Malabar Mirror

Malabar Mirror കണ്ണൂർ വാർത്തകൾ

കുട്ടികളുടെ വിമാനയാത്ര തടഞ്ഞു; ചെമ്പേരി സ്വദേശിക്ക് ഖത്തർ എയർവേസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണംചെമ്പേരി: യാത്രാരേഖകൾ ഉണ...
05/09/2026

കുട്ടികളുടെ വിമാനയാത്ര തടഞ്ഞു; ചെമ്പേരി സ്വദേശിക്ക് ഖത്തർ എയർവേസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ചെമ്പേരി: യാത്രാരേഖകൾ ഉണ്ടായിരുന്നിട്ടും രണ്ട് കുട്ടികളുടെ വിമാനയാത്ര തടഞ്ഞ സംഭവത്തിൽ ചെമ്പേരി സ്വദേശിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഖത്തർ എയർവേസ് അധികൃതരോട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. നഷ്ടപരിഹാരത്തിന് പുറമെ 25,000 രൂപ കോടതി ചെലവും നൽകണം.

ഇറ്റലിയിൽ ജോലി ചെയ്യുന്ന ചെമ്പേരി സ്വദേശി റോഷൻ ജോസും കുടുംബവും അവധിക്കായി നാട്ടിലെത്തിയ ശേഷം ഇറ്റലിയിലേക്ക് മടങ്ങുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ആവശ്യമായ യാത്രാരേഖകളെല്ലാം കൈവശമുണ്ടായിരുന്നിട്ടും ആറുവയസ്സുള്ള മൂത്ത കുട്ടിയുടെ യാത്രയ്ക്ക് ഖത്തർ എയർവേസ് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ നാട്ടിലുള്ള ബന്ധുക്കൾക്കൊപ്പം തിരിച്ചയച്ചു.

റോഷനും ഭാര്യയും ഇളയ കുട്ടിയുമായി യാത്ര തുടർന്നെങ്കിലും ദോഹയിലെത്തിയപ്പോൾ ഒരു വയസ്സ് പോലും പ്രായമില്ലാത്ത ഇളയ കുട്ടിയുടെ യാത്രയും ഖത്തർ എയർവേസ് അധികൃതർ തടഞ്ഞു. ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടും യാത്ര തുടരാൻ അനുവദിച്ചില്ലെന്നാണ് പരാതി. ഇതോടെ റോഷന് ഇളയ കുട്ടിയുമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.

തുടർന്ന് തൊടുപുഴയിലെ അഭിഭാഷകൻ അശോകൻ മുഖേന റോഷൻ എറണാകുളം ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകുകയായിരുന്നു. 2019ലാണ് കേസ് ഫയൽ ചെയ്തത്. യാത്രാരേഖകൾ അപര്യാപ്തമായതിനാലാണ് യാത്ര തടഞ്ഞതെന്നായിരുന്നു ഖത്തർ എയർവേസിന്റെ വാദം. എന്നാൽ റോഷൻ ആവശ്യമായ യാത്രാരേഖകൾ കോടതിയിൽ ഹാജരിച്ചതോടെ വിമാനക്കമ്പനിയുടെ വാദം അംഗീകരിക്കാനാകില്ലെന്ന് കമ്മിഷൻ കണ്ടെത്തുകയായിരുന്നു.

യാതൊരു ന്യായീകരണവുമില്ലാതെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ മൂത്ത കുട്ടിയുടെയും ദോഹ വിമാനത്താവളത്തിൽ ഇളയ കുട്ടിയുടെയും യാത്ര തടഞ്ഞതെന്ന് കമ്മിഷൻ വിലയിരുത്തി. ഇതുമൂലം റോഷനും കുടുംബത്തിനും നേരിടേണ്ടിവന്ന മാനസിക ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്.

