Now Kerala

Now Kerala Its a new open media platform for informative entertainment.

ജന്മം കൊടുത്തതുകൊണ്ട് മാത്രം അമ്മയാവില്ലല്ലോ!നിങ്ങൾ പറ ഇവളെ എന്താണ് ചെയ്യേണ്ടത്?
01/06/2026

ജന്മം കൊടുത്തതുകൊണ്ട് മാത്രം അമ്മയാവില്ലല്ലോ!
നിങ്ങൾ പറ ഇവളെ എന്താണ് ചെയ്യേണ്ടത്?

മുട്ട എറിഞ്ഞ് ED യെ കേരളത്തിൻ്റെ മണ്ണിൽനിന്നോടിച്ച ബിനു സഖാവ് ഉൾപ്പെടെയുള്ളധീര വിപ്ലവകാരികൾക്ക് അഭിവാദ്യങ്ങൾ💪ഇനിയുമിനിയു...
01/06/2026

മുട്ട എറിഞ്ഞ് ED യെ കേരളത്തിൻ്റെ മണ്ണിൽ
നിന്നോടിച്ച ബിനു സഖാവ് ഉൾപ്പെടെയുള്ള
ധീര വിപ്ലവകാരികൾക്ക് അഭിവാദ്യങ്ങൾ💪

ഇനിയുമിനിയും നൂറ് നൂറ് മുട്ടകൾ പൊട്ടട്ടെ.
മഞ്ഞക്കരുക്കൾ വിരിയട്ടെ.
ജയിലറകളിൽ ബുൾസൈയും ഓംലറ്റും നിറയട്ടെ☺️

😡 ഈ നാറികളെ **** എന്താ ചെയ്യേണ്ടത്? നിങ്ങൾ പറയു...കേരളക്കരയുടെ മനസ്സാക്ഷിയെ വീണ്ടും പിടിച്ചുലയ്ക്കുന്ന ഒരു വാർത്തയാണ് തി...
31/05/2026

😡 ഈ നാറികളെ **** എന്താ ചെയ്യേണ്ടത്? നിങ്ങൾ പറയു...

കേരളക്കരയുടെ മനസ്സാക്ഷിയെ വീണ്ടും പിടിച്ചുലയ്ക്കുന്ന ഒരു വാർത്തയാണ് തിരുവനന്തപുരം നെടുമങ്ങാട് നിന്നും വരുന്നത്. സ്വന്തം അമ്മയുടെയും രണ്ടാനച്ഛന്റെയും ക്രൂരതയ്ക്ക് ഇരയായി ഒടുവിൽ ആ ഒന്നര വയസ്സുകാരൻ അർഷിദ് ഈ ഭൂമിയോട് വിടപറഞ്ഞു.😢

നിർത്താതെ കരഞ്ഞു എന്ന 'കുറ്റത്തിനാണ്' ആ പിഞ്ചുകുഞ്ഞിന്റെ തല ഭിത്തിയിലിടിച്ച് ചോര വറ്റിച്ചത്! ചോറ് തൊണ്ടയിൽ കുടുങ്ങി മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ അവർ ശ്രമിച്ചെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ ആ ക്രൂരതയുടെ ആഴം കണ്ട് ലോകം ഞെട്ടി.😳

ആ കുഞ്ഞു ശരീരത്തിൽ 51-ലധികം മുറിവുകൾ ഉണ്ടായിരുന്നുവത്രേ!
നേരത്തെ കൈകൾ ഒടിഞ്ഞിട്ടും, നിരന്തരം മർദനമേറ്റിട്ടും ഒരക്ഷരം മിണ്ടാനാകാതെ, അമ്മയെന്ന് വിളിക്കുന്നവളുടെ അറിവോടെയും സമ്മതത്തോടെയുമാണ് ആ കുഞ്ഞ് നരകയാതന അനുഭവിച്ചത്.😡

ഒടുവിൽ ആന്തരിക രക്തസ്രാവം വന്ന് ആ ജീവൻ പൊലിയുമ്പോൾ അവൻ അനുഭവിച്ച വേദന എത്രത്തോളമായിരിക്കും?
ചിലപ്പോഴൊക്കെ മൃഗങ്ങൾ പോലും മനുഷ്യരേക്കാൾ എത്രയോ ഭേദമാണെന്ന് തോന്നിപ്പോകുന്നു. സ്വന്തം ചോരയെ സംരക്ഷിക്കേണ്ടവർ തന്നെ വേട്ടക്കാരാകുമ്പോൾ, ഈ കുരുന്നുകൾ എങ്ങോട്ട് പോകും?

