ഗീതാഞ്ജലി

ഗീതാഞ്ജലി മനസിനെ തൊട്ടുണർത്തുന്ന ഗാനങ്ങൾ
(2)

പ്രേം നസീറിന്റെ 'സെവൻ -ടു-നയൺ കോൾ ഷീറ്റ്' !സ്വന്തം മകന്റെ കല്യാണത്തിന്  പങ്കെടുക്കാൻ പത്തുമിനിറ്റ് മാത്രം സമയംകിട്ടിയ പ്...
07/07/2025

പ്രേം നസീറിന്റെ 'സെവൻ -ടു-നയൺ കോൾ ഷീറ്റ്' !
സ്വന്തം മകന്റെ കല്യാണത്തിന് പങ്കെടുക്കാൻ പത്തുമിനിറ്റ് മാത്രം സമയംകിട്ടിയ പ്രേം നസീറിന്റെ തിരക്കുപിടിച്ച സിനിമാ ജീവിതത്തെക്കുറിച്ചുള്ള കൗതുകകരമായ അനവധി വാർത്തകൾ മലയാളികൾക്ക് സുപരിചിതമാണ്.ക്യാരവാനും ആധുനിക സംവിധാനങ്ങളുമൊന്നുമില്ലാതിരുന്ന പഴയകാലത്ത് സിനിമാ ചിത്രീകരണത്തിന്റെ ഇടവേളകളിൽ മരച്ചുവട്ടിൽ കിടന്ന് ഉറങ്ങുന്ന പ്രേം നസീറിന്റെ ചിത്രവും നമ്മൾ കണ്ടിട്ടുണ്ട്.ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്ക് എത്തിച്ചേരാനും അഭിനയത്തിനും ഡബ്ബിംഗിനും എല്ലാത്തിനും കൂടി ദിവസത്തിലെ ഇരുപത്തിനാല് മണിക്കൂർ തികയാതെപോയ ഒരു നടൻ,അതായിരുന്നു നസീർ.
പ്രേം നസീറിനെ അടുത്തറിയാവുന്നവരെല്ലാം അദ്ദേഹത്തെക്കുറിച്ച് വളരെയേറെ വിശേഷങ്ങൾ പറയാനുള്ളവരായിരിക്കുമല്ലോ.അങ്ങനെ പ്രേം നസീർ എന്ന സിനിമാ നടനിലെ വിശാല ഹൃദയനായ മനുഷ്യനെക്കുറിച്ച് ധാരാളം ആളുകൾ സംസാരിക്കുന്നതും തങ്ങളുടെ അനുഭവങ്ങൾ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും തന്റെ സിനിമാ നിർമ്മാതാക്കൾക്ക്വേണ്ടി 'സെവൻ -ടു-നയൺ കോൾ ഷീറ്റ്' എന്നൊരു പദ്ധതിതന്നെ നടപ്പാക്കിയ പ്രേം നസീറിനെ കുറിച്ച് ആദ്യമായി കേട്ടത് ജോൺ പോൾ പറഞ്ഞപ്പോഴാണ്.
ജോൺ പോൾ മാഷിന്റെ ഓർമ്മകളുടെ സുഭാഷിതങ്ങളിൽ എവിടെയോ കേട്ട അക്കാര്യം മനസ്സിൽ കല്യാണ സൗഗന്ധികംപോലെ പരിമളം ഉണർത്തുന്നു.
സിനിമ നിർമ്മാണത്തിലിറങ്ങി കൈപൊള്ളി പരാജയപ്പെട്ടുപോയ, സാമ്പത്തികമായി തകർന്നുപോയ ധാരാളം ആളുകളുണ്ട് സിനിമാലോകത്ത് .അവരുടെ പരാജയം പങ്കിടാൻ പലപ്പോഴും ആരുമുണ്ടാവാറില്ല എന്നതാണ് സത്യം.അവരുടെ തകർച്ച അവരുടെ മാത്രം തകർച്ചയായി മാറുന്ന അവസ്ഥകൾ.ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും പരാജപ്പെടുന്ന സിനിമാ നിർമ്മാതാവ് പിന്നീടങ്ങോട്ട് ആരെയും ആകർഷിക്കുന്ന ആളായിരിക്കില്ല.താരങ്ങൾതന്നെ നിർമ്മാതാക്കളായിരിക്കുന്ന പുതിയ സിനിമാ വ്യവസായ ലോകത്ത് മുൻ സിനിമകൾ സാമ്പത്തികമായി പൊളിഞ്ഞ നിർമ്മാതാവിന് അവരുടെയൊക്കെ ഒരു കോൾ ഷീറ്റ് കിട്ടുന്നകാര്യം ചിന്തിക്കാൻ പോലും കഴിയില്ല.സംവിധായകരുടെ കാര്യവും അങ്ങനെയാവാം.
