Kcbc media

Kcbc media kcbc media commission
kcbcnews.com

its official page managed by kerala catholic bishops council's media commission in order to publish news, views and events related to all the commissions under KCBC.

മെയ് 30-ന് വത്തിക്കാനില്‍ നിന്ന് പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും. 30-...
29/05/2026

മെയ് 30-ന് വത്തിക്കാനില്‍ നിന്ന് പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും. 30-ന് റോം സമയം വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ വത്തിക്കാന്‍ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ഈ ആഗോള ജപമാല പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ലോകമെമ്പടുമുള്ള മുഴുവന്‍ വിശ്വാസികളെയും പരിശുദ്ധ പിതാവ് ക്ഷണിച്ചു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും നാശവും ഭീതിയും വിതയ്ക്കുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് ലിയോ 14-ാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ലോകമസമാധാനത്തിനായുള്ള ആഗോള ജപമാല പ്രാര്‍ത്ഥന വത്തിക്കാന്‍ പ്രഖ്യാപിച്ചത്. വത്തിക്കാൻ്റെ ‘ഡിക്കാസ്റ്ററി ഫോര്‍ ഇവാഞ്ചലൈസേഷന്‍’ ഈ പ്രാര്‍ത്ഥന ഏകോപിപ്പിക്കും. വത്തിക്കാന്‍ പൂന്തോട്ടത്തിലെ ലൂര്‍ദ് മാതാവിൻ്റെ ഗ്രോട്ടോയ്ക്ക് മുന്നില്‍ വെച്ചാണ് പാപ്പ ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഈ ആഗോള പ്രാര്‍ത്ഥനയില്‍ വത്തിക്കാനൊപ്പം അണിചേരുന്നുണ്ട്. ഉക്രെയ്‌നിലെ മദര്‍ ഓഫ് ഗോഡ് തീര്‍ത്ഥാടന കേന്ദ്രം, ഫിലിപ്പീന്‍സിലെ ഔര്‍ ലേഡി ഓഫ് പീസ്, പോര്‍ച്ചുഗലിലെ ഫാത്തിമ മാതാവിൻ്റെ തീര്‍ത്ഥാടന കേന്ദ്രം, ബോസ്‌നിയയിലെ മെഡ്ജുഗോറിയ, ഫ്രാന്‍സിലെ ലൂര്‍ദ്ദ് മാതാവിൻ്റെ തീര്‍ത്ഥാടനകേന്ദ്രം, ലബനനിലെ സെൻ്റ് ചാര്‍ബെല്‍ അനായ, ഇറ്റലിയിലെ ലൊറേറ്റോയിലുള്ള പൊന്തിഫിക്കല്‍ തീര്‍ത്ഥാടന കേന്ദ്രം എന്നീ പ്രമുഖ കേന്ദ്രങ്ങള്‍ ഈ പ്രാര്‍ത്ഥനയുടെ ഭാഗമാകും.

പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ സിസിബിഐ  (കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ...
29/05/2026

പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ സിസിബിഐ (കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ) പ്രതിനിധികള്‍ ആദരിച്ചു. ന്യൂഡല്‍ഹിയിലെ കേരള ഹൗസിലെത്തി സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ, സിസിബിഐ കമ്മീഷന്‍ ഫോര്‍ മൈഗ്രൻ്റ്സ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. അഡ്വ. ജെയ്സണ്‍ വടശ്ശേരി എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

മിസോറാമില്‍ നിന്നുള്ള പരമ്പരാഗത മിസോ ഗോത്ര ഷാള്‍ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഇതിനൊപ്പം, ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനമായ ‘ഡിലെക്‌സി ദേ’ -യുടെ പകര്‍പ്പും അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. ദരിദ്രരുടെയും ദുര്‍ബലരുടെയും ക്ഷേമമായിരിക്കണം ഏതൊരു സര്‍ക്കാരിൻ്റെയും പ്രഥമ പരിഗണനയെന്ന് ഫാ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.

കേരളത്തില്‍ സമാധാനവും ഐക്യവും സാമൂഹിക സൗഹാര്‍ദ്ദവും പ്രോത്സാഹിപ്പിക്കുന്നതിന് സഭയുടെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയ സിസിബിഐ ഭാരവാഹികള്‍, സംസ്ഥാനത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകളും സഭയുടെ അഭിലാഷങ്ങളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.

