News In News Daily

News In News Daily All news from Kayamkulam and other parts of Kerala, India & abroad

പത്തിയൂർ ഗ്രാമപഞ്ചായത്ത് നിയുക്ത പ്രസിഡന്റ് കെ.ബി. പ്രശാന്ത് (സി.പി.എം), വൈസ് പ്രസിഡന്റ് സി.ആർ. സുലേഖ (സി.പി.എം)
26/12/2025

പത്തിയൂർ ഗ്രാമപഞ്ചായത്ത് നിയുക്ത പ്രസിഡന്റ് കെ.ബി. പ്രശാന്ത് (സി.പി.എം), വൈസ് പ്രസിഡന്റ് സി.ആർ. സുലേഖ (സി.പി.എം)

26/12/2025

കായംകുളം ഒ എൻ കെ ജംഗ്ഷനിൽ തീപിടിത്തമുണ്ടായ അൽ മിയ ഹോട്ടലിൽ കായംകുളത്തു നിന്നും അഗ്നി രക്ഷാ സേന എത്തി തീയണച്ചു. അപകടകാരണം വ്യക്തമല്ല.

25/12/2025

മാന്യ വായനക്കാർക്ക് ന്യൂസ് ഇൻ ന്യൂസിന്റെ ക്രിസ്തുമസ് ആശംസകൾ...

22/12/2025

മോതിരം കണ്ടുകിട്ടുന്നതിന് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും ; മുൻ ചെയർപേഴ്സൺ

കായംകുളം : നഗരസഭ ഹരിതകർമ്മ സേന അംഗങ്ങളായ രാജി, ശ്രീവിദ്യ എന്നിവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടയിൽ ഒരു മോതിരം കളഞ്ഞു കിട്ടുകയും അതുമായി അവർ നഗരസഭയിൽ എത്തുകയും ചെയ്തിരുന്നുവെന്ന്
മുൻ ചെയർപേഴ്സൺ ശശികല പറഞ്ഞു. താൻ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി പുറത്തേക്ക് ഇറങ്ങി വരുമ്പോളാണ് ഹരിതമസേന അംഗങ്ങളായ ശ്രീവിദ്യ, രാജി എന്നിവരും രാജിയുടെ ഭർത്താവും, ജെ.എച്ച്.ഐ നിസയും കൂടി തന്നെ കാണുകയും ഒരു മോതിരം കളഞ്ഞു കിട്ടിയ കാര്യം തന്നോട് പറയുകയും ചെയ്തു. ഈ മോതിരം രാജിയുടെ ഭർത്താവിന്റെ കയ്യിൽ നിന്ന് വാങ്ങുകയും കളഞ്ഞു കിട്ടിയ വിവരം ദൃശ്യ - പത്ര മാധ്യമങ്ങളിൽ വാർത്ത നൽകണമെന്നും അതുവരെ നഗരസഭയുടെ സ്ട്രോങ്ങ് റൂമിൽ വയ്ക്കുവാൻ മുൻസിപ്പൽ സെക്രട്ടറിയുടെ അഭാവത്തിൽ ജനറൽ സൂപ്രണ്ടിനെ മേൽപ്പറഞ്ഞ ഹരിത കർമ്മ സേന അംഗങ്ങളായ രാജി, ശ്രീവിദ്യ, രാജിയുടെ ഭർത്താവ്, ജെ.എച്ച്.ഐ നിസ എന്നിവരുടെ സാന്നിധ്യത്തിൽ അപ്പോൾ തന്നെ ഏൽപ്പിക്കുകയും ചെയ്തു . ഇതാണ് വസ്തുത എന്നിരിക്കെ താൻ മോതിരം വാങ്ങിയെടുത്തു എന്ന് പ്രചരിപ്പിക്കുന്നത് എന്നെ വ്യക്തിഹത്യ ചെയ്യുന്നതിന് വേണ്ടിയാണ്. മോതിരം കണ്ടുകിട്ടുന്നതിന് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുൻ ചെയർപേഴ്സൺ ശശികല പറഞ്ഞു.

