ്ബയോളജിക്കൽപാർക്ക് #ദുരന്തം #പ്രതിഷേധം #മലയാളം #വാർത്ത

കൂരിരുട്ടിൽ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്: ദുരിതത്തിലായി ആയിരക്കണക്കിന് യാത്രക്കാർ!​രാത്രിയായാൽ കൂരിരുട്ട്, മഴ പെയ്താൽ...
02/09/2026

കൂരിരുട്ടിൽ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്: ദുരിതത്തിലായി ആയിരക്കണക്കിന് യാത്രക്കാർ!
​രാത്രിയായാൽ കൂരിരുട്ട്, മഴ പെയ്താൽ ചെളിക്കുളം! ദിവസേന ആയിരക്കണക്കിന് ആളുകളെത്തുന്ന തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർ നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം. അടുത്തുള്ള പെട്രോൾ പമ്പിലെ വെളിച്ചം മാത്രമാണ് നിലവിൽ യാത്രക്കാർക്ക് ഏക ആശ്രയം. സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് കേടായിട്ട് നാളുകളായെങ്കിലും ഇത് നന്നാക്കാൻ അധികൃതർ തയാറായിട്ടില്ല.
​നവീകരണത്തിന്റെ പേരിൽ പൊളിച്ചിട്ടു; പണികൾ അനിശ്ചിതത്വത്തിൽ!
​സ്റ്റാൻഡ് പുനർനിർമാണത്തിന്റെ ഭാഗമായി കടകളും കെട്ടിടങ്ങളും പൊളിച്ചതോടെയാണ് പ്രദേശം പൂർണ്ണമായും ഇരുട്ടിലായത്. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതെന്ന ആരോപണവുമുണ്ട്.
​നവകേരള സദസ്സിലൂടെ അനുവദിച്ച 7 കോടി രൂപയും എം.എൽ.എ ഫണ്ടിൽ നിന്നുള്ള 3 കോടി രൂപയും ഉപയോഗിച്ച് ആധുനിക രീതിയിൽ സ്റ്റാൻഡ് നിർമ്മിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നിലവിലെ പ്ലാൻ മാറ്റി പുതിയത് തയ്യാറാക്കേണ്ടി വന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
​തെരുവുനായ്ക്കളും സാമൂഹികവിരുദ്ധരും ഭീഷണിയാകുന്നു!
​വെളിച്ചമില്ലാത്തതിനാൽ ബസുകളുടെ ഡെസ്റ്റിനേഷൻ ബോർഡുകൾ പോലും വ്യക്തമായി കാണാൻ കഴിയുന്നില്ല. ഇതിന് പുറമെ:
​തെരുവുനായ ശല്യം: രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്റ്റാൻഡും പാർക്കിംഗ് മേഖലയും തെരുവുനായ്ക്കൾ കീഴടക്കിയിരിക്കുകയാണ്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് നേരെ നായ്ക്കൾ പാഞ്ഞടുക്കുന്നത് പതിവാണ്.
​സാമൂഹികവിരുദ്ധ ശല്യം: വെളിച്ചമില്ലാത്തത് മുതലെടുത്ത് മദ്യപാനികളും ഭിക്ഷാടകരും സ്റ്റാൻഡ് താവളമാക്കുന്നു. രാത്രികളിൽ ഉണ്ടാകുന്ന തർക്കങ്ങളും ബഹളങ്ങളും സ്ത്രീകളടക്കമുള്ള യാത്രക്കാരിൽ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.
​ഡ്യൂട്ടി കഴിഞ്ഞ് രാത്രി വൈകി മടങ്ങുന്ന ജീവനക്കാരും ദൂരയാത്രക്കാരും ഏറെ ഭയത്തോടെയാണ് ഇന്ന് തൃശൂർ ഡിപ്പോയിൽ കാലുകുത്തുന്നത്. അടിയന്തരമായി സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം.
#തൃശ്ശൂർ #മലയാളം #വാർത്ത #കെഎസ്ആർറ്റിസി #കേരളവാർത്തകൾ

ഒരു കുഞ്ഞിനായി രണ്ട് അമ്മമാർ: യുഎസ് കോടതിയിൽ നൊമ്പരമായി അപൂർവ്വ നിയമപോരാട്ടം!​ഒരു മാസം തികയാത്ത കുഞ്ഞിന്റെ അവകാശത്തിനായി...
02/09/2026