നഷ്ടപരിഹാരത്തുകയ്ക്ക് പുറമെ 25,000 രൂപ കോടതി ചെലവായും നൽകണം. 45 ദിവസത്തിനകം തുക നൽകാത്ത പക്ഷം കേസ് ഫയൽ ചെയ്ത തീയതി മുതൽ പലിശ സഹിതം തുക നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

2019ൽ ആരംഭിച്ച നിയമപോരാട്ടത്തിനാണ് വർഷങ്ങൾക്കുശേഷം റോഷന് അനുകൂലമായ വിധിയിലൂടെ പര്യവസാനം.

പാലക്കയംത്തട്ടിലെ റിസോർട്ടിൽ എ.ഡി.എം നേതൃത്വത്തിൽ റവന്യൂ അധികൃതർ പരിശോധന നടത്തിആലക്കോട്: വിനോദസഞ്ചാര കേന്ദ്രമായ പാലക്കയത...
05/09/2026

പാലക്കയംത്തട്ടിലെ റിസോർട്ടിൽ എ.ഡി.എം നേതൃത്വത്തിൽ റവന്യൂ അധികൃതർ പരിശോധന നടത്തി

ആലക്കോട്: വിനോദസഞ്ചാര കേന്ദ്രമായ പാലക്കയത്തട്ടിൽ നിർമാണം പുരോഗമിക്കുന്ന സ്വകാര്യ റിസോർട്ടിൽ കണ്ണൂർ എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉന്നതതല സംഘം പരിശോധന നടത്തി.

പാലക്കയത്തട്ടിന്റെ പരിസ്ഥിതിക്കും വ്യൂ പോയിന്റിനും കോട്ടം തട്ടുന്ന രീതിയിലാണ് റിസോർട്ടിന്റെ നിർമാണപ്രവർത്തനമെന്ന പരാതിയെ തുടർന്നാണ് പരിശോധന. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫിന്റെ നേതൃത്വത്തിൽ നേരത്തെ അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു.

നിർമാണവുമായി ബന്ധപ്പെട്ട രേഖകളും ഭൂമിയുടെ സ്വഭാവവും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് റവന്യൂ അധികൃതർ കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയത്. തളിപ്പറമ്പ് ഭൂരേഖ തഹസിൽദാർ എ. സുരേഷ്, ജൂനിയർ സൂപ്രണ്ട് അബ്ദുൾ റഷീദ് തുടങ്ങിയവരും എ.ഡി.എമ്മിനൊപ്പമുണ്ടായിരുന്നു. കുടിയാൻമല പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

2022ലാണ് പാലക്കയത്തട്ടിൽ സ്വകാര്യ റിസോർട്ട് ഹോട്ടലിന്റെ നിർമാണപ്രവർത്തനം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. ബഹുനില കെട്ടിടമായാണ് റിസോർട്ട് നിർമാണം പുരോഗമിക്കുന്നത്.

റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും ഭൂമിയുടെ രേഖകളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് നിർമാണം സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്ന ആവശ്യവും ശക്തമാണ്.

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് കുത്തേറ്റുകണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ...
29/08/2026

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് കുത്തേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് പരിക്കേറ്റത്. സംഭവത്തിൽ എറണാകുളം സ്വദേശിയായ സഹതടവുകാരൻ അപ്പുവിനെതിരെ നടപടി ആരംഭിച്ചു.

ജയിലിലെ പത്താം നമ്പർ ബ്ലോക്കിലാണ് ഇന്നലെ ഉച്ചയ്ക്കുശേഷം സംഭവം നടന്നത്. ഇരുവരും തമ്മിൽ നേരത്തെയും പലതവണ വാക്കുതർക്കമുണ്ടായിരുന്നതായി ജയിൽ അധികൃതർ അറിയിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് ജയിൽ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും പലപ്പോഴും പിന്തിരിപ്പിച്ചിരുന്നതായും അധികൃതർ പറഞ്ഞു.

ഇന്നലെ വീണ്ടും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെയാണ് അപ്പു കൈവശമുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് മനുവിനെ കുത്തിയതെന്നാണ് വിവരം.

പരിക്കേറ്റ മനുവിനെ ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ജയിൽ അധികൃതർ അറിയിച്ചത്.

