Poombattaonline

Poombattaonline Poombatta offers Variety programmes and shows to refresh your heart and mind. Cinema, culture, arts.

29/07/2025

ധര്‍മ്മസ്ഥലയിലെവിവാദ വെളിപ്പെടുത്തല്‍; മൃതദേഹാവശിഷ്ടങ്ങള്‍ വേണ്ടിതിരിച്ചിൽ തുടങ്ങി.ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ ഇടങ്ങളില്‍ അവശിഷ്ടങ്ങള്‍ തേടി കുഴിച്ചു തുടങ്ങി. മൃതദേഹം മറവ് ചെയ്‌തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്‌. കുഴിയെടുക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ പോലീസ് വാഹനത്തില്‍ നേത്രാവതി നദിക്കരയില്‍ എത്തിച്ചിട്ടുണ്ട്.
ഫോറന്‍സിക് വിദഗ്ധര്‍, വനം ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ആന്റി-നക്‌സല്‍ ഫോഴ്സ് (എഎന്‍എഫ്) ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവരടങ്ങുന്ന ഒരു വലിയ സംഘം കുഴിയെടുക്കാന്‍ ഉപകരണങ്ങളുമായി സ്ഥലത്തുണ്ട്. പഞ്ചായത്തില്‍ നിന്ന് കുഴിയെടുക്കാനുള്ള ആളുകളെ എത്തിക്കാന്‍ എസ്‌ഐടി നിര്‍ദേശിച്ചിരുന്നു.
ധര്‍മസ്ഥലയില്‍ മൃതശരീരങ്ങള്‍ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയ സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട് സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്താണ്. ഒമ്പതു മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലും ബാക്കി രണ്ടു സ്ഥലങ്ങള്‍ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തുമാണ്. എല്ലാ സ്‌പോട്ടുകളിലും എസ്‌ഐടി ഉദ്യോഗസ്ഥര്‍ ജിയോടാഗിങ് നടത്തിയിട്ടുണ്ട്.
മംഗളൂരുവില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ വെളിപ്പെടുത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയും അഭിഭാഷകര്‍ക്കൊപ്പം മല്ലിക്കാട്ടെയിലെ ഇന്റലിജന്‍സ് ബ്യൂറോ ഓഫീസില്‍ ഇയാള്‍ ഹാജരായി.
ദിവസങ്ങള്‍ക്കു മുമ്പ് ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണത്തൊഴിലാളിയാണ് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ആവശ്യവുമായി വക്കീല്‍ വഴി ധര്‍മസ്ഥല പോലീസ് സ്റ്റേഷനിലെത്തി മൃതദേഹങ്ങള്‍ കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താന്‍ കത്തിച്ച് കുഴിച്ചുമൂടിയതായുമാണ് ഇയാള്‍ വക്കീല്‍ വഴി നല്‍കിയ പരാതിയില്‍ പോലീസിനോട് വെളിപ്പെടുത്തിയത്.
1998-2014 കാലയളവിലാണ് ഇതൊക്കെ നടന്നത്. കുടുംബത്തെ ഉള്‍പ്പെടെ കൊല്ലുമെന്ന ഭീഷണി വന്നതിനാല്‍ നാട് വിട്ടു. മറ്റു സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണം എന്ന് തോന്നിയതിനാലാണ് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നത് എന്നുമാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒപ്പം പുരുഷന്മാരും കൊല്ലപ്പെട്ടുവെന്നാണ് പോലീസിന് ശുചീകരണ തൊഴിലാളി നല്‍കിയ മൊഴി. പല കൊലപാതകങ്ങളും നേരിട്ട് കണ്ടുവെന്നും, മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു.

