News In News Daily

News In News Daily All news from Kayamkulam and other parts of Kerala, India & abroad

26/07/2026

കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട് ബസ് തലകീഴായി മറിഞ്ഞു

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കിയില്ല, തര്‍ക്കംപാലക്കാട് 24 കാരനെ കുത്തിക്കൊന്നുപാലക്കാട് 24 കാരനെ യുവാവ് കുത്തിക...
26/07/2026

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കിയില്ല, തര്‍ക്കം

പാലക്കാട് 24 കാരനെ കുത്തിക്കൊന്നു

പാലക്കാട് 24 കാരനെ യുവാവ് കുത്തിക്കൊന്നു. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കെരാംപാറ സ്വദേശിയായ ഷെഫീഖ് ആണ് കൊല്ലപ്പെട്ടത്. കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കാത്തതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നെല്‍സണ്‍, ജെൻസണ്‍ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചത്. നെല്‍സണ്‍ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കില്‍ എത്തിയ ഷെഫീഖിന് വഴി നല്‍കിയില്ല. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഷെഫീഖിൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പന്തം കൊളുത്തി പ്രതിഷേധം നടത്തിഹരിപ്പാട് : സവാരിയ കൊലക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  ബി.ജെ.പി ക...
26/07/2026

പന്തം കൊളുത്തി പ്രതിഷേധം നടത്തി

ഹരിപ്പാട് : സവാരിയ കൊലക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുമാരപുരം വടക്കൻ മേഖല കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധം നടത്തി. സംസ്ഥാന സമിതി അംഗം പാലമുറ്റത്ത്‌ വിജയകുമാർ ഉദ്ഘാടനം ചെയ്‌തു. വടക്കൻ മേഖല പ്രസിഡന്റ് ബിജി ആദ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ്‌, മണ്ഡലം പ്രസിഡന്റ് പി. സുമേഷ്, ഒന്നാം വാർഡ് മെമ്പർ രതീഷ്, പതിനാലാം വാർഡ് മെമ്പർ അനൂപ്, രാജേന്ദ്ര കുമാർ, രാജേഷ്, ഉന്മേഷ്, ഷിബു, രജീഷ്, സിജു, ജയപ്രകാശ് മണ്ഡലം, പഞ്ചായത്ത്‌, വാർഡ് ഭാരവാഹികൾ പങ്കെടുത്തു.

അണലിയുടെ കടിയേറ്റ വീട്ടമ്മ മരിച്ചുശാസ്‌താംകോട്ട : പതാരത്ത് വീട്ടുമുറ്റത്ത് വച്ച് അണലിയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. കശു...
22/07/2026

അണലിയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു

ശാസ്‌താംകോട്ട : പതാരത്ത് വീട്ടുമുറ്റത്ത് വച്ച് അണലിയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. കശുവണ്ടി ഫാക്ടറിയിൽ ജോലിക്കുപോകാൻ കുളിച്ച ശേഷം കുളി മുറിയിൽ നിന്നും പുറത്തേക്കിറങ്ങവേ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ശൂരനാട് തെക്ക് പതാരം ഇരവിച്ചിറ പടിഞ്ഞാറ് പുല്ലൻമ്പിള്ളിൽ പടിഞ്ഞാറ്റതിൽ അഖിൽ ഭവനിൽ അനിൽ കുമാറിൻ്റെ ഭാര്യ പ്രസന്നകുമാരി (54) ആണ് മരിച്ചത്. കഴിഞ്ഞ 14 നാണ് അണലിയുടെ കടിയേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 9 മണിക്കാണ് മരണം സംഭവിച്ചത്. മക്കൾ : അ‍ഞ്ജു കൃഷ്‌ണൻ, അഖിൽ കുമാർ. മരുമകൻ : മണികണ്ഠൻ.