27/05/2026

പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്‌സ്

കേരള കത്തോലിക്കസഭയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പി.ഒ.സി. യില്‍ പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിൻ്റെ നേതൃത്വത്തില്‍, വ്യക്തിത്വവികാസവും മാനസികാരോഗ്യവും നേടാനും നല്കാനും സഹായകമായ വാരാന്ത്യ മനഃശാസ്ത്ര കോഴ്‌സ് ആരംഭിക്കുന്നു.

മാനസികപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് സ്വയം മനസ്സിലാക്കാനും മറ്റുളളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് കോഴ്‌സില്‍ നല്കുന്നത്. വ്യക്തിത്വവികസനം, ക്രിമിനല്‍-സൈക്കോളജി, സൈബര്‍ ക്രൈം, കൗണ്‍സിലിംഗ്, മാനസിക പിരിമുറുക്കം, സൈക്കോ-തെറാപ്പി, മനഃശാസ്ത്രത്തിന് ആമുഖം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത മനഃശാസ്ത്രവിദഗ്ധര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കുന്നു.

ജാതിമതഭേദമില്ലാതെ, 20വയസ്സു മുതല്‍ പ്രായമുളളവരും എസ്.എസ്.എല്‍.സി വരെയെങ്കിലും പഠിച്ചിട്ടുളളവരുമായവര്‍ക്ക് പങ്കെടുക്കാവുന്ന ഈ കോഴ്‌സിൻ്റെ മാധ്യമം മലയാളമായിരിക്കും. കോഴ്‌സ് ഫീസ് 5000 രൂപ.

2026 ജൂണ്‍ മുതല്‍ 2027 മാര്‍ച്ചുവരെയാണ് കോഴ്‌സ് കാലാവധി. എല്ലാ ശനിയാഴ്ച്ചകളിലും ഉച്ചകഴിഞ്ഞ് 2 മുതല്‍ 5വരെ ക്ലാസുകള്‍.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക: 9447441109, 8113876979.

പന്ത്രണ്ടാമത് ഏഷ്യൻ മെത്രാൻ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി, മുംബൈ മ...
26/05/2026

പന്ത്രണ്ടാമത് ഏഷ്യൻ മെത്രാൻ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി, മുംബൈ മുന്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ നിയമിച്ചു. ജൂലൈ 20 മുതൽ 26 വരെ ജക്കാർത്തയിൽ നടക്കുന്ന പന്ത്രണ്ടാമത് ഏഷ്യൻ മെത്രാൻ സമിതിയുടെ പൂർണ്ണ സമ്മേളനത്തില്‍ ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രതിനിധിയായാണ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ നിയമിച്ചിരിക്കുന്നത്.

2007 നവംബറിൽ ബെനഡിക്ട് പതിനാറാമൻ പാപ്പയാണ് ഓസ്വാൾഡ് ഗ്രേഷ്യസിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. സഭാപരമായ കാര്യങ്ങളിലും സാമൂഹിക നീതിയിലും ആഗോള തലത്തിൽ തന്നെ വലിയ സ്വാധീനമുള്ള വ്യക്തിത്വമാണ് കർദിനാൾ ഗ്രേഷ്യസ്. പില്‍ക്കാലത്ത് റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സിസ് പാപ്പായെ സഹായിക്കുന്നതിന് രൂപീകരിച്ചിരിന്ന 'സി നയണ്‍' (C9) എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന കര്‍ദ്ദിനാള്‍ സംഘത്തില്‍ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും അംഗമായിരിന്നു.

ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ , കിഴക്കൻ ഏഷ്യ , മധ്യേഷ്യ എന്നിവിടങ്ങളിലെ കത്തോലിക്ക മെത്രാന്‍ സമ്മേളനങ്ങളുടെ കൂട്ടായ്മയാണ് ഏഷ്യൻ മെത്രാൻ സമിതി. മേഖലയിലെ സഭയുടെയും സമൂഹത്തിൻ്റെയും ക്ഷേമത്തിനായി ഐക്യദാർഢ്യവും സംയുക്ത ഉത്തരവാദിത്തവും ഉറപ്പുവരുത്തുക എന്നതാണ് ഈ സമിതിയുടെ ലക്‌ഷ്യം. 1970-ൽ സ്ഥാപിതമായ ഏഷ്യൻ മെത്രാൻ സമിതിയിൽ, ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര എന്നിങ്ങനെ മൂന്നു റീത്തുകളിലുംപെട്ട മെത്രാന്മാര്‍ അംഗങ്ങളാണ്.

മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും നൂതന സാങ്കേതികവിദ്യ, വിപണന ശൃംഖല, സുരക്ഷാ സംവിധാനങ്ങള്...
26/05/2026

മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും നൂതന സാങ്കേതികവിദ്യ, വിപണന ശൃംഖല, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് ക്രിയാ ത്മകമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പുതിയ ഫിഷറീസ് മന്ത്രി അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഫിഷറീസ് മന്ത്രാലയം കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുല്‍ ഗഫൂറിന് കെഎല്‍സിഎ എല്ലാ പിന്തുണയും നല്‍കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ പറഞ്ഞു.

മത്സ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൃത്യമായ പങ്കുവഹിക്കാന്‍ ഉണ്ട്. ഫിഷറീസ് വകുപ്പും തദ്ദേശ ഭരണകൂടവും ഒരുമിച്ച് പ്രവര്‍ത്തിച്ച് ആ കാര്യം നിര്‍വഹിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ ലാന്‍ഡിങ് സെൻ്ററുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ഐസ് പ്ലാൻ്റുകള്‍ എന്നിവയുടെ നിര്‍മ്മാണവും പരിപാലനവും ഉണ്ടാകണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതികളിലൂടെ വര്‍ധിച്ച പിഴ ഈടാക്കുന്ന ഭേദഗതികളും മത്സ്യത്തൊഴിലാളികള്‍ക്ക് ദ്രോഹകരമായ ചില വകുപ്പുകളും എതിര്‍ക്കപ്പെടേണ്ടതാണ്. രാസമാലിന്യങ്ങള്‍ മൂലം ഉണ്ടാകുന്ന മത്സ്യക്കുരുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മത്സ്യമേഖലയ്ക്ക് അനുകൂലമായ നടപടികള്‍ പ്രതീക്ഷിക്കുന്നുമെന്നും കെഎല്‍സിഎ യോഗം വ്യക്തമാക്കി.

നിർമ്മിത ബുദ്ധിയുടെ അതിപ്രസരം ലോകത്തെ ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കുന്ന കാലഘട്ടത്തിൽ നിർമ്മിത ബുദ്ധി മനുഷ്യരാശിയുടെ സേവനത...
26/05/2026

നിർമ്മിത ബുദ്ധിയുടെ അതിപ്രസരം ലോകത്തെ ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കുന്ന കാലഘട്ടത്തിൽ നിർമ്മിത ബുദ്ധി മനുഷ്യരാശിയുടെ സേവനത്തിനായി ഉപയോഗിക്കുവാനും മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനത്തോടെയും ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു. മെയ് ഇരുപത്തിയഞ്ചാം തീയതിയാണ് “മാഗ്നിഫിക്ക ഹുമാനിത്താസ്” എന്ന പേരില്‍ ചാക്രിക ലേഖനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ‘നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം’ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് പുതിയ ചാക്രിക ലേഖനം. അഞ്ചു അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്ന ചാക്രികലേഖനത്തിൽ സാങ്കേതികവിദ്യ വ്യക്തിയുമായി ബന്ധപ്പെട്ട ഒരു വൈരുദ്ധ്യ ശക്തിയല്ലായെന്നു ഓര്‍മ്മിപ്പിക്കുന്നുണ്ട്. സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വിവരണമാണ് ലേഖനത്തിൻ്റെ ആദ്യ അധ്യായത്തിൽ പാപ്പ നൽകുന്നത്.

രണ്ടാം അധ്യായത്തിൽ ദൈവത്തിൻ്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തിയുടെ അന്തസിനേയും, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മനുഷ്യാവകാശം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ അംഗീകാരം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം എന്നിങ്ങനെ വിവിധ സാമൂഹിക വിഷയങ്ങൾ പ്രതിപാദിക്കുന്നു. ഒരു രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാനോ കീഴടക്കാനോ ഉള്ള ഏതൊരു ശ്രമമോ പദ്ധതിയോ ഗുരുതരമായ അധാർമ്മികവും അസ്വീകാര്യവുമായ പ്രവര്‍ത്തിയാണെന്നു ഈ അധ്യായത്തില്‍ അടിവരയിടുന്നുണ്ട്. ഡിജിറ്റൽ യുഗത്തിൽ എല്ലാവർക്കും അവസരങ്ങളുടെ തുല്യ പ്രവേശനം ഉറപ്പുനൽകണമെന്നും ഏറ്റവും ദുർബലരായവരെ സംരക്ഷിക്കണമെന്നും, വിദ്വേഷത്തെയും തെറ്റായ വിവരങ്ങളെയും പ്രതിരോധിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