▫️ *𝐏𝐚𝐫𝐫𝐨𝐭 𝐍𝐞𝐰𝐬 𝟐𝟒/𝟕 𝐋𝐈𝐕𝐄* ▫️

29/07/2025

'UDF അധികാരത്തിലേറിയില്ലെങ്കിൽ രാഷ്ട്രീയവനവാസത്തിനുപോകും', വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി സതീശൻ കേരളരാഷ്ട്രീയത്തിൽ. #
2026..ൽഏത് സംഭവിക്കും എന്ന് ആണ് നിങ്ങൾ കരുത്തുന്നത്.!
A. #ഇടതുഭരണംമൂന്നാംതവണയുംതുടരും
B. ്തിൽഎത്തും
C. #ബിജെപി02-15. #സിറ്റ്കൾവരെനേടി #ആർക്കുംഭൂരിപക്ഷംഇല്ലതതൂക്ക്മന്ത്രിസഭ #അധികാരത്തിൽഎത്തും!
2026 കേരള നിയമസഭയിൽ ആര് അധികാര ത്തിൽ എത്തും?

28/07/2025

കേരളത്തിലെ വർത്തമാനകാല സാഹചര്യം എത്ര ലളിത സുന്ദരമായിട്ടാണ് ഈ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് കാണുക 👇🏼!

28/07/2025

ആഴ്ചകളും മാസങ്ങളും എടുത്തു തീർക്കുന്ന ജോലികൾ ഇപ്പോൾ 24 മണിക്കൂർ കൊണ്ട് തീർക്കും. പണവും സമയവും ലാഭം., ടെക്നോളജി 🚧🚜*

വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാ ൻ കഴിയാതെ,18 വർഷം അതിനുള്ളിൽ ജീ വിച്ച ഒരു മനുഷ്യന്റെ കഥ തികച്ചും വിസ്മ യകരമായി തോന്...
27/07/2025

വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാ ൻ കഴിയാതെ,18 വർഷം അതിനുള്ളിൽ ജീ വിച്ച ഒരു മനുഷ്യന്റെ കഥ തികച്ചും വിസ്മ യകരമായി തോന്നിയേക്കാം.പക്ഷെ, ഇത് ഒ രു സിനിമാ കഥയല്ല.അത് അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതമായിരുന്നു.

1988 ഓഗസ്റ്റ് മുതൽ 2006 ജൂലൈ വരെ,18 വ ർഷം പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാന ത്താവളത്തിലെ ടെർമിനൽ 1 ൽ താമസിച്ച തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഒരു ഇ റാനിയൻ അഭയാർത്ഥിയായിരുന്നു മെഹ്‌റാ ൻ കരിമി നസേരി.

ജിജ്ഞാസയുടെയും സ്ഥിരതയുടെയും കഥ യാണ് നാസേരിയുടേത്.ഇറാനിൽ നിന്ന് പലാ യനം ചെയ്ത ഒരു അഭയാർത്ഥിയാണെന്ന് അദ്ദേഹം അവകാശപ്പെടുകയും ബെൽജി യത്തിൽ താൽക്കാലിക അഭയം നൽകുക യും ചെയ്തെങ്കിലും,രേഖകളിലെ സങ്കീർണ്ണ തകൾ കാരണം, അദ്ദേഹത്തിന് വിമാനത്താ വളം വിടാൻ കഴിഞ്ഞില്ല.

ഇറാനിൽ നിന്ന് യൂറോപ്പിലേക്ക് യാത്ര ചെ യ്യുന്നതിനിടെ മെഹ്‌റാൻ കരിമി നസേരിക്ക് തന്റെ പൗരത്വ രേഖകൾ നഷ്ടപ്പെട്ടു.രേഖക ളില്ലാതെ,അംഗീകൃത പൗരത്വമില്ലാതെ,ഒരു രാജ്യവുമില്ലാത്ത അദ്ദേഹത്തെ സ്വീകരിക്കാ ൻ ഒരു രാജ്യവും തയ്യാറാകാത്ത സാഹചര്യ ത്തിൽ അദ്ദേഹത്തിന് പാരീസിലെ ചാൾസ് ഡിഗല്ലെ വിമാനത്താവളത്തിൽ കുടുങ്ങി
കിടക്കേണ്ടി വന്നു.അത് ദിവസങ്ങളോ ആ ഴ്ചകളൊ മാസങ്ങളൊ ആയിരുന്നില്ല.നീണ്ട
18 വർഷമാണ് അദ്ദേഹം അവിടെ താമസി
ച്ചത്.

