ലക്ഷ്മി എൽ

ലക്ഷ്മി എൽ സുഹൃത്ത് എന്നാൽ വിശ്വാസമാണ്......
(4)

ഷുഗറിന്റെ ഗുളിക വാങ്ങാൻ ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ പോയതാണ്. സ്ഥിരമായി അവിടെ നിന്നുമാണ് വാങ്ങാറ്. അവിടെ ആ മരുന്ന് സ്റ്റോക്ക...
31/07/2025

ഷുഗറിന്റെ ഗുളിക വാങ്ങാൻ ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ പോയതാണ്. സ്ഥിരമായി അവിടെ നിന്നുമാണ് വാങ്ങാറ്. അവിടെ ആ മരുന്ന് സ്റ്റോക്ക് ഇല്ലാത്ത കാരണം തൊട്ടടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങി. പ്രധാനമന്ത്രി ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ നിന്ന് ഷുഗറിന്റെ ഗുളിക വാങ്ങുമ്പോൾ ഒരു സ്ട്രിപ്പിന് ₹10 രൂപയിൽ താഴെയാണ് വരാറ്. എന്നാൽ ഇംഗ്ലീഷ് മരുന്നുകൾ കൊടുക്കുന്ന ഷോപ്പിൽ നിന്ന് വാങ്ങിയപ്പോൾ ഒരു സ്ട്രിപ്പിന് ₹90 രൂപയായി. ഞാൻ ഒരു കൗതുകത്തിനായി അയാളോട് ചോദിച്ചു.ജൻ ഔഷധിയിൽ ഒരു സ്ട്രിപ്പിന് ₹10 രൂപ ആണല്ലോ.... ഇവിടെ എന്താ ഇത്രയും വില കൂടാനുള്ള കാരണം എന്ന്. അപ്പോൾ അയാൾ എന്നോട് പറഞ്ഞു.റേഷൻ കടയിൽ നിന്നും അരി കിട്ടും അത് പോലെ തന്നെ സാദാ കടകളിൽ നിന്നും അരി കിട്ടും. രണ്ടും കഴിച്ചാൽ വിശപ്പ് മാറും. എന്നാൽ റേഷൻ കടയിൽ നിന്നും കിട്ടുന്ന അരിക്ക് വിറ്റാമിൻ കുറവായിരിക്കും. അതുപോലെ തന്നെയാണ് ഇതും..... ജൻ ഔഷധിയിൽ നിന്ന് വാങ്ങുന്ന മരുന്നുകൾക്ക് ഡോസ് കുറവായിരിക്കും. അതുകൊണ്ടാണ് അവിടെ മരുന്നുകൾ വിലകുറച്ച് കിട്ടുന്നത് എന്ന്......
* ഡോസ് കുറവായതുകൊണ്ടാണോ ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നുകൾ വിലകുറച്ചു കിട്ടുന്നത്........?
* എന്താണ് നിങ്ങളുടെ അഭിപ്രായം. ആർക്കെങ്കിലും ഇതിനെക്കുറിച്ച് അറിയാമോ.......?

ജീവിതത്തിൽ എപ്പോഴെങ്കിലും സാമ്പത്തികത്തിന്റ പേരിൽ മാതാപിതാക്കളിൽ നിന്ന് കൂടെപ്പിറപ്പുകളിൽ നിന്ന് അടുത്ത ബന്ധുക്കളിൽ നിന്...
31/07/2025

ജീവിതത്തിൽ എപ്പോഴെങ്കിലും സാമ്പത്തികത്തിന്റ പേരിൽ മാതാപിതാക്കളിൽ നിന്ന് കൂടെപ്പിറപ്പുകളിൽ നിന്ന് അടുത്ത ബന്ധുക്കളിൽ നിന്ന് കടുത്ത ഒറ്റപ്പെടൽ അവഗണന അവസാനം നിങ്ങളൊരു ബാധ്യതയാകും എന്ന് കരുതി ഒഴിവാക്കൽ അനുഭവിച്ചിട്ടുണ്ടോ....?

