ART LIVE TRUTH MEDIA

ART LIVE TRUTH MEDIA വാർത്തകൾ തൽസമയം...

കാസർകോട് നിയമസഭാ തിരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർത്ഥിയായി കല്ലട്ര മാഹിൻ ഹാജി — സാദ്ധ്യതകൾ ശക്തമാകുന്നുകാസർകോട്:ആസന്നമായ ...
09/02/2026

കാസർകോട് നിയമസഭാ തിരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർത്ഥിയായി കല്ലട്ര മാഹിൻ ഹാജി — സാദ്ധ്യതകൾ ശക്തമാകുന്നു

കാസർകോട്:ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ കല്ലട്ര മാഹിൻ ഹാജിക്ക് ശക്തമായ സാദ്ധ്യത തെളിയുന്നതായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. മുസ്ലിം ലീഗിന്റെ നിലവിലെ കാസർകോട് ജില്ലാ പ്രസിഡണ്ടായ ശേഷമുള്ള കാലയളവിൽ പാർട്ടി സംഘടനയെ അടിത്തറ മുതൽ ശക്തിപ്പെടുത്തുന്നതിൽ കല്ലട്ര മാഹിൻ ഹാജി നിർണായക പങ്ക് വഹിച്ചുവെന്നതാണ് ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംഘടനാ പ്രവർത്തനങ്ങളിൽ പരമ്പരാഗത രീതികൾക്കൊപ്പം ശാസ്ത്രീയവും അത്യാധുനികവുമായ സാങ്കേതിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചാണ് കല്ലട്ര മാഹിൻ ഹാജി ജില്ലാ ലീഗ് സംവിധാനത്തെ നവീകരിച്ചത്. ഒരു മൊബൈൽ ഫോണിലെ വിരലമർത്തലിൽ തന്നെ ഏത് നേതാവിനെയും ബന്ധപ്പെടാൻ കഴിയുന്ന തരത്തിൽ പാർട്ടി നെറ്റ്‌വർക്ക് ശക്തിപ്പെടുത്തിയതും സംഘടനയുടെ പ്രവർത്തനക്ഷമത വർധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.

ജില്ലയിൽ നിന്നും മുൻ കാലങ്ങളിൽ മുസ്ലിം ലീഗിന് വർഷങ്ങളായി മന്ത്രിമാരുണ്ടായിരുന്നിട്ടും ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ പശ്ചാത്തലം. എന്നാൽ, കഴിഞ്ഞ പത്ത് വർഷക്കാലമായി സംസ്ഥാന ഭരണത്തിൽ മുസ്ലിം ലീഗിന് നേരിട്ടുള്ള സാന്നിധ്യമില്ലാതിരുന്നിട്ടും, ആധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ആസ്ഥാന മന്ദിരം നിർമ്മിക്കാനും അതിനാവശ്യമായ ഫണ്ട് സമാഹരിക്കാനും കഴിഞ്ഞത് കല്ലട്ര മാഹിൻ ഹാജിയുടെ നേതൃത്വ ശേഷിയുടെ തെളിവായി കണക്കാക്കപ്പെടുന്നു.

ഈ സംഘടനാ മികവും നേതൃപാഠവവും സംസ്ഥാന നേതൃത്വം ഏറെ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ടെന്നതാണ് ലഭിക്കുന്ന സൂചനകൾ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമസ്തയുടെ നൂറാം വർഷാഘോഷ പരിപാടികളുടെ വിവിധ സെഷനുകളിലേക്കും കല്ലട്ര മാഹിൻ ഹാജിക്ക് ലഭിച്ച അർഹമായ സാന്നിധ്യവും രാഷ്ട്രീയമായി പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.

ഇരു സുന്നി വിഭാഗങ്ങൾക്കും പൊതുവേ അംഗീകരിക്കപ്പെടുന്ന നേതാവെന്ന നിലയിൽ കല്ലട്ര മാഹിൻ ഹാജിയുടെ പേര് ഉയരുന്നുവെന്നതും ശ്രദ്ധേയമാണ്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇരു സുന്നി വിഭാഗങ്ങൾക്കിടയിലും ഭിന്നാഭിപ്രായങ്ങളില്ലെന്ന വിലയിരുത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ, കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കല്ലട്ര മാഹിൻ ഹാജിയെ തന്നെ നിയോഗിക്കാനുള്ള സാധ്യത ശക്തമാണെന്ന രാഷ്ട്രീയ നിരീക്ഷണമാണ് നിലവിൽ മുന്നോട്ടുവരുന്നത്.

കാസർഗോഡ് മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി കല്ലട്ര മാഹിൻ ഹാജി; പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയ്ക്ക് തൊട്ട് മുൻപ് യുഡിഎഫിൽ ...
07/02/2026

കാസർഗോഡ് മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി കല്ലട്ര മാഹിൻ ഹാജി; പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയ്ക്ക് തൊട്ട് മുൻപ് യുഡിഎഫിൽ ധാരണ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കാസർഗോഡിന്റെ മണ്ണിൽ നിന്ന് തുടക്കം കുറിക്കുമ്പോൾ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആരാവുമെന്ന ആകാംക്ഷക്ക് അവസാനമാവുകയാണ്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയെ സ്ഥാനാർഥിയാക്കാൻ യുഡിഎഫിൽ ധാരണയായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നേരത്തെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി കാസർഗോഡ് മത്സരിക്കാനിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ കെഎം ഷാജിക്കെതിരെ ഹിന്ദു വോട്ട് ഏകീകരണം നടന്നേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഷാജിയെ കാസർഗോഡിറക്കാനുള്ള നീക്കത്തിൽ നിന്നും മുസ്‌ലിം ലീഗ് പിന്തിരിയുകയാണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. പകരം ജില്ലയിൽ നിന്ന് തന്നെയുള്ള സ്ഥാനാർഥി വേണമെന്ന ആവശ്യം ഉൾകൊണ്ട് കൊണ്ട് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയർമാനുമായ കല്ലട്ര മാഹിൻ ഹാജിയെ മത്സരിപ്പിക്കാൻ ഒരുങ്ങുകയാണ് മുസ്‌ലിം ലീഗ് നേതൃത്വം. കഴിഞ്ഞ ദിവസം സമസ്ത നൂറാം വാർഷിക സമ്മേളനത്തിനായി കാസർഗോഡ് എത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ പ്രാദേശിക നേതൃത്വവുമായി നടത്തുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിപക്ഷ നേതാവിന്റെ യാത്ര തുടങ്ങുന്നതിനു മുൻപ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ മുന്നണി ധാരണയിലെത്തിയത്. ഇരു സമസ്തകളുടെ പിന്തുണയും പൊതുസ്വീകാര്യതയുമാണ് സൗമ്യമുഖനായ കല്ലട്ര മാഹിൻ ഹാജിയെ തുണച്ചത്.