മൂന്നാം അധ്യായത്തില്‍ നിർമ്മിത ബുദ്ധിക്കായുള്ള ധാർമ്മിക സംഹിതയുടെ ആവശ്യമാണ് പാപ്പ മുന്നോട്ടുവെയ്ക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സാങ്കേതിക വികസനത്തെ ജാഗ്രതയോടെ സമീപിക്കേണ്ടത് ആവശ്യമാണെന്ന് ഇവിടെ അടിവരയിടുന്നു. അതിൻ്റെ എല്ലാ ഘട്ടങ്ങളുടെയും ഉത്തരവാദിത്തങ്ങളെക്കുറിച്ച് വ്യക്തത നിലനിർത്തുകയും മതിയായ നയങ്ങളിലും നിയമ ചട്ടക്കൂടുകളിലും സ്വതന്ത്ര മേൽനോട്ടത്തിലും ഉപയോക്തൃ വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്നും പാപ്പ ഈ ഭാഗത്തു എടുത്തു പറയുന്നു.

സാമൂഹിക പരിവർത്തനത്തിൽ മനുഷ്യന്‍റെ അന്തസ് കാത്തുസൂക്ഷിക്കുവാന്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് നാലാം അധ്യായം. തൊഴിലിൻ്റെ മാന്യത, സമാധാനപൂർവ്വകമായ പുരോഗതി, മാനവിക സ്വാതന്ത്ര്യം, എന്നിവ പാപ്പ നാലാം അധ്യായത്തിൽ വിവരിക്കുന്നു. തൊഴിൽ , സ്വാതന്ത്ര്യം, സത്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള “ആശയവിനിമയത്തിൻ്റെ പരിസ്ഥിതി” കാത്തുസൂക്ഷിക്കുവാനും പാപ്പ ആഹ്വാനം ചെയ്യുന്നു. സുതാര്യത, വ്യക്തിഗത ഡാറ്റയുടെ സംരക്ഷണം, ഗൗരവമായ പത്രപ്രവർത്തനം എന്നിവയെല്ലാം ഈ ഭാഗത്തു പാപ്പ പ്രതിപാദിക്കുന്നുണ്ട്.

അവസാനമായി അഞ്ചാം അധ്യായത്തില്‍ ആയുധ വ്യവസായത്തിൻ്റെ വളർച്ച, ആണവായുധ മത്സരം, പുതിയ സായുധ സംഘങ്ങളുടെ ആവിർഭാവം എന്നിവയെ പാപ്പ അപലപിക്കുന്നു. പൊതുനന്മയ്ക്ക് അനുകൂലമായ മൂല്യങ്ങളുടെ നിലവിലെ പ്രതിസന്ധിയെ മറികടക്കുവാൻ സാധിക്കുമെന്ന് ഈ ഭാഗത്തു പാപ്പ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. ബലത്തിന്റെ യുക്തിയെ പരിപോഷിപ്പിക്കണോ അതോ സമാധാനം നിലനിർത്തണോ എന്ന് തീരുമാനിച്ചുകൊണ്ട് അധികാര സംസ്കാരത്തോട് പ്രതികരിക്കാനാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ ഈ ഭാഗത്ത് ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ലെയോ പാപ്പയുടെ “റേരും നൊവാരും”, എന്ന ചാക്രികലേഖനത്തിൻ്റെ 135-ാം വാർഷികദിനമായ മെയ് പതിനഞ്ചാം തീയതി ലെയോ പതിനാലാമൻ പാപ്പ, ചാക്രികലേഖനത്തിൽ ഒപ്പുവെച്ചിരിന്നു. എന്നാല്‍ ഇന്നലെയാണ് ചാക്രിക ലേഖനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.

കണ്ണൂരിൻ്റെ മണ്ണില്‍ ക്രൈസ്തവ വിശ്വാസത്തിന് വിത്തുപാകിയിട്ട് 525-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ അഞ്ചിലധികം നൂറ്റ...
25/05/2026

കണ്ണൂരിൻ്റെ മണ്ണില്‍ ക്രൈസ്തവ വിശ്വാസത്തിന് വിത്തുപാകിയിട്ട് 525-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ അഞ്ചിലധികം നൂറ്റാണ്ടുകളായി വിശ്വാസദീപ്തി കാത്തുസൂക്ഷിച്ച മിഷണറിമാരുടെയും പൂര്‍വ്വീകരുടെയും ഓര്‍മ്മകള്‍ പുതുക്കി വലിയൊരു ആത്മീയ ഉണര്‍വോടെയാണ് കണ്ണൂര്‍ രൂപത ഈ ചരിത്ര മുഹുര്‍ത്തത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

