News In News Daily

  • Home
  • News In News Daily

News In News Daily All news from Kayamkulam and other parts of Kerala, India & abroad

16/08/2025

തൊഴില്‍രഹിത വേതന വിതരണം

കായംകുളം : നഗരസഭ 2025-26 ഒന്നാം ഗഡു തൊഴില്‍രഹിത വേതന വിതരണം 20.08.2025 ബുധനാഴ്ച രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 മണിവരെ നടക്കും. ഗുണഭോക്താക്കാള്‍ വേതനം കൈപ്പറ്റുന്നതിനാവശ്യമായ രേഖകള്‍ (റേഷന്‍ കാര്‍ഡ്, തൊഴില്‍ രഹിത വേതനം കാര്‍ഡ്, എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതിയില്‍ അംഗത്വമുള്ളവര്‍ തൊഴിലുറപ്പ് കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍കാര്‍ഡ്) സഹിതം കായംകുളം നഗരസഭാ ഓഫീസില്‍ കൃത്യസമയത്തു തന്നെ ഹാജരാക്കേണ്ടതാണ്.

16/08/2025

കാർഷിക ദിനാഘോഷം 17ന്

കായംകുളം : നഗരസഭ, കൃഷിഭവൻ വികസനസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്നു കാർഷിക ദിനാഘോഷമായി ആചരിക്കും. ഇതിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിക്കൽ ചടങ്ങ് ആഗസ്റ്റ് 17 ഞായറാഴ്ച രാവിലെ 11 മണിക്ക് കായംകുളം പാർക്കു മൈതാനിയിൽ യു. പ്രതിഭ എം. എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർ പേഴ്സ്ൺ പി. ശശികല അദ്ധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയർമാൻ ജെ. ആദർശ് കർഷകരെ ആദരിക്കും. യോഗത്തിൽ വിവിധ പാർട്ടിയുടെ കൗൺസിലർമാർ പങ്കെടുക്കും. കൃഷി ഫീൽഡ് ഓഫീസർ ജെ. ഉഷ കൃതജ്ഞത പറയും.

നഗരസഭ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം നടത്തികായംകുളം : നഗരസഭ അങ്കണത്തിൽ നഗരസഭ ചെയർപേഴ്സൺ പി. ശശികല പതാക ഉയർത്ത...
15/08/2025

നഗരസഭ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം നടത്തി

കായംകുളം : നഗരസഭ അങ്കണത്തിൽ നഗരസഭ ചെയർപേഴ്സൺ പി. ശശികല പതാക ഉയർത്തി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് കായംകുളം ഗവ. എൽ.പി സ്കൂളിൽ നടന്ന മുൻസിപ്പൽതല സ്വാതന്ത്ര്യദിനാഘോഷത്തിൽ ചെയർപേഴ്സൺ പി. ശശികല പതാക ഉയർത്തിയ ചടങ്ങിൽ. എൻ.സി.സി, സ്റ്റുഡൻസ് പോലീസ് കേഡറ്റ്, എക്സൈസ് - ഫയർഫോഴ്സ് സേനാംഗങ്ങൾ എന്നിവർ അനുതാപനം ചെയ്തു.
ഭാരതീയരായ നമ്മളൊക്കെ അഭിമാനം കൊണ്ട് നിറഞ്ഞ മനസ്സോടെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്നും ഓഗസ്റ്റ് 15 നമ്മുടെ രാഷ്ട്രം സ്വാതന്ത്ര്യം നേടിയിട്ട് 79 വർഷം പൂർത്തിയാവുകയാണ്. കായംകുളം ഗവ. എൽ.പി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ യോഗം നഗരസഭ ചെയർപേഴ്സൺ പി. ശശികല ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജെ. ആദർശ് അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യദിനാഘോഷ യോഗത്തിൽ കായംകുളം റോട്ടറി ക്ലബ്ബ് ഭാരവാഹികൾ നഗരസഭയിലെ ഹരിതകർമ്മ സേന അംഗങ്ങൾക്ക് ക്ലബ്ബിൻ്റെ പേരിൽ ജാക്കറ്റ് സ്പോൺസർ ചെയ്തു നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നവരും മാലിന്യ സംസ്കരണത്തിൽ പ്രധാന പങ്കുവഹിക്കുന്നവരുമായ ഹരിതകർമ്മ സേന അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി അവർക്ക് വേണ്ട യൂണിഫോം അടക്കമുള്ള കാര്യങ്ങൾ സ്പോൺസർ ചെയ്യുന്ന വിഷയങ്ങൾ ചെയർപേഴ്സൺ ക്ലബ്ബുകാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ അതിന് പരിഹാരം കാണാനായി പരിശ്രമിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. കേശുനാഥ്, ഫർസാന ഹബീബ്, ഷാമിലാ അനിമോൻ, മായാ ദേവി, കൗൺസിലർമാരായ സൂര്യ ബിജു, അൻസാരി, റജി മാവനാൽ, ഷെമിമോൾ, സന്തോഷ് കണിയാംപറമ്പിൽ, ഷീജ റഷീദ്, ബിനു അശോക്, രജ്ഞിതം, ഷീബ ഷാനവാസ്, ഷൈനി ഷിബു, നഗരസഭ സെക്രട്ടറി സനിൽ എന്നിവർ പ്രസംഗിച്ചു.