തൃണമൂൽ കോൺഗ്രസ് കേരള സ്റ്റേറ്റ് കൺവീനർ പി വി അൻവർ.മുൻ സംസ്ഥാന ജനറൽ സെക്രട്ടറിഹാരിസ് പാലത്തിങ്ങൽകോഴിക്കോട്. കേരളത്തിൽ തൃണ...
21/01/2026

തൃണമൂൽ കോൺഗ്രസ് കേരള സ്റ്റേറ്റ് കൺവീനർ പി വി അൻവർ.
മുൻ സംസ്ഥാന ജനറൽ സെക്രട്ടറി
ഹാരിസ് പാലത്തിങ്ങൽ

കോഴിക്കോട്. കേരളത്തിൽ തൃണമൂൽ കോൺഗ്രസിന് ഒരേയൊരു സംസ്ഥാന കൺവീനർ പി.വി. അൻവർ;
വ്യാജ. അവകാശവാദങ്ങൾ രാഷ്ട്രീയ നാടകമെന്ന് തൃണമൂൽ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി
ഹാരിസ് പാലത്തിങ്ങൽ
പത്രക്കുറിപ്പിൽ അറിയിച്ചു. ചില ദൃശ്യമാധ്യമങ്ങൾ
പാർട്ടിയുടെ പേരിൽ വ്യാജ വാർത്തകൾ
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി
കഴിഞ്ഞ കുറെ മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്
ദേശീയ നേതൃത്വത്തിന്റെ പൂർണ്ണ അംഗീകാരത്തോടുകൂടിയാണ് പി വി അൻവറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പാർട്ടി പ്രവർത്തിക്കുന്നത്
ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പി.വി. അൻവറെ സംസ്ഥാന കൺവീനറായി പ്രഖ്യാപിച്ചതോടെ നിലവിലുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി, വർക്കിംഗ് പ്രസിഡണ്ട് ഷംസു പയനിങ്ങൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഹാരിസ് പാലത്തിങ്ങൽ ഉൾപ്പെടെ 52 അംഗ സ്റ്റേറ്റ് കമ്മിറ്റിയും, ഒമ്പത് ജില്ലകളിലെ ജില്ലാ കമ്മിറ്റികളും, വിവിധ മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളും സ്വാഭാവികമായി മരവിപ്പിച്ചു.
മുൻപ് തൃണമൂൽ കോൺഗ്രസിനുള്ളിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാന പാർട്ടി ഘടകം പി.വി. അൻവറെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തെ ഔദ്യോഗികമായി കൺവീനറായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഹാരിസ് പാലത്തിങ്ങൽ പറഞ്ഞു. പാർട്ടിയിൽ ഒരു അംഗത്വം പോലും ഇല്ലാത്ത സി.ജി. ഉണ്ണി നടത്തുന്ന പ്രവർത്തനങ്ങൾ രാഷ്ട്രീയ നാടകമാത്രമാണെന്നും, സാമാന്യ ബോധ്യമുള്ള എല്ലാവർക്കും ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ യാഥാർത്ഥ്യം അവഗണിച്ചുകൊണ്ട് ‘തൃണമൂൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി’ എന്ന പേരിൽ സിജി ഉണ്ണി അടക്കമുള്ള ചിലർ പത്രസമ്മേളനം വിളിക്കുകയും വ്യാജമായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നത് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത നടപടികളാണെന്ന് ഹാരിസ് പാലത്തിങ്ങൽ ആരോപിച്ചു. കേരളത്തിൽ തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതാക്കാനുള്ള സംഘടിത ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് കേരളത്തിൽ യുഡിഎഫുമായി സഖ്യം രൂപീകരിക്കുന്നതിനെ എതിർക്കുന്ന പ്രതിപക്ഷത്തിലെ മുഖ്യ പാർട്ടിയുടെ അറിവോടെയാണ് ഇത്തരം കുപ്രചരണങ്ങൾ നടക്കുന്നതെന്നും, ഇതിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും കേരളത്തിലെ ഭരണകക്ഷിയിലെ പാർട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാനലിലാണ് പി വി അൻവറിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഹാരിസ് പാലത്തിങ്ങൽ പത്രക്കുറിപ്പിൽ ആരോപിച്ചു..*വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
https://chat.whatsapp.com/EZALRBzniGAJbmSIXn61tv

കാസർകോട് മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് കെ.എം. ഷാജികോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർ...
16/01/2026

കാസർകോട് മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് കെ.എം. ഷാജി

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.എം. ഷാജി ഉപേക്ഷിച്ചു. പകരം, അഴീക്കോട് മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ ശക്തമാകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട് കാസർകോട് മണ്ഡലത്തിൽ ഷാജി മത്സരിക്കുമെന്ന സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തയോട് പ്രതികരിച്ച്, “കാസർകോട് ജില്ലയിൽ നിന്നുള്ള നേതാക്കൾ തന്നെ മണ്ഡലത്തിൽ മത്സരിക്കണം” എന്ന നിലപാട് പാർട്ടി പ്രവർത്തകരും നേതാക്കളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും കമന്റ് ബോക്‌സുകളിലൂടെയും വ്യാപകമായി ഉയർത്തിയതോടെയാണ് ഷാജി നിലപാട് മാറ്റിയതെന്നാണ് വിലയിരുത്തൽ.

അഴീക്കോട് യുഡിഎഫിന് അനുകൂലമായ മണ്ഡലമാണെന്നും, അവിടെ വിജയം ഉറപ്പാണെന്നും ചൂണ്ടിക്കാട്ടി, അഴീക്കോട് സീറ്റ് ആവശ്യപ്പെട്ട് ഷാജി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സ്ഥാനാർഥിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, മത്സരിക്കാനാഗ്രഹിക്കുന്ന മണ്ഡലങ്ങളുടെ പേര് വ്യക്തമാക്കിക്കൊണ്ടാണ് ചില ചാനലുകൾക്ക് ഷാജി അഭിമുഖം നൽകിയതെന്നും പറയുന്നു.

കാസർകോട് മണ്ഡലം നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എ. നെല്ലിക്കുന്ന് മൂന്ന് തവണ മത്സരിച്ച മണ്ഡലമാണ്. പി.എം.എ. സലാം സംസ്ഥാന ജനറൽ സെക്രട്ടറിയായതിന് ശേഷം എൻ.എ. നെല്ലിക്കുന്ന് ഉൾപ്പെടെയുള്ള നേതാക്കൾ വീണ്ടും പാർട്ടിയിൽ സജീവമായതോടെയാണ് കാസർകോട് മണ്ഡലത്തിൽ അദ്ദേഹത്തിന് വീണ്ടും അവസരം ലഭിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ ‘മൂന്ന് തവണ മത്സരിക്കാം’ എന്ന ഇളവിന്റെ അടിസ്ഥാനത്തിലാണ് 2021-ൽ നെല്ലിക്കുന്നിന് വീണ്ടും സ്ഥാനാർഥിത്വം ലഭിച്ചത്.

