Samayam Publications

Samayam Publications Authors & there books!!!!!!!!!!!

24/08/2017

No automatic alt text available.
TG VijayakumarFollow
August 23, 2014 ·
രാത്രി മഴപെയ്തിറങ്ങുകയാണ്..!

- Tcv Satheesan

അല്‍പ നാളത്തെ പത്രപ്രവര്‍ത്തനം സഹായിച്ചത് കൊണ്ടാകാം, വായനയ്ക്ക് അല്പം വേഗത ഉള്ള ആളാണ്‌ ഈയുളളവന്‍.
എന്നാല്‍ പ്രിയ സുഹൃത്ത് ടി സി വി സതീശന്‍ ഒരു പുസ്തകം സ്വന്തം കൈപ്പടയില്‍ ഒപ്പിട്ടു ഏല്‍പ്പിച്ചിട്ട് ഇപ്പോള്‍ മാസങ്ങള്‍ പലതായി.
കിട്ടിയപ്പോള്‍ മുതല്‍ വായന തുടങ്ങിയെങ്കിലും കൂടുതല്‍ എകാഗ്രതക്കായി ഓരോ പ്രാവശ്യവും വായന മാറ്റി വെക്കും. ഓരോ വായനയിലും അതി വിശിഷ്ടമായ എന്തെങ്കിലും കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു സ്വാഭാവിക ചലനം എന്ന് വേണമെങ്കില്‍ അതിനെ പറയാം. ഈ പുസ്തകത്തെ കുറിച്ച് അങ്ങിനെ പറയുവാന്‍ ആണ് എനിക്കിഷ്ടം.
പലേ കഥാകാരന്മാരെയും പോലെ തന്റെ ബാല്യങ്ങളിലോ യൌവ്വനന്തിലോ ഒക്കെ സ്വാധീനിച്ചതോ വേദനിപ്പിച്ചതോ ആയ കഥാതന്തുക്കളെ പരുവപ്പെടുത്തി എടുക്കുകയല്ല ഈ കഥാകൃത്ത്. മറിച്ച് തുറന്ന മിഴികളിലൂടെ മനസ്സിലേയ്ക്ക് ആവാഹിചെടുക്കുന്ന വര്‍ത്തമാന കാലത്തിലെ സങ്കീര്‍ണതകളെ അതി മനോഹരമായ ദൃശ്യ ചാരുതയോടെ വായനക്കാരിലെയ്ക്ക് പകരുന്ന മനോഹരമായ എഴുത്തിന്റെ ഒരു ശൈലി

അത് കൊണ്ട് തന്നെ വായന ലളിതമാക്കാന്‍ സാധിക്കില്ല. ഓരോ കഥാന്ത്യവും മനസ്സില്‍ ആഴത്തില്‍ എഴുതി ചേര്‍ക്കുന്ന തീഷ്ണതയേറിയ ചിന്തയുടെ ഗുണവശങ്ങള്‍ നമ്മെ അലോസരപ്പെടുത്തും.കേവലം 75 പേജുകള്‍ മാത്രമുള്ള ഒരു പുസ്തകം നമുക്ക് സമ്മാനിക്കുന്നത് 750തോ അതില്‍ കൂടുതലോ താളുകളില്‍ നിന്നും നെടുവാനാകുന്നതിലും അധികമാണ് എന്ന് ചിന്തിച്ചു പോയാല്‍ അത്ഭുതമില്ല.

