MalayalamNews

MalayalamNews Global Malayalam - For the gifted and industrious Non-resident Keralites We shall strive to hand over these values to the next generations.

www.globalmalayalam.com is a unique Malayalam portal that provides news and information on various segments that will be useful for the residents as well as non-residents of Kerala. We are targeting the gifted and industrious millions who have nostalgic feelings towards their motherland. We see this site as a tool to foster our values, culture, treasured family strengths and prosperity. As many of

us are away from Kerala, you have lots of dreams and aspirations. Buying a property, building a dream-home, owning an apartment, managing savings account, arranging family functions and sending a gift or a flower bouquet to your loved ones may be your priorities. As an effective advertisement tool, our portal will definitely serve as your friend in need. We intend our site as a reference site that will help you in guiding on many subjects such as health, education, interior designing, gardening, garment selection, cinema etc. We will be publishing various features on these segments. Experts will help you find answers on your queries on immigration, banking, business, insurance, real estate, etc. We do know that the use of our mother tongue is getting deteriorated day-by-day. There should be something that really links us to the reading and thus developing a love for our language. Hence, we will be sticking on to a simple and direct language. There will be segments to learn the basics of our language. At the same time our portal will be have English sections for business, travel etc
We also plan to publish periodical magazines in print format to cater to the thirst of readers.

കാലടി പാലം: വാരാന്ത്യങ്ങളിലും രാത്രികാലങ്ങളിലും ഗതാഗത നിയന്ത്രണം കാലടി പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര...
07/08/2026

കാലടി പാലം: വാരാന്ത്യങ്ങളിലും രാത്രികാലങ്ങളിലും ഗതാഗത നിയന്ത്രണം

കാലടി പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഓണത്തിന് മുന്‍പായി ഗതാഗതയോഗ്യമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം നിര്‍ദ്ദേശിച്ചു. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ തടസ്സമില്ലാതെ നടത്തുന്നതിനായി വാരാന്ത്യങ്ങളിലും രാത്രികാലങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണം. ഇതിനായി ആവശ്യമായ കത്ത് പോലീസിന് കൈമാറണം. പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ 2027 ജനുവരി 15നകം പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

മഴയില്ലാത്ത സമയങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്തി പാലത്തിലെയും അപ്രോച്ച്‌റോഡുകളിലെയും ടാറിങ്, ടൈലിങ് പണികളും മറ്റ് അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ.മാരായ മനോജ് മൂത്തേടന്‍, ടി.ജെ. വിനോദ്, ദീപക് ജോയ്, ഷിബു തെക്കുംപുറം, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മനോജ്, മറ്റു ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മഹാത്മാഗാന്ധി സര്‍വകലാശാല നടത്തിയ ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഡാറ്റാ സയന്‍സ് പരീക്ഷയില്‍ മൂന്നാം റാങ്ക...
07/08/2026

മഹാത്മാഗാന്ധി സര്‍വകലാശാല നടത്തിയ ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഡാറ്റാ സയന്‍സ് പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ആന്‍ മരിയ രാജന്‍. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജ് വിദ്യാര്‍ത്ഥിനിയായിരുന്നു.
തിരുവാണിയൂര്‍ കുപ്പേത്താഴത്ത് ഊരക്കാട്ടില്‍ രാജന്‍ ജോണിന്റേയും
ഷീജ രാജന്റേയും മകളാണ്.

കോട്ടയം ജില്ലയില്‍ നാളെ ഓഗസ്റ്റ് ഏഴിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു
06/08/2026

കോട്ടയം ജില്ലയില്‍ നാളെ ഓഗസ്റ്റ് ഏഴിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

ഡോ. സൂസന്‍ കെ. ജോണ്‍  (34) നിര്യാതയായിആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡിഎന്‍ബി നെഫ്രോളജി ട്രെയിനിയായിരുന്ന രായമംഗലം മെനോത്തുമ...
06/08/2026

