ഗീതാഞ്ജലി

ഗീതാഞ്ജലി മനസിനെ തൊട്ടുണർത്തുന്ന ഗാനങ്ങൾ

തന്റെ കുടുംബ ജീവിതത്തിൽ താൻ അനുഭവിച്ച മാനസിക വേദന, മറ്റ് ചിലരും അനുഭവിക്കണമെന്ന് നിർബന്ധം പിടിക്കുന്ന കൊലയാളി. സാധാരണ കൊ...
17/10/2025

തന്റെ കുടുംബ ജീവിതത്തിൽ താൻ അനുഭവിച്ച മാനസിക വേദന, മറ്റ് ചിലരും അനുഭവിക്കണമെന്ന് നിർബന്ധം പിടിക്കുന്ന കൊലയാളി.

സാധാരണ കൊലയാളിയല്ല അവൻ, മനഃശാസ്ത്രപരമായി എതിരാളിയെ കുഴക്കുന്ന കൊലയാളി.

ഈ കൊലയാളിയെ ഹരിപ്രസാദ് IPS എന്ന മോഹൻലാൽ പിടി കൂടുമോ ?

പ്രത്യേകതയുള്ള സംവിധായകനായ മോഹൻ, മുഖം എന്ന ചിത്രവുമായി വന്നപ്പോൾ, പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമുയർന്നു.

നായികയായി അഭിനയിച്ചത് രഞ്ജിനി.

വിജയ് മേനോൻ ഒരു പ്രധാന വേഷത്തിൽ, കൂടെ M.G. സോമൻ, സുകുമാരൻ, പ്രിയ, ബിന്ധ്യ തുടങ്ങിയവർ.

തമിഴിൽ നിന്നും മലയാളത്തിൽ അരങ്ങേറിയ നാസർ ഈ സിനിമയെ തോളിൽ വച്ചു എന്ന് തീർച്ചയായും പറയാം.

ജോൺസന്റെ പശ്ചാത്തല സംഗീതമായിരുന്നു മറ്റൊരു പ്രത്യേകത.

1990 വിഷുവിനു മിഥ്യ, കടത്തനാടൻ അമ്പാടി, ഹിസ് ഹൈനെസ്സ് അബ്‌ദുള്ള തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം റിലീസ് ആയി.

പലർക്കും ഇഷ്ട്ടമുള്ള മുഖം എന്ന ഈ ചിത്രം പക്ഷെ അന്ന് തീയറ്റർ പരാജയം ആയിരുന്നു.

ജിത്തു ജോസഫിന്റെ പൃഥ്‌വിരാജ് ചിത്രം മെമ്മറീസ് ഈ മുഖവുമായി നല്ല സാമ്യം ഉണ്ടെന്നു ഇന്നത്തെ പ്രേക്ഷകർ.

മുഖം എന്ന ചിത്രത്തെ കുറിച്ചുള്ള ഓർമ്മകൾ നിങ്ങൾക്കും കമ്മന്റ് ചെയ്യാവുന്നതാണ്.

അച്ഛൻ മാധവൻ നമ്പ്യാരുടെ ഒപ്പം കുട്ടി സീമ...🤗ഫോട്ടോ കടപ്പാട്(ഫയൽ ചിത്രം)
17/10/2025

അച്ഛൻ മാധവൻ നമ്പ്യാരുടെ ഒപ്പം കുട്ടി സീമ...🤗

ഫോട്ടോ കടപ്പാട്
(ഫയൽ ചിത്രം)

ഇന്ന് ഒക്ടോബർ17 തെന്നിന്ത്യൻ നായിക കീർത്തി സുരേഷിന്റെ ജന്മദിനം. ഗീതാഞ്ജലിയിലൂടെ മലയാള സിനിമയിൽ നായികയായി തുടക്കം കുറിച്ച...
17/10/2025

ഇന്ന് ഒക്ടോബർ17 തെന്നിന്ത്യൻ നായിക കീർത്തി സുരേഷിന്റെ ജന്മദിനം. ഗീതാഞ്ജലിയിലൂടെ മലയാള സിനിമയിൽ നായികയായി തുടക്കം കുറിച്ച കീർത്തി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികയാവുകയും "മഹാനടി" എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹയാവുകയും ചെയ്തു.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച കീർത്തി സുരേഷ് "ബേബി ജോൺ" എന്ന സിനിമയിലൂടെ ഈ വർഷം ബോളിവുഡിൽ തുടക്കം കുറിക്കുകയാണ്.
Happy Birthday Keerthi Suresh ❤️

