Thefinalnews

Thefinalnews Thefinalnews is an online news portal for news enthusiasts without borders. Thefinalnews in real Thank you!
(607)

Any hate /abusing comments on religion or personal attacks will not be tolerated. Please restrain from making such statements or we will be forced to block you.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മല്ലിക സുകുമാരൻ. മല്ലികാമ്മ എന്ന വിളിയിൽ തന്നെ പ്രകടമാണ്. പതിറ്റാണ്ടുകൾ നീണ്ട അഭി...
02/06/2026

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മല്ലിക സുകുമാരൻ. മല്ലികാമ്മ എന്ന വിളിയിൽ തന്നെ പ്രകടമാണ്. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതവുമായി മുന്നോട്ട് കൊണ്ടുപോകുന്ന മല്ലിക രാഷ്ട്രീയ-സാമൂഹി-കലാപരമായ കാര്യങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടികാണിക്കാത്ത ആളുകൂടിയാണ്. ഇപ്പോഴിതാ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ കുറിച്ച് മല്ലിക പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.\\തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ പിണറായി വിജയന് എതിരെ പാർട്ടിക്കുള്ളിൽ നിന്നും വന്ന പ്രശ്നങ്ങളിലായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം. "തടസ്സങ്ങള്‍ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നും വരുന്നതാണ്. ഇപ്പോള്‍ പിണറായി വിജയനെ കുറ്റം പറയുന്നുണ്ട്. എന്തുകൊണ്ട് അത് നേരത്തെ പറഞ്ഞില്ല? തോറ്റപ്പോഴാണോ പറയുന്നത്?. പണ്ട് അങ്ങനെ ചെയ്തു എന്നൊക്കെ. അതിപ്പോള്‍ കണ്ണൂരുകാരായാലും തിരുവനന്തപുരംകാര് പറഞ്ഞാലും തെറ്റാണെന്നുള്ള അഭിപ്രായക്കാരിയാണ് ഞാന്‍. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അപ്പോള്‍ പറയണം. അന്ന് ഭരിക്കുന്നു. അതുകൊണ്ട് നേട്ടമുണ്ട്. ഇപ്പോള്‍ ഭരണം പോയി. എന്തൊക്കെയോ കിട്ടാതെ പോകും എന്ന ചിന്ത. ഇന്നലെ വരെ ഇല്ലാത്ത കുറ്റം. മുന്‍ മുഖ്യമന്ത്രി മരുമകനെ മന്ത്രിയാക്കി. എന്തേ ഇപ്പോഴില്ലേ? ഭര്‍ത്താവ് എംപി, ഭാര്യ മന്ത്രി.. ഇതിന് മുന്‍പും നടന്നിട്ടില്ലേ", എന്നായിരുന്നു മല്ലികയുടെ വാക്കുകൾ.

"എത്ര വലിയ ആളാണെങ്കിലും, മുഖ്യമന്ത്രി ആണെങ്കില്‍ പോലും അവരെ എങ്ങനെയാണ് അനാവശ്യമായി കുറ്റം പറയുന്നത് ? എനിക്കത് മനസിലാകാത്ത കാര്യമാണ്. പുതിയൊരു മന്ത്രിസഭ വരുമ്പോള്‍, അതിന് മുന്‍പ് അവര്‍ പ്രതിപക്ഷത്തെ കുറ്റം പറയും. അത് സ്വാഭാവികമാണ്. രാഷ്ട്രീയത്തിലെ ഒരു നാടകമാണത്. ഓരോ രംഗവും നാടകം പോലെ കാണുക എന്നതാണ്. ഞാന്‍ 50 വര്‍ഷമായി ഇതിന്‍റെ സഹയാത്രികനാണ്. അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞ് പാരമ്പര്യം പറയും. എന്നിട്ട് എന്തിനാണ് ഇവര്‍ നേതാക്കന്മാരെ ചീത്ത വിളിക്കുന്നത് ? പെണ്‍പിള്ളാരോടും ഞാന്‍ ചോദിക്കുന്നത് ഇതാണ്. ഒരു തെറ്റ് അഞ്ച് കൊല്ലം മുന്‍പ് നടന്നെങ്കില്‍ എന്തുകൊണ്ട് അന്ന് പറഞ്ഞില്ല ? പാര്‍ട്ടിയോടുള്ള സ്നേഹം കൊണ്ട് മിണ്ടാതിരുന്നുവെന്ന് പറയും. അത് ശരിയല്ല. ഇന്നവരെ അറ്റാക്ക് ചെയ്യണമെങ്കില്‍ അവരുടെ ഇഷ്ടങ്ങളൊന്തോ നടക്കാതെ പോയി ? അല്ലേ? ആ രീതി എല്ലാ പാര്‍ട്ടികളും മാറ്റണം. തെറ്റുകള്‍ അപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടണം", എന്നും മല്ലിക പറയുന്നു

കോൺ​ഗ്രസ് പാരമ്പര്യമുള്ള ആളാണ് താനെന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്. "ഒരു പാര്‍ട്ടിയുടെ കൊടി പിടിക്കാനോ റോഡില്‍ കൂടി ഡാന്‍സ് കളിക്കാനോ ഞാന്‍ പോയിട്ടില്ല. ശരിയാണെങ്കില്‍ ശരി പറയുന്നവരോടൊപ്പം ഞാന്‍ എപ്പോഴും നില്‍ക്കും. കോളേജില്‍ ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ആയിരുന്ന കാലം മുതല്‍ ന്യായമായ കാര്യങ്ങള്‍ക്കൊപ്പം ഞാന്‍ നില്‍ക്കും. ഒരു പബ്ലിസിറ്റിക്കും പോകാറും ഇല്ല. ഞാന്‍ വളരെ മൂത്ത കോണ്‍ഗ്രസ് കുടുംബത്തിലെ ആളാണ്. അങ്ങനെ തന്നെ ജീവിച്ചിരുന്ന ആളാണ്. നിങ്ങളിങ്ങനെ പരസ്യമായിട്ട് അടിക്കല്ലേ എന്ന് ഏറ്റവും വലിയ നേതാക്കളോട് നേരിട്ട് പറഞ്ഞിട്ടുള്ള ആളാണ്. വല്ലതും ഉണ്ടെങ്കില്‍ മുറിക്കകത്തിരുന്ന് പറ. ജനത്തിന് നിങ്ങള്‍ തമ്മില്‍ അടിയാണെന്ന് തോന്നരുതെന്ന് പറഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലത്ത് എന്‍റെ അമ്മയ്ക്ക് ഒക്കെ കൈപ്പത്തി അല്ലാതെ ഒരു ചിഹ്നം അറിയില്ല. എന്‍റെ തറവാട് പെരുന്നയിലാണ്. അപ്പൂപ്പനപ്പൂപ്പന്‍മാരൊക്കെ ഗാന്ധിയന്മാരായി ജീവിച്ചവരാണ്. അതൊക്കെ കേട്ടാണ് വളര്‍ന്നത്. പക്ഷേ വളരുന്തോറും നമ്മള്‍ കേട്ട കാര്യങ്ങളില്‍ നിന്നും ഒരുപാട് മാറി പോകുന്നു പെരുമാറ്റ രീതികള്‍. പുതിയ മുഖ്യമന്ത്രി അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യുമെന്നൊക്കെ പറഞ്ഞു. ഇതൊക്കെ പ്രാവര്‍ത്തികമാകട്ടെ എന്ന് വി ഡി സതീശനോട് അപേക്ഷിക്കുകയാണ്", എന്നായിരുന്നു മല്ലിക സുകുമാരൻ പറഞ്ഞത്. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു നടിയുടെ പ്രതികരണം.

