Spark Of Kerala News

Spark Of Kerala News Local News

ആന്ധ്രാ പ്രദേശിലെ ഏലൂരുവിലെ ദെൻഡുലുരു മണ്ഡലിലെ കോവ്വലി ഗ്രാമത്തിൽ ശ്രീരാമലുവിന്റേയും സരസമ്മയുടേയും മകളായി ഒരു തെലുങ്ക് ക...
23/09/2025

ആന്ധ്രാ പ്രദേശിലെ ഏലൂരുവിലെ ദെൻഡുലുരു മണ്ഡലിലെ കോവ്വലി ഗ്രാമത്തിൽ ശ്രീരാമലുവിന്റേയും സരസമ്മയുടേയും മകളായി ഒരു തെലുങ്ക് കുടുംബത്തിലാണ് വിജയലക്ഷ്മി (സില്‍ക്ക് സ്മിത) ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കാരണം നാലാം ക്ലാസ്സിന് ശേഷം (അവൾക്ക് ഏകദേശം 10 വയസ്സുള്ളപ്പോൾ) പഠനം നിര്‍ത്തേണ്ടി വന്നു.
ഒരു സിനിമാനടിയാകണമെന്ന്
വിജയലക്ഷ്മിയ്ക്ക് ചെറുപ്പത്തിലേ ആഗ്രഹം ഉണ്ടായിരുന്നു.
ജ്യോത്സനോട് പറഞ്ഞപ്പോള്‍ സിനിമാനടിയാകില്ലെന്ന് ജ്യോത്സ്യൻ.

മുമ്പിൽ വന്നു ചമ്രംപടിഞ്ഞിരിക്കുന്ന മനുഷ്യരെ ഏതുവിധേനയും പറഞ്ഞു പറ്റിച്ച് പള്ളവീർപ്പിക്കുകയെന്ന ലക്ഷ്യ മായിരുന്നിരിക്കാം അയാൾക്കുണ്ടായിരുന്നത്.

സിനിമാ നടിയാകില്ലെന്നു തീർത്തു പറഞ്ഞാൽ 'എങ്ങനെയെങ്കിലും എന്നെയൊരു സിനിമാനടിയാക്കണം ജ്യോത്സ്യരേ' എന്നു കെഞ്ചി മുമ്പിലിരിക്കുന്ന പെണ്ണുതന്നെ കുമ്പിടുമെന്നായിരുന്നു അയാൾ കണക്കു കൂട്ടിയത്.

ആ കണക്കുകൂട്ടൽ ചവിട്ടിത്തെറുപ്പിച്ച് ജ്യോത്സ്യൻറെ മുമ്പിൽനിന്നും വിജയലക്ഷ്മ‌ി ഇറങ്ങിനടന്നു.
വിജയവാഡയിൽ അവൾക്കൊരു ആന്റിയുണ്ടായിരുന്നു.
അന്നപൂർണ്ണാമ്മാൾ.
വർഷങ്ങൾക്കുമുമ്പ് അച്ഛന്‍ ശ്രീരാമലു, അമ്മ സരസമ്മയെ ഉപേക്ഷിച്ചുപോയപ്പോൾ ദു:ഖിതയായ വിജയലക്ഷ്‌മിയെ അന്നപൂർണ്ണാമ്മാൾ വിജയവാഡയിലേക്കു കൂട്ടി ക്കൊണ്ടുവന്നിരുന്നു.