ആന്വൽ സ്പോർട്സ് മീറ്റ്കായംകുളം കാക്കനാട് ഹോളി മേരി സെൻട്രൽ സ്കൂളിലെ 39-ാം ആന്വൽ സ്പോർട്സ് മീറ്റ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്...
22/12/2025

ആന്വൽ സ്പോർട്സ് മീറ്റ്

കായംകുളം കാക്കനാട് ഹോളി മേരി സെൻട്രൽ സ്കൂളിലെ 39-ാം ആന്വൽ സ്പോർട്സ് മീറ്റ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി റ്റി. മനോജ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ, പൂക്കുഞ്ഞ്, നിഷാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.

നടന്‍ ശ്രീനിവാസന്‍ അന്തരിച്ചുകണ്ണൂർ : മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്...
20/12/2025

നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

കണ്ണൂർ : മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. തലശ്ശേരിയിലെ പാട്യം എന്ന ദേശത്ത് സിനിമാ ബന്ധങ്ങളൊന്നുമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് കടന്നുവന്ന് മലയാളസിനിമയിൽ നാഴിക്കക്കല്ലുകളായ ഒരുപിടി ചിത്രങ്ങൾ എഴുതിയ അദ്ദേഹം നടനെന്ന നിലയിലും പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി. സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി. 1991ൽ പുറത്തിറങ്ങിയ ആക്ഷേപ ഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി. വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.
മട്ടന്നൂർ പഴശിരാജ എൻ.എസ്.എസ് കോളേജിൽ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് ചലച്ചിത്ര അഭിനയത്തിൽ പരിശീലനവും നേടിയ അദ്ദേഹം 1977ൽ പി.എ. ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് രംഗത്ത് എത്തിയത്. തുടർന്ന് ബക്കറുടേയും അരവിന്ദന്റെയും കെ.ജി. ജോർജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പഞ്ചവടിപ്പാലത്തിലും വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നിവയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത അദ്ദേഹം തിരക്കഥാരചനയിലേക്കും കടന്നു.‘ പൂച്ചയ്ക്കൊരു മൂക്കുത്തി’യാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. നർമ്മത്തിൽ പൊതിഞ്ഞ രംഗങ്ങളിലൂടെ ജീവിതനൊമ്പരങ്ങൾ ആവിഷ്കരിച്ചവയാണ് ശ്രീനിവാസൻ സിനിമകൾ.
കുടുംബ ബന്ധങ്ങൾ പ്രമേയമാകുമ്പോൾ പോലും സാമൂഹ്യപ്രശ്നങ്ങളും നിരീക്ഷണങ്ങളും തന്റെ ചിത്രങ്ങളിൽ ഭംഗിയായി ഇഴചേർക്കാനും ശ്രീനിവാസന് കഴിഞ്ഞു. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം. സ്വന്തം ചിത്രങ്ങൾക്ക് പുറമേ മറ്റുളളവരുടെ തിരകഥയിലും ശ്രീനിവാസൻ എന്ന നടൻ ശോഭിച്ചു.
മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു ചിത്രത്തിലെ എം.എ. ധവാൻ, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ കുറ്റന്വേഷകനായ വിജയൻ, പൊൻമുട്ടയിടുന്ന താറാവിലെ സ്വർണപണിക്കാരൻ, പാവം പാവം രാജകുമാരനിലെ പാരലൽ കോളജ് അധ്യാപകൻ, വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശൻ, തേൻമാവിൻ കൊമ്പത്തിലെ മാണിക്യൻ, ഉദയനാണ് താരത്തിലെ സരോജ്കുമാർ തുടങ്ങിയ നിരവധി വേഷങ്ങളിൽ അദ്ദേഹം പ്രേക്ഷകമനസിൽ ഇടംനേടി. ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിന് 1989 ലെ മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡും ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998ലെ സാമൂഹികവിഷയ ചിത്രത്തിനുളള ദേശീയ പുരസ്കാരവും നേടി. മഴയെത്തും മുമ്പേ(1995), സന്ദേശം (1991) എന്നീ ചിത്രങ്ങൾ മികച്ച തിരക്കഥയ്ക്കുളള പുരസ്കാരം നേടി.