'സ്നേഹപൂര്‍വ്വം വൃന്ദയ്ക്ക്' എന്ന ആദ്യ കഥ തന്നെ ആധുനിക ലോകത്തെ കാമുക ഹൃദയത്തെ അനാവരണം ചെയ്തു കൊണ്ട് തുടങ്ങുന്നു. നാട്ടിന്‍ പുറത്തുകാരിയായ അധ്യാപികയോട്‌ 'ചാറ്റ്ചെ'യ്യുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥയെ എത്ര മനോഹരമായി ഇവിടെ അവതരിപ്പിക്കുന്നു. "ലാപ്‌ ടോപ്‌ മുന്നിലെയ്ക്കെടുത്ത് വെയ്ക്കുമ്പോള്‍ ഞാനതില്‍ വൃന്ദയെ കാണുകയായിരുന്നു അവളുടെ കവിള്‍ത്തടത്തിലെന്നോണം എന്റെ വിരലുകളുടെ മൃദു സ്പര്‍ശം അതിന്റെ ടച്ച്‌ സ്ക്രീനില്‍ പതിഞ്ഞപ്പോള്‍ അതാ അവള്‍ മുന്നില്‍ നില്‍ക്കുന്നു.," ആ കാപട്യം നിറഞ്ഞ കാമുക മനസ്സിനെ കഥാകൃത്ത് ഇങ്ങിനെ അടയാളപ്പെടുത്തുന്നു.." താന്‍ ചൂടാവാതെടോ.ഞാന്‍ വെറുതെ പറഞ്ഞതാ, മനസ്സില്‍ മരുഭൂമികള്‍ രൂപം കൊള്ളുമ്പോള്‍ പ്രണയം,രതി ഇവ ഒരു മനുഷ്യനില്‍ എത്ര ആനന്ദമുണ്ടാക്കുന്നൂവെന്നു വെറുതെ ഒന്ന് സൂചിപ്പിചെന്നു മാത്രം.." എങ്കിലും എന്റെ ഈ പ്രണയ മഴയെ എനിക്ക് നഷ്ടപ്പെട്ടു കൂടാ, ഞാനെന്റെ പത്തി മെല്ലെ താഴ്ത്തി." നോക്കുക.. കഥയുടെ മനോഹരമായ അന്ത്യം.

"പവര്‍ കട്ട്‌" എന്ന കഥ വര്‍ത്തമാന കാലത്തെ പെണ്‍കുട്ടികള്‍ക്കുള്ള ഒരു ഉപദേശം കൂടിയാണ്. ചുറ്റുപാടും ദൈനം ദിനം കേട്ട് കൊണ്ട് , കണ്ടു കൊണ്ടിരിക്കുന്ന സംഭവ പരമ്പരകളില്‍ വിലപിക്കുകയല്ല,മറിച്ച് പ്രായോഗിക വശങ്ങളെ തേടി പരിഹാരം നിര്‍ദേശിക്കുന്നിടത്താണ് എഴുത്തുകാരന്റെ കര്‍ത്തവ്യം പൂര്‍ണമാകുന്നത്. യാത്രക്കിടയില്‍ വഴി മുട്ടിയ പെണ്‍കുട്ടിയുടെ മനസ്സ് നന്നായി വരച്ചു, ഒപ്പം സ്ത്രീകളുടെ കൌശലമായിരിക്കും സ്വയരക്ഷയ്ക്കു നല്ലത് എന്ന സന്ദേശവും.

ഇങ്ങിനെ നോക്കിയാല്‍ ഓരോ കഥകളും സമ്മാനിക്കുന്നത് ചിന്തകളുടെയും അന്വേഷണങ്ങളുടെയും ഒരു പുതിയ തലമാണ്. വായിച്ചു തീര്‍ക്കുകയല്ല കഥകള്‍, മറിച്ച് ചിന്തിച്ചു തുടങ്ങുകയാണ് നമ്മള്‍ എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന ആഖ്യാന രീതിക്ക് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് 'കോളാമ്പി.' എന്ന കഥ. കഥാകൃത്ത് പ്രകൃതിയില്‍ നിലയുറപ്പിച്ചു പ്രകൃതിയോടു താദാത്മ്യം പ്രാപിച്ചു വായനക്കാരനെയും അങ്ങോട്ട്‌ ആകര്‍ഷിക്കുന്ന മനസ്സിനുടമയാണ്."തേനൂറുന്ന വരിക്ക ചക്കകളുടെ കഥയിലൂടെ" ഇത്തരം ഒരു വലിയ ദൌത്യം അദ്ദേഹം നിര്‍വഹിക്കുന്നു. പ്രശംസാര്‍ഹാമാണ്, അതുപോലെ തന്നെ "പോസ്റ്റ്‌ ബോക്സ്" എന്ന കഥ. പ്രതിബദ്ധതയുളള ഈ എഴുത്തിന്റെ മനസ്സ്.കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന മുഹൂര്‍ത്തങ്ങളെയല്ല, മറിച്ച്, ചില തിരിഞ്ഞ് നോട്ടങ്ങളും പുതിയ ചിന്താ സരണികളും തുറക്കപ്പെടുന്നു ഇവിടെ. .