മഞ്ചേശ്വരം മണ്ഡലത്തിൽ നിലവിലെ എംഎൽഎ എ.കെ. അഷ്റഫ് തന്നെ വീണ്ടും മത്സരിക്കണമെന്നതും, കാസർകോട് മണ്ഡലത്തിൽ ജില്ലയിൽ നിന്നുള്ള ജില്ലാ ഭാരവാഹികൾ സ്ഥാനാർഥിയാകണം എന്നതും തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടന്ന സംസ്ഥാന സമിതി യോഗത്തിൽ കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

കാസർകോട് ജില്ലയിൽ ബിജെപിക്ക് വിജയസാധ്യതയുള്ള രണ്ട് മണ്ഡലങ്ങളാണ് മഞ്ചേശ്വരവും കാസർഗോഡും. ഇരു മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്താണ്. ഈ സാഹചര്യത്തിൽ, ജില്ലയ്ക്ക് പുറത്തുള്ള സ്ഥാനാർഥി കാസർകോട് മത്സരിച്ചാൽ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷം നേടിയ മണ്ഡലത്തിൽ ജില്ലയിൽ നിന്നുള്ള നേതാക്കൾക്ക് ലഭിക്കുന്ന പിന്തുണ ലഭിക്കില്ലെന്ന വിലയിരുത്തലാണ് ജില്ലാ നേതൃത്വത്തിനുള്ളത്.

ജില്ലാ നേതൃത്വത്തിന്റെ നിലപാട് മറികടന്ന് സംസ്ഥാന നേതൃത്വം കെ.എം. ഷാജിയെ കാസർകോട് സ്ഥാനാർഥിയാക്കിയാൽ, ലീഗിന് അനുകൂലമായ വോട്ടുകൾ ചോർന്നുപോകാനും, ബിജെപിക്ക് വിജയസാധ്യത ഉയരാനും സാധ്യതയുണ്ടെന്ന ആശങ്കയും ഉയർന്നിരുന്നു. ഷാജി അടുത്തിടെ സ്വീകരിച്ച ജമാഅത്തെ ഇസ്ലാമി അനുകൂല നിലപാടുകളും, സുന്നി നേതൃത്വത്തിനെതിരായ രൂക്ഷ വിമർശനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യവും ഇതിന് കാരണമായി.

കെ.എം. ഷാജിയെ കാസർകോട് മണ്ഡലത്തിലേക്ക് കൊണ്ടുവന്നതിലൂടെ ബിജെപിക്ക് വിജയസാധ്യത ഉണ്ടാകുന്നുവെങ്കിൽ, അത് സംസ്ഥാനതലത്തും മുസ്ലിം ലീഗിനും യുഡിഎഫിനും വലിയ പ്രതിസന്ധിയായി മാറുമെന്ന് നേതൃനിരയിൽ വിലയിരുത്തൽ ശക്തമാണ്.

യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കിയ ശേഷം, പ്രതിപക്ഷ നേതാവ് ആരംഭിക്കുന്ന യാത്രയ്ക്ക് മുമ്പ് തന്നെ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് യുഡിഎഫിന്റെ നീക്കം എന്നാണ് പുറത്തുവരുന്ന സൂചനകൾ.

മുസ്ലിം ലീഗിന്റെ കരുത്തായി, സമൂഹത്തിന്റെ കരുതലായികല്ലട്ര അബ്ദുൽ ഖാദർ ഹാജി(ഒരു മനുഷ്യൻ — ഒരു കാലഘട്ടം)കാസർഗോഡ് | 1924 ഫെബ...
07/01/2026

മുസ്ലിം ലീഗിന്റെ കരുത്തായി, സമൂഹത്തിന്റെ കരുതലായി

കല്ലട്ര അബ്ദുൽ ഖാദർ ഹാജി

(ഒരു മനുഷ്യൻ — ഒരു കാലഘട്ടം)

കാസർഗോഡ് | 1924 ഫെബ്രുവരി
കീഴൂരിലെ കുഞ്ഞി മായിൻകുട്ടിയുടെ മകനായി ജനിച്ച കല്ലട്ര അബ്ദുൽ ഖാദർ ഹാജി,
കാലക്രമേണ ഒരു വ്യക്തിയായി മാത്രം അല്ല,
കാസർഗോഡിന്റെയും ഉത്തര മലബാറിന്റെയും
ഒരു മുഴുവൻ കാലഘട്ടമായി തന്നെ മാറുകയായിരുന്നു.
ഇന്നത്തെ തലമുറ “ഗൾഫ് മലയാളി” എന്ന പദം സ്വാഭാവികമായി ഉപയോഗിക്കുമ്പോൾ,
അത് ഒരു സ്വപ്നമായി പോലും കാണാൻ കഴിയാത്ത കാലത്താണ്
കല്ലട്ര അബ്ദുൽ ഖാദർ ഹാജി
കാസർഗോഡിൽ നിന്ന് ചാവക്കാട് വരെ,
മംഗലാപുരം വരെ നീണ്ടുകിടക്കുന്ന
അനേകം മനുഷ്യജീവിതങ്ങളുടെ സ്വപ്നങ്ങൾക്ക്
വഴിയൊരുക്കിയത്.
1960-കളിൽ —
ഇന്ത്യ ഇന്നറിയുന്ന യൂസഫ് അലി പോലുള്ള
വ്യവസായ സാമ്രാജ്യങ്ങൾ രൂപപ്പെടുന്നതിന്
വളരെയേറെ മുൻപ് തന്നെ,
കല്ലട്ര ഹാജി
ഒരു സമ്പന്നനായി മാത്രം അല്ല,
ഒരു ദർശനമായി നിലകൊണ്ട വ്യക്തിയായിരുന്നു.
ജാതിയോ മതമോ നോക്കാതെ,
തന്റെ ഉരു (മഞ്ചു) ലോഞ്ചുകളിലൂടെ
ഗൾഫിലേക്കുള്ള യാത്ര
അദ്ദേഹം അനേകം പേർക്ക് സൗജന്യമായി ഒരുക്കി നൽകി.
അന്ന് ഗൾഫിലേക്കുള്ള യാത്ര
ഒരു സാഹസമായിരുന്നു;
പക്ഷേ കല്ലട്രയുടെ സാന്നിധ്യം
അത് ഭീതിയിൽ നിന്ന് പ്രതീക്ഷയിലേക്കുള്ള
ഒരു പാലമായി മാറ്റി.

