DrishyaVision

DrishyaVision DrishyaVision V/s Views and Perspectives from around us as news and analysis.

പോക്സോ കോടതി ജഡ്ജിക്ക് നിയമ പരിശീലനം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്.ചെന്നൈ: പോക്‌സോ കോടതി ജഡ്ജിക്ക് നിര്‍ബന്ധിത നിയ...
14/10/2025

പോക്സോ കോടതി ജഡ്ജിക്ക് നിയമ പരിശീലനം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്.

ചെന്നൈ: പോക്‌സോ കോടതി ജഡ്ജിക്ക് നിര്‍ബന്ധിത നിയമ പരിശീലനം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. തമിഴ്‌നാട് ദിണ്ടിഗല്‍ കോടതിയിലെ ജഡ്ജിയെ നിയമ പരിശീലനത്തിനായി സംസ്ഥാന ജുഡീഷ്യല്‍ അക്കാദമിയിലേക്ക് അയക്കാന്‍ രജിസ്ട്രിക്ക് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജഡ്ജി നിയമത്തിലെ അടിസ്ഥാന തത്വങ്ങള്‍ പഠിക്കട്ടെ എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ദിണ്ടിഗല്‍ സ്വദേശിയായ യുവാവിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് നിര്‍ദേശം. 2022 മെയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ ആണ് ഉത്തരവ്. ഒക്ടോബറില്‍ പെണ്‍കുട്ടി തിരിച്ചെത്തിയശേഷം നാട്ടുകാരനായ യുവാവിനൊപ്പം തിരുപ്പൂരില്‍ താമസിച്ചെന്നും യുവാവ് താലി കെട്ടിയെന്നും 164 പ്രകാരം മൊഴി നല്‍കിയിരുന്നു.എന്നാല്‍, പെണ്‍കുട്ടിയെ പിതാവ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ദിണ്ടിഗല്‍ ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധന നടത്തുകയും കോടതിയില്‍ എത്തിച്ച് സെക്ഷന്‍ 164 പ്രകാരം പിതാവ് പറഞ്ഞതനുസരിച്ചുള്ള മൊഴിയും പെണ്‍കുട്ടി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് യുവാവിനെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്ത് പ്രതിചേര്‍ത്തത്. എന്നാല്‍,വിചാരണയ്ക്കിടെ പെണ്‍കുട്ടി യുവാവിനെ അറിയില്ലെന്നും ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്നും 164 പ്രകാരം മൊഴി നല്‍കിയത് അച്ഛന്റെ നിര്‍ബന്ധപ്രകാരം ആണെന്നും പിന്നീട് നിലപാട് മാറ്റിയിരുന്നു. എന്നാല്‍, ആദ്യം നല്‍കിയ മൊഴിയുടെയും ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പോക്‌സോ കോടതി യുവാവിനെ ശിക്ഷിക്കുകയായിരുന്നു. വെറും മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ശിക്ഷ വിധിച്ചതെന്നും നിയമപരമായ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് പോക്‌സോ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എഡി ജഗദീഷ് ചന്ദ്ര, ജസ്റ്റിസ് ആര്‍ പൂര്‍ണിമ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.

ഹാല്‍ മൂവിക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍  കൊച്ചി ; കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ഷെയ്ന്‍ നിഗം ...
13/10/2025

ഹാല്‍ മൂവിക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

കൊച്ചി ; കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ഷെയ്ന്‍ നിഗം നായകനായ 'ഹാല്‍' ചിത്രത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. 'വെട്ടി മുറിക്കാത്ത ഹാല്‍ മൂവി ഞങ്ങള്‍ക്ക് കാണണം' എന്നതാണ് ഈ ക്യാമ്പെയ്ന്‍. എന്ന പോസ്റ്റോടു കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ മധുപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പെയ്‌ന് പിന്തുണയുമായെത്തി. ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉള്‍പ്പെടെ 15 രംഗങ്ങളും നീക്കം ചെയ്താല്‍ മാത്രമേ എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ എന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ ജെവിജെ പ്രൊഡക്ഷന്‍സ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചുവെന്ന് സംവിധായകന്‍ വീര അറിയിച്ചു.

