SORA Update

SORA Update Sora

14/08/2026

"സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം"

സെക്രട്ടേറിയറ്റിന് മുന്നില്‍ യു.പി.എസ്.ടി ഉദ്യോഗാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍. ശം...
14/08/2026

സെക്രട്ടേറിയറ്റിന് മുന്നില്‍ യു.പി.എസ്.ടി ഉദ്യോഗാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍. ശംസുദ്ദീനുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായത്തിലെത്തിയത്. പ്രശ്‌നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഉദ്യോഗാര്‍ഥികള്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.

ഒഴിവില്ലാതെ പി.എസ്.സി നോട്ടിഫിക്കേഷന്‍ ഇറക്കുന്ന നടപടിയും ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഫിഷറീസ് സ്‌കൂളുകളിലും യു.പി അധ്യാപക നിയമനത്തിനുള്ള സാധ്യത പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്ന കാര്യവും പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഉറപ്പുനല്‍കിയ സമയപരിധിക്കുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് ഉദ്യോഗാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കി.

2025 ഒക്ടോബറിലാണ് യു.പി.എസ്.ടി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ആദ്യ അധ്യയന വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഒരാള്‍ക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.

പല സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥി-അധ്യാപക അനുപാതം പുനഃക്രമീകരിച്ച് കൂടുതല്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ പ്രധാന ആവശ്യം.

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാര്‍ സ്‌പോണ്‍സറെ തെരഞ്ഞെടുത്തത് പൊലീസ...
14/08/2026

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാര്‍ സ്‌പോണ്‍സറെ തെരഞ്ഞെടുത്തത് പൊലീസ് നല്‍കിയ വിശദമായ റിപ്പോര്‍ട്ട് അവഗണിച്ചാണെന്ന് ആരോപണം. സ്‌പോണ്‍സര്‍ഷിപ്പിനായി മറ്റു പലരെയും സമീപിച്ചെങ്കിലും ഫലം കാണാതെ വന്ന ഘട്ടത്തിലാണ് സ്വകാര്യ കമ്പനി സ്‌പോണ്‍സര്‍ഷിപ്പ് വാഗ്ദാനവുമായി മുന്നോട്ടുവന്നത്.

സ്‌പോണ്‍സര്‍ കമ്പനിയുടെ പശ്ചാത്തലം വിശദീകരിച്ച് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍, കമ്പനിയുമായുള്ള സര്‍ക്കാര്‍ പങ്കാളിത്തം ഭാവിയില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയരാന്‍ ഇടയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം. അന്നത്തെ ആഭ്യന്തര സെക്രട്ടറിയുടെ അഭിപ്രായവും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നാണ് സൂചന.

സ്‌പോണ്‍സര്‍ കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളുടെ വിവരങ്ങളും പൊലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പുകള്‍ അവഗണിച്ച് സര്‍ക്കാരും ബന്ധപ്പെട്ട മന്ത്രിയും സ്‌പോണ്‍സറുമായി മുന്നോട്ടുപോയെന്നാണ് ആരോപണം.

വിഷയം പിന്നീട് പലതവണ വിവാദമായപ്പോഴും രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറിയിരുന്നു. ഫിഫയുടെ അനുമതി ലഭിക്കുന്നതിന് മുമ്പ് മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ടീമിന്റെ വരവിന് യാതൊരു സാധ്യതയുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതായാണ് വിവരം.

ഒരു രാജ്യാന്തര ഫുട്‌ബോള്‍ മത്സരം സംസ്ഥാനത്ത് നടത്തുമ്പോള്‍ സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ വഴി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെയും തുടര്‍ന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെയും ഫിഫയെയും സമീപിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

അര്‍ജന്റീന ടീമിന്റെ വരവ് നടക്കില്ലെന്ന് വ്യക്തമാകുന്നത് മലബാര്‍ മേഖലയിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനിടയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വന്‍തുകയുടെ സാമ്പത്തിക ഇടപാടായതിനാല്‍ ഫണ്ടിന്റെ ഉറവിടം അന്വേഷിച്ച് കേന്ദ്ര ഏജന്‍സികള്‍ എത്താന്‍ സാധ്യതയുണ്ടെന്നും ഇത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം.