ബോളിവുഡ് നടി സ്മിത പാട്ടീൽ ജന്മവാർഷിക ദിനം🌹🙏1955 ഒക്ടോബർ 17ന് പൂനെയിൽ ജനനം.ആദ്യകാലത്ത് ദൂരദർശനിൽ അവതാരികയായിരുന്നു.1977ൽ...
17/10/2025

ബോളിവുഡ് നടി സ്മിത പാട്ടീൽ
ജന്മവാർഷിക ദിനം🌹🙏
1955 ഒക്ടോബർ 17ന് പൂനെയിൽ ജനനം.
ആദ്യകാലത്ത് ദൂരദർശനിൽ അവതാരികയായിരുന്നു.1977ൽ ശ്യാംബെനഗലിൻറെ ചരൺ ദാസ് ചോർ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് ചലചിത്ര രംഗത്ത് തുടക്കം.
താൻ അഭിനയിക്കുന്ന സിനിമകൾക്ക് കലാമൂല്യം ഉണ്ടായിരിക്കണമെന്ന് അവർക്ക് നിർബന്ധമായിരുന്നു.
അഭിനയം കൂടാതെ സ്ത്രീ പുരോഗമന സംഘടനകളിലും പ്രവർത്തിച്ചിരുന്നു.
1978ല്‍ അഭിനയിച്ച ഭൂമിക, 1981 അഭിനയിച്ച ചക്ര, അരവിന്ദൻ സംവിധാനം ചെയ്ത ചിദംബരം (മലയാളം) തുടങ്ങിയ നിരവധി സിനിമകളിലെ അഭിനയത്തിന് അവർക്ക് നാഷണൽ ഫിലിം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1985ൽ പത്മശ്രീ ബഹുമതി നൽകി രാജ്യം ആദരിച്ചു . (ചിദംബരത്തിലെ ശിവകാമിയെ മലയാളി മറക്കില്ല.)
1986 ഡിസംബർ 13ന് 31 ആം വയസ്സിൽ മുംബൈയിൽ വച്ച് അവർ അന്തരിച്ചു.
ഓർമ്മപ്പൂക്കൾ 🌹🌹🙏

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം ഓർമ്മദിനം🌹🙏 തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്...
17/10/2025

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം
ഓർമ്മദിനം🌹🙏
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥനായിരുന്ന പങ്കജാക്ഷ മേനോന്റെയും അധ്യാപികയായിരുന്ന കുഞ്ഞിയമ്മയുടെയും മകളായി 1928 ആയിരുന്നു ജനനം.
പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് കൂടുതലായി അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം അഞ്ചുചിത്രങ്ങളിൽ മാത്രം അഭിനിയിച്ചതിനുശേഷം അവർ അഭിനയരംഗം വിട്ടൊഴിഞ്ഞു. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് അവർ ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. പിന്നീട് ആത്മശാന്തി, സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അവർ വേഷമിട്ടു. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിൻറെ മുന്നാമത്തെ ചിത്രമായിരുന്ന മരുകളിൽ അഭിനയിച്ചതോടെ അവർ കൂടതൽ അറിയപ്പെട്ടു. അബ്ദുൾഖാദർ എന്ന പേരിൽ പ്രേം നസീർ ആദ്യമായി നായകനായി അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു. ചെന്നൈയിൽവച്ച് ചിത്രീകരിച്ച ആത്മശാന്തിയിൽ മിസ്‌ കുമാരിയൊടൊപ്പമാണ് അവർ അഭിനയിച്ചത്. പി. രാമദാസ് സംവിധാനം ചെയ്ത് 1955 ൽ പുറത്ത് വന്ന ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന ന്യൂസ്പേപ്പർ ബോയ് ഏറെ ജനശ്രദ്ധനേടിയ സിനിമയായിരുന്നു.
വനമാല ,ആത്മശാന്തി, മരുമകൾ, സന്ദേഹി, ന്യൂസ് പേപ്പർ ബോയ്, ആരാധന,
ആ പെൺകുട്ടി നീ ആയിരുന്നെങ്കിൽ തുടങ്ങിയവ അവർ അഭിനയിച്ച ചിത്രങ്ങളിൽ ചിലത്.
2024 ഒക്ടോബർ 17ന് അവർ അന്തരിച്ചു.
ഓർമ്മപ്പൂക്കൾ 🌹🌹🙏🙏