ഒരു കുഞ്ഞിനായി രണ്ട് അമ്മമാർ: യുഎസ് കോടതിയിൽ നൊമ്പരമായി അപൂർവ്വ നിയമപോരാട്ടം!
​ഒരു മാസം തികയാത്ത കുഞ്ഞിന്റെ അവകാശത്തിനായി രണ്ട് അമ്മമാർ തമ്മിൽ നടത്തുന്ന അപൂർവ്വ നിയമപോരാട്ടത്തിന് സാക്ഷ്യം വഹിച്ച് അമേരിക്കയിലെ ഡാലസ് കോടതി. കലിഫോർണിയക്കാരായ ദമ്പതികളും അവർക്കായി വാടക ഗർഭധാരണം (Surrogacy) നടത്തിയ അലാസ്ക സ്വദേശി കെന്ന വെസ്റ്റും തമ്മിലാണ് കോടതിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച ഈ നിയമയുദ്ധം നടക്കുന്നത്.
​വിധിയുടെ ക്രൂരതയും ഭിന്നിച്ച നിലപാടുകളും:
​ഒരു കുഞ്ഞിനായി ഏറെ കൊതിച്ച നൗഷീൻ ദിൽകർ - ഒമർ അഹമ്മദ് ദമ്പതികൾ, ഏഴ് തവണ ഐവിഎഫ് (IVF) പരാജയപ്പെട്ട ശേഷമാണ് വാടക ഗർഭധാരണത്തിലൂടെ കെന്ന വെസ്റ്റുമായി കരാറിലെത്തുന്നത്. എന്നാൽ കെന്നയുടെ ഉദരത്തിൽ വളർന്ന കുഞ്ഞിന് 20 ആഴ്ച പ്രായമായപ്പോൾ ഗുരുതരമായ ഹൃദ്രോഗം (HLHS) കണ്ടെത്തി.
​ഇതോടെ ഗർഭം അലസിപ്പിക്കാൻ ദമ്പതികൾ ആവശ്യപ്പെട്ടെങ്കിലും ജീവന്റെ മിടിപ്പ് തൊട്ടറിഞ്ഞ കെന്ന അതിന് തയ്യാറായില്ല. തുടർന്ന് ഓഗസ്റ്റ് 12-ന് ഡാലസിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ച് കെന്ന കുഞ്ഞിന് ജന്മം നൽകി.
​രണ്ട് പേരുകൾ, അപൂർവ്വ നിയമക്കുരുക്ക്:
​കെന്ന കുഞ്ഞിന് 'ഗബ്രിയേൽ' എന്ന് പേരിട്ടപ്പോൾ, കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളായ നൗഷീനും അഹമ്മദും 'റൂമി' എന്നാണ് പേരിട്ടത്. കോടതി ഉത്തരവ് കാരണം നിലവിൽ മാതാപിതാക്കൾക്ക് കുഞ്ഞിനെ കാണാൻ അനുമതിയില്ല. എങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അവർ മുന്നിലുണ്ട്. കുഞ്ഞിന്റെ ആദ്യ ഹൃദയ ശസ്ത്രക്രിയ ഇവർ ചെയ്യിച്ചു കഴിഞ്ഞു; ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി ആവശ്യമാണ്.
​കണ്ണീരണഞ്ഞ് കോടതിമുറി:
​കോടതിയിൽ മൊഴി നൽകുന്നതിനിടെ പലപ്പോഴും പൊട്ടിക്കരഞ്ഞും വിതുമ്പിയുമാണ് നൗഷീൻ തങ്ങളുടെ സങ്കടം പങ്കുവെച്ചത്. എന്നാൽ എതിർഭാഗത്തിരുന്ന കെന്ന നിർവികാരയായാണ് കാണപ്പെട്ടത്. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് ഇത്തരമൊരു കേസ് അമേരിക്കൻ കോടതിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് എത്തുന്നത്. അതുകൊണ്ട് തന്നെ യുഎസ് ഒട്ടാകെ ഈ കേസ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

#വാർത്തകൾ #അപൂർവ്വവാർത്ത #അമേരിക്ക #നിയമപോരാട്ടം #സറോഗസി #മലയാളംവാർത്തകൾ ​ #അമേരിക്ക

