ഗീതാഞ്ജലി

ഗീതാഞ്ജലി മനസിനെ തൊട്ടുണർത്തുന്ന ഗാനങ്ങൾ
(1)

ബോളിവുഡ് ചിത്രം ​ഗ്യാങ്സ്റ്ററിലെ 'യാ അലി' എന്ന ​ഗാനത്തിലൂടെ പ്രശസ്തനായ ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു.
19/09/2025

ബോളിവുഡ് ചിത്രം ​ഗ്യാങ്സ്റ്ററിലെ 'യാ അലി' എന്ന ​ഗാനത്തിലൂടെ പ്രശസ്തനായ ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു.

മഞ്ഞക്കിളിയുടെമൂളിപ്പാട്ട്. #രാധികാതിലക് കിലുകിലെചിരിച്ചുകൊണ്ട്ശാന്തമായൊഴുകിയിരുന്നൊരുപുഴയുടെ ഒഴുക്ക്നിനച്ചിരിക്കാത്തൊരു...
19/09/2025

മഞ്ഞക്കിളിയുടെ
മൂളിപ്പാട്ട്.
#രാധികാതിലക്

കിലുകിലെചിരിച്ചുകൊണ്ട്
ശാന്തമായൊഴുകിയിരുന്നൊരുപുഴയുടെ ഒഴുക്ക്
നിനച്ചിരിക്കാത്തൊരുനേരത്തിൽ നിശ്ചലമായി.
പാടാനൊത്തിരിപാട്ടുകൾ
ബാക്കിവച്ചൊരു
പൂങ്കുയിൽ
എങ്ങോമറഞ്ഞു.
മൂകമായവീണയുടെ മൗനംതീർത്തശൂന്യതയുടെ മുഖംകണ്ട്
കാലംപോലും
കണ്ണീർപൊഴിച്ചിട്ടുണ്ടാവാം.
മലയാളികളുടെമനസ്സിൽ
വല്ലാത്തൊരുവിങ്ങൽതീർത്ത്
അകാലത്തിൽ
ഞെട്ടടർന്നുവീണൊരു
സംഗീതകുസുമം.
രാധികാതിലക്.

പാതിവഴിയിൽ നിലച്ചുപോയൊരു പാട്ടുപോലെയായിരുന്നു രാധികാതിലക് എന്നഗായികയുടെ ജീവിതം.
എന്നെന്നുംമലയാളികൾ ഹൃദയത്തോടുചേർത്തുവയ്ക്കുന്ന ഒരുപിടിമനോഹര ഗാനങ്ങളാലപിച്ച് അകാലത്തിൽ രാധികാതിലക് വിടപറഞ്ഞെങ്കിലും
പ്രസന്നമായ
ആ മുഖവും
ഹൃദ്യമായ
ആ സ്വരവും സംഗീതപ്രേമികളുടെമനസിൽ
ഇന്നുംമായാതെ നിൽക്കുന്നു.

എണ്‍പതുകളുടെ അവസാനത്തില്‍ സര്‍വകലാ യുവജനോത്സവങ്ങളിലൂടെയാണ് രാധികാതിലക് എന്നഗായിക ശ്രദ്ധിക്കപ്പെട്ടത്. സ്റ്റേജ്ഷോകളിലൂടെയുംമറ്റും രാധികയുടെമധുരനാദം മലയാളിയുടെമനസ്സില്‍ ഇടംപിടിച്ചു.
ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ്
സിനിമാരംഗപ്രവേശനം.
കൈവിരലിലെണ്ണാവുന്നത്ര ഗാനങ്ങളാണു രാധികാതിലക്‌ പാടിയതെങ്കിലും ആഗാനങ്ങളെല്ലാംതന്നെ
നമ്മുടെമനസ്സിലേയ്ക്ക്‌ ആഴ്‌ന്നിറങ്ങുന്ന ശബ്ദസുഭഗതയോടെയുള്ളവയായിരുന്നു.
"മായാമഞ്ചലിൽ ഇതുവഴിയെ...."
"കൈതപ്പൂമണമെന്തേ ചഞ്ചലാക്ഷി..."
"ദേവസംഗീതം നീയല്ലേ....."
"മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ...." തുടങ്ങിയവയെല്ലാം
എക്കാലത്തെയും ഹിറ്റുകളാണ്.
"ഘനശ്യാമസന്ധ്യാഹൃദയം..."
എന്നലളിതഗാനം
ആരെയാണ്
ആകർഷിക്കാതിരുന്നിട്ടുള്ളത്.
പിന്നെയുമുണ്ട്,
ഒരുപിടിലളിതഗാനങ്ങൾ.

