13/04/2026
ഇത് കേരളമല്ലേ... കേരളത്തിൽ ഇങ്ങനെ നടക്കില്ലല്ലോ.. എന്ന് ആവേശം കൊള്ളുന്ന നാട്ടിൽ.
കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിധിൻ ജാത്യാധിക്ഷേപം കാരണം ജീവൻ അവസാനിപ്പിച്ചു.
നിറത്തിന്റെ പേരിലും, ജാതിയും, പിതാവിന്റെ തൊഴിലിനെയും പരിഹസിച്ചും, മോശമായ വാക്കുകൾ ഉപയോഗിച്ചും പറഞ്ഞു ടീച്ചർമാർ പോലും അവനെ വേട്ടയാടിയിരുന്നു. "കൈകാലുകൾ വെട്ടിമാറ്റും" എന്ന് വരെയായിരുന്നു അധ്യാപകരുടെ ഭീഷണിപ്പെടുത്തൽ.
ആ കുട്ടിയുടെ ഫോൺ സന്ദേശത്തിൽ പറയുന്നത് കേൾക്കുമ്പോൾ തന്നെ നെഞ്ച് പൊടിയുന്നു. അസുഖബാധിതയായ അമ്മയെക്കുറിച്ച് ക്രൂരമായ തമാശകൾ പറഞ്ഞു അധ്യാപകർ
ആസ്വദിച്ചിരുന്നു. ഇതിനെ #നിതിൻ ചോദ്യം ചെയ്തതോടെ, മാർക്ക് വെട്ടിക്കുറച്ച് മാനസികമായി തളർത്താൻ ശ്രമിച്ചുവെന്നും, സ്റ്റാഫ് റൂം ഒരു പീഡനമുറിയാണെന്നും ആ സന്ദേശത്തിൽ നിതിൻ വിതുമ്പുന്നു.
പഠിക്കാൻ മിടുക്കനായിരുന്ന നിതിനെ, സീനിയർ കുട്ടികളും വെറുതെ വിട്ടില്ല. കടുത്ത റാഗിങിന് ഇരയാക്കി. പരാതിയുമായി ചെന്നപ്പോൾ അധികൃതർ മുഖം തിരിച്ചു. ഹോസ്റ്റൽ മുറിയിൽ അവൻ അനുഭവിച്ചത് നരകയാതന തന്നെയാണന്ന് ബന്ധുക്കൾ
പറയുന്നു. പനി പിടിച്ച് വിറച്ച് കിടന്നപ്പോൾ പോലും, ഒരിറ്റ് കരുണ കാട്ടിയില്ല. ഒറ്റപ്പെട്ട മുറിയിൽ പൂട്ടിയിട്ടു. കൂടെയുള്ളവേരാട് മിണ്ടാൻ പോലും സമ്മതിച്ചില്ല.
#നിതിൻ മരിച്ച വിവരം ചാനൽവാർത്ത കണ്ടാണ് രക്ഷിതാക്കൾ അറിഞ്ഞത്. തുടർന്ന് അച്ഛൻ രാജൻ കോളജ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. പ്രിൻസിപ്പലിനെ പലതവണ വിളിച്ചെങ്കിലും പ്രതികരിച്ചില്ല.
വീണ്ടും വിളിച്ചപ്പോൾ, ‘നിങ്ങൾക്കു താങ്ങാൻ പറ്റുമെങ്കിൽ കേട്ടോളൂ’ എന്നു പറഞ്ഞു മകൻ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴെ വീണതായി അറിയിക്കുകയായിരുന്നു.
നിതിൻ രാജിനെ ജാതീയമായി അധിക്ഷേപിച്ചതുമായി ഒരു പരാതിയും കിട്ടിയില്ലെന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. എങ്കിലും ആരോപണങ്ങളെത്തുടർന്ന് #ഡെന്റൽഅനാട്ടമിവിഭാഗംമേധാവിഡോഎം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ കോളേജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു
ഒരു സുരക്ഷയുമില്ലാത്ത കലാലയങ്ങൾ.. ഹോസ്റ്റലുകൾ.... എത്ര കുഞ്ഞുങ്ങളെയാണ് കൊന്നൊടുക്കുന്നത്..
മനുഷ്യാവകാശ സംഘടനകൾ ഇടപ്പെട്ട് ഏതു കുഞ്ഞിനാണു നീതി ലഭിച്ചിട്ടുള്ളത്. നിയമവുമില്ല നീതിയുമില്ല..