വെള്ളച്ചാട്ടത്തിൽ കുളിച്ചതിന് പിന്നാലെ ദുരന്തം: 10 ദിവസത്തിനിടെ ഒരു കുടുംബത്തിലെ 4 കുട്ടികൾ അജ്ഞാത രോഗം ബാധിച്ച് മരിച്ചു...
02/09/2026

വെള്ളച്ചാട്ടത്തിൽ കുളിച്ചതിന് പിന്നാലെ ദുരന്തം: 10 ദിവസത്തിനിടെ ഒരു കുടുംബത്തിലെ 4 കുട്ടികൾ അജ്ഞാത രോഗം ബാധിച്ച് മരിച്ചു!
​മധ്യപ്രദേശിലെ ശിവപുരിയിൽ വെള്ളച്ചാട്ടം സന്ദർശിച്ചു മടങ്ങിയ ഒരു കുടുംബത്തിലെ നാല് കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ അജ്ഞാത രോഗം ബാധിച്ച് മരിച്ചു. ആഗസ്റ്റ് 16-ന് ഗോര തിലയ്ക്ക് സമീപമുള്ള വെള്ളച്ചാട്ടത്തിൽ കുളിച്ച മൂന്ന് സഹോദരന്മാരും ഇവരുടെ ബന്ധുവായ യുവാവുമാണ് പത്ത് ദിവസത്തിനിടയിൽ ദാരുണമായി മരണപ്പെട്ടത്.
​ആഗസ്റ്റ് 21-നും 31-നും ഇടയിലായിരുന്നു നാല് പേരുടെയും മരണം. കുള കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ കുട്ടികൾക്ക് ശക്തമായ പനിയും വയറുവേദനയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.
​മരണ കാരണം അണുബാധയെന്ന് പ്രാഥമിക നിഗമനം
​ശിവപുരിയിലെ ഫിസിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന തൻവീർ അഹമ്മദിന്റെ മക്കളായ താഹിർ (14), തരുഫ് (9), താസിഫ് (11), അഹമ്മദിന്റെ സഹോദരീ പുത്രനായ അയാസ് (19) എന്നിവരാണ് മരണപ്പെട്ടത്.
​ആദ്യം രോഗബാധിതനായ താഹിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ മരിച്ചു. സമാന ലക്ഷണങ്ങളോടെ ഗ്വാളിയോറിലേക്ക് മാറ്റിയ അയാസ് ആഗസ്റ്റ് 23-നും മരണത്തിന് കീഴടങ്ങി. തുടർന്ന് മറ്റ് രണ്ട് കുട്ടികളുടെയും നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
​സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിലെ മലിനമായ വെള്ളത്തിൽ നിന്നുള്ള കടുത്ത അണുബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് പെട്ടെന്ന് കുറയുകയും മൾട്ടി-ഓർഗൻ ഫെയ്‌ലിയർ (അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ) സംഭവിക്കുകയും ചെയ്തതായി ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സഞ്ജയ് ഋഷിശ്വർ വ്യക്തമാക്കി.
​പോസ്റ്റ്‌മോർട്ടം നടത്താത്തതിനാൽ നിലവിൽ കൃത്യമായ മരണകാരണം വ്യക്തമല്ല. കുടുംബാംഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ.

#ദുരന്തവാർത്ത #അജ്ഞാതരോഗം #ആരോഗ്യജാഗ്രത #അപകടം #കേരളം #കേരളവാർത്തകൾ #മലയാളം

പാകിസ്താനിയായ ഭാര്യ മുഷാല്‍ ഹുസൈൻ മാലിക്കിനെ തലാഖ് ചൊല്ലാൻ തീരുമാനിച്ചതായി ജമ്മു കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്ക്....
02/09/2026

പാകിസ്താനിയായ ഭാര്യ മുഷാല്‍ ഹുസൈൻ മാലിക്കിനെ തലാഖ് ചൊല്ലാൻ തീരുമാനിച്ചതായി ജമ്മു കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്ക്.

