ലക്ഷ്മി എൽ

ലക്ഷ്മി എൽ സുഹൃത്ത് എന്നാൽ വിശ്വാസമാണ്......
(5)

22/10/2025

ധാർമികത

വെണ്ണീറായത് നട്ട് പിടിപ്പിച്ച സ്വപ്‌നങ്ങൾ.. 😭💔മുംബെെയില്‍ കെട്ടിടത്തിന് തീപിടിച്ച് മലയാളികളായ കുടുംബത്തിലെ മൂന്നുപേർ മരി...
21/10/2025

വെണ്ണീറായത് നട്ട് പിടിപ്പിച്ച സ്വപ്‌നങ്ങൾ.. 😭💔

മുംബെെയില്‍ കെട്ടിടത്തിന് തീപിടിച്ച് മലയാളികളായ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം...

തിരുവനന്തപുരം സ്വദേശി 44 വയസ്സുള്ള സുന്ദർ ബാലകൃഷ്ണ‌ൻ, 39 വയസ്സുള്ള പൂജ രാജൻ, 6വയസ്സുള്ള മകൾ വേദിക എന്നിവരാണ് മരിച്ച മലയാളികൾ. വാശി സെക്ടർ 14ലെ രഹേജ റെസിഡൻസി ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തിലെ 10,11,12 നിലകളിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. 10ാം നിലയിലാണ് ആദ്യം തീ കണ്ടത്. പിന്നീട് ഇത് മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. 12-ാം നിലയിലാണ് മലയാളി കുടുംബം ഉണ്ടായിരുന്നത്..

പ്രിയ കുടുംബത്തിന് ആദരാഞ്ജലികൾ.. 🙏

അഭിനന്ദനങ്ങൾ 👍2.5 കോടിയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കി ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനഇരിങ്ങാലക്കുട : യൂറ...
21/10/2025

അഭിനന്ദനങ്ങൾ 👍2.5 കോടിയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കി ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീന

ഇരിങ്ങാലക്കുട : യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കി
ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീന.

പോർച്ചുഗലിലെ മിൻഹോ സർവ്വകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമന സ്വദേശിയായ പുന്നിലത്ത് സിദ്ദിഖിൻ്റെയും ഷബീനയുടെയും മകളായ ഫാത്തിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന ഫാർമസ്യൂട്ടിക്കൽ ഡൗൺസ്ട്രീം പ്രോസസിംഗ്, ക്രിസ്റ്റലൈസേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ വിവിധ രാജ്യങ്ങളിലായി മൂന്നു വർഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളർഷിപ്പ് ലഭിച്ചത്.

തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്. ബിരുദവും ഫാത്തിമ ഷഹ്സീന കരസ്ഥമാക്കിയിട്ടുണ്ട്.

ബെസ്റ്റ് ഓവറോൾ പെർഫോമർക്കുള്ള സമ്മാനവും ഏറ്റവും മികച്ച പ്രൊജക്ടിനുള്ള ഒന്നാം സ്ഥാനവും യു.കെ.യിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫാത്തിമ ഷഹ്സീന സ്വന്തമാക്കിയിട്ടുണ്ട്.

പത്താം ക്ലാസ്സ് വരെ ചേർപ്പ് ലൂർദ്മാത സ്കൂളിലും പ്ലസ്ടുവിന് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലുമാണ് പഠിച്ചത്.

കുവൈത്തിൽ ജോലി ചെയ്യുന്ന സിദ്ദിഖ് പുന്നിലത്തിൻ്റെ മകളാണ് ഫാത്തിമ ഷഹ്സീന. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ബെഹ്സാദ് റുഷൈദ് സഹോദരനാണ്.

കുറച്ച്‌ അടുക്കള ടിപ്സ്‌..🥰1. ചോറ് എളുപ്പത്തില്‍ വേവിക്കാന്‍ അരി രാത്രിയില്‍ കുതിര്‍ത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. ( ബസ്മതിയ...
21/10/2025