എന്നാല്‍, പൊലീസ് റിപ്പോര്‍ട്ടിലെ മുന്നറിയിപ്പുകളൊന്നും പരിഗണിക്കാതെയാണ് മന്ത്രിയും സര്‍ക്കാരും മെസ്സി-അര്‍ജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

യുഇഎഫ്എ സൂപ്പർ കപ്പ് ഫൈനൽ മത്സരത്തിലെ പ്രധാന റഫറിയായി തിളങ്ങിഓസ്ട്രിയ: ഏതൊരു കളിക്കാരനെയും പോലെ ലോകകപ്പിൽ വിസിൽ മുഴക്കുക...
14/08/2026

യുഇഎഫ്എ സൂപ്പർ കപ്പ് ഫൈനൽ
മത്സരത്തിലെ പ്രധാന റഫറിയായി തിളങ്ങി

ഓസ്ട്രിയ: ഏതൊരു കളിക്കാരനെയും പോലെ ലോകകപ്പിൽ വിസിൽ മുഴക്കുക എന്നത് ഒരു ഫുട്ബോൾ റഫറിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. വർഷങ്ങളോളം താലോലിച്ചോമനിച്ച സ്വപ്നം. ഒടുവിൽ തന്റെ മുപ്പത്തിനാലാം ജന്മദിനത്തിൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ അമേരിക്കയിലേക്ക് വിമാനം കയറിയതാണ് സോമാലിയൻ റഫറിയായ ഒമർ അർത്താൻ.

എന്നാൽ ലോകം മുഴുവൻ ഉറ്റുനോക്കുന്ന വേദിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങിയ ആ മനുഷ്യനെ മിയാമി വിമാനത്താവളത്തിൽ വെച്ച് അമേരിക്കൻ അധികൃതർ തടഞ്ഞു. ചെയ്യാത്ത തെറ്റുകളുടെ പേരിൽ, വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് 11 മണിക്കൂറോളം തടഞ്ഞുവെച്ച ശേഷം അവരയാളെ നാടുകടത്തി. ആ നിമിഷം തകർന്നുപോയത് ഒമർ അർത്താന്റെ മാത്രം സ്വപ്നമായിരുന്നില്ല, മറിച്ച് യുദ്ധക്കെടുതികളിൽ വെന്തുരുകുന്ന ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷ കൂടിയായിരുന്നു.

ആഭ്യന്തരയുദ്ധത്തിന്റെ തീപ്പൊരികൾ ചിതറുന്ന സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിന്റെ തെരുവുകളിൽ നിന്നാണ് അർത്താന്റെ കായിക ജീവിതം തുടങ്ങുന്നത്. കളിക്കളത്തിൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് കളിക്കാരനാവുക എന്ന മോഹം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും, ഫുട്ബോളിനോടുള്ള പ്രണയം അയാളെ വിസിൽ കയ്യിലേന്താൻ പ്രേരിപ്പിച്ചു. തെരുവിൽ പരിശീലനത്തിന് പോകുമ്പോൾ ബോംബ് സ്ഫോടനങ്ങളുടെ ശബ്ദം കേട്ട് വഴിമാറി ഓടേണ്ടിവന്നിട്ടുള്ള ആ യുവാവ്, തന്റെ കഠിനാധ്വാനം കൊണ്ട് ഒന്നുമില്ലായ്മയിൽ നിന്ന് ഫിഫയുടെ ഔദ്യോഗിക റഫറി പദവിയിലേക്ക് ഉയർന്നുവന്നു. എന്നാൽ എല്ലാ തിരിച്ചടികളെയും തോൽപ്പിച്ച് ലോകകപ്പിന്റെ വലിയ വേദിയിലെത്തിയപ്പോൾ, അപമാനത്തിന്റെ കണ്ണീരുമായി അയാൾക്ക് ജന്മനാട്ടിലേക്ക് മടങ്ങേണ്ടിവന്നു.