വൈറൽ പ്രസംഗത്തിന്റെ പേരിൽ ഭാര്യ പിണങ്ങിയെന്നും, പക്ഷെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് നേതാവ് ബി.ആർ.എം ഷെഫീർ...
02/06/2026

വൈറൽ പ്രസംഗത്തിന്റെ പേരിൽ ഭാര്യ പിണങ്ങിയെന്നും, പക്ഷെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് നേതാവ് ബി.ആർ.എം ഷെഫീർ. ട്രാൻസ്ഫറിന് സഹായം ചോദിച്ച പൊലീസുകാരനായ ഭാര്യാ സഹോദരിയുടെ ഭർത്താവിനോട് നടക്കില്ലെന്ന് തുറന്ന് പറഞ്ഞതിനെക്കുറിച്ചാണ് ബി.ആർ.എം ഷെഫീറിന്റെ പ്രതികരണം.
ആഭ്യന്തര യോഗമെന്ന് കരുതിയാണ് കുടുംബ കാര്യം സംസാരിച്ചത്.
മാധ്യമങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടന്നപ്പോൾ യുഡിഎഫിന്റെ ആളിന് വോട്ട് ചെയ്യണമെന്ന് അന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. പക്ഷേ വോട്ട് ചെയ്തില്ല. ഭരണം കിട്ടിയപ്പോൾ സ്ഥലം മാറ്റം വാങ്ങിത്തരാൻ ആവശ്യപ്പെട്ടു, ഞാൻ ചെയ്ത് കൊടുത്തില്ല. ആ നിലപാടിൽ നിന്ന് പിന്നോട്ടില്ല. - ബി.ആർ.എം ഷെഫീർ പറഞ്ഞു.

അമ്മയെ സ്വന്തമാക്കാനുള്ള ആഗ്രഹം ഭ്രാന്തായി! പിഞ്ചുകുഞ്ഞിനെ കൈയ്യിൽ കിട്ടിയതും കഴുത്തോടെ പിടിച്ച് തറയിലിടിപ്പിച്ചു; വേദന ...
02/06/2026

അമ്മയെ സ്വന്തമാക്കാനുള്ള ആഗ്രഹം ഭ്രാന്തായി! പിഞ്ചുകുഞ്ഞിനെ കൈയ്യിൽ കിട്ടിയതും കഴുത്തോടെ പിടിച്ച് തറയിലിടിപ്പിച്ചു; വേദന കൊണ്ട് നിലവിളിച്ചിട്ടും വിട്ടില്ല; ചോര കണ്ടിട്ടും ദേഷ്യം തീരുന്നത് വരെ കൊടുംക്രൂരത തുടർന്നു; ആ കുഞ്ഞിനെ കൊന്നുതള്ളിയത് ആർക്കും ചിന്തിക്കാൻ പറ്റാത്ത രീതിയിൽ; ഉത്തർപ്രദേശിലെ ഫിറോസാബാദിൽ വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ ഒന്നര വയസ്സുള്ള മകനെ യുവാവ് റോഡിലെറിഞ്ഞ് കൊലപ്പെടുത്തി. അരോൺ സ്വദേശിയായ രതിയുടെ മകൻ ആരവ് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബൂതോൺ സ്വദേശിയായ ജിതേന്ദ്ര പഥക് എന്ന വിരാജിനെ പോലീസ് സാഹസികമായി പിന്തുടർന്ന് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ അതിക്രൂരമായി നിലത്തേക്കെറിയുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചുകാലങ്ങളായി രതി സ്വന്തം ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയായ ജിതേന്ദ്ര പഥക് യുവതിയുമായി പരിചയത്തിലാകുന്നതും വിവാഹാഭ്യർത്ഥന നടത്തുന്നതും. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി യുവതിയുടെ മേൽ നിരന്തരം കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.
തനിക്കൊരു മകനുള്ളതിനാൽ ഈ വിവാഹത്തിന് താല്പര്യമില്ലെന്ന് യുവതി പ്രതിയെ കൃത്യമായി അറിയിച്ചിരുന്നു. എന്നാൽ, കുഞ്ഞാണ് തന്റെ വിവാഹത്തിന് തടസ്സമെന്ന് കരുതിയ പ്രതി കുട്ടിയെ അപായപ്പെടുത്താൻ ആസൂത്രണം ചെയ്യുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രതി സ്വന്തം വീട്ടിലെത്തിയ സമയം നോക്കി വിരാജും അവിടെയെത്തി. തുടർന്ന് മിഠായി വാങ്ങിനൽകാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിൽ നിന്നും കബളിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ പുറത്തുകൊണ്ടുപോയ പ്രതി, തെരുവിൽ വെച്ച് തുടരെത്തുടരെ നിലത്തേക്ക് ആഞ്ഞെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ തന്നെ വീട്ടുകാർ ഓടിയെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് ഉടനടി വിപുലമായ തെരച്ചിൽ ആരംഭിച്ചു. പ്രതിയെ പോലീസ് പിൻതുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ കാലിന് വെടിയേറ്റ പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഇയാളുടെ പക്കൽ നിന്ന് നാടൻ തോക്കും തിരകളും പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പരമാവധി ശിക്ഷ വാങ്ങിനൽകുമെന്നും ഫിറോസാബാദ് സിറ്റി പോലീസ് സൂപ്രണ്ട് രവിശങ്കർ പ്രസാദ് അറിയിച്ചു.
വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ ഒന്നര വയസ്സുള്ള വയസ്സുള്ള മകനെ റോഡിലെറിഞ്ഞ് കൊലപ്പെടുത്തി യുവാവ്.

ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. അരോണ്‍ സ്വദേശിയായ രതിയുടെ മകൻ ആരവ് ആണ് കൊല്ലപ്പെട്ടത്. പ്രതി ജിതേന്ദ്ര പഥക് എന്ന വിരാജ് പൊലീസ് അറസ്റ്റില്‍. ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിൻതുടർന്ന് പിടികൂടിയത് സാഹസികമായി. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഉത്തർപ്രദേശില്‍ കഴി‌ഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതകം നടക്കുന്നത്. ഫിറോസാബാദിലെ അരോണ്‍ സ്വദേശിയാണ് രതിയുടെ മകനായ ആരവ്. അഭിപ്രായവ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി രതി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. അതിനിടെയിലാണ് ബൂതോണ്‍ സ്വദേശിയായ ജിതേന്ദ്ര പഥക് എന്ന വിരാജ് യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. വിവാഹം കഴിക്കാൻ പ്രതി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി പോലീസ് പറഞ്ഞു.

എന്നാല്‍ തനിക്ക് ഒരു മകനുള്ളതിനാല്‍ വിവാഹത്തിന് താല്പര്യമില്ലെന്ന് യുവതി വ്യക്തമാക്കി. ഇതേത്തുടർന്ന് കുട്ടിയാണ് തന്റെ വിവാഹത്തിന് തടസ്സമെന്ന് കരുതിയ പ്രതി കുട്ടിയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയാണ് രതി സ്വന്തം വീട്ടിലെത്തുന്നത്. ഈ സമയം വിരാജും ഇതേ വീട്ടില്‍ എത്തി. പിന്നാലെ മിഠായി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി ക്രൂരമായി തറയിലിടിച്ചു കൊലപ്പെടുത്തി.