അവിടെയാണ് സത്യനെയും മധുവിനെയും സർവ്വോപരി പ്രേം നസീറിന്റെയുമൊക്കെ വ്യക്തിപ്രഭാവത്തെ കുറിച്ച് ജോൺ പോൾ പറയുന്നത്.തങ്ങളുടെ സിനിമകൾ നിർമ്മിച്ചവർക്ക് ഏതെങ്കിലും തരത്തിൽ നഷ്ടമുണ്ടായാൽ അടുത്തൊരു സിനിമ വിജയത്തിന്റെ ചേരുവചേർത്ത് നിർമ്മിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ തങ്ങളുടെ സ്വാധീനവും പ്രശസ്തിയുമൊക്കെ ഉദാരമനോഭാവത്തോടെ ഉപയോഗിക്കുന്നതിൽ അവർ ഒരുമടിയും കാണിച്ചിരുന്നില്ലത്രേ അവർ.വിശേഷിച്ച് പ്രേം നസീർ!
നസീർ അതിനുവേണ്ടി 'സെവൻ -ടു-നയൺ കോൾ ഷീറ്റ്' എന്നൊരു പദ്ധതി തന്നെ നടപ്പാക്കിയിരുന്നുവത്രേ.ഇരുപത്തിനാലുമണിക്കൂറും സിനിമയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ തന്റെ സിനിമയ്ക്ക് വേണ്ടി പണംമുടക്കിയതിന്റെ പേരിൽ ആരെങ്കിലും ബുദ്ധിമുട്ടിയതായി അറിഞ്ഞാൽ വലിയ മനോവിഷമത്തിൽ വീണുപോകുകയും അവരെ സഹായിക്കാൻ തന്നാൽ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ എല്ലാ തിരക്കുകൾക്കുമിടയിൽ സജ്ജമാകുകയും ചെയ്യുമായിരുന്നു.സാമ്പത്തിക തകർച്ച വന്നുഭവിക്കാൻ ഇടയായ നിർമ്മാതാവിനെ ബന്ധപ്പെടുകയും അടുത്ത സിനിമ ചെയ്യാനാവശ്യമായ എല്ലാ ഊർജ്ജവും നൽകുകയും ചെയ്യുമായിരുന്നു.അതുവേണ്ടിയായിരുന്നു 'സെവൻ -ടു-നയൺ കോൾ ഷീറ്റ്' എന്നൊരു പരിപാടി അദ്ദേഹം നടപ്പാക്കിയത് ലോക സിനിമാ ചരിത്രത്തിൽതന്നെ ആദ്യമായിട്ടായിരിക്കും.
രാത്രി വൈകുവോളം നീണ്ടുനിൽക്കുന്ന അഭിനയവും ഡബ്ബിംഗ് ജോലികളുമൊക്കെ കഴിഞ്ഞ് കുറച്ച് നേരം ഒന്നുറങ്ങി രാവിലെ നേരത്തെ എഴുന്നേറ്റ് ഏഴു മുതൽ ഒൻപതുവരെയുള്ള സമയം സാമ്പത്തിക നഷ്ടമുണ്ടായ നിർമ്മാതാക്കളുടെ ചലച്ചിത്ര സംരംഭങ്ങൾക്ക്വേണ്ടി മാറ്റിവച്ച ഒരു നടൻ ലോക സിനിമയിൽ വേറെയുണ്ടാകുമോ എന്ന് സംശയമാണ്.ആ രണ്ടുമണിക്കൂർ എന്നത് നസീറിനെ സംബന്ധിച്ച് എന്തുമാത്രം വിലപ്പെട്ടതാണ് എന്നോർക്കണം.