കത്തോലിക്ക സഭയുടെ മഹാജൂബിലിയുമായി ബന്ധിപ്പിച്ച് 2026 മുതല്‍ 2033 വരെ നീണ്ടുനില്ക്കുന്ന സപ്തവര്‍ഷ ആഘോഷങ്ങളും സപ്തതല കര്‍മ്മ പരിപാടികളുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്സ് വടക്കുംതല ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ വിശ്വാസ ദീപ്തി തെളിയിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസ ദീപം ആറ് ഫൊറോന പ്രതിനിധികള്‍ക്ക് അദ്ദേഹം കൈമാറി. തുടര്‍ന്ന് ആലോഷമായ ദിവ്യബലിക്ക് ബിഷപ് അലക്സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ആശീര്‍വ്വാദവും നടന്നു.

മെയ് 31ന് രൂപതയിലെ എല്ലാ ഇടവകയിലും വിശ്വാസ ദീപം തെളിച്ച് ജൂബിലി ആഘോഷങ്ങള്‍ക്കും കര്‍മ്മ പരിപാടികള്‍ക്കും തുടക്കംകുറിക്കുകയും വിശ്വാസ സായാഹ്നം സംഘടിപ്പിക്കുകയും ചെയ്യും. കര്‍മ്മപരിപാടികളുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ 525 വൃക്ഷതൈകള്‍ നടുകയും, ലോക രക്തദാന ദിനമായ ജൂണ്‍ 14 ന് കണ്ണൂര്‍ രൂപതയിലെ 525 യുവജനങ്ങള്‍ രക്തദാനം നടത്തുകയും ചെയ്യും. ചരിത്ര സെമിനാര്‍, സിമ്പോസിയം, വിശ്വാസ റാലി തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിക്കും.

കെ സി ബി സി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച പഞ്ചദിന നാടക ശില്പശാല വിജയകരമായി സമാപിച്ചു.പ്രകൃതി ജീവനത്തിന്റെ കഥ പറഞ്ഞ് കാറ്റ് ...
24/05/2026

കെ സി ബി സി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച പഞ്ചദിന നാടക ശില്പശാല വിജയകരമായി സമാപിച്ചു.
പ്രകൃതി ജീവനത്തിന്റെ കഥ പറഞ്ഞ് കാറ്റ് പറഞ്ഞ കഥ നാടകം അരങ്ങിൽ പുതിയ അനുഭവമായി. പൂമണമുള്ള കാറ്റുണ്ടായിരുന്ന ഒരു നാട് അവിടെ വിരുന്നുവന്നിരുന്ന ആ കാറ്റ് രോഗാതുരയായി തീർന്നു . ആ കാറ്റിനെ ഇന്നിന്റെ കുട്ടികൾ സ്നേഹിച്ചു തിരിച്ചു വിളിക്കുന്നതാണ് നാടക ഇതിവൃത്തം പ്രകൃതിയിൽ നടന്നത് മനുഷ്യ ജീവിതത്തെ എത്രമാത്രം ദുരന്തമയമാക്കിയെന്ന് നാടകം പറയാതെ പറയുന്നു. ഷേർളി സോമ സുന്ദരത്തിന്റെ മൺസൂൺ സ്റ്റോറിസ് എന്ന സമാഹാരത്തിലെ കാറ്റിന്റെ രോഗം എന്ന കഥയുടെ സ്വതന്ത്ര നാടക ആവിഷ്കാരമാണ് പാലാരിവട്ടം പി ഓ സി യിൽ നടന്ന പഞ്ചദിന നാടക ശില്പശാലയിൽ കുട്ടികൾ രൂപപ്പെടുത്തി അവതരിപ്പിച്ചത് ശില്പശാല ഡയറക്ടറും നാടക പ്രവർത്തകനുമായ ഡോ. തോമസ് പനക്കളം രംഗഭാഷ്യം നിർവഹിച്ചു. സിജോ ആന്റണി , കരുൺ കെ എന്നിവർ സഹകാരികളായി ശില്പശാലയിൽ പങ്കെടുത്ത 26 കുട്ടികൾ ചേർന്നാണ് നാടകം അവതരിപ്പിച്ചത്.
സമാപന സമ്മേളനം ടി.എം.എബ്രഹാം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം മിനോൺ ജോൺ മുഖ്യാതിഥിയായി.
പി.ഒ.സി. ഡയറക്ടർ ഫാ.തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യൻ മിൽട്ടൺ, ഡോ.തോമസ് പനക്കളം തുടങ്ങിയവർ പ്രസംഗിച്ചു.