തെറ്റുചെയ്തവർ സസ്പെൻഷന് (സ്നേഹ ശാസനയേറ്റ്) ശേഷം മറ്റൊരിടത്തു ജോലി നേടി സുഖവസിക്കും. ഇതല്ലേ ഓരോ ദുരന്തങ്ങൾ നടക്കുമ്പോഴും സംഭവിക്കുന്നത് 🙏🏼🙏🏼.
ഒരു #സിദ്ധാർഥനെ കൊലക്ക് കൊടുത്തതിനു ശേഷം, അങ്ങനെ ഒരു ദുരന്തം നടക്കാതെ കാവലാവേണ്ടിയിരുന്നവർ... യാതൊന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ ഇന്നും സുഖമായി ജോലിയിൽ തുടരുന്നു.
ഇതും അങ്ങനെ തന്നെ തുടരും. വൃത്തികെട്ട രാഷ്ട്രീയ ഇടപെടൽ മൂലം തെറ്റുകാർ രക്ഷപ്പെടും. ഇപ്പോൾ അവർ ശാന്തമായ സുഖവാസത്തിൽ ആയി എന്നേ ഉള്ളൂ. അതാണ് ഈ സസ്പെന്ഷൻ നാടകം. അധികാരത്തിന്റെ, സ്ഥാന മാനങ്ങളുടെ കിരീടവും ധരിച്ചു കൊണ്ടു ഇനിയും പാവങ്ങളുടെ ചോര ഊറ്റി കുടിക്കാനായി പൂർവാധികം ശക്തിയോടെ അവർ തിരിച്ചു വരും.
ഇത്രയധികം നികൃഷ്ടമായ പേരുകൾ ആ കുഞ്ഞിനെ വിളിച്ചിട്ടും അതറിഞ്ഞ ആരും തന്നെ പ്രതികരിച്ചില്ല. കുട്ടികളെ അതും ഇത്ര മുതിർന്ന കുട്ടികളെ അടിക്കുമായിരുന്നത്രെ ആ ഭ്രാന്തൻ. കേൾക്കുമ്പോൾ തന്നെ ചെകിടടിച്ചു പൊളിക്കാൻ തോന്നുന്നു. 😡😡😡
ഇവരെയൊക്കെ ഉടൻ ജോലിയിൽ നിന്നും പിരിച്ചുവിടുകയാണ് വേണ്ടത്. ഇനിയുള്ള ഒരാനുകൂല്യവും കൊടുക്കാതെ സർവീസിൽ നിന്നു തന്നെ ഒഴിവാക്കണം.
കണ്ണീർ വാർത്ത് ജീവിതം തീർക്കാൻ മറ്റൊരമ്മയെ കൂടി കേരളത്തിന് സ്വന്തം.
⭐വിദ്യാലയങ്ങളിൽ, കലാലയങ്ങളിൽ, ഹോസ്റ്റലുകളിൽ ഒരു നിരീക്ഷണ സമിതി വേണം. അതിൽ രക്ഷിതാക്കളുടെ പ്രതിനിധികൾ ഉണ്ടായിരിക്കുകയും വേണം.
⭐കുഞ്ഞുങ്ങളോട് നേരിൽ സംവദിച്ചു അവരുടെ പ്രശ്നങ്ങൾ സമയാസമയങ്ങളിൽ നിരീക്ഷിച്ചു സുരക്ഷ ഒരുക്കണം . പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ ആദ്യം പരിഗണിക്കേണ്ടുന്ന വിഷയം ഇത് തന്നെയാവണം.
ഇപ്പോഴും പല #പ്രൊഫഷണൽകോളേജുകളിലും ഇതുപോലെ നടക്കുന്നുണ്ട്. അധ്യാപഹയൻമാരുടെയോ സഹപാഠികളുടെയോ പീഡനം നേരിടുന്ന, പഠനം മുടങ്ങി പോകുമെന്ന് ഭയന്ന് പ്രതികരിക്കാൻ കഴിയാത്ത കുട്ടികൾ ഇനിയുമുണ്ട്.
ആരും അറിയുന്നില്ലെന്ന് മാത്രം. ദുരന്തം നടന്നു കഴിഞ്ഞാൽ മാധ്യമങ്ങൾക്ക് ഒരിരയെ കൂടി ലഭിക്കും എന്നല്ലാതെ മറ്റൊരു മാറ്റവും ഇവിടെ വരുന്നില്ല.
- രമ്യ ബി-