> “ഗൾഫിലേക്ക് മലയാളികളുടെ ഒഴുക്ക് ആരംഭിക്കുന്നതിൽ
കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ പങ്ക് നിർണായകമാണ്”
ശോഭ ഗ്രൂപ്പ് ചെയർമാൻ സി. കെ. മേനോൻ
ഈ വാക്കുകൾ
ഇന്നും പകൽവെളിച്ചം പോലെയുള്ള സത്യമാണ്.
കല്ലട്രയും സൂഫി ഇബ്രാഹിംയും ഇല്ലായിരുന്നെങ്കിൽ,
1960–70 കാലഘട്ടങ്ങളിലെ
കേരളത്തിന്റെ ലാഞ്ച് യാത്രാ ചരിത്രം
തന്നെ എഴുതപ്പെടുമായിരുന്നില്ല.
അപ്പോൾ ചോദിക്കേണ്ടി വരും —
കല്ലട്ര ഇല്ലായിരുന്നെങ്കിൽ,
ഇന്ന് കാണുന്ന കാസർഗോഡിന്റെ പുരോഗതി
ഉണ്ടാകുമായിരുന്നോ?
കർമ്മമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം
1983 ഫെബ്രുവരിയിൽ വിടപറയുന്നതുവരെ
കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ ജീവിതം
പൂർണ്ണമായും കർമ്മത്തിലായിരുന്നു.
അത് ഒരു മേഖലയിലൊതുങ്ങിയില്ല —
സാമൂഹികം, സാംസ്കാരികം, വിദ്യാഭ്യാസം, രാഷ്ട്രീയം
എല്ലാം അദ്ദേഹത്തിന്റെ പ്രവർത്തനവേദികളായി.

ഒരു ഘട്ടത്തിൽ
മുസ്ലിം ലീഗിന്റെ സംസ്ഥാന ഖജാഞ്ചി.

മക്കയിൽ വെച്ച്
മുസ്ലിം ലീഗിന്റെ ഓൾ ഇന്ത്യ പ്രസിഡന്റ്
ബാഫഖി തങ്ങൾ വഫാത്തായപ്പോൾ,
അദ്ദേഹം വിടവാങ്ങിയത്
കല്ലട്ര ഹാജിയുടെ മടിയിലായിരുന്നു.

എപ്പോഴും പോലെ,
ബാഫഖി തങ്ങളുടെ വലതുവശത്ത്
കല്ലട്ര അബ്ദുൽ ഖാദർ ഹാജിയും
ഇടതുവശത്ത്
സി. എച്ച്. മുഹമ്മദ് കോയയും.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
വ്യാപിച്ചുനിൽക്കുന്ന
മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ
ഒരു ചരിത്ര ചിത്രം അത്.
അത് ഒരു ചിത്രം മാത്രമല്ല;
കേരള മുസ്ലിം രാഷ്ട്രീയ ചരിത്രത്തിന്റെ
ഒരു ശാശ്വത അടയാളമാണ്.

കാസർഗോഡ് ജില്ലയിൽ
മുസ്ലിം ലീഗിനെ
ഒരു അനിഷേധ്യ രാഷ്ട്രീയ ശക്തിയാക്കി മാറ്റിയതിൽ
കല്ലട്ര ഹാജിയുടെ പങ്ക്
നിസ്തുലവും
സമാനതകളില്ലാത്തതുമാണ്.

വിദ്യാഭ്യാസം — ആരാധനയായ ഒരു ദൗത്യം

സ്വയം വലിയ ഔപചാരിക വിദ്യാഭ്യാസം ഇല്ലായിരുന്നുവെങ്കിലും,
വിദ്യാഭ്യാസത്തെ
ആരാധനയായി കണ്ട മനുഷ്യനായിരുന്നു കല്ലട്ര.

ദേളിയിലെ ജാമിഅ സഅദിയ്യ —
ഇന്ന് 8,500-ലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന
ഉത്തര മലബാറിന്റെ
മഹത്തായ ഉന്നത പഠനകേന്ദ്രം.

അതിന്റെ
ഉപജ്ഞാതാവും രക്ഷാകർത്താവും
കല്ലട്ര അബ്ദുൽ ഖാദർ ഹാജിയായിരുന്നു.

ഒരു ദിവസം
സി. എച്ച്. മുഹമ്മദ് കോയയും
ഉള്ളാൽ തങ്ങളും സന്നിഹിതരായിരിക്കെ
അദ്ദേഹം പറഞ്ഞ വാക്കുകൾ:

> “എനിക്കോ എന്റെ മക്കൾക്കോ
ഈ സ്ഥാപനത്തിൽ
ഒരിടവും വേണ്ട.”

അന്ന് തന്നെ വ്യക്തമായിരുന്നു —
ഇത് വക്കഫ് ചെയ്തത്
പൂർണ്ണ ഇഖ്ലാസോടെ തന്നെയെന്ന്.

ആ ഇഖ്ലാസാണ്
സഅദിയ്യയുടെ ഉയർച്ചയുടെ
അടിത്തറ.

കാഞ്ഞങ്ങാട് — കല്ലട്രയുടെ കയ്യൊപ്പ്

ഇന്ന് കാഞ്ഞങ്ങാട് കാണുന്ന
സാമൂഹിക–വിദ്യാഭ്യാസ മുന്നേറ്റത്തിന്
കല്ലട്ര ഹാജിയോടുള്ള കടപ്പാട്
അവിസ്മരണീയമാണ്.

കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന

സംയുക്ത മുസ്ലിം ജമാഅത്ത് ആസ്ഥാനം

നൂർ മസ്ജിദ്

ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ

മുബാറക് മസ്ജിദ്

ഫിഷറീസ് സ്കൂൾ

മേൽപ്പറമ്പ് ചന്ദ്രഗതി ഗവ. ഹൈസ്കൂൾ

ഇവയെല്ലാം
“വലതുകൈ കൊടുത്തത് ഇടതുകൈ അറിയാതെ”
നടത്തിയ ദാനധർമ്മത്തിന്റെ
ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളാണ്.

സോഷ്യൽ മീഡിയയോ
ടിവി പ്രദർശനങ്ങളോ
അദ്ദേഹത്തിന്റെ ദാനങ്ങൾക്ക്
ഒരിക്കലും ആവശ്യമുണ്ടായിരുന്നില്ല.

മുസ്ലിം ലീഗ് — ഒരു വികാരം

ബോംബെയിലും,
കാസർഗോഡിലും,
കാഞ്ഞങ്ങാട്ടും
നിലനിൽക്കുന്ന
മുസ്ലിം ലീഗ് ഓഫിസുകൾ —
അത് കല്ലട്രയുടെ സംഭാവനയാണ്.

“ചന്ദ്രിക” പത്രം
സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ,
പി. സീതി ഹാജി ആശ്രയിച്ചത്
എം. ബി. മൂസ സാഹിബിനെയും
കല്ലട്ര കുടുംബത്തെയുമായിരുന്നു.

കല്ലട്ര വിതച്ച വിത്തുകൾ
പിന്നീട്
അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ
എം. ബി. മൂസ സാഹിബ്
വെള്ളവും വളവും നൽകി
വളർത്തി.