Read More In Comments

ദേശീയഗാനം മാത്രം ആലപിച്ചാൽ മതിയെന്ന്  സർക്കുലർതിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ ...
14/08/2026

ദേശീയഗാനം മാത്രം ആലപിച്ചാൽ മതിയെന്ന് സർക്കുലർ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കണമെന്ന് നിർദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച പുതിയ സർക്കുലറിലാണ് വന്ദേമാതരം പരാമർശിക്കാതെ, ദേശീയഗാനം മാത്രം ആലപിച്ചാൽ മതിയെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

സ്കൂളുകളിൽ സ്വാതന്ത്ര്യദിന ചടങ്ങുകൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിലാണ് ഈ കാര്യങ്ങൾ വിശദീകരിക്കുന്നത്. ഓഗസ്റ്റ് 15ന് നടക്കുന്ന പരിപാടികളിൽ ദേശീയഗാനാലാപനം നിർബന്ധമായും ഉണ്ടാകണമെന്നും ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്നും സർക്കുലർ ചൂണ്ടിക്കാണിക്കുന്നു.

ദേശീയപതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട കൃത്യമായ പ്രോട്ടോക്കോൾ നിർദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും, ആഘോഷങ്ങളുടെ ഭാഗമായി സ്കൂളുകളിൽ ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

Read More In Comments

ഇതിഹാസത്തിന്റെ ആ ഇന്നിങ്സിനിന്നും മധുരപ്പതിനേഴ്ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ ഓഗസ്റ്റ് 14 എന്ന തീയ...
14/08/2026

ഇതിഹാസത്തിന്റെ ആ ഇന്നിങ്സിനിന്നും മധുരപ്പതിനേഴ്

ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ ഓഗസ്റ്റ് 14 എന്ന തീയതിക്ക് എക്കാലവും സുവർണ്ണ ശോഭയാണ്. 1990 ഓഗസ്റ്റ് 14നാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ രമേശ് ടെൻഡുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറി അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ഓൾഡ് ട്രഫോർഡ് ടെസ്റ്റിൽ പിറന്ന ആ ഇന്നിംഗ്സിന് 36 വർഷങ്ങൾ പൂർത്തിയാകുമ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ആ ഓർമ്മകൾ ഇന്നും തിളങ്ങിനിൽക്കുന്നു.

അന്ന് വെറും 17 വയസ്സും 112 ദിവസവും മാത്രം പ്രായമുണ്ടായിരുന്ന സച്ചിൻ, മാഞ്ചസ്റ്ററിൽ പുറത്താകാതെ നേടിയ 119 റൺസ് കേവലം ഒരു സെഞ്ച്വറി മാത്രമായിരുന്നില്ല, മറിച്ച് ഇംഗ്ലണ്ടിന് മുന്നിൽ ഉറപ്പായ തോൽവിയിലേക്ക് വീണുപോകുമായിരുന്ന ഇന്ത്യയെ രക്ഷിച്ച ധീരോദാത്തമായ ഒരു പോരാട്ടം കൂടിയായിരുന്നു. ഇംഗ്ലണ്ട് മുന്നിൽ വെച്ച 408 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ നിര 6 വിക്കറ്റിന് 183 റൺസ് എന്ന നിലയിൽ തകർച്ചയിലായപ്പോഴാണ് ക്രീസിലേക്ക് ആ പതിനേഴുകാരൻ എത്തിയത്.

തോൽവി മുഖാമുഖം കണ്ട ആ നിർണ്ണായക ഘട്ടത്തിൽ മുതിർന്ന താരം മനോജ് പ്രഭാകറിനെ ഒപ്പം കൂട്ടി സച്ചിൻ നടത്തിയ പൊരുതൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഇംഗ്ലീഷ് പേസ് പടയെ അത്യന്തം സഹിഷ്ണുതയോടും ആക്രമണോത്സുകതയോടും നേരിട്ട ഈ സഖ്യം ഒടുവിൽ മത്സരം സമനിലയിൽ എത്തിക്കുകയും, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിൽ സച്ചിൻ എന്ന അത്ഭുത ബാലൻ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ടെസ്റ്റിൽ അരങ്ങേറി വൈകാതെ തന്നെ ശതകം തികച്ചെങ്കിലും, ഏകദിന ഫോർമാറ്റിൽ സച്ചിന് തന്റെ ആദ്യ സെഞ്ച്വറിക്കായി നാല് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. 1994 സെപ്റ്റംബർ 9-ന് കൊളംബോയിൽ നടന്ന സിംഗർ വേൾഡ് സീരീസിൽ ഓസ്ട്രേലിയയ്‌ക്കെതിരെ തന്റെ 79ാം ഏകദിന മത്സരത്തിലാണ് സച്ചിൻ ആദ്യമായി മൂന്നക്കം കടന്നത്. അന്ന് ഓപ്പണറായി ഇറങ്ങി 130 പന്തുകളിൽ നിന്ന് 110 റൺസ് നേടിയ സച്ചിൻ ഇന്ത്യയ്ക്ക് മികച്ച വിജയവും സമ്മാനിച്ചു.