തുടരെത്തുടരെ കുട്ടിയെ ആഞ്ഞ് നിലത്തേക്കെറിയുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.സംഭവത്തിന് പിന്നാലെ കുടുംബം ഉടൻ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിൻതുടർന്ന് പിടികൂടി. ഇതിനിടെ പ്രതി പോലീസിനു നേരെ വെടിയുതിർത്തു.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ പുതിയൊരു വിപ്ലവ അധ്യായം കുറിച്ചുകൊണ്ട് പശ്ചിമ ബംഗാളില്‍ നിന്നൊരു വിജയഗാഥ. വീടുകള...
02/06/2026

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ പുതിയൊരു വിപ്ലവ അധ്യായം കുറിച്ചുകൊണ്ട് പശ്ചിമ ബംഗാളില്‍ നിന്നൊരു വിജയഗാഥ. വീടുകളില്‍ പാത്രങ്ങള്‍ കഴുകിയും തുടച്ചും മാസം വെറും 2,500 രൂപ സമ്പാദിച്ച് ഉപജീവനം നടത്തിയിരുന്ന ഒരു സാധാരണ വീട്ടമ്മ ഇനി പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ മന്ത്രിയായി തിളങ്ങും. പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ ഓസ്ഗ്രാം മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ കലിത മാജിയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
പണക്കൊഴുപ്പിന്റെയും സ്വാധീനങ്ങളുടെയും രാഷ്ട്രീയ ലോകത്ത്, താഴെത്തട്ടിലുള്ള സാധാരണക്കാരെയും പരമോന്നത പദവികളില്‍ എത്തിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് തെളിയിക്കുന്നതാണ് കലിതയുടെ ഈ അവിശ്വസനീയമായ വളര്‍ച്ച. പശ്ചിമ ബംഗാളിലെ ഗുസ്‌കര മുനിസിപ്പാലിറ്റിയില്‍ സാധാരണ പ്ലംബിങ് തൊഴിലാളിയായ ഭര്‍ത്താവിനും പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകനുമൊപ്പം ലളിത ജീവിതം നയിക്കുന്ന വ്യക്തിയാണ് കലിത മാജി.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പും, എന്തിന് ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോഴും കലിത പ്രദേശത്തെ വീടുകളില്‍ വീട്ടുജോലി ചെയ്യുകയായിരുന്നു. ഒരു സാധാരണ ബൂത്ത് തല പ്രവര്‍ത്തകയായാണ് കലിത മാജി ബിജെപിയില്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 2014 മുതല്‍ പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഈ വീട്ടമ്മയെ തേടി ഒടുവില്‍ വലിയ പദവികള്‍ എത്തുകയായിരുന്നു. 'മോദിജി എന്നെ ഈ പദവിയിലേക്ക് എത്തിച്ചതില്‍ എനിക്ക് അളവറ്റ സന്തോഷമുണ്ട്. ഞാന്‍ ഒരു എംഎല്‍എയാകുമെന്നോ, ഒരു മന്ത്രിയാകുമെന്നോ എനിക്ക് ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. 2014 മുതല്‍ ഞാന്‍ ബിജെപിക്കായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്റെ ശ്രദ്ധ സ്വന്തം മണ്ഡലത്തില്‍ മാത്രമായിരുന്നു; ഇപ്പോള്‍ അതുമാത്രം അല്ല, വലിയൊരു നാടിന്റെ ചുമതലകൂടി എന്നിലേക്ക് എത്തിയിരിക്കുകയാണ്' എന്ന് മന്ത്രിപദവിയിലെത്തിയ ശേഷം കലിത മാജി വികാരാധീനയായി മാധ്യമങ്ങളോട് പറഞ്ഞു.
ഇതുവരെ അധികാര ഹുങ്കില്‍ വാണിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ വന്‍മരങ്ങളെ വീഴ്ത്തിയാണ് കലിത മാജി നിയമസഭയിലേക്ക് എത്തിയത്. ശക്തനായ തൃണമൂല്‍ സ്ഥാനാര്‍ത്ഥി ശ്യാമ പ്രസന്ന ലോഹറിനെ 12,535 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് കലിത തറപറ്റിച്ചത്. മുന്‍പ് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അന്ന് 11,815 വോട്ടുകള്‍ക്ക് കലിത പരാജയപ്പെട്ടിരുന്നു. എന്നാല്‍ പരാജയത്തില്‍ തളരാതെ വീണ്ടും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതോടെ ഇത്തവണ മണ്ഡലം കലിതയെ നെഞ്ചിലേറ്റുകയായിരുന്നു. തങ്ങളെപ്പോലെ വീട്ടുജോലി ചെയ്ത് ജീവിച്ച ഒരു സ്ത്രീ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട് ബംഗാളിലെ സാധാരണക്കാരായ ജനങ്ങള്‍ ഒന്നടങ്കം വലിയ ആവേശത്തിലാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കലിതയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ലോകമെമ്പാടുമുള്ള വിശ്വാസികളും ചരിത്രകാരന്മാരും ഒരുപോലെ കാത്തിരുന്ന, ബൈബിളിലെ ഏദന്‍ തോട്ടവുമായി ബന്ധപ്പെട്ട യൂഫ്രട്ടീസ് ന...
02/06/2026