2026 ലെ ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിന് നാളെ മെയ് 24 ന് ഫ്ലോറിഡയില്‍ തുടക്കമാകും. രാജ്യത്തിൻ്റെ 250-ാം വാർഷികത്തോടനുബ...
23/05/2026

2026 ലെ ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിന് നാളെ മെയ് 24 ന് ഫ്ലോറിഡയില്‍ തുടക്കമാകും. രാജ്യത്തിൻ്റെ 250-ാം വാർഷികത്തോടനുബന്ധിച്ച്, നടത്തുന്ന ദിവ്യകാരുണ്യ പ്രയാണം എന്ന സവിശേഷത ഇതവണത്തെ തീര്‍ത്ഥാടനത്തിനുണ്ട്. വിശുദ്ധ ഫ്രാൻസിസ് സേവ്യർ കാബ്രിനി റൂട്ടിലൂടെയുള്ള തീർത്ഥാടനം ജൂലൈ 5ന് ഫിലാഡൽഫിയയിൽ സമാപിക്കും. കിഴക്കൻ അമേരിക്കയിലുടനീളം 2,000 മൈലിലധികം ദൂരമാണ് ദിവ്യകാരുണ്യ പ്രയാണം നടത്തുക. ലാ ലെച്ചെയിലെ ഔവർ ലേഡി ദേശീയ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയായിരിക്കും തീര്‍ത്ഥാടനത്തിന് തുടക്കമാകുക. ബിഷപ്പുമാർ, വൈദികർ എന്നിവരോടൊപ്പം തീർത്ഥാടന പാതയിലുടനീളം തിരുവോസ്തിയെ അനുഗമിക്കുന്ന ഒന്‍പത് സ്ഥിരം തീർത്ഥാടകരുടെ പങ്കാളിത്തവും ഉണ്ടായിരിക്കും.

ദിവ്യകാരുണ്യത്തിലുള്ള യേശുവിൻ്റെ സജീവ സാന്നിധ്യത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനായി യുഎസ് കത്തോലിക്ക മെത്രാന്മാര്‍ ആരംഭിച്ച വിശാലമായ ദേശീയ ദിവ്യകാരുണ്യ പുനരുജ്ജീവന സംരംഭത്തിൻ്റെ ഭാഗമാണ് ഈ തീർത്ഥാടനം. യാത്രയിലുടനീളം, കത്തോലിക്കാ വിശ്വാസ ജീവിതത്തിൽ കൂടുതൽ ആഴപ്പെടുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു വിശുദ്ധ കുർബാന അര്‍പ്പണം, ദിവ്യകാരുണ്യ പ്രദിക്ഷണം, പ്രാർത്ഥനാ കൂട്ടായ്മകള്‍, കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

പ്രകൃതി ജീവനത്തിൻ്റെ കഥ പറഞ്ഞ് കാറ്റ് പറഞ്ഞ കഥ നാടകം അരങ്ങിൽ പുതിയ അനുഭവമായി. പൂമണമുള്ള കാറ്റുണ്ടായിരുന്ന ഒരു നാട് അവിടെ...
23/05/2026

പ്രകൃതി ജീവനത്തിൻ്റെ കഥ പറഞ്ഞ് കാറ്റ് പറഞ്ഞ കഥ നാടകം അരങ്ങിൽ പുതിയ അനുഭവമായി. പൂമണമുള്ള കാറ്റുണ്ടായിരുന്ന ഒരു നാട് അവിടെ വിരുന്നുവന്നിരുന്ന ആ കാറ്റ് രോഗാതുരയായി തീർന്നു . ആ കാറ്റിനെ ഇന്നിൻ്റെ കുട്ടികൾ സ്നേഹിച്ചു തിരിച്ചു വിളിക്കുന്നതാണ് നാടക ഇതിവൃത്തം. പ്രകൃതിയിൽ നടന്നത് മനുഷ്യ ജീവിതത്തെ എത്രമാത്രം ദുരന്തമയമാക്കിയെന്ന് നാടകം പറയാതെ പറയുന്നു. ഷേർളി സോമ സുന്ദരത്തിൻ്റെ മൺസൂൺ സ്റ്റോറിസ് എന്ന സമാഹാരത്തിലെ കാറ്റിൻ്റെ രോഗം എന്ന കഥയുടെ സ്വതന്ത്ര നാടക ആവിഷ്കാരമാണ് പാലാരിവട്ടം പി.ഒ.സി. യിൽ നടന്ന പഞ്ചദിന നാടക ശില്പശാലയിൽ കുട്ടികൾ രൂപപ്പെടുത്തി അവതരിപ്പിച്ചത്. ശില്പശാല ഡയറക്ടറും നാടക പ്രവർത്തകനുമായ ഡോ. തോമസ് പനക്കളം രംഗഭാഷ്യം നിർവഹിച്ചു. സിജോ ആൻ്റണി , കരുൺ കെ എന്നിവർ സഹകാരികളായി ശില്പശാലയിൽ പങ്കെടുത്ത 26 കുട്ടികൾ ചേർന്നാണ് നാടകം അവതരിപ്പിച്ചത്.