ദുബായിലെ
അബ്ദുല്ല അൽ ഗുറൈർ,
അബ്ദുൽ റഹ്മാൻ ബുഖാതിർ,
ദിരുഭായ് അംബാനി,
ലീലാ നായർ —
ഇവരൊക്കെ
കല്ലട്രയുടെയും
എം. ബി. മൂസയുടെയും
സുഹൃത്തുക്കളായിരുന്നു.

പേര് വേണ്ട — മനുഷ്യനാകുക മാത്രം

1976–77 കാലത്ത്
കോഴിക്കോട് മഹാറാണി ഹോട്ടലിൽ
കല്ലട്രയോടൊപ്പം ഇരിക്കുമ്പോൾ,
അദ്ദേഹത്തിന്റെ പഴയ സുഹൃത്ത് രാജനും
“അങ്ങാടി” സിനിമയുടെ ഷൂട്ടിംഗിനായി
വന്ന നടൻ ജയനും എത്തി.

കല്ലട്രയെ കണ്ടപ്പോൾ
സൂപ്പർസ്റ്റാർ ജയൻ
എഴുന്നേറ്റ് നമസ്കരിച്ചു.

പക്ഷേ
കല്ലട്ര ജയനെ തിരിച്ചറിയില്ല —
സിനിമ അദ്ദേഹത്തിന്റെ ലോകമല്ലായിരുന്നു.

പിന്നീട് ജയൻ പറഞ്ഞു:

> “പത്രത്തിൽ പേരുവരുന്ന
വലിയ മനുഷ്യനല്ലേ,
അദ്ദേഹത്തെ എങ്ങിനെയും കാണണം.”

അതായിരുന്നു കല്ലട്ര —
പേര് വേണ്ട,
പ്രഭാഷണം വേണ്ട,
മനുഷ്യനാകുക മാത്രം.

മറക്കാനാവുമോ?

നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും
കാഞ്ഞങ്ങാട്ടെ
മുസ്ലിം ജനതയുടെ ഹൃദയത്തിൽ
പുഞ്ചിരി തൂകി നിൽക്കുന്ന
കല്ലട്ര അബ്ദുൽ ഖാദർ ഹാജിയെ.

അദ്ദേഹത്തെ ഓർക്കുക
ഒരു അനുസ്മരണമല്ല —
ഒരു ചരിത്ര ബാധ്യതയാണ്.

കല്ലട്ര മാഹിൻ ഹാജിയിലൂടെ
ആ പാത തുടരുന്നു.
ചരിത്രം ഇനിയും എഴുതപ്പെടും.
പക്ഷേ
കല്ലട്ര അബ്ദുൽ ഖാദർ ഹാജി
എന്ന അധ്യായം
ഒരിക്കലും
മായ്ക്കാനാവില്ല.

കടപ്പാട്...

മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചുകൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മ...
06/01/2026

മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃനിരയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കളമശ്ശേരി, മട്ടാഞ്ചേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ദീര്‍ഘകാലം നിയമസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും, 2005-2006 കാലയളവില്‍ വ്യവസായ, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ സംസ്ഥാനത്തെ റോഡ്, പാലം നിര്‍മാണ മേഖലകളില്‍ നിര്‍ണായകമായ പല പദ്ധതികള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് കൊങ്ങോര്‍പ്പിള്ളിയില്‍ 1952 മെയ് 20നായിരുന്നു ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം മുസ്‌ലിം ലീഗിന്റെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ട്രേഡ് യൂണിയന്‍ രംഗത്തും അദ്ദേഹം സജീവമായിരുന്നു.

ഭാര്യ: നദീറ. മക്കള്‍: അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍, അബ്ബാസ്, അനൂബ്.

WhatsApp Group Invite

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് മൂന്ന് സീറ്റ് ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്കോഴിക്കോട് വരാനിരിക്കുന്ന കേരള നിയമസഭാ...
06/01/2026

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് മൂന്ന് സീറ്റ് ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

കോഴിക്കോട്
വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് മൂന്ന് നിയമസഭാ സീറ്റുകള്‍ ആവശ്യപ്പെടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പി.വി. അന്‍വറിനെ കൂടാതെ സജി മഞ്ഞക്കടമ്പില്‍, നിസാര്‍ മേത്തര്‍ എന്നിവർക്കും സീറ്റ് അനുവദിക്കണമെന്നതാണ് പാര്‍ട്ടിയുടെ ആവശ്യം.
പി.വി. അന്‍വറിനായി ബേപ്പൂര്‍, തവനൂര്‍, പട്ടാമ്പി മണ്ഡലങ്ങളിലൊന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇതില്‍ ബേപ്പൂര്‍ മണ്ഡലം ലഭിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ മാസമാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് അംഗമായി ഉള്‍പ്പെടുത്തിയത്.
സജി മഞ്ഞക്കടമ്പിലിനായി കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ മണ്ഡലവും, നിസാര്‍ മേത്തറിനായി കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലവുമാണ് യുഡിഎഫിനോട് ആവശ്യപ്പെടുന്നത്. കേരള കോണ്‍ഗ്രസ് (മാണി വിഭാഗം) യുവജന നേതാവായി രാഷ്ട്രീയ രംഗത്തേക്ക് എത്തിയ സജി മഞ്ഞക്കടമ്പില്‍ പിന്നീട് എന്‍ഡിഎയിലെത്തി. അവിടെ നിന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കടന്നത്. നിലവില്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ ആണ്.
നിസാര്‍ മേത്തര്‍ നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡിനേറ്ററാണ്. 2016ല്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് 3000 വോട്ടും 2019ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് പൊതുസ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് 5000 വോട്ടും നിസാര്‍ മേത്തര്‍ നേടിയിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലം നിലവില്‍ യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) നല്‍കി വരുന്ന സീറ്റാണ്. ഈ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സര രംഗത്തേക്ക് എത്തുന്നതോടെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

"ലീഗിന്റെ കരുത്തനായ അമരക്കാരൻ നിയമസഭയിലേക്ക്? കാസർകോട് സജീവ ചർച്ചയായി കല്ലട്ര മാഹിൻ ഹാജി."​കാസർഗോഡ്: വരാനിരിക്കുന്ന നിയമ...
27/12/2025

"ലീഗിന്റെ കരുത്തനായ അമരക്കാരൻ നിയമസഭയിലേക്ക്? കാസർകോട് സജീവ ചർച്ചയായി കല്ലട്ര മാഹിൻ ഹാജി."

