News In News Daily

News In News Daily All news from Kayamkulam and other parts of Kerala, India & abroad

26/11/2025

കായംകുളം - പുനലൂർ സംസ്ഥാനപാതയിൽ മൂന്നാം കുറ്റിക്കു സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു ബൈക്ക് യാത്രക്കാരൻ മരിച്ചു. കായംകുളം കാപ്പിൽ സ്വദേശി ബിജു 41 ആണ് മരിച്ചത്. ഗുരുതര പരിക്ക് പറ്റിയ സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി ഹരിനാരായണൻ 14 വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

24/11/2025

ജലോത്സവം തട്ടിക്കൂട്ട് പരിപാടി : ജനകീയ പ്രതികരണ വേദി

കായംകുളം : ജലോത്സവം തട്ടിക്കൂട്ട് പരിപാടിയാക്കിയതിനെകുറിച്ച് അന്വേഷണം നടത്തണമെന്ന് ജനകീയ പ്രതികരണ വേദി ആവശ്യപ്പെട്ടു. സംഘാടകസമിതി പോലും അറിയാതെയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജലോത്സവം നടത്തിയത്. കാണികൾക്ക് ഒരു സൗകര്യവും ഒരുക്കാതെയും 'യാതൊരു പ്രചരണവും നടത്താതെയുമാണ് ജലോത്സവം നടത്തിയത്. ജലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ നാട്ടുകാരനായ ഉന്നത സൈനിക ഓഫീസറുടെ പേരു പോലും പത്രക്കുറിപ്പിൽ നൽകാൻ സംഘാടകർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. ഉദ്ഘാടനം ചെയ്യാൻ ഉന്നത സൈനിക ഉദ്യോഗസ്ഥർ വരുന്നതു പോലും നാട്ടുകാർ അറിഞ്ഞില്ല. ക്ഷണിച്ചുവരുത്തി ഉന്നതനായ സൈനികനെ ആക്ഷേപിക്കുകയായിരുന്നുവെന്നും ജലോത്സവം അട്ടിമറിക്കാൻ ശ്രമിച്ചതിനെകുറിച്ച് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റംച്ചട്ടം നിലവിൽ വന്നതിന് ശേഷം തട്ടിക്കൂട്ടി ജലോത്സവം നടത്തിയതിന് പിന്നിൽ അഴിമതി നടന്നിട്ടുണ്ടെന്നും യോഗം ആരോപിച്ചു. പ്രസിഡൻ്റ് പാലമുറ്റത്ത് വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പൊന്നൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. പുളിയറ വേണുഗോപാൽ, ആർ. രതീഷ്, രജിതാലയം രവീന്ദ്രൻ, രാജശേഖരൻ, സന്തോഷ് കുമാർ, അനിൽ പി. ഡാനിയൽ, പൂക്കുഞ്ഞ് പുരശേരിൽ, കെ.എൻ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു കറ്റാനം : കറ്റാനം ജംഗ്ഷന് വടക്ക് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി...
11/11/2025

സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു

കറ്റാനം : കറ്റാനം ജംഗ്ഷന് വടക്ക് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ചെങ്ങന്നൂർ വെണ്മണി വരമ്പൂര്‍ കൊല്ലന്റയ്യത്ത് മോന്‍സി തോമസിന്റെ ഭാര്യ ടിൻസി.പി.തോമസാണ് (37) മരിച്ചത്. കറ്റാനം കുറത്തിക്കാട് റോഡിൽ ഇന്ന് രാവിലെ 9.30നായിരുന്നു അപകടം.യുവതി സ്കൂട്ടറിൽ വരുമ്പോൾ DUKE ബൈക്ക് ഇടിക്കുകയായിരുന്നു.