സംഭവത്തിൽ ജയിൽ അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

ചരിത്രനേട്ടം; ട്രീസ–ഗായത്രി സഖ്യത്തിന് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്...
21/08/2026

ചരിത്രനേട്ടം; ട്രീസ–ഗായത്രി സഖ്യത്തിന് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യം. വനിതാ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ജിയ യി ഫാൻ–ഷാങ് ഷു ഷിയാൻ സഖ്യത്തെ തോൽപ്പിച്ച് സെമിഫൈനലിൽ പ്രവേശിച്ചതോടെ ഇന്ത്യൻ സഖ്യം മെഡൽ ഉറപ്പിച്ചു.

ആദ്യ ഗെയിം 16–21ന് നഷ്ടപ്പെട്ടെങ്കിലും ശക്തമായി തിരിച്ചുവന്ന ട്രീസ–ഗായത്രി സഖ്യം അടുത്ത രണ്ട് ഗെയിമുകളും 21–15, 21–13ന് സ്വന്തമാക്കി. 69 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് ലോക നാലാം റാങ്കുകാരായ ചൈനീസ് സഖ്യത്തെ ഇന്ത്യൻ താരങ്ങൾ വീഴ്ത്തിയത്.

ഈ നേട്ടത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ സഖ്യമായി ട്രീസ–ഗായത്രി മാറി. 2011ൽ ജ്വാല ഗുട്ട–അശ്വിനി പൊന്നപ്പ സഖ്യമാണ് ഇന്ത്യയ്ക്കായി ഇതിന് മുമ്പ് വനിതാ ഡബിൾസിൽ ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേടിയിരുന്നത്. 15 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഈ വിഭാഗത്തിൽ വീണ്ടും മെഡൽ ലഭിക്കുന്നത്.

കൂടാതെ, 2011 മുതൽ ലോക ചാമ്പ്യൻഷിപ്പിന്റെ ഓരോ പതിപ്പിലും ഇന്ത്യ മെഡൽ നേടുന്ന റെക്കോർഡും തുടരുകയാണ്.

ചെറുപുഴ സ്വദേശിനിയായ ട്രീസ ജോളിക്ക് ഈ നേട്ടം വ്യക്തിപരമായും കേരളത്തിനും കണ്ണൂരിനും അഭിമാന നിമിഷമാണ്. അടുത്ത ലക്ഷ്യം ഫൈനൽ. സെമിഫൈനൽ വിജയിച്ചാൽ ട്രീസ–ഗായത്രി സഖ്യത്തിന് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി അല്ലെങ്കിൽ സ്വർണം സ്വന്തമാക്കാനുള്ള അവസരം ലഭിക്കും.

ലോക വേദിയിൽ മലയാളിത്തിളക്കം — ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ചരിത്രമെഴുതി!

കണ്ണൂർ: ഓണാഘോഷം അതിരുവിടാതിരിക്കാൻ സ്കൂൾ, കോളേജ് പരിസരങ്ങളിലും പ്രധാന ടൗണുകളിലും പാർക്കുകളിലും പോലീസിന്റെയും മോട്ടോർ വാഹ...
20/08/2026

