TOC News

TOC News public information for all categories people it's can help your knowledge

ചെറുന്നിയൂർ ജയപ്രസാദിനും ശ്രീകുമാർ മാരാത്തിനും അവാർഡ്ഓച്ചിറ ക്ലാപ്പന പ്രിയദർശിനികലാ-സാംസ്കാരികവേദി ഏർപ്പെടുത്തിയ, നാടകരം...
09/09/2025

ചെറുന്നിയൂർ ജയപ്രസാദിനും ശ്രീകുമാർ മാരാത്തിനും അവാർഡ്

ഓച്ചിറ ക്ലാപ്പന പ്രിയദർശിനി
കലാ-സാംസ്കാരികവേദി ഏർപ്പെടുത്തിയ, നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ കെ.ടി. മുഹമ്മദ് സ്മാരക അവാർഡിന് ചെറുന്നിയൂർ ജയപ്രസാദും,

മികച്ച നവാഗത നാടകരചയിതാവിനുള്ള സി.ആർ. മനോജ് പുരസ്കാരത്തിന് ശ്രീകുമാർ മാരാത്ത് അർഹരായി.

ശ്രീകുമാർ മാരാത്ത്. സ്വദേശം ചോറ്റാനിക്കര.1996 മുതൽ സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടറായി കലാജീവിതത്തിനു തുടക്കം.,

വിവിധ സംവിധായകരുടെ കീഴിൽ അസിസ്റ്റൻറ് ഡയറക്ടറായി അസോസിയേറ്റ് ഡയറക്ടറായും 12 ഓളം സിനിമകൾ ചെയ്തു.

2015 ആദ്യ തിരക്കഥ (സിനിമ- ഇതിനുമപ്പുറം). 2017 "ദ ക്രാബ് " എന്ന സിനിമയ്ക്ക് തിരക്കഥയും സംവിധാനവും നിർവഹിച്ചു.

വിവിധ ചാനലുകളിലായി നാലോളം സീരിയലുകൾക്ക് തിരക്കഥയും സംഭാഷണവും എഴുതി.

2009 ൽ പയ്യന്നൂർ മുരളിയുടെ കീഴിൽ തൃപ്പൂണിത്തുറ സൂര്യയിൽ നടനായി പ്രൊഫഷണൽ നാടക രംഗത്ത് വന്നു .

2010 ൽ അങ്കമാലി അക്ഷയ്ക്ക് വേണ്ടി ആദ്യ പ്രൊഫഷണൽ നാടകം. ( "പറയാൻ ഏറെ പ്രിയപ്പെട്ടത്"..)

2012 ൽ കൊച്ചിൻ പുലരിക്ക് വേണ്ടി "കഥയല്ല ജീവിതം" എന്ന നാടകം എഴുതി .
2016 ആലുവ പ്രതീക്ഷയ്ക്ക് വേണ്ടി "അതാണ് സത്യം" എന്ന നാടകം എഴുതി. .

2020 മുതൽ കോട്ടയം സുരഭി ,
വടകര കാഴ്ച കമ്മ്യൂണിക്കേഷൻസ്,

കൊച്ചിൻ സംഘമിത്ര,
കൊല്ലം അനശ്വര,
തിരുവനന്തപുരം മലയാള നാടകവേദി
ഓച്ചിറ ധ്വനി എന്നീ സമിതികൾക്ക് നാടകം എഴുതി,

ആനിമേഷൻ സീരീസുകൾക്ക് (കാർട്ടൂൺ) കഥയും തിരക്കഥയും എഴുതിവരുന്നു..

11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

പയ്യന്നൂർ മുരളി, അനിൽ മുഹമ്മദ്, പി. പദ്‌മകുമാർ, പി. രാധാകൃ ഷ്ണക്കുറുപ്പ്, സജീവ് മാമ്പറ എന്നിവരുടെ പാനലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

പുരസ്ക്കാരങ്ങൾ 15-ന് പ്രിയദർശിനി നാടകരാവിന്റെ സമാപനസമ്മേളനത്തിൽ സി.ആർ. മഹേഷ് എംഎൽഎ സമ്മാനി ക്കുമെന്ന് വേദി പ്രസിഡന്റ് എ.എ സ്.എം. ഇക്ബാൽ, സെക്രട്ടറി ബി. ശ്രീകുമാർ എന്നിവർ അറിയിച്ചു.

