KOCHI Express

KOCHI Express Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KOCHI Express, Media/News Company, Kochi.

30/05/2024

കോക്കേഴ്സ് തിയേറ്റർ,

ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയുടെ ഭാഗമായിരുന്ന ഒരു പ്രദേശം ഒരാൾ ഓല മേഞ്ഞ ഒരു തീയറ്റർ നിർമ്മിച്, മജിസ്റ്റിക് എന്ന പേരിട്ടു അതിനുശേഷം 1969ൽ ബില്ഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ എന്ന നിലയിൽ വ്യവസ്ഥയിൽ ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയിൽ കൗൺസിലർ ആയിരുന്ന പ്രശസ്ത സിനിമ നിർമാതാവ് കൂടിയായിട്ടുള്ള ടി കെ പരീക്കുട്ടി കേരളത്തിലെ തന്നെ ആദ്യത്തെ 70എം എം തിയേറ്റർ നിർമ്മിക്കുന്നു കൊച്ചിയുടെ പ്രതാപ കാലത്തിലാണ് എന്നുള്ളത് മറക്കരുത്. അദ്ദേഹം അദ്ദേഹത്തിന്റെ ഭാര്യയുടെ ഓർമ്മയ്ക്കായി എന്ന നിലയിലാണ് ഭാര്യയുടെ പേര് തന്നെ ഇട്ടത് സൈന തീയറ്റർ, തുടർന്ന് അദ്ദേഹത്തിന്റെ മരണശേഷം അത് കൊക്കേഴ്സ് തിയേറ്ററായി രൂപാന്തരപ്പെട്ടു. 2008 ൽ കാലാവധി കഴിഞ്ഞതിനുശേഷവും കൊക്കേഴ്സ് തിയേറ്റർ നടത്തിപ്പുകാരനായി തന്നെ തുടർന്നുകൊണ്ടുപോയി 2017 ഇൽ ഒരു സമരവും പുറപ്പെട്ടതിനെ തുടർന്ന് തീയേറ്റർ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെടുന്നു.ഉടനെ മേയറും കൂട്ടാളികളും തിയേറ്റർ അടച്ചുപൂട്ടുന്നു,, ഇപ്പോൾ കേസിന്റെ പേരും പറഞ്ഞു പൂട്ടിയിട്ടിരിക്കുകയാണ്.

കേസ് ഒത്തുതീർപ്പാക്കാൻ സാധിക്കവുന്നതേയുള്ളൂ.

എന്നാൽ ഒത്തുതീർപ്പാക്കാതെ ഇത് മുന്നോട്ടുകൊണ്ടുപോകുന്നത് തികച്ചും അനീതിയാണ്.

പശ്ചിമ കൊച്ചിയുടെ വികസന സ്വപ്നങ്ങളെ ആകെ താറുമാറാക്കുന്ന പ്രവണതയാണ് ജിസിഡിഎയും കൊച്ചിൻ കോർപ്പറേഷനും ചെയ്തുപോകുന്നത്.

ഞങ്ങളാണ് അതായത് ഈ കൊച്ചിയാണ് കൊച്ചിൻ കോർപ്പറേഷൻ ഉണ്ടാകാനുള്ള കാരണം എന്ന് പോലും പലരും മറന്നുപോകുന്നു ഇത് കാട്ടുനീതിയാണ്,

ഞങ്ങളുടെ സംസ്കാരത്തെയും പൈതൃകത്തെയും ചരിത്രത്തെയും ഇല്ലായ്മ ചെയ്യലാണ് നിങ്ങളുടെയൊക്കെ ഉദ്ദേശമെങ്കിൽ അതിനെ നേരിടാൻ തന്നെയാണ് ഞങ്ങൾ മുന്നിട്ടിറങ്ങുന്നത്.

നീലക്കുയിൽ, ഭാർഗവീനിലയം, രാരീച്ചൻ എന്നാ പൗരൻ, കുഞ്ഞാലിമരക്കാർ തുടങ്ങിയ സിനിമകളുടെ നിർമാതാവ് കൂടിയാണ് ടി കെ പരീക്കുട്ടി എന്ന മഹത് വ്യക്തി അദ്ദേഹത്തിന്റെ ഓർമ്മയിൽ തന്നെ പുതിയ പുതിയ തീയേറ്റർ അവിടെ നിർമ്മിക്കണമെന്ന് അല്ലെങ്കിൽ ഒരു സാംസ്കാരിക കേന്ദ്രം ഉയരണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു 🚝

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് എറണാകുളം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട...
28/05/2024

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് എറണാകുളം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

നാളെ എറണാകുളം ജില്ലയിൽ യെല്ലോ അലേർട്ടാണുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് പ്രവചിക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. സർക്കാർ സംവിധാനങ്ങളോടൊപ്പം ചേർന്ന് പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം.

വൈദ്യുതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1056 എന്ന നമ്പറിൽ KSEB യെ അറിയിക്കാൻ തയ്യാറാകണം.