ഡല്‍ഹിയിലെ തിഹാർ ജയിലില്‍ കഴിയുന്ന മാലിക്ക് ജമ്മുവിലെ ടാഡ/പോട്ട (TADA/POTA) കോടതിയില്‍ സമർപ്പിച്ച 25 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

തനിക്കൊപ്പം ഇനി സാധാരണ ജീവിതം സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഭാര്യയെ വിവാഹബന്ധത്തില്‍ നിന്ന് മോചിപ്പിക്കുകയാണ്. തനിക്ക് ലഭിച്ച കഠിനമായ ശിക്ഷയും ഭാവിയിലെ അനിശ്ചിതത്വങ്ങളും കാരണം മുഷാല്‍ ഒരു വിധവയെപ്പോലെ ജീവിതം തള്ളിനീക്കുന്നത് താൻ ആഗ്രഹിക്കുന്നില്ല. പുതിയ ജീവിതം ആരംഭിക്കാൻ ഭാര്യയ്‌ക്ക് അവസരം ലഭിക്കണം. തടവിലായതിന് ശേഷം കഴിഞ്ഞ എട്ട് വർഷമായി ഭാര്യയുടെ ശബ്ദം പോലും കേള്‍ക്കാൻ സാധിച്ചിട്ടില്ലെന്നും ഫോണ്‍ കോളിനോ വീഡിയോ കോളിനോ അനുമതിയില്ലെന്നും വിഘടനവാദി നേതാവ് പറയുന്നു.

അമ്മയ്‌ക്കും ഭാര്യയ്‌ക്കും 13 വയസ്സുള്ള മകള്‍ റസിയ സുല്‍ത്താനയ്‌ക്കുമായാണ് യാസിർ മാലിക്കിന്റെ കത്ത്. അതേസമയം, പിതാവിന്റെ തീരുമാനത്തിനെതിരെ വൈകാരിക പ്രതികരണവുമായി മകള്‍ റസിയ സുല്‍ത്താന രംഗത്തെത്തി. യാസിൻ മാലിക്ക് മാതാവുമായുള്ള വിവാഹബന്ധം വേർപെടുത്തിയാല്‍ താൻ ജീവനൊടുക്കുമെന്ന തരത്തിലുള്ള പ്രതികരണം ഉള്‍പ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

2019ല്‍ ഭീകരവാദത്തിന് പണം സമാഹരിച്ച കേസില്‍ അറസ്റ്റിലായ യാസിൻ മാലിക്കിന് 2022 മേയില്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. നിലവില്‍ തിഹാർ ജയിലില്‍ കഠിനതടവ് അനുഭവിക്കുകയാണ് മാലിക്ക്.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ...
02/09/2026

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ഓണാഘോഷത്തിന്റെ ഭാഗമായി കളര്‍ കോഡ് ഡ്രസ് ധരിച്ചെത്തിയ കുട്ടികളെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹിബാ ഫാത്തിമ ഈ സംഭവം അധ്യാപകരെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിന്റെ പ്രതികാരമെന്നോണം അവധിക്ക് ശേഷം സ്‌കൂള്‍ തുറന്ന തിങ്കളാഴ്ച ഹിബഫാത്തിമയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.

കോഴിക്കോട് കൂടത്തായി സെന്റ്‌മേരീസ് ഹൈസ്‌കൂളിലാണ് പെണ്‍കുട്ടികളെ സീനിയർ വിദ്യാർത്ഥിനികള്‍ ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ഓണാഘോഷത്തിന് മുന്നോടിയായി സ്‌കൂളില്‍ കളര്‍ കോഡ് ഡ്രസ് ധരിക്കുന്നതിനെച്ചൊല്ലി വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മര്‍ദ്ദനം നടന്നത്. ഹിബയെ സീനിയേഴ്സ് ബലമായി ശുചിമുറിക്ക് സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മുഖത്ത് കൈകൊണ്ടും കല്ലുകൊണ്ടും അടിക്കുകയും നാഭിക്ക് ചവിട്ടി തള്ളിയിടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

അക്രമം തടയാന്‍ ചെന്ന സഹപാഠികളായ മറ്റ് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. പരിക്കേറ്റ കൊടുവള്ളി മുടൂര്‍ മേപ്പള്ളി സ്വദേശിനിയായ ഹിബാ ഫാത്തിമയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്‌കൂള്‍ അധികൃതരും പൊലീസും വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഹിബയെ ആക്രമിച്ച രണ്ടു വിദ്യാര്‍ത്ഥിനികളെ സസ്പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജരായിരുന്ന ദിശ സാലിയ (28) ൻ്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട...
02/09/2026

അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജരായിരുന്ന ദിശ സാലിയ (28) ൻ്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി.