അത്രമാത്രം തിരക്കുപിടിച്ച സിനിമാനടനാണ് അദ്ദേഹം.ആ രണ്ടു മണിക്കൂർ കഴിഞ്ഞ് വേറെ എത്രയോ സിനിമകളുടെ സെറ്റുകളിലേക്ക് കോൾഷീറ്റ് അനുസരിച്ച് ഓടിയെത്തേണ്ടതുണ്ട്.അതിനെ അദ്ദേഹം വിളിച്ച പേരാണ് 'സെവൻ -ടു-നയൺ കോൾ ഷീറ്റ്'.ഒരുപാട് ചലച്ചിത്ര നിർമ്മാതാക്കൾ അങ്ങനെയൊരു പദ്ധതികൊണ്ടുമാത്രം മുൻപത്തെ സിനിമയിൽ നഷ്ടപ്പെട്ട പണം തിരിച്ച് പിടിച്ച അനുഭവങ്ങളുണ്ട്.തുടർന്നും സിനിമാ മേഖലയിൽ നിൽക്കാനും പണം മുടക്കാനും അവർക്ക് അങ്ങനെകിട്ടിയ കരുത്തും പിന്തുണയും ചെറുതല്ല.
ഒരു സിനിമ ചെയ്ത് പരാജിതനായ നിർമ്മാതാവിന് മറ്റൊരു സിനിമയ്ക്ക് വേണ്ട സാമ്പത്തികസഹായം,ഇതര സാങ്കേതിക സഹായം,വിതരണ സഹായം എന്നുവേണ്ട ഒരു സിനിമയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു എന്നത് എത്രയോ വലിയ കാര്യമാണ്.തന്റെ ചോറിനോടുള്ള ഒരു സിനിമാ നടന്റെ കൂറുമാത്രമല്ല അത്,സിനിമയുടെ രഥം എവിടെയും താണുപോകാതെ ഉരുണ്ടുകൊണ്ടേയിരിക്കണം എന്നാഗ്രഹിച്ച ഒരു കലാകാരന്റെ സിനിമാപ്രവർത്തകന്റെ ആത്മാർത്ഥതയും മനുഷ്യത്വവുമാണത്.അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമായിരിക്കാം അത്തരം മനുഷ്യരുണ്ടാവുന്നത്!
നാടോടിക്കാറ്റ് എന്ന സിനിമയിൽ ഒരു രംഗം ഇവിടെ ഓർക്കുകയാണ്.ബാങ്കിൽ നിന്ന് ലോണെടുത്ത് പശുവിനെ വാങ്ങിയ വിജയനും ദാസനും പ്രതീക്ഷിച്ച കറവ പശുവിൽ നിന്ന് കിട്ടാതെ പിണ്ണാക്ക് വാങ്ങാൻ പോലും കാശില്ലാതെ നട്ടം തിരിഞ്ഞു നിൽക്കുമ്പോൾ ബാങ്കിലെ മുടങ്ങിയ അടവ് ചോദിയ്ക്കാൻ വരുന്ന ഉദ്യോഗസ്ഥനോട് ദാസൻ പറയുന്ന ഒരു കാര്യമുണ്ട്.ഇതൊരു കൂട്ടു വ്യവസായമാണ്.ഒരു നഷ്ടം ഉണ്ടാകുമ്പോൾ രണ്ടു പാർട്ടികളും അതിന്റെ പങ്കുസഹിക്കണം എന്നത്.
തന്റെ സിനിമയിൽ നിർമ്മാതാവിന് ഉണ്ടാകുന്ന നഷ്ടം തന്റെ ബാദ്ധ്യതകൂടിയാണ് എന്ന് ചിന്തിച്ച അത് നികത്താൻ തന്നെക്കൊണ്ട് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് പ്രവർത്തിച്ച മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേം നസീർ എല്ലാ കാലഘട്ടത്തിലെയും സിനിമാ പ്രവർത്തകർക്ക് മാതൃകയായ വാടാത്ത സുഗന്ധപുഷ്പമാണ്. ആദരവോടെയല്ലാതെ അദ്ദേഹത്തെ ഓർമ്മിക്കാനാവില്ല!