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

28/05/2024

NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)

പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM 28.05.2024

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

NOWCAST dated 28.05.2024

Time of issue 1600 hr IST (Valid for next 3 hours)

Moderate rainfall is likely to occur at one or two places in all districts of Kerala

IMD-KSEOC-KSDMA

28/05/2024

ദുരിതത്തിൽ നിന്നും തീരാദുരിതത്തിലേക്ക്

എറണാകുളം ഗാന്ധിനഗർ പി&t കോളനി നിവാസികൾ ദുരിതത്തിൽ നിന്നും തീരാദുരിതത്തിലേക്ക്,
50 വർഷത്തോളം താമസിച്ചവർക്ക് ഒരു ചെറു മഴ പെയ്താൽ പോലും വെള്ളം കെട്ടിനിൽക്കുന്ന ഒരു പ്രദേശമായിരുന്നു P&ടി കോളനി വളരെ ദുരിതത്തിൽ ആയിരുന്നു ജീവിതം.
ഈ സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ജിസിഡിയെ മുണ്ടംവേലിയിലുള്ള സ്ഥലം വിട്ടുനൽകി 53 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്ന ഒരു ബൃഹത് സമുച്ചയം ഒരുക്കി, 78 കുടുംബങ്ങളും തിരികെയെത്തി ബാക്കി അഞ്ചു കുടുംബങ്ങൾ ഏതാണ്ട് അടുത്ത് തന്നെ വരും, കേറി താമസിക്കാൻ തുടങ്ങിയിട്ട് നാലുമാസമായപ്പോൾ തന്നെ ബിൽഡിംഗ് ചോർന്നൊലിക്കാൻ തുടങ്ങി, പല ഫ്ലാറ്റുകളിലും വെള്ളം ഇരച്ചു കയറി, നാലുമാസമായപ്പോൾ തന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞു.
ഇതിനേക്കാൾ ഭേദം അവർക്ക് അവരുടെ പഴയ ചെറ്റ കൂര തന്നെ മതിയായിരുന്നു എന്ന് വരെ അവർ പറഞ്ഞു തുടങ്ങി.

സർക്കാർ ഇടപെട്ട് അവരുടെ ദുരിതത്തിന് പരിഹാരം ഉടൻ കണ്ടെത്തണം

28/05/2024

അതിതീവ്ര മഴ എറണാകുളം ജില്ലയിൽ രാവിലെ 8.30 മുതൽ 2.30 വരെ പെയ്തത് (മില്ലീമീറ്ററിൽ)

കളമശ്ശേരി 157
പള്ളുരുത്തി 100
കീരമ്പാറ 51
മട്ടാഞ്ചേരി 54
ചൂണ്ടി 58
ഇടമലയാർ 36
നേര്യമംഗലം 38
അലുവ 22

24/05/2024

Stay Safe

22/05/2024

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ നാളെ (24-05-2024) രാത്രി 11.30 വരെ 0.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 16 cm നും 81 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരെ വരെ നാളെ (24-05-2024) രാത്രി 11.30 വരെ 0.6 മുതൽ 4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 22 cm നും 83 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

പുറപ്പെടുവിച്ച സമയവും തീയതിയും: 09.00 PM; 22-05-2024

IMD-INCOIS-KSDMA-KSEOC

22/05/2024

ഒറ്റ മഴയിൽ വെള്ളത്തിൽ മുങ്ങി കൊച്ചി 🙏🙏GREAT CSML

22/05/2024

22/05/2024

നാലുവർഷമായി കൊച്ചിയെ വികസിപ്പിക്കാൻ എന്ന പേരിൽ ഒരു കൂട്ടർ ഇറങ്ങിയിട്ട്.
കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് പേരൊക്കെ ഭയങ്കര മാത്രം കയ്യിലിരിപ്പ് വെറും തറ, കൊച്ചിയെ എങ്ങനെയൊക്കെ വലിപ്പിക്കാൻ പറ്റുമോ അങ്ങനെയൊക്കെ ചെയ്യുന്നുണ്ട് ഇക്കൂട്ടർ, അമേരിക്കൻ മിലിറ്ററി യാണ് എന്നാണ് ഭാവം. കാരണം ഓഫീസിൽ ആരെ യും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചാലും സാധിക്കില്ല കോൺട്രാക്ടർമാരെ വിളിച്ചാലോ അവർക്കിട്ട് പറയാൻ വേറെ മറുപടിയുമില്ല, ഏറെ രസകരമായ കാര്യം അതിനകത്ത് ബോർഡംഗങ്ങൾ തന്നെ അതിനെ കുറ്റം പറഞ്ഞു രംഗത്ത് വരുന്നുണ്ട് എന്നുള്ളതാണ്, വരാനിരിക്കുന്ന പെരുമഴക്കാലത്തെ ആകെ അതിജീവിക്കാനുള്ള ശേഷി അതിനുണ്ടോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു..
കഴിഞ നാല് വർഷമായി കൽവത്തി ചുങ്കം പാലം മുതലുള്ള ആസ്പിൻ വാൽ ജംഗ്ഷൻ വരെയുള്ള ഏതാണ്ട് 500 മീറ്റർ റോഡ് താറുമാറായി കിടക്കുന്നു,ഫോർട്ട് കൊച്ചിയിലെ പ്രധാന ടൂറിസ്റ്റ് വഴി കൂടിയാണ് ഇത് എന്ന് മറക്കരുത്. പ്രധാനപ്പെട്ട രണ്ട് ഹോട്ടലുകൾ പെപ്പർ ഹൗസും ഈ റോഡിലാണ് സ്ഥിതി, കൂടാതെ കസ്റ്റംസിന്റെ ഓഫീസ് കേരള കോസ്റ്റൽ പോലീസിന്റെ ഓഫീസ് അതുപോലെ തന്നെ ഫോർട്ടുകൊച്ചി ജെട്ടി ഇതൊക്കെ ഇവിടെത്തന്നെയാണ് എന്നിട്ടും ഈ ദുരന്തം മാറാത്തത് ആര് ചേർന്ന് എടുത്ത തീരുമാനമാണ്

🚝

Address

Kochi

Website

Alerts

Be the first to know and let us send you an email when KOCHI Express posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share