മൊബൈൽ ട്രീറ്റ്മെന്റ്  യൂണിറ്റിന്റെ കാര്യക്ഷമത പരിശോധന പൂർത്തിയായികായംകുളം : നഗരസഭ മലിനജല/സ്വീവേജ് സംസ്കരണത്തിന് മൊബൈൽ ട്...
15/08/2025

മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റിന്റെ കാര്യക്ഷമത പരിശോധന പൂർത്തിയായി

കായംകുളം : നഗരസഭ മലിനജല/സ്വീവേജ് സംസ്കരണത്തിന് മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റിന്റെ കാര്യക്ഷമത പരിശോധന പൂർത്തിയായി. നഗരസഭ ചെയർപേഴ്സൺ പി. ശശികല, വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. കേശുനാഥ്, പി.എസ്. സുൽഫീക്കർ, നഗരസഭ സെക്രട്ടറി എസ്. സനിൽ, ക്ലീൻ സിറ്റി മാനേജർ കെ. ശ്രീകുമാർ, മറ്റു കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരികൾ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
സ്വീവേജ്/സെപ്റ്റേജ് മാലിന്യങ്ങൾ മാറ്റുക എന്നത് ഏറെ ക്ലേശകരമായ പ്രവർത്തനമാണ്, എല്ലാ പട്ടണങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച് ഇതൊരു തീരാതലവേദനയായി മാറുകയും, ദേശീയ ഹരിത ട്രൈബൂണലടക്കം ദേശീയ-സംസ്ഥാന ഏജൻസികൾ ഈ വിഷയത്തിലിടപെയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കായംകുളം മുൻസിപ്പാലിറ്റി ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണുന്നത്. ഒരു ചെറിയ ട്രക്കിന്റെ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കുകളിലെ മലിനജലം ശുദ്ധീകരിച്ച് സുരക്ഷിതമായി പുറന്തള്ളാൻ കഴിയുന്ന ഒരു ട്രീറ്റ്മെന്റ് സംവിധാനമാണിത്. എം.ടി.യുവിൽ സംസ്‌കരിച്ച സെപ്‌റ്റേജ് മലിനജലം നിലവിൽ ദേശീയ മലിനീകരണ ബോർഡ് നിർദ്ദേശിച്ചിട്ടുള്ള സംസ്‌കരണ മാനദണ്ഡങ്ങൾ പാലിക്കുന്നു. ഖര-ദ്രാവക വേർതിരിവ്, ഖരമാലിന്യം കട്ടിയാക്കൽ, മലിനജല സംസ്കരണ പ്രക്രിയകൾ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് ഓൺ-സൈറ്റ് മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ദ്രാവകം ഖരാവസ്ഥയിൽ നിന്ന് വേർതിരിക്കുമ്പോൾ, മലിനജലം സംസ്കരണ പ്രക്രിയയിലൂടെ കടന്നുപോകുകയും ഖരമാലിന്യം നീക്കം ചെയ്യുകയും ചെയ്യുന്നു. ഖരമാലിന്യ കട്ടിയാക്കൽ പ്രക്രിയ അതിലെ ഈർപ്പം കുറയ്ക്കുന്നതിന് കൂടുതൽ സഹായിക്കുന്നു. സെന്റർഫ്യജ്, ബയോ മെമംബ്രൈൻ ഫിൽട്രേഷൻ പ്രക്രിയ വഴിയാണ് സംവിധാനം പ്രവർത്തിക്കുന്നത്. മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ ശേഷി മണിക്കൂറിൽ 6000 ലിറ്റർ ആണ് (സൈറ്റിലെത്തി മെഷീൻ ബന്ധിപ്പിച്ചതിനു ശേഷമാണ് ഒരു മണിക്കൂർ കണക്കായിരിക്കുന്നത്). സംസ്കരിച്ച മലിനജലം സുരക്ഷിതമായി ഒഴുക്കി കളയുന്നതിനോ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനോ കഴിയും. അപകടകാരികളായ അണുക്കളോ, മറ്റ് മാലിന്യങ്ങളോ സംസ്കരിച്ച ജലത്തിലുണ്ടാവില്ല. യാതൊരുവിധ മണവും ഈ ജലത്തിനുണ്ടാവില്ല. സർക്കാരിന്റെ അംഗീകാരവും അംഗീകൃത ഏജൻസികളുടെ സർട്ടിഫിക്കേഷനുമുള്ള യൂണിറ്റാണ് എം.ടി.യു ദേശീയതലത്തിൽ ശ്രദ്ധേയമായ ഗവേഷണസ്ഥാപനം വാഷ് ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസ്തുത സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭൗമ എൻവിരോടെക് (പ്രൈ) ലി. എം.ടി.യു വിന്റെ നിർമ്മാണവും തുടർപരിപാലനവും നിർവ്വഹിക്കുന്നു. ഇതിന്റെ സർവ്വീസ് ചാർജ്ജും പ്രവർത്തന മാനദണ്ഡങ്ങളും നഗരസഭ കൗൺസിൽ ഉടൻ തീരുമാനിക്കുന്നതാണ്. വീടുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിങ്ങനെ 100 മീറ്റർ വരെ വാഹനം എത്തുമെങ്കിൽ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതാണ്.