ലോകമെമ്പാടുമുള്ള വിശ്വാസികളും ചരിത്രകാരന്മാരും ഒരുപോലെ കാത്തിരുന്ന, ബൈബിളിലെ ഏദന്‍ തോട്ടവുമായി ബന്ധപ്പെട്ട യൂഫ്രട്ടീസ് നദിയുടെ ഉത്ഭവ രഹസ്യം ഒടുവില്‍ ശാസ്ത്രലോകം ചുരുളഴിക്കുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ശാസ്ത്രജ്ഞര്‍ക്ക് പിടികൊടുക്കാതിരുന്ന ഈ നദിയുടെ ഭൂമിശാസ്ത്രപരമായ ചരിത്രമാണ് ഇപ്പോള്‍ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രശസ്ത ശാസ്ത്ര മാസികയായ 'നേച്ചര്‍ ജിയോസയന്‍സി'ല്‍ ജൂണ്‍ ഒന്നിനാണ് ഇതുസംബന്ധിച്ച നിര്‍ണായക പഠനം പ്രസിദ്ധീകരിച്ചത്.
യൂഫ്രട്ടീസ് നദിയുടെ ഉത്ഭവത്തെക്കുറിച്ച് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിഗൂഢതകള്‍ക്കാണ് ഈ കണ്ടെത്തലോടെ വിരാമമായിരിക്കുന്നത്. ടെക്ടോണിക് ഫലകങ്ങളുടെ ചലനങ്ങളും ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ മണ്ണും കാരണം നദിയുടെ യഥാര്‍ത്ഥ ചരിത്രം ഭൂമിയുടെ അടിത്തട്ടില്‍ മറഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ ചരിത്രം പുനര്‍നിര്‍മ്മിക്കാന്‍ ഗവേഷകര്‍ക്ക് ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. മെഡിറ്ററേനിയന്‍ കടലിന്റെ അടിത്തട്ടിലെ അവശിഷ്ടങ്ങള്‍, ഭൂഗര്‍ഭ തരംഗങ്ങളുടെ ചിത്രീകരണങ്ങള്‍ ഉപഗ്രഹ നിരീക്ഷണങ്ങള്‍, ഭൂമിശാസ്ത്രപരമായ മാപ്പിംഗ് എന്നിവ സമന്വയിപ്പിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.
തുര്‍ക്കിയിലൂടെയും സിറിയയിലൂടെയും പണ്ട് വേറിട്ടൊഴുകിയിരുന്ന രണ്ട് കൂറ്റന്‍ നദികള്‍ വലിയ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളെത്തുടര്‍ന്ന് പരസ്പരം ലയിച്ചാണ് ഇന്നത്തെ യൂഫ്രട്ടീസ് നദി രൂപപ്പെട്ടതെന്ന് പഠനം വ്യക്തമാക്കുന്നു. 'പാലിയോ-കരാസു' 'പാലിയോ-മുറാത്ത്' എന്നിങ്ങനെ പേരിട്ടിരിക്കുന്ന രണ്ട് പുരാതന നദികളാണ് ഇന്നത്തെ യൂഫ്രട്ടീസിന്റെ പൂര്‍വ്വികര്‍. ഏകദേശം 16.5 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലിയോ-മുറാത്ത് നദിയും, 8.6 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലിയോ-കരാസു നദിയും രൂപപ്പെട്ടതായി ഗവേഷകര്‍ കണക്കാക്കുന്നു. തുടക്കത്തില്‍ ഇവ രണ്ടും വടക്കന്‍ അനറ്റോലിയന്‍ ഭ്രംശമേഖലയ്ക്ക് തെക്കുള്ള ചില തടാകങ്ങളിലേക്കായിരുന്നു ഒഴുകിയെത്തിയിരുന്നത്.
ഏകദേശം 53 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മെഡിറ്ററേനിയന്‍ മേഖലയിലുണ്ടായ ഒരു മഹാസംഭവം ഈ നദികളുടെ ഗതിയെ മാറ്റിമറിച്ചു. അറ്റ്ലാന്റിക് സമുദ്രവും മെഡിറ്ററേനിയന്‍ കടലും തമ്മിലുള്ള ബന്ധം ഇന്നത്തെ ജിബ്രാള്‍ട്ടര്‍ കടലിടുക്കിന് സമീപം തടസ്സപ്പെടുകയും, ഇതിനെത്തുടര്‍ന്ന് മെഡിറ്ററേനിയന്‍ കടലിലെ ഭൂരിഭാഗം വെള്ളവും വറ്റിവരണ്ടുപോവുകയും ചെയ്തു. സമുദ്രനിരപ്പ് ഒരു മൈലോളം താഴ്ന്നത് മേഖലയിലെ നദികളുടെ ഒഴുക്കിന്റെ വേഗത കൂട്ടുകയും അവ ഭൂമിയെ കൂടുതല്‍ ആഴത്തില്‍ തുരന്ന് ഒഴുകാന്‍ കാരണമാവുകയും ചെയ്തു. സമുദ്രനിരപ്പിലുണ്ടായ ഈ പെട്ടെന്നുള്ള ഇടിവിനൊപ്പം, അനറ്റോലിയന്‍ പീഠഭൂമിയിലുണ്ടായ ശക്തമായ ഭൂചലനങ്ങളും വലിയ മാറ്റങ്ങള്‍ക്ക് കാരണമായി.
പര്‍വ്വതപ്രദേശങ്ങളിലെ തടാകങ്ങളുടെ സ്വാഭാവിക തടസ്സങ്ങള്‍ തകരുകയും, പ്രകൃതിയെ ഒന്നാകെ ഉലച്ച വന്‍ പ്രളയങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ലബിയന്‍ തീരത്ത് കാണപ്പെടുന്ന 'ഇയോസഹാബി' എന്ന കൂറ്റന്‍ നദീതട നിക്ഷേപവും ഇതേ കാലഘട്ടത്തില്‍ സമുദ്രനിരപ്പ് താഴ്ന്നപ്പോള്‍ രൂപപ്പെട്ടതാണെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി തുടര്‍ന്ന ഭൂഗര്‍ഭ ചലനങ്ങളുടെ ഫലമായി ഒടുവില്‍ ഏകദേശം 16 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാലിയോ-മുറാത്ത്, പാലിയോ-കരാസു നദികള്‍ പരസ്പരം ലയിച്ചത്. ഈ ലയനമാണ് ഇന്നത്തെ യൂഫ്രട്ടീസ് നദിക്ക് ജന്മം നല്‍കിയത്. പടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും നീളമേറിയ നദിയായ യൂഫ്രട്ടീസ്, മനുഷ്യ നാഗരികതയുടെ തൊട്ടിലായ 'ഫെര്‍ട്ടില്‍ ക്രെസന്റ്' മേഖലയിലൂടെയാണ് ഒഴുകുന്നത്.
ഏകദേശം 6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സുമേറിയന്‍, അസീറിയന്‍ തുടങ്ങിയ ലോകത്തെ ഏറ്റവും പുരാതനമായ നാഗരികതകള്‍ തഴച്ചുവളര്‍ന്നത് ഈ നദിയുടെയും ടൈഗ്രീസിന്റെയും തീരങ്ങളിലായിരുന്നു. അതുകൊണ്ടുതന്നെ ചരിത്രപരമായും ഈ കണ്ടെത്തലിന് വലിയ പ്രാധാന്യമുണ്ട്. യൂഫ്രട്ടീസ് നദിയുടെ ഉത്ഭവത്തെക്കുറിച്ച് ഇതിനുമുമ്പും നിരവധി വാദങ്ങള്‍ നിലനിന്നിരുന്നു. ഈ നദി തുര്‍ക്കിയിലെ പുരാതന തടാകങ്ങളില്‍ നിന്നോ അല്ലെങ്കില്‍ അറേബ്യന്‍ ഉപദ്വീപിലെവിടെയെങ്കിലും നിന്നോ ആയിരിക്കാം ഉത്ഭവിച്ചതെന്ന് ചില ഗവേഷകര്‍ കരുതിയിരുന്നു. എന്നാല്‍, ഭൂമിയുടെ ചരിത്രത്തെ കൃത്യമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള പുതിയ പഠനം ഈ തര്‍ക്കങ്ങള്‍ക്കെല്ലാം ശാസ്ത്രീയമായ മറുപടി നല്‍കിയിരിക്കുകയാണ്. ബൈബിളിലെ ഉല്പത്തി പുസ്തകം അനുസരിച്ച്, ഏദന്‍ തോട്ടത്തില്‍ നിന്ന് പുറപ്പെട്ട് നാലായി പിരിഞ്ഞ നദികളിലൊന്നാണ് യൂഫ്രട്ടീസ്. പുതിയ ശാസ്ത്രീയ കണ്ടെത്തലോടെ, ബൈബിളില്‍ പരാമര്‍ശിക്കുന്ന ഭൂമിശാസ്ത്രപരമായ അടയാളങ്ങള്‍ക്ക് ചരിത്രപരമായ അടിത്തറയുണ്ടെന്ന വാദത്തിന് കൂടുതല്‍ ബലം കൈവന്നിരിക്കുകയാണ്. ഏദന്‍ തോട്ടം ഒരു വെറും സങ്കല്പമല്ല, മറിച്ച് കൃത്യമായ ഭൂമിശാസ്ത്രപരമായ പശ്ചാത്തലമുള്ള ഒന്നായിരുന്നു എന്ന ചര്‍ച്ചകള്‍ക്ക് ഈ കണ്ടെത്തല്‍ വീണ്ടും വഴിതുറന്നിരിക്കുന്നു.

പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങിയതിനെക്കുറിച്ച് ഓർത്ത് സിനിമോട്ടോ​ഗ്രാഫറും സംവിധായകനുമായ അനിൽ ​ഗോപിനാഥ്. പല...
02/06/2026

പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങിയതിനെക്കുറിച്ച് ഓർത്ത് സിനിമോട്ടോ​ഗ്രാഫറും സംവിധായകനുമായ അനിൽ ​ഗോപിനാഥ്. പല തവണ ചർച്ച നടന്നിട്ടും ഫലമുണ്ടായില്ലെന്ന് അനിൽ ​ഗോപിനാഥ് പറയുന്നു. ഞാൻ പൃഥ്വിരാജിനോട് ഒരു കഥ പറഞ്ഞതാണ്. അതാണ് ഞാൻ സിനിമ ചെയ്യാൻ വെെകിപ്പോയത്. തൊമ്മൻകുത്ത് എന്നൊരു സിനിമ പൃഥ്വിരാജിനെ വെച്ച് ചെയ്യാൻ ഞാൻ കഥ പറഞ്ഞു. ആദ്യം പൃഥ്വിരാജ് 25 ശതമാനം ഓക്കെയായിരുന്നു. ഒന്ന് രണ്ട് സ്ഥലത്ത് പൃഥ്വിരാജ് വിളിച്ചിട്ട് പോയി ഈ കഥ ഞാൻ ചർച്ച ചെയ്തു. അപ്പോൾ എനിക്ക് നല്ല പ്രതീക്ഷയായിരുന്നു. കഥയൊക്കെ റെഡിയാക്കി. എന്നാൽ ഇതിനിടെ ബ്ലെസി ചേട്ടന്റെ ആടുജീവിതം എന്ന പ‌ടത്തിന് വേണ്ടി രണ്ട് വർഷം ബോഡി സെറ്റപ്പ് ചെയ്യണം.അങ്ങനെ ഈ രാജു ചെറുതായി ഇഴഞ്ഞു. രണ്ട് മൂന്ന് പ്രാവശ്യമാെക്കെ കാണാൻ പോയി. കാരവാന്റെ അടുത്ത് പോയി നിൽക്കണം. യൂണിറ്റ്കാർ എന്താ ഏട്ടാ കണ്ടില്ലേ എന്ന് ചോദിക്കും. നമുക്കൊരു നാണക്കേട്. സാറെന്തോ തിരക്കിലാണെന്ന് രാജുവിന്റെ അസിസ്റ്റന്റ് പറയും. അവർ അകത്ത് കയറി മൊബെെൽ നോക്കുകയായിരിക്കും. രണ്ട് മിനുട്ട് കഴിയട്ടെ എന്ന് പറയും. അത് ഇരുപത് മിനുട്ടാകും. എന്നെ വിളിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഒരു ദിവസം എന്നെ വിളിച്ചു. ഞാൻ പോയി സംസാരിച്ചു. രണ്ട് വർഷം ഈ പടത്തിന്റെ പ്രശ്നമുണ്ടെന്ന് പറഞ്ഞു. പക്ഷെ ആ പടവും പുള്ളി ചവിട്ടി. അപ്പോഴാണ് ലാലേട്ടന്റെ ലൂസിഫർ എന്ന പടം ചെയ്യാൻ പോയത്.

ഉണ്ണി മുകുന്ദനോട് കഥ പറഞ്ഞു. കഥ ഇഷ്ടപ്പെട്ടു. പക്ഷെ വെള്ളത്തിൽ ഇറങ്ങാൻ ബുദ്ധിമുട്ടാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വെള്ളത്തിലാണ് ഈ സിനിമ മുഴുവൻ. പണ്ട് ഒരു പടത്തിൽ വെള്ളത്തിൽ അഭിനയിച്ച് പെട്ട് പോയതാണ് കാരണം. അഡ്വാൻസുമായി പ്രൊഡ്യൂസറെയും കൊണ്ട് പോയതാണ് ഞാൻ. അന്ന് ഉണ്ണി മുകുന്ദൻ വാടക വീട്ടിൽ കഴിയുന്ന അവസ്ഥയാണ്. എന്നിട്ടും അഡ്വാൻസ് വാങ്ങിച്ചില്ല. അന്ന് 25000 അഡ്വാൻസ് വാങ്ങിയിരുന്നെങ്കിൽ ആ പ്രൊജക്ട് നടന്നേനെയെന്നും ഇദ്ദേഹം പറയുന്നു. ആ സ്ക്രിപ്റ്റ് ഇപ്പോഴും ഇരിപ്പുണ്ടെന്നും അനിൽ ​ഗോപിനാഥ് പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിലാണ് പരാമർശം.

കലയോട് താൽപര്യമുണ്ട് താരപുത്രന്. ഇപ്പോഴിതാ മകനെ കുറിച്ച് നവ്യ നായർ മനസ് തുറക്കുന്നു. മനോരമ മാക്സ് ഓഫ് സ്ക്രിപ്റ്റ് ഷോയിൽ...
02/06/2026

കലയോട് താൽപര്യമുണ്ട് താരപുത്രന്. ഇപ്പോഴിതാ മകനെ കുറിച്ച് നവ്യ നായർ മനസ് തുറക്കുന്നു. മനോരമ മാക്സ് ഓഫ് സ്ക്രിപ്റ്റ് ഷോയിൽ പങ്കെടുത്ത് വിശേഷങ്ങൾ പങ്കുവെയ്ക്കവെയാണ് മകനിൽ നിന്നും താൻ പഠിച്ച കാര്യങ്ങൾ നവ്യ വെളിപ്പെടുത്തിയത്.പല കാര്യങ്ങളിലും തന്നെ ​ഗൈഡ് ചെയ്യുന്നൊരാൾ കൂടിയാണ് മകനെന്ന് നടി പറയുന്നു. ഞാൻ ഭയങ്കര സെൻസിറ്റീവാണ്. പെട്ടന്ന് കരയും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പെട്ടന്ന് വിശ്വസിക്കും. അവരോട് സിംപതി തോന്നി പെരുമാറുകയും ചെയ്യും. ആളുകളെ കണ്ണ‌ടച്ച് വിശ്വസിക്കരുതെന്ന് എന്നോട് പറയാറുള്ളത് മോനാണ്. തീരുമാനമെടുക്കും മുമ്പ് രണ്ട് വട്ടം ചിന്തിക്കണമെന്നും പറയും. അവൻ ആ കാര്യത്തിലൊക്കെ വളരെ ബ്രില്യന്റാണ്.