കടപ്പാട്
Rejeesh Palavila
Lyricist/Content Writer
നന്ദി 🙏

മലയാളത്തിന്റെ വര പ്രസാദം ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഓർമ്മദിനം 🙏🙏🌹🌹പ്രശസ്ത ചിത്രകാരനും ശില്പിയും ആയിരുന്നു കെ എം വാസുദേവൻ...
07/07/2025

മലയാളത്തിന്റെ വര പ്രസാദം
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ
ഓർമ്മദിനം 🙏🙏🌹🌹
പ്രശസ്ത ചിത്രകാരനും ശില്പിയും ആയിരുന്നു കെ എം വാസുദേവൻ നമ്പൂതിരി അഥവാ ആർട്ടിസ്റ്റ് നമ്പൂതിരി.
ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ സാഹിത്യസൃഷ്ടികൾക്ക് നമ്പൂതിരിയുടെ ചിത്രങ്ങൾ പലപ്പോഴും അകമ്പടി തീർത്തിട്ടുണ്ട് .വളരെ ജനപ്രിയമാണ് അദ്ദേഹത്തിൻറെ വരകൾ .എംടി.യുടെ രണ്ടാമൂഴത്തിനും വി കെ എൻ ൻറെ പല കഥകൾക്കും അദ്ദേഹത്തിൻറെ രേഖാ ചിത്രങ്ങൾ അകമ്പടിയായി. കൂടാതെ മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യകാരന്മാരുടെയും കഥകൾക്ക് അദ്ദേഹത്തിൻറെ രേഖാ ചിത്രങ്ങൾ അകമ്പടിയായി. രണ്ടാമൂഴത്തിലെ ചിത്രങ്ങൾ പ്രസിദ്ധമാണ്.
ലോഹത്തകിടിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പി കൂടിയായിരുന്നു അദ്ദേഹം .കഥകളി നർത്തകരെ കുറിച്ചുള്ള അദ്ദേഹത്തിൻറെ ചിത്രശേഖരം ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി ചെയർമാനായി പ്രവർത്തിച്ചു. 1925 സെപ്റ്റംബർ 13ന് ചിങ്ങമാസത്തിലെ ആയില്യം നാളിൽ പൊന്നാനി
കരുവാട്ട് മനയിൽ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു . കലാ വിദ്യാഭ്യാസത്തിനായി വരിക്കാശ്ശേരി മനയിലെ കൃഷ്ണൻ നമ്പൂതിരിയുടെ സാമ്പത്തിക സഹായത്തോടെ ചെന്നൈയിലേക്ക് താമസം മാറി. കെസിഎസ് പണിക്കർ, ദേബി പ്രസാദ് റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരുടെ കീഴിൽ മദ്രാസ് ഫൈൻ ആർട്സ് കോളേജിൽ നിന്നും ചിത്രകല അഭ്യസിച്ചു.
1960ൽ ആണ് രേഖാ ചിത്രകാരനായി മാതൃഭൂമിയാഴ്ച പതിപ്പിൽ ചേർന്നത്. പിന്നീട് കലാ കൗമുദി , സമകാലിക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ആയിരക്കണക്കിനു രേഖാചിത്രങ്ങൾ വരച്ചു .നമ്പൂതിരി ചിത്രങ്ങൾ എന്ന ശൈലി തന്നെ പ്രസിദ്ധമായി. അരവിന്ദന്റെ ഉത്തരായനം ,കാഞ്ചന സീത എന്നീ സിനിമകൾക്ക് ആർട്ട് ഡയറക്ഷൻ ചെയ്തിട്ടുണ്ട്.
കാഞ്ചന സീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പന ശ്രദ്ധേയമായിരുന്നു.
1974 ൽ ആർട്ട് ഡയറക്ടർക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ്,
2003 ൽ രാജാരവിവർമ്മ അവാർഡ് ,
2004ൽ ബാലസാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. സഹധർമ്മിണി മൃണാളിനിയും മക്കൾ പരമേശ്വരൻ, വാസുദേവൻ എന്നിവരും ആണ്.
2023 ജൂലൈ 7ന് അദ്ദേഹം അന്തരിച്ചു.
ഓർമ്മ പൂക്കൾ 🌹🌹🙏🙏

ആഡംബര കാറുകളിലെ ജനപ്രിയ വാഹനമായ മേഴ്‌സിഡീസ് ബെൻസ് കാർ സ്വന്തമാക്കിയ ആദ്യത്തെ മലയാളി താരം നസീർ സർ ആണ് .തന്റെ നേട്ടത്തിൽ അ...
07/07/2025

ആഡംബര കാറുകളിലെ ജനപ്രിയ വാഹനമായ മേഴ്‌സിഡീസ് ബെൻസ് കാർ സ്വന്തമാക്കിയ ആദ്യത്തെ മലയാളി താരം നസീർ സർ ആണ് .

തന്റെ നേട്ടത്തിൽ അദ്ദേഹം അഹങ്കരിച്ചില്ല. പക്ഷേ അദ്ദേഹത്തെ ജീവന് തുല്യം സ്നേഹിച്ച ഇവിടുത്തെ സാധാരണ ജനങ്ങൾ അഹങ്കരിച്ചു.

അദ്ദേഹത്തിന്റെ നേട്ടം സ്വന്തം നേട്ടം എന്ന് കരുതി അഹങ്കരിച്ചു. എന്നാൽ ആ അഹങ്കാരത്തിനു ഒരു ഭംഗി ഉണ്ടായിരുന്നു.

സ്വാർത്ഥത തൊട്ടു തീണ്ടീയിട്ടില്ലാത്ത ജാഡകൾ ഇല്ലാത്ത ചില വല്ല്യ മനുഷ്യർക്ക് സൗഭാഗ്യങ്ങൾ ഓരോന്നും വന്നണയുന്നത് കണ്ടു കൊണ്ടിരിക്കാൻ ജനങ്ങൾക്ക് വല്ല്യ ഇഷ്ടമാണ് .

