KCBC News

KCBC News The Official News Portal of Kerala Catholic Bishop Council

30/05/2026
ലെയോ പതിനാലാമൻ പാപ്പയുടെ ചരിത്രപരമായ സ്പെയിൻ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുൻഗാമികളായ വി. ജോൺ പോൾ രണ്ടാമൻ...
30/05/2026

ലെയോ പതിനാലാമൻ പാപ്പയുടെ ചരിത്രപരമായ സ്പെയിൻ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുൻഗാമികളായ വി. ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ എന്നിവരുടെ സ്പെയിൻ യാത്രകളെ അനുസ്മരിച്ചുകൊണ്ട് ഗോയ പ്രൊഡക്ഷൻസ് ഒരു ഹ്രസ്വചിത്രം പുറത്തിറക്കി. ‘ദി പോപ്സ് ഓഫ് സ്പെയിൻ’ (The Popes of Spain) എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം എട്ടു മിനിറ്റ് ദൈർഘ്യമുള്ളതാണ്.

ഇരു പാപ്പമാരും ചേർന്ന് സ്പെയിനിലേക്ക് നടത്തിയ എട്ട് അപ്പോസ്തോലിക സന്ദർശനങ്ങളുടെ ഊഷ്മളമായ ഓർമ്മകളാണ് ഇതിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ​തങ്ങളുടെ പുതിയ സന്ദർശനത്തിന് മുന്നോടിയായി ലെയോ പതിനാലാമൻ പാപ്പയ്ക്ക് ഒരുക്കുന്ന ‘ദൃശ്യ ചുവപ്പ് പരവതാനി സ്വീകരണം’ (audiovisual red carpet) ആണ് ഈ വീഡിയോയെന്ന് പ്രൊഡക്ഷൻ കമ്പനി വ്യക്തമാക്കി. വിശ്വാസികളിൽ ആവേശവും നന്ദിയും ഉണർത്താൻ ഈ ഹ്രസ്വചിത്രം സഹായിക്കും.

യഥാർത്ഥ വിനയം: ബോധരഹിതനായി വീണ വൈദികനെ സഹായിക്കാൻ പൊതുദർശനം താൽക്കാലികമായി നിർത്തിവെച്ച് ലിയോ പതിനാലാമൻ പാപ്പ.സെന്റ് പീറ...
30/05/2026

യഥാർത്ഥ വിനയം: ബോധരഹിതനായി വീണ വൈദികനെ സഹായിക്കാൻ പൊതുദർശനം താൽക്കാലികമായി നിർത്തിവെച്ച് ലിയോ പതിനാലാമൻ പാപ്പ.
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതുദർശനത്തിനിടയിൽ വത്തിക്കാനിൽ തികച്ചും ഹൃദയസ്പർശിയായതും പ്രചോദനാത്മകവുമായ ഒരു നിമിഷം അരങ്ങേറി.
പരമ്പരാഗതമായി പരിശുദ്ധ പിതാവിന് കൈകൊടുക്കുന്നതിനായി 81 വയസ്സുകാരനായ ഫാദർ ഡീഗോ വേദിക്ക് സമീപത്തേക്ക് എത്തിയപ്പോഴാണ്, കഠിനമായ ചൂടിൽ മൂന്ന് മണിക്കൂറോളം നിന്നുപോയതിനെ തുടർന്ന് പെട്ടെന്ന് തലകറങ്ങി വീണത്.
സുരക്ഷാ ഉദ്യോഗസ്ഥർക്കോ മെഡിക്കൽ സംഘത്തിനോ പ്രതികരിക്കാൻ പോലും കഴിയുന്നതിന് മുൻപ്, നിലത്തു വീണ വൈദികനെ വ്യക്തിപരമായി സഹായിക്കാൻ ലിയോ പതിനാലാമൻ പാപ്പയാണ് ഒന്നാമതായി കല്ലുപാകിയ തറയിലേക്ക് മുട്ടുകുത്തിയിറങ്ങിയത്.
അത്ഭുതപ്പെടുകയും അതീവ വികാരാധീനനാവുകയും ചെയ്ത ഫാദർ ഡീഗോ തറയിൽ നിന്ന് മുകളിലേക്ക് നോക്കി, "പരിശുദ്ധ പിതാവേ, ഇത് ശരിക്കും അങ്ങ് തന്നെയാണോ?" എന്ന് ഉച്ചത്തിൽ ചോദിച്ചു. പരിശുദ്ധ പിതാവ് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തെ എഴുന്നേൽക്കാൻ സഹായിക്കുകയും, കൈ കൊടുക്കുകയും, ഒരു വ്യക്തിഗത ജപമാല സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന് ഫാദർ ഡീഗോയെ പരിശോധനയ്ക്കായി വത്തിക്കാൻ എമർജൻസി റൂമിലേക്ക് മാറ്റുകയും, അദ്ദേഹം ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുകയും ചെയ്യുന്നു.
ഈ മനോഹരമായ പ്രവൃത്തി, സേവനത്തിലൂടെ നയിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് കാണിച്ചുതരുന്ന ഒരു ജീവസ്സുറ്റ പ്രസംഗമാണ്. വീണുപോയ ഒരു സഹോദരനെ കൈപിടിച്ചുയർത്തുക എന്ന കടമയ്ക്ക് മുകളിലല്ല നമ്മുടെ പദവികളോ സ്ഥാനങ്ങളോ എന്ന് ലിയോ പതിനാലാമൻ പാപ്പ ലോകത്തെ മുഴുവൻ ഓർമ്മിപ്പിച്ചു.