Read More In Comments

പാര്‍ലമെന്റിലെ 'ലുങ്കിവാല' വിവാദങ്ങള്‍ക്കിടെ സഭയില്‍ കൗതുകമായി മുസ്ലിം ലീഗ് എം.പി. പി.വി. അബ്ദുല്‍ വഹാബിന്റെ 'മുണ്ട് കൈമ...
14/08/2026

പാര്‍ലമെന്റിലെ 'ലുങ്കിവാല' വിവാദങ്ങള്‍ക്കിടെ സഭയില്‍ കൗതുകമായി മുസ്ലിം ലീഗ് എം.പി. പി.വി. അബ്ദുല്‍ വഹാബിന്റെ 'മുണ്ട് കൈമാറ്റം'. ബി.ജെ.പി എം.പി. സുഷ്മിതാ ദേവ് സി.പി.എം എം.പി. ജോണ്‍ ബ്രിട്ടാസിനെ 'ലുങ്കീവാല' എന്ന് വിളിച്ചതിനെത്തുടര്‍ന്ന് സഭയില്‍ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലായിരുന്നു സംഭവം.

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരള സ്പെഷ്യല്‍ മുണ്ട് ധരിച്ച് സഭയിലെത്തിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച അബ്ദുല്‍ വഹാബ് കുര്‍ത്തയും പൈജാമയും ധരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. മറ്റ് കേരള എംപിമാരെപ്പോലെ മുണ്ടും ഷര്‍ട്ടും ധരിക്കാത്തത് എന്തുകൊണ്ടാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തോട് ചോദിച്ചു.

ബുധനാഴ്ച സഭയില്‍ ഹാജരാകാതിരുന്നതിനാല്‍ 'ലുങ്കിവാല' വിവാദവും തുടര്‍ന്നുള്ള മുണ്ട് പ്രതിഷേധവും അബ്ദുല്‍ വഹാബ് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഒരു മുണ്ട് നല്‍കി. പൈജാമയ്ക്ക് മുകളില്‍ തന്നെ അദ്ദേഹം മുണ്ട് ഉടുക്കുകയും ചെയ്തു.

എന്നാല്‍ കുറച്ചുസമയത്തിന് ശേഷം പൈജാമയ്ക്ക് മുകളില്‍ മുണ്ട് ഉടുക്കുന്നത് അസൗകര്യമാണെന്ന് തോന്നിയതോടെ അബ്ദുല്‍ വഹാബ് മുണ്ട് ഊരി മടക്കി സീറ്റിന് മുന്നിലെ മേശപ്പുറത്ത് വെച്ചു.

ഇതിനിടെ കേരള എംപിമാരുടെ മുണ്ട് പ്രതിഷേധത്തെക്കുറിച്ച് കൗതുകം തോന്നിയ ബി.ജെ.പി എം.പി. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ അബ്ദുല്‍ വഹാബിനെ സമീപിച്ച് മലയാളികള്‍ ധരിക്കുന്ന മുണ്ടിനെക്കുറിച്ച് അന്വേഷിച്ചു. തുടര്‍ന്ന് മേശപ്പുറത്തിരുന്ന മുണ്ട് അബ്ദുല്‍ വഹാബ് സന്തോഷത്തോടെ രാധാ മോഹന്‍ ദാസിന് സമ്മാനിക്കുകയായിരുന്നു

"തൂഫാനിൽ രാഷ്ട്രീയം കലർത്തരുത്"ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലതിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരെ നടക്കുന്ന ശക്തമാ...
14/08/2026