മലയാളത്തിന്റെ റിയൽ സൂപ്പർ സ്റ്റാർ പ്രേം നസീർ ❤❤❤

ഇന്ത്യൻ സിനിമയിലെ അതികായൻ, ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ ( യുസഫ്ഖാൻ )  98 വിടവാങ്ങിയിട്ട് ഇന്ന് 4 വർഷങ്ങൾ.പദ്മഭൂഷൻ, പദ്മ...
07/07/2025

ഇന്ത്യൻ സിനിമയിലെ അതികായൻ, ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ ( യുസഫ്ഖാൻ ) 98 വിടവാങ്ങിയിട്ട് ഇന്ന് 4 വർഷങ്ങൾ.

പദ്മഭൂഷൻ, പദ്മവിഭൂഷൻ, ദാദാസാഹിബ് ഫാൽക്കെ പുരസ്കാരങ്ങൾ നൽകി രാഷ്ട്രം ആദരിച്ചിട്ടുണ്ട്. പാകിസ്ഥാൻ അവരുടെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലും, വിദേശത്തും ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കളിൽ അദ്ദേഹത്തിന്റെ അഭിനയം പഠനവിഷയമാണ്. നാല്പതുകളിൽ ആരംഭിച്ച അഭിനയ സപര്യ തൊണ്ണൂറ്റി എട്ടുവരെ നീണ്ടു. 1944 ൽ ഇറങ്ങിയ ജ്വാർ ഹട് ആണ് ആദ്യം അഭിനയിച്ച ചിത്രം. ഇന്നത്തെ പാകിസ്ഥാനിലെ പെഷവാറിൽ ജനിച്ചു ഇന്ത്യയിൽ സ്ഥിര താമസമാക്കിയ അദ്ദേഹം രണ്ടു രാജ്യങ്ങൾക്കും ഇടയിൽ ഒരു സാംസ്‌കാരിക പാലമായിരുന്നു. വിഭജനത്തിൽ എന്നും വേദനിച്ച വ്യക്തി ആയിരുന്നു ദിലീപ്കുമാർ. പ്രശസ്ത അഭിനേത്രി സൈറഭാനു ഭാര്യയാണ്..

സ്മരണാഞ്ജലികൾ...

പ്രമുഖ നാടക അഭിനേത്രി  #ചേർത്തല_സുമതി അമ്മയ്ക്ക് സ്മരണാഞ്ജലികൾ. 🌹🙏🌹 പ്രശസ്ത ചലച്ചിത്ര ടിവി താരം സീമാ ജി നായർ മകളാണ്.
07/07/2025

പ്രമുഖ നാടക അഭിനേത്രി #ചേർത്തല_സുമതി അമ്മയ്ക്ക് സ്മരണാഞ്ജലികൾ. 🌹🙏🌹
പ്രശസ്ത ചലച്ചിത്ര ടിവി താരം സീമാ ജി നായർ മകളാണ്.

കേരളത്തിൽ മേജർ സെന്ററുകളിൽ നൂറുദിവസം പോലും തികക്കാത്ത സാമ്രാജ്യം ആന്ധ്രായിൽ 425+ ഓടിയെന്ന് പറയപ്പെടുന്നു. ഇവിടെ പരാജയമായ...
07/07/2025

കേരളത്തിൽ മേജർ സെന്ററുകളിൽ നൂറുദിവസം പോലും തികക്കാത്ത സാമ്രാജ്യം ആന്ധ്രായിൽ 425+ ഓടിയെന്ന് പറയപ്പെടുന്നു. ഇവിടെ പരാജയമായ യുവതുർക്കി തെലുങ്കിൽ സൂപ്പർഹിറ്റായി.അത് പോലെ ഇവിടെ നൂറു തികച്ചിട്ടും വിജയം നേടാതെ പോയ കാലാപാനി തമിഴിൽ ശിറൈശാലൈ ആയപ്പോൾ അവിടെ വമ്പൻ വിജയം ആയി.ദി പ്രിൻസ്, ഒരു യാത്രമൊഴി എന്നിവയെല്ലാം ഡബ്ബ് ചെയ്തു തമിഴ് തെലുങ്കു ഭാഷയിൽ വന്നപ്പോൾ ഓടിയെത്രെ. മമ്മൂട്ടി-നദിയ ടീം വീണ്ടും ഒരുമിച്ച, താപ്സീ നായികയായി വന്ന ഇവിടെ ഒട്ടും ശ്രദ്ധിക്കാതെ പോയ ഡബിൾസ് തമിഴിൽ ഹിറ്റായ വാർത്തയും കേട്ടിട്ടുണ്ട്.