10/11/2025

തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; പെരുമാറ്റ ചട്ടം നിലവില്‍ വന്നു, വോട്ടെണ്ണല്‍ ഡിസംബര്‍ 13ന്

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായിട്ടാണ് ഇത്തവണ പോളിങ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 9നാണ് പോളിങ്. ബാക്കിയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് പോളിങ്. വേട്ടെണ്ണല്‍ ഡിസംബര്‍ 13നായിരിക്കും. കേരളത്തില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂര്‍ നഗരസഭാ പരിധിയിലും പെരുമാറ്റച്ചട്ടം ബാധകമാണ്. എല്ലാവരും സുഗകരമായ രീതിയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തില്‍ 941 ഗ്രാമ പഞ്ചായത്തുകളാണുള്ളത്. കോര്‍പറേഷനുകള്‍ ആറെണ്ണമാണ്. നഗരസഭകള്‍ 87 എണ്ണമുണ്ട്. 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളുമുണ്ട്. രാവിലെ ഏഴ് മണിക്ക് പോളിങ് തുടങ്ങും. വൈകീട്ട ആറ് മണിവരെ പോളിങ് തുടരും. എല്ലാ പോളിങ് ബൂത്തിലും അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എസ്‌എസ്‌എല്‍സി ബുക്ക്, പ്രധാന ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്കുകള്‍ എന്നിവയെല്ലാം തിരച്ചറിയല്‍ രേഖയായി കണക്കാക്കും.

നഗരസഭ ശതാബ്ദി സ്മാരക കവാടത്തിന്റെ ഉദ്ഘാടനം നടത്തികായംകുളം : നഗരസഭ ശതാബ്ദി സ്മാരക കാവടത്തിന്റെ ഉദ്ഘാടനം  നഗരസഭ ചെയർപേഴ്സൺ...
07/11/2025

നഗരസഭ ശതാബ്ദി സ്മാരക കവാടത്തിന്റെ ഉദ്ഘാടനം നടത്തി

കായംകുളം : നഗരസഭ ശതാബ്ദി സ്മാരക കാവടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പി. ശശികല നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. സുൽഫീക്കർ അധ്യക്ഷത വഹിച്ചു. ശതാദബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നിരവധിയാർന്ന പദ്ധതികൾ ഇതിനാലകം തന്നെ നടത്തി വരികയാണ്. കൗൺസിലർമാരായ ആർ. ബിജു, നാദിർഷ, ഷെമി മോൾ, വിജയശ്രീ, സുമി അജീർ, മായാദേവി, ഷീബ ഷാനവാസ്, രഞ്ജിതം, സൂര്യ ബിജു, നഗരസഭാ സെക്രട്ടറി എസ്. സനിൽ, മറ്റ് നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

കായംകുളം നഗരസഭയ്ക്ക് അഞ്ച് അവാർഡുകൾകായംകുളം : ശുചിത്വമിഷൻ പദ്ധതി പ്രവർത്തനത്തിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്വയംഭരണ...
06/11/2025

കായംകുളം നഗരസഭയ്ക്ക് അഞ്ച് അവാർഡുകൾ

കായംകുളം : ശുചിത്വമിഷൻ പദ്ധതി പ്രവർത്തനത്തിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജില്ലാതലത്തിൽ കായംകുളം മികച്ച മുന്നേറ്റം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ.എ.എസ് അവാർഡ് വിതരണം നിർവഹിച്ചു. ജോയിൻ്റ് ഡയറക്ടർ ബിൻസി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ നഗരസഭയിലെ പ്രതികൾ പങ്കെടുത്തു. സ്വച്ച് ഭാരത് മിഷൻ പദ്ധതികളിലെ പ്രവർത്തനത്തിന് ജില്ലയിലെ ഒന്നാം സ്ഥാനം, മികച്ച ആരോഗ്യവിഭാഗത്തിന് ഉള്ള ഒന്നാം സ്ഥാനം, മികച്ച എൻജിനീയറിങ് വിഭാഗത്തിന് ഉള്ള ഒന്നാം സ്ഥാനം എന്നിവ കൂടാതെ ഒ.ഡി.എഫ് പ്ലസ് പദവി നേടിയ നഗരസഭയ്ക്കുള്ള അവാർഡും കായംകുളം കരസ്ഥമാക്കി. മികച്ച യങ് പ്രൊഫഷണലിനുള്ള വ്യക്തിഗതാ അവാർഡും കായംകുളം നഗരസഭയിലെ ഉദ്യോഗസ്ഥനായ മനുവിനും ലഭിച്ചു. സംസ്കരണ രംഗത്ത് മികച്ച പദ്ധതികൾ നടപ്പാക്കിയതിനുള്ള അംഗീകാരമാണ് നഗരസഭയ്ക്ക് ലഭിച്ചിട്ടുള്ളത് എന്ന് ചെയർപേഴ്സൺ പി. ശശികല അറിയിച്ചു.