കണ്ണൂർ: ഓണാഘോഷം അതിരുവിടാതിരിക്കാൻ സ്കൂൾ, കോളേജ് പരിസരങ്ങളിലും പ്രധാന ടൗണുകളിലും പാർക്കുകളിലും പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കർശന നിരീക്ഷണം. ഓണപ്പരീക്ഷയ്ക്ക് ശേഷം വിവിധ വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് പരിശോധന ശക്തമാക്കുന്നത്.
ചില വിദ്യാലയങ്ങളിലെ വിദ്യാർഥികൾ ഓണാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ കൊണ്ടുവരാൻ പദ്ധതിയിട്ടതായി പോലീസിനും മോട്ടോർ വാഹന വകുപ്പിനും വിവരം ലഭിച്ചിട്ടുണ്ട്. ബി എം ഡബ്ല്യു ഉൾപ്പെടെയുള്ള ആഡംബര കാറുകൾ വിദ്യാർഥികൾ വാടകയ്ക്ക് ബുക്ക് ചെയ്തതായും സൂചനയുണ്ട്.
ലൈസൻസില്ലാതെ വാഹനമോടിക്കുക, അമിതവേഗതയിൽ വാഹനമോടിക്കുക, ഗതാഗത നിയമങ്ങൾ ലംഘിക്കുക, സ്കൂൾ-കോളേജ് കോമ്പൗണ്ടിൽ വാഹനമെത്തിച്ച് അഭ്യാസ പ്രകടനം നടത്തുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് വാഹനം നൽകി വിട്ടാൽ രക്ഷിതാക്കൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. വിദ്യാർഥികൾക്ക് വാടകയ്ക്ക് വാഹനങ്ങൾ നൽകുന്നവർക്കെതിരെയും വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകും.
വിദ്യാലയ പരിസരങ്ങളിൽ പോലീസ് മഫ്തിയിലും നിരീക്ഷണം നടത്തും. ലഹരി ഉപയോഗവും വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പും സ്കൂൾ-കോളേജ് പരിസരങ്ങളിൽ പരിശോധന ശക്തമാക്കും. ഓണാഘോഷം സുരക്ഷിതമായും നിയന്ത്രിതമായും നടത്തണമെന്നാണ് പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നിർദേശം.

പാലക്കയം തട്ടിൽ പരിസ്ഥിതിസമിതി പരിശോധന നടത്തി  പയ്യാവൂർ: പാലക്കയംതട്ടിൽ നിർമാണം നടത്തിവരുന്ന സ്വകാര്യ റിസോർട്ടിൽ ക്രമവിര...
20/08/2026