ഡോ. സൂസന്‍ കെ. ജോണ്‍ (34) നിര്യാതയായി

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡിഎന്‍ബി നെഫ്രോളജി ട്രെയിനിയായിരുന്ന രായമംഗലം മെനോത്തുമാലില്‍ ഡോ. സൂസന്‍ കെ. ജോണ്‍ (34) നിര്യാതയായി. രവിപുരം ആക്‌സിസ് ബാങ്ക് സീനിയര്‍ മാനേജര്‍ ജോര്‍ജ് ഐസക്കിന്റെ ഭാര്യയാണ്. മക്കള്‍: രാജഗിരി പബ്ലിക് സ്‌കൂള്‍ കളമശേരി വിദ്യഎവ്‌ലിന്‍ സൂസന്‍ ജോര്‍ജ്, ആലുവ യൂറോകിഡ്സ്സ് വിദ്യാര്‍ത്ഥി ഇഷാക് ജോര്‍ജ്. കാക്കനാട് കാഞ്ഞിരപ്പാടത്ത് കിളിത്താട്ടില്‍ കെ.എം. ജോണിന്റെയും ലീല ജോണിന്റെയും മകളാണ്. സഹോദരന്‍: മാത്യു കെ. ജോണ്‍ (സൗദി അറേബ്യ. സംസ്‌കാരം ഓഗസ്റ്റ് ആറിന് ഉച്ചകഴിഞ്ഞ് 3.30-ന് നെല്ലിമോളം സെന്റ് മേരീസ് സെഹിയോന്‍ യാക്കോബാ സുറിയാനി പള്ളി സെമിത്തേരിയില്‍.

എംജി യൂണിവേഴ്‌സിറ്റി നടത്തിയ എം.എസ് സി ഫൂഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സില്‍ ഒന്നാം റാങ്ക് നേടിയ ദേവി ഡിനി. കോ...
06/08/2026

എംജി യൂണിവേഴ്‌സിറ്റി നടത്തിയ എം.എസ് സി ഫൂഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സില്‍ ഒന്നാം റാങ്ക് നേടിയ ദേവി ഡിനി. കോന്നി കോളജ് ഓഫ് ഇന്‍ഡിജീനസ് ഫൂഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. ബിഎസ്‌സി ഫൂഡ് ടെക്‌നോളജിയില്‍ 2024-ല്‍ ഒന്നാം റാങ്ക് നേടിയിരുന്നു.

തോട്ടക്കാട് വടക്കോട്ടുകാവ് ബ്ലൂ കൂള്‍വാട്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമ ഡിനിയുടെ മകളാണ്.

ആലപ്പുഴയിൽ ട്രാഫിക് കുരുക്കിനിടയിൽ റോഡ് കൈയേറിയുള്ള വഴിവാണിഭം അപകടകരം: ടിആർഎ ആലപ്പുഴ: പട്ടണത്തിലെ തീവ്രമായ  ട്രാഫിക്, പാ...
05/08/2026

ആലപ്പുഴയിൽ ട്രാഫിക് കുരുക്കിനിടയിൽ റോഡ് കൈയേറിയുള്ള വഴിവാണിഭം അപകടകരം: ടിആർഎ

ആലപ്പുഴ: പട്ടണത്തിലെ തീവ്രമായ ട്രാഫിക്, പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാതെ റോഡിൽ അപകടകരമായ കുരുക്ക് മുറുക്കുന്ന വഴിവാണിഭക്കാരെയും തട്ടുകടക്കാരെയും പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടി അപലപനീയമാണെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) ചൂണ്ടിക്കാട്ടി. അതിസുഗമമായ ഗതാഗതവും അന്തസ്സുള്ള വ്യാപാരവുമാണ് നാട്ടിൽ ഉറപ്പാക്കേണ്ടത്.

നിന്നുതിരിയാൻ ഇടമില്ലാത്ത വീതി കുറഞ്ഞ ആലപ്പുഴയിലെ റോഡുകളിലും ജംഗ്ഷനുകളിലും തെരുവ് കച്ചവടത്തിനായി വെൻഡിംഗ് സോണുകൾ അനുവദിക്കുന്ന മുനിസിപ്പാലിറ്റി നടപടി തികച്ചും അപകടകരമാണ്.