ഉണ്ടെങ്കിൽ അത്ര പെട്ടെന്നൊന്നും ആ അനുഭവങ്ങളുടെ ഓർമ്മകൾ നിങ്ങളെ വിട്ടു പോകില്ല.നിങ്ങൾ സ്വന്തം പ്രയത്നം കൊണ്ട് ഒരു കരയിൽ എത്തി എന്ന് കാണുമ്പോൾ, എല്ലാം മറക്കണം എന്നൊക്ക പറയാൻ നൂറ് പേര് കാണും. പക്ഷെ ആ വിഷാ ദ നാളുകൾ നിങ്ങളെ എക്കാലവും തേടി കൊണ്ടേ ഇരിക്കും.

ആരിൽ നിന്നാണോ തിക്ത അനുഭവങ്ങൾ ഉണ്ടായിട്ടിട്ടുള്ളത് അവരിൽ നിന്ന് ഒരു അകലം പാലിക്കുന്നത് നല്ലത് തന്നെയായിരിക്കും.

ആ അനുഭവങ്ങൾ ഓരോരുത്തരിലും ജീവിതത്തെ നേരിടാനുള്ള മാറ്റങ്ങൾ വരുത്തും. ജീവിതത്തിൽ തകർച്ചയൊക്കെ വരും അതൊക്കെ സ്വാഭാവികമാണ് പക്ഷേ അത് തരണം ചെയ്താൽ പിന്നെ നോക്കേണ്ട, അത്ര അടിപൊളി ലൈഫ് ആയിരിക്കും പിന്നീടങ്ങോട്ട്...

ഉപദേശങ്ങളെക്കാൾ എത്രയോ മികച്ചതാണ് നമ്മുടെയോ നമുക്ക് നേരിട്ട് അറിയാവുന്നവരുടെയോ അനുഭവം പങ്കിട്ടു ആ തിരിച്ചറിവ് മറ്റുള്ളവരിലേക്ക് നൽകുന്നത്.

ഓരോ വീട്ടിലെയും അവസ്ഥകൾ ആളുകളുടെ രീതി,സ്വഭാവം,ഇതൊക്കെ പിന്നീട് പ്രശ്നം ഉണ്ടാക്കുന്നവയാണെങ്കിൽ നേരത്തെ വിൽപത്രം തയ്യാറാക്കുന്നത് തന്നെയാണ് നല്ലത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ഭാവിയിൽ ഇത് നിനക്കാണെന്ന് കൂടെക്കൂടെ മാതാപിതാക്കൾ പറഞ്ഞതിന്റെ വിശ്വാസത്തിൽ വിവാഹമോചിതയായ ആരും തുണയില്ലാത്ത ഒരു പെൺകുട്ടിയുടെ അമ്മയായ യുവതി, താൻ മഴയത്തും വെയിലത്തും ജോലി ചെയ്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ മുഴുവൻ പാതിവഴിയിൽ നിന്നുപോയ വീട് പണി പൂർത്തിയാക്കുന്നതിന് വേണ്ടി വിനിയോഗിച്ചു. അവസാനം അതിൽ ചിലവാക്കിയ തുക പോലും കൊടുക്കാതെ ആ വീടും സ്ഥലവും സ്വാർത്ഥരായ മാതാപിതാക്കൾ മൂത്ത സഹോദരിക്ക് എഴുതിക്കൊടുത്തു.

തന്റെ ഒരു രൂപ ആരുടെയെങ്കിലും കയ്യിലായി പോയാൽ യാതൊരു ജാള്യത യും ഇല്ലാതെ കണക്ക് പറഞ്ഞു വരം കിടന്നു വാങ്ങിച്ചെടുക്കുന്ന ഈ മൂത്ത സഹോദരി യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ നിസ്സാരതുകക്ക് ആ വീടും സ്ഥലവും സ്വന്തം പേരിൽ എഴുതി വാങ്ങുകയും ചെയ്തു.

