22/05/2026
മക്കൾ ഉപേക്ഷിച്ച ഒരു അച്ഛൻ. ഉണ്ടായിരുന്ന കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ 2 ആൺ മക്കൾക്ക് ആയി എഴുതി കൊടുത്തു. ഒടുവിൽ മക്കൾ ഈ അച്ഛനെ ഉപേക്ഷിച്ചു. ഒരു മീഡിയ സുഹൃത്ത് വാട്സാപ്പിൽ അയച്ചു തന്നതാണ് ഈ ഫോട്ടോയും വാർത്തയും. മനസ്സ് ഒന്ന് വിങ്ങി കണ്ടപ്പോൾ...
വർഷങ്ങൾക്കു മുൻപ്, ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ജോലി രാജിവെച്ച്, വിദേശത്ത് പോയി.ശേഷം നല്ല സാമ്പത്തിക നേട്ടമുണ്ടാക്കി രണ്ടു ആൺ മക്കളെ പഠിപ്പിച്ചു വലുതാക്കിയ പിതാവാണ് ഭക്ഷണത്തിനു പോലും മാർഗമില്ലാതെ വലഞ്ഞ രോഗിയായ ഇദ്ദേഹം, കഴിഞ്ഞ കുറേ ദിവസങ്ങളായി രോഗപീഡകൾ അനുഭവിച്ചു വരികയായിരുന്നു. ഉണ്ടായിരുന്ന സ്വത്തുക്കളെല്ലാം മക്കൾ എഴുതി വാങ്ങി ഉപേക്ഷിച്ച നിലയിൽ പരിസരവാസികളുടെ സംരക്ഷണയിലായിരുന്ന വയോവൃദ്ധനെ ഗാന്ധിഭവൻ സ്നേഹാലയം തണൽ നൽകി
കൊല്ലം കോർപറേഷനിൽ അറുന്നൂറ്റിമംഗലം ഡിവിഷനിൽ ശാന്തഭവനത്തിൽ രവീന്ദ്രനാഥ് (85)എന്ന അനാഥ വൃദ്ധനെ ഗാന്ധിഭവൻ
ഏറ്റെടുത്തു..
കരുനാഗപ്പള്ളി സ്വദേശിയായ പി.എൻ.രവീന്ദ്രനാഥ് കോടി ക്കണക്കിന് രൂപയുടെ സ്വത്തുക്കൾ രണ്ട് ആൺമക്കൾക്കായി വീതം വച്ച് നൽകുകയും ശേഷമുണ്ടായിരുന്ന കുടുബ വീട് വിറ്റ് കിട്ടിയ തുകയിൽ 26 ലക്ഷം രൂപ മുടക്കി മങ്ങാട് അറുന്നൂറ്റിമംഗലത്ത് വീടും സ്ഥലവും വാങ്ങുകയും ശേഷിച്ച തുക ഭാവി ജീവിതം കണക്കാക്കി ബാങ്കിൽ നിക്ഷേപിക്കുകയും അതിൽ നിന്ന് പലിശയായി കിട്ടുന്ന 30000 രൂപ മാസ വരുമാനത്തിൽ നിന്ന് വീട്ടിൽ ജോലിക്കാരിയെ നിർത്തി ജീവിച്ച് വരവേ ഇരവിപുരത്ത് താമസിക്കുന്ന മൂത്തമകൻ തന്ത്രത്തിൽ വീടും സ്ഥലവും മൂത്ത മകൻ്റെ മകളുടെ പേരിൽ ധനനിശ്ചയാധാരം എഴുതി വാങ്ങുകയും ഇതറിഞ്ഞ ഇളയ മകൻ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക പിതാവിൽ നിന്ന് കൈക്കലാക്കുകയും രണ്ടു മക്കളും പിതാവിനെ ഉപേക്ഷിക്കുകയുമായിരുന്നു' ഉണ്ടായിരുന്ന ബാങ്ക് വരുമാനം ഇല്ലാതായതോടെ ജോലിക്കാരി വരാതാകുകയും പരിസരവാസികൾ നൽകുന്ന ആഹാരത്തിൽ ജീവിച്ച് വരികയുമായിരുന്നു.