ദിശയുടെ പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. മുതിർന്ന സിബിഐ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയമിച്ച കോടതി, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ നിർദേശം നല്‍കി. കൃത്യമായ തെളിവുകള്‍ ലഭിക്കാതെ എഫ്‌ഐആറില്‍ ആരെയും പ്രതി ചേർക്കേണ്ടെന്നും കോടതിയുടെ നിർദേശമുണ്ട്. ദിശയുടെ മരണം അന്വേഷിച്ച മുംബൈ പൊലീസിന് വീഴ്ചയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

ജസ്റ്റിസുമാരായ എസ് വി കോട്ട്‍വാള്‍, ആ‍ർ ആർ ഭോണ്‍സാലെ എന്നിവരുള്‍പ്പെട്ട ബെഞ്ചിൻ്റേതാണ് ഉത്തരവ്. മുംബൈ പൊലീസ് കേസ് വിവരങ്ങള്‍ സിബിഐയ്ക്ക് കൈമാറണമെന്ന് കോടതി ഉത്തരവില്‍ അറിയിച്ചു. മകളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമായി കണക്കാക്കി സിബിഐ അന്വേഷണം നടത്തണമെന്നുമായിരുന്നു ദിശയുടെ പിതാവ് സതീഷ് സാലിയൻ ഹ‍‍ർജിയില്‍ ആവശ്യപ്പെട്ടിരുന്നത്. മൂന്ന് ദിവസം നീണ്ട വാദത്തില്‍ കേസ് സിആ‍ർപിസി സെക്ഷൻ 174 പ്രകാരം അന്വേഷിക്കുന്നത് എന്തിനാണെന്ന് കോടതി സംസ്ഥാന സ‍ർക്കാരിനോട് ചോദിച്ചിരുന്നു. ദിശയുടെ മരണം ആത്മഹത്യയാണെന്നും കെട്ടിടത്തിൻ്റെ 12-ാം നിലയില്‍ നിന്ന് വീണാണ് യുവതിക്ക് മരണം സംഭവിച്ചതെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.

2020 ജൂണ്‍ എട്ടിനാണ് മുംബൈയിലെ മലാടിലുള്ള പാ‍ർപ്പിട സമുച്ചയത്തില്‍നിന്ന് വീണ് ദിശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കകം, ജൂലൈ 14ന് ബാന്ദ്രയിലെ വീട്ടില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ദിശയുടെ മരണത്തില്‍ മൂന്നു മാസത്തിനകം അന്വേഷണം അവസാനിപ്പിക്കുകയും പിന്നീട് 2023ല്‍ അന്വേഷണം പുനരാരംഭിക്കുകയുമായിരുന്നു. ദിശയുടേത് ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ വാദം.

എന്നാല്‍ മകളുടേത് കൂട്ടബലാത്സംഗത്തെ തുടർന്നുള്ള കൊലപാതകമാണെന്ന ആരോപണവുമായി പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ദിശയുടെ മരണത്തില്‍ കുടുംബത്തിൻ്റെ ആരോപണം കണക്കിലെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പകരം ആക്സിഡൻ്റല്‍ ഡെത്ത് റിപ്പോ‍ർട്ട് (എഡിആർ) മാത്രം രജിസ്റ്റർ ചെയ്തത് ഹൈക്കോടതി ചോദ്യംചെയ്തിരുന്നു. മകള്‍ മരിച്ച്‌ അഞ്ച് വർഷം കഴിഞ്ഞിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെയും എഡിആറിൻ്റെയും പകർപ്പുകള്‍ കുടുംബത്തിന് നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് താങ്ങും തണലുമായി കൂടെനിന്ന ഭാര്യയും ഡിസൈനറുമായ ആരതി പൊടിയ്ക്ക്...
02/09/2026

ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് താങ്ങും തണലുമായി കൂടെനിന്ന ഭാര്യയും ഡിസൈനറുമായ ആരതി പൊടിയ്ക്ക് നന്ദി പറഞ്ഞ് ബിഗ് ബോസ് മലയാളം മുൻ താരം ഡോ. റോബിൻ രാധാകൃഷ്ണൻ. റോബിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വാക്കുകളും ഇരുവർക്കുമൊപ്പമുള്ള ചിത്രവുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
"ലോകം എന്റെ ശക്തി മാത്രമേ കാണുന്നുള്ളൂ, പക്ഷേ അതിന്റെ പിന്നിലുള്ള സ്ത്രീയെ എനിക്ക് മാത്രമേ അറിയൂ. എന്റെ കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും നീ എന്നെ തനിച്ചാക്കിയില്ല. ഞാൻ പൂർണ്ണമായും തളർന്നുപോയപ്പോൾ എനിക്ക് കരുത്തായത് നീയാണ്.
നീ എന്റെ ഭാര്യ മാത്രമല്ല, എന്റെ സമാധാനവും ഏറ്റവും വലിയ പിന്തുണയുമാണ്. ഏറ്റവും ആവശ്യമുള്ള സമയത്ത് കൂടെ നിന്നതിന് നന്ദി. ഐ ലവ് യു, പൊടി" എന്നായിരുന്നു റോബിൻ കുറിച്ചത്. റോബിന്റെ ഈ പ്രണയാർദ്രമായ കുറിപ്പിന് 'ലവ് യു ടു' എന്ന് ആരതിയും മറുപടി നൽകി. കഴിഞ്ഞ ജൂലൈയിലായിരുന്നു റോബിന്റെ മാതാവിന്റെ വിയോഗം. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അമ്മ ധീരമായ പോരാട്ടത്തിനൊടുവിൽ ജൂലൈ മൂന്നിന് പുലർച്ചെയാണ് അന്തരിച്ചത്. അമ്മയുടെ വേർപാടിലുണ്ടായ വലിയ മാനസിക വിഷമഘട്ടത്തിൽ ആരതി നൽകിയ പിന്തുണയെക്കുറിച്ചാണ് റോബിൻ തന്റെ കുറിപ്പിലൂടെ ഓർത്തെടുത്തത്.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദീർഘവീക്ഷണമുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു നടൻ സുകുമാരനെന്ന് പ്രൊഡക്ഷൻ കണ്‍ട്രോളർ ...
02/09/2026

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദീർഘവീക്ഷണമുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു നടൻ സുകുമാരനെന്ന് പ്രൊഡക്ഷൻ കണ്‍ട്രോളർ സിദ്ധു പനക്കല്‍.

സ്വന്തം ജീവിതത്തിലും സാമ്പത്തിക കാര്യങ്ങളിലും അദ്ദേഹം പുലർത്തിയ ആ അച്ചടക്കവും കരുതലുമാണ് അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ അടിത്തറയെന്നും സിദ്ധു പനക്കല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

'സുകുമാരൻ സാറിന്റെ ദീർഘവീക്ഷണത്തെ പറ്റിയാണ്.. ഞാൻ ഇന്നലെ പല വലിയ വ്യക്തിത്വങ്ങളുടെയും കയ്യില്‍ നിന്ന് എനിക്ക് ലഭിച്ച സമ്മാനങ്ങളെ പറ്റി ഒരു കുറിപ്പ് എഴുതിയിരുന്നു. അതില്‍ സുകുമാരൻ സാറില്‍ നിന്ന് എനിക്ക് കിട്ടിയ സമ്മാനത്തെ പറ്റിയും എഴുതിയിരുന്നു.അതിന് ഷാഹില്‍ എന്ന ഒരു സുഹൃത്തിന്റെ ഒരു കമന്റ് വായിച്ചു. "ദീർഘവീക്ഷണം സുകുമാരൻ എന്ന വ്യക്തിക്ക് എത്രമാത്രം ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തെ മനസ്സിലാക്കാൻ സാധിച്ചാല്‍ അറിയാൻ സാധിക്കും". ഇതായിരുന്നു ആ കമന്റ്. തീർച്ചയായും തന്റെ 49 ആം വയസ്സില്‍ ഈ ലോകം വിട്ടു പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ആ കുടുംബത്തിന്റെ അടിത്തറ അദ്ദേഹം പടുത്തുയർത്തിയത് സ്നേഹം കൊണ്ടാണ്. അടിത്തറയ്ക്കു മുകളില്‍ കെട്ടിപ്പൊക്കിയത് കുടുംബത്തോടുള്ള കരുതല്‍ എന്ന ശക്തമായ ചുമരാണ്, ചുമരുകള്‍ക്ക് മുകളില്‍ സാമ്പത്തിക സുരക്ഷയെന്ന മേല്‍ക്കൂരയൊരുക്കി. 49ആം വയസ്സില്‍ ഈ ലോകം വിട്ട് അദ്ദേഹം പോകുമ്പോള്‍ ചേച്ചിക്ക് താങ്ങും തണലും കരുത്തും ആയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണം തന്നെയാണ്.