വിമാനത്താവള ജീവനക്കാർ നൽകിയ ഭക്ഷ ണം കഴിച്ചും,അവിടുത്തെ ഒരു ചുവന്ന ബെ ഞ്ചിൽ ഉറങ്ങിയും നീണ്ട 18 വർഷങ്ങൾ അ ദ്ദേഹം ആ വിമാനത്താവളത്തിൽ ചിലവഴി ച്ചു.നീണ്ട 18 വർഷത്തോളം വിമാനത്താവള ത്തിൽ താമസിച്ച നസേരി, വിമാനത്താവള ജീവനക്കാർക്കും യാത്രക്കാർക്കും പരിചിത നായ വ്യക്തിയായി മാറി.വിമാനത്താവളത്തി ലെ ഒന്നാം ടെർമിനലിലെ ഒരു ചെറിയ പ്രദേ ശം കൈവശപ്പെടുത്തിയ അദ്ദേഹം പുസ്ത കങ്ങൾ വായിക്കുകയും വിമാനത്താവള ജീ വനക്കാരുമായി ഇടപഴകുകയും ചെയ്യുന്ന ഒരു പതിവ് വികസിപ്പിച്ചെടുത്തു.2006-ൽ ന സ്സേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് അദ്ദേഹത്തിന്റെ വിമാനത്താവള താമസം അവസാനിച്ചു. 2022-ൽ അദ്ദേഹം അന്തരിച്ചു.

ലോകം അദ്ദേഹത്തെ കടന്നു പോകുമ്പോൾ ഒരു നോട്ട്ബുക്കിൽ എഴുതി ദിവസങ്ങൾ ചി ലവഴിച്ചു.വളരെ അസാധാരണമായിരുന്നു
അദ്ദേഹത്തിന്റെ ജീവിതം.അത് സ്റ്റീവൻ സ് പിൽബർഗ് സംവിധാനം ചെയ്ത് ടോം ഹാങ്ക് സ് അഭിനയിച്ച "ദി ടെർമിനൽ"എന്ന സിനിമ യ്ക്ക് നാസേരിയുടെ കഥ പ്രചോദനമായി.എ ന്നാൽ ഹോളിവുഡ് അതിനെ ഒരു പ്രതീക്ഷ നൽകുന്ന കഥയാക്കി മാറ്റിയപ്പോൾ, അതി ന്റെ യഥാർത്ഥ പതിപ്പ് വിമാനത്താവളത്തി ന്റെ ചുവരുകൾക്കുള്ളിൽ കൂടുതൽ ദുഃഖി തനും ഏകാന്തനുമായി ശാന്തമായിരുന്നു..

തന്നെ ഒരു ഇറാനിയായി തിരിച്ചറിയുന്ന രേ ഖകളിൽ ഒപ്പിടാൻ നസേരി വിസമ്മതിച്ചു.താ ൻ ബ്രിട്ടീഷുകാരനാണെന്ന് അദ്ദേഹം അവ കാശപ്പെടുകയും സ്വയം "സർ ആൽഫ്രഡ്" എന്ന് വിളിക്കുകയും ചെയ്തു.ഒരുപക്ഷേ,
ഉള്ളിന്റെ ഉള്ളിൽ,വിമാനത്താവള ടെർമിന ലിന്റെ തണുത്ത ഇടനാഴിയിലേക്ക് ഒഴികെ
മറ്റ് എവിടെയും താൻ ഉൾപ്പെട്ടിട്ടില്ലെന്ന് അ ദ്ദേഹത്തിന് തോന്നിയത് കൊണ്ടാകാം.

1945-ൽ ഇറാനിലെ മസ്ജെദ് സോളിമാനിലാ ണ് നസേരി ജനിച്ചത്.യുകെയിലെ ബ്രാഡ്‌ ഫോർഡ് സർവകലാശാലയിൽ പഠിച്ച അദ്ദേ ഹം പിന്നീട് ഇറാനിലെ ഷായ്‌ക്കെതിരായ പ്ര തിഷേധങ്ങളിൽ പങ്കാളിയായി.1988ൽ,നസേ രിയുടെ രേഖകൾ മോഷ്ടിക്കപ്പെട്ടു,അതി നാൽ അദ്ദേഹത്തിന് യുകെയിൽ പ്രവേശി ക്കാനോ ഇറാനിലേക്ക് മടങ്ങാനോ കഴിഞ്ഞി ല്ല.
NB:✍🏼കടപ്പാട്