അവസ്ഥ മനസ്സിലാക്കിയ കൗൺസിലർ അന്ന് തന്നെ ഗാന്ധിഭവനുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കൊണ്ടുപോകാനായി ആംബുലൻസുമായി വരികയും വിവരമറിഞ്ഞെത്തിയ ഇരവിപുരം സ്വദേശിയായ മകൻ കൊണ്ട് പോകാൻ പറ്റില്ലെന്ന് നിലപാടെടുക്കുകയുമായിരുന്നു. സ്വത്തുക്കൾ നഷ്ടപ്പെട്ട് പോകുമെന്നുള്ള ഭയത്താലായിരുന്നു തടസ്സം നിന്നത്. തുടർന്ന് അച്ഛനെ നോക്കാമെന്നേറ്റ മകൻ 4 ദിവസം കഴിഞ്ഞ് സ്ഥലം വിടുകയായിരുന്നു. നിലവിൽ പ്രായാധിക്യത്തിൽ അവശനായ അദ്ദേഹം , വീടിനകത്ത് തന്നെ മലമൂത്ര വിസർജ്ജനമുൾപ്പെടെ നടത്തുന്ന ദയനീയ അവസ്ഥയിലാകുകയും, അദ്ദേഹത്തെ സംരക്ഷിക്കാനാവശ്യപ്പെട്ട് പരിസരവാസികളും കൗൺസിലർ ചേർന്നും, പല തവണ മക്കളെ നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടും മക്കൾ തയ്യാറാകാതെ നിർദാക്ഷിണ്യത്തിലാണ് പെരുമാറിയത്.
നാട്ടുകാരും കൗൺസിലറും പോലീസ് സ്റ്റേഷനിലടക്കം പരാതി നൽകിയിട്ടും മക്കളെ സ്റ്റേഷനിൽ വിളിച്ച് വരുത്താൻ പോലും പോലീസ് തയ്യാറാകാത്തതിനെ തുടർന്ന് ഡിവിഷൻ കൗൺസിലറും സ്ഥലവാസിയും കൂടി ചാനലുകളിൽ വിവരമറിയിക്കുകയും അദ്ദേഹത്തിൻ്റെ ദയനീയാവസ്ഥ പുറം ലോകമറിയുമായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഗാന്ധിഭവനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ ഗാന്ധിഭവനിൽ അറിയിച്ചതോടെയാണ് വിഷയത്തിൽ പരിഹാരമുണ്ടായത്.തുടർന്ന് കൗൺസിലർ മക്കൾക്കെതിരെ നൽകിയ പരാതിയിൽ കിളികൊല്ലൂർ എഫ്.ഐ.ആർ ഇട്ട് കേസ്സെടുക്കുകയും രവീന്ദ്രനാഥിനെ ഗാന്ധിഭവൻ ഏറ്റെടുക്കുകയുമായിരുന്നു.
അച്ഛൻ എന്ന തണലിൽ ജീവിതം കെട്ടിപ്പൊക്കിയ ആ 2 ആൺ മക്കളോട് ഇത്രയെങ്കിലും പറയണം എന്ന് തോന്നുന്നു.
👇🏻👇🏻👇🏻
"നിങ്ങൾ കാണിച്ച പ്രവർത്തികൾ കണ്ടാണ് നിങ്ങളുടെ മക്കളും വളരുന്നത്. അത് എന്നും ഓർമ്മയിൽ ഉണ്ടാവണം. കാലം ഒന്നിനും മറുപടി പറയാതെ പോവുക ഇല്ല. നമ്മൾ മറന്നു പോയാലും"...
ഷീജ കുഞ്ഞുമോൾ.
Sheeja Kunjumol
Sheeja Kunjumol