കാക്കനാട് ഹോളി മേരി സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഉദ്ഘാടനം കായംകുളം ഡി.വൈ.എസ്.പി റ്റി. ബിനുകുമാർ ഉദ്ഘാടനം...
15/08/2025

കാക്കനാട് ഹോളി മേരി സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഉദ്ഘാടനം കായംകുളം ഡി.വൈ.എസ്.പി റ്റി. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. രാധാകൃഷ്ണൻ നായർ, പി.റ്റി.എ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ, പൂക്കുഞ്ഞ് തുടങ്ങിയവർ സമീപം

09/08/2025

സമഗ്ര അന്വേഷണം നടത്തണമെന്ന് ജനകീയ പ്രതികരണ വേദി

കായംകുളം : വിദഗ്ധ സമിതി ബലക്ഷയം കണ്ടെത്തിയ കായംകുളം ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിൽ 36 ലക്ഷം രൂപ അറ്റകുറ്റപ്പണിയ്ക്ക് ചിലവഴിച്ച നഗരസഭയുടെ നടപടിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ജനകീയ പ്രതികരണ വേദി ആവശ്യപ്പെട്ടു. യഥാസമയത്ത് കേടുപാടുകൾ കണ്ടെത്തി മെയിൻ്റനൻസ് ചെയ്യാതിരുന്നതാണ് കെട്ടിടം ഇത്തരത്തിൽ ബലക്ഷയമായിട്ടുള്ളത്. കായംകുളത്ത് നഗരസഭാ ഭരണനേതൃത്വവും കരാറുകാരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തികൾ പ്ലാൻ ചെയ്യുന്നതെന്നും പ്രതികരണ വേദി ആരോപിച്ചു. പ്രസിഡൻ്റ് പാലമുറ്റത്ത് വിജയകുമാർ, സെക്രട്ടറി പുളിയറ വേണുഗോപാൽ, പൊന്നൻ തമ്പി, ആർ. രതീഷ്, രജിതാലയം രവിന്ദ്രൻ, കെ. ജയചന്ദ്രൻ പിള്ള, സന്തോഷ് കുമാർ, അനിൽ പി. ഡാനിയൽ, കെ.എൻ. കൃഷണകുമാർ, ബാബു പുതിയിടം എന്നിവർ പ്രസംഗിച്ചു.