നഗരസഭ ആധുനിക അറവുശാലയുടെ നിർമ്മാണോദ്ഘാടനം കായംകുളം : നഗരസഭ അറവുശാല ആധുനികമായ ഒരു സൗകര്യങ്ങളും ഇല്ലാത്തതും കരിപ്പുഴ കനാലി...
05/11/2025

നഗരസഭ ആധുനിക അറവുശാലയുടെ നിർമ്മാണോദ്ഘാടനം

കായംകുളം : നഗരസഭ അറവുശാല ആധുനികമായ ഒരു സൗകര്യങ്ങളും ഇല്ലാത്തതും കരിപ്പുഴ കനാലിൽ അടക്കം മാലിന്യ പ്രശ്നം ഉണ്ടാക്കുന്നതുമാണ്. ഇത് പരിഹരിക്കുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക അറവുശാല നിർമ്മിക്കുന്നതിന് തീരുമാനിച്ചിരുന്നു. തുടർന്ന് സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുകയും ഡി.പി.ആർ തയ്യാറാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകാരം സെൻട്രൽ ഫോർ ഫാമിങ് ആൻഡ് ഫുഡ് പ്രോസസിംഗ് എന്ന സ്ഥാപനം ഡിപിആർ തയ്യാറാക്കി. ഡി.പി.ആർ അനുസരിച്ച് IMPACT കേരളയുടെ അനുമതിയോടെ കിഫ്‌ബിയിൽ നിന്നും പ്രസ്തുത തുക ലഭ്യമാകുന്നതിനാണ് പരിശ്രമിച്ചത്. എന്നാൽ ഇതിന് കാലതാമസം നേരിടുന്ന കാരണത്താൽ കായംകുളം നഗരസഭ കൗൺസിൽ യോഗം കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്നും ലോണെടുത്ത് ആധുനിക അറവുശാല നിർമിക്കാൻ തീരുമാനിച്ചു. കെ.യു.ആർ.ഡി.എഫ്.സി ക്ക്‌ നഗരസഭ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ. കായംകുളം നഗരസഭയുടെ ആവശ്യം അംഗീകരിച്ച് 12 കോടി 12 ലക്ഷം രൂപ ആധുനിക അറവുശാല നിർമ്മാണത്തിനായി അനുവദിക്കുകയും ചെയ്തു. അറവുശാലയുടെ നിർമ്മാണ ഉദ്ഘാടനം ചെയർപേഴ്സൺ പി. ശശികല അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കായംകുളം യു. പ്രതിഭ എം.എൽ.എ നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാൻ എസ്. കേശുനാഥ്, വാർഡ് കൗൺസിലർ ഷാമില അനിമോൻ, പി.കെ. അമ്പിളി, കൗൺസിലർമാരായ ഷെമിമോൾ, അഖിൽ കുമാർ, പി.സി. റോയി, നഗരസഭ സെക്രട്ടറി എസ്. സനിൽ തുടങ്ങിയവർ പങ്കെടുത്തു.