ശങ്കറിന്റെ ബോയ്സ് തമിഴ്നാട്ടിൽ നഷ്ടമാണെന്നും കേരളത്തിൽ ഓടിയപ്പോൾ വിതരണക്കാർക്ക് ലാഭം കിട്ടിയെന്നുമാണ് അറിഞ്ഞത്.

ഇതുപോലെ സ്വന്തം നാട്ടിൽ വലിയ ശ്രദ്ധ കിട്ടാതെ മറുനാട്ടിൽ വലിയ വിജയം നേടിയ പടങ്ങൾ ഏതൊക്കെയാണ്?.

ഒറിജിനൽ കറുത്തമ്മയെ കാണാത്തവർ ഉണ്ടെങ്കിൽ കണ്ടോ😀 മധുവും ഭാര്യയും ആറ് പതിറ്റാണ്ടു മുൻപ്😍
06/07/2025

ഒറിജിനൽ കറുത്തമ്മയെ കാണാത്തവർ ഉണ്ടെങ്കിൽ കണ്ടോ😀
മധുവും ഭാര്യയും ആറ് പതിറ്റാണ്ടു മുൻപ്😍

ജി. കാർത്തികേയന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ ബാലചന്ദ്രമേനോൻ കഥ, തിരക്കഥ സംഭാഷണം എന്നിവ  രചിച്ച 1991-ൽ  പ്രദർശനത്തി...
06/07/2025

ജി. കാർത്തികേയന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ

ബാലചന്ദ്രമേനോൻ കഥ, തിരക്കഥ സംഭാഷണം എന്നിവ രചിച്ച 1991-ൽ പ്രദർശനത്തിനെത്തിയ സിനിമയായിരുന്നു ' നയം വ്യക്തമാക്കുന്നു'. സിനിമയിലെ എല്ലാ മേഖലയിലും കൈവെക്കുന്ന ബാലചന്ദ്രമേനോൻ അഭിനയിക്കാതെ സംവിധാനം മാത്രം ചെയ്ത ചുരുക്കം ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ മമ്മൂട്ടി അവതരിപ്പിച്ച വി.സുകുമാരൻ എന്ന കഥാപാത്രം അന്തരിച്ച കേരള നിയമസഭാ സ്പീക്കർ ജി. കാർത്തികേയനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതായിരുന്നു. വളർന്നുവരുന്ന രാഷ്ട്രീയക്കാരനായ സുകുമാരൻ തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിൽ ഭാര്യയെ അവഗണിക്കുകയും ഇതുമൂലം അവരുടെ ബന്ധം ദുർബലമാവുകയും വേർപിരിയലിലേക്ക് നയിക്കുകയും ചെയ്യുന്നതായിരുന്നു കഥ ......

ആളിനെ അറിയുമോ കായംകുളം ബാബു.. ❤️കായംകുളത്തെ പുല്ലിനും പുല്കൊടിക്കും സുപരിചിതനായ ഐഡിയ സ്റ്റാർ സിംഗർ കായംകുളം ബാബു...കയ്യി...
06/07/2025

ആളിനെ അറിയുമോ കായംകുളം ബാബു.. ❤️
കായംകുളത്തെ പുല്ലിനും പുല്കൊടിക്കും സുപരിചിതനായ ഐഡിയ സ്റ്റാർ സിംഗർ കായംകുളം ബാബു...
കയ്യിൽ ഒരു ക്യാപ്സ്യുൽ ടിന്നുമായി പ്രൈവറ്റ് ബസ്സുകളിലും കോടതി പരിസരത്തും കൊട്ടി പാടി നടന്ന കായംകുളം ബാബു..
അന്ധതയെ തോൽപ്പിച്ചു ഉൾക്കണ്ണിൽ രാഗങ്ങൾ കുത്തിനിറച്ചു സംഗീതത്തിന്റെ അലകൾ ഭാവ സാന്ദ്രമായി പേമാരി പോലെ പെയ്തിറക്കുന്ന നമ്മുടെ പ്രിയ ബാബൂസ്..
എത്ര എത്ര പാട്ടുകളുടെ വസന്തങ്ങളാണ് ആ ഖണ്ഠത്തിൽ നിന്നും ഗംഗാ പ്രാവഹമായി ഒഴുകി ഇറങ്ങിയിരുന്നത്..
"ദർശനം നൽകണേ ഗുരുവായൂരപ്പാ" മുതൽ "ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ"...❤️😍