09/08/2025

പ്രതിപക്ഷ കൗൺസിലറുടെ ആരോപണം തികച്ചും വസ്തുതാവിരുദ്ധം

കായംകുളം : നഗരസഭ 2024 - 25 വാർഷിക പദ്ധതി പ്രകാരം ധാരാളം ആളുകൾ രാവിലെയും സായാഹ്ന സമയങ്ങളിലും സവാരി നടത്തുന്ന പുതിയിടം കുളത്തിന് ചുറ്റും ഇവർക്ക് വിശ്രമിക്കുന്നതിനായി നഗരസഭ നടപ്പിലാക്കിയ പ്രധാന പദ്ധതിയാണ് കുളത്തിന് ചുറ്റും ഇരിപ്പിട നിർമ്മാണ പദ്ധതി. ഇതിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടു നിന്നിട്ട് നഗരസഭ ഒഴിവാക്കി എന്നു പറയുന്നത് തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് ചെയർ പേഴ്സൺ പി. ശശികല പറഞ്ഞു. നഗരസഭയിലെ മുഴുവൻ കൗൺസിലർമാരെയും അറിയിച്ചു തന്നെയാണ് പരിപാടി നടത്തിയത്. അതിൽ ഭരണ പ്രതിപക്ഷ വ്യത്യാസങ്ങൾ കാണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അവിടെ വ്യായാമം ചെയ്യുന്ന വാക്കേഴ്സ് എന്ന സംഘടനയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ ഇട്ടത്. ഇവർ തയ്യാറാക്കി ഇട്ട പോസ്റ്ററുകൾ ധാരാളം പേർ സോഷ്യൽ മീഡിയകൾ വഴിയും പ്രചരിപ്പിച്ചിട്ടുണ്ട്. ഇത് കണ്ട് വിറളി പൂണ്ട പ്രതിപക്ഷ കൗൺസിലർ പിച്ചും പേയും പറയുകയാണ്. തുടർച്ചയായി കൗൺസിലറായും മുൻ ചെയർമാൻ ആണെന്നും സ്വയം പറയുന്ന ഇദ്ദേഹം ചെയ്ത ഈ പ്രവർത്തിയോടുകൂടി ജനങ്ങളുടെ മുൻപിൽ സ്വയം കോമാളിയാവുകയാണ് ഇപ്പോൾ. പുതിയിടം കുളത്തിന് ചുറ്റും വെച്ചിരുന്ന ഫ്ലക്സ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട ബോർഡുകൾ നശിപ്പിച്ചതായും ശ്രദ്ധയിൽപ്പെട്ടു. ബോർഡുകൾ നശിപ്പിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇത് ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഏത് വികസന പ്രവർത്തനം നടന്നാലും അവിടെ തടസങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇദ്ദേഹം നഗരസഭയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് കുറച്ചു മുൻപ് സ്വന്തം പാർട്ടിക്കാരായ ചിലരുമായി വന്നു സ്വയം ഉദ്ഘാടനം ചെയ്തു എന്ന് വീമ്പ് പറഞ്ഞ് നൽകിയ വാർത്ത നഗരത്തിലെ ജനങ്ങൾ പുഛത്തോടെ തള്ളിക്കളയുമെന്നും നഗരസഭ ചെയർപേഴ്സൺ പി. ശശികല പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ് സുൽഫിക്കർ എന്നിവർ പറഞ്ഞു.