എൽ.ഡി.എഫ് സർക്കാർ ചരിത്രപരമായ നേട്ടം കൈവരിക്കുമെന്ന്കായംകുളം.: വരുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എ...
02/11/2025

എൽ.ഡി.എഫ് സർക്കാർ ചരിത്രപരമായ നേട്ടം കൈവരിക്കുമെന്ന്

കായംകുളം.: വരുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന്റെ തുടർ ഭരണം ഉറപ്പാണെന്ന് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദിൻ പറഞ്ഞു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അതിദാരിദ്ര്യമുക്ത കേരളം എന്ന ചരിത്രപരമായ നേട്ടം ഇതിന് ഉദാഹരണമാണെന്നും, അത് ജനകീയമായി എൽ.ഡി.എഫ് ആഘോഷിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കായംകുളം പടനിലം ജംഗ്ഷനിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അതി ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിച്ച സർക്കാരിന്റെ പ്രതിബദ്ധതയിൽ പ്രവർത്തകർ പായസം വിതരണം ചെയ്യുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഇത്.എൽ.ഡി.എഫ് സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ജനപിന്തുണ ഇതോടെ വർദ്ധിച്ചിരിക്കുകയാണെന്നും ഇത്തരം ജനക്ഷേമകരമായ പ്രവർത്തനങ്ങളാണ് ഭരണ തുടർച്ചയ്ക്കായി ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വീണ്ടും തുടർഭരണം കേരളത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സജീർ വേലിയിൽ അധ്യക്ഷത വഹിച്ചു. ലിയാഖത്ത് പറമ്പി, സാദിഖ്‌ മാക്കിയിൽ, മനാഫ്, ബുഷ്റ, ബീന, ഷമിമോൾ, ഷിജുമോൻ,.ജബ്ബാർ എന്നിവർ പ്രസംഗിച്ചു.

02/11/2025

കേരളോത്സവം 2025

കായംകുളം : നഗരസഭ കേരളോത്സവം 2025 നവംബർ 5 , 6 , 7 തീയതികളിൽ സംഘടിപ്പിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന വ്യക്തികൾ / ടീമുകൾ ഓൺലൈനായും നഗരസഭയിൽ നേരിട്ടും രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 4.11 . 2025

ഡംപ്സൈറ്റ് ബയോമൈനിംഗ് പ്രവർത്തനോദ്‌ഘാടനം കായംകുളം : നഗരസഭ 22-ാം വാർഡിലെ മുരുക്കുംമൂട് ഡംപ്സൈറ്റിൽ 70 വർഷങ്ങളോളം പഴക്കമുള...
01/11/2025