വാഹനങ്ങൾ ചീറിപ്പായുന്ന
ജംഗ്ഷനുകളിലും വളവുകളിലും തിരിവുകളിലും വരെ ടാറിട്ട റോഡിലേക്ക് കയറ്റി മേശയും കസേരയുമിട്ട് എലിക്കും പാറ്റയ്ക്കുമിടയ്ക്ക് വൃത്തിഹീനമായി ഭക്ഷണസാധനങ്ങൾ വിറ്റിട്ടും ശ്രദ്ധിക്കാത്ത അധികൃതരുള്ള നാടാണിത്. റോഡിൽ കൂട്ടം കൂടുന്ന ഉപഭോക്താക്കളും കട കണ്ട് പെട്ടന്ന് റോഡിൽ തന്നെ നിറുത്തുന്ന വാഹനങ്ങളും ആരും വിചാരിക്കാതെയാണ് കുരുക്കും അപകടങ്ങളുമുണ്ടാക്കുന്നത്. പ്രായമായവരും കുട്ടികളും രോഗികളും അടക്കമുള്ള അസംഘടിതരായ സാധാരണ ജനങ്ങളാണ് എല്ലാത്തിന്റെയും ദുഷ്ഫലങ്ങൾ സഹിക്കേണ്ടതും.

പട്ടണത്തിൽ റോഡുകളിലെ എല്ലാ തടസങ്ങളും മാറ്റിയും
കച്ചവട സമയക്രമീകരണം പരീക്ഷണാർത്ഥമെങ്കിലും നടപ്പിലാക്കിയും വാഹന ഗതാഗതവും കാൽനട സഞ്ചാരവും സുഗമമാക്കുകയാണ് വേണ്ടതെന്ന് ടിആർഎ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ ചൂണ്ടിക്കാട്ടി.

>പരമ്പരാഗത 'നോ പാർക്കിംഗ്' ബോർഡുകൾക്ക് പകരം എത്ര ദൂരത്തിൽ പാർക്ക്‌ ചെയ്യാമെന്ന് സൂചിപ്പിച്ചു 'പാർക്കിംഗ്' ബോർഡുകൾ സ്ഥാപിക്കണം.

>പാലങ്ങളുടെ കയറ്റിറക്കങ്ങൾ, ജംഗ്ഷനുകൾ, വളവുതിരിവുകൾ എന്നിവിടങ്ങളിലെ അനധികൃത നിർമിതികൾ നീക്കം ചെയ്യുകയും അവിടങ്ങളിൽ പാർക്കിംഗ് നിരോധിക്കുകയും ചെയ്യണം.

>റോഡ് വക്കത്തെ എല്ലാ കുറ്റിയും തൂണും കൽക്കെട്ടും ബോർഡും കേബിളുകളും നീക്കം ചെയ്യുകയും കാണകൾക്ക് വിടവില്ലാത്ത മൂടി സ്ലാബുകൾ സ്ഥാപിക്കുകയും വേണം.

>എല്ലാവിധ ലൈസൻസുകളും എടുത്ത് കച്ചവടം നടത്തുന്ന കടകളെ മാത്രം ഷട്ടറിനുള്ളിൽ പുറത്തേക്ക് ഏച്ചുകെട്ടലുകൾ കൂടാതെ പ്രവർത്തിക്കാൻ അനുവദിക്കണം.

>റോഡിൽ കയറിനിന്നുള്ള ലോട്ടറി കച്ചവടം ഉൾപ്പടെയുള്ള എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കണം.

>ജംഗ്ഷനുകളോട് ചേർന്നുള്ള എല്ലാ ഓട്ടോ റിക്ഷ, ടാക്സി കാർ സ്റ്റാൻഡുകളും മാറ്റണം.

>ലൈസൻസ്ഡ് കടകളുടെ മുന്നിൽ സ്ഥലമുണ്ടെങ്കിൽ അവരുടെ
പ്രവർത്തന സമയത്തിന് മുൻപും പിൻപും താൽക്കാലിക കച്ചവടക്കാർക്ക് വഴിവാണിഭത്തിന് വാടകയ്ക്ക് നൽകാൻ അനുവദിക്കണം.