കുറച്ച്‌ അടുക്കള ടിപ്സ്‌..🥰
1. ചോറ് എളുപ്പത്തില്‍ വേവിക്കാന്‍ അരി രാത്രിയില്‍ കുതിര്‍ത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. ( ബസ്മതിയല്ല)
2. തേങ്ങ വറുത്തരക്കുന്നതിന് മുന്‍പ് മിക്സിയില്‍ ഒന്ന് ക്രഷ് ചെയ്യുക, ഒരേ നിറത്തിലും, വേഗത്തിലും വറുത്തെടുക്കാം!
3. മീന്‍ കറിയില്‍ കല്ലുപ്പ് ഉപയോഗിക്കുക, വൃത്തിയാക്കാന്‍ കല്ലുപ്പ് ഇട്ട് വയറ്റണം.
4. മീന്‍ കറിക്കു താളിക്കുപോള്‍ കടുകിനോടോപ്പം അല്‍പ്പം ഉലുവ കൂടി ചേര്‍ക്കുക.
5. അവിയല്‍ ഉണ്ടാക്കുമ്ബോള്‍ കുറച്ച്‌ ഉണക്ക ചെമ്മീന്‍ ഇടുക! (മീനവിയല്‍)
6. അവിയല്‍ മഞ്ഞള്‍ ഇടാതെ വെള്ള നിറത്തിലും ചെയ്യാം! രുചി കൂട്ടാനായ് കടലയും, കശുവണ്ടിയും ചേര്‍ക്കാം!
7. പച്ചക്കറികള്‍ എല്ലം പാകം ചെയ്യുന്നതിനു മുന്‍പ് ഒരു പാത്രത്തില്‍ മഞ്ഞപൊടിയിട്ട വെള്ളത്തില്‍ ഇട്ട് വയ്ക്കുക!
8. മല്ലിപൊടി കടയില്‍നിന്നും വാങ്ങാതെ മല്ലി വാങ്ങി ആവശ്യത്തിന് പൊടിച്ചു ഉപയോഗിക്കുക. കറികളുടെ ഗുണവും മണവും കൂടും!
9. വറുക്കാനുള്ള എണ്ണ വൃത്തിയാക്കാന്‍ ഒരല്‍പ്പം വെന്ത ചോര്‍ ഇട്ടു വറുക്കുക, എണ്ണയിലെ അഴുക്കെല്ലാം ചോറിനൊപ്പം വരും!
10. എളുപ്പത്തില്‍ ഗ്രേവി ഉണ്ടാക്കാന്‍ തക്കാളി മൈക്രോവേവ് ചെയ്തതിനു ശേഷം കറിയില്‍ ഇടുക! ( സമയക്കുറവുള്ള വീട്ടമ്മമാര്‍ക്ക് മാത്രം)
11. പാല്‍ ഉപയോഗിച്ചുള്ള പായസങ്ങളില്‍ അല്‍പ്പം പഞ്ചസാര കാരമലൈസ് ചെയ്തിടുക!
12. വറുക്കാനുള്ള മീനോ, ചെമ്മീനോ കഴുകിയതിനു ശേഷം ഒരു ടിഷു വെച്ചു നന്നായി ജലാംശം ഒപ്പിയതിനു ശേഷം മസാലയിടുക നല്ല ക്രിസ്പിയായ് പൊരിച്ചെടുക്കാം!
13. ഗരംമസാലകള്‍ മുഴുവനായും ഉപയോഗിക്കുമ്ബോള്‍ ഒരു നേര്‍ത്ത തുണിയില്‍ കെട്ടിയിട്ടു വയറ്റുക! വെന്തതിനു ശേഷം കളയുക! കഴിക്കുമ്ബോള്‍ മസാല കടിച്ചു കറിയുടെ സ്വാദ് പോകാതെ ആസ്വദിക്കാം!
14. വറുക്കാനും വയറ്റാനുമുള്ള പാന്‍(നോണ്‍ സ്റ്റിക്ക് അല്ലെങ്കില്‍) പാകം ചെയ്യുന്നതിനുമുന്‍പ് എണ്ണ ഒഴിച്ചു നന്നായി ചൂടാക്കി എല്ലാ വശങ്ങളിലും എണ്ണ എത്തിച്ചു മിനുസമാക്കുക! ഭക്ഷണം അടിയില്‍പിടിക്കാതെ ഉണ്ടാക്കാം.
15. പപ്പടം വറുത്തതിന്ശേഷം പപ്പടത്തില്‍ ചുടോടെ കുറച്ചു ഇഡലി പൊടിയിടുക(idli chutney powder)
16. മീന്‍ അച്ചാര്‍ ഉണ്ടാക്കുപോള്‍ വെള്ളത്തിനുപകരം കുടമ്ബുളിയിട്ട വെള്ളമൊഴിക്കുക.
17. ചെമ്മീന്‍ ചമ്മന്തിക്ക് പകരം ഉണക്കമീന്‍ പൊടിയിട്ടും ഉണ്ടാക്കാം.
18. ചെമ്മീന്‍ കറിയുണ്ടാക്കുമ്ബൊള്‍ ചെമ്മീന്റെ തൊലിയും, തലയും എണ്ണയില്‍ വയറ്റി മഞ്ഞളും വെള്ളവുമൊഴിച്ചു തിളപ്പിച്ച്‌ അരിച്ച സ്റ്റോക്ക് കറിയിലേക്ക് ഒഴിക്കുക!
19. ഇഞ്ചിയും വെളുത്തുള്ളിയും അരക്കുന്നതിനോപ്പം കുറച്ച്‌ എണ്ണ ചേര്‍ത്ത് അരക്കുക! നല്ല രുചിക്കു 40:60 എന്ന കണക്കില്‍ എടുക്കുക.( 60% ginger/40% garlic)
20. വിശപ്പില്ലെന്നു പറയുന്ന കുട്ടികളുടെ മുന്നിലേക്കു വെളിച്ചെണ്ണയില്‍ കടുകും ചുവന്നുള്ളിയും കറിവേപ്പിലയും ഉണക്കമുളകും താളിച്ച്‌ അരികെ വെയ്ക്കുക! മലയാളിയാണെങ്കില്‍ കഴിച്ചിരിക്കും!

fans

പുനലൂരിന്റെ മുത്തശ്ശി @ 113ലോക മഹായുദ്ധങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളും കണ്ട നാടിന്റെ മുത്തശ്ശിയ്ക്ക് 113 വയ...
21/10/2025