"പച്ചിലത്തോണി"
എന്നചിത്രത്തിനു വേണ്ടി
ഷിബുചക്രവർത്തി..
ബേണി ഇഗ്നേഷ്യസ്
ടീമൊരുക്കിയ
"പച്ചിലത്തോണിതുഴഞ്ഞ്...."
എന്നഗാനമാണ്
രാധികാതിലക്
ആദ്യംപാടിയതെങ്കിലും
സംഘഗാനം
എന്നചിത്രത്തിലെ "പുല്‍ക്കൊടിത്തുമ്പിലും...."
എന്നഗാനമാണ്
ആദ്യംപുറത്തുവന്നത്.
ദീപസ്തംഭം മഹാശ്ചര്യത്തിലെ "നിന്റെകണ്ണില്‍ വിരുന്നുവന്നു...."
"എന്റെയുള്ളുടുക്കുംകൊട്ടി....",
രാവണപ്രഭുവിലെ
"തകില് പുകില്...",
നന്ദനത്തിലെ
"മനസ്സില്‍മിഥുനമഴ..."
തുടങ്ങി കൈതൊട്ടപാട്ടുകളെല്ലാം രാധികഹിറ്റാക്കിമാറ്റി.
മലയാളസിനിമയിലേക്ക് സ്വരസുന്ദരമായ ഒരുപിടി മികച്ചഗാനങ്ങൾ സമ്മാനിച്ചാണ് രാധികയെന്ന കുയിലിന്റെപാട്ട് നിലയ്ക്കുന്നത്.
മഞ്ഞക്കിളികളും
മൂളിപ്പാട്ടും
ദേവസംഗീതവുമില്ലാത്ത
ഏതോലോകത്തിലേക്ക്
വിധിയൊരുക്കിയമായാമഞ്ചലിൽ
രാധിക യാത്രയായപ്പോൾ
പാടിവച്ചപാട്ടുകളത്രയും
കാലത്തിന്റെകൈകളിൽ
എന്നുംകിലുങ്ങുന്ന
ചിലങ്കകളായി.
ആ കിലുക്കങ്ങൾ
ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്ക്
പെയ്തിറങ്ങുന്നു.
അനശ്വരമായി.

📽️ സിനിമാ സംവിധായകൻ ടി.കെ രാജീവ് കുമാറിന് 61-ാം പിറന്നാൾ.മലയാള സിനിമാ പ്രേമികള്‍ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച...
19/09/2025

📽️ സിനിമാ സംവിധായകൻ ടി.കെ രാജീവ് കുമാറിന് 61-ാം പിറന്നാൾ.