അവിടെ സ്‌കൂളിൽ ചേർത്ത് അന്ന പൂർണ്ണാമ്മാൾ വിജയലക്ഷ്‌മിയെ പഠനം തുടരാൻ സഹായിക്കുകയും ചെയ്തു‌.
വശ്യതയാർന്ന കണ്ണുകൾക്കുടമയായിരുന്ന അവളുടെ നോട്ടം ക്ഷണിക്കപ്പെടാത്ത ശ്രദ്ധകളെ ആകർഷിച്ചു.
അന്നപൂര്‍ണ്ണമ്മാളിന്റെ കുടുംബം വളരെ ചെറുപ്പത്തിൽത്തന്നെ അവളുടെ വിവാഹം ഗോസ്വാമിയുമായ് നടത്തി.
പക്ഷേ ഭർത്താവും കുടുംബവും മോശമായി പെരുമാറിയതിനാൽ വൈകാതെ അവള്‍ ഭർതൃഗ്രഹത്തിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
വിജയലക്ഷ്‌മി, തന്റെ ഉള്ളിലെ സിനിമാനടിയാകണമെന്ന മോഹം അന്നപൂർണ്ണാമ്മാളിനോട് തുറന്നുപറഞ്ഞു.
ഒരിക്കലും നടിയാകില്ലെന്ന ജ്യോത്സ്യൻറ പ്രവചനത്തെക്കുറിച്ചും പറഞ്ഞു.
അങ്ങനെ അവര്‍ കോടമ്പാക്കത്ത് എത്തി.
കോടമ്പാക്കം റെയിൽവേ സ്‌റ്റേഷനു മുമ്പിലുള്ള റോഡ് ചുവന്ന കലക്കവെള്ളം തിങ്ങി പുഴപോലെയായിക്കഴിഞ്ഞി രിക്കുന്നു. കോരിച്ചൊരിയുന്ന മഴ.
ആ പുഴയിൽ കലക്ക വെളളത്തിൻെറ നിരപ്പ് ഉയർത്തുന്നതും നോക്കി മുമ്പോട്ടു പോകാനാവാതെ വിജയ ലക്ഷ്മിയും അന്നപൂര്‍ണ്ണമ്മാളും കോടമ്പാക്കം സ്‌റ്റേഷനിൽ നിന്നു.
അതൊരു തുടക്കം ആയിരുന്നു.
സില്‍ക്ക് സ്മിത എന്ന ബ്രാന്‍ഡിന്റെ തുടക്കം.അഭിനയത്തോടുള്ള അഭിനിവേശം അവളെ തമിഴ് സിനിമാ ലോകത്ത് എത്തിച്ചു.
1979-ൽ ശിവകുമാർ സരിത അഭിനയിച്ച വണ്ടിച്ചക്രം എന്ന സിനിമയുടെ കഥയും സംഭാഷണവും രചയിതാവായ വിനുചക്രവർത്തി വിജയലക്ഷ്മി എന്ന ആന്ധ്രാ രത്നത്തെ സ്മിതയായി അവതരിപ്പിച്ചു.
തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു വിജയലക്ഷ്മിയ്ക്ക്. അതിനുശേഷമാണ് വിജയലക്ഷ്മി സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
വാ മച്ചാൻ വാ വാഷരംപേട്ടൈ" എന്ന ഗാനം പ്രേക്ഷകരെ തിയേറ്ററുകളിൽ ആവർത്തിച്ചു കാണാൻ പ്രേരിപ്പിച്ചു,
ചിത്രം വിജയകരമായ് ഓടി.

"സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌" എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ക് സിൽക്ക്‌ എന്ന പേരു ഉറച്ചു.
നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് പത്ത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.
മലയാളം സംവിധായകൻ ആൻറണി ഈസ്റ്റ്മാൻ തന്റെ "ഇണയെ തേടി" എന്ന ചിത്രത്തിൽ നായികാ വേഷം നൽകി.
ആന്റണിയും അവൾക്ക് സ്മിത എന്ന പേര് നൽകി.
മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു.
മുദ്രാദ പിറൈയിൽ കമലിനൊപ്പം അവർ പാടിയ പൊൻമേനി ഉരുഗുതെ, സകലകലാവല്ലവൻ, നെതു രാത്രി യെമ്മ, പായുംബുലിയിൽ രജനിക്കൊപ്പം ആദി മാസം കഥാടിക്ക തുടങ്ങിയ ഗാനങ്ങൾ സിൽക്കിനെ എവിടെയോ കൊണ്ടുപോയി.

തമിഴ് സിനിമയിൽ മുൻനിര നടന്മാർ പോലും അധിക കളക്ഷനായി സിൽക്കിനൊപ്പം ഒരു ഗാനമെങ്കിലും പാടാൻ നിർബന്ധിതരായി എന്നത് വിചിത്രമായ കാര്യമാണ്.

