05/10/2025
മധ്യവയസ്കന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റിൽ.
ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ ഭാഗത്ത് ഗൗരി നന്ദനംവീട്ടിൽ അറുപത്തിയൊന്നുകാരനായ പപ്പൻ എന്നു വിളിക്കുന്ന അനന്തപത്മനാഭൻ എന്ന ആളുടെ മരണം കൊലപാതകം ആണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്ന് പ്രതിയായ ശൂരനാട് തെക്ക് കുമരഞ്ചിറ ഭാഗത്ത് അയണിക്കാട്ടിൽ കിഴക്കതിൽ വീട്ടിൽ രജിത്തിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ മൂന്നാം തീയതി രാത്രിയോടെ രക്തസ്രാവം സംഭവിച്ച നിലയിൽ വീട്ടിലെത്തിയ അനന്തപത്മനാഭനെ ബന്ധുക്കൾ കരുനാഗപ്പള്ളിയിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏതെങ്കിലും രോഗബാധയെ തുടർന്നു സംഭവിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് കൊലപാതകം ആണെന്ന് കണ്ടെത്തിയത്. ഒക്ടോബർ മൂന്നാം തീയതി ശൂരനാട് തെക്കു മാമ്പിയിൽ മുക്ക് എന്ന സ്ഥലത്ത് വെച്ച് അനന്തപത്മനാഭനും പ്രദേശവാസിയായ രജിത്തുമായി സാമ്പത്തിക ഇടപാടിനെ ചൊല്ലി വാക്ക്തർക്കം ഉണ്ടാവുകയും തുടർന്ന് രഞ്ജിത്ത് അനന്തപത്മനാഭനെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായും അതിനെതുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് അനന്തപത്മനാഭനെ മരണത്തിലേക്ക് നയിച്ചതെന്നും പോലീസ് കണ്ടെത്തുകയുണ്ടായി. അനന്ത പത്മനാഭന്റെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് ഒളിച്ചുപോകാൻ ശ്രമിച്ച രഞ്ജിത്തിനെ ശൂരനാട് ഇൻസ്പെക്ടർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ദീപു പിള്ള, ഗോപകുമാർ, സിപിഒ മാരായ ബിനോജ്, അരുൺ രാജ്, ശ്രീകാന്ത്, സന്ദീപ് എന്നിവരടങ്ങിയ സംഘം നടത്തിയ പഴുതടച്ച അന്വേഷണമാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നതിനും തുടർന്ന് കൊലപാതകത്തിന്റെ ചുരുളഴിയുന്നതിനു കാരണമാകുന്നതും...
ꜰᴏʟʟᴏᴡ ᴜꜱ👍