മലയാള സിനിമാ പ്രേമികള്‍ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച... മലയാളത്തിന്റെ പ്രിയ സംവിധായകരില്‍ ഒരാളാണ് ടി.കെ രാജീവ് കുമാര്‍. സഹസംവിധാന രംഗത്ത് നിന്ന് 1989 -ൽ കമൽഹാസൻ നായകനായ ചാണക്യൻ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. തുടർന്ന്, ക്ഷണക്കത്ത്, ഒറ്റയാൾ പട്ടാളം, മഹാനഗരം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, കണ്ണെഴുതി പൊട്ടുംതൊട്ട്, ജലമർമ്മരം, വക്കാലത്ത് നാരായണൻ കുട്ടി, ഇവർ, സീതാകല്യാണം, ഫ്രീകിക്ക് (ഹിന്ദി), ചൽ ചലാ ചൽ (ഹിന്ദി), ഒരു നാൾ വരും, രതിനിർവ്വേദം, തൽസമയം ഒരു പെൺകുട്ടി എന്നീ സിനിമകളും ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്തു. 1964 സെപ്റ്റംബർ 20 ന് കരുണാകര പണിക്കരുടെയും ഇന്ദിരക്കുട്ടിയമ്മയുടെയും മകനായി കോട്ടയത്തു ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലിയിൽ പ്രവേശിച്ചു. നാദസ്വര വിദ്വാൻമാരായ അമ്പലപ്പുഴ ബ്രദേഴ്സ് രാജീവ്കുമാറിന്റെ ബന്ധുക്കളായിരുന്നു. രാജീവ്കുമാറിന്റെ കലാപരമായ കഴിവ് തിരിച്ചറിഞ്ഞതോടെ മൃദംഗ വിദ്വാൻ ആലപ്പി ബാബുവിന്റെ കൂടെ മൃദംഗം പഠിയ്ക്കാൻ ചേർന്നു. പിന്നീട് മാവേലിക്കര എസ് ആർ രാജുവിന്റെ കീഴിലും മൃദംഗം പഠിച്ചു. 1979- 82 കാലത്ത് കേരള നാടക സംഗീത അക്കാദമി മോണോ ആക്ട് വിജയിയായിരുന്നു. 1979-ൽ സൂപ്പർ മിമിക്സ് എന്ന ഒരു മിമിക്രി ട്രൂപ്പും 1980-ൽ ബ്ലൂബേർഡ്സ് എന്നൊരു മ്യൂസിക്കൽ ബാൻഡും തുടങ്ങി.
നവോദയ അപ്പച്ചൻ നിർമ്മിച്ച് 1984-ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയുടെ സം‌വിധായകനായിരുന്ന ജിജോ പുന്നൂസിന്റെ കൂടെ സഹസം‌വിധായകനായാണ് രാജീവ് കുമാർ ആദ്യമായി സിനിമയിലെത്തുന്നത്. പിന്നീട് ഒന്നുമുതൽ പൂജ്യം വരെ എന്ന സിനിമയിൽ രഘുനാഥ് പലേരിയുടെ അസോസിയേറ്റായി പവർത്തിച്ചു. 1989-ൽ രാജീവ് കുമാർ ആദ്യമായി സം‌വിധാനം ചെയ്ത ചാണക്യൻ‍ എന്ന ചിത്രത്തിൽ നായകനായി കമല‍ഹാസനും നായികയായി ഹിന്ദി നടി ഊർമ്മിളയുമായിരുന്നു. ജയറാമും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രം വമ്പൻ വിജയമായിരുന്നു.

ഷോ ഡയറക്ടർ, നാടക നടൻ, മൃദംഗം താളവാദ്യ വിദഗ്ദ്ധൻ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ട അദ്ദേഹം മലയാള മനോരമ നടത്തിയ എന്റെ മലയാളം എന്ന പദ്ധതിയുടെ ഭാഗമായി കഥയാട്ടം എന്ന കലാസംരംഭത്തിന്റെ ആശയാവിഷ്കാരവും ഏകോപനവും നിർവഹിച്ചു. മലയാള നോവൽ സാഹിത്യത്തിലെ 10 കഥാപാത്രങ്ങളെ രംഗത്തു നേരിട്ടും വെള്ളിത്തിരയിലുമായി മോഹൻലാൽ അവതരിപ്പിച്ച കലാസംരംഭമാണ് കഥയാട്ടം. ഭാഷയുടെ വീണ്ടെടുപ്പിനായി അവതരണം. മലയാള മനോരമ തന്നെ ആശയാവിഷ്കാരവും ഏകോപനവും നിർവഹിച്ച് ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത കഥയാട്ടം അതേ വർഷം തന്നെ കേരളത്തിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ദുബായിലും അവതരിപ്പിക്കപ്പെട്ടു. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, പത്മരാജൻ അവാർഡ്, കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, മാതൃഭൂമി ഫിലിം അവാർഡ്, സനാതാരം അവാർഡ്, ഗൾഫ് മലയാളി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള സം‌വിധായകനാണ്. 2003 മുതൽ 2006 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ - ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI) - പൂനെയിലെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനറൽ കൗൺസിൽ അംഗം - കൊച്ചിയിലെ ബ്ലൂ മെർമെയ്ഡ് ഇവന്റ്‌സിന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ - ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷൻ എന്നിങ്ങനെ വിവിധ തസ്തികൾ വഹിച്ചിട്ടുണ്ട്.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.
Saji Abhiramam ✒️

 #സെപ്റ്റംബർ19ചെറിയ ശരീരവും വലിയ മനസ്സുമായി നമ്മെ പൊട്ടി ചിരിപ്പിച്ച പ്രിയ നടനും മിമിക്രി താരവുമായ  #സാജൻ_സാഗര അരങ്ങൊഴിഞ...
19/09/2025