വിജയ്ക്ക് നിര്‍ണായക വിധിവരാനിരിക്കെ,കരൂര്‍  കേസില്‍ ആള്‍മാറാട്ട ആരോപണവുമായി ഡി.എം.കെ.ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ തിക്...
13/10/2025

വിജയ്ക്ക് നിര്‍ണായക വിധിവരാനിരിക്കെ,കരൂര്‍
കേസില്‍ ആള്‍മാറാട്ട ആരോപണവുമായി ഡി.എം.കെ.

ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി വരാനിരിക്കെ, ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡിഎംകെ. രണ്ട് ഹര്‍ജിക്കാര്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ വ്യാജമാണെന്നും, 'മരിച്ചയാളുടെ ബന്ധു' എന്ന് പറഞ്ഞുള്ള വാദം തെറ്റാണെന്നും ഡി.എം.കെ. സംഘടന സെക്രട്ടറി ആര്‍എസ് ഭാരതി പറയുന്നു. ഈ വസ്തുതകള്‍ കോടതി പരിഗണിച്ച് തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയുടെ പല ചോദ്യങ്ങളും തമിഴ്നാട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. കരൂര്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റിയത്. ആള്‍ക്കൂട്ട ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന് കാട്ടി നല്‍കിയ ഹര്‍ജിയില്‍ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പിന്മാറിയതെന്നും ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ അതിരുകടന്നതാണെന്നും ടി.വി.കെ. അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. എസ് ഐ ടി അന്വേഷണത്തില്‍ ടിവികെയും അപകടത്തില്‍ മരിച്ച ചില ഇരകളുടെ കുടുംബവും അതൃപ്തി അറിയിക്കുകയും ചെയ്തു.
സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും എങ്കിലേ കൃത്യമായ അന്വേഷണം നടക്കുകയുള്ളൂ എന്നും ടിവികെ ആവശ്യപ്പെട്ടു. തമിഴ്നാട് പോലീസിന്റെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ഇരകളുടെ കുടുംബം കോടതിയില്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി പ്രകോപനം സൃഷ്ടിച്ചുവെന്നും കുടുംബങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, എസ്.ഐ.ടി. അന്വേഷണത്തില്‍ ഇതുവരെ വീഴ്ച ഉണ്ടായിട്ടില്ലെന്നും സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജിക്കാരുടെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് ഡി.എം.കെ. രംഗത്തുവന്ന സാഹചര്യത്തില്‍, നാളത്തെ സുപ്രീം കോടതിയുടെ വിധി നിര്‍ണായകമാകും.

മുനമ്പം വഖഫ്: ​ഹൈകോടതി നിരീക്ഷണംപരിധി വിട്ട കളി – ഐ.എൻ.എൽകോഴിക്കോട്: മുനമ്പം വഖഫ് ഭൂമിയിലെ താമസക്കാരുടെ പ്രശ്‌നപരിഹാരത്ത...
13/10/2025