മാദം​ഗിയിൽ കൂടുതൽ ഡാൻസ് ഫോമുകൾ പഠിപ്പിക്കണമെന്ന് എന്നെ അവൻ ഉപദേശിക്കാറുണ്ട്. ബിസിനസിനെ പറ്റി നല്ലൊരു കാഴ്ചപ്പാടുള്ളയാളാണ്. ഞാൻ ഒരു പ്രൗഡ് മദറാണ്. അവൻ വളരെ അണ്ടർസ്റ്റാന്റിങ്ങാണ്. ഞാൻ പ്രോ​ഗ്രാം കഴിഞ്ഞ് വന്ന് വിശ്രമിക്കുകയാണെങ്കിൽ അവൻ എന്നെ ഡിസ്റ്റർബ് ചെയ്യില്ല.അവൻ പ്ലാൻ ചെയ്ത കാര്യമാണെങ്കിൽ പോലും എനിക്ക് വയ്യെന്ന് പറഞ്ഞാൽ അവൻ അത് മാറ്റിവെയ്ക്കും. അവൻ നല്ല കുട്ടിയാണ്. തല്ലേണ്ട ആവശ്യം വന്നിട്ടില്ല. 2022 ഫെബ്രുവരി 16ന് മാത്രമാണ് ഞാൻ അവനെ തല്ലിയിട്ടുള്ളു. എന്റെ ജീവിതത്തിലെ മിസ്റ്റേക്കുള്ള ദിവസമായതുകൊണ്ട് ഞാൻ അത് ഓർത്തിരിക്കുന്നു. എടുത്ത് ചാടി ഒന്നും ചെയ്യില്ല.

പക്ഷെ അവൻ ഒരു കാര്യം ചെയ്തുവെന്ന് എന്നെ ഒരു കുട്ടി പറഞ്ഞ് വിശ്വസിപ്പിച്ചു. പക്ഷെ അവൻ അത് ചെയ്തിട്ടില്ലെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. ഒരു ഇഷ്യു വന്നാൽ അവൻ പെട്ടന്ന് സ്റ്റാക്കാകും. അവന്റെ ഭാ​ഗത്ത് തെറ്റില്ലെന്ന് പറയാൻ അവന് കഴിയില്ല. അങ്ങനൊരാളല്ല അവൻ. കുറേ സമയം എടുക്കും. അതുകൊണ്ട് അവൻ കുറ്റക്കാരനാണെന്ന് നമ്മൾ വിശ്വസിച്ച് പോകും. ഇപ്പോൾ ഞാൻ സമയം കൊടുക്കും. അവന് അത് പറയാൻ വേണ്ടി.ഇതൊക്കെ അവനിൽ നിന്നും ഞാൻ പഠിച്ചു. മറ്റുള്ളവർ നമ്മളെപോലെയാകണമെന്ന് പറയാൻ പറ്റില്ലെന്നും നവ്യ നായർ പറയുന്നു. കുഞ്ഞുനാൾ മുതലേ അമ്മയുടെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് സായ് കൃഷ്ണ. അമ്മയുടെ സന്തത സഹചാരി ആരെന്ന് ചോദിച്ചാൽ സായിയുടെ പേര് തന്നെ പറയാം. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ നവ്യയ്ക്കും സന്തോഷിനും ഇടയിലേക്ക് സായ് എത്തിയിരുന്നു.

വിവാഹം കഴിഞ്ഞ് ഭാര്യയായി എന്ന അമ്പരപ്പ് മാറും മുമ്പ് അമ്മയായ ആളാണ് താനെന്ന് നവ്യ നായർ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുഞ്ഞുനാളിൽ വളരെ ചബ്ബിയായിരുന്ന സായ് കൃഷ്ണയെ പെൺകുഞ്ഞിനെ പോലെ വേഷം കെട്ടിച്ച് പകർത്തിയ ഒരു വീഡിയോയും നവ്യ നായർ പോസ്റ്റ് ചെയ്തിരുന്നു. ഗുണ്ടുമണി വാവ എന്നാണ് നവ്യ അന്ന് മകനെ സ്നേഹത്തോടെ വിളിച്ചിരുന്നത്.

എത്ര തിരക്കുണ്ടെങ്കിലും സായിയുടെ കാര്യങ്ങൾ അവൻ വളരെ കൃത്യമായി പൂർത്തിയാക്കും എന്നുറപ്പ് വരുത്തിയ ശേഷം മാത്രമെ നവ്യ ഇറങ്ങാറുള്ളൂ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്മയേയും മകനേയും മാത്രമെ കാണാറുള്ളു. ഭർത്താവ് സന്തോഷുമായി നവ്യ വേർപിരിഞ്ഞുവെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.

മകൾക്ക് വേണ്ടതെല്ലാം താൻ ചെയ്ത് കഴിഞ്ഞുവെന്നും എന്നിട്ടും കേസും മറ്റുമായി അലഞ്ഞ് തിരിയേണ്ട സാഹചര്യം തനിക്ക് വന്നിരിക്കുക...
02/06/2026

മകൾക്ക് വേണ്ടതെല്ലാം താൻ ചെയ്ത് കഴിഞ്ഞുവെന്നും എന്നിട്ടും കേസും മറ്റുമായി അലഞ്ഞ് തിരിയേണ്ട സാഹചര്യം തനിക്ക് വന്നിരിക്കുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ ബാല പറഞ്ഞു. റിപ്പോർട്ടർ ചാനൽ ന്യൂസ് എഡിറ്റർ അരുൺ കുമാറിനേയും പുതിയ വീഡിയോയിൽ ബാല വെല്ലുവിളിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് അരുൺ തന്നെ പറ്റി നടത്തിയതെന്ന് നടൻ പറഞ്ഞു.

ബാലയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... നാളെ രണ്ടാം തിയ്യതി കേസുണ്ട്. ടോർച്ചർ ചെയ്യുകയാണ്. എനിക്ക് പറയാനുള്ള ഒരു കാര്യമുണ്ട്. ഇതിന് മുമ്പും എന്റെ ഒന്നും വേണ്ടെന്ന് പറഞ്ഞയാൾ... ഒന്നും വേണ്ടെന്ന് മീഡിയയുടെ മുന്നിൽ കരഞ്ഞ് അഭിനയിച്ചയാൾ വയ്യാതിരിക്കുന്ന സമയത്ത് എന്നെ വിളിച്ച് വരുത്തി. ഞങ്ങളെ അവിടെ ഇരുത്തി.

വളരെ മോശമായ രീതിയിൽ ഒരു അനുഭവമുണ്ട്. അതെല്ലാം പോട്ടേ... അതുപോലെ ഫോൺ കോളിൽ വിളിച്ച് വിലപേശി. കേരളത്തിലുള്ള എല്ലാവരുടേയും അടുത്ത് ഒരു ചോ​ദ്യം ചോദിക്കുകയാണ്. ഞാൻ എത്ര പേർക്ക് എന്തൊക്കെ ചെയ്തിരിക്കുന്നു. എനിക്ക് അറിഞ്ഞൂടേ എന്റെ കുഞ്ഞിന് എന്തൊക്കെ ചെയ്യണമെന്ന്?. ഞാൻ അത്രയും ചെയ്തിട്ടുമുണ്ട്. അത്രത്തോളം ഞാൻ കൊടുത്തിട്ടുണ്ട്.

ഇപ്പോൾ രണ്ട് ലക്ഷം രൂപയുടെ കാര്യത്തിൽ ചതിച്ചുവെന്ന് കോടതിയിൽ പറയുമ്പോൾ... റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്. അവന്റെ പേര് അരുൺ എന്നോ മറ്റോവാണ്.‍ ഡേയ് മൊട്ടത്തലയൻ അരുൺ... നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ എന്റെ കുടുംബത്തിലുണ്ടായത്. എന്ത് അടിസ്ഥാനത്തിലാണ് നീ എന്നെ വിളിച്ചത്?. നിനക്ക് എന്ത് അറിയാം അരുണേ?. മൊട്ടയല്ലേ നീ. തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല.