പാലക്കയം തട്ടിൽ പരിസ്ഥിതി
സമിതി പരിശോധന നടത്തി

പയ്യാവൂർ: പാലക്കയംതട്ടിൽ നിർമാണം നടത്തിവരുന്ന സ്വകാര്യ റിസോർട്ടിൽ ക്രമവിരുദ്ധമായ നിർമാണ പ്രവൃത്തികൾ നടക്കുന്നതായി ആരോപണമുയർന്നിട്ടുള്ള സാഹചര്യത്തിൽ കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി അംഗങ്ങൾ നേരിട്ട് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ദിവസം പാലക്കയംതട്ട് സന്ദർശിച്ച സജീവ് ജോസഫ് എംഎൽഎ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചിരുന്നു.
എന്നാൽ അടുത്ത ദിവസം തന്നെ എംഎൽഎയുടെ നിർദ്ദേശങ്ങൾ അവഗണിച്ച് നിർമാണ പ്രവൃത്തികൾ തുടർന്നതായും, കെട്ടിടത്തിന്റെ ഉയരം പാലക്കയം തട്ടിന്റെ സ്വാഭാവിക ഭൂപ്രകൃതിയും പ്രത്യേകിച്ച് വ്യൂ പോയിന്റും മറയ്ക്കുന്ന വിധത്തിൽ എത്തിയതായി കണ്ട സാഹചര്യത്തിൽ എംഎൽഎ റിസോർട്ടിൻ്റെ ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും മുകളിലേക്കുള്ള നിർമാണം തുടരരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ മുകളിലത്തെ നിലയുടെ നിർമാണം പൂർത്തിയാക്കി കോൺക്രീറ്റ് ചെയ്യുകയാണുണ്ടായത്. ഇതേതുടർന്ന് വിഷയത്തിന്റെ ഗൗരവം ജില്ലാ, താലൂക്ക് വികസന സമിതികളിൽ എംഎൽഎ ഉന്നയിക്കുകയും റവന്യൂ വകുപ്പ് മന്ത്രി, ടൂറിസം വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി.
പരിശോധനയിൽ റിസോർട്ട് നിർമാണത്തിൽ നിരവധി അപാകതകളും ചട്ടലംഘനങ്ങളും നടന്നിട്ടുണ്ടെന്നാണ് പ്രാഥമികമായി ബോധ്യപ്പെട്ടതെന്ന് എംഎൽഎ അറിയിച്ചതിനെ തുടർന്ന് നിർമാണ പ്രവൃത്തി നിർത്തിവയ്ക്കാൻ കണ്ണൂർ കളക്ടർ ഉത്തരവും നൽകിയിട്ടുണ്ട്. വ്യാഴാഴ്ച സ്ഥലം സന്ദർശിച്ച കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി അംഗങ്ങൾ പരിശോധിക്കുകയും പാലക്കയം തട്ടിന്റെ സ്വാഭാവിക ഭൂപ്രകൃതിയെയും ദൃശ്യഭംഗിയെയും വ്യൂ പോയ്ന്റിനെയും മറയ്ക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ മുകളിലത്തെ നില നിർമിച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിരവധി എസ്ടി ജനസമൂഹങ്ങളുടേതടക്കം നൂറുകണക്കിന് കുടുംബങ്ങൾ റിസോർട്ട് സ്ഥിതിചെയ്യുന്ന പ്രദേശത്തിൻ്റെ താഴെയായുണ്ട്. നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശങ്കകൾ താഴ്‌വരയിലെ ജനങ്ങളെ ഏറെ ഭീതിയിലാക്കിയിട്ടുണ്ട്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെ നിരന്തരം പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ അതീവ പരിസ്ഥിതിലോലമായ പ്രദേശത്ത് നിയമങ്ങളും ചട്ടങ്ങളും മറികടന്നുള്ള നിർമാണ പ്രവൃത്തികൾ നടത്തുന്നത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാകുമെന്നും ജില്ലാ പരിസ്ഥിതി സമിതി വിലയിരുത്തി. ജിയോളജി, സോയിൽ വകുപ്പുകളുടെ അനുമതിയില്ലാതെയാണ് നിർമാണം തുടങ്ങിയതെന്നും 2022 ൽ പെർമിറ്റ് നൽകിയതിൽ ദുരൂഹതയുണ്ടെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നും സമിതിയംഗങ്ങൾ അറിയിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവ് അവഗണിച്ചും നിർമാണം തുടരുകയാണെന്നും സമിതി കുറ്റപ്പെടുത്തി. ജില്ലാ കളക്ടർ പാലക്കയംതട്ടിലെത്തി പ്രദേശവാസികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിലുള്ള
അനധികൃതവും അപകടകരവുമായ നിർമാണ പ്രവൃത്തികൾ നേരിൽ കണ്ട് ബോധ്യപ്പെട്ട് ഉടൻതന്നെ നിർത്തിവയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി അംഗങ്ങളായ വിനോദ് പയ്യട, സി. വിശാലാക്ഷൻ, അഡ്വ.വി. ദേവദാസ്, രാജൻ കോരമ്പേത്ത് എന്നിവരാണ് പാലക്കയംതട്ടിൽ പരിശോധനക്കായെത്തിയത്.

ഇനി പെൻഷൻ വീട്ടിൽ കിട്ടില്ല; പ്രതിഷേധവുമായി പെൻഷൻകാർ കുടിയാൻമലയിൽകുടിയാൻമല: ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം ഒഴി...
20/08/2026

ഇനി പെൻഷൻ വീട്ടിൽ കിട്ടില്ല; പ്രതിഷേധവുമായി പെൻഷൻകാർ കുടിയാൻമലയിൽ

കുടിയാൻമല: ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പെൻഷൻ ഗുണഭോക്താക്കൾ കുടിയാൻമലയിൽ പ്രതിഷേധിച്ചു. കിടപ്പുരോഗികൾക്ക് ഒഴികെ മറ്റുള്ളവർ ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ കൈപ്പറ്റണമെന്ന പുതിയ സംവിധാനത്തിനെതിരെയാണ് പ്രതിഷേധം.

SWWAയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗം കെ.പി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. SWWA സെക്രട്ടറി രാജന്മ ഐ.ജി. അധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി രതീഷ് ബാബു, KSKTU ഏരിയ കമ്മിറ്റി അംഗം കെ. കരുണാകരൻ എന്നിവർ സംസാരിച്ചു. SCFWA സെക്രട്ടറി പി.എം. വേണുഗോപാൽ സ്വാഗതവും KSKTU വില്ലേജ് സെക്രട്ടറി സിന്ധു സാജു നന്ദിയും പറഞ്ഞു.

വീട്ടിലെത്തിയിരുന്ന പെൻഷൻ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനുള്ള തീരുമാനം വയോജനങ്ങൾക്കും ബാങ്കിലെത്താൻ പ്രയാസമുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. കേരളത്തിൽ വിവിധ സംഘടനകൾ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

31-ാമത് സതേൺ സോണൽ കൗൺസിൽ യോഗം മഹാബലിപുരത്ത്; മുഖ്യമന്ത്രിമാർ പങ്കെടുത്തുമഹാബലിപുരം: 31-ാമത് സതേൺ സോണൽ കൗൺസിൽ യോഗം തമിഴ്ന...
20/08/2026

31-ാമത് സതേൺ സോണൽ കൗൺസിൽ യോഗം മഹാബലിപുരത്ത്; മുഖ്യമന്ത്രിമാർ പങ്കെടുത്തു

മഹാബലിപുരം: 31-ാമത് സതേൺ സോണൽ കൗൺസിൽ യോഗം തമിഴ്നാട്ടിലെ മഹാബലിപുരത്ത് ആരംഭിച്ചു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നു.

കേരളത്തിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സംഘത്തോടൊപ്പമുണ്ട്.

യോഗത്തിനിടെ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വിവിധ വിഷയങ്ങളും സഹകരണ സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായാണ് വിവരം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് 31-ാമത് സതേൺ സോണൽ കൗൺസിൽ യോഗം നടക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും അന്തർസംസ്ഥാന വിഷയങ്ങളിൽ ഏകോപനം ഉറപ്പാക്കുന്നതിനുമുള്ള വേദിയാണ് സോണൽ കൗൺസിൽ.

ജലവിഹിതം, അടിസ്ഥാനസൗകര്യ വികസനം, സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയങ്ങൾ, സാമ്പത്തികവും ഭരണപരവുമായ സഹകരണം തുടങ്ങിയ പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

കണ്ണൂർ:ജില്ലയിലെ ചെറുപുഴ പുളിങ്ങോം എന്ന ഗ്രാമത്തിൽ നിന്നും 2025 ലെ അർജുന അവാർഡ് ട്രീസ ജോളിയുടെ കരങ്ങളിലേയ്‌ക്കെത്തുമ്പോൾ...
18/08/2026

കണ്ണൂർ:ജില്ലയിലെ ചെറുപുഴ പുളിങ്ങോം എന്ന ഗ്രാമത്തിൽ നിന്നും 2025 ലെ അർജുന അവാർഡ് ട്രീസ ജോളിയുടെ കരങ്ങളിലേയ്‌ക്കെത്തുമ്പോൾ പുളിങ്ങോം എന്ന ഗ്രാമത്തിനും ഏറെ അഭിമാനം. ചെറുപുഴ സെൻ്റ് ജോസഫ് സ്‌കൂളിലേക്ക് അച്ഛൻ ജോളി മാത്യുവിൻ്റെ കൈപിടിച്ച് കളിക്കളത്തിൽ ഇറങ്ങിയ കൊച്ചു ട്രീസ ജോളി ഇന്ന് അർജുന അവാർഡ് പട്ടം മുറുകെ പിടിച്ച് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു.

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിലെ തൻ്റെ മകളുടെ മത്സരം കാണുന്ന അച്ഛനും അമ്മയും സഹോദരിയും, കുടുംബത്തിൻ്റെ സന്തോഷ നേട്ടത്തിൽ നാടൊന്നാകെ പങ്കുചേർന്ന് ആഘോഷമാക്കുന്ന കാഴ്‌ച, ഇവയെല്ലാമാണ് ഇപ്പോൾ ഈ നാടിൻ്റെ വിശേഷക്കാഴ്‌ചകൾ. ട്രീസയുടെ അച്ഛൻ ജോളി മാത്യു വോളിബോൾ പരിശീലകൻ ആയിരുന്നു. അതെ സ്‌കൂളിലെ അധ്യാപികയായിരുന്നു അമ്മ ഡെയ്‌സി ജോളി. പാലാവയൽ സെൻ്റ് ജോൺ സ്‌കൂളിലായിരുന്നു ട്രീസയുടെ യുപി വിദ്യാഭ്യാസം.