തൂക്കുകയർപാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു. 2025 ജനുവരി 27-ന് നെന്മാറ തിരുത്തം...
20/07/2026

തൂക്കുകയർ

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു. 2025 ജനുവരി 27-ന് നെന്മാറ തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചെന്താമര (59) കുറ്റക്കാരനാണെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്‌. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്) ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം കോടതി തള്ളിക്കൊണ്ടാണ് കോടതി പരമാവധി ശിക്ഷ തന്നെ വിധിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 20 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു. ന്യൂസ്‌ ഇൻ ന്യൂസ്‌ ഡെയിലി... അതേസമയം, കൊലപാതകങ്ങളിൽ പ്രതിക്ക് കുറ്റബോധമോ മാനസാന്തരത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്നും കേസ് അപൂർവങ്ങളിൽ അപൂർവമെന്നും കോടതി കണ്ടെത്തി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ചെന്താമരയ്ക്ക് മാനസികപ്രശ്‌നങ്ങളൊന്നു മില്ല. ചെയ്ത കുറ്റം ചെന്താമര ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട് എന്നും കോടതി നിരീക്ഷിച്ചു. കോടതിയെ അടക്കം ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ ശേഷമുള്ള ചെന്താമരയുടെ പ്രതികരണമുണ്ടായത്‌. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ഒന്നും പറയാനില്ല എന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. പിന്നീടാണ് തൂക്കിലേറ്റിക്കോളൂ, മറ്റുള്ളവരേയും കൊല്ലും എന്നൊക്കെയുള്ള തരത്തിൽ ഭീഷണി തുടങ്ങിയത്.

'ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ ഞാൻ ഗാന്ധിജിയല്ലെന്നും എഴുതാൻ പറ്റുന്നത് എഴുതിക്കോ'

എന്നും ചെന്താമര പറഞ്ഞു. തനിക്ക് തടസ്സം നിൽക്കുന്നവരെയെല്ലാം ഇല്ലാതാക്കുമെന്നും പ്രതി കോടതിയിൽ ഭീഷണി മുഴക്കി. 16-ന് കേസ് വീണ്ടും പരിഗണിച്ച കോടതി ശിക്ഷയിൽ ഇളവുതേടിയുള്ള പ്രതിഭാഗം അഭിഭാഷകന്റെയും ശേഷം പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദം കേട്ടു. ചെയ്ത തെറ്റിൽ ഒട്ടും കുറ്റബോധമില്ലാത്ത ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാറിന്റെ വാദം. ചെന്താമരയ്ക്ക് മാനസാന്തരമുണ്ടെന്നും പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്നും ചെന്താമരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ജേക്കബ് മാത്യു ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിക്ക് അശേഷം മാനസാന്തരമില്ലെന്ന് അഭിപ്രായപ്പെട്ടു കൊണ്ടാണ് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ കോടതി വിധിച്ചത്‌. ചെന്താമരയ്ക്ക് മാനസാന്തരം വരാനുള്ള സാധ്യതയുണ്ട് എന്നും ഇയാൾ ജയിലിൽ ജോലി ചെയ്ത് ലഭിക്കുന്ന പണം സുധാകരന്റെ മക്കൾക്ക് നൽകാമെന്നും അവർ വാദിച്ചു. ചെന്താമര ജീവനോടെയിരിക്കുന്നത് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളുടെ ജീവന് ഭീഷണിയാണ് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

കേസിന്റെ പശ്ചാത്തലം :-

News In News Daily

2019 ഓഗസ്റ്റ് 31-ന് ബോയൻ ഉന്നതിയിൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇതേ കോടതി നേരത്തേ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതിനെത്തുടർന്ന് ചെന്താമര ഇപ്പോൾ ജയിലിലാണ്. ഈ കേസ് നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയപ്പോഴാണ് മറ്റുരണ്ടുപേരെക്കൂടി ചെന്താമര കൊലപ്പെടുത്തിയത്. ഒന്നരവർഷം കഴിഞ്ഞാണ് രണ്ടാമത്തെ കേസിൽ ശിക്ഷ വിധിച്ചത്.

പഠന ശിബിരം സമാപിച്ചുകായംകുളം : ബി.ജെ.പി കായംകുളം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്ന പണ്ഡിറ്റ് ദീന...
20/07/2026

പഠന ശിബിരം സമാപിച്ചു

കായംകുളം : ബി.ജെ.പി കായംകുളം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്ന പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ പ്രസിക്ഷൺ മഹാഭിയാൻ (പഠന ശിബിരം) സമാപിച്ചു. സമാപന യോഗം സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ആർ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ശിബിരാധികാരി, സജു കുരുവിള, അനിൽ വള്ളികുന്നം, പാലമുറ്റത്ത് വിജയകുമാർ, രമേശ് കൊച്ചുമുറി, സുനിതാ രാജു, ബിജു ആമ്പക്കാട്ട്, അഡ്വ. വി. കൃഷ്ണകുമാർ, പുളിയറ വേണുഗോപാൽ, പ്രദീപ് കണ്ടല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.