രാവണപ്രഭു ചെയ്യുന്ന സമയത്ത് മോഹൻലാലിന് ഇപ്പോഴത്തെ DQ വിന്റെ വയസാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആവുമോ..!! 😱എങ്കിൽ...
16/10/2025

രാവണപ്രഭു ചെയ്യുന്ന സമയത്ത് മോഹൻലാലിന് ഇപ്പോഴത്തെ DQ വിന്റെ വയസാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആവുമോ..!! 😱

എങ്കിൽ അതിന്റെ ആദ്യഭാഗമായ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ എന്ന ക്യാരക്ടർ ചെയ്യുമ്പോൾ വെറും 33 വയസ് മാത്രമേ മോഹൻലാലിനുള്ളൂ..!! 😱

അതായത് ഇപ്പോഴത്തെ ബേസിലിന്റെ പ്രായം..!! 🥵

വിൻസെന്റ് ഗോമേസ് ആയി രാജാവിന്റെ മകൻ ചെയ്യുമ്പോൾ ലാലേട്ടന് 26 വയസ് പോലുമില്ല, അതായത് നസ്ലെന്റെ പ്രായം..!! 😲

മോഹൻലാൽ മാത്രമല്ല, ഇക്കയുടെ പടത്തിന്റെ ലിസ്റ്റ് എടുത്താലും ഇത് പോലെ തന്നെ കാണാം..!! ❤️

ചുമട്ടു തൊഴിലാളി ആയിരുന്ന ഈ നടൻ ആദ്യ ചിത്രത്തിലൂടെ കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ഫോർ ബെസ്റ്റ് ആക്ടറും കേരള ഫിലിം ക്രിട്ടി...
16/10/2025

ചുമട്ടു തൊഴിലാളി ആയിരുന്ന ഈ നടൻ ആദ്യ ചിത്രത്തിലൂടെ കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ഫോർ ബെസ്റ്റ് ആക്ടറും കേരള ഫിലിം ക്രിട്ടിക്സ് അവാർഡും നേടി. സൂപ്പർ മെഗാ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച ഈ നടൻ 56 ആം വയസ്സിൽ അരങ്ങൊഴിഞ്ഞു. ഈ നടനെ ഓർക്കുന്നുണ്ടോ?

ഇക്ക യും ലാലു അലക്സും ഷൂട്ടിങ് ഇടവേളയിൽ.❤️ഇതൊക്കെ ഇപ്പോൾ കാണാൻ സാധിക്കണമെന്നില്ല. എല്ലാം മാറി.
16/10/2025

ഇക്ക യും ലാലു അലക്സും ഷൂട്ടിങ് ഇടവേളയിൽ.❤️
ഇതൊക്കെ ഇപ്പോൾ കാണാൻ സാധിക്കണമെന്നില്ല. എല്ലാം മാറി.

"സൂര്യതേജസ്സാര്‍ന്നവര്‍ തന്‍ ജീവനാളംപോല്‍നൂറു മലര്‍വാകകളില്‍ ജ്വാലയുണർന്നൂ"Iconic collaboration എന്നൊക്കെ പറഞ്ഞാലിതാണ്🥵ഇ...
16/10/2025

"സൂര്യതേജസ്സാര്‍ന്നവര്‍ തന്‍ ജീവനാളംപോല്‍
നൂറു മലര്‍വാകകളില്‍ ജ്വാലയുണർന്നൂ"

Iconic collaboration എന്നൊക്കെ പറഞ്ഞാലിതാണ്🥵
ഇളയരാജയുടെ മ്യൂസിക്കിൽ⭐ ഒ. എൻ. വി- കുറുപ്പിന്റെ വരികളിൽ⭐ യേശുദാസിന്റെ ശബ്ദത്തിൽ⭐ ഹരിഹരൻ വയ്ക്കുന്ന ഫ്രെയിം❤️

ഫ്രെയിമിൽ "മമ്മൂട്ടി" 🔥

16 yrs of the epic പഴശ്ശിരാജ 👑

വില്ലനായും സ്വഭാവനടനായും മലയാളസിനിമയിൽ തിളങ്ങിയ നടൻ കുണ്ടറ ജോണി ഓർമ്മയായിട്ട് 2 വർഷം വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ കുണ്...
16/10/2025