അതിനു ശേഷം കളിയിലെ മികവ് തിരിച്ചറിഞ്ഞ ജോളി മാത്യുവിൻ്റെ സുഹൃത്ത് കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകൻ ഡോ. അനിൽ രാമചന്ദ്രൻ 2016 ഇൽ കല്യാശേരി ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് ട്രീസയെ മാറ്റി. പിന്നീട് അങ്ങോട്ട് ട്രീസയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏഴാമത്തെ വയസിൽ സംസ്ഥാന അണ്ടർ 11 വിഭാഗത്തിൽ മത്സരിച്ചു തുടങ്ങിയ ട്രീസ 2020 ലാണ് ഹൈദരാബാദ് ദേശീയ ക്യാമ്പിലേക്ക് മാറിയത്. അതോടെ അന്താരാഷ്ട്ര തലത്തിലും ട്രീസ മിന്നും പ്രകടനം കാഴ്‌ചവച്ച് വിജയക്കൊടി പാറിച്ചു.

അണ്ടർ 13 ദേശീയ തലത്തിൽ സബ്‌ജൂനിയർ മത്സരത്തിൽ റണ്ണർ അപ്പായി. ഇൻ്റർനാഷണൽ മെഡൽ ജൂനിയർ 17 വിഭാഗത്തിൽ 2018 ഗോൾഡ് മെഡൽ (ബംഗ്ലാദേശ് ) 2019 ജർമ്മനി ബെർലിൻ നടന്ന മത്സരത്തിൽ വെങ്കല മെഡലും നേടി. 2019 ഇൽ വേൾഡ് ജൂനിർ വിഭാഗത്തിൽ 7ആം റാങ്ക്. 2022 കോമൺ വെൽത്, 2024ഏഷ്യൻ ബാഡ്‌മിന്‍റണ്‍ കിരീടം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ. 2024 ഇൽ മലേഷ്യയിൽ നടന്ന ഏഷ്യൻ ബാഡ്‌മിന്‍റണ്‍ ടീം ചാമ്പ്യൻഷിപ്പിൽ സ്വർണ നേട്ടം സ്വന്തമാക്കി.

ഇന്ത്യ ഏഷ്യൻ ടീം ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സ്വർണ്ണം നേടി. 2022 കോമൺവെൽത്ത് ഗെയിംസ്, ബർമി ഹാം മിക്‌സഡ് ടീം ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലൽ, 2022 ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍ വനിതാ ഡബിൾസിൽ വെങ്കല മെഡലും ദുബായിൽ വച്ച് നടന്ന 2023 ഏഷ്യൻ മിക്‌സഡ് ടീം ചാമ്പ്യൻഷിപ്പിൽ വെങ്കല മേഡലും നേടിയ ട്രീസ 2023ലെ ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍ വനിതാ ഡബിൾസിൽ വെങ്കല മെഡലും നേടി വിജയം ആവർത്തിച്ചു.

2024 മലേഷ്യയിൽ വച്ച് നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ സ്വർണമെഡലും കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ മലയാളി എന്ന നിലയിലും ട്രീസ തിളങ്ങി. ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട വനിത എന്ന നിലയിലും ട്രീസ മിന്നി. സഹോദരി മരിയ ജോളിയും ബാഡ്‌മിന്‍റണിൽ മിന്നും താരം ആണ്

സൂക്ഷിക്കുക🛑..
18/08/2026

സൂക്ഷിക്കുക🛑..

Address

Kannur
670632

Alerts

Be the first to know and let us send you an email when Malabar Mirror posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malabar Mirror:

Shortcuts

Share