മുനമ്പം വഖഫ്: ​ഹൈകോടതി നിരീക്ഷണംപരിധി വിട്ട കളി – ഐ.എൻ.എൽ

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമിയിലെ താമസക്കാരുടെ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമീഷന്റെ നിയമന സാധുത പരിശോധിച്ച ഡിവിഷന്‍ ബെഞ്ച് നടത്തിയ അനാവശ്യ നിരീക്ഷണങ്ങള്‍ പരിധി വിട്ടതും വഖഫുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലെ കോടതികള്‍ വെച്ചുപുലര്‍ത്തുന് മുന്‍വിധിയോടെയുള്ള സമീപനം കേരളത്തിലേക്കും കടത്തിക്കൊണ്ടു വരുന്നതാണെന്നും ഐ..എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. മുനമ്പം ഭൂമി വഖഫാണോ അല്ലയോ എന്ന് പരിശോധിക്കലല്ല, മറിച്ച് വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവരുടെ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് വസ്തുതാന്വേഷണം നടത്താനാണ് ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയതാണ്. എന്നിട്ടും വിവാദ ഭൂമി വഖഫ് അല്ലെന്നും ദാനാധാരത്തിലൂടെ കിട്ടിയതാണെന്നും തീര്‍പ്പ് കല്‍പിച്ച ചീഫ് ജസ്റ്റീസ് എസ്.എ ധര്‍മാധികാരി ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വഖഫുകളെ കുറിച്ച് ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്നഅവഹേളനപരമായ നിരീക്ഷണങ്ങള്‍ നടത്തിയത് മതേതര വിശ്വാസികളെ ആശങ്കാകുലരാക്കുന്നുണ്ടെന്ന് ഐ.എന്‍.എല്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. മുനമ്പത്തെ വിവാദഭൂമിയില്‍ താമസിക്കുന്ന 600 കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് സംസ്ഥാന വഖഫ് ബോര്‍ഡ് നടത്തിയതെന്നും ഇക്കണക്കിന് പോയാല്‍ ഭാവിയില്‍ ഏതെങ്കിലുമൊക്കെ രേഖകള്‍ വെച്ച് താജ്മഹലോ ചെങ്കോട്ടയോ നിയമസഭ മന്ദിരമോ ഹൈകോടതി പോലുമോ വഖഫ് സ്വത്തായി ചിത്രീകരിച്ചുകൂടായ്കയില്ലെന്നുമാണ് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരിക്കുന്നത്. ദൂരവ്യാപക പ്രത്യാഘാതമുള്ള കോടതി വിധി ആശങ്കാജനകമാ?ണെന്നും വഖഫുകളുടെ സംരക്ഷണം അവതാളത്തിലാക്കുമെന്നും ഐ.എന്‍.എല്‍ മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫിന്റെ വികസന വിരുദ്ധ, സംഘ്പരിവാര്‍ അനുകൂല നിഷേധാത്മക രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കുര്‍ സ്വാഗതം പറഞ്ഞു. എം.എ ലത്തീഫ് നന്ദി പറഞ്ഞു.

സര്‍ക്കാരിന് ആശ്വാസം; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാം, കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം....
10/10/2025

സര്‍ക്കാരിന് ആശ്വാസം; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാം,

കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. സര്‍ക്കാര്‍ നിയമിച്ച മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് കോടതിയുടെ നടപടി. ഹര്‍ജിക്കാര്‍ക്ക് ലോക്കല്‍ സ്റ്റാന്‍ഡി ഇല്ലെന്ന് നിരീക്ഷിച്ച ഡിവിഷന്‍ ബെഞ്ച്, ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശകളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടു. ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷന്‍ നിയമനം റദ്ദാക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ശബരിമല സ്വര്‍ണപ്പാളിയില്‍ തിരിമറി നടന്നു,  475 ഗ്രാം നഷ്ടമായെന്ന് ഹൈക്കോടതി; എറണാകുളം: ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്ര...
10/10/2025

ശബരിമല സ്വര്‍ണപ്പാളിയില്‍ തിരിമറി നടന്നു, 475 ഗ്രാം നഷ്ടമായെന്ന് ഹൈക്കോടതി;

എറണാകുളം: ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി. വിജിലന്‍സ് കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. ദേവസ്വം കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. മഹസറില്‍ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, സ്വര്‍ണം എന്നല്ല. ശില്പങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റന്‍ പോറ്റി ഇവര്‍ക്കു നിര്‍ദേശം നല്‍കി .474.99 ഗ്രാം സ്വര്‍ണത്തിന്റെ ക്രമകേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ നിന്ന് ഈ സ്വര്‍ണം പോറ്റിക്ക് കൈമാറി. എന്നാല്‍ പോറ്റി ഇത് ബോര്‍ഡിന് ഇത് വരെ കൈമാറിയിട്ടില്ല. ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിഷ്പക്ഷ അന്വേഷണം നടത്തണം. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. ആറാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.