സമാപന സമ്മേളനം ടി.എം.എബ്രഹാം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം മിനോൺ ജോൺ മുഖ്യാതിഥിയായി. പി.ഒ.സി. ഡയറക്ടർ ഫാ.തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യൻ മിൽട്ടൺ, ഡോ.തോമസ് പനക്കളം തുടങ്ങിയവർ പ്രസംഗിച്ചു.

21/05/2026

*മഞ്ഞക്കുറ്റി നിലപാട് മുനമ്പത്തേക്കും നീളട്ടെ*

(ദീപികയുടെ ഉജ്ജ്വല എഡിറ്റോറിയൽ, 21.05.2026)

അഞ്ചു വർഷത്തിലേറെ പതിനായിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കിയ സിൽവർലൈൻ പദ്ധതിക്ക് അന്ത്യം. 2020ലെ പദ്ധതി വിജ്ഞാപനവും തുടർന്നുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും റദ്ദാക്കാൻ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വർഷങ്ങളായി ഈ ഭൂമി വിൽക്കാനോ വാങ്ങാനോ വിവാഹാവശ്യത്തിനു പണയപ്പെടുത്താനോ സാധിക്കാതെ വി ഷമിക്കുന്ന മനുഷ്യരെയാണ് ഈ സർക്കാർ പരിഗണിച്ചിരിക്കുന്നത്. ഇതേയവസ്ഥയിൽ പ്രാകൃത നിയമങ്ങളാലും വിജ്ഞാപനങ്ങളാലും ഏറ്റെടുക്കലുകളാലും സ്വന്തം കിടപ്പാടത്തിൽ ബന്ദികളാക്കപ്പെട്ട മുഴുവൻ മനുഷ്യരെയും മോചിപ്പിക്കുന്നതിൻ്റെ തുടക്കമാകട്ടെ ഈ മ ന്ത്രിസഭാ തീരുമാനം.

തിരുവനന്തപുരം-കാസർഗോഡ് സിൽവർലൈൻ പദ്ധതി റദ്ദാക്കിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പ്രഖ്യാപനം കേരളം ആശ്വാസത്തോടെയാണു കേട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കും. പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി നാട്ടിയ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിനു നിർദേശവും നൽകി. ബന്ധപ്പെട്ട പോലീസ് കേസുകൾ പിൻവലിക്കാനുള്ള ശിപാർശ ആഭ്യന്തരവകുപ്പ് കോടതിയിൽ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ നാട് കേൾക്കാൻ കാത്തിരുന്ന കാര്യങ്ങളാണ് പുതിയ സർക്കാർ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. അതിനു കാലതാമസമുണ്ടായില്ലെന്നതാണ് ശ്രദ്ധേയം.