ജീവിതാനുഭവങ്ങൾ പങ്കുവെച്ചാൽ പലർക്കും കാണും ഇതുപോലെ ആഴത്തിൽ ചിന്തിപ്പിക്കുന്ന കൈപ്പേറിയ അനുഭവങ്ങൾ. ചിലര് വൈകിയാണേലും തിരിച്ചറിഞ്ഞ് ഒഴിഞ്ഞു കൊടുക്കുന്നു.

സ്നേഹം നടിച്ച് നമ്മുടെ കൂടെ കൂടുന്നവർ എല്ലാം നമ്മുടെ വിജയം കാണാൻ ആഗ്രഹിക്കുന്നവർ ആയിരിക്കില്ല. അവർ നമുക്കിടയിൽ തന്നെ പുഞ്ചിരിയുടെയും മാന്യതയുടെയും മുഖംമൂടി ധരിച്ചുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ അത്യുത്തമരായി ജീവിക്കും.

അവരുടെ യഥാർത്ഥ മുഖം മനസ്സിലാക്കിയാൽ എന്നാലും അവർ നിന്റെ അമ്മയല്ലേ അച്ഛനല്ലേ ആങ്ങളയല്ലേ സഹോദരിയല്ലേ പ്രായത്തിൽ മൂത്തതല്ലേ തുടങ്ങിയ ന്യായങ്ങൾ ഒന്നും അംഗീകരിക്കരുത്.

വിഷമാണ് ഉള്ളിൽ ഉള്ളതെങ്കിൽ ആരായാലും വിഷമാണ്. മാനസികാരോഗ്യം തകർക്കുന്ന ഏതു ബന്ധങ്ങളിൽ നിന്നും പിൻവലിഞ്ഞു മുന്നോട്ടു നടക്കാനുള്ള ആർജ്ജവം നേടിയെടുക്കണം.

നെഗറ്റീവ് സാഹചര്യങ്ങളെയും ആളുകളെയും ഒഴിവാക്കിയാൽ നിങ്ങളുടെ സമാധാനം സംരക്ഷിക്കാം.
✍️കടപ്പാട് : DrAsha Ullas

Ignoring negativities is a way of protecting your piece

ഈ വീട് കിട്ടയാൽ നിങ്ങൾ താമസിക്കുമോ
31/07/2025

ഈ വീട് കിട്ടയാൽ നിങ്ങൾ താമസിക്കുമോ

ആലപ്പുഴയിൽ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുമ്പോഴാണ് ജോസഫ് ചേട്ടൻ പോ.ക്‌...സോ  കേസിൽ അറസ്റ്റിലാവുന്നത്. സ്കൂൾ...
31/07/2025

ആലപ്പുഴയിൽ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുമ്പോഴാണ് ജോസഫ് ചേട്ടൻ പോ.ക്‌...സോ കേസിൽ അറസ്റ്റിലാവുന്നത്. സ്കൂൾ വിദ്യാർത്ഥിനിയെ പീ.ഡി..പ്പി. ച്ചു ഗർഭിണിയാക്കി എന്നതായിരുന്നു കുറ്റം. ശേഷം ആ 75 കാരൻ 285 ദിവസം ജയിലിൽ.
വിചാരണക്കെത്തിയപ്പോൾ പെൺകുട്ടി മൊഴി മാറ്റി. ആൺസുഹൃത്തുമായുള്ള ബന്ധം ജോസഫ് തന്റെ വീട്ടിൽ പറയുമോ എന്ന് ഭയന്നാണ് കള്ളം പറഞ്ഞതെന്ന്. ഒടുവിൽ 9 മാസത്തോളം നീണ്ട ജയിൽ വാസത്തിന് ശേഷം ജോസഫ് ചേട്ടൻ കുറ്റവിമുക്തനാക്കി. ഒരു സാമൂഹ്യപ്രവർത്തകനും നല്ല വ്യക്തിത്വവുമുള്ള ആളായിരുന്നു ഇദ്ദേഹം. "അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു, ആരോടും പരാതിയില്ല " എന്നാണ് ജോസഫ് ചേട്ടൻ പറയുന്നത്.