പെറ്റമ്മയും കൂട്ടുനിന്നവനും അർഹിക്കുന്ന പരമാവധി ശിക്ഷ തന്നെ നിയമം ഉറപ്പാക്കണം. ഇനിയൊരു കുഞ്ഞിനും ഈ ഗതി വരാതിരിക്കട്ടെ.
ആദരാഞ്ജലികൾ മോനേ...🌹💔 നൊമ്പരമായി മാറിയ അർഷിദ്...
-----*------*------*------*-----*-------

ഓടുന്ന ട്രെയിനിൽ 7 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതാണ്...!!ട്രെയിനിൽ ഉള്ളവരെല്ലാം കൂടി എടുത്തിട്ട് പൂശി...!😂🙏🏻കുട്ടി...
31/05/2026

ഓടുന്ന ട്രെയിനിൽ 7 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതാണ്...!!

ട്രെയിനിൽ ഉള്ളവരെല്ലാം കൂടി എടുത്തിട്ട് പൂശി...!😂🙏🏻

കുട്ടി നിലവിളിച്ചതോടെ അമ്മ വന്ന് ചേർത്ത് പിടിക്കുകയും കാര്യങ്ങൾ തിരക്കുകയും ചെയ്തപ്പോൾ ആണ് കുട്ടി അമ്മയോട് തുറന്നു പറഞ്ഞത് ആ വ്യക്തി തന്റെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു എന്ന്

കൊച്ചുകുട്ടികളോട് ഇമ്മാതിരി ക്രൂരത കാണിക്കുന്ന ഇവന്മാരെ പോലെയുള്ളവരെ എന്ത് ചെയ്യണം..?? നിങ്ങൾ പറ

പിണറായിയേക്കാൾ നല്ല ഭരണാധികാരി വി.ഡി സതീശൻ തന്നെയാണ് എന്താ ശെരിയല്ലേ? നിങ്ങൾ പറയൂVadasseri Damodara Menon Satheesan, bor...
30/05/2026

പിണറായിയേക്കാൾ നല്ല ഭരണാധികാരി വി.ഡി സതീശൻ തന്നെയാണ് എന്താ ശെരിയല്ലേ? നിങ്ങൾ പറയൂ

Vadasseri Damodara Menon Satheesan, born May 31, 1964, is an Indian politician, lawyer, and the current 13th Chief Minister of Kerala. A prominent leader of the Indian National Congress (INC) and the United Democratic Front (UDF), he assumed office on May 18, 2026, following a decisive electoral victory where the UDF secured 102 out of 140 assembly seats, ending a decade of Left Democratic Front (LDF) rule. Satheesan, who holds an LL.M. and practiced as an advocate in the Kerala High Court for nearly a decade, began his political journey through grassroots student activism with the Kerala Students Union (KSU) and later the Youth Congress. He has represented the Paravur constituency for six consecutive terms since 2001. After serving as an articulate and policy-driven Leader of the Opposition from 2021 to 2026, he was chosen to lead the state, making him the first Congress Chief Minister from Ernakulam district and one of the few leaders to assume the chief ministership without prior state cabinet experience. In his current role, he directly oversees key portfolios including Finance, Law, Ports, Aviation, and Metro Rail, with a stated administrative focus on infrastructure development, investment, and social welfare.

സോഷ്യൽ മീഡിയ റീലുകളിൽ മനോഹരമായി കാണുന്ന പല സ്ഥലങ്ങളും യഥാർത്ഥത്തിൽ അതീവ അപകടഭീഷണി നിറഞ്ഞവയാകാം.പെരുമ്പാവൂരിലെ ഉപേക്ഷിക്ക...
29/05/2026

സോഷ്യൽ മീഡിയ റീലുകളിൽ മനോഹരമായി കാണുന്ന പല സ്ഥലങ്ങളും യഥാർത്ഥത്തിൽ അതീവ അപകടഭീഷണി നിറഞ്ഞവയാകാം.
പെരുമ്പാവൂരിലെ ഉപേക്ഷിക്കപ്പെട്ട പാറമടയിൽ പരസ്യ ചിത്രീകരണത്തിനായി എത്തിയ യുവ മോഡൽ ദിയാൻഷൂ ജോഷിയുടെ ദാരുണ മരണം അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
ലൊക്കേഷൻ കാണാനെത്തിയ സംഘം, സുരക്ഷാ മുന്നറിയിപ്പുകളും അനുമതിയില്ലായ്മയും അവഗണിച്ചാണ് അപകടഭീഷണിയുള്ള സ്ഥലത്ത് പ്രവേശിച്ചത്. വർഷങ്ങളായി പ്രവർത്തനം നിർത്തിയ പാറമടയിലെ ആഴമുള്ള വെള്ളക്കെട്ടിൽ നീന്താൻ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്.
റീലുകളിൽ “സുന്ദരമായ സ്പോട്ട്” ആയി തോന്നുന്ന ഇടങ്ങൾ പലപ്പോഴും ജീവൻപോലും കവർന്നെടുക്കുന്ന മരണകുഴികളാകാം. മുൻപും മരണങ്ങൾ സംഭവിച്ചതിനെ തുടർന്ന് പ്രവേശനം നിരോധിച്ച സ്ഥലമായിരുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം കൂടുതൽ വ്യക്തമാക്കുന്നു.
ഒരു നല്ല ദൃശ്യം, ഒരു വൈറൽ വീഡിയോ, അല്ലെങ്കിൽ ഒരു ഷൂട്ടിംഗ് ലൊക്കേഷൻ…
ഒരാളുടെ ജീവനേക്കാൾ വലുതല്ല. 💔