വിൽപ്പനക്കായി സൂക്ഷിച്ച അനധികൃത ഇന്ത്യൻ നിർമ്മിത വിദേശമദ്യ ശേഖരവുമായി ആളൂർ സ്വദേശിനി പിടിയിൽഇരിങ്ങാലക്കുട : വീടിനുള്ളിൽ ...
20/07/2026

വിൽപ്പനക്കായി സൂക്ഷിച്ച അനധികൃത ഇന്ത്യൻ നിർമ്മിത വിദേശമദ്യ ശേഖരവുമായി ആളൂർ സ്വദേശിനി പിടിയിൽ

ഇരിങ്ങാലക്കുട : വീടിനുള്ളിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച കേസിൽ വീട്ടമ്മയെ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലേറ്റുംകര പഞ്ഞപ്പിള്ളി കാര്യങ്ങാട്ടിൽ വീട്ടിൽ ധന്യ (44) ആണ് പിടിയിലായത്.

ജൂലൈ 17ന് വൈകുന്നേരം 5.30ഓടെയാണ് സംഭവം. പഞ്ഞപ്പിള്ളിയിലുള്ള പ്രതിയുടെ വീട്ടിലെ മുറിയിൽ നിയമാനുസൃതമായ രേഖകളില്ലാതെ അമിത ലാഭത്തിനായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6.4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പോലീസ് പിടിച്ചെടുക്കുകയായിരുന്നു.

സംഭവസ്ഥലത്തുനിന്ന് 13 മദ്യക്കുപ്പികളും, മദ്യവിൽപ്പനയിലൂടെ ലഭിച്ച 4,510 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ആളൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.വി. ഹരിക്കുട്ടൻ, എസ്ഐമാരായ ശ്രീനിവാസൻ, ജെയ്സൺ, ജിഎഎസ്ഐ മിനിമോൾ, ജിഎസ്‌സിപിഒ-മാരായ സനില, ലിജോ ആന്റണി, ഷാൻമോൻ, രാഗേഷ്, സിപിഒ-മാരായ മന്നാസ്, ആകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

20/07/2026

മണ്ണാറശാല നാഗരാജാ ക്ഷേത്രത്തിൽ ഇന്ന് രാവിലെ മരം ഒടിഞ്ഞു വീഴുകയും അതിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ആളുകളും..

17/07/2026
മൂന്നാം റെയിൽവേ ട്രാക്ക്: നടപടികൾ അന്തിമഘട്ടത്തിൽകായംകുളം : കായംകുളം - തിരുവനന്തപുരം റെയിൽവേ സെക്ഷനിൽ യാത്രക്കാർക്ക് ഏറെ...
16/07/2026

മൂന്നാം റെയിൽവേ ട്രാക്ക്: നടപടികൾ അന്തിമഘട്ടത്തിൽ

കായംകുളം : കായംകുളം - തിരുവനന്തപുരം റെയിൽവേ സെക്ഷനിൽ യാത്രക്കാർക്ക് ഏറെ ആശ്വാസമേകുന്ന മൂന്നാമതൊരു റെയിൽവേ ട്രാക്കിന്റെ നിർമ്മാണ നടപടികൾ അന്തിമ ഘട്ടത്തിലെത്തിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. നിലവിലുള്ള റെയിൽവേ ലൈനിന് സമാന്തരമായി മൂന്നാമതൊരു ലൈൻ കൂടി നിർമ്മിക്കുന്നതിന് റെയിൽവേ ബോർഡിന്റെ അംഗീകാരം ഇതിനോടകം ലഭിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്രപരമായ സർവേയും ട്രാഫിക് സർവേയും പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ കായംകുളം - തിരുവനന്തപുരം സെക്ടറിലെ ഫൈനൽ ലൊക്കേഷൻ സർവേ പുരോഗമിക്കുകയാണെന്നും, വിശദമായ അലൈൻമെന്റ് രൂപകൽപ്പന അവസാന ഘട്ടത്തിലാണെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് രേഖാമൂലം എം.പി.യെ അറിയിച്ചു. അലൈൻമെന്റ് പൂർത്തിയാകുന്ന മുറയ്ക്ക് വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കി റെയിൽവേ ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Address

Kayamkulam

Telephone

+917012629321

Website

Alerts

Be the first to know and let us send you an email when News In News Daily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News In News Daily:

Share