ശരിയല്ലേ
31/07/2025

ശരിയല്ലേ

കുട്ടിക്കാലത്തെ പല വിനോദങ്ങളിൽ ഒന്നായിരുന്നല്ലോ കള്ളനും പോലീസും കളി. ഒത്തിരിപ്പേരുണ്ടെങ്കിൽ രാജകൊട്ടാരത്തിലെ തോട്ടക്കാരന...
31/07/2025

കുട്ടിക്കാലത്തെ പല വിനോദങ്ങളിൽ ഒന്നായിരുന്നല്ലോ കള്ളനും പോലീസും കളി.

ഒത്തിരിപ്പേരുണ്ടെങ്കിൽ രാജകൊട്ടാരത്തിലെ തോട്ടക്കാരനെ വരെ ഈ ലിസ്റ്റിൽ എഴുതിയിടും. ഓരോരുത്തരുടെയും മുഖത്തെ ഭാവ വ്യത്യാസങ്ങൾ നിരീക്ഷിച്ചാണ് പോലീസ് കള്ളനെ കണ്ടുപിടിക്കുന്നത്.

ഇതിനിടയിൽ ഓരോ ആക്ഷൻസ് കാണിച്ചു കള്ളനെ പോലീസിന് ഒറ്റികൊടുക്കുന്നവരും ഉണ്ടാകും. ചിലപ്പോൾ ശരിക്കുള്ള കള്ളൻ തന്നെ പോലീസിന്റെ ശ്രദ്ധ വേറൊരാളിലേയ്ക്ക് വഴിതിരിച്ചു വിടുകയും ചെയ്യും. 😜

അവസാനം ഓരോരുത്തരുടെയും പോയിന്റ്സ് കൂട്ടിനോക്കുമ്പോൾ കൂടുതൽ പോയിന്റ് കിട്ടുന്നയാൾ വിജയിക്കും.
ഈ കളിയും അന്യം നിന്നുപോയി കളിച്ചും ചിരിച്ചും ഒന്നിച്ചിരുന്നു കളിച്ചിരുന്ന ആ കാലം ഇനിയു ഒന്നിച്ചിരുന്നു കളിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നില്ലേ ഈ കള്ളനും പോലീസും കളി ഓർമകൾക്ക് എന്ത് മധുരം അല്ലേ
മറക്കാത്തവർ Like ♥️
ഇതെല്ലാം നിങ്ങൾ ഓർക്കുന്നവരുണ്ടോ?


കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മനുഷ്യരുടെ കാര്യം കുറച്ച്‌ അധികം കഷ്ടത്തിലാണ്. ഓവര്‍ ടൈം വര്‍ക്കും, പ്രഷറും...
31/07/2025

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മനുഷ്യരുടെ കാര്യം കുറച്ച്‌ അധികം കഷ്ടത്തിലാണ്. ഓവര്‍ ടൈം വര്‍ക്കും, പ്രഷറും, ടാര്‍ഗറ്റ് അച്ചീവ് ചെയ്തില്ലെങ്കില്‍ പിന്നെ അതിന് കേള്‍ക്കേണ്ടി വരുന്ന ചീത്തവിളിയും എല്ലാം ഓര്‍ക്കുമ്ബോള്‍ പെട്ടെന്ന് ഒരു ദിവസം എല്ലാം ഇട്ടെറിഞ്ഞ് പേകാന്‍ തന്നെ തോന്നും.
പക്ഷേ വീട്ടിലെ കാര്യങ്ങളും കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ പടിപ്പും എല്ലാം കൂടി ഓര്‍ക്കുമ്ബോള്‍ സഹിച്ച്‌ നില്‍ക്കുന്നവരാണ് ഒരുവിധം എല്ലാ ആളുകളും. പക്ഷേ അവരില്‍ നിന്ന് എല്ലാം വ്യത്യസ്ഥയാകുകയാണ് സബിത. മറ്റൊന്നും കൊണ്ടല്ല. ഇതേ കോര്‍പ്പറേറ്റ് ജോലിയില്‍ നിന്ന് രാജിവെച്ച്‌ അതേ സ്ഥാപനത്തിന്റെ മുന്‍പില്‍ ഒരു കുഞ്ഞ് ബിസിനസ്സ് തുടങ്ങിയിരിക്കുകയാണ് സബിത്.