ഒരു മുസ്ലിം സഹോദരന്റെ startup ആണ് മുസ്ലിംസിനു വേണ്ടി ഒരു gym 💚അവിടുള്ള റൂൾസ്‌ ആണ് ആ cmntil കൊടുത്തിരിക്കുന്നത് 🥰. പുണ്യ ...
29/05/2026

ഒരു മുസ്ലിം സഹോദരന്റെ startup ആണ്

മുസ്ലിംസിനു വേണ്ടി ഒരു gym 💚

അവിടുള്ള റൂൾസ്‌ ആണ് ആ cmntil കൊടുത്തിരിക്കുന്നത് 🥰.

പുണ്യ ജന്മം തന്നടെ നീ.

എന്നെ ചതിച്ച ആ സ്ത്രീയെ എനിക്ക് അറിയാം പക്ഷെ ഞാൻ പറയുന്നില്ല.'തുറുപ്പുഗുലാൻ' സിനിമയിലേക്ക് അഞ്ച് ദിവസത്തെ ഡേറ്റും നൽകി ഹ...
29/05/2026

എന്നെ ചതിച്ച ആ സ്ത്രീയെ എനിക്ക് അറിയാം പക്ഷെ ഞാൻ പറയുന്നില്ല.'തുറുപ്പുഗുലാൻ' സിനിമയിലേക്ക് അഞ്ച് ദിവസത്തെ ഡേറ്റും നൽകി ഹോസ്റ്റൽ മുറിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ശാന്തകുമാരി അമ്മ.

വെറുമൊരു റൂമർ കാരണം ഒരു വലിയ കലാകാരിക്ക് നഷ്ടപ്പെട്ടത് അഞ്ച് വർഷത്തെ കരിയറാണ്...🙏

എന്നാൽ എത്ര നാൾ കഴിഞ്ഞിട്ടും വിളി വന്നില്ല. ഒടുവിൽ പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ചപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു: "ചേച്ചി മരുന്നും കഴിച്ച് വെല്ലോടത്തും ഇരിക്ക്"

തനിക്ക് അസുഖമൊന്നുമില്ലല്ലോ എന്ന് ചിന്തിച്ച് അമ്പരന്നു നിന്നപ്പോഴാണ് പിന്നിൽ നടന്ന ക്രൂരത പുറത്തറിയുന്നത്.

ശാന്തകുമാരി അമ്മയ്ക്ക് ഗുരുതരമായ ഹൃദ്രോഗമാണെന്നും ഹാർട്ട് സർജറി കഴിഞ്ഞ് കിടപ്പിലാണെന്നുമുള്ള ഒരു കള്ളക്കഥ സിനിമാലോകത്ത് ആരോ പരത്തിക്കഴിഞ്ഞിരുന്നു....

അന്തരിച്ച നടി സുകുമാരി ചേച്ചി ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞു കിടന്ന സമയമായിരുന്നു അത്. ആ സാഹചര്യം മുതലെടുത്ത്, ഒരു സ്ത്രീ മനഃപൂർവ്വം മെനഞ്ഞുണ്ടാക്കിയതായിരുന്നു ഈ റൂമർ..... 🙏

കൈവന്ന മൂന്നോളം നല്ല സിനിമകൾ നഷ്ടപ്പെട്ടപ്പോഴാണ് താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് അമ്മ തിരിച്ചറിയുന്നത്.

ആ ഒരു കള്ളക്കഥ കാരണം നീണ്ട അഞ്ച് വർഷമാണ് ശാന്തകുമാരി അമ്മയ്ക്ക് സിനിമയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നത്... 😥🙏

സിനിമയിലെ വെള്ളിവെളിച്ചത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില ചതിക്കുഴികളുണ്ട്. അത്തരമൊരു ചതിയുടെ, അതിജീവനത്തിന്റെ കഥയാണ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായ ശാന്തകുമാരി അമ്മയ്ക്ക് പറയാനുള്ളത്.....