ധർമ്മസ്ഥലത്തിന്റെ ഇരുണ്ട രഹസ്യങ്ങൾ പുറത്താകുന്നുആർജവതയും ആഴവുമുള്ള ആത്മവിശ്വാസവുമാണ് ധർമ്മസ്ഥല എന്ന് കേൾക്കുമ്പോൾ ഒരു സാ...
27/07/2025

ധർമ്മസ്ഥലത്തിന്റെ ഇരുണ്ട രഹസ്യങ്ങൾ പുറത്താകുന്നു

ആർജവതയും ആഴവുമുള്ള ആത്മവിശ്വാസവുമാണ് ധർമ്മസ്ഥല എന്ന് കേൾക്കുമ്പോൾ ഒരു സാധാരണ മലയാളിക്ക് പോലും അനുഭവപ്പെടുന്നുള്ളത്. ക്ഷേത്രങ്ങളുടെ പരിസരങ്ങളില്‍ നിലവിളികളാൽ മുഴങ്ങി നില്ക്കുന്ന ആ മണ്ണിന് ഇനിമുതല്‍ പ്രാർത്ഥനയുടെ സുഗന്ധമല്ല, രക്തത്തിൻ്റെ മണമാണ് ...

1995 മുതൽ 2014 വരെ—ഇരുപത് വർഷങ്ങൾ. സത്യസന്ധതയുടെ മുഖവുരയിൽ പാകപ്പെട്ട നൂറുകണക്കിന് കൊലപാതകങ്ങൾ. ഏതൊരാൾ പറഞ്ഞാലും നാം വിശ്വസിക്കാൻ മടിക്കുന്നതാണവ. എന്നാൽ ഇപ്പോൾ അതിനെയൊക്കെ മറികടക്കുന്ന വെളിപ്പെടുത്തലുകൾ നാം കേൾക്കുന്നു.

ഒരു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ പ്രകാരം, ധർമ്മസ്ഥലമേഖലയിൽ മാത്രം 450-600 പേരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയതായി പുറത്തു വരുന്നു. ഇക്കൂട്ടത്തിൽ പെൺകുട്ടികളും യുവതികളുമാണ് ഭൂരിഭാഗവും. അവർ പലരും ബലാത്സംഗത്തിനിരയായ ശേഷമാണ് കൊല്ലപ്പെട്ടത്.

ഈ വെളിപ്പെടുത്തലിന് രൂപം നൽകിയത് അഭിഭാഷകരായ ഓജസി ഗൗഡയും സച്ചിൻ ദേശ് പാണ്ഡെയും ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഒരു കത്തിന്റെ രൂപത്തിലാണ് വിവരം പ്രചരിച്ചത്. രാജ്യം മുഴുവൻ ഞെട്ടിപ്പോയ വെളിപ്പെടുത്തലായിരുന്നത്. അതിന്റെ വിശ്വാസ്യതയെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.

വെളിപ്പെടുത്തലിന്റെ പശ്ചാത്തലം

ശുചീകരണ തൊഴിലാളി, കൃത്യാന്വേഷണ വേളയിൽ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു:

"ഇത് എല്ലാം ഞാൻ കുഴിച്ചുമൂടിയ ദേഹങ്ങളാണ്. പലരും സ്ത്രീകളും കുട്ടികളുമാണ്. പലർക്കും അടിവസ്ത്രം പോലും ഉണ്ടായിരുന്നില്ല. ചിലർക്കു പ്രൈവറ്റ് ഭാഗങ്ങളിൽ മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. എനിക്ക് ഭീഷണി മുഴക്കിയാണ് ഇവ ചെയ്യിച്ചതും ഞാൻ ഇപ്പോൾ മനസ്സുതുറക്കുന്നതും."

നേത്രാവതി പുഴയുടെ തീരത്തും സമീപ വനപ്രദേശങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും നിന്നാണ് പല മൃതദേഹങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പ്രസിദ്ധ തീർത്ഥാടന കേന്ദ്രത്തിന് സമീപം ഇത്രയും വലിയ ആക്ഷേപങ്ങൾ ഉയരുന്നത് കർണ്ണാടകയ്ക്കും രാജ്യത്തിനും തന്നെ നാണക്കേടാണ്.