പുനലൂരിന്റെ മുത്തശ്ശി @ 113
ലോക മഹായുദ്ധങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളും കണ്ട നാടിന്റെ മുത്തശ്ശിയ്ക്ക് 113 വയസ്..!
പുനലൂർ കരവാളൂർ കൊച്ചിയിൽ പുത്തൻ വീട്ടിൽ അക്കാമ്മ ഉമ്മൻ ആണ് പ്രായത്തെ അതിജീവിച്ച നാടിന്റെ മുത്തശ്ശി.
ആശംസകൾ..
fans

ഇന്ദ്രൻസിന്റെ വാക്കുകൾ ❤️❤️
21/10/2025

ഇന്ദ്രൻസിന്റെ വാക്കുകൾ ❤️❤️

ഒരിക്കൽ ആഡംബര രാജകീയ ജീവിതം , ഇന്ന് ഭിക്ഷയെടുത്ത് ഭക്ഷണം കഴിക്കുന്നു , 3 പതിറ്റാണ്ട് ടെലിവിഷൻ സ്‌ക്രീനുകളെ അടക്കി ഭരിച്ച...
21/10/2025

ഒരിക്കൽ ആഡംബര രാജകീയ ജീവിതം , ഇന്ന് ഭിക്ഷയെടുത്ത് ഭക്ഷണം കഴിക്കുന്നു , 3 പതിറ്റാണ്ട് ടെലിവിഷൻ സ്‌ക്രീനുകളെ അടക്കി ഭരിച്ച നായികയുടെ ഇപ്പോഴത്തെ അവസ്ഥ 😮

ടെലിവിഷൻ പ്രേഷകരുടെ ഇഷ്ട നടിയായി മൂന്ന് പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന നടിയായിരുന്നു നുപൂർ അലങ്കാർ . ശക്തിമാൻ ഘർ കി ലക്ഷ്മി അടക്കം 160 ഓളം ടെലിവിഷൻ സീരിയലുകളിൽ നിറ സാന്നിധ്യമായി തിളങ്ങിയ നടിയായിരുന്നു നൂപുർ അലങ്കാർ . തന്റെ അഭിനയമികവ് കൊണ്ട് തന്നെ വളരെ വേഗം ആരാധകരെ സമ്പാദിക്കാനും താരത്തിന് സാധിച്ചിരുന്നു . 2002 ലായിരുന്നു നടൻ അലങ്കാർ ശ്രീവാസ്തവയെ വിവാഹം കഴിക്കുന്നത് . പിന്നീട് മാതൃക ദമ്പതികൾ എന്ന് ആരാധകർ വിളിച്ചിരുന്ന താരദമ്പതികൾ കൂടിയായിരുന്നു ഇവർ . എന്നാൽ ഇരുവരും പിന്നീട് ജീവിതത്തതിൽ രണ്ടു വഴിക്കായി , ഇരുവരും വേർപിരിഞ്ഞ് വർഷങ്ങൾ കഴിഞ്ഞപ്പോൾ നുപൂർ ആത്‌മീയതയിലേക്ക് മാറുകയായിരുന്നു . ലൗകീക ജീവിതത്തിൽ നിന്നും മാറി ആത്മീയതയിലേക്ക് മാറി , ധ്യാനങ്ങളുമൊക്കെയായി ജീവിതം മുന്നോട്ട് നയിക്കുകയായിരുന്നു താരം . നുപൂർ അലങ്കാർ എന്ന പേര് മാറ്റിയ താരം പിന്നീട് പീതാംബര മാ എന്നാക്കി .

അഭിനയ മികവ് കൊണ്ടും അവസരങ്ങൾ കൊണ്ടും വിജയങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു എല്ലാം തകർക്കുന്ന തരത്തിലുള്ള ആ തീരുമാനത്തിലേക്ക് നുപൂർ എത്തിയത് . 10000 മുതൽ 12000 രൂപ അവരെ ചിലവഴിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന താരമിപ്പോൾ ജീവിതം വളരെ ലഘുവാക്കി മാറ്റിയിരിക്കുകയാണ് . ജീവിതത്തിലിപ്പോൾ പലപ്പോഴും ഭിക്ഷാടനം നടത്തുകയും ആ ഭിക്ഷ ലഭിക്കുന്നതിൽ നിന്നും ഗുരുവിനും ഇശ്വരനുമായി പങ്കിടാറുണ്ടെന്നും , ആകെ മൂന്നോ നാലോ ജോഡി ഡ്രെസ്സുകൾ മാത്രമാണുള്ളത് , ആശ്രമത്തിലേക്ക് വരുമ്പോൾ ചിലർ വസ്ത്രങ്ങൾ സമ്മാനിക്കാറുണ്ട് അതൊക്കെ മാത്രമാണ് ലഭിക്കുന്നത് എന്നും ജീവിതം ഇപ്പോൾ വളരെ ലളിതമാണെന്നും നുപൂർ അലങ്കാർ പറയുന്നു . നുപൂറിന്റെ തീരുമാനത്തിന് ഭർത്താവ് എതിര് നിന്നിരുന്നില്ല . അന്ന് ആഡംബര ജീവിതം നയിച്ച നൂപുർ ഇപ്പോൾ പലപ്പോഴും ഭിക്ഷയെടുത്താണ് ഭക്ഷണം കഴിക്കുന്നത് എന്ന് ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ്