സിൽക്ക് സ്മിതയുടെ ആകർഷണീയത വളരെ ശക്തമായിരുന്നു,
സിൽക്കിനൊപ്പം ഉറങ്ങുന്നയാൾ നിങ്ങളുടെ മുമ്പിലെങ്കില്‍ വണങ്ങണമെന്ന് അക്കാലത്ത് യുവാക്കൾ വാമൊഴിയായ് പറയുമായിരുന്നു.

ശിവാജി ഗണേഷനെ പോലുള്ള മുതിർന്ന ഇതിഹാസങ്ങൾ വരുമ്പോൾ ഷൂട്ടിംഗ് സ്ഥലത്ത് കാലു കുത്തി ഇരുന്നോ എന്ന് ചോദിച്ചപ്പോൾ, അവർ ഒട്ടും പരിഭ്രാന്തരായില്ല.

"കുട്ടിക്കാലം മുതൽ ഞാൻ അങ്ങനെ കാലിൽ കുത്തി ഇരുന്നു വളർന്നതാണ്. സെറ്റിൽ നിന്ന് തിരിച്ചെത്തി ക്ഷീണിതനായി ഇരിക്കുമ്പോൾ എനിക്ക് അതാണ് ഇഷ്ടം.
അതൊക്കെ ഉപേക്ഷിച്ച് വ്യാജ ബഹുമാനം നൽകാൻ ഞാൻ തയ്യാറല്ല,"
സിൽക്ക് തുറന്നു പറഞ്ഞു.

അക്കാലത്ത് മുഖ്യമന്ത്രി എംജിആറിന്റെ നേതൃത്വത്തിൽ ഒരു ചടങ്ങ് നടന്നു.ആ ചടങ്ങില്‍ സ്മിത ഉണ്ടായിരുന്നു.തെലുങ്ക് സൂപ്പർസ്റ്റാറിന് നൽകിയ കോൾഷീറ്റ് റദ്ദാക്കിയാൽ, അത് തുല്യമാക്കാൻ കുറച്ച് മാസങ്ങൾ എടുക്കുമെന്നും അത് നിർമ്മാതാവിന് വലിയ നഷ്ടമാകുമെന്നും വെളിപ്പെടുത്തി, അതിനാൽ ധീരയായ സ്ത്രീ മുഖ്യമന്ത്രിയുടെ ചടങ്ങിൽ നിന്ന് ഇറങ്ങി ഷൂട്ടിംഗിന് പോയി.
അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.
ഒരു സെക്സ് സിംബലായി മാറിയ അവർ 1980 കളിൽ ഇത്തരം വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയായി.
17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
സിൽക്കിന്റെ ജീവിതത്തിൽ ഇത്രയധികം ആളുകൾ, എത്രയധികം നിരാശകൾ.. നിഗൂഢമായി മരിച്ച മെർലിൻ മൺറോയെപ്പോലെ...

"എന്റെ മനസ്സിലുള്ളത് ഞാനല്ലാതെ ആർക്കറിയാം?
എന്റെ കണ്ണുകളിൽ എന്താണുള്ളത്
കണ്ണുകൾക്ക് മാത്രമേ അറിയൂ.."

1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ അവരെ കണ്ടെത്തി.

2011 ൽ പുറത്തിറങ്ങിയ വിദ്യാ ബാലന്‍ അഭിനയിച്ച ഹിന്ദി സിനിമയായ ദ ഡെർട്ടി പിക്ചർ സിൽക്ക് സ്മിതയുടെ ജീവിത കഥയിൽ നിന്നാണ് പ്രചോദനം.
അകാലത്തില്‍ പൊലിഞ്ഞ സില്‍ക്ക് സ്മിത
വിടവാങ്ങിയിട്ട്
29 വർഷങ്ങള്‍ ആകുന്നു.
ഓർമ്മപൂക്കൾ 🌹.🌹.🌹.

