Short News Kannur

Short News Kannur SHORT NEWS KANNUR

17/01/2026
ഇരിട്ടി അയ്യങ്കുന്ന്‌ പഞ്ചായത്തിലെ പാലത്തും കടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി.വെള്ളി രാത്രിയോട...
10/01/2026

ഇരിട്ടി അയ്യങ്കുന്ന്‌ പഞ്ചായത്തിലെ പാലത്തും കടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി.

വെള്ളി രാത്രിയോടെ വനപാലകർ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പത്ത് വയസ് തോന്നിക്കുന്ന കടുവയെ രാത്രി പന്ത്രണ്ടോടെ വയനാട് കടുവ സങ്കേതത്തിലേക്ക് മാറ്റി.

കൊന്നപശുക്കളെ തിന്നാൻ കടുവ തിരിച്ച് എത്തുമെന്ന നിഗമനത്തിൽ കിടാരിയുടെ ജഡം വച്ച് സ്ഥാപിച്ച കൂട്ടിലാണ്‌ കുടുങ്ങിയത്. വ്യാഴാഴ്ച രാത്രി രണ്ട് കറവ പശുക്കളെയും ഗർഭിണിയായ മറ്റൊന്നിനെയും കിടാരിയെയുമാണ് കടുവ കൊന്നത്.

പാലത്തുംകടവിലെ പുല്ലാട്ടുകുന്നേൽ രൂപേഷ് രാഘവന്റെയും അമ്മ സരസുവിന്റെയും ഫാമിലെ പശുക്കളാണിത്‌. തൊഴുത്തിന്റെ പുൽക്കൂട്‌ ഭാഗത്തുകൂടി എത്തിയ കടുവ കിടാരിയെ കടിച്ചു കൊന്ന്‌ വലിച്ചു കൊണ്ടു പോകാൻ ശ്രമിച്ചു.

എന്നാൽ തടിച്ച ഇരുമ്പുദണ്ഡ്‌ കൊണ്ട് നിർമിച്ച പുൽക്കൂടിനുള്ളിലൂടെ കിടാരിയെ പുറത്തേക്ക്‌ കൊണ്ടു പോകാൻ സാധിച്ചില്ല. ഇതോടെ സമീപത്ത് കെട്ടിയ മറ്റ് പശുക്കളേയും കടിച്ചു കൊന്നെന്നാണ്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ നിഗമനം.

പുൽക്കൂടിന്റെ ഭാഗത്ത് രക്തം തളം കെട്ടിക്കിടിപ്പുണ്ട്‌. ഈ രക്തത്തിൽ കടുവയുടെ കാൽപ്പാദം പതിഞ്ഞിരുന്നു. തൊഴുത്തിന്റെ താഴെ ഭാഗത്ത്‌ ചാണകവും വെള്ളവും കെട്ടിക്കിടന്ന ഭാഗത്തും കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞു. ഇവ പരിശോധിച്ചാണ്‌ കടുവയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്‌.

09/01/2026

മട്ടന്നൂർ വരുവക്കുണ്ട് കുന്നോത്തും കൊടോളിപ്രത്തുമായി അഞ്ചു പേർക്ക് കുറുക്കൻ്റെ കടിയേറ്റു. ഇന്ന് വൈകീട്ട് ആറോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

10/11/2025
സ്‌പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി  അന്തരിച്ചു06-11-2025 തലശ്ശേരി: നിയമസഭാ സ്‌പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ.ആമി...
06/11/2025

സ്‌പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി അന്തരിച്ചു

06-11-2025

തലശ്ശേരി: നിയമസഭാ സ്‌പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന (42) അന്തരിച്ചു. മാടപീടികയിലെ പരേതരായ കോമത്ത് ഉസ്‌മാൻ്റെയും എ.എൻ സറീനയുടെയും മകളാണ്. ഭർത്താവ് എ.കെ നിഷാദ് (മസ്ക്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ, അഹമ്മദ് നിഷാദ്, സാറ എ. എൻ. ഷാഹിർ മറ്റൊരു സഹോദരനാണ്. ഖബറടക്കം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്‌ജിദ് ഖബർസ്ഥാനിൽ.

ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ  2 യുവാക്കൾ മരിച്ചു  കണ്ണൂർ: ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അഞ...
06/11/2025

ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ 2 യുവാക്കൾ മരിച്ചു


കണ്ണൂർ: ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ 2 യുവാക്കൾ മരിച്ചു. അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ ഷഹീർ (22), തേറാംകണ്ടി അസീസിൻ്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ചിക്മംഗളൂരിനടുത്ത കടൂരിൽ
ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. അനസ് സംഭവ സ്ഥലത്തും ഷഹീർ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

2 സ്കൂട്ടറുകളിൽ നാലു സുഹൃത് സംഘം കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് വിനോദ യാത്രക്ക് പുറപ്പെട്ടതായിരുന്നു. മൈസൂരുവിൽ പോയ ശേഷം ചിക്മംഗളൂരിലേക്ക് പുറപ്പെട്ടതായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ചിക്മംഗളൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും.

മാഹി ബൈപ്പാസിൽ സ്കൂട്ടറിൽ വരുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ചു; കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യംകണ്ണൂര്‍:ടിപ്പര്‍ ലോറ...
05/11/2025

മാഹി ബൈപ്പാസിൽ സ്കൂട്ടറിൽ വരുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ചു; കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍:ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ മാഹി ബൈപ്പാസിൽ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. കണ്ണൂര്‍ പള്ളൂർ സ്വദേശിനി രമിതയാണ്(32) മരിച്ചത്‌. പാലയാട് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ആന്ത്രോപോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ച്ചറാണ് രമിത.മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപത്ത് വെച്ച് രമിത സ്കൂട്ടറിൽ വരുന്നതിനിടെ ചെങ്കൽ കയറ്റിവന്ന ലോറി ഇടിയ്ക്കുകയായിരുന്നു. രമതിയെആശുപത്രിയിലെത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല.

കണ്ണൂരിൽ കോർപറേഷൻ മൾട്ടി ലെവൽ പാർകിങ് കേന്ദ്രം ഉദ്ഘാടനം ചെയ്തു 01-11-2025     കണ്ണൂർ: കണ്ണൂർ നഗരത്തിലെ വാഹന പാര്‍കിങിന് ...
01/11/2025

കണ്ണൂരിൽ കോർപറേഷൻ മൾട്ടി ലെവൽ പാർകിങ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

01-11-2025

കണ്ണൂർ: കണ്ണൂർ നഗരത്തിലെ വാഹന പാര്‍കിങിന് പരിഹാരമായി കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ച മള്‍ട്ടി ലെവല്‍ കാര്‍ പാര്‍കിങ് കേന്ദ്രം ഉദ്ഘാടനം കെ.സുധാകരൻ എം.പി നിർവഹിച്ചു. ജവഹര്‍ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപത്താണ് മള്‍ട്ടിലവല്‍ പാര്‍ക്കിങ് കേന്ദ്രം ഒരുക്കിയത്.

ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരത്തില്‍ വാഹനങ്ങള്‍ക്ക് ആവശ്യത്തിന് വാഹനം പാര്‍ക് ചെയ്യാന്‍ സ്ഥലമില്ലാത്ത പ്രശ്‌നം മള്‍ട്ടിലെവല്‍ പാര്‍കിങ് കേന്ദ്രത്തിലൂടെ ഒരു പരിധിവരെ പരിഹാരമായെന്ന് മേയര്‍ പറഞ്ഞു. ജവഹര്‍ സ്റ്റേഡിയത്തിനു സമീപം ആറു നിലകളിലായി നാലുയൂണിറ്റുകളാണ് പ്രവർത്തിക്കുക. ഓരോ നിലകളിലും 31വീതം കാറുകള്‍ പാര്‍ക്ക് ചെയ്യാം.
കേന്ദ്രത്തില്‍ ഒരേസമയം 124 കാറുകള്‍ക്കും പാര്‍ക്ക് ചെയ്യാം.

പുണെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള അതിനൂതന മള്‍ട്ടിലവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ കരാറെടുത്ത് പൂര്‍ത്തിയാക്കിയത്. 12.4 കോടി രൂപചെലവിലാണ് പാർകിങ് കേന്ദ്രങ്ങൾ നിർമിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലടക്കമെത്തുന്ന യാത്രക്കാർക്ക് കാർ പാർകിങ് കേന്ദ്രം ഏറെ ഉപകാരപ്പെടും.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ.രാഗേഷ്, പി.ഷമീമ , എം.പി.രാജേഷ്, വി.കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ , മുൻ മേയർ ടി. ഒ മോഹനൻ,ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്,മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, സി.പി.എം പ്രതിനിധി ഒ.കെ വിനീഷ്, എക്സിക്യൂട്ടീവ് എഞ്ചിനിയർ എം.സി ജസ്വന്ത്, കമ്പനി പ്രതിനിധി പരാഗ് എന്നിവർ പങ്കെടുത്തു.

Address

Kannur

Telephone

+919778543168

Website

Alerts

Be the first to know and let us send you an email when Short News Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share