ബുദ്ധി ഉപയോഗിച്ചാൽ ഒരൊറ്റ നോട്ടം നോക്കിയാൽ മതി
21/10/2025

ബുദ്ധി ഉപയോഗിച്ചാൽ ഒരൊറ്റ നോട്ടം നോക്കിയാൽ മതി

21/10/2025

ഒരുതരി സ്നേഹം കൊടുത്താൽ. കടലോളം തിരിച്ചു തരുന്ന ഒരു
ജീവിയുടെ പേര് പറയാമോ

21/10/2025

ഒരു ആയുസ്സിന്റെ മുഴുവൻ സമ്പാദ്യവും എടുത്തു വീട് പണിയുന്നതിൽ തെറ്റുണ്ടോ ???
അഭിപ്രായങ്ങൾ പോരട്ടേ :)

എന്റെ അച്ഛനൊരു വലിയ കള്ളനായിരുന്നു. മരിക്കുന്നതുവരെ  എന്നോടും അമ്മയോടും കള്ളങ്ങൾ മാത്രം പറഞ്ഞ ഒരു പെരുംങ്കള്ളൻ. ഗൾഫിലായി...
21/10/2025

എന്റെ അച്ഛനൊരു വലിയ കള്ളനായിരുന്നു. മരിക്കുന്നതുവരെ എന്നോടും അമ്മയോടും കള്ളങ്ങൾ മാത്രം പറഞ്ഞ ഒരു പെരുംങ്കള്ളൻ. ഗൾഫിലായിരുന്നു അച്ഛന്റെ ജോലി. അവിടെ കോൺട്രാക്റ്റ് പണി ഏറ്റെടുത്ത് ചെയ്യുന്ന സ്വന്തം കമ്പനി. അത്യാവശ്യം നല്ല വരുമാനമൊക്കെ ഉണ്ടായിരുന്നു അച്ഛന്. അതുകൊണ്ട് തന്നെ കാശിന്റെ കാര്യത്തിൽ വലിയ ബുദ്ധിമുട്ടുകളൊന്നും എനിക്കും അമ്മയ്ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല. അത്യാവശ്യം നല്ല രീതിയിൽ അടിച്ചു പൊളിച്ച് തന്നെയാണ് ഞങ്ങൾ ജീവിച്ചത്. ആകെയൊരു വിഷമം വല്ലോപ്പോഴും മാത്രമേ അച്ഛനെ നാട്ടിൽ കിട്ടൂ എന്നതായിരുന്നു.

അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി അച്ഛൻ മരണപ്പെടുന്നത്. 55ആം വയസ്സിലും നല്ല ചുറുചുറുക്കോടെ ആരോഗ്യവനായി കണ്ടിരുന്ന അച്ഛൻ ഹൃദയാഖാതം വന്ന് മരണപ്പെട്ടു എന്നത് എനിക്കും അമ്മയ്ക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. മതിയാക്കി വരാൻ ഞാനും അമ്മയും പലവട്ടം അച്ഛനോട് പറഞ്ഞതാണ്. പതിനെട്ടാം വയസ്സിൽ വിമാനം കയറിയ ആ മനുഷ്യൻ ഒന്ന് നേരെ ജീവിച്ചിട്ട് കൂടിയില്ല. എന്നിട്ടും ബിസിനസ്‌ എന്നും പറഞ്ഞ് അവിടെ കൂടി. അച്ഛന് പണത്തിനോട് ഇത്ര ആർത്തിയാണോ എന്ന് വരെ ഞാൻ ചിന്തിച്ചിട്ടുണ്ട്.

ഗൾഫിലുള്ള അച്ഛന്റെ ഒരു സുഹൃത്തിന്റെ ‌ സഹായത്താലാണ് ബോഡി നാട്ടിൽ കൊണ്ട് വന്നത്. അച്ഛൻ ഇതുവരെ ഇങ്ങനെയൊരു സുഹൃത്തിനെ കുറിച്ച് നമ്മളോട് പറഞ്ഞിട്ടില്ല. ഞാനോ അമ്മയോ ഇതിന് മുന്നേ അദ്ദേഹത്തെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഉണ്ടായിരുന്നില്ല. എന്നാൽ നമ്മളെ നല്ല പരിചയമുള്ള ഒരാളെപ്പോലെ പുള്ളി നമ്മളോട് വന്ന് ഇടപഴകുകയായിരുന്നു. അദ്ദേഹം തന്നെയാണ് ഉത്തരവാദിത്തതോടെ വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തത്. ചടങ്ങുകൾ എല്ലാം കഴിഞ്ഞ ശേഷമാണ് അദ്ദേഹം സ്വന്തം വീട്ടിലേക്ക് പോലും പോയത്. പോകാൻ നേരം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞ് തന്റെ ഫോൺ നമ്പർ ഒരു പേപ്പറിൽ എഴുതി അമ്മയെ ഏല്പിച്ച ശേഷമാണ് അദ്ദേഹം പോകുന്നത്.