മെയ് 30-ന് വത്തിക്കാനില്‍ നിന്ന് പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും. 30-...
29/05/2026

മെയ് 30-ന് വത്തിക്കാനില്‍ നിന്ന് പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും. 30-ന് റോം സമയം വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ വത്തിക്കാന്‍ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ഈ ആഗോള ജപമാല പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ലോകമെമ്പടുമുള്ള മുഴുവന്‍ വിശ്വാസികളെയും പരിശുദ്ധ പിതാവ് ക്ഷണിച്ചു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും നാശവും ഭീതിയും വിതയ്ക്കുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് ലിയോ 14-ാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ലോകമസമാധാനത്തിനായുള്ള ആഗോള ജപമാല പ്രാര്‍ത്ഥന വത്തിക്കാന്‍ പ്രഖ്യാപിച്ചത്. വത്തിക്കാൻ്റെ ‘ഡിക്കാസ്റ്ററി ഫോര്‍ ഇവാഞ്ചലൈസേഷന്‍’ ഈ പ്രാര്‍ത്ഥന ഏകോപിപ്പിക്കും. വത്തിക്കാന്‍ പൂന്തോട്ടത്തിലെ ലൂര്‍ദ് മാതാവിൻ്റെ ഗ്രോട്ടോയ്ക്ക് മുന്നില്‍ വെച്ചാണ് പാപ്പ ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഈ ആഗോള പ്രാര്‍ത്ഥനയില്‍ വത്തിക്കാനൊപ്പം അണിചേരുന്നുണ്ട്. ഉക്രെയ്‌നിലെ മദര്‍ ഓഫ് ഗോഡ് തീര്‍ത്ഥാടന കേന്ദ്രം, ഫിലിപ്പീന്‍സിലെ ഔര്‍ ലേഡി ഓഫ് പീസ്, പോര്‍ച്ചുഗലിലെ ഫാത്തിമ മാതാവിൻ്റെ തീര്‍ത്ഥാടന കേന്ദ്രം, ബോസ്‌നിയയിലെ മെഡ്ജുഗോറിയ, ഫ്രാന്‍സിലെ ലൂര്‍ദ്ദ് മാതാവിൻ്റെ തീര്‍ത്ഥാടനകേന്ദ്രം, ലബനനിലെ സെൻ്റ് ചാര്‍ബെല്‍ അനായ, ഇറ്റലിയിലെ ലൊറേറ്റോയിലുള്ള പൊന്തിഫിക്കല്‍ തീര്‍ത്ഥാടന കേന്ദ്രം എന്നീ പ്രമുഖ കേന്ദ്രങ്ങള്‍ ഈ പ്രാര്‍ത്ഥനയുടെ ഭാഗമാകും.

പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ സിസിബിഐ  (കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ...
29/05/2026

പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ സിസിബിഐ (കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ) പ്രതിനിധികള്‍ ആദരിച്ചു. ന്യൂഡല്‍ഹിയിലെ കേരള ഹൗസിലെത്തി സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ, സിസിബിഐ കമ്മീഷന്‍ ഫോര്‍ മൈഗ്രൻ്റ്സ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. അഡ്വ. ജെയ്സണ്‍ വടശ്ശേരി എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

മിസോറാമില്‍ നിന്നുള്ള പരമ്പരാഗത മിസോ ഗോത്ര ഷാള്‍ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഇതിനൊപ്പം, ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനമായ ‘ഡിലെക്‌സി ദേ’ -യുടെ പകര്‍പ്പും അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. ദരിദ്രരുടെയും ദുര്‍ബലരുടെയും ക്ഷേമമായിരിക്കണം ഏതൊരു സര്‍ക്കാരിൻ്റെയും പ്രഥമ പരിഗണനയെന്ന് ഫാ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.

കേരളത്തില്‍ സമാധാനവും ഐക്യവും സാമൂഹിക സൗഹാര്‍ദ്ദവും പ്രോത്സാഹിപ്പിക്കുന്നതിന് സഭയുടെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയ സിസിബിഐ ഭാരവാഹികള്‍, സംസ്ഥാനത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകളും സഭയുടെ അഭിലാഷങ്ങളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.

27/05/2026

പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്‌സ്

കേരള കത്തോലിക്കസഭയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പി.ഒ.സി. യില്‍ പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിൻ്റെ നേതൃത്വത്തില്‍, വ്യക്തിത്വവികാസവും മാനസികാരോഗ്യവും നേടാനും നല്കാനും സഹായകമായ വാരാന്ത്യ മനഃശാസ്ത്ര കോഴ്‌സ് ആരംഭിക്കുന്നു.

മാനസികപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് സ്വയം മനസ്സിലാക്കാനും മറ്റുളളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് കോഴ്‌സില്‍ നല്കുന്നത്. വ്യക്തിത്വവികസനം, ക്രിമിനല്‍-സൈക്കോളജി, സൈബര്‍ ക്രൈം, കൗണ്‍സിലിംഗ്, മാനസിക പിരിമുറുക്കം, സൈക്കോ-തെറാപ്പി, മനഃശാസ്ത്രത്തിന് ആമുഖം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത മനഃശാസ്ത്രവിദഗ്ധര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കുന്നു.

ജാതിമതഭേദമില്ലാതെ, 20വയസ്സു മുതല്‍ പ്രായമുളളവരും എസ്.എസ്.എല്‍.സി വരെയെങ്കിലും പഠിച്ചിട്ടുളളവരുമായവര്‍ക്ക് പങ്കെടുക്കാവുന്ന ഈ കോഴ്‌സിൻ്റെ മാധ്യമം മലയാളമായിരിക്കും. കോഴ്‌സ് ഫീസ് 5000 രൂപ.

2026 ജൂണ്‍ മുതല്‍ 2027 മാര്‍ച്ചുവരെയാണ് കോഴ്‌സ് കാലാവധി. എല്ലാ ശനിയാഴ്ച്ചകളിലും ഉച്ചകഴിഞ്ഞ് 2 മുതല്‍ 5വരെ ക്ലാസുകള്‍.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക: 9447441109, 8113876979.

പന്ത്രണ്ടാമത് ഏഷ്യൻ മെത്രാൻ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി, മുംബൈ മ...
26/05/2026

പന്ത്രണ്ടാമത് ഏഷ്യൻ മെത്രാൻ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി, മുംബൈ മുന്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ നിയമിച്ചു. ജൂലൈ 20 മുതൽ 26 വരെ ജക്കാർത്തയിൽ നടക്കുന്ന പന്ത്രണ്ടാമത് ഏഷ്യൻ മെത്രാൻ സമിതിയുടെ പൂർണ്ണ സമ്മേളനത്തില്‍ ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രതിനിധിയായാണ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ നിയമിച്ചിരിക്കുന്നത്.

