The Gazette

The Gazette The gazette is an online media/news company

അധികം ഭാരം കയറ്റാത്തതോ കൂടുതൽ യാത്രക്കാരോ ഇല്ലാതെ പോകുന്ന ആപ്പേ ഓട്ടോറിക്ഷയുടെ വീലുകൾ ഉള്ളിലേയ്ക്ക് ചരിഞ്ഞിരിക്കുന്നത് ന...
28/08/2025

അധികം ഭാരം കയറ്റാത്തതോ കൂടുതൽ യാത്രക്കാരോ ഇല്ലാതെ പോകുന്ന ആപ്പേ ഓട്ടോറിക്ഷയുടെ വീലുകൾ ഉള്ളിലേയ്ക്ക് ചരിഞ്ഞിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും, എന്താണ് ഇതിന് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ ?
കാരണം, അതൊരു സാങ്കേതിക വിദ്യയാണ്. ക്യാംബെർ എന്നാണ് ഈ ടെക്‌നോളജിയുടെ പേര്. ഇരുവശങ്ങളിലെയും വീലുകൾ രണ്ടും ഉള്ളിലേയ്ക്ക് ചരിഞ്ഞിരുന്നാൽ അതിനെ പോസിറ്റീവ് ക്യാംബെർ എന്നും പുറത്തേയ്ക്കാണ് ചരിവ് എങ്കിൽ നെഗറ്റീവ് ക്യാംബെർ എന്നും പറയും. വാഹനങ്ങളുടെ ഉപയോഗ ആവശ്യങ്ങളെ മുൻനിർത്തി ഈ സാങ്കേതിക വിദ്യയെ മാറ്റിമാറ്റി ഉപയോഗിക്കുന്നു. സാധാരണ ചെറിയ ഓട്ടോകളെ അപേക്ഷിച്ച് ആപ്പേ പോലെയുള്ള വലിപ്പം കൂടിയ ഓട്ടോകൾ ലോഡ് കൂടുതൽ കയറ്റാനായി ഡിസൈൻ ചെയ്തിട്ടുള്ളതിനാൽ അവയ്ക്ക് പോസറ്റീവ് ക്യാംബെർ ആണ് നൽകിയിട്ടുള്ളത്.

വാഹനത്തിൽ ലോഡ് കൂടുതലാകുമ്പോൾ ഈ വീലുകൾ പുറത്തേയ്ക്ക് തള്ളുന്നു അപ്പോൾ വീലും റോഡും തമ്മിലുള്ള കോൺടാക്ട് ഏരിയ കൂടുകയും തന്മൂലം നല്ല റോഡ് ഗ്രിപ്പ് ലഭിക്കുകയും ചെയ്യും.
കുണ്ടും കുഴികളും മറ്റുമുള്ള ദുർഘടമായ പാതകളിൽക്കൂടി സഞ്ചരിക്കുമ്പോൾ റോഡിന് അനുസരിച്ച് വീലുകൾ ആവശ്യമായ ചരിവിലേയ്ക്ക് വരുകയും റോഡിന്റെ പ്രതലത്തിന് അനുസരിച്ച് ചരിവ് കൂടുകയും കുറയുകയും ചെയ്ത് ഒരു സസ്‌പെൻഷൻ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. വാഹനത്തിൽ ഭാരം കുറവായിരിക്കുന്ന സമയത്തും നല്ല റോഡുകളിലും ചക്രങ്ങൾ പൂർവസ്ഥിതിയിലേക്ക് ചരിഞ്ഞ് ചക്രങ്ങളുടെ റോഡുമായുള്ള കോൺടാക്ട് ഏരിയ കുറച്ച് ഹാൻഡിൽ ബാറിൽ അധികം മുറുക്കം വരാത്ത രീതിയിൽ വാഹനം സുഗമമായി ഓടിക്കുന്നതിനും ഈ ടെക്‌നോളജി സഹായിക്കുന്നു…

കേരളത്തിന്റെ നിലവിലെ കാലാവസ്ഥയിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുന്ന ഒന്നായി മാറിയിരിക്കുകയാണ് ന്യൂനമർദ്ദം എന്ന പ്രതിഭാസം. പ...
28/08/2025