ഒരു കാരണവും ഇല്ലാതെ പെണ്ണുങ്ങളുടെ ഇൻബോക്സിൽ എത്തി നോക്കാൻ ചെല്ലുന്നവരോട്...ഫേസ്ബുക് കാശ് കൊടുക്കാൻ തുടങ്ങിയതിൽ പിന്നെ പൂ...
23/09/2025

ഒരു കാരണവും ഇല്ലാതെ പെണ്ണുങ്ങളുടെ ഇൻബോക്സിൽ എത്തി നോക്കാൻ ചെല്ലുന്നവരോട്...

ഫേസ്ബുക് കാശ് കൊടുക്കാൻ തുടങ്ങിയതിൽ പിന്നെ പൂക്കളും, ഫുഡും, കുളിമുറിയിലെ ഭിത്തിയിൽ ഇരിയ്ക്കുന്ന പാറ്റ, പല്ലി തുടങ്ങിയവയും, ഇരുന്നും കിടന്നും നിന്നും ഉള്ള സെൽഫികളും എന്ന് വേണ്ട 'സ്വന്തം ശരീര അവയവങ്ങൾ വരെ ' ഫേസ്ബുക്കിൽ നറഞ്ഞു നിൽക്കുകയാണ്.

സ്വന്തം കണ്ടെന്റ് ഇടണമെന്ന് ഫേസ്ബുക്കിൽ നിർബന്ധം ഉള്ളത് കൊണ്ട് ഇപ്പൊ അങ്ങനെ ഉള്ളത് കണ്ട് പിടിയ്ക്കാനുള്ള ശ്രമത്തിലാണ് ചിലർ.

കുറച്ചു ദിവസങ്ങളായി കണ്ട് വരുന്ന ചിലരുടെ പോസ്റ്റുകൾ ആണ് ചാറ്റ് സ്ക്രീൻ ഷോട്ട്.

അത് ഇന്നോ ഇന്നലെയോ ഉണ്ടായതും ആവില്ല, ഏതെങ്കിലും ഒരുത്തൻ നാലോ അഞ്ചോ വർഷങ്ങൾക്ക് മുമ്പ് ചെറുതായി ഒന്ന് പഞ്ചാര അടിയ്ക്കാൻ നോക്കി പാടെ പരാജയപ്പെട്ട ചില ചാറ്റുകൾ ആണ്.. അവനെ ബ്ലോക്ക് പോലും ചെയ്യാതെ അവന് കൊടുത്ത റിപ്ലൈ ഡിലീറ്റ് ചെയ്ത് അവൻ ചോദിച്ചത് മാത്രം കാണിച്ച് സ്ക്രീൻ ഷോട്ട് എടുത്ത് ഞാനെന്തോ വല്യ പുള്ളിയാണെന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുന്ന ചില 'മാന്യ'കളെ ഇപ്പൊ ഫേസ്ബുക്കിൽ കാണാം.

ഇങ്ങനെയുള്ള പോസ്റ്റുകൾക്ക് ഫേസ്ബുക് ആങ്ങളമാരുടെ കമെന്റ്സുകൾ ഇഷ്ടംപോലെ വരുമെന്നും റീച്ച് കിട്ടുമെന്നും അറിയാം

പുരുഷന്മാരെ.. അലെർട്,

നിങ്ങൾ ഒരു സ്ത്രീയ്ക്ക് ഒരു ഹായ് വിട്ടു.. അവർ അത് കണ്ടിട്ടും റിപ്ലൈ ഇല്ലെങ്കിൽ വീണ്ടും മെസ്സേജ് അയക്കരുത്.. കാരണം അവർ നിങ്ങളെ മൈൻഡ് ചെയ്യുന്നില്ല എന്ന് തന്നെയാണ് അർത്ഥം.

അഥവാ തിരിച്ചു റിപ്ലൈ തന്നാൽ സംസാരത്തിൽ മാന്യത പുലർത്തുക. ഒന്ന് മിണ്ടി രണ്ടാമത്തേതിന് ഡബിൾ മീനിങ് വച്ച് സംസാരിക്കാൻ ശ്രമിയ്ക്കരുത്.

