21/03/2015
പതിനാലാം രാവ് മാഞ്ഞു. കേച്ചേരിപുഴയിലൂടെ ഇനി
പ്രണയവും വിരഹവും ഭക്തിയും നാദബ്രഹ്മമായി
വരില്ല .മലയാളത്തിന്റെ പ്രിയകവിയും
ഗാനരചയിതാവും സംവിധായകനുമായ
യൂസഫലികേച്ചേരി ഓർമ്മയാകുമ്പോൾ
മലയാളസിനിമാ സാഹിത്യരംഗത്ത് ഒരുയുഗത്തിന്റെ
തന്നെ അവസാനമാവുകയാണ്. സംസ്കൃതഭാഷയിലുള്ള
അഗാത പാണ്ഡിത്യം മറ്റ് പാട്ടെഴുത്തുകാരിൽ നിന്ന്
യൂസഫ് അലിയെ വ്യത്യസ്തനാക്കി.1934 ൽ തൃശ്ശൂർ
ജില്ലയിലെ കേച്ചേരിയിൽ ജനിച്ചു .നിയമത്തിൽ
ബിരുദം നേടിയതിന് ശേഷം അദ്ദേഹം അഭിഭാഷകനായി
പ്രാക്ടീസ് ചെയിതിരുന്നു. പന്ത്രണ്ടോളം കൃതികൾ
അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ച
ിട്ടുണ്ട്.ഓടക്കുഴല് അവാര്ഡ്, വള്ളത്തോള് പുരസ്കാരം,
കേരള സാഹിത്യ അക്കാദമി അവാര്ഡ് എന്നിവ
നേടിയിട്ടു ണ്ട്. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ
അവാര്ഡ് ഒരു തവണയും സംസ്ഥാന അവാര്ഡ് മൂന്ന്
തവണയും ലഭിച്ചിട്ടുണ്ട്. 2000 ല് മഴ എന്ന
ചിത്രത്തിലെ ഗാനങ്ങള്ക്കാണ് ദേശീയ പുരസ്കാരം
നേടിയത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും
കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ്
സെക്രട്ടറിയുമായിരുന്നു.സൈനബ, ആയിരം നാവുള്ള
മൗനം, അഞ്ചു കന്യകള്, നാദബ്രഹ്മം, അമൃത്,
കേച്ചേരിപ്പുഴ, അനുരാഗഗാനം പോലെ ആലില
എന്നിവയാണ് പ്രധാന കൃതികള്. മരം, വനദേവത,
നീലത്താമര എന്നിവ അദ്ദേഹം സംവിധാനം ചെയ്ത
സിനിമകളാണ്.മലയാളത്തിലെ ഒട്ടുമിക്ക സംഗീത
സംവിധായകര്ക്കുമൊപ്പം പ്രവര്ത്തിച്ച യൂസഫലി
ജി.ദേവരാജനൊപ്പമാണ് ഏറ്റവും കൂടുതല് ചിത്രങ്ങളിൽ
പ്രവർത്തിച്ചത്.മൂടുപടത്തിലെ മൈലാഞ്ചിത്തോപ്പില്
ആണ് രചന നിര്വഹിച്ച ആദ്യ ഗാനം.
ദേവരാജനൊപ്പം തമ്പ്രാന് കൊടുത്തത് മലരമ്പ്,
പതിനാലാം രാവുദിച്ചത്, സ്വര്ഗം താണിറങ്ങിവന്നതേ
ാ, വെണ്ണയോ വെണ്ണിലാവുറഞ്ഞതോ, എം. എസ്.
ബാബുരാജിനൊപ്പം അനുരാഗ ഗാനം പോലെ, ബോംബെ
രവിക്കൊപ്പം കൃഷ്ണകൃപാ സാഗരം, ഇന്നെന്റെ
ഖല്ബിലെ, ഇശല് തേന്കണം, അഞ്ചു ശരങ്ങളും,
മറന്നോ നീ നിലാവില്, മോഹന് സിതാരയ്ക്കൊപ്പം
ആലില കണ്ണാ, കണ്ണീര് മഴയത്ത്, ശ്യാമിനൊപ്പം
വൈശാഖ സന്ധ്യേ, ശിശിരമേ, കെ. രാഘവനൊപ്പം
അനുരാഗക്കളരിയില് എന്നീ ഹിറ്റ് ഗാനങ്ങള്
എക്കാലവും മലയാളിയുടെ ആസ്വാദകമനസ്സിൽ തങ്ങി
നിൽക്കുന്ന ഗാനങ്ങളാണ്.