2007 നവംബറിൽ ബെനഡിക്ട് പതിനാറാമൻ പാപ്പയാണ് ഓസ്വാൾഡ് ഗ്രേഷ്യസിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. സഭാപരമായ കാര്യങ്ങളിലും സാമൂഹിക നീതിയിലും ആഗോള തലത്തിൽ തന്നെ വലിയ സ്വാധീനമുള്ള വ്യക്തിത്വമാണ് കർദിനാൾ ഗ്രേഷ്യസ്. പില്‍ക്കാലത്ത് റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സിസ് പാപ്പായെ സഹായിക്കുന്നതിന് രൂപീകരിച്ചിരിന്ന 'സി നയണ്‍' (C9) എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന കര്‍ദ്ദിനാള്‍ സംഘത്തില്‍ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും അംഗമായിരിന്നു.

ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ , കിഴക്കൻ ഏഷ്യ , മധ്യേഷ്യ എന്നിവിടങ്ങളിലെ കത്തോലിക്ക മെത്രാന്‍ സമ്മേളനങ്ങളുടെ കൂട്ടായ്മയാണ് ഏഷ്യൻ മെത്രാൻ സമിതി. മേഖലയിലെ സഭയുടെയും സമൂഹത്തിൻ്റെയും ക്ഷേമത്തിനായി ഐക്യദാർഢ്യവും സംയുക്ത ഉത്തരവാദിത്തവും ഉറപ്പുവരുത്തുക എന്നതാണ് ഈ സമിതിയുടെ ലക്‌ഷ്യം. 1970-ൽ സ്ഥാപിതമായ ഏഷ്യൻ മെത്രാൻ സമിതിയിൽ, ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര എന്നിങ്ങനെ മൂന്നു റീത്തുകളിലുംപെട്ട മെത്രാന്മാര്‍ അംഗങ്ങളാണ്.

മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും നൂതന സാങ്കേതികവിദ്യ, വിപണന ശൃംഖല, സുരക്ഷാ സംവിധാനങ്ങള്...
26/05/2026

മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും നൂതന സാങ്കേതികവിദ്യ, വിപണന ശൃംഖല, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് ക്രിയാ ത്മകമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പുതിയ ഫിഷറീസ് മന്ത്രി അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഫിഷറീസ് മന്ത്രാലയം കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുല്‍ ഗഫൂറിന് കെഎല്‍സിഎ എല്ലാ പിന്തുണയും നല്‍കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ പറഞ്ഞു.

മത്സ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൃത്യമായ പങ്കുവഹിക്കാന്‍ ഉണ്ട്. ഫിഷറീസ് വകുപ്പും തദ്ദേശ ഭരണകൂടവും ഒരുമിച്ച് പ്രവര്‍ത്തിച്ച് ആ കാര്യം നിര്‍വഹിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ ലാന്‍ഡിങ് സെൻ്ററുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ഐസ് പ്ലാൻ്റുകള്‍ എന്നിവയുടെ നിര്‍മ്മാണവും പരിപാലനവും ഉണ്ടാകണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതികളിലൂടെ വര്‍ധിച്ച പിഴ ഈടാക്കുന്ന ഭേദഗതികളും മത്സ്യത്തൊഴിലാളികള്‍ക്ക് ദ്രോഹകരമായ ചില വകുപ്പുകളും എതിര്‍ക്കപ്പെടേണ്ടതാണ്. രാസമാലിന്യങ്ങള്‍ മൂലം ഉണ്ടാകുന്ന മത്സ്യക്കുരുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മത്സ്യമേഖലയ്ക്ക് അനുകൂലമായ നടപടികള്‍ പ്രതീക്ഷിക്കുന്നുമെന്നും കെഎല്‍സിഎ യോഗം വ്യക്തമാക്കി.