കഴിച്ചോ, കുടിച്ചോ എന്നൊക്കെ ചോദിക്കാൻ അവർ നിങ്ങളുടെ കുഞ്ഞമ്മേടെ മക്കളൊന്നും അല്ലെന്ന് ആദ്യമേ മനസിലാക്കുക.

പോസ്റ്റുകൾക്ക് ദാരിദ്ര്യം സംഭവിയ്ക്കുന്ന ഈ വേളയിൽ പറയാനുള്ളത്, വെറുതെ പോലും ഒരാളുടെ ഇൻബോക്സിൽ
ദുരുദേശത്തോടെ പോകാതിരിക്കുക..

45 വയസ്സുള്ള ഒരു സ്ത്രീയെ 30 വയസ്സുള്ള ഒരുത്തൻ ഇൻബോക്സിൽ ചേച്ചി എന്ന് വിളിച്ചത് പോലും ആ സ്ത്രീ SS സഹിതം പോസ്റ്റ്‌ ചെയ്തത് ഓർക്കുന്നു.

സൂക്ഷിച്ചാൽ ദുഖിക്കേണ്ട. അല്ലെങ്കിൽ നാറും..!😊

Anil Mathew ✍️

Happy Birthday ♥Kavya Madhavan ♥
19/09/2025

Happy Birthday ♥
Kavya Madhavan ♥

തൃശൂർ അതിരൂപത മെത്രാൻ മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു.94 വയസായിരുന്നു.ഇന്ന് ഉച്ച കഴിഞ്ഞ് 2.50 നായിരുന്നു അന്ത്യം.പാലാ വ...
17/09/2025

തൃശൂർ അതിരൂപത മെത്രാൻ മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു.

94 വയസായിരുന്നു.
ഇന്ന് ഉച്ച കഴിഞ്ഞ് 2.50 നായിരുന്നു അന്ത്യം.

പാലാ വിളക്കുമാടം തൂങ്കുഴിയിൽ കുരിയപ്പൻ റോസ ദമ്പതികളുടെ മകനായി 1930 ഡിസംബർ 13 നായിരുന്നു മാർ തൂങ്കുഴിയുടെ ജനനം. ചങ്ങനാശ്ശേരി രൂപതയ്ക്കുവേണ്ടി സെമിനാരിയിൽ ചേർന്ന അദ്ദേഹം പിന്നീട് തലശ്ശേരി രൂപതയ്ക്കുവേണ്ടി പുരോഹിതനായി. സഭാനിയമത്തിലും സിവിൽ നിയമത്തിലും ഡോക്‌ടറേറ്റ്‌ നേടിയ അദ്ദേഹം തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, തലശ്ശേരി രൂപതയുടെ ചാൻസലർ, മൈനർ സെമിനാരി റെക്‌ടർ എന്നീ നിലകളിൽ സേവനം ചെയ്തു.

1973 ൽ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി. 1995 ൽ താമരശ്ശേരി രൂപതാധ്യക്ഷനായി. 1996 ഡിസംബർ 18 ന് തൃശൂർ ആർച്ച് ബിഷപ്പായി നിയമിതനായി. 2007 ൽ തൽസ്ഥാനത്തു നിന്ന് വിരമിച്ചു.
> acvnews
ഇപ്പോൾ തൃശൂർ അതിരൂപതയുടെ മഡോണ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിച്ചുവരവേയാണ് അന്ത്യം. സിസ്റ്റേഴ്സ് ഓഫ് ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെയും സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ദ വർക്കറിൻ്റെയും സ്ഥാപകനാണ്.

ശ്രീനാരായണ ഗുരു സമാധി ദിനം 21ന് ആചരിക്കും.ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ആലുവ അദ്വൈതാശ്...
17/09/2025

ശ്രീനാരായണ ഗുരു സമാധി ദിനം 21ന് ആചരിക്കും.

ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും മറ്റു ഗുരു ദേവ ക്ഷേത്രങ്ങളിലും മന്ദിരങ്ങളിലും സമാധിദിനാചരണ പരിപാടികൾ നടക്കും.

ശിവഗിരി മഠത്തിൽ രാവിലെ 10നു സമാധി സമ്മേളനം പത്തനംതിട്ട ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി ആപ്‌ത ലോകാനന്ദ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.