പതിനൊന്ന് ജില്ലകളിലൂടെ 529.45 കിലോ മീറ്റർ കടന്നുപോകുന്നതാണ് കെ റെയിൽ പാത. മണിക്കൂറിൽ 200 കിലോമീറ്റർ വേഗം. 63,940.67 കോടിയായിരുന്നു പദ്ധതിച്ചെലവ് ക ണക്കാക്കിയിരുന്നത്. ഏറ്റെടുക്കേണ്ടിവരുന്ന ത് ഏകദേശം 1,200 ഹെക്ടർ (2,965 ഏക്കർ). 185 ഹെക്ടർ ദക്ഷിണ റെയിൽവേയുടെ കൈവശമുള്ളത് വിട്ടുനൽകുമെന്നായിരുന്നു സർക്കാർ അറിയിച്ചത്. 1,198 ഹെക്ടർ സ്വകാര്യഭൂമിക്കു വേണ്ടിയാണ് മഞ്ഞക്കുറ്റി നാട്ടിയത്. റെയിൽവേയുടെയും കേരള സർക്കാരിന്റെയും ഉടമസ്ഥതയിലുള്ള കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനായിരുന്നു (കെ-റെയിൽ) നടത്തിപ്പ്. 2020ൽ വിജ്ഞാപനം ഇറങ്ങി. ഒരു ജനാധിപത്യ സർക്കാരിൻ്റെ ശൈലിയിലായിരുന്നില്ല സർക്കാരിൻ്റെ നീക്കങ്ങൾ. സമരങ്ങൾ, പോലീസ് മർദനം, കേസുകൾ... പതിനായിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം തുലാസിലായി. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതുപോലെ, പദ്ധതി നടക്കുന്നില്ലെന്നു മാത്രമല്ല, ഉപേക്ഷിച്ചിട്ടുമില്ല. ഭൂമി വിൽക്കാനോ വാങ്ങാനോ വിവാഹാവശ്യത്തിനു പണയപ്പെടുത്താനോ സാധിക്കാതെ പദ്ധതിപ്രദേശത്തെ ജനം തടവിലാക്കപ്പെട്ടു. വഖഫ് ബോർഡ് ഏറ്റെടുക്കാനിറങ്ങിയ മുനമ്പത്തെ മനുഷ്യരുടെ അതേ ഗതികേട്! ഈ നിലപാടു മതി, സ്വന്തം മണ്ണിൽ കഠിനതടവിനു വിധിക്കപ്പെട്ട മുനമ്പത്ത് ഉൾപ്പെടെയുള്ള നിരപരാധികൾക്കു സ്വാതന്ത്ര്യം കൊടുക്കാൻ. ഇന്നലെ മനുഷ്യത്വം കാണിച്ച മന്ത്രിസഭയ്ക്ക് അതു സാധിക്കും. വൈകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണ്.

ചത്തഴുകി ജനജീവിതം ദുഃസഹമാക്കിയ സിൽവർലൈനിന്റെ സംസ്കാരമാണ് വിഡിഎസ് സർക്കാർ നടത്തിയത്. അതേസമയം, പാരിസ്ഥിതികമായി കേരളത്തെ തകർക്കാത്ത ഹൈസ്‌പീഡ് റെയിൽവേ പദ്ധതിക്ക് സർക്കാർ എതിരല്ലെന്നും അക്കാര്യങ്ങൾ പിന്നീട് വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത് പ്രതീക്ഷയാണ്. വികസനങ്ങളെ തടയുകയല്ല, മനുഷ്യർക്കും പ്രകൃതിക്കും നേർക്കുള്ള ആഘാതം പരമാവധി കുറച്ച്, ഭൂമിയും ജീവിതമാർഗവും നഷ്‌ടപ്പെടുന്നവരെ അന്തസായി പുനരധിവസിപ്പിച്ച് വികസനത്തെ മനുഷ്യത്വവുമായി കൂട്ടിയിണക്കുകയാണു വേണ്ടത്.

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടിയത് ഉദ്യോഗാർഥികളുടെ മനസ് കുളിർപ്പിക്കുന്ന തീരുമാനമായി. ഓഗസ്റ്റ് 31ന് അവസാനിക്കേണ്ട കാലാവധി നവംബർ വരെയാണ് ദീർഘിപ്പിച്ചത്, യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നിർവഹണം വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയത് ക്രിയാത്മക നടപടിയായി. അടുത്ത തെരഞ്ഞെടുപ്പിൻ്റെ തലേന്നു വരെ തുടരേണ്ട ചർച്ചയല്ല തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ.

ഒരു സർക്കാരിനു തീരുമാനങ്ങളെടുക്കാൻ ഇത്രയൊക്കെ സമയമേ വേണ്ടൂ എന്ന് കേരളം തിരിച്ചറിയുകയാണ്. എല്ലാ തീരുമാനങ്ങ ളും അതിവേഗം എടുക്കാനാകില്ല. പക്ഷേ, ചുവപ്പുനാടകളിൽ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിനു ജീവിതങ്ങളെ മോചിപ്പിക്കാനാകും. സർക്കാരിനും ജനങ്ങൾക്കും സഹായമാകേണ്ട ഉദ്യോഗസ്ഥരെ ദുഷ്പ്രഭുക്കളാക്കിയത് മാറിമാറി വന്ന സർക്കാരുകളാണ്. ഈ ഇച്ഛാശക്തി തുടർന്നാൽ സർക്കാർ കാര്യം 'മുറപോലെ' നടക്കുമെന്ന് ഉറപ്പാക്കാം. പണ്ടത്തെ ആമയിഴയും മുറയല്ല; പുതിയത്.

Address

Kochi
682025

Alerts

Be the first to know and let us send you an email when Kcbc media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kcbc media:

Share