കേരളത്തിന്റെ നിലവിലെ കാലാവസ്ഥയിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുന്ന ഒന്നായി മാറിയിരിക്കുകയാണ് ന്യൂനമർദ്ദം എന്ന പ്രതിഭാസം. പ്രവചിക്കാൻ സാധിക്കാത്ത കാലാവസ്ഥ വ്യതിയാനമാണ് ഈ പ്രതിഭാസം മൂലം സൃഷ്ടിക്കപ്പെടുക. കാലം തെറ്റിയുള്ള പെരുമഴയും വെള്ളപ്പൊക്കവും എല്ലാം.
എന്താണ് ഈ ന്യൂനമർദ്ദം എന്ന പ്രതിഭാസം എന്നറിയാം : -
സമുദ്രനിരപ്പിനോട് ചേർന്ന ഈർപ്പമുള്ള വായു ചൂടുപിടിച്ചു് പെട്ടെന്നു മുകളിലേയ്ക്കുയരുന്നതിന്റെ ഫലമായി സമുദ്ര നിരപ്പിനോട് ചേർന്ന താഴെയുള്ള വായുവിന്റെ അളവ് ആനുപാതികമായി കുറയുന്നു. ചൂടുള്ള വായു മുകളിലേയ്ക്ക് ഉയരുന്നതോടെ താഴെ കുറഞ്ഞ മർദ്ദമുള്ള ഒരു സ്ഥലം അഥവാ ന്യൂനമർദ്ദം രൂപപ്പെടുന്നു. ഇതോടെ ചുറ്റുമുള്ള മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നുളള മർദ്ദം കുറയുന്ന ഭാഗത്തേയ്ക്ക് വന്നു നിറയും. ഈ പുതിയ വായുവും കടലുമായുള്ള സമ്പർക്കത്തിൽ ഈർപ്പം വർദ്ധിക്കുകയും വീണ്ടും ചൂടുകൂടുകയും ഉയരുകയും ചെയ്യുന്നു. ഇങ്ങനെ ചൂടുകൂടി മുകളിലേയ്ക്ക് ഉയരുന്ന ഈർപ്പമുള്ള വായു പിന്നീട് തണുത്ത് വലിയ മേഘങ്ങളായി മാറുന്നു. വായുവിന്റെ ചലനം കാരണം ന്യൂനമർദ്ദമേഖലയിലേയ്ക്ക് കാറ്റ് വീശുകയും മേഘങ്ങൾ മുകളിലേയ്ക്ക് ഉയരുകയും ചെയ്യുന്ന പ്രവൃത്തി തുടർന്നു കൊണ്ടിരിക്കും. ഈ പ്രവർത്തി കൂടുതൽ നേരം തുടർന്നാൽ ചുഴലിക്കാറ്റായി രൂപാന്തരപ്പെടും. ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ സമീപ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുന്നു. ന്യൂനമർദ്ദത്തിന്റെ ശക്തിയനുസരിച്ച് അതേറിയും കുറഞ്ഞും ഇരിക്കും. ലോകത്തിന്റെ പല ഭാഗത്തും ലക്ഷകണക്കിന് വർഷങ്ങളായി നടക്കുന്ന പ്രതിഭാസമാണിത്. ഇപ്പോൾ കേരളത്തിന്റെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പ്രതിഭാസവും…

കുറച്ച് കാലങ്ങൾക്ക് മുൻപ് വരെ നമ്മുടെ കേരളത്തിൽ നിലനിന്നിരുന്ന അളവ് തൂക്ക വ്യവസ്ഥകൾ ആണിവ. ഒരു റാത്തൽ എന്ന് പറഞ്ഞാൽ അര കി...
27/08/2025

കുറച്ച് കാലങ്ങൾക്ക് മുൻപ് വരെ നമ്മുടെ കേരളത്തിൽ നിലനിന്നിരുന്ന അളവ് തൂക്ക വ്യവസ്ഥകൾ ആണിവ.
ഒരു റാത്തൽ എന്ന് പറഞ്ഞാൽ അര കിലോ ഗ്രാം ആയിരുന്നു മിക്കവാറും മത്സ്യകച്ചവടക്കാർ ഉപയോഗിച്ചിരുന്നത് ഈ അളവായിരുന്നു. അതുപോലെ നീളത്തിന് കോൽ ആയിരുന്നു കണക്ക്. സമയത്തിന് നാഴിക അങ്ങനെ ഓരോന്നിനും നമ്മുടേതായ അളവുകൾ ഉണ്ടായിരുന്നു. നാഴി എന്നത് ഒരു അളവ് പാത്രമാണ്. നെല്ലും ധാന്യങ്ങളും മറ്റും അളക്കുന്നതിനുള്ള വളരെ സാധാരണമായ ഒരു അളവാണ് ഇത് . സാധാരണയായി ഒരു നാഴി 250 ഗ്രാം ആയി കണക്കാക്കുന്നു.
ഉഴക്ക്, ഉരി, നാഴി, ഇടങ്ങഴി, പറ, ചാക്ക് എന്നിങ്ങനെ അളവുകൾ മുന്നോട്ട് പോകുന്നു. 2 ഉഴക്ക് = 1 ഉരി, 2 ഉരി = 1 നാഴി (ഏകദേശം 250 ഗ്രാം), 4 നാഴി = 1 ഇടങ്ങഴി, 10 ഇടങ്ങഴി = 1 പറ.
പഴയകാല കേരളീയ വ്യവഹാരങ്ങളിലെ വളരെ പ്രധാനപ്പെട്ട ഈ വാക്കുകൾ ഓർമ്മയുള്ളവരും ഉപയോഗിച്ചിട്ടുള്ളവരും നമ്മളിൽ പലരും ഉണ്ടാകും. പോയ കാലത്തിന്റെ അടയാളമായി മാറിയ അളവു തൂക്കങ്ങൾ....