കണയന്നൂർ പഴമ! കണയന്നൂർ പെരുമ!!ഏ.ഡി. 1762 ൽ രൂപീകൃതമായ രാജ്യത്തെ ആദ്യതാലൂക്കുകളിലൊന്നായ കണയന്നുരിന് വിസ്തൃ‌തവും വിമോഹനവുമ...
09/09/2025

കണയന്നൂർ പഴമ! കണയന്നൂർ പെരുമ!!

ഏ.ഡി. 1762 ൽ രൂപീകൃതമായ രാജ്യത്തെ ആദ്യതാലൂക്കുകളിലൊന്നായ കണയന്നുരിന് വിസ്തൃ‌തവും വിമോഹനവുമായ ഒരു ചരിത്രമാണുള്ളത്.

ഇന്ന് 28 വില്ലേജുകളുമായി
5 നിയമസഭാമണ്‌ഡലങ്ങളിലും
2 ലോകസഭാമണ്‌ഡലങ്ങളിലും വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് കണയന്നൂർ.

കിഴക്ക് കൈപ്പട്ടൂർ വില്ലേജും,
തെക്ക് കീച്ചേരി വില്ലേജും ,
പടിഞ്ഞാറ് മുളവുകാട് വില്ലേജും ,
വടക്ക് ചേരാനെല്ലൂർ വില്ലേജും
കണയന്നൂർ താലൂക്കിന്റെ അതിരുകളാകുന്നു.

കേരളത്തിൻ്റെ വ്യവസായ കേന്ദ്രമായ എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രങ്ങളത്രയും ഈ താലൂക്കിലാണെന്നതും കണയന്നൂരിൻ്റെ പെരുമ തന്നെ.

2008 -ാം ആണ്ടിൽ താലൂക്കിനെ ചരിത്രപ്രാധാന്യമറിയാത്തവർ വെട്ടിമുറിക്കാൻ ശ്രമിച്ചപ്പോൾ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി എതിർക്കുകയായിരുന്നു.

ആയിരത്തിലധികം സ്ഥലനാമങ്ങളാൽ നിബിഡമായ കണയന്നൂർ താലൂക്കിൽ കണയന്നൂർ ദേശം എന്നത് ചോറ്റാനിക്കര പഞ്ചായത്തിലാണ്.

വിശ്വപ്രസിദ്ധമായ ശ്രീ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കു കിഴക്കു ഭാഗത്തായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.

കൊച്ചി രാജ്യമെന്നത് പഴയ പെരുമ്പടപ്പ് സ്വരൂപമായിരുന്നു.

അവരുടെ കിരീടധാരണത്തിൻ്റെ പ്രാരംഭചടങ്ങുകളായ വൈദിക കർമ്മങ്ങൾ അനുഷ്‌ഠിച്ചിരുന്നത് തിരുവഞ്ചിക്കുളത്തുള്ള തേവരുടെ സന്നിധിയിലും, കിരീടധാരണം പെരുമ്പടപ്പുകാരുടെ മൂലസ്ഥാനമായ വന്നേരിയിൽ ചിത്രകൂടത്തിൽ വെച്ചുമായിരുന്നു.