ദിവസങ്ങൾ കടന്നുപോയി അച്ഛനില്ലാത്ത ജീവിതവുമായി ഞങ്ങൾ പൊരുത്തപ്പെട്ടു തുടങ്ങി. അങ്ങനെയാണ് ഭാവിയെ കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്നത്. അച്ഛൻ ഉള്ളപ്പോൾ നമ്മൾ ഒന്നും അറിഞ്ഞിരുന്നില്ല, എല്ലാം അച്ഛനങ്ങു ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ അമ്മക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. അമ്മ ഒന്നും ചോദിച്ചിട്ടുമില്ല അച്ഛനായി ഒന്നും പറഞ്ഞിട്ടുമില്ല. അച്ഛന് എത്ര വരുമാനം ഉണ്ടെന്ന് പോലും അമ്മക്ക് അറിയില്ലായിരുന്നു. ആകെ അറിയാവുന്നത് ഞങ്ങളുടെ ആവശ്യങ്ങൾ അത് ഇനി അനാവശ്യമാണെങ്കിൽ പോലും അച്ഛന്നത് നടത്തി തരുമായിരുന്നു എന്നത് മാത്രമാണ്.

അച്ഛന്റെ ഗൾഫിലെ ബിസിനസ്‌ സമ്പാദ്യം ഇതിനെക്കുറിച്ചൊന്നും ഒരു അറിവും നമുക്ക് ഉണ്ടായിരുന്നില്ല. എന്താണ് അതിന്റെ അവസ്ഥ എന്ന് പോലും ഒരു പിടിയുമില്ല. അങ്ങനെയാണ് അച്ഛന്റെ സുഹൃത്ത് എന്ന് പറഞ്ഞ ആ ആൾടെ നമ്പർ തപ്പിയെടുത്ത് അമ്മ വിളിക്കുന്നത്‌. അമ്മ വിളിച്ച് സുഖവിവരങ്ങൾ ഒക്കെ അന്വേഷിച്ച ശേഷം കാര്യത്തിലേക്ക് കടന്നു. അച്ഛന്റെ കമ്പനിയെ കുറിച്ച് ചോദിച്ചപ്പോൾ പെട്ടെന്ന് അയാളുടെ ഭാവം മാറി. അയാൾ എങ്ങും തൊടാതെയുള്ള രീതിയിൽ എന്തൊക്കെയോ പറയുകയാണ്. അറബിയുമായി പാർട്ണർഷിപ്പ് ആയിരുന്നെന്ന്നും , അതിൽ ഇനി അവകാശം ഒന്നും കിട്ടില്ലെന്നും അങ്ങനെ എന്തൊക്കെയോ അയാൾ പറഞ്ഞു. മൊത്തത്തിൽ എന്തോ ഒരു കള്ള ലക്ഷണം.

അച്ഛന്റെ സ്ഥാപനത്തിലെ ആരുടെയെങ്കിലും കോൺടാക്ട് നമ്പർ തരാൻ പറഞ്ഞപ്പോൾ തനിക്ക് അവിടെ ആരേയും പരിചയമില്ലെന്നായിരുന്നു അയാളുടെ മറുപടി. പിന്നെ അധികം സംസാരിക്കാൻ നിൽക്കാതെ തിടുക്കത്തിൽ അയാൾ ഫോണും വെച്ചു. വെക്കുന്നതിന് മുന്നെയായി അച്ഛന്റെ എന്തൊക്കെയോ കുറച്ച് സാധനങ്ങൾ തന്റെ പേരിൽ കർഗോയിൽ അയച്ചിട്ടുണ്ടായിരുന്നു എന്നും അത് കൊറിയർ ചെയ്തേക്കാമെന്നും പറഞ്ഞ് അയാൾ ഞങ്ങളുടെ അഡ്രസും വാങ്ങിയിരുന്നു. നമുക്ക് മൊത്തത്തിൽ ഒരു സംശയവും ഭയവും തോന്നി. ഞങ്ങളെ ചതിച്ചു അയാൾ അച്ഛന്റെ കമ്പനി തട്ടിയെടുക്കാൻ ഉള്ള ഉദ്ദേശം വലതുമാണോ എന്നുവരെ ആ നിമിഷം നമ്മൾ സംശയിച്ചുപോയി.

ദിവസങ്ങൾ കടന്നുപോയി, ഇനി എന്ത് എന്ന ചോദ്യം അമ്മയെ വല്ലാതെ അലട്ടാൻ തുടങ്ങി. അമ്മയുടെ അകൗണ്ടിൽ കുറച്ച് തുകയും കുറച്ച് ആഭരണങ്ങളും ഉണ്ടെന്നല്ലാതെ മറ്റൊന്നുമില്ല. വരുമാനം നിലച്ചു. സഹായിക്കാൻ ആരുമില്ല. വീട്ടുചിലവുകൾ, പഠിത്തം എന്റെ കല്യാണം അങ്ങനെ ഒരുപാട് ചിന്തകൾ അമ്മയെ അലട്ടാൻ തുടങ്ങി. സത്യത്തിൽ അച്ഛൻ കൂടെ ഉണ്ടായിരുന്നപ്പോൾ നമ്മള്ളൊന്നും അറിഞ്ഞിരുന്നില്ല. നമ്മളെ ഒന്നും അറിയിച്ചിരുന്നില്ല എന്നതാണ് സത്യം. അച്ഛന്റെ ഗൾഫിലെ സ്ഥാപനത്തെ കുറിച്ചോ മറ്റെന്തെങ്കിലും സേവിങ്സ് ഉണ്ടോ എന്നതൊക്കെ നമ്മൾ പലവഴി അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. അവിടത്തെ കാര്യങ്ങളെ കുറിച്ച് അറിയാവുന്ന നമുക്കറിയാവുന്ന ഒരാൾ അച്ഛന്റെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ മനോജ്‌ എന്ന ആളാണ്. അയാൾ ആണെങ്കിൽ ഒന്നും വിട്ടുപറയുന്നതുമില്ല. ഒടുവിൽ മറ്റു വഴികളൊന്നുമില്ലെന്ന് കണ്ടതോടെ നമ്മൾ നിയമ നടപടികളിലൂടെ തന്നെ നീങ്ങാൻ തീരുമാനിച്ചു. അങ്ങനെ പരിചയത്തിൽ ഉള്ള നല്ലൊരു വക്കീലിനെ കണ്ട് കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു. അച്ഛന്റെ സുഹൃത്തായ മനോജ്‌ എന്നയാളുടെ ഡീറ്റൈൽസും വക്കീലിന് കൈമാറി.

എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ അതാ മനോജ്‌ എന്നയാൾ വീട്ടുമുറ്റത്തു നിൽക്കുന്നു. കയ്യിൽ വലിയൊരു പെട്ടിയുമുണ്ട്. അപ്രതീക്ഷിതമായി അയാളെ വീട്ടുമുറ്റത്തു കണ്ടപ്പോൾ സത്യത്തിൽ എനിക്കും അമ്മയ്ക്കും ഒരു ഭയമാണ് ഉണ്ടായത്. കാരണം അയാളെ കുറിച്ച് അത്രക്ക് ചിന്തിച്ച് കൂട്ടിയിട്ടുണ്ട് നമ്മൾ. അച്ഛന്റെ സാധനങ്ങൾ കാർഗോ വഴി അയാളുടെ പേരിലാണത്രെ അയച്ചത്. അത് കൊറിയർ ചെയ്യാനായിരുന്നു ഫോൺ വിളിച്ചപ്പോൾ നമ്മുടെ അഡ്രസ് ചോദിച്ചത്. എന്നാൽ നേരിട്ട് ഏല്പിക്കേണ്ട കുറച്ച് പ്രധാനപ്പെട്ട ഡോക്യൂമെന്റസ് ഉള്ളതുകൊണ്ടാണത്രെ പുള്ളി നേരിട്ട് വന്നത്. ഉള്ളിൽ ചെറിയൊരു ഭയം ഉണ്ടായിരുനെങ്കിലും അമ്മ അയാളെ അകത്തേക്ക് ക്ഷണിച്ചു.

അയാൾ കൊണ്ട് വന്ന പെട്ടിയിൽ നിന്നും ഒരു പേപ്പർ എടുത്ത് അമ്മക്ക് കൊടുത്തു. സത്യത്തിൽ ഈ പേപ്പർ കയ്യിൽ കിട്ടിയതിന് ശേഷമാണത്രെ അയാൾക്ക് ഞങ്ങളെ ഫേസ് ചെയ്യാൻ ധൈര്യം വന്നത്. അമ്മ ആ പേപ്പർ പരിശോദിച്ചു. അച്ഛന്റെ പേരിലുള്ള ഒരു ഇൻഷുറൻസ് ഡോക്യുമെന്റ്സ് ആണ്. അത്യാവശ്യം വലിയ ഒരു തുകയാണ്. അച്ഛനെന്തെങ്കിലും സംഭവിച്ചാൽ നമുക്ക് ഒരു കുറവും ഉണ്ടാകരുതെന്ന് പറഞ്ഞുകൊണ്ട് അച്ഛൻ ചേർന്നതാണത്രേ ആ ഇൻഷുറൻസ്. അത് കഴിഞ്ഞ് അയാൾ മറ്റൊരു ഫയൽ കൂടി അമ്മക്ക് കൊടുത്തു. അച്ഛൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും ബാക്കി സാലറി വാങ്ങാനുള്ള അപേക്ഷയും, എംപ്ലോയീ ഇൻഷുറൻസ് ക്ലെയിം ചെയ്യാനുള്ള പേപ്പറുകളുമായിരുന്നു അത്. സത്യത്തിൽ അത് കണ്ട് നമ്മൾ ഞെട്ടിപ്പോയി. സ്വന്തമായി കമ്പനി നടത്തിയിരുന്ന അച്ഛന് എങ്ങനെയാണു എംപ്ലോയീ ആകുന്നത്? അമ്മ ചോദിക്കുന്നതിനു മുന്നേ തന്നെ ഞാൻ ഇത് ചോദിച്ചിരുന്നു. അതിന് മറുപടിയായി അയാൾക്ക് പറയാനുണ്ടായിരുന്നത് അച്ഛന്റെ മറ്റൊരു കഥയായിരുന്നു, എന്നയെയും അമ്മയെയും തകർത്തുകളഞ്ഞ ഒരു കഥ.