വില്ലനായും സ്വഭാവനടനായും മലയാളസിനിമയിൽ തിളങ്ങിയ നടൻ കുണ്ടറ ജോണി ഓർമ്മയായിട്ട് 2 വർഷം

വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ കുണ്ടറ ജോണി. കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത സാധാരണ കുടുംബത്തിൽ നിന്നുള്ള ‍ഫുട്ബോൾ കളിക്കാരൻ - 44 വർഷത്തിനിടെ നാലു ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ച കൊല്ലം ജില്ലയിലെ വ്യവസായ നഗരമായ കുണ്ടറക്കാരൻ ജോണി.
1952 ജനുവരി 1 ന് കുറ്റിപ്പുറത്ത് ജോസഫിന്റെയും കാതറിൻ്റെയും മകനായാണ് ജനനം. ഫാത്തിമ മാതാ നാഷണൽ കോളേജിലും ശ്രീനാരായണ കോളേജിലുമാണ് പഠിച്ചത്. അവിടെ സഹപാഠികളായിരുന്നു ഇന്നത്തെ രാഷ്ട്രീയ നേതാക്കളായ എം.എ. ബേബി, രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ് എന്നിവർ. കോളേജിലെ ഫുട്ബോൾ കളിക്കാരനായിരുന്നു. പോണ്ടിച്ചേരി പേപ്പേഴ്‌സ് ലിമിറ്റഡിന്റെ സെയിൽസ് എക്‌സിക്യുട്ടീവായി ജോലി ചെയ്തു. അറിയപ്പെടുന്ന സിനിമാ നിര്‍മാതാവായിരുന്ന മുഖത്തല ചെല്ലപ്പന്‍ പിള്ള വഴി 1979-ൽ പുറത്തിറങ്ങിയ നിത്യവസന്തം എന്ന മലയാളം സിനിമയിലൂടെ 23-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് എ.ബി. രാജിന്റെ ജയൻ നായകനായ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ രവിഗുപ്തന്റെ സംവിധാനത്തിൽ ‘നട്ടുച്ചയ്ക്ക് ഇരുട്ട്’ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു ഷീലയായിരുന്നു നായിക. ആ സിനിമ പരാജയമായിരുന്നു. പിന്നീട് നായകനായില്ല. ‘കഴുകൻ’ എന്ന ചിത്രത്തിൽ ജയനുമായി രണ്ടു ഫൈറ്റുണ്ടായിരുന്നു. ഇതോടെ വില്ലൻ വേഷങ്ങളിലേക്കു വാതിൽ തുറന്നു. 1979 ൽ സിനിമയിലെത്തിയെങ്കിലും 40 വർഷം നീണ്ട കരിയറിൽ ചെയ്ത വേഷങ്ങളിൽ ഏറെയൊന്നും വ്യത്യസ്തത അവകാശപ്പെടാൻ കഴിയാത്ത ഒരു നടനാണ് ജോണി. നെഗറ്റീവ് വേഷങ്ങൾ ഒത്തിരി ചെയ്തെങ്കിലും മലയാള സിനിമയിലെ ഒന്നാംനിര വില്ലൻ നടന്മാരുടെ കൂട്ടത്തിലൊരാളായി മാറാനും കഴിഞ്ഞിട്ടില്ല.
കിരീടത്തിലെ പരമേശ്വരൻ എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധ നേടിയത്. സ്ഫടികത്തിലെ മണിയനും ഹലോയിലെ കമ്മീഷണറും കുട്ടി സ്രാങ്കിലെ ഡി.വൈ.എസ്.പി മത്തായിയും ഇൻസ്പെക്ടർ ബൽറാമി സിഐ അലക്സ് ജോർജ്ജും ഒക്കെ എണ്ണം പറഞ്ഞ പൊലീസ് വേഷങ്ങൾ.