1698 മുതൽ 1722 വരെ കൊച്ചിരാജ്യം ഭരിച്ചിരുന്ന രാജാവിൻ്റെ കിരീടധാരണാവസരത്തിൽ ചിത്രകൂടം ഉൾപ്പെട്ട വന്നേരിനാട് സാമൂതിരിക്ക് അധീനപ്പെട്ടു പോയതിനാലും അന്നുവരെ അത് വീണ്ടെടുക്കാൻ സാധിക്കാതിരുന്നതിനാലും ചിത്രകുടത്തിൽ വച്ചു മാത്രമേ കിരീടധാരണം നടത്തുവെന്ന് അദ്ദേഹം ഉഗ്രശപഥം ചെയ്‌തതിനാലും ആ പ്രതിഞ്ജയെ മാനിച്ച് കൊച്ചിരാജാക്കന്മാർ മനോഹരവും നവരത്നഖചിതവുമായ പൊൻകിരീടം ശിരസ്സിൽ ധരിക്കാറില്ലായിരുന്നു.

1791 ആഗസ്റ്റ് മാസം (966-ാം ആണ്ട് ചിങ്ങമാസം) ആഡംബരരഹിതമായ, എന്നാൽ പരമ്പരാ സിദ്ധങ്ങളായ ചടങ്ങുകളനുസരിച്ച് കൊച്ചിരാജാവായി രാജാരാമവർമ്മ കുഞ്ഞിപ്പിള്ള തമ്പുരാൻ എന്ന കൊച്ചിരാജ്യത്തിൻ്റെ ശക്തൻ തമ്പുരാൻ, സ്ഥാനാരോഹണം ചെയ്‌തു.

ഇത് കൊച്ചിരാജ്യത്തിൻ്റെ പ്രൗഢഗംഭീരമായ കാലഘട്ടമായിരുന്നു. ഒപ്പം കണയന്നുരിൻ്റെയും.

ജീവിതത്തിൻ്റെ ഒരുഘട്ടം കണയന്നൂരിൽ താമസിച്ച അദ്ദേഹം ഇവിടെ വസിച്ചു കൊണ്ടാണ് ഹിൽപാലസ് കൊട്ടാരം പണി കഴിപ്പിച്ചത്.

പെരുമ്പടപ്പ് സ്വരൂപത്തിൽ ലയിച്ചിരുന്ന കുരുനാടിൻ്റെ തലസ്ഥാനമായിരുന്ന കണയന്നൂരിന് ആദ്യകാലം മുതൽ തന്നെ ഈ വംശത്തിൻ്റെ ഒരു പ്രധാനസ്ഥാനമായിരുന്നു.

തന്മൂലം കിരീടധാരണ ചടങ്ങുകൾക്ക് ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനം കണയന്നൂർ കോവിലകത്തിനും ഉണ്ടായിരുന്നു.

കൊച്ചിക്കും തൃപ്പൂണിത്തുറയ്ക്കും ഒപ്പം കണയന്നൂരിലും ശക്തൻ തമ്പുരാൻ അദ്ദേഹത്തിൻ്റെ കിരീടധാരണം പുരസ്‌കരിച്ചു ചെയ്യേണ്ട ചടങ്ങുകൾ ലോപം കൂടാതെ ചെയ്തു‌.

രാജഭരണകാലത്ത് തൃപ്പൂണിത്തുറയിലും കണയന്നൂരിലും ഒരേ നിലവാരത്തിലുള്ള കോവിലകങ്ങളായിരുന്നു.

രണ്ടിടത്തും കിരീടധാരണ ചടങ്ങുകൾ ഉണ്ടായിരുന്നെങ്കിലും കാലചക്രത്തിൽ കണയന്നൂർ തീർത്തും അവഗണിക്കപ്പെട്ടു ക്ഷേത്രങ്ങളും.

കണയന്നൂർ ശ്രീധർമ്മ ശാസ്‌താക്ഷേതവും, ശ്രീ മഹാഗണപതി ക്ഷേത്രവും ഉൾപ്പെടുന്ന ക്ഷേത്ര സമുച്ചയം കോവിലകം ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ഇരുപ്രതിഷ്‌ഠകളും നിർവ്വഹിച്ചത് ശക്തൻ തമ്പുരാൻ. രാജഭരണത്തിന് തിരശ്ശീല വീണതോടെ ശ്രീധർമ്മശാസ്‌താക്ഷേത്രം ഈ പ്രദേശത്തെ നായർ കരയോഗത്തിന് വിട്ടുകൊടുത്തു.