>പ്രവൃത്തിസമയത്തിന് ശേഷം
സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവയുടെ വളപ്പിൽ വാഹനങ്ങളിൽ കച്ചവടം നടത്തുന്നവർക്ക് സൗകര്യം ഒരുക്കണം.

>റോഡിനോട് ചേർന്ന് സ്ഥിരം ആൾക്കൂട്ടം, കയറ്റിയിറക്ക് ഉള്ള സ്ഥാപനങ്ങളിൽ നിയന്ത്രണത്തിന് സെക്യൂരിറ്റിയെ ഉറപ്പാക്കണം.

'റോഡ് ഗതാഗതത്തിനും നടപ്പാത കാൽനടക്കാർക്കും' എന്ന ബോധവൽക്കരണ കാമ്പയിൻ വർഷങ്ങളായി തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) തുടർന്നുവരുകയാണ്.

നടപ്പാതകളിൽ കൈയേറ്റമില്ലെന്ന് ഉറപ്പാക്കണമെന്നും സുരക്ഷിതമായി നടക്കുക എന്നത് പൗരന്റെ മൗലികാവകാശമാണെന്നും സുപ്രീം കോടതി വിധിയിലൂടെ വീണ്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.

ചിത്രം: റോഡിന്റെ പകുതി വരെ കൈയേറി വഴിവാണിഭം.

സൊണാറ്റ 'സമ്മിറ്റ്' വാച്ച് ശേഖരം പുറത്തിറക്കികൊച്ചി: സൊണാറ്റ തങ്ങളുടെ ആദ്യ ഡീപ് ഡിസൈൻ-ഇൻസ്‌പയേഡ് സ്റ്റേറ്റ്മെന്‍റ് വാച്ച...
05/08/2026

സൊണാറ്റ 'സമ്മിറ്റ്' വാച്ച് ശേഖരം പുറത്തിറക്കി

കൊച്ചി: സൊണാറ്റ തങ്ങളുടെ ആദ്യ ഡീപ് ഡിസൈൻ-ഇൻസ്‌പയേഡ് സ്റ്റേറ്റ്മെന്‍റ് വാച്ച് കളക്ഷനായ 'സമ്മിറ്റ്' പുറത്തിറക്കി. മിതമായ നിരക്കിൽ പ്രീമിയം ഡിസൈനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാച്ചുകള്‍ അവതരിപ്പിക്കുന്നത്. ലഡാക്കിലെ അസാധാരണമായ പ്രകൃതിദൃശ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 7 വ്യത്യസ്‌ത വാച്ചുകളാണ് ഈ ശേഖരത്തിലുള്ളത്.

വലിയ സ്വപ്‌നങ്ങൾ കാണുകയും മറ്റുള്ളവർ അസാധ്യമെന്ന് കരുതുന്നവ നേടിയെടുക്കാൻ ധൈര്യം കാണിക്കുകയും ചെയ്യുന്ന പുരുഷന്മാർക്കായാണ് ഈ വാച്ച് ശേഖരം തയ്യാറാക്കിയിരിക്കുന്നത്. എല്ലാ അവസരങ്ങൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ വാച്ച് ശേഖരം, ആധുനിക സൗന്ദര്യശാസ്ത്രത്തെയും ആകർഷകമായ ഡിസൈൻ ആശയങ്ങളെയും ഒന്നിപ്പിക്കുന്നു.

ലഡാക്കിന്‍റെ വ്യത്യസ്‌ത സവിശേഷതകളായ പർവ്വതനിരകളുടെ സുവർണ ശോഭയും ഗാംഭീര്യവും, തവിട്ട് ഭൂപ്രദേശങ്ങളും, സുവർണ മണൽക്കൂനകളും, വിശാലമായ നീല ചക്രവാളങ്ങളും, തിളങ്ങുന്ന മഞ്ഞുമലകളുമെല്ലാം ഈ വാച്ചുകളിൽ ഉൾക്കൊള്ളുന്നു. അതിതീവ്രമായ പ്രകൃതിയുള്ള ഒരു ഭൂപ്രദേശത്തിന്‍റെ ചൈതന്യമാണ് ഈ വാച്ച് ശേഖരം മൊത്തത്തിൽ പ്രതിഫലിപ്പിക്കുന്നത്.