#സെപ്റ്റംബർ19
ചെറിയ ശരീരവും വലിയ മനസ്സുമായി നമ്മെ
പൊട്ടി ചിരിപ്പിച്ച പ്രിയ നടനും മിമിക്രി താരവുമായ #സാജൻ_സാഗര അരങ്ങൊഴിഞ്ഞിട്ട് 20 വർഷം. സ്‌മൃതിപൂക്കൾ. 🌹🌹🙏🌹🌹

തമിഴ് നടൻ റോബോ ശങ്കർ അന്തരിച്ചു.46 വയസ്സായിരുന്നു. ഭാര്യ പ്രിയങ്കയോടൊപ്പം ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്...
19/09/2025

തമിഴ് നടൻ റോബോ ശങ്കർ അന്തരിച്ചു.
46 വയസ്സായിരുന്നു.
ഭാര്യ പ്രിയങ്കയോടൊപ്പം ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവേയാണ് താരം കുഴഞ്ഞുവീണത്. ഷോയുടെ അണിയറപ്രവര്‍ത്തകര്‍ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 8.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് 2007ല്‍ റോബോ ശങ്കര്‍ വെള്ളിത്തിരയിലെത്തുന്നത്. മാരി, വിശ്വാസം, സിംഗം 3, കോബ്ര, പുലി തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

"അങ്ങാടി" സിനിമയുടെ പൂജാവേളയിൽ നായക നടൻ ജയൻ ചിത്രത്തിൻ്റെ നിർമ്മാതാവ് ശ്രീ. P.V. ഗംഗാധരനോടൊപ്പം. (ഒരു അപൂർവ്വ ചിത്രം)
18/09/2025

"അങ്ങാടി" സിനിമയുടെ പൂജാവേളയിൽ നായക നടൻ ജയൻ ചിത്രത്തിൻ്റെ നിർമ്മാതാവ് ശ്രീ. P.V. ഗംഗാധരനോടൊപ്പം. (ഒരു അപൂർവ്വ ചിത്രം)

മലയാള ടി. വി പ്രേക്ഷകർക്ക് സുപരിചിതനായിരുന്ന പ്രിയങ്കരനായ നടൻ ശബരിനാഥ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 5 വർഷം തികയുന്നു....
18/09/2025

മലയാള ടി. വി പ്രേക്ഷകർക്ക് സുപരിചിതനായിരുന്ന പ്രിയങ്കരനായ നടൻ ശബരിനാഥ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 5 വർഷം തികയുന്നു.

വീട്ടിൽഡോക്ടർ ആയ ഭാര്യയും, കുട്ടികളും ഒപ്പം ബാഡ് മിന്റൻ കളിച്ചു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞു വീണു മരിക്കുക ആയിരുന്നു.

സ്മരണാഞ്ജലികൾ.

📎 ചലച്ചിത്ര നടിയും സാമൂഹ്യ പ്രവർത്തകയുമായ ശബാന ആസ്മിയുടെ 75-ാം പിറന്നാൾ.പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമാണ് ശബ...
18/09/2025

📎 ചലച്ചിത്ര നടിയും സാമൂഹ്യ പ്രവർത്തകയുമായ ശബാന ആസ്മിയുടെ 75-ാം പിറന്നാൾ.

പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമാണ് ശബാന ആസ്മി. സമാന്തര സിനിമാരംഗത്താണ് ഈ കലാകാരി കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം 5 തവണ ഇവരെ തേടിയെത്തുകയുണ്ടായി.1950 സെപ്റ്റംബർ 18 ന് ഉറുദു കവിയായ കൈഫി ആസ്മിയുടെയും ഷൗക്കത്ത് ആസ്മിയുടെയും മകളായി ഹൈദരാബാദിലാണ് ജനിച്ചത്. മാതാപിതാക്കൾ ഉറച്ച സാമൂഹിക പ്ര വർത്തകരായിരുന്നതിനാൽ ശബാനയ്ക്ക് ചെറുപ്പകാലം മുതൽക്കു തന്നെ സാമൂഹിക പ്രവർത്തനത്തിൽ താല്പര്യം ജനിക്കുകയുണ്ടായി.

മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അഭിനയം പഠിക്കാനായി ചേർന്നു. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെയാണ് ഇവർ വിവാഹം കഴിച്ചത്. ആദ്യ സിനിമ ക്വാജ അഹ്മദ് അബ്ബാസിന്റെ ഫാൽസ ആയിരുന്നുവെങ്കിലും ശ്യാം ബെനഗലിന്റെ ആങ്കുർ (1972) എന്ന ചിത്രമാണ് ശബാന ആസ്മിയുടെ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചു. എന്നാൽ പിന്നീട് ആർത്, ഖാന്ധഹാർ, പാർ എന്നിവയിലെ അഭിനയത്തിന് 1983 മുതൽ 1985 വരെ തുടർച്ചയായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. 1999-ൽ ഗോഡ്മദർ എന്ന സിനിമയിലെ അഭിനയത്തിനാണ് അവസാനമായി ദേശീയ പുരസ്കാരം ലഭിച്ചത്. 1996-ൽ ദീപ മേത്തയുടെ ഫയർ എന്ന സിനിമയിലെ രാധ എന്ന കഥാപാത്രം ഏറെ ശ്രദ്ധയാകർഷിച്ചു. ഷിക്കാഗോ ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള സിൽവർ ഹുഗോ അവാർഡും ലോസ് ആഞ്ചലസിൽ നടന്ന ഔട്ട്ഫെസ്റ്റിലെ പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു. എയ്ഡ്സിനെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെയുമാണ് ശബാന ആസ്മിയുടെ സാമൂഹ്യ പ്രവർത്തകയുടെ മുഖം അനാവൃതമാകുന്നത്.
എയ്‌ഡ്‌സിനെതിരെയുള്ള പോരാട്ടത്തിൽ ഇവർ തന്റെ തൊഴിൽ മേഖലയെത്തന്നെയാണ് ആയുധമാക്കിയിരിക്കുന്നത്. ഇന്ത്യാ ഗവണ്മെന്റ് എയ്‌ഡ്‌സിനെതിരെ പുറത്തിറക്കിയ ഹ്രസ്വ ചലച്ചിത്രത്തിലും ബംഗാളി സിനിമയായ മേഘ്ല ആകാശിലും ശബാന അഭിനയിച്ചിട്ടുണ്ട്.
കടപ്പാട് വിവിധ മാധ്യമങ്ങൾ.
വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് ) 🧵

പ്രശസ്ത കഥകളി സംഗീതജ്ഞൻ വെണ്മണി ഹരിദാസിന്റെ ഓർമ്മദിനം 🌹🙏മുഴുവൻ സമയ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന വെണ്മണി നാരായണൻ നമ്പൂതി...
17/09/2025

പ്രശസ്ത കഥകളി സംഗീതജ്ഞൻ വെണ്മണി ഹരിദാസിന്റെ
ഓർമ്മദിനം 🌹🙏
മുഴുവൻ സമയ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന വെണ്മണി നാരായണൻ നമ്പൂതിരിപ്പാടിന്റെയും തൃശ്ശൂർ കൈപ്പറമ്പ് കുറൂർ ദേവസേന അന്തർജ്ജനത്തിന്റെയും മകനായി 1946 സെപ്റ്റംബർ 16 ന് ആലുവയിലെ വെണ്മണി മനയിൽ ജനനം.
ജനിച്ച മനയുടെ തൊട്ടടുത്തുള്ള അകവൂർ മനയിൽ അവതരിപ്പിക്കാറുള്ള കഥകളി കണ്ടാണ് അദ്ദേഹത്തിനു കഥകളിയിൽ കമ്പം ഉണ്ടാകുന്നത്. മുണ്ടക്കൽ ശങ്കര വാര്യറാണ് കഥകളി സംഗീതത്തിലെ ആദ്യ ഗുരു. 1960 ൽ കലാമണ്ഡലത്തിൽ ചേർന്ന അദ്ദേഹം നീലകണ്ഠൻ നമ്പീശൻ, ശിവരാമൻ നായർ, കലാമണ്ഡലം ഗംഗാധരൻ എന്നിവരുടെ ശിഷ്യത്വത്തിൽ കഥകളി സംഗീതം അഭ്യസിച്ചു. കലാമണ്ഡലത്തിലെ പഠന ശേഷം 1968 ൽ മൃണാളിനി സാരാഭായിയുടെ അഹമ്മദാബാദ് ദർപ്പണയിൽ സംഗീതാദ്ധ്യാപകനായി ചേർന്നു. ഹിന്ദുസ്ഥാനി സംഗീതത്തിൽ അറിവ് നേടാൻ ഈ കാലം ഹരിദാസിനെ സഹായിച്ചു. 1978 ൽ തിരുവനന്തപുരം മാർഗ്ഗിയിൽ അദ്ദേഹം കഥകളി സംഗീതാദ്ധ്യാപകനായി ചേർന്നു.
🍀ഷാജി എൻ. കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം, സ്വം എന്നീ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങൾക്കു പുറമെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.
എൻ.പി വിജയകൃഷ്ണൻ എഴുതിയ അദ്ദേഹത്തിന്റെ ജീവചരിത്രം ‘ഭാവഗായകൻ’ എന്നപേരിൽ റെയിൻബൊ ബുക്ക്സ് ചെങ്ങന്നൂർ പ്രസിദ്ധീകരിച്ചു. സെൻ ക്രിയേഷൻസിന്റെ ബാനറിൽ ശ്രീ സുനിൽ ഗോപാലകൃഷ്ണനും രതീഷ് രാമചന്ദ്രനും ചേർന്ന് നിർമ്മിച്ച വെണ്മണി ഹരിദാസിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രമാണ് ചിത്തരഞ്ജിനി: റിമംബറിങ്ങ് ദ മാസ്‌റ്റ്രോ. സരസ്വതി അമ്മയാണ് ജീവിതപങ്കാളി. സിനിമ സീരിയൽ നടൻ ശരത്, ഹരിത് എന്നിവർ മക്കളും
2005 സെപ്റ്റംബർ 17 ന് 59 ആം വയസ്സിൽ തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം അന്തരിച്ചു.
ഓർമ്മപ്പൂക്കൾ 🌹🌹🙏🙏
(സെപ്റ്റംബർ 16 ജന്മദിനവും സെപ്റ്റംബർ 17 ഓർമ ദിനവും )