ഈ സമാഹാരത്തിലെ എറ്റവും മികവുറ്റ കഥകളില്‍ ഒന്നാണ് 'അമലുവിന്റെ പൂമ്പാറ്റ' എന്ന കഥ, അമലുവിനെ നമുക്ക് പരിചയപ്പെടുത്തുന്നത് തന്നെ ജൈവീകതയുടെ ലോകത്തേയ്ക്ക് കൈ പിടിച്ചു കൊണ്ടുപോയിട്ടാണ്. മാത്രുത്വത്തില്‍ തുടിക്കുന്ന കുഞ്ഞു അമലുവിന്റെ മനസ്സിലൂടെ തുടങ്ങി കഥയുടെ വികാസ പരിണാമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും ലോകത്ത് ഉഴറി നമ്മുടെ മനസ്സിനെ ഉഷ്ണം പിടിപ്പിക്കുന്നു എന്നതാണ് സത്യം. അത് ശീതീകരിച്ച് സാമാന്യ നിലയിലേയ്ക്ക് കൊണ്ടുവരണമെങ്കില്‍ അല്പ സമയം എടുക്കേണ്ടി വരും.

24 കഥകളുടെ ഈ സമാഹാരത്തിലെ ഏറ്റവും നല്ല കഥ ഏതെന്നു ചോദിച്ചാല്‍ നിസ്സംശയം ഞാന്‍ പറയും "ചോര വാര്‍ന്നൊഴുകുന്ന അകിടുകള്‍ " എന്ന കഥ തന്നെയാണെന്ന്. കഥാകാരന് കഥ പറച്ചില്‍ ഒരു ജോലിയല്ല, മറിച്ച് അവന്റെ മനസ്സിന്റെ പ്രതികരണമാണ്, മനസ്സിലെ വികാര വിചാരങ്ങളെ പ്രതിദ്ധ്വനിപ്പിക്കലാണ്.
സാമൂഹ്യ പ്രതിബദ്ധതയുടെ ബഹിര്സ്പുരണങ്ങള്‍ ആണ്.ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്ത് ആഗോളവത്കരണപ്രക്രിയയുടെ ദുരന്തങ്ങള്‍ ആണെന്ന് ഈ കഥാകാരന്‍ തിരിച്ചറിയുന്നു, ചൂണ്ടിക്കാണിക്കുന്നു, അത്യന്തം ഔന്നത്യം പുലര്‍ത്തുന്ന ഒരു ആക്ഷേപ ഹാസ്യത്തിലൂടെ. ഓരോ വരികളിലും വിമര്‍ശനത്തിന്റെ തീപ്പന്തങ്ങള്‍ എറിയുന്ന, പുനര്‍ചിന്തകളുടെ ആവശ്യകതയിലേയ്ക്കു വിരല്‍ ചൂണ്ടുന്ന, നിരുത്തരവാദങ്ങള്‍ക്ക് നേരെ പടവാള്‍ ഓങ്ങുന്ന ശക്തമായ രചന. അത്തരത്തില്‍ എങ്ങിനെയും പറയാവുന്ന ഈ കഥയിലൂടെ ഏതു വിഷയവും ഏതു ശൈലിയും തനിക്കു ചേരുമെന്ന് കഥാകാരന്‍ പ്രഖ്യാപിക്കുന്നു.

"ദന്തഗോപുരങ്ങളിലിരുന്നു വന്കീടങ്ങള്‍ ചെറു കീടങ്ങളെ വിളിപ്പിച്ചു.അടച്ചിട്ട മുറിയില്‍ വികസ്വരനമാര്‍ ഒത്തു കൂടി. കോളകളില്‍ 'തയോഗാന്‍' ചേര്‍ത്ത്ശീതീകരിച്ച പാനീയം അവര്‍ക്ക് കുടിക്കാനായി കൊടുത്തൂ. തീന്മേശയില്‍ വിഭവങ്ങളായി നവജാത ശിശുക്കളുടെ വലിയ തലകള്‍, അകാലത്തില്‍ ആര്‍ത്തവം നിന്നുപോയ പെണ്ണുങ്ങളുടെ കരളുകള്‍,വന്ധ്യതയാല്‍ഉറങ്ങിപോയ പുരുഷ ലിന്ഗങ്ങള്‍ ചാപ്സായും ഫ്രൈ ആയും. അവയില്‍ ചേര്‍ത്ത മസാലകളുടെ എരിവില്‍ സ്റ്റഫ്‌.ചെയ്തു വെച്ച വികസ്വരതലകള്‍ എരിപിരി കൊണ്ടു..... ...
..രത്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും സമ്മാനമായി കൊടുത്തു, പുറമേ എത്യോപ്യയിലും സോമാലിയായിലും കാഴ്ചകള്‍ കണ്ട് ആസ്വദിക്കാനുള്ള വിമാന ടിക്കെറ്റും.."