കുട്ടികളെ ഉപദ്രവിക്കുന്ന പങ്കാളിയില്‍ നിന്ന് വിവാഹമോചനം നേടാമെന്ന് ഹൈക്കോടതി.കൊച്ചി: കുട്ടികളെ ഉപദ്രവിക്കുന്ന പങ്കാളിയില...
09/10/2025

കുട്ടികളെ ഉപദ്രവിക്കുന്ന പങ്കാളിയില്‍ നിന്ന് വിവാഹമോചനം നേടാമെന്ന് ഹൈക്കോടതി.

കൊച്ചി: കുട്ടികളെ ഉപദ്രവിക്കുന്ന പങ്കാളിയില്‍ നിന്ന് വിവാഹമോചനം നേടാമെന്ന് ഹൈക്കോടതി. കുട്ടികളെ ഉപദ്രവിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണമായ ക്രൂരതയായി കണക്കാക്കാനാവും. . 2019 മേയ് 25ലെ കോട്ടയം കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചതിനെതിരെയും ജീവനാംശം കൂട്ടിക്കിട്ടണമെന്നാവശ്യപ്പെട്ടും ഭാര്യയും ജീവനാംശം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും നല്‍കിയ ഹരജികള്‍ തീര്‍പ്പാക്കിയാണ് കോടതിയുടെ നിരീക്ഷണം. വിദേശത്ത് ജോലിയുള്ള ഹരജിക്കാരന്റെ ആദ്യ വിവാഹത്തിലെ കുട്ടികള്‍ രണ്ടാനമ്മയ്ക്ക് ഒപ്പമായിരുന്നു താമസം. രണ്ടാനമ്മയുടെ ഉപദ്രവങ്ങളെ കുറിച്ചുള്ള കുട്ടികളുടെ മൊഴികള് പരിഗണിച്ച് വിവാഹ മോചനം അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവില്‍ ഹൈകോടതി ഇടപെട്ടില്ല. കുടുബ കോടതി ജീവനാംശമായി പ്രതിമാസം 6000 രൂപ വീതമാണ് അനുവദിച്ചിരുന്നത്. എന്നാല്‍, ഭര്‍ത്താവിന്റെ പദവിയും വരുമാനവും ജീവിത സാഹചര്യങ്ങളും പരിഗണിച്ച് 15000 രൂപ വീതം ഹരജിക്കാരിക്ക് നല്‍കാന്‍ ഹൈകോടതി ഉത്തരവിട്ടു.

സിനിമാ മേഖലയിലെ  ലൈംഗിക അതിക്രമവും ചൂഷണവും;  നിയമത്തിന്റെ കരട്   നവംബര്‍ ആദ്യവാരം വരുമെന്ന് സര്‍ക്കാര്‍ കൊച്ചി. സിനിമാ മ...
09/10/2025

സിനിമാ മേഖലയിലെ ലൈംഗിക അതിക്രമവും ചൂഷണവും; നിയമത്തിന്റെ കരട് നവംബര്‍ ആദ്യവാരം വരുമെന്ന് സര്‍ക്കാര്‍

കൊച്ചി. സിനിമാ മേഖലയിലെ ലൈംഗിക അതിക്രമവും തൊഴില്‍ ചൂഷണവും തടയുന്ന നിയമത്തിന്റെ കരട് നവംബര്‍ ആദ്യവാരം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. . ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങുന്ന പ്രത്യേക ബെഞ്ച് മുന്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് നിയമ നിര്‍മാണം വേണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് സിനിമാ നയവുമായി ബന്ധപ്പെട്ട് കോണ്‍ക്ലേവ് നടത്തുകയും കോണ്‍ക്ലേവില്‍ ഉന്നയിച്ച നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി എന്നീ രണ്ട് വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും തയ്യാറാക്കിയ കരട് നിയമനിര്‍മ്മാണം നവംബര്‍ ആദ്യവാരം മന്ത്രിസഭയില്‍ വയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹേമ കമ്മിറ്റിയുടെ ഭരണഘടനയെ ചോദ്യം ചെയ്തും അന്വേഷണം ആവശ്യപ്പെട്ടും ഉള്ള മറ്റ് കാര്യങ്ങളെക്കുറിച്ചും കോടതി അന്വേഷിച്ചു.ഹേമ കമ്മറ്റി റിപോര്‍ട്ടുമായി ബന്ധപ്പെട്ട കേസിലെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചുതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കുമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. മൊഴി നല്‍കിയവര്‍ സഹകരികാത്തതാണ് അന്വോഷണം അവസനാപിക്കാന്‍ കാരണം.