അരിങ്ങോടരുടെ ശിഷ്യനായി വടക്കൻ വീരഗാഥയിലും, കുളപ്പള്ളി അപ്പന്‍റെ വലംകൈയായി ആറാംതമ്പുരാനിലും ജോണി കയ്യൊപ്പ് ചാർത്തി. തങ്കയ്യ മൂപ്പനായി തച്ചിലേടത്ത് ചുണ്ടനിലെ വള്ളത്തിന്റെ അമരക്കാരൻ, ആര്യനിലെ നായർ, കാബൂളിവാലയിലെ വേണു തുടങ്ങിയവയൊക്കെ ശ്രദ്ധേയമായ ചില കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടി. നമ്പ്യാരുടെ വലംകൈയായി നാടോടിക്കാറ്റിലെ വർഗീസ് എന്ന വേഷം കാണികൾക്ക് ചിരി പടർത്തുന്നത് കൂടിയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര നടന്മാരോടൊപ്പവും ജോണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഐ.വി. ശശി ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എന്നിരിക്കിലും, കിരീടത്തിലെ രാമപുരം തെരുവുകളെ വിറപ്പിച്ച കീരിക്കാടൻ ജോസിന്റെ വലംകൈയ്യായി ഒരു നാടിനെയൊട്ടാകെ വിറപ്പിച്ചുനടന്നൊരു ഗുണ്ടയായി വിലസിയ പരമേശ്വരനാണ് അഭിനയിച്ച വേഷങ്ങളിൽ ഏറ്റവും നല്ലത്. കിരീടത്തിൻ്റെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിച്ചു. കന്നടയിൽ കീരിക്കാടൻ ജോസിന്റെ വേഷം അവതരിപ്പിച്ചത് ജോണിയാണ്.
കിരീടത്തിൻ്റെ രണ്ടാംഭാഗമായ ചെങ്കോലിൽ അംഗഭംഗം സംഭവിച്ച
പരസഹായത്തോടെ ജീവിക്കുന്ന മറ്റൊരു പരമേശ്വരനായി അഭിനയിച്ചു. കാലത്തേക്കാൾ മാനസികമായി കൂടുതൽ കരുത്തനായി മാറിയ, പക്വതയും പാകതയുമാർജ്ജിച്ച ഒരു പുതിയ മനുഷ്യനാണ് ചെങ്കോലിലെ പരമേശ്വരൻ. പരമേശ്വരനു ശേഷം പരസഹായം ആവശ്യമുള്ള നിലയിൽ ശാരീരികമായി അവശനായ മറ്റൊരു ക്യാരക്ടർ മേല്പടിയാനിലെ രോഗഗ്രസ്ത്രനായ മേക്ലാത്ത് ജേക്കബിന്റെ നിസ്സഹായാവസ്ഥയും ആശങ്കകളുമൊക്കെ അദ്ദേഹം വളരെ നന്നായിത്തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. 2023 ഒക്ടോബർ 17ന് അന്തരിച്ചു. കൊല്ലം ഫാത്തിമ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ

✒️ മരുതമലൈ മാമനിയേ മുരുകയ്യാ... കവിയരസ് കണ്ണദാസൻ ഓർമ്മയായിട്ട് 44 വർഷം.കവികളിലെ രാജാവ് എന്നർത്ഥം വരുന്ന കവിയരസ് എന്ന പേര...
16/10/2025

✒️ മരുതമലൈ മാമനിയേ മുരുകയ്യാ... കവിയരസ് കണ്ണദാസൻ ഓർമ്മയായിട്ട് 44 വർഷം.