എന്തിന്റെ അിസ്ഥാനത്തിലാണ് നീ എന്നെ വിളിച്ചത്?. പതിനഞ്ച് ലക്ഷം രൂപയ്ക്ക് ഞാൻ ചതിച്ചുവെന്ന് പറഞ്ഞ് നിങ്ങൾ എങ്ങനെ ന്യൂസ് കൊടുക്കും?. അവിടെ നിന്ന് തുടങ്ങിയതാണ് പ്രശ്നങ്ങൾ. എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്?. റെക്കോർഡ്സ് കൃത്യമായി ഇല്ലാതെ ഒരു സാറ്റ്ലൈറ്റ് ചാനൽ എങ്ങനെ ഇത്തരം കാര്യങ്ങൾ പറയും?.

നിനക്ക് ധൈര്യമുണ്ടെങ്കിൽ ലൈവിൽ വന്ന് നീ എന്നോട് നീ സംസാരിക്ക്. അരുണിനോടാണ് പറയുന്നത്. ലൈവിൽ വന്ന് സംസാരിക്കൂ. എന്റെ കുടുംബം എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാമോ?. നീ പറഞ്ഞ ഒരു കള്ളത്തരം കാരണമാണത്. ഒരു കുടുംബം നശിപ്പിക്കുകയാണ് നീ. അവളുടെ ഇൻഫ്ലൂവൻസായിരിക്കും... ആയിക്കോട്ടേ... ഞാൻ തെറ്റ് ചെയ്തില്ലെന്നതിനുള്ള എല്ലാ തെളിവുകളും ഞാൻ കൊടുത്ത് കഴിഞ്ഞു.

എന്റെ എഫ്ഡി, ​ഡെപ്പോസിറ്റ് എല്ലം കൊടുത്ത് കഴിഞ്ഞു. കോടതിയെ എങ്ങനെ പറ്റിക്കാൻ പറ്റും?. നിങ്ങൾ മണ്ടന്മാരാണോ?. കോടതിയുടെ മുന്നിൽ വെച്ച് അല്ലേ ഒപ്പിടുന്നത്. കാശ് അവിടെ വെച്ച് അല്ലേ കൊടുക്കുന്നത്. ഒരു ബോധം വേണ്ടേ?. നിങ്ങൾ റിപ്പോർട്ടേഴ്സിനോടാണ് ‍ഞാൻ ചോദിക്കുന്നത്. നിങ്ങൾക്ക് ബുദ്ധിയില്ലേ?.

നിനക്ക് ധൈര്യമുണ്ടെങ്കിൽ എടാ അരുണേ നീ എന്നെ വിളിക്ക് ബാല പറഞ്ഞു. വീഡിയോയിൽ നടനൊപ്പം ഇപ്പോഴത്തെ ഭാര്യ കോകിലയും മറ്റൊരാളും ഉണ്ടായിരുന്നു. മകൾ പിറന്ന് രണ്ട് വർഷം പിന്നിട്ടപ്പോൾ തന്നെ അമൃതയും ബാലയും വേർപിരിഞ്ഞു. അതിനുശേഷം മകൾ അമൃതയുടെ സംരക്ഷണയിലാണ്.

ഇനിയൊരു വിവാ​ഹ ജീവിതം വേണ്ടെന്ന് ലെന തീരുമാനിച്ച മുന്നോട്ട് പോവുകയായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി പ്രശാന്ത് വരുന്നതു...
02/06/2026

ഇനിയൊരു വിവാ​ഹ ജീവിതം വേണ്ടെന്ന് ലെന തീരുമാനിച്ച മുന്നോട്ട് പോവുകയായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി പ്രശാന്ത് വരുന്നതും ഇരുവരും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുന്നതും. ഇപ്പോഴിതാ ലെനയെ കുറിച്ച് ഫേസ്ബുക്ക് യൂസറായ നിഷ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്... ലെനയെ മനസിലാക്കുന്നു. അതാണ് ഇപ്പോൾ എന്റെ ഹോബി.ലെനയുടെ ജീവിതത്തിൽ നിന്നും ഏറ്റവും റിലേറ്റബിൾ ആയിട്ടുള്ള ഒരു ഭാഗം എനിക്ക് തോന്നിയത്... കുറച്ചധികം കാലം മുമ്പ് ലെന ആദ്യമായി സ്പിരിച്വാലിറ്റിയെ കുറിച്ച് സംസാരിക്കുന്ന ഒരു ഇന്റർവ്യൂ വന്നത് ഓർമ്മയുണ്ടോ?. അന്ന് അതിന് പരിഹാസ വർഷം നടത്തിയായിരുന്നു മലയാളി സമൂഹം സ്വീകരിച്ചത്. അത്രക്ക് ട്രോളുകൾ, കഞ്ചാവെന്ന് വിളി, വട്ടെന്ന് മുദ്രകുത്തൽ. പാകപെടാത്ത ഒരു സമൂഹത്തിലേക്ക് ആ വിത്ത് വിതച്ചതാണ് ലെന ചെയ്ത തെറ്റ്.

പക്ഷെ അന്നൊരു സംഭവം ഉണ്ടായി. അത്രയും പരിഹസിക്കപ്പെട്ട് വൈറലായതുകൊണ്ട് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വ്യക്തി ആ വീഡിയോ കണ്ടു. ലെനയെ കണ്ടു... കേട്ടു. നമ്പർ കണ്ടെത്തി തേടി പിടിച്ച് വിളിച്ചു. എനിക്ക് മനസിലാവുന്നുവെന്ന് അറിയിച്ചു. ആ സംസാരം പിന്നെ രണ്ട് സോൾസിന്റെ യൂണിയനായി. ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ശപഥം ചെയ്തിരുന്ന ലെനക്ക് ഒരു സോൾ‌‍മേറ്റിനെ കിട്ടി.

അതും ചില്ലറകാരനല്ല. കീർത്തിചക്ര നേടിയ ഫൈറ്റർ പൈലറ്റ് പ്രശാന്ത് ബാലകൃഷ്ണൻ. ലോകം മുഴുവൻ അവരെ വലിച്ച് താഴെയിടാൻ നോക്കിയ ഒരു സംഭവത്തിൽ നിന്നുമാണ് അവരുടെ ജീവിതത്തിൽ ഏറ്റവും വിലയുള്ള സമ്മാനം ലഭിച്ചത്. എവരിതിങ് ഹാപ്പൻസ് ഫോർ എ റീസൺ. ആ തത്വം വിശ്വസിക്കുന്നവർക്ക് മാത്രം സംഭവിക്കുന്ന അത്ഭുതങ്ങൾ. അന്ന് മലയാളികളെ ഞെട്ടിച്ചുകൊണ്ടാണ് ആ വിവാഹ വാർത്ത വന്നത്.

ഈ അര വട്ടിനെയാണോ ഇദ്ദേഹത്തിന് കിട്ടിയതെന്ന് കമന്റ്സ് കണ്ടതും ഓർക്കുന്നു. ആർക്കും മനസിലാവാത്ത ലെനയുടെ ചിന്തകളെ പുറത്തേക്ക് വിട്ട് തേടിയപ്പോഴാണ് ആ ചിന്തകൾക്ക് കൂട്ടായി ഒരാൾ ഈ ലോകത്തുണ്ടെന്ന് അവർക്ക് കണ്ടെത്താനായത്. അതിനിടയിൽ വന്ന കഷ്ടപ്പാടുകൾ അതിലേക്കുള്ള പാതയായിരുന്നു. അത്രക്ക് വ്യത്യസ്തമായിരുന്ന അവരുടെ ലോകങ്ങൾ കൂട്ടി മുട്ടിക്കാനുള്ള യൂണിവേഴ്സിന്റെ പ്ലാൻ. ബോൾ‌ഡ് ആന്റ് അര​ഗന്റ് ആറ്റിട്യൂട് മാത്രം കൊണ്ട് നടന്നിരുന്ന ലെന ഇന്നൊരു ഫീമെയിൽ എനെർജിയിലേക്ക് തിരിച്ചെത്തി.