വയനാട് : കേന്ദ്രത്തിന്റെ ചിറ്റമ്മ നയം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതികൊച്ചി: വയനാട് ദുരന്ത ബാധിതരുടെ വിഷയത്തില്‍ കേന്ദ...
09/10/2025

വയനാട് : കേന്ദ്രത്തിന്റെ ചിറ്റമ്മ
നയം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്ത ബാധിതരുടെ വിഷയത്തില്‍ കേന്ദ്രത്തിന്റെ ചിറ്റമ്മ നയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആര്‍ബിഐ മാനദണ്ഡമനുസരിച്ച് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.വായ്പയില്‍ ജപ്തിവിലക്കി അതിരൂക്ഷ വിമര്‍ശന ഉന്നയിച്ച ഹൈക്കോടതി സംസ്ഥാനത്തോട് ചിറ്റമ്മ നയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. വായ്പ എഴുതിത്തള്ളാന്‍ കേന്ദ്രത്തിന് അധികാരം ഇല്ലെന്നും ആര്‍ബിഐ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ നിലപാട് അറിയിച്ചത്.വായ്പ എഴുതി തള്ളുന്നതില്‍ അതാത് ബാങ്കുകള്‍ ബ്ലൂ പ്രിന്റ് തയ്യാറാക്കി തീരുമാനം എടുക്കണം. ബാങ്കുകള്‍ സ്വതന്ത്ര സ്ഥാപനമായതിനാല്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. ഇതു പരിശോധിച്ച കോടതി അതിരൂക്ഷ വിമര്‍ശനമാണ് കേന്ദ്ര നിലപാടില്‍ വ്യക്തമാക്കിയത്. ദുരന്തബാധിതരുടെ വസ്തുവില്‍ ജപ്തി നടപടികള്‍ സ്റ്റേ ചെയ്തു കോടതി കേന്ദ്രത്തിന്റെ ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കരുത്തുറ്റ ഭാഷയില്‍ വ്യക്തമാക്കി. സമാന ദുരന്തം നേരിട്ട മമമൊ, ഗുജറാത് തുടങ്ങി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ സാമ്പത്തിക സഹായം കോടതിയുടെ മുന്നിലുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തിനോട് അവഗണനയാണെന്നും ചിറ്റമനയം അംഗീകരിക്കില്ലെന്നും കോടതി പറഞ്ഞു. കേന്ദ്ര നിലപാട് അസ്വസ്ഥതപ്പെടുത്തുന്നു എന്നും തുടര്‍നടപടിക്ക് ബാങ്കുകളെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കുന്നു എന്നും കോടതി. ദുരന്തനിവാരണ ചട്ടത്തില്‍ വായ്പ എഴുതിത്തള്ളാന്‍ വ്യവസ്ഥ ഇല്ലെന്നാണ് കേന്ദ്രം ആവര്‍ത്തിച്ച് കോടതി അറിയിച്ചത്. കേന്ദ്രത്തിന് അധികാരം ഇല്ലെന്ന ന്യായം പറയാതെ താല്പര്യമില്ലെങ്കില്‍ അങ്ങനെ പറയൂ എന്നും കോടതി പരിഹസിച്ചു.ഭരണഘടനാപരമായ വഴികള്‍ കേന്ദ്രത്തിന്റെ മുന്നിലുള്ളപ്പോള്‍ അതിന് മനസ്സുണ്ടോ എന്നതാണ് പ്രധാനമെന്നും കോടതി വിമര്‍ശിച്ചു. കേരള ബാങ്ക് അടക്കമുള്ള ബാങ്കുകള്‍ വായ്പ എഴുതിത്തള്ളിയത് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വായ്പ നല്‍കിയ ദേശസാത്കൃത ബാങ്കുകളുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട കോടതി ഇവര്‍ റിക്കവറി നടപടികളുമായി മുന്നോട്ടു പോവുകയാണെങ്കില്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും വ്യക്തമാക്കി .