ധാർമ്മിക ചക്രവർത്തിയായ ഋഷിതുല്യനായ മഹാനുഭാവൻ ശക്തൻ തമ്പുരാനെ സഭക്ത്യാദരം നമസ്ക്‌കരിക്കുന്നു.

"ബഹുജനഹിതായ ബഹുജനസുഖായ" എന്ന തത്വത്തിലുറച്ച് രാജ്യം ഭരിച്ചിരുന്ന കൊച്ചി രാജകുടുംബത്തിനൊപ്പം രാജഭരണം മാറിയതോടെ കണയന്നുരിനും മങ്ങലേറ്റു. പിന്നീട് 1960 കളുടെ അവസാനത്തിൽ കണയന്നൂർ കോവിലകം പൊളിച്ചു മാറ്റപ്പെട്ടു.

ഇന്ന്, രാജഭരണത്തിൻ്റെ പ്രൗഢിയോ, രാജഭടന്മാരോ, കുതിരകുളമ്പടിയോ ഇല്ലാത്ത ഇവിടെ ഇരുക്ഷേത്രങ്ങളുടെയും സർവ്വ ജനങ്ങളുടെയും ഐശ്വര്യത്തിനും കണയന്നൂരിൻ്റെ നഷ്ടപ്രതാപം വീണ്ടെടുക്കുവാനും വേണ്ടി പ്രയത്നിക്കുന്ന ഒരു കൂട്ടം സുമനസ്സുകളുണ്ട്. ഇതൊരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവട്ടം പോലെ ആശാവഹമാണ്, പ്രതീക്ഷാനിർഭരവുമാണ്.

ചരിത്രം അവലംബം : പുത്തേഴത്ത് രാമൻ മേനോൻ ശക്തൻ തമ്പുരാൻ്റെ കൈയ്യൊപ്പോടെ എഴുതി പ്രസിദ്ധീകരിച്ച
"ശക്തൻ തമ്പുരാൻ" എന്ന കൃതി

08/09/2025
08/09/2025
08/09/2025
08/09/2025
08/09/2025
08/09/2025
കരിയിലകൾ, പ്രകൃതിയുടെ സ്വന്തം ജൈവവളം: ************************************ഇന്ന് നമ്മുടെയെല്ലാം പറമ്പുകളിലും വഴിയോരങ്ങളില...
08/09/2025

കരിയിലകൾ,
പ്രകൃതിയുടെ സ്വന്തം ജൈവവളം:
************************************
ഇന്ന് നമ്മുടെയെല്ലാം പറമ്പുകളിലും വഴിയോരങ്ങളിലും വെറുതെ കിടന്നു നശിക്കുന്ന ഒരു ജൈവവസ്തുവാണ് കരിയിലകൾ. പലപ്പോഴും മാലിന്യമായി കണക്കാക്കി കത്തിച്ചുകളയുന്ന ഇവ, യഥാർത്ഥത്തിൽ കൃഷിക്കും മണ്ണിനും പ്രകൃതിക്കും ഒരുപോലെ ഗുണകരമായ ഒരു നിധിയാണ്.

ചെടികൾക്ക് ആവശ്യമായ ഒട്ടേറെ പോഷകങ്ങൾ സംഭരിക്കുന്നതിനൊപ്പം, മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും ഈർപ്പം നിലനിർത്താനും കളകളെ നിയന്ത്രിക്കാനും കരിയിലകൾക്ക് കഴിവുണ്ട്. വളരെ കുറഞ്ഞ ചെലവിൽ, പൂർണമായും പ്രകൃതി സൗഹൃദമായ ഒരു കൃഷിരീതിക്ക് കരിയിലകൾ നൽകുന്ന സംഭാവനകൾ ചെറുതല്ല. പ്രകൃതി വിഭവങ്ങളെ പാഴാക്കാതെ ഉപയോഗിക്കുന്നതിലൂടെ, നമുക്ക് മണ്ണിന്റെ ജീവൻ തിരികെ കൊണ്ടുവരാനും ആരോഗ്യമുള്ള വിളകൾ ഉത്പാദിപ്പിക്കാനും സാധിക്കും. അതുകൊണ്ടുതന്നെ, കരിയിലകളെ വെറും ഉണങ്ങിയ ഇലകളായി കാണാതെ, മണ്ണിലേക്കുള്ള ഒരു മുതൽമുടക്കായി നമുക്ക് പരിഗണിക്കാം.