ഡംപ്സൈറ്റ് ബയോമൈനിംഗ് പ്രവർത്തനോദ്‌ഘാടനം

കായംകുളം : നഗരസഭ 22-ാം വാർഡിലെ മുരുക്കുംമൂട് ഡംപ്സൈറ്റിൽ 70 വർഷങ്ങളോളം പഴക്കമുള്ള 8208 മെട്രിക് ടൺ ലഗസി മാലിന്യം നീക്കുകയും സ്ഥലം വീണ്ടെക്കുകയും ചെയ്യുന്ന ബയോമൈനിംഗ് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പി. ശശികല നിർവഹിച്ചു. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് പൂനെ ആസ്ഥാനമായിട്ടുള്ള എസ്.എം.എസ് ലിമിറ്റഡ് എന്ന ഏജൻസിയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ 20 ഡംപ്സൈറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 6 സൈറ്റുകളിൽ പ്രവർത്തനം പൂർത്തീകരിച്ചു. ഈ മാസം തന്നെ കായംകുളം നഗരസഭ ഡബ്ബിങ് യാഡിൽ ബയോ മൈനിംഗ് ആരംഭിക്കും. ബയോമയനിംഗ് പ്രക്രിയയിലൂടെ ഭൂമി വീണ്ടെടുത്ത് മറ്റ് വികസന പദ്ധതികൾക്കായി ഉപയോഗപ്പെടുത്താൻ കഴിയത്തക്ക വിധത്തിലുള്ള പദ്ധതിയാണ് കായംകുളം നഗരസഭയും കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോജക്ടും ചേർന്ന് നടപ്പാക്കുന്നത്. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഫർസാന ഹബീബ് അദ്ധ്യക്ഷത വഹിച്ചു. കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോജക്ട് ഡെപ്യൂട്ടി ജില്ലാ കോ-ഓർഡിനേറ്റർ സുചിത്ര എസ്. പണിക്കർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. കേശുനാഥ്, 23-ാം വാർഡ് കൗൺസിലർ അഖിൽ കുമാർ, നഗരസഭാ ക്ലീൻ സിറ്റി മാനേജർ കെ. ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ധന്യ എസ്. ചന്ദ്രൻ, കെ.എസ്.ഡബ്ല്യൂ.എം.പി - എസ്.ഡബ്ല്യു.എം എഞ്ചിനീയർ ഖദീജ ബീവി, മറ്റു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോജക്ട് ഉദ്യോഗസ്ഥർ, ബിയോമിനിങ് കോൺട്രാക്ടർ, സമീപവാസികൾ, ഹരിത കർമ്മ സേന അംങ്ങൾ, ശുചികരണ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

01/11/2025

ഗ്യാസ് ക്രിമറ്റോറിയത്തിന്ന് 2 കോടി 8 ലക്ഷം രൂപ അനുവദിച്ചു

കായംകുളം : നഗരസഭയിലെ ശ്മശാനം ഇപ്പോൾ വിറകുകൊണ്ട് ശവസംസ്കാരം നടത്തുന്ന തരത്തിലുള്ളതാണ്. ഇത് ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം ആക്കണമെന്ന് നഗരസഭ കൗൺസിലിൽ തീരുമാനിക്കുകയും അതിന്റെ ഡി.പി.ആർ തയ്യാറാക്കുകയും ചെയ്തിരുന്നു. ക്രിമറ്റോറിയം നിർമ്മിക്കാൻ കിഫ്‌ബിയിൽ നിന്നും ഫണ്ട്‌ അനുവദിക്കാം എന്ന് പറഞ്ഞിരുന്നങ്കിലും അത് ലഭ്യമായില്ല. ഈ സാഹചര്യത്തിൽ കെ.യു.ആർ.ഡി.എഫ്.സി യിൽ നിന്നും വായ്‌പ എടുത്ത് നിർമാണം നടത്താൻ കൗൺസിൽ തീരുമാനിച്ചു. 02 കോടി 08 ലക്ഷം രൂപയാണ് നിർമാണത്തിന് വേണ്ടി വരുന്നത്. മുഴുവൻ തുകയും അനുവദിച്ചു. പട്ടണത്തിൽ സ്ഥല പരിമിതിയും താമസക്കാരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ക്രിമറ്റോറിയത്തിന്റെ ഉപയോഗവും കൂടി വരികയാണ്. തൊട്ടടുത്ത പഞ്ചായത്തുകളിൽ നിന്നും ഉള്ളവരെയും നിലവിൽ നഗരസഭ ശ്മശാനത്തിൽ തന്നെയാണ് സംസ്കരിച്ചു വരുന്നത്. ഈ സാഹചര്യത്തിലാണ് ആധുനിക ഗ്യാസ് ക്രിമറ്റോറിയം നിർമ്മിക്കുന്നതിന് ആവശ്യമായ തുക കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്നും ലോണെടുത്ത് നിർമ്മിക്കാൻ കൗൺസിൽ തീരുമാനിച്ചത്. എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ ഉദ്ഘാടനം ഉടൻ നടത്തുവാൻ കഴിയുമെന്ന് ചെയർപേഴ്സൺ പി. ശശികല പറഞ്ഞു. വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മായാദേവി, എസ്. കേശുനാഥ്, ഫർസാന ഹബീബ്, പി.എസ് സുൽഫിക്കർ, ഷാമില അനിമോൻ , കൗൺസിലർമാരായ ഷാമില സിയാദ്, ഗംഗാദേവി, സൂര്യ ബിജു, സുകുമാരി, രഞ്ജിതം, ഷെമിമോൾ, ഷീബ ഷാനവാസ്, സുമി അജീർ, റജി മാവനാൽ തുടങ്ങിയവർ പങ്കെടുത്തു.