“നിങ്ങൾ വിചാരിക്കുന്നത് പോലെ മോൾടെ അച്ഛന് അവിടെ സ്വന്തമായി ഒരു സ്ഥാപനം ഒന്നും ഉണ്ടായിരുന്നില്ല. ഞാനും മോൾടെ അച്ഛനും ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് അദ്ദേഹവും ഒരു അറബിയും ചേർന്ന് പാർട്ണർഷിപ്പിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തിയിരുന്നു എന്നത് സത്യമാണ്. ഞാൻ ആ കമ്പനിയിലെ ജോലിക്കാരനായിരുന്നു. എന്നാൽ ആ അറബി ചതിക്കുകയും മോൾടെ അച്ഛന് എല്ലാം നഷ്ടപ്പെടുകയും ചെയ്തു. നിങ്ങളെ ഒന്നും അറിയിക്കാതെയിരിക്കാൻ കഴിഞ്ഞ പത്തു വർഷത്തോളമായി അദ്ദേഹം രാപ്പകലില്ലാതെ പണിയെടുക്കുകയായിരുന്നു. ദിവസം 10 മണിക്കൂർ നമ്മുടെ കമ്പനിയിലെ ജോലി കൂടാതെ 5 മണിക്കൂർ അദ്ദേഹം ഡ്രൈവർ ജോലിയും ചെയ്തിരുന്നു. പല വട്ടം ഞാൻ അദ്ദേഹത്തോട് പറഞ്ഞതാണ് ഇതെല്ലാം വീട്ടിലറിയിക്കെന്ന്. എന്നാൽ അദ്ദേഹത്തിന്റെ അഭിമാനം അതിന് അനുവദിച്ചില്ല. ഒരു ചായ കാശ് പോലും അദ്ദേഹം വെറുതെ ചിലവാക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്തൊരു മനുഷ്യനായിരുന്നോ എന്തോ.“ അയാൾ പറഞ്ഞു നിർത്തി.

എനിക്കും അമ്മയ്ക്കും ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടാനായില്ല. ഞാൻ അമ്മയെ നോക്കിയപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു ഇരിക്കുകയാണ്, ചുണ്ടുകൾ വിറക്കുന്നുണ്ട്. 22 വർഷം തന്റെ കൂടെയുണ്ടായിരുന്ന തന്റെ ഭർത്താവിനെ മനസ്സിലാക്കാൻ കഴിയാതെ പോയതിലുള്ള സങ്കടം ആ മുഖത്ത് പ്രകടമായിരുന്നു. വിധിയെന്ന് പറഞ്ഞ് നമ്മളെ അശ്വസിപ്പിച്ച ശേഷം യാത്ര പറഞ്ഞ് സുഹൃത്ത്‌ പടിയിറങ്ങിയതും അതുവരെ അമ്മ കടിച്ചു പിടിച്ച കണ്ണീർ അണപൊട്ടിയൊഴുകാൻ തുടങ്ങി. അമ്മ അലറി കരയാൻ തുടങി.

“അമ്മക്ക് മനസിലാക്കാൻ കഴിഞ്ഞില്ലല്ലോടി മോളേ നിന്റെ അച്ഛനെ, അടുത്ത് കിടക്കുകയായിരുന്നിട്ടും ആ ചങ്കിലെ പിടച്ചിൽ ഞാൻ കേട്ടില്ലല്ലോ. ഞാൻ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ അച്ഛൻ ഇന്നിവിടെ ഉണ്ടായിരുന്നേനെ.” ഞാൻ അമ്മയെ ആശ്വസിപ്പിച്ചു കട്ടിലിൽ കൊണ്ട് കിടത്തി ഞാൻ പെട്ടെന്ന് തന്നെ പുറത്തു കടന്നു. അമ്മയുടെ മുന്നിൽ അധിക നേരം കരയാതെ പിടിച്ച് നിൽക്കാൻ എനിക്കക്കുമായിരുന്നില്ല. അച്ഛൻ മരിച്ചപ്പോൾ പോലും ഞാൻ കേൾക്കാത്ത നിലവിളി അമ്മയുടെ മുറിയിൽ നിന്ന് അപ്പോൾ എനിക്ക് കേൾക്കമായിരുന്നു. ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യയുടെ സങ്കടക്കണ്ണീരല്ലത് , ഭർത്താവിനെ മനസിലാക്കാൻ കഴിയാതെ പോയ ഭാര്യയുടെ നെഞ്ച് പൊട്ടുന്ന ശബ്ദമാണ്.

എന്നാൽ എനിക്ക് സങ്കടത്തേക്കാൾ ദേഷ്യമാണ് അച്ഛനോട് ആ സമയം തോന്നിയത്. എന്തൊരു മനുഷ്യന്മാരാണ് ഇതൊക്കെ. കുടുംബത്തിന് വേണ്ടി ഒരു ജന്മം തന്നെ ഉരുകി ഉരുകി തീർക്കുക. എങ്ങനെയാണ് ഇവർക്ക് ഇത്രയും നിസ്വാർധരായി മാറാൻ സാധിക്കുന്നത്. കള്ളൻ.. പെരുംകള്ളൻ.. സ്വയം ഉരുകി തീർന്നുകൊണ്ടിരിക്കുമ്പോഴും അവസാനം വരെ നമുക്ക് മുന്നിൽ ചിരിച്ചു കാണിച്ച് നമ്മളെ പറ്റിച്ച പഠിച്ച കള്ളൻ. ഫോൺ വിളിക്കുമ്പോൾ പല തവണ അവഗണിച്ചിട്ടുണ്ട് ഞാൻ. അച്ഛന്റെ ആയുസിന്റെ വിലയുള്ള സമയമായിരുന്നു ആ കോളുകൾ എന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെകിൽ കെട്ടിപിടിച്ച് ചേർത്ത് പിടിക്കാമായിരുന്നു എന്റെ പ്രിയപ്പെട്ട ആ കള്ളനെ. 😢😢😢