4,500 മുതൽ 5,500 രൂപ വരെ വിലയുള്ള സമ്മിറ്റ് കളക്ഷൻ സൊണാറ്റ സ്റ്റോറുകൾ, അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലും ഓൺലൈനായി www[dot]sonatawatches[dot]in-ലും ലഭ്യമാണ്.

ബ്രാൻഡ് അതിന്‍റെ ഡിസൈൻ ശൈലികൾ വിപുലീകരിക്കുകയും കൂടുതൽ ഉയർന്ന തലത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോൾ, സൊണാറ്റയുടെ കൂടുതൽ ആകർഷകമായ ഒരു മുഖം സൃഷ്‌ടിക്കാൻ ശക്തമായൊരു ആശയവും ആധുനിക സൗന്ദര്യശാസ്ത്രവും സമ്മിറ്റ് കളക്ഷൻ ഒന്നിച്ചുചേർക്കുകയാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ്, സൊണാറ്റ ബ്രാൻഡ് ഹെഡ് പുലക് നരെയ്ൻ പറഞ്ഞു. ബ്രാൻഡിന്‍റെ എക്കാലത്തെയും കേന്ദ്രബിന്ദുവായ യുവത്വത്തിന്‍റെ ഊർജ്ജത്തെ അടിസ്ഥാനമാക്കി മുന്നോട്ട് പോകാനും, അതോടൊപ്പം രൂപകൽപനയിൽ വേരൂന്നിയ ഒരു സവിശേഷമായ സ്ഥാനം ഉറപ്പിക്കാനും ഈ കളക്ഷൻ സഹായിക്കും. ഈ ശേഖരത്തിലൂടെ, പ്രീമിയം ആയിരിക്കുമ്പോഴും വിലയുടെ കാര്യത്തിൽ ശ്രദ്ധാലുക്കളായവരുടെ ഇടയിൽ സൊണാറ്റയുടെ പ്രസക്തി വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Who is going to crack down on this brain junk food?
05/08/2026

Who is going to crack down on this brain junk food?

Ernakulam District Collector declares holiday on Wednesday, August 5, 2026
04/08/2026

Ernakulam District Collector declares holiday on Wednesday, August 5, 2026

റോഡിലെയും നടപ്പാതയിലെയും തടസങ്ങൾ: കോടതി വിധികൾ നടപ്പാക്കണമെന്ന് ടിആർഎ ആലപ്പുഴ: റോഡിലെയും നടപ്പാതയിലെയും എല്ലാവിധ തടസങ്ങള...
04/08/2026

റോഡിലെയും നടപ്പാതയിലെയും തടസങ്ങൾ: കോടതി വിധികൾ
നടപ്പാക്കണമെന്ന് ടിആർഎ

ആലപ്പുഴ: റോഡിലെയും നടപ്പാതയിലെയും എല്ലാവിധ തടസങ്ങളും കൈയേറ്റങ്ങളും നീക്കം ചെയ്യണമെന്നുള്ള പതിറ്റാണ്ടുകളായുള്ള വിവിധ ജനസുരക്ഷാ കോടതി വിധികൾ കർശനമായി നടപ്പിലാക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) ആവശ്യപ്പെട്ടു. കോടതി ഉത്തരവുകൾ നടപ്പാക്കണം എന്നാവശ്യപ്പെട്ടു വിവിധ കാലഘട്ടങ്ങളിലെ മുഖ്യമന്ത്രിമാർ അടക്കമുള്ളവർക്ക് നിവേദനങ്ങൾ നൽകിയിട്ട് കൈപ്പറ്റു രസീത് പോലും ലഭിച്ചിട്ടില്ല.

റോഡിന്റെ നടപ്പാതയിലുള്ള എല്ലാവിധ തടസങ്ങളും കൈയേറ്റങ്ങളും ബന്ധപ്പെട്ടവർ സ്വമേധയാ നീക്കം ചെയ്ത് മാതൃക കാട്ടുകയാണ് വേണ്ടതെന്നു ടിആർഎ പ്രസിഡന്റ്‌ തോമസ് മത്തായി കരിക്കംപള്ളിൽ സൂചിപ്പിച്ചു. നടപ്പാത വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കാൻ നഗരസഭ അടിയന്തരമായി മുന്നോട്ടുവരുകയും വേണം.