31/10/2025

ആധുനിക അറവുശാലയ്ക്ക് 12 കോടി 12 ലക്ഷം രൂപ അനുവദിച്ചു

കായംകുളം : നഗരസഭയുടെ ഇന്നുള്ള അറവുശാല ആധുനികമായ ഒരു സൗകര്യങ്ങളും ഇല്ലാത്തതും കരിപ്പുഴ കനാലിൽ അടക്കം മാലിന്യ പ്രശ്നം ഉണ്ടാക്കുന്നതുമാണ്. ഇത് പരിഹരിക്കുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക അറവുശാല നിർമ്മിക്കുന്നതിന് തീരുമാനിച്ചിരുന്നു. തുടർന്ന് സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുകയും ഡി.പി.ആർ തയ്യാറാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകാരം സെൻട്രൽ ഫോർ ഫാമിങ് ആൻഡ് ഫുഡ് പ്രോസസിംഗ് എന്ന സ്ഥാപനം ഡിപിആർ തയ്യാറാക്കി. ഡി.പി.ആർ അനുസരിച്ച് ' ഇത് IMPACT കേരളയുടെ അനുമതിയോടെ കിഫ്‌ബിയിൽ നിന്നും പ്രസ്തുത തുക ലഭ്യമാകുന്നതിനാണ് പരിശ്രമിച്ചത്. എന്നാൽ ഇതിന് കാലതാമസം നേരിടുന്ന കാരണത്താൽ കായംകുളം നഗരസഭ കൗൺസിൽ യോഗം കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്നും ലോണെടുത്ത് ആധുനിക അറവുശാല നിർമിക്കാൻ തീരുമാനിച്ചു. ഇതിനായി കെ.യു.ആർ.ഡി.എഫ്.സി യുമായി ബന്ധപ്പെട്ടപ്പോൾ ആവശ്യമായ വായ്പ തുക അനുവദിക്കാൻ തയ്യാറാണെന്ന് ഡയറക്ടർ അവിടെ നിന്ന് അറിയിച്ചു.കഴിഞ്ഞദിവസം നടന്ന ഡയറക്ടർ ബോർഡ് യോഗം കായംകുളം നഗരസഭയുടെ ആവശ്യം അംഗീകരിക്കുകയും 12 കോടി 12 ലക്ഷം രൂപ ആധുനിക അറവുശാല നിർമ്മാണത്തിനായി അനുവദിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ അറവുശാലയുടെ നിർമ്മാണ ഉദ്ഘാടനം നടത്തുമെന്നും ചെയർപേഴ്സൺ പി. ശശികല പറഞ്ഞു. വൈസ് ചെയർമാൻ ജയ ആദർശ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മായാദേവി, കേശുനാഥ്, ഫർസാന ഹബീബ്, ഷാമില അനിമോൻ കൗൺസിലർമാരായ ഷെമിമോൾ, ഷാമിലാ സിയാദ്, ഗംഗാദേവി , സൂര്യ ബിജു , സുകുമാരി, രഞ്ജിതം,ഷിബാ ഷാനവാസ്, സുമി അജീർ റെജി മാമനാൽ തുടങ്ങിയവർ പങ്കെടുത്തു.

Address

Kayamkulam

Telephone

+917012629321

Website

Alerts

Be the first to know and let us send you an email when News In News Daily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News In News Daily:

Share