26/08/2025

പാർലെ ജി, ഇന്ത്യയുടെ വിശപ്പ് മാറ്റിയ ബിസ്കറ്റിന്റെ കഥ...

25/08/2025

ദുഖിക്കാതിരിക്കുകനഷ്ടമായത് മറ്റൊരു രൂപത്തിൽ
നിങ്ങളെ തേടി വരും

23/08/2025

തെരുവ് നായ ശല്യത്തിന് എന്താണ് ഒരു ശാശ്വത പരിഹാരം?

വിവാഹ ബന്ധം വേർപിരിയാൻ ഭര്‍ത്താവില്‍ നിന്ന് ജീവനാംശമായി 12 കോടി രൂപയും ബിഎംഡബ്ല്യു കാറും ഫ്‌ളാറ്റും ആവശ്യപ്പെട്ട യുവതിയ്...
22/08/2025

വിവാഹ ബന്ധം വേർപിരിയാൻ ഭര്‍ത്താവില്‍ നിന്ന് ജീവനാംശമായി 12 കോടി രൂപയും ബിഎംഡബ്ല്യു കാറും ഫ്‌ളാറ്റും ആവശ്യപ്പെട്ട യുവതിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. വിദ്യാസമ്പന്നരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ പണത്തെ ആശ്രയിക്കുന്നതിനുപകരം ജോലിയെടുത്ത് സ്വയം സമ്പാദിച്ചുകൂടെ എന്നാണ് യുവതിയുടെ ആവശ്യം കേട്ടതിന് ശേഷം ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി ചോദിച്ചത്.
‘നിങ്ങളുടെ വിവാഹം 18 മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. ഇപ്പോള്‍ നിങ്ങള്‍ക്ക് ബിഎംഡബ്ല്യുവും പ്രതിമാസം ഒരു കോടി രൂപയും വേണോ? നിങ്ങള്‍ വിദ്യാഭ്യാസമുണ്ടെങ്കില്‍ യാചിക്കരുത്. നിങ്ങള്‍ സ്വയം സമ്പാദിക്കണം”- അദ്ദേഹം പറഞ്ഞു. എംബിഎക്കാരിയായ യുവതി ഐടി വിദഗ്ധ കൂടിയാണ്. യുവതിയുടെ യോഗ്യത പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹ ബന്ധം വേര്പിരിയുമ്പോൾ ഭീമമായ തുക ജീവനാംശമായി ചോദിക്കുന്നത് ഇപ്പോൾ ചിലർ ഒരു തന്ത്രമായി കണ്ടിരിക്കുകയാണ് , വളരെ കുറച്ചുകാലം ഒന്നിച്ചു ജീവിക്കുക ശേഷം വലിയൊരു തുക ഭർത്താവിൽ നിന്നും വാങ്ങിയെടുക്കുക സുഖമായി ജീവിക്കുക. മോഷണതുല്യമായ ഈ പ്രവണതയ്‌ക്കെതിരെയാണ് ഇപ്പോൾ കോടതി തന്നെ രംഗത്തെത്തിയത്.
ഭര്‍ത്താവ് വളരെ സമ്പന്നനാണെന്നും തനിക്ക് ഭ്രാന്താണെന്ന്’ആരോപിച്ച് അയാള്‍ വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നെന്നും യുവതി കോടതിയില്‍ പറഞ്ഞു. ഇത്രയും വന്‍തുക ജീവനാംശമായി ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് യുവാവിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷക മാധവി ദിവാന്‍ കോടതിയില്‍ വാദിച്ചു.
മുംബൈയിലെ ഒരു ഫ്‌ലാറ്റില്‍ രണ്ട് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉള്ള ഒരു വീട്ടിലാണ് യുവതി ഇപ്പോള്‍ താമസിക്കുന്നതെന്നും അതില്‍ നിന്ന് വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നും മാധവി ദിവാന്‍ കോടതിയില്‍ പറഞ്ഞു. യുവതി ജോലി ചെയ്യണമെന്നും, ഇതുപോലെ എല്ലാം ആവശ്യപ്പെടരുതെന്നും അഭിഭാഷക വാദിച്ചു. ഇരുകക്ഷികളോടും പൂര്‍ണമായ സാമ്പത്തിക രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഒന്നുകില്‍ ഫ്‌ലാറ്റ് സ്വീകരിക്കുക അല്ലെങ്കില്‍ 4 കോടി രൂപ സ്വീകരിച്ച് പൂനെ, ഹൈദരാബാദ്, ബെംഗളൂരു പോലുള്ള ഐടി ഹബ്ബുകളില്‍ ജോലി തേടുക എന്നീ ഓപ്ഷനുകള്‍ കോടതി മുന്നോട്ടുവച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ ഉത്തരവ് മാറ്റിവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിൽ ഭൂമിവില കുറയുകയാണ്. 10 വർഷം മുൻപത്തെ അപേക്ഷിച്ച് 10 ശതമാനം പോലും കച്ചവടം നടക്കുന്നില്ല എന്നാണ് കണക്കുകൾ പറയുന്...
21/08/2025