കടപ്പാട്


#മുജീബ്കായം...
നന്ദി 🙏

പ്രേം നസീർ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് ടിനി ടോംസാറിനെ പറയാൻ ഞാൻ ആരും അല്ല, നിരുപാധികം മാപ്പും ക്ഷമയും പറയുന്നു : ഒടുവി...
06/07/2025

പ്രേം നസീർ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് ടിനി ടോം
സാറിനെ പറയാൻ ഞാൻ ആരും അല്ല, നിരുപാധികം മാപ്പും ക്ഷമയും പറയുന്നു : ഒടുവിൽ ക്ഷേമ ചോദിച്ചു ടിനി ടോം

നടന്‍ പ്രേംനസീറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം.
പ്രേം നസീർ എന്ന നടനെക്കുറിച്ച് പറയാൻ തനിക്ക് യാതൊരു യോഗ്യതയും ഇല്ലെന്നും, താൻ പറഞ്ഞ വാക്കുകളിൽ ഖേദമുണ്ടെന്നും മാപ്പു പറയുന്നെന്നും ടിനി ടോം പറഞ്ഞു. ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചാണ് ടിനി ടോമിന്റെ പ്രതികരണം.
'നസീർ സാറിനെ ആരാധിക്കുന്ന ലോകത്തിലെ ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ. സാറിനെ പറയാൻ ഞാൻ ആരും അല്ല. ഒരു ഇന്റർവ്യൂവിൽ നിന്ന് അടർത്തിയെടുത്ത ചെറിയ ഭാഗം തെറ്റായാണ് പ്രചരിക്കുന്നത്. നസീർ സാറിനെ ഞാൻ നേരിൽ കണ്ടിട്ടില്ല,
വിഷയത്തിൽ വൻ വിമർശനം ടിനി ടോമിനെതിരെ വന്നിരുന്നു. സിനിമാ സാംസ്കാരിക രംഗത്ത് നിരവധി പേരാണ് ടിനിയുടെ പ്രസ്താവന വിമർശിച്ചു രംഗത്തെത്തിയത്

അമിതാഭ് ബച്ചൻ ഒരിക്കൽ പറഞ്ഞൊരു കാര്യമുണ്ട് അദ്ദേഹം കരിയറിൻ്റെ ഉന്നതിയിൽ നിൽക്കുന്ന സമയത്ത് അദ്ദേഹത്തിനുണ്ടായൊരു അനുഭവത്ത...
06/07/2025

അമിതാഭ് ബച്ചൻ ഒരിക്കൽ പറഞ്ഞൊരു കാര്യമുണ്ട് അദ്ദേഹം കരിയറിൻ്റെ ഉന്നതിയിൽ നിൽക്കുന്ന സമയത്ത് അദ്ദേഹത്തിനുണ്ടായൊരു അനുഭവത്തെക്കുറിച്ച്.

സംഭവം ഏതാണ്ട് ഇങ്ങനെയാണ്..

അമിതാഭ് ബച്ചൻ ഒരു വിമാന യാത്ര ചെയ്യുകയായിരുന്നു. പ്ലെയിൻ ഷർട്ടും പാൻ്റും ധരിച്ച ഒരു മാന്യൻ അദ്ദേഹത്തിന്റെ അരികിലായി വന്നിരുന്നു കാഴ്ചയിൽ അയാളൊരു സാധാരണക്കാരനാണ്.. മുന്നിലും പിന്നിലുമുള്ള മറ്റ് യാത്രക്കാർ അമിതാഭ് ബച്ചനെ തിരിച്ചറിയുകയും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്യുമ്പോഴും ഈ മാന്യൻ മാത്രം അദ്ദേഹത്തോട് ഒന്നും മിണ്ടാതെ അയാളുടെ കാര്യങ്ങളിലേക്ക് മാത്രമൊതുങ്ങി ഇരിക്കുന്നു ഇടയ്ക്കിടെ അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ചായ കൊടുത്തപ്പോൾ അയാൾ ഒന്നും മിണ്ടാതെ അത് നുണഞ്ഞു.

ബച്ചൻ അയാളെ നോക്കി പുഞ്ചിരിച്ചു, സംഭാഷണം ആരംഭിക്കാൻ ശ്രമിച്ചു. അദ്ദേഹം വിനയത്തോടെ പുഞ്ചിരിച്ചുകൊണ്ട് , 'ഹലോ' എന്നു പറഞ്ഞു.

'നിങ്ങൾ സിനിമ കാണാറുണ്ടോ?'

മാന്യൻ മറുപടി പറഞ്ഞു, 'ഓ, വളരെ അപൂർവ്വമായി. ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒന്ന് കണ്ടു.'