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലായിരുന്നു സബിത ജോലി ചെയ്തിരുന്നത്. ബികോം കംപ്യൂട്ടറും അറിയാവുന്ന സബിതയ്ക്ക് ആ ജോലി വലിയ ആശ്വാസമായിരുന്നു. കുട്ടികളുടെ പഠനചിലവും വീട്ടിലെ കാര്യങ്ങളും എല്ലാം ഭര്‍ത്താവിനെ കൊണ്ട് കഴിയുന്നില്ല എന്ന് വന്നപ്പോഴാണ് സബിത ഇന്‍ഫോപാര്‍ക്കില്‍ ജോലിക്ക് കയറിയത്. ആദ്യമൊക്കെ വലിയ കുഴപ്പം ഇല്ലാതെ മുന്നോട്ട് പോയ ജോലി പിന്നെ കഠിനമാകാന്‍ തുടങ്ങി. വര്‍ക്കിന്റെ പ്രഷറും, ടാര്‍ഗറ്റും എല്ലാം കൂടിയായപ്പോള്‍ സബിതയ്ക്ക് മാനസിക സമ്മര്‍ദ്ദം കൂടി. വീട്ടിലെ കാര്യങ്ങള്‍ ആലേചിച്ചപ്പോള്‍ ആദ്യം ജോലി ഉപേക്ഷിക്കാന്‍ തോന്നിയില്ല. എന്നാല്‍ വീണ്ടും മാനസികമായി ബുദ്ധിമുട്ടുകള്‍ ഏറി വന്നപ്പോള്‍ രണ്ടും കല്‍പ്പിച്ചാണ് സബിത ഇന്‍ഫോപാര്‍ക്കിലെ ജോലി വേണ്ടാന്ന് വെക്കുന്നത്. ഏഴ് മാസം മുന്‍പാണ് ഇന്‍ഫോപാര്‍ക്കിലെ ജോലി രാജിവെച്ച്‌ സബിത ഇറങ്ങുന്നത്.

ഇറങ്ങുമ്ബോള്‍ ഇനി എന്ത് ചെയ്യും എന്ന ചിന്തയിലായിരുന്നു സബിത. ജീവിതം മുന്നോട്ട് കൊണ്ടുപേകണമെങ്കില്‍ എന്തെങ്കിലും ജോലി ലഭിച്ചേ മതിയാകൂ. പക്ഷേ ഇനി ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലേക്ക് ഇല്ല എന്നും സബിത തീരുമാനിക്കുന്നു. അപ്പോഴാണ് സബിതയുടെ മനസ്സില്‍ ഒരു ആശയം തോന്നുന്നത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മുന്നില്‍ തന്നെ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യാം എന്ന ആശയം. വീട്ടില്‍ എല്ലാവരോടും സംസാരിച്ചപ്പോള്‍ ഭര്‍ത്താവും കുട്ടികളും കട്ട സപ്പോര്‍ട്ടും. പിന്നെ ഒന്നും നോക്കിയില്ല സ്‌കൂട്ടര്‍ എടുത്ത് ഭക്ഷണ പൊതികളുമായി ഇന്‍ഫോപാര്‍ക്കിലേക്ക് തന്നെ. ആദ്യം ഒന്നും ആരും മേടിച്ചില്ലെങ്കിലും പിന്നീട് വന്ന് വാങ്ങാന്‍ തുടങ്ങി. എന്നാല്‍ സ്ഥാപനത്തിനുള്ളില്‍ ഭക്ഷണം വില്‍ക്കുന്നത് ഉടമകള്‍ വിലക്കി. അവിടെയും തളരാന്‍ സബിത ഒരുക്കം അല്ലായിരുന്നു.