'അമ്മ' സംഘടനയിൽ നിന്ന് കിട്ടുന്ന 2000 രൂപ മാത്രമായിരുന്നു ഏക ആശ്വാസം. അതുകൊണ്ട് ഹോസ്റ്റൽ വാടക ഒപ്പിക്കും. ബാക്കി ആവശ്യങ്ങൾക്ക് പ്രൊഡക്ഷനിലെ നല്ലവരായ ചില പിള്ളേർ സഹായിച്ചു. ഒടുവിൽ മാധ്യമങ്ങളെ വിളിച്ച് "എനിക്ക് ഒരു കുഴപ്പവുമില്ല, ഞാൻ ജീവനോടെയുണ്ട്"എന്ന് പരസ്യമായി പറയേണ്ടി വന്നു ആ അമ്മയ്ക്ക്...

സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി 'അമ്മ' സംഘടനയ്ക്ക് അപേക്ഷ നൽകിയെങ്കിലും ആദ്യം ഒന്നും സംഭവിച്ചില്ല.

ഒടുവിൽ മോഹൻലാലിനെ നേരിട്ട് കാണാൻ അമ്മ തീരുമാനിച്ചു. എന്നാൽ പ്രൊഡക്ഷൻ കൺട്രോളർമാർ പലരും അതിന് സമ്മതിച്ചില്ല. ഒടുവിൽ കൈയിൽ അഞ്ച് പൈസയില്ലാതെ, വൈറ്റിലയിൽ നിന്നും ഇടക്കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് ആ അമ്മ ചെന്നു....

അവിടെയും ഗേറ്റിൽ ആളുകൾ തടഞ്ഞു. വല്ലാത്ത സങ്കടത്തോടെ നിന്ന ശാന്തകുമാരി അമ്മയെ ഭാഗ്യത്തിന് ഗേറ്റിനടുത്ത് വെച്ച് മോഹൻലാൽ കണ്ടു. ലാൽ ഉടൻ തന്നെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ഓടിച്ചെന്ന് ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞ അമ്മയ്ക്ക് അദ്ദേഹം കസേരയിട്ടു നൽകി, ആശ്വസിപ്പിച്ചു.

വിവരങ്ങൾ തിരക്കിയ ശേഷം, സ്ഥലം ഉണ്ടെങ്കിൽ എത്രയും വേഗം വീട് വെച്ച് തരാമെന്ന് ലാലേട്ടൻ ഉറപ്പുനൽകി. അങ്ങനെ ഇളയ മകൾ നൽകിയ സ്ഥലത്ത്, മോഹൻലാലിന്റെയും നടി സീമ ജി നായരുടെയും കഠിനാധ്വാനത്തിന്റെ ഫലമായി അമ്മയ്ക്ക് തല ചായ്ക്കാൻ ഒരു നല്ല വീട് ലഭിച്ചു.....❤️

ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന പുരസ്കാരം നേടിയ നടിയാണ് ശാന്തകുമാരി. 1977-ൽ 'ചുവന്ന വിത്തുകൾ' എന്ന ചിത്രത്തിലെ അസാധ്യ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവരെ തേടിയെത്തുന്നത്.

സൂപ്പർതാര ചിത്രങ്ങളിൽ അമ്മയായും മുത്തശ്ശിയായും വന്ന് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഈ വലിയ നടിക്ക് മലയാള സിനിമ പലപ്പോഴും അർഹിച്ച പരിഗണന നൽകിയിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.

സിനിമകൾ കുറയുമ്പോൾ പഴയകാല പ്രതിഭകളെ വിസ്മരിക്കുന്ന പതിവ് ഇന്നും തുടരുന്നു.

പക്ഷേ, അവർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെയും, ജീവിതത്തിൽ കാട്ടിയ അതിജീവനത്തിന്റെ കരുത്തിലൂടെയും ശാന്തകുമാരി എന്ന പേര് മലയാളികളുടെ മനസ്സിൽ എക്കാലവും തിളങ്ങിനിൽക്കും.

പ്രിയപ്പെട്ട ശാന്തകുമാരി അമ്മയ്ക്ക് ആരോഗ്യവും ആയുസ്സും നേരുന്നു❤️

നല്ലൊരു കഥാപാത്രത്തിലൂടെ അമ്മ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താൻ നമുക്ക് കാത്തിരിക്കാം....... 😍😍

29/05/2026

എന്തുവാടെ ഇത്... ഒരല്പം മര്യാദ വേണ്ടേ...
പണി അറിയാവുന്ന ആരെങ്കിലും പറഞ്ഞു വിടടെ...

Address

Kochi

Website

Alerts

Be the first to know and let us send you an email when Now Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category