ബച്ചൻ താൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന കാര്യം സൂചിപ്പിച്ചു.

അദ്ദേഹം പ്രതികരിച്ചു, 'ഓ, അത് കൊള്ളാലോ. താങ്കൾ എന്ത് ചെയ്യുന്നു.. മാന്യൻ ബച്ചനോടും ചോദിച്ചു ?'

ബച്ചൻ 'ഞാനൊരു നടനാണ്.

അയാൾ തലയാട്ടി, 'ഓ, നൈസ് !' വീണ്ടും വായനയിലേക്ക് പോയി.

പിന്നീട് ബച്ചൻ ഒന്നും അദ്ദേഹത്തോട് മിണ്ടിയില്ല

ഇറങ്ങിയപ്പോൾ, വെറുതെ അദ്ദേഹത്തിന് കൈ കൊടുത്ത് ബച്ചൻ പറഞ്ഞു 'നിങ്ങളോടൊപ്പം യാത്ര ചെയ്തത് വ്യത്യസ്തമായൊരു അനുഭവമായിരുന്നു.. എൻ്റെ പേര് അമിതാഭ് ബച്ചൻ!'

മാന്യൻ ഒരു പുഞ്ചിരിയോടെ കൈ കൊടുത്തു പറഞ്ഞു, 'നന്ദി... നിങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷം. ഞാൻ ജെആർഡി ടാറ്റയാണ് (ടാറ്റയുടെ ചെയർമാൻ)!'

ഈ അനുഭവക്കുറിപ്പ് അമിതാഭ് ബച്ചൻ ഉപസംഹരിക്കുന്നതിങ്ങനെയാണ്.. 'നിങ്ങൾ എത്ര വലിയ ആളാണെന്ന് നിങ്ങൾ കരുതിയാലും, അതിലും വലിയ ഒരാൾ എപ്പോഴും ഉണ്ടായിരിക്കുമെന്ന് അന്ന് ഞാൻ മനസ്സിലാക്കി.

താഴ്മയുള്ളവരായിരിക്കുക അതിനായിരിക്കും എപ്പോഴും വില♥

സ്മരണാഞ്ജലി..🙏എൽ പി ആർ വർമ(1927-2003)********************************പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായിരു...
06/07/2025

സ്മരണാഞ്ജലി..🙏
എൽ പി ആർ വർമ(1927-2003)
********************************
പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്ന
ലക്ഷ്മീപുരം പാലസ് പൂരം നാൾ രവിവർമ്മ- എൽ പി ആർ വർമ്മ ഓർമ്മയായിട്ട് ഇന്ന് 22 വർഷം.സംഗീതജ്ഞൻ എന്നതിന് പുറമേ ഏറെ ചിത്രങ്ങളൊന്നുമില്ലെങ്കിലും പിന്നണി ഗായകനും തിരക്കഥാകൃത്തും അഭിനേതാവും, ഗാനരചയിതാവും ആയിരുന്നു.ദക്ഷിണേന്ത്യയിൽ അങ്ങോളമിങ്ങോളം നിരവധി സംഗീതക്കച്ചേരി അവതരിപ്പിച്ചു.കെ പി ഏ സി അടക്കം നിരവധി സമിതികൾ ക്കു വേണ്ടി നാടകഗാനങ്ങളും ചിട്ടപ്പെടുത്തി.'അയിത്തം' എന്ന ചിത്രത്തിൽ ഒരു ഭാഗവതരായിത്തന്നെ വേഷമിട്ടു.അക്കരപ്പച്ചയിലേ..,അജ്ഞാതസഖീ ആത്മസഖീ.., ഉപാസന..ഉപാസന..,വീടിനു പൊൻമണി വിളക്കു നീ..,കുരുവിപ്പെട്ടി..,കടുവാപ്പെട്ടി..,കാവേരി തീരത്തു നിന്നൊരു.. തുടങ്ങിയവ ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്ന ഗാനങ്ങൾ.കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സർക്കാരിന്റെ നാടക അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.എട്ടാം വയസ്സിൽ തുടങ്ങി ആറര പതിറ്റാണ്ട് നീണ്ട സംഗീത ജീവിതം 2003 ജൂലൈ 6 ന് അവസാനിച്ചു.ആ സംഗീത പ്രതിഭയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം..

എഴുത്ത് കടപ്പാട് ശ്രീ .പ്രസാദ് എണ്ണയ്ക്കാട്.
നന്ദി 🙏

Address

Karunagapalli
690525

Telephone

+971505486919

Website

Alerts

Be the first to know and let us send you an email when ഗീതാഞ്ജലി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഗീതാഞ്ജലി:

Share