നിർമ്മിത ബുദ്ധിയുടെ അതിപ്രസരം ലോകത്തെ ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കുന്ന കാലഘട്ടത്തിൽ നിർമ്മിത ബുദ്ധി മനുഷ്യരാശിയുടെ സേവനത...
26/05/2026

നിർമ്മിത ബുദ്ധിയുടെ അതിപ്രസരം ലോകത്തെ ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കുന്ന കാലഘട്ടത്തിൽ നിർമ്മിത ബുദ്ധി മനുഷ്യരാശിയുടെ സേവനത്തിനായി ഉപയോഗിക്കുവാനും മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനത്തോടെയും ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു. മെയ് ഇരുപത്തിയഞ്ചാം തീയതിയാണ് “മാഗ്നിഫിക്ക ഹുമാനിത്താസ്” എന്ന പേരില്‍ ചാക്രിക ലേഖനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ‘നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം’ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് പുതിയ ചാക്രിക ലേഖനം. അഞ്ചു അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്ന ചാക്രികലേഖനത്തിൽ സാങ്കേതികവിദ്യ വ്യക്തിയുമായി ബന്ധപ്പെട്ട ഒരു വൈരുദ്ധ്യ ശക്തിയല്ലായെന്നു ഓര്‍മ്മിപ്പിക്കുന്നുണ്ട്. സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വിവരണമാണ് ലേഖനത്തിൻ്റെ ആദ്യ അധ്യായത്തിൽ പാപ്പ നൽകുന്നത്.

രണ്ടാം അധ്യായത്തിൽ ദൈവത്തിൻ്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തിയുടെ അന്തസിനേയും, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മനുഷ്യാവകാശം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ അംഗീകാരം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം എന്നിങ്ങനെ വിവിധ സാമൂഹിക വിഷയങ്ങൾ പ്രതിപാദിക്കുന്നു. ഒരു രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാനോ കീഴടക്കാനോ ഉള്ള ഏതൊരു ശ്രമമോ പദ്ധതിയോ ഗുരുതരമായ അധാർമ്മികവും അസ്വീകാര്യവുമായ പ്രവര്‍ത്തിയാണെന്നു ഈ അധ്യായത്തില്‍ അടിവരയിടുന്നുണ്ട്. ഡിജിറ്റൽ യുഗത്തിൽ എല്ലാവർക്കും അവസരങ്ങളുടെ തുല്യ പ്രവേശനം ഉറപ്പുനൽകണമെന്നും ഏറ്റവും ദുർബലരായവരെ സംരക്ഷിക്കണമെന്നും, വിദ്വേഷത്തെയും തെറ്റായ വിവരങ്ങളെയും പ്രതിരോധിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

മൂന്നാം അധ്യായത്തില്‍ നിർമ്മിത ബുദ്ധിക്കായുള്ള ധാർമ്മിക സംഹിതയുടെ ആവശ്യമാണ് പാപ്പ മുന്നോട്ടുവെയ്ക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സാങ്കേതിക വികസനത്തെ ജാഗ്രതയോടെ സമീപിക്കേണ്ടത് ആവശ്യമാണെന്ന് ഇവിടെ അടിവരയിടുന്നു. അതിൻ്റെ എല്ലാ ഘട്ടങ്ങളുടെയും ഉത്തരവാദിത്തങ്ങളെക്കുറിച്ച് വ്യക്തത നിലനിർത്തുകയും മതിയായ നയങ്ങളിലും നിയമ ചട്ടക്കൂടുകളിലും സ്വതന്ത്ര മേൽനോട്ടത്തിലും ഉപയോക്തൃ വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്നും പാപ്പ ഈ ഭാഗത്തു എടുത്തു പറയുന്നു.

