03/09/2026
ജിയോസിൻ ക്രണസ് ഓർബിറ്റിലെ ആദ്യ ഇന്ത്യൻ ഭൗമനിരീക്ഷണ ഉപഗ്രഹം
സവിശേഷതകളാണ്.
ദൗത്യം: ഇഒഎസ്-05 / ജിസാറ്റ്-1
റോക്കറ്റ്: ജിഎസ്എൽവി-എഫ്17
വിക്ഷേപണ തീയതി: 2026 സെപ്റ്റംബർ 4
സമയം: പുലർച്ചെ 2:55
സ്ഥലം: ശ്രീഹരിക്കോട്ട, സെക്കൻഡ്
ലോഞ്ച് പാഡ് ലിയോയിൽനിന്ന് ജിയോയിലേക്ക്
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് ഐഎസ്ആർഒ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 വിക്ഷേപിക്കുന്നത്.
ജിഎസ്എൽവി റോക്കറ്റ് ശ്രേണിയിലെ #പത്തൊൻപതാമത് വിക്ഷേപണമാണിതെന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.
സെപ്റ്റംബർ നാലിന് പുലർച്ചെ 2.55-നാണ് വിക്ഷേപണം.
ജിയോസിൻ ക്രണസ് ഓർബിറ്റിൽ ഇന്ത്യ ആദ്യമായി ഒരു ഭൗമനിരീക്ഷണ ഉപഗ്രഹം സ്ഥാപിക്കുന്നുവെന്ന സവിശേഷതയും ഈ ദൗത്യത്തിനുണ്ട്.
ഈ ദൗത്യത്തെ ശ്രദ്ധേയമാക്കുന്നത് ഇഒഎ സ്-05 ഉപഗ്രഹം വിന്യസിക്കപ്പെടുന്ന ഭ്രമണപഥത്തിൻ്റെ സവിശേഷതകളാണ്.
സാധാരണയായി ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ ഭൂമിയോട് അടുത്തുള്ള 'ലോ എർത്ത് ഓർബിറ്റുകളിലാണ് വിന്യസിക്കാറുള്ളത്.
എന്നാൽ, എൻജിനുകൾ ഉപയോഗിച്ച് ഇന്ത്യയുടെ ചരിത്രത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് പോകും.
ആദ്യമായി ഭൂമിയിൽ നിന്ന് ഏകദേശം 36,000 കിലോമീറ്റർ അകലെയുള്ള 'ജിയോസിൻ ക്രണസ് ഓർബിറ്റിൽ അഥവാ ഭൂസ്ഥിര ഭ്രമണപഥത്തിലാണ് ഇഒഎസ്-05 സ്ഥാപിക്കുന്നത്.
ഇവിടെയുള്ള ഉപഗ്രഹം ഭൂമിയുടെ കറക്കത്തിനൊപ്പംതന്നെ കറങ്ങുന്നു. അതായത് സ്ഥിരമായി അതേ സ്ഥാനത്തുതന്നെ നിൽക്കും.
ഇതുവഴി ഇന്ത്യയുടെയും അയൽരാജ്യങ്ങളുടെയും മുകളിൽ ഒരു 'കാവലായി പ്രവർത്തിക്കാൻ ഇതിനു സാധിക്കും.
ജിയോസിൻക്രണസ് ഭ്രമണപഥത്തിലേക്കുള്ള ഉപഗ്രഹത്തിൻ്റെ യാത്ര ഒരു ദീർഘദൂര യാത്രയാണ്.
അതുകൊണ്ടുതന്നെ ഈ ദൗത്യം അതിസങ്കീർണമാവുകയും ചെയ്യും.
ഉപഗ്രഹം വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന ജിഎ സ്എൽവി-എഫ്17 റോക്കറ്റ് ഉപഗ്രഹത്തെ നേരിട്ട് അതിൻ്റെ അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തിക്കില്ല.
പകരം സബ്-ജി യോസിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റ്' എന്ന താത്കാലിക പാതയിലേക്കാണ് എത്തിക്കുക.
റോക്കറ്റ് ഉപഗ്രഹത്തെ ഈ പാതയിൽ എത്തിച്ച ശേഷം, ബാക്കി ദൂരം ഉപഗ്രഹം സ്വന്തം
ഊർജം ലാഭിക്കാനും അതുവഴി ചെലവ് കുറയ്ക്കാനുമാണ് ഈ നീക്കം.
റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുമ്പോൾ അതിൻ്റെ ഭൂമിയോട് ഏറ്റവും അടുത്ത ദൂരം 170 കിലോമീറ്ററും, ഏറ്റവും കൂടിയ ദൂരം 28,934 കിലോമീറ്ററുമായിരിക്കും.
റോക്കറ്റിൽനിന്ന് വേർപെട്ടുകഴിഞ്ഞാൽ ഇഒഎസ്-05 അതിന്റെ സ്വന്തം പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് യാത്ര തുടരും.
ഉപഗ്രഹത്തിലെ എൻജിനുകൾ പലതവണ ജ്വലിപ്പിച്ചുകൊണ്ട് ഭ്രമണപഥത്തിൻ്റെ ഉയരം ഘട്ടംഘട്ടമായി ഉയർത്തും.
ഒടുവിൽ ഭൂമധ്യരേഖയ്ക്ക് മുകളിൽ 35,786 കിലോമീറ്റർ ഉയരത്തിലുള്ള സ്ഥിരമായ ഭൂസ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹം നിലയുറപ്പിക്കും.
ഈ യാത്ര പൂർത്തിയാക്കിയ ശേഷം ഉപഗ്രഹത്തിലെ സെൻസറുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ പുതിയ ഉപഗ്രഹത്തിൻ്റെ ജോലി ആരംഭിക്കും.
രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സുരക്ഷാ മേഖലകളിൽ ഇഒഎസ്-05 നൽകുന്ന വിവരങ്ങൾ വലിയ സ്വാധീനം ചെലുത്തും.
#തത്സമയ വിവരങ്ങൾ ലഭ്യമാകുന്നതോടെ #കാലാവസ്ഥാ നിരീക്ഷണം,
#ദുരന്തനിവാരണം,
#കൃഷി-പരിസ്ഥിതി,
#സുരക്ഷ
തുടങ്ങിയ മേഖലകളിൽ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനാവും.
ചുഴലിക്കാറ്റുകൾ, പെട്ടെന്നുണ്ടാകുന്ന മേഘവിസ്ഫോടനങ്ങൾ എന്നിവ തത്സമയം നിരീക്ഷിക്കാനും കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും ഇത് സഹായിക്കും.
പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ അവയുടെ ഗതി നിരീക്ഷിക്കാനും ഈ ഉപഗ്രഹത്തിൻ്റെ സഹായത്തോടെ സാധിക്കും.
ഇന്ത്യയുടെ അതിർത്തികളിലും തന്ത്രപ്രധാന മേഖലകളിലും തുടർച്ചയായ നിരീക്ഷണം സാധ്യമാകുന്നതിനാൽ ദേശീയ സുരക്ഷാ സംവിധാനങ്ങൾക്ക് അനിവാര്യമായ സൈനിക നീക്കങ്ങൾക്ക് സഹായകമാവും.