"തൂഫാനിൽ രാഷ്ട്രീയം കലർത്തരുത്"
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരെ നടക്കുന്ന ശക്തമായ 'ഓപ്പറേഷൻ തൂഫാൻ' നടപടികളിൽ ആരും രാഷ്ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെ, കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ലഹരി കേസുമായി ബന്ധപ്പെട്ട് പിടിയിലായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും ഏത് രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവരായാലും അവർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ലഹരി വിരുദ്ധ ദൗത്യത്തിന്റെ തലവനായ ഐ.ജി പുട്ട വിമല ആദിത്യയെ സ്ഥാനത്തുനിന്ന് മാറ്റിയെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും, അദ്ദേഹം സ്വകാര്യ ആവശ്യങ്ങൾക്കായി താൽക്കാലികമായി അവധിയിൽ പ്രവേശിച്ചതാണെന്നും ആഭ്യന്തര മന്ത്രി വിശദീകരിച്ചു.

ഐ.ജി പുട്ട വിമല ആദിത്യയും താൽക്കാലിക ചുമതല വഹിക്കുന്ന ഐ.ജി ആർ. നിശാന്തിനിയും അത്യന്തം കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആർക്കും സ്വാധീനിക്കാൻ കഴിയാത്ത സ്വഭാവ മഹിമയുള്ളവരാണ് ഇരുവരെന്നും, അവധി കഴിഞ്ഞെത്തിയാൽ പുട്ട വിമല ആദിത്യക്ക് ചുമതല തിരികെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന അതിർത്തി കടന്നുള്ള ലഹരിക്കടത്തിന്റെ പ്രധാന കണ്ണികളെയും സൂത്രധാരന്മാരെയും വലയിലാക്കാൻ അയൽസംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. തമിഴ്‌നാട്, കർണാടക ഡി.ജി.പിമാരും മുഖ്യമന്ത്രിമാരും പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും അവരുമായി ചേർന്നുള്ള സംയുക്ത നീക്കത്തിലൂടെ മാത്രമേ മുഖ്യ കുറ്റവാളികളിലേക്ക് എത്താൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

വരാനിരിക്കുന്ന ഓണക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം ലഹരി പരിശോധനകളും പട്രോളിംഗും കൂടുതൽ കർശനമാക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾ കൂട്ടായ ആലോചനകൾക്ക് ശേഷം കൈക്കൊണ്ട തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് പോലീസിനെ ഭയപ്പെടാതെ ഇനി ധൈര്യപൂർവ്വം പരാതിയുമായി സ്റ്റേഷനുകളിൽ ചെല്ലാം. കുറ്റവാളികൾ മാത്രമാണ് പോലീസിനെയും നിയമത്തെയും ഭയപ്പെടേണ്ടതെന്നും, ജനസൗഹൃദ അന്തരീക്ഷം പോലീസ് സ്റ്റേഷനുകളിൽ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ലോങ് ജം...
14/08/2026

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ലോങ് ജംപില്‍ വെള്ളിമെഡല്‍ നേടിയ ശ്രീശങ്കര്‍ മുരളിക്കും പുരുഷന്മാരുടെ പാരാ അത്ലറ്റിക്‌സില്‍ 100 മീറ്ററില്‍ വെള്ളിമെഡല്‍ നേടിയ മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

12 വയസ്സിന് താഴെയുള്ളവരുടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായ ദിവി ബിജേഷിനും അണ്ടര്‍ 23 ഏഷ്യന്‍ ഗെയിംസിലെ മിക്‌സഡ് റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായ സാന്ദ്ര മോള്‍ സാബുവിനും 20 ലക്ഷം രൂപ വീതം സമ്മാനമായി നല്‍കും.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീന്തലില്‍ ഫൈനലിലെത്തിയ സാജന്‍ പ്രകാശിനും 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഫൈനലിസ്റ്റായ അന്‍സ ബാബുവിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കും.