ഇങ്ങിനെ വിവിധങ്ങളായ വിഷയങ്ങളെ ഒരു നല്ല ഡിസൈനറുടെ 'ക്രാഫ്റ്റിനഗ്' വൈദഗ്ദ്യത്തോടെ കഥകളിലൂടെ ജീവിതവുമായി കൂട്ടിപ്പിടിപ്പിക്കുമ്പോള്‍ ഒരു സാധാരണ വായനക്കാരനെ അസാമാന്യ ചിന്തകളിലേയ്ക്കോ, കുറഞ്ഞപക്ഷം പ്രതീക്ഷകളുടെതായ ആശങ്കകളിലേയ്ക്കോ നയിക്കപ്പെടുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല എന്ന് തോന്നുന്നു. തീര്‍ച്ചയായും ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു കഥാകാരനെ ഇപ്രകാരം പരിചയപ്പെടുത്തുവാന്‍ സന്തോഷമുണ്ട്.

- ടി സി വി സതീശന്‍-
04985 201088/9447685185
ലിറ്റില്മൊരെ606്ഗ്മെയിൽ.കോംബ്ബ്യ്‌
സമയം പബ്ലികേഷന്‍സ്
ഫോര്‍ട്ട്‌ റോഡ്‌ കണ്ണൂര്‍.

(റീ പോസ്റ്റ്‌ )

യുവ എഴുത്തുകാരനായ ഫാസിൽ ചെങ്ങളായിയുടെ ആദ്യ കവിത പുസ്തകമാണ് സമയം പുബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പ്രണയത്തിന് സൂത്രവാക്യങ്ങ...
08/08/2017

യുവ എഴുത്തുകാരനായ ഫാസിൽ ചെങ്ങളായിയുടെ ആദ്യ കവിത പുസ്തകമാണ് സമയം പുബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പ്രണയത്തിന് സൂത്രവാക്യങ്ങൾ.
തന്റെ ജീവിതാനുഭവങ്ങളും ഓർമകളും കോർത്തിണക്കി, തന്റെ പ്രണയം സമ്മാനിക്കുവാൻ സൂത്രവാക്യങ്ങൾ മറന്ന പ്രണയവും ഈ കവിതകളിൽ ഊറിവരുന്നുണ്ട്. ശാന്ത കാവുമ്പായി തന്റെ അവതാരികയിൽ പറഞ്ഞതുപോലെ ചിത്രശലഭവും ഉദ്യാനവും പൂവും ജീവനുള്ള രൂപകങ്ങളായി പാറിപ്പറക്കുന്ന കവിതയിൽ ജീവിതത്തോട് മുഖം തിരിക്കാതെ ശുഭാപ്തിവിശ്വാസം പുലർത്തുന്ന കവിയുടെ ദാര്ശനികഭാവത്തിന്റെ സ്ഫുരണവും ഇടയ്ക്കൊന്നു തെന്നിമറയുന്നുണ്ട് .

20/05/2016
12/04/2016

സമയം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഇപ്പോൾ amazonലും ലഭ്യമാണ്

For Copies, Please ContactSamayam Publications, City Centre, Fort Road, Kannur-1PH: 0497 2703570
25/03/2016

For Copies, Please Contact
Samayam Publications, City Centre, Fort Road, Kannur-1
PH: 0497 2703570

25/03/2016
03/03/2016
30/12/2014

Pusthakamela 2014 Extended upto January 15th

New Books From Samayam Publications,Fort Road, Kannur-04972703570, samayampublications@gmail.com
29/12/2014

New Books From Samayam Publications,Fort Road, Kannur-04972703570, [email protected]

Address

Kannur
670001

Alerts

Be the first to know and let us send you an email when Samayam Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Samayam Publications:

Share

Category