എന്നെ സംരക്ഷിക്കാൻ ഒരാളുണ്ടെന്ന തിരിച്ചറിവിൽ ഞാൻ എന്നെ സംരക്ഷിക്കാൻ കൊണ്ട് നടന്നിരുന്ന മസ്കുലിൻ മാസ്ക്ക് ഉപേക്ഷിക്കാൻ എനിക്ക് കഴിഞ്ഞു എന്നവർ അവകാശപ്പെടുന്നു. അവരുടെ ചിന്തകൾ, ലുക്ക്സ്, വേഷം ഇതിലെല്ലാം ഫെമിനയിൻ എനർജി കടന്ന് വന്നിരിക്കുന്നു. ഇനി ഈ ബന്ധത്തിൽ ഏറ്റവും മനോഹരമായ ഒരു വാചകമുണ്ട്. ഒറ്റക്ക് ജീവിക്കുമ്പോൾ ആ ഏകാന്തതക്ക് ഒരു കൂട്ട് എന്ന രീതിയിലാണോ പ്രശാന്തിനെ കണ്ടത് എന്ന ചോദ്യത്തിന് അവർ പറഞ്ഞ ഒരു ഉത്തരമുണ്ട്.

അല്ല... എനിക്ക് എന്തേലും കുറവുകൾ ജീവിതത്തിൽ ഉള്ളത് കൊണ്ട് അത് നികത്താൻ ഒരാളെ തേടുന്നത് ഒരിക്കലും ഒരു ഹെൽ‌ത്തി റിലേഷൻഷിപ്പ് ആവുന്നില്ല. ആ കുറവ് നികത്തേണ്ട ഒരു ബാധ്യത അവരുടെ തലയിൽ വെച്ച് കൊണ്ടാണ് ആ ബന്ധം തുടങ്ങുന്നത്. ഞങ്ങൾക്ക് രണ്ട് പേർക്കും ഞങ്ങൾ ആയിരിക്കുമ്പോൾ പൂർണതയുള്ള ഒരു സ്പേസ് കണ്ടെത്താൻ കഴിയുന്നുണ്ട് എന്നത് മാത്രമാണ് ഈ ബന്ധത്തിന്റെ അടിത്തറ.

അത് ഒരിക്കലും നമ്മുടെ പാർട്ണർക്ക് ഒരു ഇമോഷണൽ അല്ലെങ്കിൽ ഫിസിക്കൽ ഭാരം ആവില്ല. മടുപ്പ് ഉണ്ടാക്കില്ല. ഇന്ന് ലെനയുടെ ഇന്റർവ്യൂസിന് അടിയിൽ മുഴുവൻ പോസിറ്റീവ് കമന്റ്സാണ്. എനിക്ക് അതൊരു അതിശയമാണ്. ഇത്രയധികം മനുഷ്യർ അവനവനിലേക്ക് നോക്കാൻ തുടങ്ങിയിരിക്കുന്നു. സെൽഫ് റിയലൈസേഷൻ കണ്ടെത്താൻ ശ്രമിക്കുന്നു. അത് സംസാരിക്കുന്നവരെ മനസിലാക്കാൻ കഴിയുന്നു. യൂണിവേഴ്സ് ​ഈസ് ചെയ്ഞ്ചിങ് എന്നായിരുന്നു നിഷയുടെ കുറിപ്പ്. നിഷയുടെ നിരീക്ഷണം ശരിയാണെന്ന തരത്തിലാണ് കുറിപ്പിന് പ്രത്യക്ഷപ്പെട്ട കമന്റുകൾ.

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം അടിമുടി മാറ്റമായിരുന്നു. അതിൽ ഒന്ന് വർഷങ്ങളായി തമിഴ്നാട്ടിൽ നിലനിന്നിരു...
02/06/2026

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം അടിമുടി മാറ്റമായിരുന്നു. അതിൽ ഒന്ന് വർഷങ്ങളായി തമിഴ്നാട്ടിൽ നിലനിന്നിരുന്ന രാഷ്ട്രീയ വസ്ത്രധാരണ സങ്കൽപങ്ങളുടെ ഉടച്ചുവാർക്കലായിരുന്നു. കാമരാജ് മുതൽ എംജിആർ വരെയും കരുണാനിധി മുതൽ ജയലളിതയും സ്റ്റാലിനും വരെയും പിന്തുടർന്നുപോന്ന വൈറ്റ് ആൻഡ് വൈറ്റ് കീഴ്‌വഴക്കത്തിനാണ് വിജയ് തിരുത്തി കുറിച്ചത്. താരം മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം കോട്ടും സ്യൂട്ടുമാണ് ധരിക്കുന്നത്. വിജയിയുടെ വസ്ത്രധാരണത്തെ അനുകൂലിച്ച് എന്നതുപോലെ വിമർശിച്ചും ആളുകൾ എത്തിയിരുന്നു. കോട്ടും സ്യൂട്ടും ധരിച്ച് വരുന്നു എന്ന വിമർശനങ്ങൾക്ക് ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചുട്ടമറുപടി നൽകിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ ടിവികെയുടെ ചരിത്ര വിജയത്തിന് ശേഷം വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച റാലിയിലായിരുന്നു തന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്.

എന്താ നമ്മളെ പോലുള്ളവർ കോട്ടും സ്യൂട്ടും ധരിക്കാൻ പാടില്ലേ?. വസ്ത്രധാരണം എന്നത് ഭരണത്തിലുള്ളവർക്ക് മാത്രം ലഭിക്കുന്ന പ്രത്യേക പദവിയാണോ?. അ​ധികാരം ചെയ്യുന്നവർ മാത്രമെ കോട്ടും സ്യൂട്ടും ധരിക്കാൻ പാടുള്ളോ?. അങ്ങനെ ഒരു നിയമവും ഇല്ല. ഞാൻ എന്താ വിവിധ കളറിലുള്ള വസ്ത്രം ധരിച്ചാണോ വരുന്നത്?. രണ്ടേ രണ്ട് നിറത്തിലുള്ള വസ്ത്രം മാത്രമെ ഞാൻ ധരിക്കുന്നുള്ളു. നമ്മുടെ എല്ലാവരുടേയും മനസ് പോലെ. എല്ലാ കാര്യങ്ങളിലും കട്ടയ്ക്ക് ബ്ലാക്ക് ആന്റ് വൈറ്റ് (സുതാര്യത) ആയിരിക്കും ഈ വിജയിയുടെ നിലപാടെന്ന് കാണിക്കാനാണ് കറുപ്പും വെളുപ്പും നിറത്തിലുള്ള സ്യൂട്ട് ധരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Address

No. 08/141, Narakathukudy, Thuruthy P O , Pralayakkad, Thuruthy Kunnathunad
Eranakulam
683545

Alerts

Be the first to know and let us send you an email when Thefinalnews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thefinalnews:

Share

Category