സാമൂഹിക പരിവർത്തനത്തിൽ മനുഷ്യന്‍റെ അന്തസ് കാത്തുസൂക്ഷിക്കുവാന്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് നാലാം അധ്യായം. തൊഴിലിൻ്റെ മാന്യത, സമാധാനപൂർവ്വകമായ പുരോഗതി, മാനവിക സ്വാതന്ത്ര്യം, എന്നിവ പാപ്പ നാലാം അധ്യായത്തിൽ വിവരിക്കുന്നു. തൊഴിൽ , സ്വാതന്ത്ര്യം, സത്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള “ആശയവിനിമയത്തിൻ്റെ പരിസ്ഥിതി” കാത്തുസൂക്ഷിക്കുവാനും പാപ്പ ആഹ്വാനം ചെയ്യുന്നു. സുതാര്യത, വ്യക്തിഗത ഡാറ്റയുടെ സംരക്ഷണം, ഗൗരവമായ പത്രപ്രവർത്തനം എന്നിവയെല്ലാം ഈ ഭാഗത്തു പാപ്പ പ്രതിപാദിക്കുന്നുണ്ട്.

അവസാനമായി അഞ്ചാം അധ്യായത്തില്‍ ആയുധ വ്യവസായത്തിൻ്റെ വളർച്ച, ആണവായുധ മത്സരം, പുതിയ സായുധ സംഘങ്ങളുടെ ആവിർഭാവം എന്നിവയെ പാപ്പ അപലപിക്കുന്നു. പൊതുനന്മയ്ക്ക് അനുകൂലമായ മൂല്യങ്ങളുടെ നിലവിലെ പ്രതിസന്ധിയെ മറികടക്കുവാൻ സാധിക്കുമെന്ന് ഈ ഭാഗത്തു പാപ്പ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. ബലത്തിന്റെ യുക്തിയെ പരിപോഷിപ്പിക്കണോ അതോ സമാധാനം നിലനിർത്തണോ എന്ന് തീരുമാനിച്ചുകൊണ്ട് അധികാര സംസ്കാരത്തോട് പ്രതികരിക്കാനാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ ഈ ഭാഗത്ത് ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ലെയോ പാപ്പയുടെ “റേരും നൊവാരും”, എന്ന ചാക്രികലേഖനത്തിൻ്റെ 135-ാം വാർഷികദിനമായ മെയ് പതിനഞ്ചാം തീയതി ലെയോ പതിനാലാമൻ പാപ്പ, ചാക്രികലേഖനത്തിൽ ഒപ്പുവെച്ചിരിന്നു. എന്നാല്‍ ഇന്നലെയാണ് ചാക്രിക ലേഖനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.

കണ്ണൂരിൻ്റെ മണ്ണില്‍ ക്രൈസ്തവ വിശ്വാസത്തിന് വിത്തുപാകിയിട്ട് 525-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ അഞ്ചിലധികം നൂറ്റ...
25/05/2026

കണ്ണൂരിൻ്റെ മണ്ണില്‍ ക്രൈസ്തവ വിശ്വാസത്തിന് വിത്തുപാകിയിട്ട് 525-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ അഞ്ചിലധികം നൂറ്റാണ്ടുകളായി വിശ്വാസദീപ്തി കാത്തുസൂക്ഷിച്ച മിഷണറിമാരുടെയും പൂര്‍വ്വീകരുടെയും ഓര്‍മ്മകള്‍ പുതുക്കി വലിയൊരു ആത്മീയ ഉണര്‍വോടെയാണ് കണ്ണൂര്‍ രൂപത ഈ ചരിത്ര മുഹുര്‍ത്തത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

കത്തോലിക്ക സഭയുടെ മഹാജൂബിലിയുമായി ബന്ധിപ്പിച്ച് 2026 മുതല്‍ 2033 വരെ നീണ്ടുനില്ക്കുന്ന സപ്തവര്‍ഷ ആഘോഷങ്ങളും സപ്തതല കര്‍മ്മ പരിപാടികളുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്സ് വടക്കുംതല ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ വിശ്വാസ ദീപ്തി തെളിയിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസ ദീപം ആറ് ഫൊറോന പ്രതിനിധികള്‍ക്ക് അദ്ദേഹം കൈമാറി. തുടര്‍ന്ന് ആലോഷമായ ദിവ്യബലിക്ക് ബിഷപ് അലക്സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ആശീര്‍വ്വാദവും നടന്നു.