🎭 സ്വന്തം വഴിയിലൂടെ മാത്രം കടന്നുപോയ നടൻ സത്താറിന്റെ 6-ാം ചരമവാർഷികദിനം മൂർഖൻ, ശരപഞ്ചരം, കുറുക്കന്റെ കല്യാണം, മണ്ടൻമാർ ല...
17/09/2025

🎭 സ്വന്തം വഴിയിലൂടെ മാത്രം കടന്നുപോയ നടൻ സത്താറിന്റെ 6-ാം ചരമവാർഷികദിനം

മൂർഖൻ, ശരപഞ്ചരം, കുറുക്കന്റെ കല്യാണം, മണ്ടൻമാർ ലണ്ടനിൽ, ലിസ, നീലത്താമര തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ...
എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന... താരങ്ങൾക്കിടയിലും തലയുയർത്തി നിന്ന നടൻ സത്താർ.
എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നു. തൊട്ടടുത്ത വർഷം എ.വിൻസന്റ് സംവിധാനം ചെയ്ത അനാവരണം എന്ന ചിത്രത്തിൽ നായകനായും അഭിനയിച്ചു. ഹരിഹരൻ
സംവിധാനം ചെയ്ത അടിമക്കച്ചവടം, യാഗാശ്വം, വെള്ളം, ലാവ,
ശരപഞ്ജരം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായെങ്കിലും... പിന്നീട് വില്ലൻ വേഷങ്ങളിലാണ് കൂടുതൽ ശ്രദ്ധ നേടിയത്. സത്യനും പ്രേംനസീറിനും ശേഷം മലയാളത്തിലെ പുതിയ നായകനാകുമെന്ന് കരുതിയെങ്കിലും ജയൻ സുകുമാരൻ സോമൻ എന്നിവരുടെ കടന്നു വരവോടെ സത്താർ രണ്ടാം നിരയിലേക്കു മാറി. സിനിമാരം​ഗത്ത് സജീവമായി നിൽക്കുന്നതിനിടെ 1979-ൽ നടി ജയഭാരതിയെ വിവാഹം ചെയ്തു. ജയഭാരതിയും സത്താറും പിന്നീട് വഴിപിരിഞ്ഞു. ഇവരുടെ മകനായ കൃഷ് ജെ സത്താർ ലേഡീസ് ആന്റ് ജന്റിൽമാൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. 1952 മെയ് 25 ന് ആലുവയിലെ കടുങ്ങല്ലൂരിൽ ഖാദർ പിള്ളയുടെയും ഫാത്തിമയുടെയും മകനായി ജനിച്ചു. ആലുവയിലെ വെസ്റ്റ് കടുങ്ങലൂർ സർക്കാർ സ്‌കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സത്താർ, ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ എം.എ ബിരുദം നേടി. നടൻ എൻ.എഫ്. വർഗീസ് ആലുവ യു.സി. കോളജിൽ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. മോഹൻലാലിനൊപ്പം ആദ്യ ചിത്രമായ തിരനോട്ടത്തിൽ സത്താർ അഭിനയിച്ചിരുന്നുവെങ്കിലും ചിത്രം ചിത്രം പുറത്തിറങ്ങിയില്ല. മയിൽ, സൗന്ദര്യമേ വരുഗ വരുഗ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ചില തെലുങ്ക് ചിത്രങ്ങൾ ഉൾപ്പെടെ ഏകദേശം മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു. അന്തരിച്ച നടൻ രതീഷുമായിച്ചേർന്ന് ബൈജു കൊട്ടാരക്കര സംവിധായകനായി അരങ്ങേറ്റം കുറിച്ച് ബാബു ആന്റണി നായകനായ അഭിനയിച്ച കമ്പോളം ഉൾപ്പെടെയുള്ള 3 മലയാള ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നു. 2003-ന് ശേഷം അഭിനയരം​ഗത്ത് സജീവമായിരുന്നില്ല. എന്നാൽ 2012-ൽ 22 ഫീമെയിൽ കോട്ടയം, 2013-ൽ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളിൽ സത്താർ ചെയ്ത വേഷങ്ങൾ ശ്രദ്ധ നേടി. 2014-ൽ പുറത്തിറങ്ങിയ പറയാൻ ബാക്കി വച്ചതാണ് അവസാനം അഭിനയിച്ച ചിത്രം. 2019 സെപ്റ്റംബർ 17ന് അന്തരിച്ചു.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.
Kalagramam Book Shelf 🫧