കേരളത്തിൽ ഭൂമിവില കുറയുകയാണ്. 10 വർഷം മുൻപത്തെ അപേക്ഷിച്ച് 10 ശതമാനം പോലും കച്ചവടം നടക്കുന്നില്ല എന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിൽ പുതിയ തലമുറയിലെ ആളുകൾ ഭൂമിയിൽ നിക്ഷേപം നടത്താൻ ഇഷ്ടപ്പെടാത്തതും വിൽപ്പനയിലെ അനിശ്ചിതത്വവും പതിയെ താഴ്ന്നുകൊണ്ടിരിക്കുന്ന ഭൂമി വിലയും ഉയർന്ന കൂലിയും കൂടിയ കുടിയേറ്റ പ്രവണതയുമാണ് ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. 10 ലക്ഷത്തിലധികം വീടുകളാണത്രെ കേരളത്തിൽ ആളുകൾ താമസമില്ലാത്ത പൂട്ടിക്കിടക്കുന്നത്.

‘’ഒരായുസ്സ് കഷ്ടപ്പെട്ടാലും ഒരു തുണ്ട് ഭൂമി വാങ്ങാൻ പറ്റില്ലല്ലോ കേരളത്തിൽ’’ എന്ന ആശങ്ക പതിയെ അകലുകയാണ്…
സെന്റിന് അഞ്ചും ആരും ലക്ഷം വിലപറഞ്ഞ പല സ്ഥലങ്ങൾക്കും ഇപ്പോൾ പറയുന്നത് മൂന്നും രണ്ടരയും എല്ലാമാണ് പലയിടത്തും. എങ്കിലേ കച്ചവടം മുന്നോട്ട് പോകൂ എന്ന അവസ്ഥ.

കേരളത്തിലെ നിർമാണ- റിയൽ എസ്റ്റേറ്റ് മേഖലയിലും വലിയ മാറ്റമാണ് ഉണ്ടാകുന്നത്. പ്രമുഖ ഇടനിലക്കാർ പലരും ഇപ്പോൾ മറ്റു ജോലികൾ ചെയ്യുന്ന കാഴ്ചയാണ് കേരളത്തിൽ. ഒരു കച്ചവടം നടന്നിട്ട് കാലം എത്ര കഴിഞ്ഞു എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്.
കൃഷി നഷ്ടം ആണെന്ന് മാത്രമല്ല വസ്തുവിലെ കാടു തെളിക്കാൻ മാസങ്ങളുടെ ഇടവേളയിൽ കാശിറക്കണം. അതിന് പോലും ആയിരങ്ങൾ ചിലവാക്കണം. 40 വയസ്സ് കഴിഞ്ഞവരിൽ കൂടുതലും ആവശ്യത്തിൽ അധികമുള്ള ഭൂമി വിറ്റ് ഓഹരിവിപണിയോ സ്വർണ്ണമോ പോലുള്ള വില്പന തടസങ്ങൾ ഇല്ലാത്ത മേഖലകളിൽ നിക്ഷേപം നടത്തുകയാണ് ഇപ്പോൾ. ഭൂമി വാങ്ങി രണ്ടുവർഷം കയ്യിൽ വച്ച് മറിച്ച് വിറ്റ് ലാഭമുണ്ടാക്കാം എന്ന കാലമൊക്കെ പൊയ്പോയി എന്നതാണ് പൊതുവേ ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ എന്നാണ് റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിന്നുള്ള മുന്നറിയിപ്പ്.
കുറച്ചെങ്കിലും ഡിമാൻഡ് ഉള്ളത് ചെറിയ പ്ലോട്ടുകൾക്കാണ് അതും വീട് വയ്ക്കാൻ. നിലവിൽ ഒരു നിക്ഷേപം എന്നരീതിയിൽ ഭൂമിക്കുള്ള ന്യൂനത പെട്ടെന്ന് വിറ്റ് പണമാക്കാനുള്ള സാധ്യത (liquidity) ഇല്ല എന്നതാണ്. വാങ്ങിയിട്ട ഭൂമി വിൽക്കാൻ ഒരുങ്ങിയാൽ എപ്പോൾ വിൽപന നടക്കും എന്ന് ആർക്കും ഒരുറപ്പും നൽകാൻ കഴിയില്ല. 'വിൽപന നടന്നാൽ നടന്നു' എന്നേയുള്ളൂ. കാടും കയറി അതങ്ങനെ അവിടെ കിടക്കും.
2000 മുതൽ 2010 വരെ കേരളത്തിൽ സ്ഥലവിലയിൽ വൻവർധന ഉണ്ടായിരുന്നു. ഏതാണ്ട് ഒരു ഊഹക്കച്ചവടം പോലെ. ആ കാലമൊക്കെ പൊയ്പോയി. ഇപ്പോൾ ഒരു നിശ്ചലാവസ്ഥയിലാണ് (stagnation phase). ഇനി അടുത്തെങ്ങും പഴയപോലെ വില കയറാൻ സാധ്യതയില്ല.
2 ഏക്കർ റബർതോട്ടം ഉള്ളവന്, വെട്ടുകൂലി, മഴ, കൃഷിചെലവ്, റബറിന്റെ വിലയിടിവ് ഇതെല്ലാം കിഴിച്ചാൽ ഒരുവർഷം പിടിച്ചുനിൽക്കാനുള്ള വരുമാനം കിട്ടുന്നില്ല. എന്നാൽ ആ തോട്ടം വിറ്റുകിട്ടുന്ന 60-80 ലക്ഷം രൂപ ബാങ്കിൽ സ്ഥിരനിക്ഷേപമാക്കിയാൽ 5.5 മുതൽ 7.2 ലക്ഷം വരെ വാർഷിക പലിശ കിട്ടാം.
പുതുതലമുറയുടെ തിരിച്ചുവരവ് ആഗ്രഹമില്ലാത്ത കുടിയേറ്റം, കോവിഡിനുശേഷം ഗൾഫ് വരുമാനത്തിന്റെ പ്രതിസന്ധി, വസ്തു ഇടപാടുകളിൽ വന്ന നിയമപരമായ സുതാര്യത തുടങ്ങി നിരവധി കാരണങ്ങളാൽ ഒരു റിയൽ എസ്റ്റേറ്റ് ബൂം ഇനി ഉണ്ടാകില്ല എന്നാണ് കരുതപ്പെടുന്നത്.
തലമുറകൾ മാറിവരുമ്പോൾ വീടിനെക്കുറിച്ചുള്ള അഭിരുചികളും മാറിവരും. കേരളത്തിലെ നിർമാണമേഖലയിലും കാറ്റ് മാറി വീശിത്തുടങ്ങിയിട്ടുണ്ട്. മുൻതലമുറയിൽ പലർക്കും വീട് 'സ്റ്റാറ്റസ് സിംബൽ' ആയിരുന്നെങ്കിൽ, കുടിയേറുന്ന പുതുതലമുറയിൽ പലർക്കും 'നാട്ടിൽ സ്വന്തമായി ഒരു വീട്' ആവശ്യമായി പോലും തോന്നുന്നില്ല. നാട്ടിലെ വീടും സ്ഥലവും വിറ്റ് വിദേശരാജ്യങ്ങളിൽ വീട് വാങ്ങാനാണ് പലരും ശ്രമിക്കുന്നത്. അതിന്റെ പ്രതിഫലനങ്ങൾ ഭൂമി വിലയിലും നിർമാണ മേഖലയുടെ ഡിമാൻഡിലും ഒക്കെ പ്രതിഫലിക്കുന്ന നാളുകളാകും ഇനിവരുന്നത്.