മദ്രാസില്‍ വീട്, തിരുവനന്തപുരത്ത് വീട്, വട്ടിയൂർക്കാവില്‍ ഭൂമി, കാന്തല്ലൂരില്‍ എസ്റ്റേറ്റ്, ഊട്ടിയില്‍ ഫ്ലാറ്റ്,നിലമേല്‍ എന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സും കല്യാണമണ്ഡപവും. ആ കാലത്തുള്ള സിനിമാക്കാരില്‍ എത്രപേർക്ക് ഇങ്ങനെ ഒരു കരുതല്‍ ഉണ്ടായിരുന്നു എന്നറിയില്ല.

പകുതി കാര്യമായും പകുതി കളിയായും അന്നത്തെ സിനിമാക്കാർ പറയുന്ന ഒരു കാര്യമുണ്ട്. സുകുമാരൻ സാർ വളരെ സ്പീഡില്‍ ഡബ്ബ് ചെയ്യുന്ന ആളാണ്. ആ കാലത്തും ഈ കാലത്തും ലാസ്റ്റ് പെയ്മെന്റ് ആർട്ടിസ്റ്റുകള്‍ക്ക് കൊടുക്കുന്നത് ഡബ്ബിങ് സമയത്താണ്. സുകുമാരൻ സാറിന് അത് കൃത്യമായി ഡബ്ബിങ്ങിനു മുൻപ് കിട്ടിയിരിക്കണം.

ഡബ്ബിങ് തീയേറ്ററില്‍ എത്തിയിട്ടും പേമെന്റ് ക്രെഡിറ്റ് ആയിട്ടില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായാല്‍ ശബ്ദം കൃത്യമായി വരില്ല തൊണ്ട അടച്ചിരിക്കുകയാണ്. രണ്ടുമൂന്നു തവണ ചുമച്ചും മുരടനക്കി നോക്കിയിട്ടും ശബ്ദം ശരിയാവുന്നില്ല. ഡബ്ബിങ് നാളേക്ക് ആക്കാം എന്ന് തീരുമാനിക്കുന്നു. ആ സമയത്താണ് പ്രൊഡ്യൂസർ തിയേറ്ററിലേക്ക് എത്തുക. ആശാനേ ശബ്ദം ശരിയാകുന്നില്ല എന്ന് സുകുമാർ സാർ. തിയേറ്ററിന് പുറത്തിറങ്ങി സുകുമാരൻ സാറും പ്രൊഡ്യൂസറും ഓരോ സിഗരറ്റ് വലിക്കുന്നു. ഡയറക്ടറും കൂടെ കൂടുന്നു. സംസാരിക്കുന്നതിനിടയില്‍ വീട്ടില്‍ പോയി മല്ലിക ചേച്ചിയെ കണ്ട കാര്യവും, ബാലൻസ് പൈസ ചേച്ചിയുടെ കയ്യില്‍ കൊടുത്തിട്ടുണ്ട് എന്നും പ്രൊഡ്യൂസർ വ്യക്തമാക്കുന്നു.

ആശാനെ അതിന് കാശിന്റെ കാര്യം ഇവിടെ ആരെങ്കിലും ചോദിച്ചോ. ഒന്നു കൂടെ ട്രൈ ചെയ്തു നോക്കിയാലോ എന്ന് പ്രൊഡ്യൂസർ. അതിനെന്താ പ്രൊഡക്ഷൻ ബോയിയെ വിളിച്ച്‌ ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ട് വരാൻ പറയുന്നു. ചൂടുവെള്ളം കുടിച്ചപ്പോള്‍ തൊണ്ട കുറച്ചു കൂടി ക്ലിയർ ആയി. 2 മണിക്കൂർ കൊണ്ട് ഫുള്‍ പടം ഡബ്ബിങ് തീർത്ത് സുകുമാരൻ സാർ സ്ഥലം വിടുന്നു. കളിയായാലും കാര്യമായാലും കൃത്യമായി പൈസ കണക്ക് പറഞ്ഞു വാങ്ങി അത് വേണ്ട രീതിയില്‍ ഇൻവെസ്റ്റ് ചെയ്തത് കൊണ്ട്, നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമായത് പോലെ സാർ പോയപ്പോഴും ചേച്ചിയും മക്കളും സേഫ് ആയിരുന്നു.