സ്വാമി പരമാത്മാനന്ദഗിരി സന്ദേശം നൽകും. സത്യവ്രത സ്വാമി,സ്വാമി ഋതംഭരാനന്ദ,സ്വാമി സച്ചിദാനന്ദ എന്നിവർ സംസാരിക്കും. 2നു ശാരദാ മഠത്തിൽ ഹോമയജ്‌ഞം. 3നു കലശ പ്രദക്ഷിണയാ ത്ര, സമാധി സമയമായ 3.30നു സമാധിപൂജ. വൈകിട്ട് 4നു പ്രസാദ വിതരണം. 25, 26, 27 തീയതികളിൽ ശ്രീനാരായണ മാസാചരണ സമാപനവും ബോധാനന്ദസ്വാമി അഭിഷേക ശതാബ്ദ‌ി ആഘോഷവും നടക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനമാണ് ഇന്ന്.എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ആശംസ നേരാൻ നരേന്ദ്ര മോദിയെ ഡോണൾഡ് ട്...
17/09/2025

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനമാണ് ഇന്ന്.

എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ആശംസ നേരാൻ നരേന്ദ്ര മോദിയെ ഡോണൾഡ് ട്രംപ് ടെലിഫോണിൽ വിളിച്ചിരുന്നു.

ഇന്ന് പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാർ സന്ദർശിക്കും. 'സ്വസ‌് നാരി, സശക്ത് പരിവാർ' കാമ്പെയ്നിന്റെ ഉദ്ഘാടനം, സിക്കിൾ സെൽ കാർഡുകളുടെ വിതരണം, സ്വദേശി ഉൽപ്പന്നങ്ങളുടെ പ്രചാരണം എന്നിവയുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ അദ്ദേഹം ഇന്ന് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആലപ്പുഴയിൽ നിന്നും വൈറ്റിലയിലേക്ക് യാത്ര ചെയ്യുന്ന വഴിയിൽ മരട് പാലത്തിന്റെ അടുത്തായി ഒരു ചെരിഞ്ഞ ഫ്ലാറ്റുണ്ട്. ഏറെ വാര്‍...
16/09/2025

ആലപ്പുഴയിൽ നിന്നും വൈറ്റിലയിലേക്ക് യാത്ര ചെയ്യുന്ന വഴിയിൽ മരട് പാലത്തിന്റെ അടുത്തായി ഒരു ചെരിഞ്ഞ ഫ്ലാറ്റുണ്ട്.
ഏറെ വാര്‍ത്തകളിലും കുറിപ്പുകളിലും ഇടം കണ്ട ഒരിടം.
ഒരു പക്ഷേ മരടിലെ ആദ്യത്തെ ഫ്ലാറ്റ് ഇതായിരിക്കാം.
9 നിലകളുള്ള ഫ്ലാറ്റ് പകുതിയ്ക്കവെച്ച് പണി നിർത്തിയതാണ്.
നട്ടുച്ചയ്ക്ക് പോലും വെളിച്ചം കയറാത്ത മുറികളും വള്ളിപടർപ്പുകളും ചെടികളും വളർന്ന് ഭാർഗവീനിലയം പോലെയായിക്കഴിഞ്ഞു ഈ ചരിഞ്ഞ കെട്ടിടം.
ഈ ബില്‍ഡിംഗിനെക്കുറിച്ച് കൂടുതല്‍ അറിയാമോ?

ഏഷ്യകപ്പിൽ ഇന്ത്യക്ക് പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റിന്റെ മിന്നും ജയം.പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം 15.5 ഓ...
14/09/2025

ഏഷ്യകപ്പിൽ ഇന്ത്യക്ക് പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റിന്റെ മിന്നും ജയം.

പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം 15.5 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടന്നു.

ടോസ് നേടിയ പാകിസ്ഥാൻ, 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസിൽ ഒതുങ്ങി.

മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ ജസ്പ്രീത് ബുമ്ര, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവരാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്.