മരണം സംഭവിച്ച രോഗികളെ ആശപത്രിക്കാർ വെന്റിലേറ്ററിൽ കിടത്തി പണം തട്ടുന്നു, വെന്റിലേറ്ററിൽ കയറ്റിയാൽ പിന്നെ ജീവൻ തിരിച്ചുകി...
21/08/2025

മരണം സംഭവിച്ച രോഗികളെ ആശപത്രിക്കാർ വെന്റിലേറ്ററിൽ കിടത്തി പണം തട്ടുന്നു, വെന്റിലേറ്ററിൽ കയറ്റിയാൽ പിന്നെ ജീവൻ തിരിച്ചുകിട്ടില്ല, മരണത്തിന്റെ ഒരു പേടകമാണ് വെന്റിലേറ്റർ എന്നിങ്ങനെ ഒരുപാട് അഭ്യൂഹങ്ങളും അപവാദങ്ങളും സമൂഹത്തിൽ പ്രചരിക്കുന്ന ഒരു മെഡിക്കൽ ഉപകരണമാണ് വെന്റിലേറ്റർ…
സത്യത്തിൽ ലോകത്തുടനീളം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ തിരിച്ചു നൽകുകയും നില നിർത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വൈദ്യശാസ്ത്ര കണ്ടുപിടുത്തമാണ് വെന്റിലേറ്റർ.

അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോ​ഗിയുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന പകരണമാണ് മെക്കാനിക്കൽ വെന്റിലേറ്റർ. രോ​ഗിക്ക് സ്വയം ശ്വസിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഓക്സിജൻ നൽകുകയും കാർബൺ ഡയോക്സൈഡ് ശരീരത്തിൽ നിന്ന് നീക്കുകയും ചെയ്യുന്ന ജോലി വെന്റിലേറ്റർ ഏറ്റെടുക്കുന്നത്.