മെയ് 31ന് രൂപതയിലെ എല്ലാ ഇടവകയിലും വിശ്വാസ ദീപം തെളിച്ച് ജൂബിലി ആഘോഷങ്ങള്‍ക്കും കര്‍മ്മ പരിപാടികള്‍ക്കും തുടക്കംകുറിക്കുകയും വിശ്വാസ സായാഹ്നം സംഘടിപ്പിക്കുകയും ചെയ്യും. കര്‍മ്മപരിപാടികളുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ 525 വൃക്ഷതൈകള്‍ നടുകയും, ലോക രക്തദാന ദിനമായ ജൂണ്‍ 14 ന് കണ്ണൂര്‍ രൂപതയിലെ 525 യുവജനങ്ങള്‍ രക്തദാനം നടത്തുകയും ചെയ്യും. ചരിത്ര സെമിനാര്‍, സിമ്പോസിയം, വിശ്വാസ റാലി തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിക്കും.

കെ സി ബി സി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച പഞ്ചദിന നാടക ശില്പശാല വിജയകരമായി സമാപിച്ചു.പ്രകൃതി ജീവനത്തിന്റെ കഥ പറഞ്ഞ് കാറ്റ് ...
24/05/2026

കെ സി ബി സി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച പഞ്ചദിന നാടക ശില്പശാല വിജയകരമായി സമാപിച്ചു.
പ്രകൃതി ജീവനത്തിന്റെ കഥ പറഞ്ഞ് കാറ്റ് പറഞ്ഞ കഥ നാടകം അരങ്ങിൽ പുതിയ അനുഭവമായി. പൂമണമുള്ള കാറ്റുണ്ടായിരുന്ന ഒരു നാട് അവിടെ വിരുന്നുവന്നിരുന്ന ആ കാറ്റ് രോഗാതുരയായി തീർന്നു . ആ കാറ്റിനെ ഇന്നിന്റെ കുട്ടികൾ സ്നേഹിച്ചു തിരിച്ചു വിളിക്കുന്നതാണ് നാടക ഇതിവൃത്തം പ്രകൃതിയിൽ നടന്നത് മനുഷ്യ ജീവിതത്തെ എത്രമാത്രം ദുരന്തമയമാക്കിയെന്ന് നാടകം പറയാതെ പറയുന്നു. ഷേർളി സോമ സുന്ദരത്തിന്റെ മൺസൂൺ സ്റ്റോറിസ് എന്ന സമാഹാരത്തിലെ കാറ്റിന്റെ രോഗം എന്ന കഥയുടെ സ്വതന്ത്ര നാടക ആവിഷ്കാരമാണ് പാലാരിവട്ടം പി ഓ സി യിൽ നടന്ന പഞ്ചദിന നാടക ശില്പശാലയിൽ കുട്ടികൾ രൂപപ്പെടുത്തി അവതരിപ്പിച്ചത് ശില്പശാല ഡയറക്ടറും നാടക പ്രവർത്തകനുമായ ഡോ. തോമസ് പനക്കളം രംഗഭാഷ്യം നിർവഹിച്ചു. സിജോ ആന്റണി , കരുൺ കെ എന്നിവർ സഹകാരികളായി ശില്പശാലയിൽ പങ്കെടുത്ത 26 കുട്ടികൾ ചേർന്നാണ് നാടകം അവതരിപ്പിച്ചത്.
സമാപന സമ്മേളനം ടി.എം.എബ്രഹാം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം മിനോൺ ജോൺ മുഖ്യാതിഥിയായി.
പി.ഒ.സി. ഡയറക്ടർ ഫാ.തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യൻ മിൽട്ടൺ, ഡോ.തോമസ് പനക്കളം തുടങ്ങിയവർ പ്രസംഗിച്ചു.

Address

Pastoral Orientation Centre, Palarivattom
Kochi
682025

Alerts

Be the first to know and let us send you an email when KCBC News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KCBC News:

Share