റോഡിലും റോഡിന്റെ ഭാഗമായ നടപ്പാതയിലും കല്ല്, കട്ട, പുല്പടർപ്പ്, തൂണുകൾ, ബോർഡുകൾ, വീഴാറായ പടർന്ന വൃക്ഷങ്ങൾ, കേബിളുകൾ, കൊടിമരങ്ങൾ, മൂടി ഇല്ലാത്തതും തകർന്നതുമായ കാണകൾ തുടങ്ങിയവ നിറഞ്ഞ് അപകടകരമായ അവസ്ഥയിലാണ്. ഇതിനുപുറമേ അനധികൃത കൈയേറ്റങ്ങളും വഴിയോര വാണിഭവും വ്യാപകവുമാണ്. ഫലത്തിൽ കാൽനടയാത്രക്കാർക്ക് നടപ്പാതയിലൂടെ സുരക്ഷിതമായി നടക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മഴക്കാലത്ത് പ്രശ്നങ്ങൾ കൂടും. നടപ്പാത ഇല്ലാത്തിടത്ത്‌ റോഡിലൂടെ തന്നെ നടക്കുകയുംവേണം. അതിനാൽ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കൈയേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണം.

നടപ്പാതകളിൽ കൈയേറ്റമില്ലെന്ന് ഉറപ്പാക്കണമെന്നും സുരക്ഷിതമായി നടക്കുക എന്നത് പൗരന്റെ മൗലികാവകാശമാണെന്നും സുപ്രീം കോടതി വിധിയിലൂടെ വീണ്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിട്ടുണ്ട്.

വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ കൈയേറ്റക്കാർ സംഘർഷങ്ങൾ ഇല്ലാതെ സ്വമേധയാ ഒഴിയുന്നതാണ് ഉചിതവും ഗുണപ്രദവുമെന്ന്
ടിആർഎ ചൂണ്ടിക്കാട്ടി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ നഗരസഭയും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെട്ട് നടപ്പാതകളിലെ തടസങ്ങൾ നീക്കാൻ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.​ കോടതി, സർക്കാർ ഉത്തരവുകൾ ആവർത്തിച്ചു പുറപ്പെടുവിക്കാറു ണ്ടെങ്കിലും ഫലപ്രദമായ ഒരു നടപടികളും ഉണ്ടാകാറില്ല.
'റോഡ് ഗതാഗതത്തിനും നടപ്പാത കാൽനടക്കാർക്കും' എന്ന ബോധവൽക്കരണ കാമ്പയിൻ വർഷങ്ങളായി തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) തുടർന്നുവരുന്നു. റോഡുകൾ വാഹന ഗതാഗതത്തിനായി മാത്രം ഉപയോഗിക്കുകയും നടപ്പാതകൾ കാൽനടയാത്രക്കാർക്ക് തടസമില്ലാതെ സഞ്ചരിക്കാനായി തുറന്നുകൊടുക്കുകയും വേണം എന്ന ആശയമാണ് മുന്നോട്ടുവെക്കുന്നത്.

ഫോട്ടോ: കളി കഴിഞ്ഞിട്ടും കാല് റോഡിൽ... ഫുട്ബോൾ മേള കഴിഞ്ഞിട്ടും അഴിച്ചുമാറ്റാത്ത താൽക്കാലിക വൻ കട്ട് ഔട്ട്. കട്ട് ഔട്ടിന്റെ ഭാഗങ്ങൾ റോഡിലേക്ക് തള്ളി നിൽക്കുകയാണ്. പൂർണമായും നടപ്പാത ഇല്ലാത്ത ആലപ്പുഴ ജില്ലാ കോടതി - കിടങ്ങാംപറമ്പ് - കോർത്തശേരി റോഡിലെ ദൃശ്യം.

Address

Kalady
683574

Alerts

Be the first to know and let us send you an email when MalayalamNews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MalayalamNews:

Shortcuts

Share