സൗജന്യയുടെ കഥ – നിശബ്ദതയുടെ വിലാപം

2012 ഒക്ടോബർ 9. വിദ്യാർത്ഥിനിയായ സൗജന്യ സ്കൂളിൽ നിന്നു വീട്ടിലേക്ക് വരുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോയത്, ലൈംഗിക അതിക്രമത്തിന് ശേഷം വളെ ക്രൂരമായി കൊലപ്പെടുത്തി.
കുടുംബത്തിന്റെയും നാട്ടുകാരുടെയും സമരത്തിന് പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, വർഷങ്ങൾക്കുശേഷം കോടതി ഇയാൾ നിരപരാധിയാണെന്ന് വ്യക്തമാക്കി. യഥാർത്ഥ കുറ്റവാളികൾ എവിടെയെന്നും ആരാണ് ഇവരെ സംരക്ഷിച്ചതെന്നുമുള്ള ചോദ്യങ്ങൾ ഇന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

ശുചീകരണ തൊഴിലാളിയുടെ ഏറ്റുപറച്ചിലാണ് ദാരുണമായ ആ യാത്രയെ പുറത്തു കൊണ്ടുവന്നത്, യുവ അഭിഭാഷകരുടെ ധൈര്യമാണത്.
അഭിഭാഷകരുടെ സാക്ഷ്യവും, തൊഴിലാളിയുടെ സത്യവാങ്മൂലവും അനുസരിച്ച്, സാക്ഷിസംരക്ഷണ നിയമം, 2018 പ്രകാരം ഇയാൾ പൊലീസിനോട് സഹകരിക്കാൻ തയ്യാറാണെന്നും അന്വേഷണത്തിന് തുടക്കമായെന്നും കർണ്ണാടക പൊലീസ് വ്യക്തമാക്കി.

തീര്‍ത്ഥാടനത്തെ മറച്ച് കിടന്ന ദു:സ്വപ്നം

ധർമ്മസ്ഥല പുണ്യപ്രദേശമാണ് എന്നാൽ വിശ്വാസത്തിന്റെ മേൽപ്പലകയ്ക്കടിയിൽ കുഴിച്ചുമൂടിയവരുടെ കരച്ചിൽ ഇന്നാണ് പുറംലോകം കേൾക്കുന്നത്.
നമുക്ക് വേണ്ടത് വെറും അന്വേഷണമല്ല – അത് സത്യം ചൂണ്ടിക്കാണിക്കുന്ന അഗ്നിദീപമായിരിക്കണം. അത് കൊല്ലപ്പെട്ടവർക്കും, നീതി കാത്തിരിക്കുന്ന കുടുംബങ്ങൾക്കും പ്രതീക്ഷ നൽകുന്നതാവണം.

ഒരു ശുചീകരണ തൊഴിലാളിയുടെ ബോധത്തിൽ നിന്നുള്ള വെളിപ്പെടുത്തൽ, ഒരു ദേശത്തിന്റെ നീതി ചോദ്യചിഹ്നമാകുമ്പോൾ നമുക്ക് കാതിരിക്കാം... അതിന്റെ മറുപടി കേൾക്കാൻ.

27/07/2025

പോത്തപ്പനും, പോത്താച്ചിയും ഷോപ്പിംഗിന് ഇറങ്ങിയതാ... 😁

27/07/2025

ഇപ്പോഴ ശ്രദ്ധിച്ചത് എന്റെയും ചേട്ടന്റെയും ശബ്ദം ഒരേ പോലെ 😂

കർക്കിടകം സ്പെഷ്യൽ ഉലുവ കഞ്ഞി എങ്ങനെ തയ്യറാക്കാം ചേരുവകൾ👇🏼മട്ട അരി / പുഴുക്കലരി /പച്ചരി /ഞവര അരി - 1/2 കപ്പ്‌_ഉലുവ - 1 ട...
27/07/2025