അപ്പോഴാണ് സബിത തന്റെ പഴയ ഓട്ടോയെ പറ്റി ഓര്‍ക്കുന്നത്. സ്ഥാപനത്തിന്റെ അകത്തല്ലേ ജോലി ചെയ്യാന്‍ പറ്റാത്തത് ഉള്ളൂ. പുറത്ത് റോഡില്‍ ചെയ്യാമല്ലോ എന്നായി സബിത. ഓട്ടോയും എടുത്ത് സബിത തന്റെ ഭക്ഷണപൊതികളുമായി എന്നും ഇന്‍ഫോപാര്‍ക്കിന്റെ മുന്‍വശത്ത് റോഡില്‍ ഓട്ടോയുമായി കാത്ത് നില്‍ക്കാന്‍ തുടങ്ങി. ആദ്യമൊക്കെ നല്ല ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു സബിതയ്ക്ക്. കൂടെ ജോലിചെയ്തവര്‍ എന്ത് കരുതും. ഒരു ചമ്മല്‍ ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നെ ആലോചിച്ചപ്പോള്‍ ജീവിക്കാന്‍ വേണ്ടിയല്ലേ ആരെയും ബോധിപ്പിക്കാന്‍ അല്ലല്ലോ എന്ന് വിചാരിച്ച്‌ സബിത മുന്നോട്ട് പോയി. ഒറ്റ ഓട്ടോയില്‍ തുടങ്ങിയ ഭക്ഷണ പൊതി വിതരണം ഇപ്പോള്‍ ഒരു ഔട്ട്‌ലെറ്റ് കൂടി തുറന്നിരിക്കുകയാണ് സബിത. ഉപ്പോള്‍ വാടക വീട്ടിലാണ് സബിതയുടെ കുടുംബവും താമസിക്കുന്നത്. രണ്ട് മക്കള്‍ ഉണ്ട്. മകള്‍ പത്താം ക്ലാസിലും മകന്‍ ആറാം ക്ലാസിലും.

മക്കളെ മിടുക്കരാക്കി എടുക്കണം. അതിന് മനുഷ്യര്‍ സമ്മതിച്ചില്ലെങ്കില്‍ എന്ത് ചെയ്യും. ഒറ്റയ്ക്ക് നേടാന്ന് വിചാരിക്കും. 12 തൊട്ട് 3 മണിവരെയാണ് സബിതയുടെ ഓട്ടോ അവിടെ കാണുന്നത്. മിച്ചര്‍, ചിപ്‌സ്, കട്ട് ഫ്രൂട്ട്‌സ്, ബിരിയാണി, പായസം, ഊണ് എന്നീ ഭക്ഷണങ്ങളാണ് സബിത തന്റെ ഓട്ടോയില്‍ കൊടുക്കുന്നത്. എല്ലാത്തിനും വിലക്കുറവും. എല്ലാ വീട്ടമ്മമാര്‍ക്കും പ്രചോദനമാണ് സബിതയുടെ ഈ സംരംഭം. ഇപ്പോള്‍ സബിത തന്റെ ബിസിനസുമായി സ്വതന്ത്രമായി മുന്നേറുകയാണ്. ഇനി അവളെയാണ് ടാര്‍ഗറ്റുകള്‍ നിശ്ചയിക്കുന്നത്, സമയം നിയന്ത്രിക്കുന്നത്, അതിനായി മറ്റാരെയും ഭയക്കേണ്ടതില്ല. മറ്റുള്ളവരുടെ കഥകളില്‍ നിന്നും കുറച്ച്‌ വ്യത്യസ്തമായി സ്വന്തം ജീവിതം എഴുതിയ സ്ത്രീയാണ് സബിത.