16 കോടി മുടക്കി 400 കോടി തൂക്കി ; ഇന്ന് ചെലവ് 125 കോടി, റെക്കോര്‍ഡ് കളക്ഷനുമായി കാന്താര 2ഒരു സിനിമ റിലീസ് ചെയ്യുക അതിന് ...
07/10/2025

16 കോടി മുടക്കി 400 കോടി തൂക്കി ; ഇന്ന് ചെലവ് 125 കോടി, റെക്കോര്‍ഡ് കളക്ഷനുമായി കാന്താര 2

ഒരു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച പ്രതികരണം ലഭിച്ച് മുന്നേറുക എന്നത് വലിയ കാര്യമാണ്. ഇത്തരത്തില്‍ ഹിറ്റായി മാറിയ സിനിമകള്‍ക്ക് ഒരു രണ്ടാം ഭാഗം വരിക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. കാരണം ആദ്യ ഭാഗം അത്രത്തോളം ഇംപാക്ട് പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനൊപ്പമോ അല്ലെങ്കില്‍ അതിനും മേലെ നില്‍ക്കുന്നതായിരിക്കണം രണ്ടാം ഭാഗം. അത്തരത്തില്‍ മലയാളികള്‍ അടക്കം ഏറ്റെടുത്ത കാന്താര സിനിമയുടെ പ്രിക്വല്‍ ആണ് പ്രേക്ഷകരെ ഒന്നാകെ അമ്പരിപ്പിക്കുന്നത്. വന്‍ ദൃശ്യവിസ്മയവും പ്രകടനവും മേക്കിങ്ങുമെല്ലാം സമ്മാനിച്ച കാന്താര ചാപ്റ്റര്‍ 1 കേരളത്തില്‍ അടക്കം മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുകയാണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തില്‍ 300 കോടി എന്ന നേട്ടം ആഗോളതലത്തില്‍ നേടി കാന്താര ചാപ്റ്റര്‍ 1 പ്രദര്‍ശനം തുടരുകയാണ്. പ്രമുഖ ട്രാക്കര്‍ന്മാരുടെ റിപ്പോര്‍ട്ട് പ്രകാരം 370 കോടിയാണ് ഇതുവരെ കാന്താര 1 നേടിയിരിക്കുന്ന കളക്ഷന്‍. 255.75 കോടിയാണ് ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷന്‍. ഗ്രോസ് കളക്ഷന്‍ 307 കോടിയും ആണ്. ഓവര്‍സീസില്‍ നിന്നും 63 കോടി രൂപയാണ് പടം കളക്ട് ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, കര്‍ണാടകയില്‍ നിന്നും മികച്ച കളക്ഷനാണ് കാന്താരയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ര്‍ണാടകയിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് കാന്താര ച്പ്റ്റര്‍ 1. കെജിഎഫ് 2വിന്റെ കളക്ഷനെ മറികടന്നാണ് കാന്താര ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 183 കോടിയാണ് കെജിഎഫ് 2 നേടിയതെങ്കില്‍, ആദ്യ വാരാന്ത്യത്തില്‍ 183.60 കോടിയാണ് കാന്താര നേടിയത്.

ശബരിമല സ്വര്‍ണ്ണപാളി വിവാദത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള അന്വേഷണം ആരംഭിക്കുംപത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപാള...
07/10/2025

ശബരിമല സ്വര്‍ണ്ണപാളി വിവാദത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള അന്വേഷണം ആരംഭിക്കും

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപാളി വിവാദത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച്ച ആരംഭിക്കും. നിര്‍ദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വെള്ളിയാഴ്ച്ച അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും യോഗം ചേര്‍ന്ന് അന്വേഷണ സംഘം തുടര്‍ നടപടികള്‍ ആലോചിക്കുക. നിലവില്‍ ദേവസ്വം വിജിലന്‍സ് പകുതിയില്‍ കൂടുതല്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം ഇന്നും നിയമസഭയില്‍ ആളിക്കത്തിക്കാന്‍ പ്രതിപക്ഷം. ഇന്നലത്തെ പോലെ ഇന്നും ചോദ്യോത്തര വേളയില്‍ പ്രശ്‌നം ഉന്നയിക്കും. സ്വര്‍ണ്ണം മോഷണം പോയെന്ന ഹൈക്കോടതി കണ്ടെത്തലിന്റ അടിസ്ഥാനത്തില്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ കടുപ്പിക്കാന്‍ ആണ് പ്രതിപക്ഷ നീക്കം. ദേവസ്വം മന്ത്രിയുടെയും ബോര്‍ഡ് പ്രസിഡന്റിന്റെയും രാജി ആണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയാല്‍ ചര്‍ച്ച കാമെന്നായിരുന്നു ഇന്നലെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

ദുല്‍ഖറിന്റെ അടക്കം 6 ആഢംബര വാഹനങ്ങള്‍ കസ്റ്റഡിയില്‍ തുടരും, 33 വാഹനങ്ങള്‍ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റികൊച്ചി :...
07/10/2025

ദുല്‍ഖറിന്റെ അടക്കം 6 ആഢംബര വാഹനങ്ങള്‍ കസ്റ്റഡിയില്‍ തുടരും, 33 വാഹനങ്ങള്‍ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി

കൊച്ചി : ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത 33 വാഹനങ്ങള്‍ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. 6 വാഹനങ്ങള്‍ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയില്‍ തുടരുകയാണ്. ദുല്‍ഖറിന്റെ വാഹനം ഉള്‍പ്പെടെ കസ്റ്റഡിയിലുണ്ട്. റെയ്ഡ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടും പിടികൂടാനായത് 39 വാഹനങ്ങള്‍ മാത്രമാണ്. ഓപ്പറേഷന്‍ നുംഖോറില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുകയാണ്. പരിശോധന തുടങ്ങിയപ്പോള്‍ തന്നെ വിദേശത്ത് നിന്നെത്തിച്ച വാഹനങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. അന്വേഷണത്തിന് തമിഴ്‌നാട്, കര്‍ണാടക പൊലീസിന്റെ സഹായം തേടും. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കേരളത്തില്‍ എത്തിച്ചത് 200 ഓളം വാഹനങ്ങളെന്നാണ് കസ്റ്റംസിന്റെ നിഗമനം. എന്നാല്‍, 39 വാഹനങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. അന്വേഷിച്ചുചെന്ന പലയിടത്തും കസ്റ്റംസ് സംഘത്തിന് വാഹനം കണ്ടെത്താനായില്ല. ഇതോടെയാണ് അന്വേഷണം ബെംഗളുരൂവിലേക്കും ചെന്നൈയിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനം. പരിശോധനയ്ക്ക് കര്‍ണാടക, തമിഴ്‌നാട് പൊലീസിന്റെ സഹായം തേടും. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരി?ഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ജി പരി?ഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2004 മോഡല്‍ വാഹനം ഇറക്കുമതി ചെയ്തത് റെഡ് ക്രോസ് ആണെന്നും 5 വര്‍ഷമായി ഉപയോ?ഗിക്കുന്ന വാഹനം രേഖകള്‍ പ്രകാരം നിയമവിധേയമായാണ് വാങ്ങിയതെന്നുമാണ് ദുല്‍ഖറിന്റെ വാദം. കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വാഹനം ശരിയായി സൂക്ഷിക്കാന്‍ സാധ്യതയില്ലെന്നും തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Address

Kaloor
Kochi
682017

Alerts

Be the first to know and let us send you an email when DrishyaVision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share