​കാസർഗോഡ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ മുസ്ലിം ലീഗ് അണിനിരത്തുക ജില്ലയിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവിനെയോ? പാർട്ടിയുടെ ഉരുക്കുകോട്ടയായ കാസർഗോഡ് മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകൾ അണികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന നേതൃത്വത്തിന്റെ നയം നടപ്പിലായാൽ, മാഹിൻ ഹാജിയിലൂടെ മണ്ഡലം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് കേന്ദ്രങ്ങൾ.
​ചെർക്കളം അബ്ദുല്ലയ്ക്ക് ശേഷമുള്ള കരുത്തനായ നേതാവാണ് മാഹിൻ ഹാജി
​അന്തരിച്ച ജനനായകൻ ചെർക്കളം അബ്ദുല്ലയ്ക്ക് ശേഷം കാസർഗോഡ് ജില്ലയിൽ മുസ്ലിം ലീഗിനെ ഇത്രത്തോളം കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകുന്ന മറ്റൊരു നേതാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വെറുമൊരു നേതാവ് എന്നതിലുപരി, ജില്ലയിലെ സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ മാഹിൻ ഹാജിക്കുള്ള സ്വീകാര്യത സ്ഥാനാർത്ഥി നിർണ്ണയത്തിൽ അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നു.
​കല്ലട്ര കുടുംബത്തിന്റെ പാരമ്പര്യം
​ജില്ലയിൽ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് മാഹിൻ ഹാജിയുടെ പ്രവർത്തനം. കാസർഗോട്ടെ ആദ്യ ലീഗ് ഓഫീസ് സ്ഥാപിക്കുന്നതിനും, വിദ്യഭ്യാസ-സാമൂഹിക മുന്നേറ്റത്തിന് വഴിതുറന്ന ദേളി സൗദിയ പോലുള്ള സ്ഥാപനങ്ങൾക്കും ഭൂമി നൽകിയ കല്ലട്ര കുടുംബത്തിന്റെ സേവനങ്ങൾ പാർട്ടി പ്രവർത്തകർ ഇന്നും നന്ദിയോടെ സ്മരിക്കുന്നു. ഈ കുടുംബ മഹിമയും മാഹിൻ ഹാജിയുടെ വിനയപൂർവ്വമായ ഇടപെടലുകളും അദ്ദേഹത്തെ സർവ്വസമ്മതനാക്കുന്നു.
​മാഹിൻ ഹാജിയുടെ നേതൃത്വത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം അദ്ദേഹത്തിന്റെ സംഘടനാ ശേഷിയുടെ തെളിവാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷം ജില്ലയിൽ ലീഗിന് നേടിക്കൊടുക്കാൻ അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്കായി. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ പ്രവർത്തകർക്ക് ഊർജ്ജം പകർന്ന് അദ്ദേഹം നടത്തിയ പര്യടനങ്ങൾ പാർട്ടിയെ താഴെത്തട്ടിൽ ശക്തമാക്കി.
​മഞ്ചേശ്വരത്ത് അഷ്റഫ് തന്നെ
​കാസർഗോഡ് മണ്ഡലത്തിൽ കല്ലട്ര മാഹിൻ ഹാജി വരുമ്പോൾ, അയൽ മണ്ഡലമായ മഞ്ചേശ്വരത്ത് നിലവിലെ എം.എൽ.എ എ.കെ.എം അഷ്റഫ് തന്നെ തുടരാനാണ് സാധ്യത. ബി.ജെ.പിയുടെ വോട്ട് വിഹിതം കുറയ്ക്കാനും ലീഗിന്റെ കരുത്ത് തെളിയിക്കാനും അഷ്റഫിന് സാധിച്ചുവെന്ന വിലയിരുത്തലിലാണ് നേതൃത്വം.
​ജില്ലയിലെ മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ കാസർഗോട്ടെ സംഘടനാ സംവിധാനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയത് മാഹിൻ ഹാജിക്കുള്ള പച്ചക്കൊടിയായാണ് അണികൾ കാണുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ കല്ലട്ര മാഹിൻ ഹാജിയുടെ സ്ഥാനാർത്ഥിത്വം ഇതിനോടകം തന്നെ പ്രവർത്തകർ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.​"ലീഗിന്റെ കരുത്തനായ അമരക്കാരൻ നിയമസഭയിലേക്ക്? കാസർകോട് സജീവ ചർച്ചയായി കല്ലട്ര മാഹിൻ ഹാജി."

​കാസർഗോഡ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ മുസ്ലിം ലീഗ് അണിനിരത്തുക ജില്ലയിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവിനെയോ? പാർട്ടിയുടെ ഉരുക്കുകോട്ടയായ കാസർഗോഡ് മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകൾ അണികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന നേതൃത്വത്തിന്റെ നയം നടപ്പിലായാൽ, മാഹിൻ ഹാജിയിലൂടെ മണ്ഡലം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് കേന്ദ്രങ്ങൾ.
​ചെർക്കളം അബ്ദുല്ലയ്ക്ക് ശേഷമുള്ള കരുത്തനായ നേതാവാണ് മാഹിൻ ഹാജി
​അന്തരിച്ച ജനനായകൻ ചെർക്കളം അബ്ദുല്ലയ്ക്ക് ശേഷം കാസർഗോഡ് ജില്ലയിൽ മുസ്ലിം ലീഗിനെ ഇത്രത്തോളം കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകുന്ന മറ്റൊരു നേതാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വെറുമൊരു നേതാവ് എന്നതിലുപരി, ജില്ലയിലെ സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ മാഹിൻ ഹാജിക്കുള്ള സ്വീകാര്യത സ്ഥാനാർത്ഥി നിർണ്ണയത്തിൽ അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നു.
​കല്ലട്ര കുടുംബത്തിന്റെ പാരമ്പര്യം
​ജില്ലയിൽ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് മാഹിൻ ഹാജിയുടെ പ്രവർത്തനം. കാസർഗോട്ടെ ആദ്യ ലീഗ് ഓഫീസ് സ്ഥാപിക്കുന്നതിനും, വിദ്യഭ്യാസ-സാമൂഹിക മുന്നേറ്റത്തിന് വഴിതുറന്ന ദേളി സൗദിയ പോലുള്ള സ്ഥാപനങ്ങൾക്കും ഭൂമി നൽകിയ കല്ലട്ര കുടുംബത്തിന്റെ സേവനങ്ങൾ പാർട്ടി പ്രവർത്തകർ ഇന്നും നന്ദിയോടെ സ്മരിക്കുന്നു. ഈ കുടുംബ മഹിമയും മാഹിൻ ഹാജിയുടെ വിനയപൂർവ്വമായ ഇടപെടലുകളും അദ്ദേഹത്തെ സർവ്വസമ്മതനാക്കുന്നു.
​മാഹിൻ ഹാജിയുടെ നേതൃത്വത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം അദ്ദേഹത്തിന്റെ സംഘടനാ ശേഷിയുടെ തെളിവാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷം ജില്ലയിൽ ലീഗിന് നേടിക്കൊടുക്കാൻ അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്കായി. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ പ്രവർത്തകർക്ക് ഊർജ്ജം പകർന്ന് അദ്ദേഹം നടത്തിയ പര്യടനങ്ങൾ പാർട്ടിയെ താഴെത്തട്ടിൽ ശക്തമാക്കി.
​മഞ്ചേശ്വരത്ത് അഷ്റഫ് തന്നെ
​കാസർഗോഡ് മണ്ഡലത്തിൽ കല്ലട്ര മാഹിൻ ഹാജി വരുമ്പോൾ, അയൽ മണ്ഡലമായ മഞ്ചേശ്വരത്ത് നിലവിലെ എം.എൽ.എ എ.കെ.എം അഷ്റഫ് തന്നെ തുടരാനാണ് സാധ്യത. ബി.ജെ.പിയുടെ വോട്ട് വിഹിതം കുറയ്ക്കാനും ലീഗിന്റെ കരുത്ത് തെളിയിക്കാനും അഷ്റഫിന് സാധിച്ചുവെന്ന വിലയിരുത്തലിലാണ് നേതൃത്വം.
​ജില്ലയിലെ മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ കാസർഗോട്ടെ സംഘടനാ സംവിധാനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയത് മാഹിൻ ഹാജിക്കുള്ള പച്ചക്കൊടിയായാണ് അണികൾ കാണുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ കല്ലട്ര മാഹിൻ ഹാജിയുടെ സ്ഥാനാർത്ഥിത്വം ഇതിനോടകം തന്നെ പ്രവർത്തകർ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