31/07/2025

ജീവിതത്തിൽ ആരേയും ചതിച്ചിട്ടില്ല എന്ന് ഉറപ്പുള്ളവർ ഒരു ഹായ് പറയാമോ !🫵👋

ഒരേയൊരു മോളാരുന്നു സാറേ.. ഉത്സവപറമ്പിൽ കച്ചോടം നടത്തി സ്വരുക്കൂട്ടിയ പണം തികയാതെ വന്നപ്പോള്‍ ആകെയുണ്ടായിരുന്ന 5 സെന്റും ...
31/07/2025

ഒരേയൊരു മോളാരുന്നു സാറേ.. ഉത്സവപറമ്പിൽ കച്ചോടം നടത്തി സ്വരുക്കൂട്ടിയ പണം തികയാതെ വന്നപ്പോള്‍ ആകെയുണ്ടായിരുന്ന 5 സെന്റും കൊച്ചുവീടും വിറ്റാണ് കെട്ടിച്ചത്.. ഉപ്പ് തൊട്ട് കർപ്പൂരം വരെ എത്തിച്ചു കൊടുത്തു.. എന്നിട്ടും അവൻ കൊന്നുകളഞ്ഞല്ലോ..😓😓😓

ചൊവ്വാഴ്ച മകൾ അവസാനമായി അയച്ച മെസ്സേജ് കാണാന്‍ അരമണിക്കൂര്‍ വൈകിപ്പോയത് ഓർക്കുമ്പോൾ പിതാവ് അബ്ദുള്‍റഷീദിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും. ''ഒരേയൊരു മോളാണ്. അവള്‍ക്കുവേണ്ടിയാണ് ഞാന്‍ ജീവിച്ചതുതന്നെ. ഇങ്ങോട്ട് പോരാമായിരുന്നു അവള്‍ക്ക്. സന്ദേശങ്ങള്‍ കണ്ട് നൗഫലിന്റെ വീട്ടില്‍ ഓടിയെത്തുമ്പോഴേക്കും ഫസീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആരുടെയോ കൈയില്‍ ഒന്നുമറിയാതെ ഉറങ്ങുന്ന കൊച്ചുമോനെയും വാരിയെടുത്ത് ആശുപത്രിയില്‍ എത്തിയപ്പോള്‍ മകള്‍ പോയെന്ന് ഡോക്ടര്‍ വിളിച്ചുപറഞ്ഞു. അവളുടെ മുഖമൊന്നു കാണാന്‍ പോലുമുള്ള മനോധൈര്യം എനിക്കുണ്ടായില്ല''.- കരച്ചിലമര്‍ത്തി അബ്ദുള്‍റഷീദ് പറഞ്ഞു. പത്തുമാസം പ്രായമായ കൊച്ചുമകന്‍ മുഹമ്മദ് സെയാനെ മാറോടു ചേര്‍ത്തുപിടിച്ച് മരവിച്ചിരിപ്പാണ് മാതാവ് സെക്കീന.

ഉത്സവപ്പറമ്പില്‍ മധുരപലഹാരങ്ങള്‍ വിറ്റു സ്വരുക്കൂട്ടിയ പണം പോരാതെ വന്നപ്പോള്‍ ആകെയുണ്ടായിരുന്ന അഞ്ചുസെന്റും കൊച്ചുവീടും വിറ്റാണ് മകളെ വിവാഹം ചെയ്തയച്ചത്. വിവാഹപ്പിറ്റേന്ന് ഭര്‍തൃമാതാവ് വാങ്ങി സൂക്ഷിച്ച സ്വര്‍ണം പിന്നെ വീട്ടുകാര്‍ കണ്ടിട്ടില്ല.

വിവാഹത്തിനുമുമ്പ് കൊടുങ്ങല്ലൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റായിരുന്നു ഫസീല. എന്നാല്‍, പിന്നീട് നൗഫല്‍ ജോലിക്ക് പോകാന്‍ അനുവദിച്ചില്ല. ഒറ്റയ്ക്ക് സ്വന്തം വീട്ടില്‍ വരാന്‍പോലും പറ്റിയിരുന്നില്ല. മകള്‍ക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകരുതെന്ന് കരുതി ഒരു ചാക്ക് അരി, 20 കിലോ പഞ്ചസാര എന്നിങ്ങനെ ഉപ്പുതൊട്ട് കര്‍പ്പൂരംവരെയുള്ള സാധനങ്ങള്‍ മൂന്നുമാസം കൂടുമ്പോള്‍ അബ്ദുള്‍റഷീദ് നൗഫലിന്റെ വീട്ടില്‍ എത്തിച്ചിരുന്നു.