ക്യാപ്റ്റൻ രാജു എന്ന പേരിൽ അറിയപ്പെടുന്ന രാജു ഡാനിയേലിൻറെ ഓർമ്മദിനം🙏🌹  അദ്ദേഹം ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു . പിന്നീടാണ...
17/09/2025

ക്യാപ്റ്റൻ രാജു എന്ന പേരിൽ അറിയപ്പെടുന്ന രാജു ഡാനിയേലിൻറെ
ഓർമ്മദിനം🙏🌹
അദ്ദേഹം ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു .
പിന്നീടാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്.
മലയാളം , ഹിന്ദി , തമിഴ് , തെലുങ്ക് , കന്നഡ , ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലായി 600-ലധികം സിനിമകളിൽ അഭിനയിച്ചു. സ്വഭാവ വേഷങ്ങളിലൂടെയും വില്ലനായും അദ്ദേഹം പ്രശസ്തനായിരുന്നു. ടെലിവിഷൻ സീരിയലുകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, കൂടാതെ രണ്ട് മലയാള സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. നാടോടിക്കാറ്റ് എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച പവനായി എന്ന കോമിക് പ്രൊഫഷണൽ കൊലയാളി കഥാപാത്രം മലയാള സിനിമയിൽ ഒരു ആരാധനാകേന്ദ്രം സൃഷ്ടിച്ചു . കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴ് മക്കളിൽ മൂന്നാമനായിരുന്നു രാജു. പത്തനംതിട്ടയിലെ ഓമല്ലൂരിൽ 1950 ജൂൺ 27ന് ആയിരുന്നു ജനനം. എലിസബത്ത് , സജി , സോഫി, സുധ എന്നിങ്ങനെ നാല് സഹോദരിമാരും ജോർജ്, മോഹൻ എന്നീ രണ്ട് സഹോദരന്മാരുമുണ്ട്. മാതാപിതാക്കൾ ഓമല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ അധ്യാപകരായിരുന്നു. ഓമല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലും ഓമല്ലൂരിലെ എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം നേടി. അദ്ദേഹം ഒരു വോളിബോൾ കളിക്കാരനായിരുന്നു. പത്തനംതിട്ടയിലെ കാതോലിക്കേറ്റ് കോളേജിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദം നേടി. ബിരുദാനന്തരം, 21-ാം വയസ്സിൽ രാജു ഇന്ത്യൻ ആർമിയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറായി ചേർന്നു, ആർട്ടിലറി റെജിമെന്റിൽ കമ്മീഷൻ ചെയ്യപ്പെടുകയും ക്യാപ്റ്റൻ പദവിയിലേക്ക് ഉയരുകയും ചെയ്തു . ചെന്നൈയിലെ പ്രശസ്തമായ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് ക്യാപ്റ്റൻ രാജു . ഇന്ത്യൻ ആർമിയിൽ 5 വർഷം സേവനമനുഷ്ഠിച്ച ശേഷം മുംബൈയിലെ ലക്ഷ്മി സ്റ്റാർച്ച് എന്ന ഗ്ലൂക്കോസ്, സ്റ്റാർച്ച് നിർമ്മാണ കമ്പനിയിൽ മാർക്കറ്റിംഗ് മേധാവിയായി ജോലി ചെയ്ത അദ്ദേഹം പിന്നീട് സിനിമകളിൽ അഭിനയിക്കാൻ ജോലി ഉപേക്ഷിച്ചു. കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിൽ, മുംബൈയിലെ പ്രതിഭ തിയേറ്ററുകൾ പോലുള്ള അമച്വർ നാടക സംഘങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. പിന്നീട് അദ്ദേഹം സിനിമകളിലേക്ക് മാറി. 1997-ൽ 'ഇതാ ഒരു സ്നേഹഗാഥ ' എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം 'മിസ്റ്റർ പവനായി 99.99' (2012) ആയിരുന്നു. 1987-ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ നാടോടിക്കാറ്റിലെ മിസ്റ്റർ പവനായി എന്ന കഥാപാത്രത്തെ അദ്ദേഹം വീണ്ടും അവതരിപ്പിച്ചു .
🍀 അതിരാത്രം, കടമറ്റത്തച്ഛൻ, ഒരു വടക്കൻ വീരഗാഥ ,നമ്പർ 20 മദ്രാസ് മെയിൽ, കടത്തനാടൻ അമ്പാടി, അപ്പു, നീലഗിരി, അദ്വൈതം ,രാജശില്പി, കാബൂളിവാല ,പുതുക്കോട്ടയിലെ പുതുമണവാളൻ ,അഗ്നിദേവൻ, കല്യാണസൗഗന്ധികം, മാട്ടുപ്പെട്ടി മച്ചാൻ, ഉദയപുരം സുൽത്താൻ, തച്ചിലേടത്ത് ചുണ്ടൻ, എഴുപുന്ന തരകൻ, ആയിരം മേനി, വല്യേട്ടൻ, രാക്ഷസരാജാവ് ,സിഐഡി മൂസ, പട്ടാളം, കിലുക്കം കിലു കിലുക്കം, തുറുപ്പുഗുലാൻ, നസ്രാണി, പഴശ്ശിരാജ, തുടങ്ങിയവ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിൽ ചിലത്.
🍀 2003ൽ തൃശൂർ ജില്ലയിലെ കുതിരാനിൽ വച്ചുണ്ടായ വാഹനാപകടത്തിനുശേഷം വിവിധ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. 2018 സെപ്റ്റംബർ 17ന് അദ്ദേഹം അന്തരിച്ചു.
ഓർമ്മപ്പൂക്കൾ 🌹🌹🙏

 #സെപ്റ്റംബർ_17നല്ല അമ്മയും  ക്രൂരയായ അമ്മായിയമ്മയും  പൊങ്ങച്ചക്കാരിയും ഫാഷൻ ലേഡിയും ഒക്കെ ഈ കൈകളിൽ ഭദ്രം. അമിതാഭിനയം ഒട...
17/09/2025

#സെപ്റ്റംബർ_17
നല്ല അമ്മയും ക്രൂരയായ അമ്മായിയമ്മയും പൊങ്ങച്ചക്കാരിയും ഫാഷൻ ലേഡിയും ഒക്കെ ഈ കൈകളിൽ ഭദ്രം. അമിതാഭിനയം ഒട്ടുമില്ലാതെ സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷക മനസ്സിൽ അംഗീകാരം നേടിയ അനുഗ്രഹീത ചലച്ചിത്ര അഭിനേത്രി #മീന (മേരി ജോസഫ്)അമ്മയ്ക്ക് സ്‌മൃതിപൂക്കൾ..🌹🙏🌹

Address

Karunagapalli
690525

Telephone

+971505486919

Website

Alerts

Be the first to know and let us send you an email when ഗീതാഞ്ജലി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഗീതാഞ്ജലി:

Share