ഇരിപ്പിട ഉദ്ഘാടനം നടത്തികായംകുളം : നഗരസഭ 2024 - 25 വാർഷിക പദ്ധതി പ്രകാരം പുതിയിടം കുളത്തിന് ചുറ്റും നിർമിച്ച ഇരിപ്പിടത്ത...
08/08/2025

ഇരിപ്പിട ഉദ്ഘാടനം നടത്തി

കായംകുളം : നഗരസഭ 2024 - 25 വാർഷിക പദ്ധതി പ്രകാരം പുതിയിടം കുളത്തിന് ചുറ്റും നിർമിച്ച ഇരിപ്പിടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പി. ശശികല നിർവഹിച്ചു. ധാരാളം ആളുകൾ രാവിലെയും സായാഹ്ന സമയങ്ങളിലും സവാരി നടത്തുന്ന സ്ഥലത്ത് 3 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഇരിപ്പിടം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വൈസ് ചെയർമാൻ ജെ. ആദർശിന്റെ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. സുൽഫിക്കർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്. കേശുനാഥ്, മായാദേവി, ഷാമില അനിമോൻ, കൗൺസിലർമാരായ അഖിൽ കുമാർ, ഷെമി മോൾ, സൂര്യ ബിജു, രജ്ഞിതം, വ്യാപാരികൾ, വാക്കേർഴ്സ് അസോസിയേഷൻ അംഗങ്ങളായ വസന്തരാജ്, നൗഷാദ്, സുരേഷ്, ആർ. മധു, അഷ്കർ നമ്പലശ്ശേരിൽ, സൈനു, നവാസ്, പുതിയിടം റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ജയറാം നഗരസഭാ സെക്രട്ടറി അഡ്വ. എസ്. സനിൽ, സായാഹ്ന സമയങ്ങളിൽ സവാരി നടത്തുന്ന പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

02/08/2025

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്: അടിയന്തിര സംവിധാനം ഒരുക്കണം - ജനകീയ പ്രതികരണ വേദി

കായംകുളം : ആയിരക്കണക്കിന് യാത്രക്കാൻ പ്രതിദിനം വന്നു പോകുന്ന കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പൂർണ്ണമായി പൊളിച്ചു നീക്കിയപ്പോൾ യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ കയറി നിൽക്കാൻ സൗകര്യം ഒരുക്കാത്തതിൽ ജനകീയ പ്രതികരണ വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ ശക്തമായ മഴ സമയത്ത് ബസിൽ കയറാൻ വരുന്നവരും ബസിൽ നിന്നിറങ്ങി വരുന്നവരുമായ ഭിന്നശേഷിക്കാരും, കുട്ടികളും പ്രായമായവരുമടക്കമുള്ളവർ റോഡ് മുറിച്ചു കടന്ന് എതിർ വശത്തുള്ള കടകൾ ലക്ഷ്യമാക്കി ഓടുന്നതിനിടയിൽ പല അപകടങ്ങളും ഉണ്ടാകുകയുമുണ്ടായി. അതിനാൽ സ്റ്റേഷൻ കെട്ടിടം പണി ആരംഭിച്ച് പൂർത്തിയാകുന്നതുവരെ യാത്രക്കാർക്ക് താൽക്കാലിക കാത്തിരിപ്പ് ഷെഡ് നിർമ്മിക്കുന്നതിന് അധികാരികൾ തയ്യാറാവണമെന്നും ജനകീയ പ്രതികരണ വേദി ആവശ്യപ്പെട്ടു. പ്രസിഡൻ്റ് പാലമുറ്റത്ത് വിജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുളിയറ വേണുഗോപാൽ, എ. പൊന്നൻ തമ്പി, ആർ. രതീഷ്, രജിതാലയം രവിന്ദ്രൻ, കെ.പി. നന്ദകുമാർ, മധു പുതിയിടം, ആർ. രാജശേഖരൻ, ജെ. രാധാകൃഷ്ണൻ, പൂക്കുഞ്ഞ്, പുരശേരിൽ, എന്നിവർ പ്രസംഗിച്ചു.