സഹോദരന്റെ വീട്ടില്‍ ആയിരുന്ന നൗഫലും കുടുംബവും കഴിഞ്ഞ മാസമാണ് തറവാട്ടുവീട്ടിലേക്ക് മടങ്ങിയത്. അന്ന് വീട്ടിലേക്കാവശ്യമായ ഫര്‍ണിച്ചറും ഇലക്ട്രോണിക് സാധനങ്ങളുമടക്കം വാങ്ങിനല്‍കി. ''ഞാന്‍ പണക്കാരനായതു കൊണ്ടല്ല, ലക്ഷങ്ങള്‍ കടമുണ്ട്. വാടകവീട്ടിലാണ് താമസം. എന്നാലും മോളുടെ കണ്ണുനിറയരുത് എന്നായിരുന്നു ആഗ്രഹം''- വാക്കുകള്‍ മുഴുമിക്കാനാകാതെ ആ പിതാവ് വിങ്ങിപ്പൊട്ടി.💔💔

***de

നിങ്ങളുടെ അഭിപ്രായം വരട്ടെ... 🎤
31/07/2025

നിങ്ങളുടെ അഭിപ്രായം വരട്ടെ... 🎤

31/07/2025

ഉറങ്ങിയാൽ ഉണരുമോ എന്ന് പോലും അറിയാത്ത നമ്മളാണ്

ഉണർന്നിരിക്കുമ്പോൾ ആവിശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ചു നേരം കളയുന്നത്

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ചതിന് തൊടുപുഴ സ്റ്റേഷനിൽ പിടിച്ച് കൊണ്ട് വന്ന പ്രതിയോട് എന്തിനാ...
31/07/2025

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ചതിന് തൊടുപുഴ സ്റ്റേഷനിൽ പിടിച്ച് കൊണ്ട് വന്ന പ്രതിയോട് എന്തിനാണ് മേഷ്ടിച്ചത് എന്ന് അന്നത്തെ തൊടുപുഴ Slയുടെ ചോദ്യത്തിന് വിശന്നിട്ടാണ്
2 ദിവസമായി ഭക്ഷണം കഴിച്ചിട്ട് ചായക്കുള്ള രൂപ മാത്രമാണ് എടുത്തത് എന്ന് മറുപടി പറഞ്ഞപ്പോൾ കാര്യങ്ങൾ ചോദിച്ച് മനസിലാക്കി വയർ നിറച്ച് ഭക്ഷണം വാങ്ങി നൽകിച്ചും കൈയിൽ നിന്നും സഹപ്രവർത്തകരോടും പറഞ്ഞ് വണ്ടിക്കൂലിക്കും ചിലവിനുമായി ചെറിയ ഒരു തുക റെഡിയാക്കി കൊടുത്ത വിശപ്പിൻ്റെ വില അറിയുന്ന പോലീസ് ഓഫീസർ അദ്ദേഹം ഇന്ന് തൊടുപുഴക്ക് സമീപം കരിമണ്ണൂർ SHO ആണ് ശ്രീ VC വിഷ്ണു കുമാർ സാർ പട്ടയം കവലയിൽ ഏതാനം ചില നല്ല മനസ്സുകൾ സെറ്റ് ചെയ്തിരിക്കുന്ന ഭക്ഷണ അലമാരയിൽ സപ്പോർട്ട് ആയി അദ്ദേഹം എത്തിയപ്പോൾ

അഭിനന്ദനങ്ങൾ സർ ♥️🙏
കടപ്പാട്

Address

കരുനാഗപ്പള്ളി
Karunagapalli
690525

Telephone

+19048514999

Website

Alerts

Be the first to know and let us send you an email when ലക്ഷ്മി എൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share