അന്തരീക്ഷ വായു മർദ്ദീകരിച്ച ശേഷം (compressed), പലപ്പോഴും കൂടുതൽ ഓക്സിജനുമായി കൂട്ടി കലർത്തി രോഗിക്ക് എത്തിക്കുകയാണ് വെന്റിലേറ്ററുകളുടെ പ്രാഥമിക ധർമ്മം. രോഗനില അനുസരിച്ച് മർദ്ദം, ഓക്സിജൻ നില , ശ്വസന വേഗത, തുടങ്ങിയ പല മാനകങ്ങളും വെന്റിലേറ്ററിൽ ക്രമപ്പെടുത്താവുന്നതാണ്
വൈദ്യുതിയിലാണ് വെന്റിലേറ്റർ പ്രവർത്തിക്കുന്നത്. അത്യാഹിത വിഭാ​ഗത്തിലെ ഡോക്ടർമാരോ നഴ്സുമാരോ ആണ് വെന്റിലേറ്റർ പ്രവർത്തിപ്പിക്കുന്നത്. രോ​ഗിക്ക് ഏത് അളവിൽ, ഏത് മർദത്തിൽ ഓക്സിജൻ നൽകണമെന്ന് ഡോക്ടർ തീരുമാനിച്ച് ഉപകരണത്തിന്റെ കൺട്രോളിൽ സെറ്റ് ചെയ്യും. ഇതിന് അനുസരിച്ചാണ് വെന്റിലേറ്റർ പ്രവർത്തിക്കുക.

പലരും കരുതിയിരിക്കുന്നത് വെൻ്റിലേറ്റർ എന്നത് രോഗിയെ കിടത്താനുള്ള ഒരു പെട്ടിയോ അറയോ എന്നൊക്കെയാണ്. എന്നാൽ പുതിയ തരം വെൻ്റിലേറ്ററുകൾ ക്യാബിൻ സൈസ് സ്യൂട്ട് കേസിനേക്കാൻ ചെറുതാണ്. പലരും വിചാരിച്ചിരുന്നത് മരിക്കാൻ നേരത്ത് രോഗിയെ കിടത്തുന്ന ഒന്നാണ് വെന്റിലേറ്റർ എന്നാണ്. അതിൽ കയറിയാൽ പിന്നെ മരണമുറപ്പാണ് എന്നൊക്കെയുള്ള തെറ്റിദ്ധാരണകൾ കുറേയേറെ ഇന്ന് മാറിയിട്ടുണ്ട്. വെൻ്റിലേറ്റർ കൈകാര്യം ചെയ്യാൻ അതിൽ വൈദഗ്ധ്യം നേടിയ ഇൻ്റൻസിവിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന ഡോക്ടർമാരും നഴ്സുമാരും ഫിസിയോ തെറാപ്പിസ്റ്റുകളും ടെക്നീഷ്യന്മാരുൾപ്പെട്ട സംഘമാണ് ഐസിയുവിൻ്റെ ജീവനാഡി. വെൻ്റിലേറ്ററുകൾ ഇന്ന് പല സന്ദർഭങ്ങളിലും ഉപയോഗിക്കേണ്ടി വരുന്നു. ഹൃദയാഘാതം , ശ്വാസതടസ്സം , മസ്തിഷ്കാഘാതം തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിൽ കൃത്രിമശ്വാസം നൽകേണ്ടിവരുന്നതിന് വെൻ്റിലേറ്ററുകൾ അത്യാവശ്യമാണ്. ആസ്ത്മ രോഗം മൂർച്ഛിക്കുന്നവരിലും ശ്വാസകോശത്തിലെ അണുബാധ വർധിച്ച് കടുത്ത ന്യൂമോണിയ ബാധിക്കുന്നവരിലും മറ്റവയങ്ങൾ തകരാറിലാകുന്നതോടെ ശ്വാസകോശം പണിമുടക്കി തുടങ്ങുന്നവരിലും വെൻ്റിലേറ്റർ ജീവൻ രക്ഷോപാധിയാണ്.

1952 ൽ ആൺ ആധുനിക വെന്റിലേറ്റർ കണ്ടെത്തുന്നത് പിന്നീട് അവയിൽ പല നൂതന മാറ്റങ്ങളും വന്നു. വെന്റിലേറ്റർ കണ്ടെത്തുന്ന കാലത്തിന് മുൻപുള്ള മരനിരക്കിനേക്കാൾ ഗണ്യമായ കുറവാണ് പിന്നീട് ഉണ്ടായിട്ടുള്ളത്.
ഇത്രയും പുണ്യപ്രദമായ ഒരു കണ്ടുപിടുത്തത്തെ വാണിജ്യ താൽപ്പര്യം നിലനിർത്തി ആശുപത്രികൾ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകണം എന്നതും അത്യാവശ്യമാണ്…

നാട്ടിലിറങ്ങുന്ന മുഴുവൻ കാട്ടുപന്നികളെയും കൊന്നൊടുക്കി ജനജീവിതത്തെ സംരക്ഷിക്കുന്നതിനുള്ള  നയസമീപന രേഖയുടെ കരട് വനംവകുപ്പ...
21/08/2025

നാട്ടിലിറങ്ങുന്ന മുഴുവൻ കാട്ടുപന്നികളെയും കൊന്നൊടുക്കി ജനജീവിതത്തെ സംരക്ഷിക്കുന്നതിനുള്ള നയസമീപന രേഖയുടെ കരട് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം ഒരുവര്‍ഷത്തെ തീവ്രയത്‌ന പരിപാടിയാണ് ലക്ഷ്യമിടുന്നത്. ഉദ്ഘാടനം ഓഗസ്റ്റ് 31-ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 'കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവും മിഷന്‍' എന്നാണ് പരിപാടിയുടെ പേര്.