40 റൺസെടുത്ത സാഹിബ്സാദ ഫർഹാനാണ് അവരുടെ ടോപ്‌ സ്‌കോറർ. ഷഹീൻ അഫ്രീദി ഔട്ടാകാതെ 33* റൺ നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ തുടക്കം മുതൽ ആക്രമിച്ച് കളിച്ചു. ഇന്ത്യയുടെ ടോപ് സ്കോററായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (37 പന്തിൽ 47*) മുന്നിൽനിന്നു നയിച്ചപ്പോൾ അഭിഷേക് ശർമ (13 പന്തിൽ 31), തിലക് വർമ (31 പന്തിൽ 31), ശുഭ്മാൻ ഗിൽ (7 പന്തിൽ 10), ശിവം ദുബൈ (7 പന്തിൽ 10*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സംഭാവനകൾ.

ഈ വിജയത്തോടെ ഏഷ്യാ കപ്പ് ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനം ഇന്ത്യ നിലനിർത്തുകയും ചെയ്തു.

ഇനി 19 ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്‌താനെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ.ദുബൈ: ഏഷ്യകപ്പിൽ പാകിസ്ത‌ാനെ അനായാസം കീഴടക്കി ഇന്ത...
14/09/2025

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്‌താനെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ.
ദുബൈ: ഏഷ്യകപ്പിൽ പാകിസ്ത‌ാനെ അനായാസം കീഴടക്കി ഇന്ത്യ.
ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത പാകിസ്ത‌ാൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു.
15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു.
47 റൺസെടുത്ത നായകൻ സുര്യകുമാർ യാദവും 31 വീതം റൺസെടുത്ത അഭിഷേക് ശർമയും തിലക് വർമയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.
128 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപണർ അഭിഷേക് വെടിക്കെട്ട് തുടക്കമാണ് നൽകിയത്.
13 പന്തിൽ രണ്ട് സിക്‌സും നാല് ഫോറും ഉൾപ്പെടെ 31 റൺസെടുത്താണ് അഭിഷേക് മടങ്ങിയത്.
ഏഴ് പന്തിൽ 10 റൺസെടുത്ത് ശുഭ്‌മാൻ ഗില്ലും മടങ്ങി.
സയിം അയ്യൂബാണ് രണ്ടുപേരെയും മടക്കിയത്.
തുടർന്ന് ക്രീസില് നിലയുറപ്പിച്ച
തിലക് വർമയും സൂര്യകുമാർ യാദവ് ചേർന്ന് ടീമിനെ വിജയത്തോടടുപ്പിക്കുകയായിരുന്നു.
ടീം സ്കോർ 97ൽ നിൽക്കെയാണ് തിലക് വീഴുന്നത്.
31 റൺസെടുത്ത തിലകിന്റെ വിക്കറ്റും സയിം അയ്യൂബിന് തന്നെയായിരുന്നു. പിന്നീട് എല്ലാം എളുപ്പമായിരുന്നു.
സിക്സർ പറത്തി ടീമിനെ ജയത്തിലെത്തിച്ചാണ് നായകൻ
കളം വിട്ടത്.
37 പന്തിൽ 47 റൺസെടുത്ത സൂര്യകുമാറും ഏഴു പന്തിൽ 10 റൺസെടുത്ത ശിവം ദുബെയും പുറത്താകാതെ നിന്നു.
നേരത്തെ, ഫൈനലിനേക്കാൾ ആകാംക്ഷയും വീറും നിറഞ്ഞൊരു മത്സരത്തിൽ ടോസ് നേടിയ പാകിസ്ത‌ാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാക് തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപണർ സയിം അയ്യൂബിനെ (0) ഹാർദിക് പാണ്ഡ്യ ബുംറയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഹാരിസിനെ (3) പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ബുംറയും ഉദ്ദേശ്യം വ്യക്തമാക്കി.
തുടർന്നെത്തിയ ഫഖർ സമാനൊപ്പം ഫർഹാൻ സ്കോർ പതിയെ ഉയർത്തി തുടങ്ങി. 45ൽ നിൽക്കെ ഫഖർ സമാനെയും (17) പാകിസ്‌താന് നഷ്ടമായി. അക്ഷർ പട്ടേലിൻ്റെ പന്തിൽ തിലക് വർമക്ക് ക്യാച്ച് സമ്മാനിച്ചാണ് ഫഖർ മടങ്ങിയത്.
നായകൻ സൽമാൻ ആഗയും (3) പട്ടേലിന് വിക്കറ്റ് നൽകി മടങ്ങിയതോടെ പാക് നില പരുങ്ങലിലായി. തുടർന്നങ്ങോട്ട് കുൽദീപിന്റെ സമയമായിരുന്നു. ഹസൻ നവാസിനെ (5) അക്ഷറിന്റെ കൈകളിലെത്തിച്ച കുൽദീപ് യാദവ് അകൗണ്ട് തുറക്കും മുൻപ് മുഹമ്മദ് നവാസിനെ എൽ.ബിയിൽ കുരുക്കി. ഒരറ്റത്ത് ഉറച്ച് നിന്നിരുന്ന ഓപണർ സാഹിബ്‌സാദ ഫർഹാനെയും (40) കുൽദീപ് മടക്കിയയച്ചു.