എന്റെ ഒരു അനുഭവം പറയാം. പടയണി എന്ന സിനിമ കഴിഞ്ഞതിനു ശേഷം സാറും കുടുംബവും അമ്മയെ കാണാൻ വേണ്ടി എടപ്പാളിലേക്ക് പോയി. സാർ പോകുമ്പോള്‍ എനിക്ക് ചിലവിനുള്ള പൈസയും. വീട്ടില്‍ വലിയ രണ്ടു പട്ടികള്‍ ഉണ്ട് അവർക്ക് ഇറച്ചി വാങ്ങാനുള്ള പൈസയും ഒക്കെ എന്നെ ഏല്‍പ്പിച്ചിട്ടാണ് പോയത്. എല്ലാ ചിലവുകളും ഞാൻ കൃത്യമായി കണക്ക് എഴുതി വെച്ചു. സാർ തിരിച്ചുവന്നപ്പോള്‍ ഞാൻ കണക്കെഴുതിയ പേപ്പറും ബാക്കി പൈസയും സാറിന് കൊണ്ട് കൊടുത്തു. സർ കണക്കും ബാക്കി പൈസയും എല്ലാം കൃത്യമായി നോക്കി. പിന്നീട് ഞാൻ സാറിന്റെ അടുത്തുനിന്ന് പോരുന്നത് വരെ എന്തെങ്കിലും കാര്യത്തിന് എന്നെ ഏല്‍പ്പിച്ച പൈസയുടെ കണക്ക് സാർ നോക്കിയിട്ടില്ല. ഞാൻ എഴുതിക്കൊടുത്ത ആദ്യത്തെ കണക്കില്‍ തന്നെ എന്റെ കണക്കുകള്‍ കൃത്യമായിരിക്കും എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരിക്കാം'

കറിയെ ചൊല്ലിയുണ്ടായ തർക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു. മലപ്പുറം വണ്ടൂരിലാണ് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്ത...
02/09/2026

കറിയെ ചൊല്ലിയുണ്ടായ തർക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു. മലപ്പുറം വണ്ടൂരിലാണ് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത്.

കാപ്പില്‍ പാറശ്ശേരി സ്വദേശിനി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുന്നുമ്മല്‍ റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം. റഷീദ് വീട്ടിലെത്തിയപ്പോള്‍ കറി തയ്യാറാക്കിയിരുന്നില്ലെന്ന് പറഞ്ഞ് ഭാര്യ ഫസീലയുമായി തർക്കത്തിലേർപ്പെട്ടെന്നാണ് വിവരം. വീട്ടില്‍ ആരംഭിച്ച വാക്കുതർക്കം പിന്നീട് രൂക്ഷമായി.

തർക്കം മൂർച്ഛിച്ചതോടെ റഷീദ് കത്തിയെടുത്ത് ഫസീലയെ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഫസീലയെ ഉടൻ തന്നെ വണ്ടൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റഷീദ് മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവസമയത്തും ഇയാള്‍ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

കറിയുണ്ടാക്കിയില്ലെന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ഇത്രയും വലിയ ദുരന്തത്തിലേക്ക് എത്തുമെന്ന് ആരും കരുതിയിരുന്നില്ല. വീട്ടിനുള്ളിലെ തർക്കം കത്തിക്കുത്തില്‍ കലാശിച്ചതോടെ ഒരു കുടുംബത്തിലെ 38കാരിയുടെ ജീവനാണ് നഷ്ടമായത്.

സംഭവത്തില്‍ പോലീസ് റഷീദിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. നാട്ടുകാരുടെ മൊഴികളും മറ്റ് സാഹചര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കും.

അതേസമയം, ഫസീലയുടെ മരണത്തില്‍ കൂടുതല്‍ നിയമനടപടികള്‍ പോലീസ് സ്വീകരിച്ചുവരികയാണ്.

Address

No. 08/141, Narakathukudy, Thuruthy P O , Pralayakkad, Thuruthy Kunnathunad
Eranakulam
683545

Alerts

Be the first to know and let us send you an email when Thefinalnews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thefinalnews:

Shortcuts

Share

Category