ഒരു വർഷം കൊണ്ട് നാട്ടിലെ മുഴുവന്‍ കാട്ടുപന്നികളെയും പൂര്‍ണമായി ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യം. ഇതിനായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയപരിപാടി നയത്തില്‍ പ്രഖ്യാപിച്ചു. കാട്ടുപന്നികള്‍ താവളമാക്കിയ കാടുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വെളുപ്പിക്കും. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡനുള്ള അധികാരം വിനിയോഗിച്ചാണ് ഇവയെ കൊന്നൊടുക്കുക. യുവജന ക്ലബ്ബുകള്‍, കര്‍ഷകക്കൂട്ടായ്മകള്‍, കര്‍ഷകത്തൊഴിലാളികള്‍, റബ്ബര്‍ ടാപ്പര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഷൂട്ടര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വനസംരക്ഷണ സമിതികള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രവർത്തനങ്ങൾക്ക് അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും.
തൊഴിലുറപ്പു പദ്ധതിയില്‍ ഉൾപ്പെടുത്തി കിടങ്ങുകള്‍ കുഴിച്ചും പന്നികളെ പിടികൂടും. ഇവയെ ഇപ്പോള്‍ വെടിവെച്ചുകൊല്ലാനാണ് അനുമതി. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടിക്രമങ്ങളും പരിഷ്‌കരിക്കും.

നമ്മൾക്കും അഭിപ്രായങ്ങൾ അറിയിക്കാം :-
വനംവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ പദ്ധതിയുടെ കരടിനെ പറ്റി ഓഗസ്റ്റ് 27 വരെ പൊതുജനങ്ങൾക്കും അഭിപ്രായങ്ങള്‍ അറിയിക്കാം….

നാട്ടിലെങ്ങും മയിലുകളാണ് ഒരു 2 പതിറ്റാണ്ട് മുൻപ് വരെ വളരെ അപൂർവ്വമായി മാത്രം മനുഷ്യവാസ മേഖലകളിൽ കണ്ടു വന്നിരുന്ന പക്ഷിയാ...
20/08/2025

നാട്ടിലെങ്ങും മയിലുകളാണ് ഒരു 2 പതിറ്റാണ്ട് മുൻപ് വരെ വളരെ അപൂർവ്വമായി മാത്രം മനുഷ്യവാസ മേഖലകളിൽ കണ്ടു വന്നിരുന്ന പക്ഷിയാണ് മയിൽ. അതും അപൂർവ്വം ചില സ്ഥലങ്ങളിൽ. എന്നാൽ കുറച്ചു വർഷങ്ങൾ കൊണ്ട് കേരളത്തിൽ ആകമാനം വ്യാപിച്ചിരിക്കുകയാണ് ഇവയുടെ കൂട്ടങ്ങൾ.
ഇപ്പോൾ കേരളത്തൽ നഗര-ഗ്രാമ വ്യത്യാസമില്ലാത്ത എവിടെയും ഈ പക്ഷി നിറസാന്നിധ്യമായി മാറിയിരിക്കുകയാണ്. കേരളത്തിൽ വലിയ തോതിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഈ പക്ഷിക്കൂട്ടം ഉണ്ടാക്കും എന്നാണ് വിദഗ്ദർ തെളിവുകൾ സഹിതം പറയുന്നത്.
മനുഷ്യവാസ മേഖലയിൽ മയിലുകൾ ഇറങ്ങിയാൽ ആ മണ്ണ് മുടിയും എന്നത് അന്ധവിശ്വാസത്തിന്റെ പൊടിപ്പും തൊങ്ങലും വച്ചുണ്ടാക്കിയ ഒരു വിശ്വാസമല്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പഠനങ്ങൾ ആണ്.
തീർച്ചയായും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു വിപത് സൂചന തന്നെയാണ് മയിലുകളുടെ ഈ വ്യാപനം എന്നുതന്നെയാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. വലിയൊരു മാറ്റത്തിന്റെ സൂചനയാണ് മയിലുകളുടെ ഈ കാടിറക്കം. നാട് മാറുകയാണ്, മയിലിന്റെ കാടിറക്കം ഇതിന്റെ ബാക്കിപത്രമാണ്.സ്വാഭാവിക വനം നശിക്കുന്നത് കൊണ്ടാണ് മയിലുകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതെന്നാണ് പരിസ്ഥിതി വിദഗ്ദർ പറയുന്നത്.