നാലാമതും എം.എൽ.എ സ്ഥാനാർത്ഥിയാകാൻ എൻ.എ. നെല്ലിക്കുന്ന്? ലീഗിനുള്ളിൽ തന്നെ അസ്വാരസ്യംഫത്തഹ് ബങ്കരക്ക് അയച്ച 50 ലക്ഷം രൂപയ...
01/11/2025

നാലാമതും എം.എൽ.എ സ്ഥാനാർത്ഥിയാകാൻ എൻ.എ. നെല്ലിക്കുന്ന്? ലീഗിനുള്ളിൽ തന്നെ അസ്വാരസ്യം

ഫത്തഹ് ബങ്കരക്ക് അയച്ച 50 ലക്ഷം രൂപയുടെ മാനനഷ്ട നോട്ടീസ് വിവാദമാകുന്നു

കാസർകോട്: കാസർകോട് റെയിൽവെ സ്റ്റേഷൻ–കറന്തക്കാട് റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകൻ ഫത്തഹ് ബങ്കര നടത്തിയ വിമർശനത്തിന് മറുപടിയായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അയച്ച 50 ലക്ഷം രൂപയുടെ മാനനഷ്ട നോട്ടീസ് മുസ്ലിം ലീഗ് അകത്തുതന്നെ കടുത്ത അസ്വാരസ്യം സൃഷ്ടിച്ചിരിക്കുകയാണ്.

ഫത്തഹ് ബങ്കര റോഡിന്റെ നിലയും പദ്ധതിയുടെ നടപ്പാക്കലിലെ പാളിച്ചകളും സമൂഹമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാണിച്ചപ്പോൾ, ഒരു ജനപ്രതിനിധിയായ നെല്ലിക്കുന്ന് അതിന് രാഷ്ട്രീയ നയതന്ത്രജ്ഞതയോടെ പ്രതികരിക്കേണ്ടതായിരുന്നു എന്നതാണ് മുതിർന്ന ലീഗ് നേതാക്കളുടെ വിലയിരുത്തൽ.

അതിനുപകരം വക്കീൽ നോട്ടീസ് അയച്ചത് ലീഗിന്റെ പരമ്പരാഗത രാഷ്ട്രീയ ശൈലിക്കും പൊതുസ്വഭാവത്തിനും വിരുദ്ധമായ നടപടി എന്ന നിലയിൽ അണികളിലും പ്രവർത്തകരിലും വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

അതിലും കൗതുകകരമായി, നോട്ടീസിൽ “മൂന്നു പ്രാവശ്യം എം.എൽ.എയായി പ്രവർത്തിച്ച ഞാൻ നാലാമതും സ്ഥാനാർത്ഥിയാകുന്ന സാഹചര്യത്തിൽ ഫത്തഹ് ബങ്കര ഉന്നയിച്ച പ്രസ്താവന ജനങ്ങൾക്കിടയിൽ എനിക്കെതിരെ അവമതിപ്പുണ്ടാക്കാൻ ശ്രമിച്ചതാണ്” എന്ന പരാമർശം ഉൾപ്പെട്ടിട്ടുള്ളതാണ്.

മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും ചേർന്ന് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനു മുൻപ് തന്നെ സ്വയം സ്ഥാനാർത്ഥിത്വ പ്രഖ്യാപനം പോലുള്ള പരാമർശം പാർട്ടി അകത്തും പുറത്തും ചോദ്യചിഹ്നമുയർത്തിയിരിക്കുകയാണ്.

ലീഗ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ കടുത്ത പ്രതികരണങ്ങളാണ് ഉയരുന്നത്. പാർട്ടി നേതൃത്വം ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് അടുത്ത ദിവസങ്ങളിൽ വ്യക്തമാകും.

Follow this link to join my WhatsApp group: https://chat.whatsapp.com/EZALRBzniGAJbmSIXn61tv?mode=wwt

ഇസ്രായേലിൽ സൈനിക സേവനത്തിനെതിരെ ലക്ഷങ്ങൾ തെരുവിലിറങ്ങി; വൻ സംഘർഷം, ഒരാൾ മരിച്ചുജറുസലേം: നിര്‍ബന്ധിത സൈനിക സേവനത്തിനെതിരേ...
31/10/2025

ഇസ്രായേലിൽ സൈനിക സേവനത്തിനെതിരെ ലക്ഷങ്ങൾ തെരുവിലിറങ്ങി; വൻ സംഘർഷം, ഒരാൾ മരിച്ചു

ജറുസലേം: നിര്‍ബന്ധിത സൈനിക സേവനത്തിനെതിരേ തെല്‍ അവീവില്‍ ഹരേദി ജൂതന്‍മാരുടെ പ്രതിഷേധം. മതപരമായ കാര്യങ്ങളാല്‍ സൈനികസേവനം നിര്‍ബന്ധമല്ലാത്ത ഹരേദി ജൂതന്‍മാരെ പ്രത്യേകം റിക്രൂട്ട് ചെയ്യാനുള്ള നിയമത്തിനെതിരെയാണ് പ്രതിഷേധം. തെല്‍ അവീവിലെ കിര്യത് ഒനോ പ്രദേശത്തെ റിക്രൂട്ട്‌മെന്റ് ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

പോലിസുകാരെ നാസികള്‍ എന്നു വിളിച്ച പ്രതിഷേധക്കാര്‍ റോഡുകളും ഉപരോധിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ഇസ്രായേലിലെ ജൂതന്‍മാരില്‍ 13ശതമാനം വരുന്ന ഹരേദികളുടെ യുദ്ധ വിരുദ്ധ നിലപാട് സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. ഗസയിലും ലെബനാനിലുമെല്ലാം അധിനിവേശം കനത്തതോടെ പുതിയ ആളുകളെ സൈന്യത്തില്‍ ചേര്‍ക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നു. പതിനായിരത്തിലധികം ഇസ്രായേലി സൈനികര്‍ക്കാണ് ഇതുവരെ പരിക്കേറ്റിരിക്കുന്നത്. ആയിരത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