26/11/2025

കായംകുളം - പുനലൂർ സംസ്ഥാനപാതയിൽ മൂന്നാം കുറ്റിക്കു സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു ബൈക്ക് യാത്രക്കാരൻ മരിച്ചു. കായംകുളം കാപ്പിൽ സ്വദേശി ബിജു 41 ആണ് മരിച്ചത്. ഗുരുതര പരിക്ക് പറ്റിയ സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി ഹരിനാരായണൻ 14 വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

24/11/2025

ജലോത്സവം തട്ടിക്കൂട്ട് പരിപാടി : ജനകീയ പ്രതികരണ വേദി

കായംകുളം : ജലോത്സവം തട്ടിക്കൂട്ട് പരിപാടിയാക്കിയതിനെകുറിച്ച് അന്വേഷണം നടത്തണമെന്ന് ജനകീയ പ്രതികരണ വേദി ആവശ്യപ്പെട്ടു. സംഘാടകസമിതി പോലും അറിയാതെയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജലോത്സവം നടത്തിയത്. കാണികൾക്ക് ഒരു സൗകര്യവും ഒരുക്കാതെയും 'യാതൊരു പ്രചരണവും നടത്താതെയുമാണ് ജലോത്സവം നടത്തിയത്. ജലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ നാട്ടുകാരനായ ഉന്നത സൈനിക ഓഫീസറുടെ പേരു പോലും പത്രക്കുറിപ്പിൽ നൽകാൻ സംഘാടകർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. ഉദ്ഘാടനം ചെയ്യാൻ ഉന്നത സൈനിക ഉദ്യോഗസ്ഥർ വരുന്നതു പോലും നാട്ടുകാർ അറിഞ്ഞില്ല. ക്ഷണിച്ചുവരുത്തി ഉന്നതനായ സൈനികനെ ആക്ഷേപിക്കുകയായിരുന്നുവെന്നും ജലോത്സവം അട്ടിമറിക്കാൻ ശ്രമിച്ചതിനെകുറിച്ച് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റംച്ചട്ടം നിലവിൽ വന്നതിന് ശേഷം തട്ടിക്കൂട്ടി ജലോത്സവം നടത്തിയതിന് പിന്നിൽ അഴിമതി നടന്നിട്ടുണ്ടെന്നും യോഗം ആരോപിച്ചു. പ്രസിഡൻ്റ് പാലമുറ്റത്ത് വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പൊന്നൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. പുളിയറ വേണുഗോപാൽ, ആർ. രതീഷ്, രജിതാലയം രവീന്ദ്രൻ, രാജശേഖരൻ, സന്തോഷ് കുമാർ, അനിൽ പി. ഡാനിയൽ, പൂക്കുഞ്ഞ് പുരശേരിൽ, കെ.എൻ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു കറ്റാനം : കറ്റാനം ജംഗ്ഷന് വടക്ക് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി...
11/11/2025

സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു

കറ്റാനം : കറ്റാനം ജംഗ്ഷന് വടക്ക് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ചെങ്ങന്നൂർ വെണ്മണി വരമ്പൂര്‍ കൊല്ലന്റയ്യത്ത് മോന്‍സി തോമസിന്റെ ഭാര്യ ടിൻസി.പി.തോമസാണ് (37) മരിച്ചത്. കറ്റാനം കുറത്തിക്കാട് റോഡിൽ ഇന്ന് രാവിലെ 9.30നായിരുന്നു അപകടം.യുവതി സ്കൂട്ടറിൽ വരുമ്പോൾ DUKE ബൈക്ക് ഇടിക്കുകയായിരുന്നു.

10/11/2025

തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; പെരുമാറ്റ ചട്ടം നിലവില്‍ വന്നു, വോട്ടെണ്ണല്‍ ഡിസംബര്‍ 13ന്

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായിട്ടാണ് ഇത്തവണ പോളിങ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 9നാണ് പോളിങ്. ബാക്കിയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് പോളിങ്. വേട്ടെണ്ണല്‍ ഡിസംബര്‍ 13നായിരിക്കും. കേരളത്തില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂര്‍ നഗരസഭാ പരിധിയിലും പെരുമാറ്റച്ചട്ടം ബാധകമാണ്. എല്ലാവരും സുഗകരമായ രീതിയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തില്‍ 941 ഗ്രാമ പഞ്ചായത്തുകളാണുള്ളത്. കോര്‍പറേഷനുകള്‍ ആറെണ്ണമാണ്. നഗരസഭകള്‍ 87 എണ്ണമുണ്ട്. 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളുമുണ്ട്. രാവിലെ ഏഴ് മണിക്ക് പോളിങ് തുടങ്ങും. വൈകീട്ട ആറ് മണിവരെ പോളിങ് തുടരും. എല്ലാ പോളിങ് ബൂത്തിലും അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എസ്‌എസ്‌എല്‍സി ബുക്ക്, പ്രധാന ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്കുകള്‍ എന്നിവയെല്ലാം തിരച്ചറിയല്‍ രേഖയായി കണക്കാക്കും.