11 റൺസെടുത്ത ഫഹീം അഷ്റഫിനെ വരുൺ എൽ.ബിയിലൂടെ പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ ഷഹീൻ ഷാ സിക്സറിച്ചാണ് തുടങ്ങിയത്. സുഫിയാൻ മുഖീമിനെ കൂട്ടുപിടിച്ച് ഷഹീൻ സ്കോർ 100 കടത്തി. 10 റൺസെടുത്ത മുഖീമിനെ ബുംറ ക്ലീൻ ബൗൾഡാക്കി. എന്നാൽ അവസാന ഓവറിലും ആഞ്ഞടിച്ച് ഷഹീൻ അഫ്രീദി പാകിസ്താനെ ഭേദപ്പെട്ട സ്കോറിലെത്തിക്കുകയായിരുന്നു. 16 പന്തുകൾ നേരിട്ട ഷഹീൻ നാല് സിക്സറുൾപ്പെടെ 33 റൺസെടുത്തു.

ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറയും അക്ഷർ പട്ടേലും രണ്ട്
വീതം വിക്കറ്റും വീഴ്ത്തി.

14/09/2025

ശ്രീകൃഷ്ണ ജയന്തി ഫോട്ടോസ് കമന്റ് ചെയ്യൂ…

ഇന്ന് ശ്രീകൃഷ്ണ ജയന്തി.വിപുലമായ ശോഭായാത്രകൾ അടക്കമുള്ളവയാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്നത്.ഗുരുവായ...
14/09/2025

ഇന്ന് ശ്രീകൃഷ്ണ ജയന്തി.

വിപുലമായ ശോഭായാത്രകൾ അടക്കമുള്ളവയാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവവും തുടങ്ങി.

പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളുമായി വലിയ ആഘോഷമാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്.

വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാൽ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.

പുലർച്ചെ മൂന്നുമണിക്ക് നിർമ്മാല്യ ദർശനത്തോടെ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ചടങ്ങുകൾ തുടങ്ങി.

ഇരുനൂറിലേറെ കല്യാണങ്ങളാണ് ഇന്ന് ഗുരുവായൂരിൽ നടക്കുക. ക്രമീകരണങ്ങളുടെ ഭാഗമായി വി.ഐ.പി., സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.

പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളും എല്ലാം കോർത്തിണക്കി ഇന്ന് ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലും അഷ്ടമിരോഹിണിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങൾ ഉണ്ട്.

സമൂഹസദ്യ രാവിലെ പത്തരയ്ക്ക് ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.

52 പള്ളിയോടക്കരകളിൽ നിന്നുള്ളവരും ക്ഷേത്രാങ്കണത്തിൽ എത്തും. അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ വിഭവങ്ങൾ ചേർത്താണ് സദ്യ ഒരുക്കുന്നത്.

11/09/2025

Address

Kanjirappally
Kanjirapalli
686507

Telephone

1234567890

Website

Alerts

Be the first to know and let us send you an email when Spark Of Kerala News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share