കർക്കിടകം സ്പെഷ്യൽ ഉലുവ കഞ്ഞി എങ്ങനെ തയ്യറാക്കാം
ചേരുവകൾ👇🏼
മട്ട അരി / പുഴുക്കലരി /പച്ചരി /ഞവര അരി - 1/2 കപ്പ്‌_
ഉലുവ - 1 ടേബിൾസ്പൂൺ_

ചെറുപയർ - 1 ടേബിൾസ്പൂൺ_

_തേങ്ങ - 3 ടേബിൾസ്പൂൺ_

_ചെറിയ ജീരകം - 1/4 ടീസ്പൂൺ_

_മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ_

_ചെറിയ ഉള്ളി - 3 to 4 എണ്ണം_

_വെള്ളം - 3 to 4 കപ്പ്‌_

_ഉപ്പ് - ആവശ്യത്തിന്_

_നെയ്യ് - 1 ടീസ്പൂൺ_

ഉണ്ടാക്കുന്ന വിധം

_1. ആദ്യം തന്നെ അരിയും, ഉലുവയും, ചെറുപയറും മൂന്ന് പാത്രങ്ങളിൽ ആയി 30 മിനിറ്റ് നേരം കുതിർക്കാൻ വയ്ക്കുക._

_2. ഒരു കുക്കറിലേക്ക് കുതിർത്ത വെച്ചിട്ടുള്ള അരിയും ഉലുവയും ചെറുപയറും ചേർക്കുക. ഇതിലേക്ക് മൂന്നു കപ്പ് വെള്ളം കൂടി ഒഴിക്കുക. അടച്ചുവെച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക._

_3. മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലേക്ക് തേങ്ങയും ജീരകവും ചെറിയുള്ളിയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരിത്തിരി വെള്ളംചേർത്ത് നല്ലപോലെ അരച്ചെടുക്കുക._

_4. കുക്കറിൽ വേവിച്ച് വെച്ചിട്ടുള്ള കൂട്ടിലേക്ക് അരച്ചെടുത്ത തേങ്ങ ചേർത്ത് നല്ലപോലെ ഇളക്കി തിളപ്പിക്കുക._

_5. ആവശ്യത്തിന് ഉപ്പ് ചേർക്കുക._

_6. നമുക്ക് വേണ്ട പരുവം ആകുമ്പോൾ തീ കെടുത്താം._

_7. ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടോടെ ഉപയോഗിക്കാം._

_ഉലുവ കഞ്ഞി റെഡി .._

▪️ _കുറച്ചു കൂടെ രുചി കൂട്ടാനായി ഈ കഞ്ഞിയിലേക്ക്, നെയ്യിൽ ചെറിയ ഉള്ളി മൂപ്പിച്ചതും കൂടെ ചേർക്കാം._

ഒടുവിൽ സുരേഷ് ഗോപി വാക്കുപാലിച്ചു. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിച്ചു. 2000 രൂപയിൽ നിന്നും 3500 രൂപയായി വർധിപ്പിച...
27/07/2025

ഒടുവിൽ സുരേഷ് ഗോപി വാക്കുപാലിച്ചു. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിച്ചു. 2000 രൂപയിൽ നിന്നും 3500 രൂപയായി വർധിപ്പിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഈ വിവരം ലോക്സഭയെ അറിയിച്ചത്.

10 വർഷം സേവനം അനുഷ്‌ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവർക്കുള്ള ആനുകൂല്യം കേന്ദ്രസർക്കാർ 20000 രൂപയിൽ നിന്നും 50,000 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു. ആശാവർക്കർമാരുടെ സമരം ഇപ്പോഴും തുടരുകയാണ്. ഇതുവരെ സംസ്ഥാനസർക്കാർ അനുകൂല തീരുമാനം ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടയിലാണ് കേന്ദ്രത്തിന്റെ ഈ ആശ്വാസം വരുന്നത്.രാഷ്ട്രീയത്തിന് ഉപരി ആയി അഭിനന്ദനം അർഹിക്കുന്ന വിഷയം.
#അഭിനന്ദനങ്ങൾ

Address

Kanhangad
671315

Telephone

+919447753159

Website

Alerts

Be the first to know and let us send you an email when Poombattaonline posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Poombattaonline:

Share