*ഫേസ്ബുക്ക് പേജ്*
*Link*
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
https://www.facebook.com/share/1BY46WPUKN/

*വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്*
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
Follow this link to join my WhatsApp group: https://chat.whatsapp.com/EZALRBzniGAJbmSIXn61tv?mode=wwc

കൊല്ലത്ത് ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ച സംഭവം; ഏരൂർ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കും*കൊല്ലം: ആഭിചാ...
31/10/2025

കൊല്ലത്ത് ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ച സംഭവം; ഏരൂർ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കും*

കൊല്ലം: ആഭിചാരക്രിയക്ക് കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ഏരൂര്‍ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ഉസ്താദിനെ ആവശ്യമെങ്കില്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.മീന്‍കറി വീണതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ റജില ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിന് ശേഷം ഭര്‍ത്താവ് സജീര്‍ ഒളിവിലാണ്. സജീറിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ മര്‍ദിച്ചതിനും സജീറിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. റജിലയുടെ വിശദമായ മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്.ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ആഭിചാരക്രിയക്ക് കൂട്ടുനിന്നില്ലെന്ന് പറഞ്ഞായിരുന്നു ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ പീഡനം. ഏരൂര്‍ സ്വദേശിയായ ഉസ്താദ് ജപിച്ച് നല്‍കിയ ചരട് കുടോത്രമാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ക്രൂരപീഡനം നടത്തിയത്. ഇതിന് പിന്നാലെ റജിലയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ഉസ്താദിന്റെ നിര്‍ദേശപ്രകാരം ഭര്‍ത്താവ് തന്നോട് മുടി അഴിച്ച് സ്റ്റൂളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടെന്നും ഇരിക്കാത്തതിനാലാണ് തന്നെ അക്രമിച്ചതെന്നും റജില റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഭര്‍ത്താവ് ഉസ്താദിനെ ഫോണില്‍ വിളിച്ച് തന്നപ്പോള്‍ തനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഉസ്താദിനോട് പറഞ്ഞിരുന്നുവെന്നും റജില വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവ് നേരത്തെയും ക്രൂരമായി ഉപദ്രവിച്ചിരുന്നു. പൊലീസില്‍ കേസ് കൊടുത്തതിന് ശേഷം കുറച്ചുനാളത്തേയ്ക്ക് ഉപദ്രവം നിര്‍ത്തി. എന്നാല്‍ വീണ്ടും ഉപദ്രവം തുടരുകയായിരുന്നുവെന്നും റജില വ്യക്തമാക്കി.നേരത്തെയും ഉസ്താദിന്റെ അടുത്ത് കൊണ്ടുപോയിട്ടുണ്ടെന്നും റജുല പറഞ്ഞു. സ്ഥലം വില്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എന്നു പറഞ്ഞാണ് കൊണ്ടുപോയത്. ആദ്യമൊക്കെ ഉപദ്രവിച്ചപ്പോള്‍ പ്രതികരിച്ചിരുന്നില്ല. പ്രതികരിക്കാന്‍ തുടങ്ങിയപ്പോളാണ് ക്രൂരപീഡനം നടത്തിയത്. ചിക്കന്‍പോക്സ് വന്നപ്പോള്‍ ശരീരത്തില്‍ പാടുകള്‍ വന്നുവെന്നും അതിനെ ചൊല്ലി പരിഹസിച്ച് സംസാരിച്ചിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.

*ഫേസ്ബുക്ക് പേജ്*
*Link*
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
https://www.facebook.com/share/1BY46WPUKN/

*വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്*
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
Follow this link to join my WhatsApp group: https://chat.whatsapp.com/EZALRBzniGAJbmSIXn61tv?mode=wwc

ഷാനവാസ് പാദൂർ ത്രിതല പഞ്ചായത്ത് മത്സരത്തിൽ നിന്ന് പിന്മാറി നിയമസഭയിലേക്ക്?കാസർകോട്: ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടു...
31/10/2025

ഷാനവാസ് പാദൂർ ത്രിതല പഞ്ചായത്ത് മത്സരത്തിൽ നിന്ന് പിന്മാറി നിയമസഭയിലേക്ക്?

കാസർകോട്: ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ മത്സരിക്കുന്നതിനുള്ള സാധ്യത വളരെ കുറഞ്ഞതായി വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം സൂചിപ്പിക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷക്കാലം കാസർകോട് ജില്ലാ വൈസ് പഞ്ചായത്ത് പ്രസിഡന്റായി ശ്രദ്ധേയമായ പ്രകടനമാണ് ഷാനവാസ് കാഴ്ചവെച്ചത്. പാർട്ടി രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും മാന്യമായ സമീപനം പുലർത്തിയ അദ്ദേഹം, ശക്തനായ നേതാവിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയോടെയും സൗമ്യമായ സ്വഭാവത്തോടെയും ജില്ലാ ഭരണത്തെ നയിച്ചുവെന്നതാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തൽ.

ജില്ലയിലെ വിജയ സാധ്യതയുള്ള ഏതെങ്കിലും ഡിവിഷനിൽ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിച്ച് പ്രസിഡന്റായായി തുടരാനാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനപ്രകാരം, ത്രിതല പഞ്ചായത്തിൽ നിന്ന് അൽപം മാറി, കാസർകോട് നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി, ഇടതുപക്ഷ പിന്തുണയോടെ മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.

ഷാനവാസ് പാദൂർ നിയമസഭാ രംഗത്തേക്ക് എത്തിയാൽ, ഇടതുപക്ഷത്തിന് കാസർകോട് മണ്ഡലത്തിൽ ശക്തമായ മത്സരം നടത്താനും വിജയം പ്രതീക്ഷിക്കാനും കഴിയുമെന്ന ആത്മവിശ്വാസം പാർട്ടിക്ക് ലഭിക്കുന്നതായാണ് വിലയിരുത്തൽ.

യുവത്വം, സൗമ്യ സ്വഭാവം, വിശാലമായ ബന്ധവലയം, കുടുംബ-സാമൂഹിക പിന്തുണ — ഇവയെല്ലാം ഷാനവാസ് പാദൂരിന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് പിന്തുണയാകുമെന്നതിൽ അഭിപ്രായ ഏകോപനമുണ്ട്.

*ഫേസ്ബുക്ക് പേജ്*
*Link*
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
https://www.facebook.com/share/1BY46WPUKN/

*വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്*
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
Follow this link to join my WhatsApp group: https://chat.whatsapp.com/EZALRBzniGAJbmSIXn61tv?mode=wwc

Address

Kasaragod

Website

Alerts

Be the first to know and let us send you an email when ART LIVE TRUTH MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share