മയിലുകളെ കണ്ടെത്തിയ സ്ഥലങ്ങളില്‍ പൊന്തക്കാടുകളും കൃഷിയിടങ്ങളുമുണ്ട്. പൊന്തക്കാടുകള്‍ വളരുന്നതും നാട്ടിലെ മണ്ണിന്റെ ആര്‍ദ്രത കുറയുന്നതും മയിലുകളെ ആകര്‍ഷിക്കുന്നതിന് കാരണമാകും…
മയിലിറങ്ങുന്ന ജനവാസ മേഖലകളിൽ അവ വിതക്കുന്ന നഷ്ട്ടം വളരെ വലുതാണ്. നമ്മുടെ സ്വാഭാവിക പ്രകൃതിയിൽ കണ്ടു വരുന്നതും പരിസ്ഥിതിയുടെ നിലനിൽപ്പിന് ആവാശ്യവുമായ മറ്റു ചെറു ജീവജാലങ്ങളെ മുതൽ കാർഷിക വിളകളെയും ചെടികളെയും വരെ ആഹാരമാക്കിയാണ് ഇവ ജീവിക്കുന്നത്.

ഉഷ്ണപ്പക്ഷിയാണ് മയില്‍. അവയുടെ ആവാസ വ്യവസ്ഥ ഉള്‍വനങ്ങളല്ല. കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലുമാണ് അവയുടെ താമസം. കുറ്റിക്കാടുകള്‍ ഇല്ലാതായതും പാറക്കെട്ടുകള്‍ ഖനനത്തിനായി ഇല്ലാതാവുന്നതും സ്വാഭാവിക വനത്തിന്റെ നാശവുമാണ് മയിലുകള്‍ പെരുകാന്‍ കാരണമാകുന്നത്.. വനം ഇല്ലാതാവുന്നത് ഉഷ്ണക്കാറ്റ് വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. മണ്ണെടുപ്പ് മൂലം മണ്ണിന്റെ ആര്‍ദ്രത കുറയുന്നു. ഇത് മയിലുകള്‍ക്ക് ജീവിക്കാന്‍ പറ്റിയ സാഹചര്യം നാട്ടില്‍ സൃഷ്ടിക്കുന്നു.

മയിലുകളെ കൂടാതെ അപൂര്‍വ്വയിനം ദേശാടനപക്ഷികളുടെ അസാധാരണമായ വരവുമെല്ലാം വരള്‍ച്ചയുടെയും മരുഭൂവല്‍ക്കരണത്തിന്റെ സൂചനയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യനേക്കാള്‍ പ്രകൃതിയുടെ മാറ്റങ്ങള്‍ അറിയാന്‍ കഴിവുള്ളവയാണ് പക്ഷിമൃഗാദികള്‍.
പുതിയതായി കാണപ്പെട്ട ദേശാടന പക്ഷികള്‍ അതിശൈത്യ കാലത്തു സൈബീരിയയില്‍ നിന്നും മറ്റും മരുഭൂമികളിലേക്ക് ദേശാടനം നടത്തുന്ന പക്ഷികളാണ്. വയനാട്ടിലെയും ഇടുക്കിയിലെയും ഗ്രാമങ്ങളില്‍ ഇപ്പോള്‍ ഇത്തരം പക്ഷികളെ കാണുന്നുണ്ട്.
1980 ലാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും മയിലുകളെ കാണാൻ തുടങ്ങിയത്.ഈ നില തുടർന്നാൽ 2050 ആകുമ്പോഴേക്ക് സംസ്ഥാനത്തിന്റെ 55.33% ഭാഗങ്ങൾ വരെ മയിലുകളുടെ ആവാസ കേന്ദ്രമാകും .
പരിസ്ഥിതി വിദഗ്ധരുടെ ഈ അഭിപ്രായങ്ങൾ ഗൗരവമായി മുഖവിലക്കെടുക്കുമ്പോൾ ഒരുകാര്യം ഉറപ്പിക്കാം, കാഴ്ച്ചക്ക് സുന്ദരവും കൗതുകകരവുമാണെങ്കിലും മയിലുകളുടെ കാടിറക്കം മുഴക്കുന്നത് പാരിസ്ഥിതികമായ ഒരു അപായ മണി തന്നെയാണ്…

മമ്മൂട്ടി വിശാഖം നക്ഷത്രം ♥️ആ പ്രാർത്ഥന ഫലം കണ്ടു ലാലേട്ടാ🥰ലാലേട്ടൻ്റെ ഇച്ഛാക്ക തിരിച്ചെത്തി, പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത...
19/08/2025

മമ്മൂട്ടി വിശാഖം നക്ഷത്രം ♥️
ആ പ്രാർത്ഥന ഫലം കണ്ടു ലാലേട്ടാ🥰
ലാലേട്ടൻ്റെ ഇച്ഛാക്ക തിരിച്ചെത്തി, പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത്...

Address

Irinjalakuda
680125

Telephone

+918590608263

Website

Alerts

Be the first to know and let us send you an email when The Gazette posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Gazette:

Share