എഴുത്ത് : അഞ്ജിത അനു

ഞാന്‍ വായിച്ചതിൽ ഇഷ്ട പെട്ട പോസ്റ്റ്കളിൽ ഒന്ന്ഒരു വൃദ്ധന്‍ നെഴ്സിനോട് എനിക്ക് വേഗം പോകണം.ഡോക്റ്ററോട് എന്നെ ഒന്ന് വേഗം നോ...
21/10/2025

ഞാന്‍ വായിച്ചതിൽ ഇഷ്ട പെട്ട പോസ്റ്റ്കളിൽ ഒന്ന്

ഒരു വൃദ്ധന്‍ നെഴ്സിനോട് എനിക്ക് വേഗം പോകണം.
ഡോക്റ്ററോട് എന്നെ ഒന്ന് വേഗം നോക്കി വിടാന്‍ പറയുമോ? ഒന്‍പതു മണിയ്ക്ക് ഒരു വളരെ അത്യാവശ്യ കാര്യമുണ്ട്!"
ഒരു ആശുപത്രിയില്‍ അസ്വസ്ഥനായി ഇരുന്ന ഒരു എണ്‍പതുകാരന്‍ നേഴ്സിനോട് അപേക്ഷിച്ചു.
നേഴ്സ് ഒരല്പം ദേഷ്യത്തോടെ കാത്തിരിക്കാന്‍ പറഞ്ഞു. ഡോക്ടര്‍ മുറിയിലേക്ക് കയറുമ്പോള്‍ ഇദ്ദേഹം ഓടിച്ചെന്ന് പറഞ്ഞു,
"എന്നെ ദയവായി വേഗം നോക്കി വിടുമോ? ഇപ്പോള്‍ എട്ടര. ഒന്‍പതു മണിയ്ക്ക് എനിക്ക് വളരെ അത്യാവശ്യമായ ഒരു കാര്യമുണ്ട്."
നേഴ്സ് അയാളെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഡോക്ടര്‍ അയാളുടെ ദയനീയ ഭാവത്തിലേയ്ക്ക് നോക്കി. അകത്തേയ്ക്ക് വരാന്‍ പറഞ്ഞു.
പരിശോധിക്കുമ്പോള്‍ വീണതും നെറ്റിപൊട്ടി ആഴത്തില്‍ മുറിവുണ്ടായതും ചോര പോയതും ഒക്കെ അയാള്‍ പറഞ്ഞു. മുറിവ് വൃത്തിയാക്കി സ്റ്റിച്ച് ഇട്ട് ഡ്രെസ് ചെയ്യുന്നതിനിടയ്ക്ക് എന്തായിരുന്നു പോകാനുള്ള തിടുക്കം എന്ന് ഡോക്ടര്‍ ചോദിച്ചു.
"ഭാര്യയ്ക്ക് സുഖമില്ല. അവളുടെ കൂടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ എത്തുമെന്ന് ഞാന്‍ അവള്‍ക്ക് വാക്ക് കൊടുത്തിരുന്നു", അദ്ദേഹം പറഞ്ഞു.
"എന്താണ് ഭാര്യയുടെ അസുഖം?"
"അല്‍ഷീമേഴ്സ് ആണ്."
ഒരല്പം സംശയത്തോടെ, ഡോക്റ്റര്‍ ചോദിച്ചു,
"അല്‍ഷീമേഴ്സ്? അപ്പോള്‍ നിങ്ങള്‍ കൊടുത്ത വാക്ക് അവരെങ്ങനെ ഓര്‍ക്കും?"
ചിരിച്ചു കൊണ്ട് അദ്ദേഹം,
"വാക്ക് കൊടുത്തത് ഞാന്‍ അല്ലെ? ഓര്‍ക്കേണ്ടതും പാലിക്കേണ്ടതും ഞാന്‍ അല്ലെ? അവള്‍ക്ക് അസുഖം ഇല്ലാതിരുന്നപ്പോഴും ഞാന്‍ വാക്ക് കൊടുത്തിട്ട് അത് നടത്താന്‍ അവള്‍ എന്‍റെ പുറകെ നടക്കേണ്ടി വന്നിട്ടില്ല. പിന്നെ ഓര്‍മ്മയുടെ കാര്യം ചോദിച്ചില്ലേ? കഴിഞ്ഞ അഞ്ചു വര്‍ഷമായി അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷെ എനിക്കറിയാമല്ലോ, അവള്‍ എന്‍റെ ആരാണെന്ന്! അതുകൊണ്ട് എനിക്ക് പോയേ പറ്റൂ! എന്‍റെ വാക്കാണത്!

Keep the promises

🌞have a nice day

Address

കരുനാഗപ്പള്ളി
Karunagapalli
690525

Telephone

+19048514999

Website

Alerts

Be the first to know and let us send you an email when ലക്ഷ്മി എൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share