01/08/2025

പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചു കൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. മുറിയില്‍ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. മൃതദേഹം പൊലീസ് എത്തി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൃദയാഘാതമാണ് നവാസിന്‍റെ മരണകാരണമെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മിമിക്രി കലാകാരനുമായ കെ എസ് പ്രസാദ് പ്രതികരിച്ചു.
അഭിനയിച്ചു കൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണ് നവാസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ ഏറെ നേരമായിട്ടും ആളെ കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച്‌ ചെന്നപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടത്. ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി വരികയായിരുന്നു നവാസ്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹനയാണ് ഭാര്യ.
മലയാളത്തിലെ നിരവധി നടന്മാരെപ്പോലെ മിമിക്രി വേദിയിലൂടെയാണ് നവാസിന്‍റെയും കലാജീവിതത്തിന്‍റെ തുടക്കം. 1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മിമിക്രി കലാകാരന്മാരുടെ ജീവിതം പശ്ചാത്തലമാക്കുന്ന മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രവും അതേ വര്‍ഷം എത്തി. ഹിറ്റ്ലര്‍ ബ്രദേഴ്സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങളിലെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. താരസംഘടന അമ്മയുടെ അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തിലും നവാസ് സജീവ സാന്നിധ്യമായിരുന്നു. അതിനാല്‍ത്തന്നെ പ്രിയ സഹപ്രവര്‍ത്തകന്‍റെ ആകസ്മിക നിര്യാണത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം.

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ 123ാം ജന്‍മദിനം ആഘോഷിച്ചുകായംകുളം : ഇന്ത്യന്‍ കാര്‍ട്ടൂണിന്‍റെ കുലപതി എന്ന് വിശേഷണമുള്ള കാ...
31/07/2025

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ 123ാം ജന്‍മദിനം ആഘോഷിച്ചു

കായംകുളം : ഇന്ത്യന്‍ കാര്‍ട്ടൂണിന്‍റെ കുലപതി എന്ന് വിശേഷണമുള്ള കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ 123-ാം ജന്‍മദിനം ആഘോഷിച്ചു. കായംകുളത്ത്, കൃഷ്ണപുരത്തുള്ള ശങ്കര്‍ സ്മാരക കാര്‍ട്ടൂണ്‍ മ്യൂസിയത്തില്‍ കേരള ലളിത കലാ അക്കാദമിയും, കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണത്തിലും, പുഷ്പാര്‍ച്ചനയിലും യു. പ്രതിഭ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്ണ്‍ പി. ശശികല എന്നിവര്‍ പങ്കെടുത്തു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി എം. ജോസഫ്, കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി എ സതീഷ് എന്നിവര്‍ മുഖ്യ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. വിമര്‍ശനങ്ങളെ സ്വീകരിച്ച വ്യക്തിയായിരുന്നു നെഹ്റു. എന്നാല്‍ വിമര്‍ശനങ്ങളോട് മുഖം തിരിക്കുന്ന സ്വഭാവമായിരുന്നു ഇന്ദിരാ ഗാന്ധിക്ക് ഒടുവിലുണ്ടായത്. വിമര്‍ശന കലയായ കാര്‍ട്ടൂണുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ശങ്കേഴ്സ് വീക്കിലി തുടങ്ങിയതും, അടച്ച് പൂട്ടിയതും ശങ്കറിന്‍റെ ഒരു നിലപാടായിരുന്നു എന്നത് ശ്രദ്ധേയമാണെന്ന് എബി എം. ജോസഫ് പറഞ്ഞു. ശങ്കറിന്‍റെ കാലഘട്ടം കാര്‍ട്ടൂണിസ്റ്റുകളുടെ സുവര്‍ണ്ണകാലമായിരുന്നു. വിമര്‍ശനങ്ങള്‍ നേതാക്കള്‍ സ്വീകരിക്കുമായിരുന്നു. ഇന്ന് അടിയന്തിരാവസ്ഥ കാലത്തെ പോലും നാണിപ്പിക്കുന്ന സാഹചര്യമാണുള്ളതെന്ന് എ. സതീഷ് പറഞ്ഞു. കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളായ സുരേഷ് ഹരിപ്പാട്, ഹരിദാസ് ബാലകൃഷ്ണന്‍, മുതിര്‍ന്ന അംഗം എം.എസ്. മോഹനചന്ദ്രന്‍, കാര്‍ത്തിക കറ്റാനം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Address


Telephone

+917012629321

Website

Alerts

Be the first to know and let us send you an email when News In News Daily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News In News Daily:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share