കവികളിലെ രാജാവ് എന്നർത്ഥം വരുന്ന കവിയരസ് എന്ന പേരിലറിയപ്പെട്ടിരുന്ന....
പ്രശസ്തനായ തമിഴ് കവിയും ഗാനരചയിതാവുമായിരുന്ന കണ്ണദാസൻ.
സൂപ്പർ ഹിറ്റ് ഗാനങ്ങളായ
1972 ൽ പ്രദർശനത്തിനെത്തിയ ദൈവം എന്ന സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങളായ
🎼 മരുതമലൈ മാമനിയേ മുരുകയ്യാ...
🎼 വരുവാണ്ടി തരുവണ്ടി മലയാണ്ടി...
🎼 തിരുചെന്തൂരിൻ കടലോരത്തിൽ സെന്തിൽനാഥൻ...
🎼 കുണ്ടറത്തിലെ കുമരകുക്ക് കൊണ്ടാട്ടം...
1972 ൽ പുറത്തിറങ്ങിയ പട്ടിക്കാടാ പട്ടണമാ എന്ന ചിത്രത്തിൽ എം.എസ്. വിശ്വനാഥന്‍ ഈണം നല്‍കി ടി.എം സൗന്ദരരാജന്‍ ആലപിച്ച പാട്ട്
🎼 അടി എന്നടി രാക്കമ്മ....
🎼 കണ്ണേ കലൈമാനേ.... ( മൂന്നാം പിറൈ - യേശുദാസ് - ഇളയരാജ)
🎼 കോവിൽ എൻബതും ആലയം....
🎼 അതോ അന്ത പറവൈ പോലെ... രചിച്ച അദ്ദേഹം കാരൈമുത്തു പുലവർ - വനങ്ങാമുടി - കനകപ്രിയൻ - പാർവതിനാഥൻ - ആരോഗ്യസാമി എന്നീ തൂലികാ നാമങ്ങളിൽ അറിയപ്പെട്ടു. തമിഴ്‌നാട്ടിലെ കാരക്കുടിക്കടുത്തുള്ള സിരുകൂടൽപട്ടിയിലെ നാട്ടുകോട്ടൈ നഗരത്തർ കുടുംബത്തിൽ സത്തപ്പൻ ചെട്ടിയാരുടെയും വിശാലാക്ഷി ആച്ചിയുടെയും മകനായി
1927 ജൂൺ 24 ൽ ജനിച്ച അദ്ദേഹത്തിന്റെ ശരിയായ പേര് 'മുത്തയ്യ' എന്നായിരുന്നു.

100 -ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ 21 നോവലുകൾ, 'അർത്ഥമുള്ള ഹിന്ദു മതം' എന്ന 10 വാല്യമുള്ള ലേഖന സംഹിത എന്നിവയുണ്ട്. 1944 മുതൽ 1981വരെ നാലായിരത്തിലധികം കവിതകളും അയ്യായിരത്തോളം ചലച്ചിത്രഗാനങ്ങളും പുറത്തു വന്നിട്ടുണ്ട്. 8-ാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്ന കണ്ണദാസന്റെ നിരീക്ഷണ പാടവം, സാഹസികത എന്നിവ എടുത്തു പറയേണ്ട ഒന്നാണ്. ഒതുങ്ങിക്കൂടിയ ഒരു ജീവിതമായിരുന്നില്ല കണ്ണദാസന്റേത്. തമിഴ്‌നാട്ടിൽ കിട്ടാവുന്ന എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട്. മദ്യം, മദിരാക്ഷി, മയക്ക് മരുന്നുകൾ, ചൂതാട്ടം, രാഷ്ട്രീയം, നിരീശ്വരവാദം, ഈശ്വരവാദം തുടങ്ങിയവയെല്ലാം തന്നെ അദ്ദേഹം പരീക്ഷിച്ചു. എല്ലാം അനുഭവിച്ച് അറിഞ്ഞശേഷം തൻ്റെ അനുഭവങ്ങൾ വെളിച്ചത്തിൽ ഒരു പുസ്തകം തന്നെ എഴുതിയുണ്ടാക്കി. സ്വയം പരിഹസിക്കുന്ന വരികളായിരുന്നു അതിലധികവും. ‘സർക്കാസം’ കണ്ണദാസന്റെ പ്രത്യേകത ആയിരുന്നു. ആ പുസ്തകം തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ, അഭ്യസ്തവിദ്യർ, കുടുംബിനികൾ, കർഷകർ, കൂലിത്തൊഴിലാളികൾ, വരേണ്യവർഗ്ഗം തുടങ്ങി എല്ലാ തലത്തിലുമുള്ള ആളുകളെ സ്വാധീനിച്ചിരുന്നു എന്നു തന്നെ പറയാം. ചെറുപ്പകാലത്ത് ദ്രാവിഡ നിരീശ്വരവാദ സംഘടനകളുടെ വക്താവായിരുന്ന മുത്തയ്യയ്ക്ക് പക്ഷേ എന്തിലും വലുത് സ്വന്തം മാതൃഭാഷയോടുള്ള സ്നേഹവും, സാഹിത്യത്തിനോടുള്ള അഭിവാഞ്ഛയുമായതിനാൽ കയ്യിൽ കിട്ടുന്ന പുസ്തകങ്ങളൊക്കെ വായിക്കാറുണ്ടായിരുന്നു. ഒരിക്കൽ ‘തിരുപ്പാവൈ’ എന്ന പുസ്തകം വായിക്കാൻ ഇടയായ മുത്തയ്യ, ഹിന്ദുത്വത്തിൽ ആകാംക്ഷ ഉടലെടുക്കുകയും, തിരുപ്പാവൈ, ഹിന്ദുത്വം എന്നിവയിലെ രഹസ്യങ്ങൾ തേടി ഇറങ്ങുകയും ചെയ്തു. തിരുപ്പാവൈ എന്ന കവിത, ആണ്ടാൾ (ലക്ഷ്മി ദേവി), കൃഷ്ണനെക്കുറിച്ച് എഴുതിയതാണ്. ഇങ്ങനെയൊക്കെ ഉള്ള രഹസ്യങ്ങൾ തേടിയിറങ്ങിയ മുത്തയ്യ തികഞ്ഞൊരു ഈശ്വര വിശ്വാസിയായിമാറി സ്വയം ശ്രീ കൃഷ്ണന്റെ ദാസനായി, അങ്ങനെ കണ്ണദാസനായി. അതിന് ശേഷം ഹിന്ദുത്വത്തിന്റെ സ്വത്വം അറിയാൻ ശ്രമിച്ച കണ്ണദാസൻ തന്റെ അറിവുകൾ ലേഖനങ്ങളായി പ്രസിദ്ധീകരിച്ചതാണ് ‘അർത്ഥമുള്ള ഹിന്ദുമതം’.