ശ്രീശങ്കര്‍ മുരളിയുടെയും മുഹമ്മദ് ബാസിലിന്റെയും പരിശീലകര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കായികമന്ത്രി ഒ.ജെ. ജനീഷാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയിരുന്നതിനെക്കാള്‍ 10 ലക്ഷം രൂപ വര്‍ധിപ്പിച്ചാണ് ഇത്തവണ മെഡല്‍ ജേതാക്കളായ കായിക താരങ്ങള്‍ക്കുള്ള സമ്മാനത്തുക നല്‍കുന്നതെന്നും കായികമന്ത്രി ഒ.ജെ ജനീഷ് വ്യക്തമാക്കി.

റെയിൽവേ സ്റ്റേഷന്റെ വൃത്തി കണ്ടമ്പരന്ന് പഞ്ചാബി സഞ്ചാരികേരളത്തിന്റെ വടക്കേയറ്റത്തെ പ്രധാന റെയിൽവേ സ്റ്റേഷനായ കാസർകോട് റെ...
14/08/2026

റെയിൽവേ സ്റ്റേഷന്റെ വൃത്തി
കണ്ടമ്പരന്ന് പഞ്ചാബി സഞ്ചാരി

കേരളത്തിന്റെ വടക്കേയറ്റത്തെ പ്രധാന റെയിൽവേ സ്റ്റേഷനായ കാസർകോട് റെയിൽവേ സ്റ്റേഷന്റെ ശുചിത്വവും സൗകര്യങ്ങളും കണ്ട് അമ്പരന്ന് പഞ്ചാബി യാത്രികൻ. പ്രമുഖ ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ അന്മോൽ സന്ധു തന്റെ ‘ബാക്പാക്കർ അന്മോൽ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഇതിനോടകം എട്ട് ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയ്ക്ക് ‘ഇത് ജപ്പാനല്ല, കേരളമാണ്’ എന്ന തലക്കെട്ടാണ് അന്മോൽ നൽകിയിരിക്കുന്നത്. മാലിന്യങ്ങളോ പൊടിയോ ഇല്ലാത്ത വൃത്തിയുള്ള പ്ലാറ്റ്‌ഫോമുകളും ട്രാക്കുകളും വീഡിയോയിൽ അദ്ദേഹം കാണിക്കുന്നു. സാധാരണ റെയിൽവേ സ്റ്റേഷനുകളിൽ കാണുന്ന തിരക്കുകൾക്ക് പകരം ട്രെയിൻ കാത്തിരിക്കുന്ന യാത്രക്കാരുടെ ശാന്തമായ അന്തരീക്ഷവും, മസാജ് ചെയറുകൾ ഉൾപ്പെടുന്ന പ്രത്യേക ലോഞ്ചുകളും അദ്ദേഹത്തെ ഏറെ ആകർഷിച്ചു.

പഠിച്ച കാലം തൊട്ടേ കേട്ടിരുന്ന ‘വിദ്യാഭ്യാസമുള്ളവരും പുരോഗമന ചിന്താഗതിയുള്ളവരുമായ ജനങ്ങളുടെ നാട്’ എന്ന വിശേഷണം നേരിട്ട് അനുഭവിച്ചറിയാൻ സാധിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിൽ ഇത്രയും വൃത്തിയുള്ള ഒരു റെയിൽവേ സ്റ്റേഷൻ താൻ ആദ്യമായാണ് കാണുന്നതെന്നും, കേരളത്തിൽ കാലുകുത്തിയ ആദ്യ ദിവസം തന്നെ കാസർകോട് തന്റെ മനസ്സ് കീഴടക്കിയെന്നും അന്മോൽ കൂട്ടിച്ചേർത്തു.

വീഡിയോ വൈറലായതോടെ കാസർകോടുകാരും മലയാളി സോഷ്യൽ മീഡിയ ഉപയോക്താക്കളും അദ്ദേഹത്തിന് ഹൃദ്യമായ വരവേൽപ്പാണ് നൽകുന്നത്. സപ്തഭാഷാ സംഗമഭൂമിയായ കാസർകോടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും ബേക്കൽ കോട്ട, റാണിപുരം, അനന്തപുര തടാക ക്ഷേത്രം എന്നിവ സന്ദർശിക്കാനും നിരവധി പേർ കമന്റുകളിലൂടെ അദ്ദേഹത്തെ ക്ഷണിക്കുന്നുണ്ട്.

Address

Kochi
Kochi
682001

Alerts

Be the first to know and let us send you an email when SORA Update posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share