നഗരസഭ ശതാബ്ദി സ്മാരക കവാടത്തിന്റെ ഉദ്ഘാടനം നടത്തികായംകുളം : നഗരസഭ ശതാബ്ദി സ്മാരക കാവടത്തിന്റെ ഉദ്ഘാടനം  നഗരസഭ ചെയർപേഴ്സൺ...
07/11/2025

നഗരസഭ ശതാബ്ദി സ്മാരക കവാടത്തിന്റെ ഉദ്ഘാടനം നടത്തി

കായംകുളം : നഗരസഭ ശതാബ്ദി സ്മാരക കാവടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പി. ശശികല നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. സുൽഫീക്കർ അധ്യക്ഷത വഹിച്ചു. ശതാദബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നിരവധിയാർന്ന പദ്ധതികൾ ഇതിനാലകം തന്നെ നടത്തി വരികയാണ്. കൗൺസിലർമാരായ ആർ. ബിജു, നാദിർഷ, ഷെമി മോൾ, വിജയശ്രീ, സുമി അജീർ, മായാദേവി, ഷീബ ഷാനവാസ്, രഞ്ജിതം, സൂര്യ ബിജു, നഗരസഭാ സെക്രട്ടറി എസ്. സനിൽ, മറ്റ് നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

കായംകുളം നഗരസഭയ്ക്ക് അഞ്ച് അവാർഡുകൾകായംകുളം : ശുചിത്വമിഷൻ പദ്ധതി പ്രവർത്തനത്തിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്വയംഭരണ...
06/11/2025

കായംകുളം നഗരസഭയ്ക്ക് അഞ്ച് അവാർഡുകൾ

കായംകുളം : ശുചിത്വമിഷൻ പദ്ധതി പ്രവർത്തനത്തിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജില്ലാതലത്തിൽ കായംകുളം മികച്ച മുന്നേറ്റം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ.എ.എസ് അവാർഡ് വിതരണം നിർവഹിച്ചു. ജോയിൻ്റ് ഡയറക്ടർ ബിൻസി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ നഗരസഭയിലെ പ്രതികൾ പങ്കെടുത്തു. സ്വച്ച് ഭാരത് മിഷൻ പദ്ധതികളിലെ പ്രവർത്തനത്തിന് ജില്ലയിലെ ഒന്നാം സ്ഥാനം, മികച്ച ആരോഗ്യവിഭാഗത്തിന് ഉള്ള ഒന്നാം സ്ഥാനം, മികച്ച എൻജിനീയറിങ് വിഭാഗത്തിന് ഉള്ള ഒന്നാം സ്ഥാനം എന്നിവ കൂടാതെ ഒ.ഡി.എഫ് പ്ലസ് പദവി നേടിയ നഗരസഭയ്ക്കുള്ള അവാർഡും കായംകുളം കരസ്ഥമാക്കി. മികച്ച യങ് പ്രൊഫഷണലിനുള്ള വ്യക്തിഗതാ അവാർഡും കായംകുളം നഗരസഭയിലെ ഉദ്യോഗസ്ഥനായ മനുവിനും ലഭിച്ചു. സംസ്കരണ രംഗത്ത് മികച്ച പദ്ധതികൾ നടപ്പാക്കിയതിനുള്ള അംഗീകാരമാണ് നഗരസഭയ്ക്ക് ലഭിച്ചിട്ടുള്ളത് എന്ന് ചെയർപേഴ്സൺ പി. ശശികല അറിയിച്ചു.

Address

Kayamkulam

Telephone

+917012629321

Website

Alerts

Be the first to know and let us send you an email when News In News Daily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News In News Daily:

Share