മൂന്ന് വിവാഹം കഴിച്ച കണ്ണദാസൻ്റെ ആദ്യ ഭാര്യ പൊന്നഴകി എന്ന പൊന്നമ്മാളെ 1950 ൽ വിവാഹം ചെയ്തു. അതേ വർഷം തന്നെ പർവ്വതിയമ്മാളെയും
1976 ൽ വള്ളിയമ്മയേയും വിവാഹം ചെയ്തു മരണം വരെയും
മൂവരുമായുള്ള ബന്ധം നിലനിന്നിരുന്നു. ഉണ്ടായിരുന്നു. ആദ്യത്തെ രണ്ടു പേരിൽ 7വീതം 14 മക്കൾ ഉണ്ടായിരുന്നു. 1981 ഒക്ടോബർ 16-ന് 54-ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞപ്പോൾ ലോകം അദ്ദേഹത്തെ അനേകം അനശ്വര ഗാനങ്ങളുടെ പേരിൽ പേരിൽ മാത്രം ഓർക്കുന്നു.
കടപ്പാട് : വിവിധ മാധ്യമങ്ങൾ
🎶 രചന - സംഗീതം - ആലാപനം.
വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

'രാവണപ്രഭു' റീ റിലീസ് കണ്ടപ്പോൾ എനിക്ക് ഏറ്റവുമധികം രോമാഞ്ചം തോന്നിയ ഒരു മൊമന്റ്, "അറിയാതെ അറിയാതെ" എന്ന പാട്ടിലെ ഈ മനുഷ...
16/10/2025

'രാവണപ്രഭു' റീ റിലീസ് കണ്ടപ്പോൾ എനിക്ക് ഏറ്റവുമധികം രോമാഞ്ചം തോന്നിയ ഒരു മൊമന്റ്, "അറിയാതെ അറിയാതെ" എന്ന പാട്ടിലെ ഈ മനുഷ്യന്റെ ശബ്ദമാണ്! തിയേറ്റർ മുഴുവൻ നിറഞ്ഞു നിന്നു അത്! "ഇതൊരമരഗന്ധർവയാമം
ഇതൊരനഘസംഗീതസല്ലാപം", "വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ
വാനിലുയരുന്നുവോ", "നീ
വനവലാകയായ് പാടുന്നു
ഇതൊരമരഗന്ധർവയാമം", ഇങ്ങനെ കുറേ മണിമുത്തുകളങ്ങ് പൊഴിഞ്ഞു വീഴുകയായിരുന്നു! ഭംഗിവാക്ക് പറയുന്നതല്ല, ശരിക്കും രോമാഞ്ചം തോന്നി! നെഞ്ചകം ഈറനണിഞ്ഞു... കണ്ണുകൾ നിറഞ്ഞു... സത്യം ❤️

ജയേട്ടാ...❤️❤️❤️

Address

Karunagapalli
690525

Telephone

+971505486919

Website

Alerts

Be the first to know and let us send you an email when ഗീതാഞ്ജലി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഗീതാഞ്ജലി:

Share