കരിയില കൃഷിയിൽ ഉപയോഗിക്കുമ്പോൾ ഉള്ള ഗുണങ്ങൾ:
******************************************
ഒരു സാധാരണ ഇലയിൽ കാണപ്പെടുന്ന മൂലകങ്ങൾ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സൾഫർ, കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവയാണ്. ഇവയൊക്കെയാണ് ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ പോഷകങ്ങൾ. അവയെല്ലാം മണ്ണിന്റെ ആരോഗ്യത്തിനും ചെടികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. മണ്ണിൽ വീഴുന്ന ഇലകൾ, മണ്ണിലെ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെയും മണ്ണിരകളെ പോലുള്ള ചെറുജീവികളുടെയും പ്രവർത്തനഫലമായി സാവധാനം അഴുകി ജൈവവളമായി മാറുന്നു. ഈ പ്രക്രിയയിലൂടെ, കരിയിലകളിൽ അടങ്ങിയിട്ടുള്ള മൂലകങ്ങൾ മണ്ണിലേക്ക് തിരികെ എത്തുന്നു.

ജൈവകാർബൺ (Organic Carbon) എന്നത് മണ്ണിന്റെ ജീവനാണ്. മണ്ണിന്റെ ഘടന, ജലം സംഭരിക്കാനുള്ള കഴിവ്, പോഷകങ്ങളുടെ ലഭ്യത എന്നിവയെല്ലാം ജൈവകാർബണിനെ ആശ്രയിച്ചിരിക്കുന്നു. ഇലകൾ അഴുകി മണ്ണിൽ ചേരുമ്പോൾ, അവയിലെ കാർബൺ മണ്ണിലെ ജൈവകാർബണിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠത കൂട്ടുന്നതോടൊപ്പം മരങ്ങൾക്കും സസ്യങ്ങൾക്കും ആവശ്യമായ പോഷകങ്ങളെ മണ്ണിൽ നിലനിർത്താനും സഹായിക്കുന്നു.

കരിയില മണ്ണിൽ ചേർക്കുമ്പോൾ അത് മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുകയും, മണ്ണിനെ അയവുള്ളതും വായുസഞ്ചാരമുള്ളതുമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ചെടികളുടെ വേരുകൾക്ക് എളുപ്പത്തിൽ വളരാൻ അവസരം നൽകുന്നു. കരിയില മണ്ണിൽ പുതയിടുന്നത് വഴി മണ്ണിന്റെ ഈർപ്പം നിലനിർത്താൻ സാധിക്കും. ഇത് വേനൽക്കാലത്ത് ചെടികൾ ഉണങ്ങിപ്പോകാതെ സംരക്ഷിക്കുകയും ഇടയ്ക്കിടെ നനയ്‌ക്കേണ്ട ആവശ്യം കുറയ്ക്കുകയും ചെയ്യും. കട്ടിയുള്ള കരിയില പാളി സൂര്യപ്രകാശം മണ്ണിലേക്ക് എത്തുന്നത് തടയുകയും അതുവഴി കളകളുടെ വളർച്ചയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഗ്രോബാഗിൽ കരിയില ചേർക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ:
*****************************************
ഗ്രോബാഗുകൾക്ക് ഭാരം കൂടുന്നത് അവയെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കും. കരിയിലകൾക്ക് ഭാരം കുറവായതുകൊണ്ട് മണ്ണ്, ചാണകപ്പൊടി തുടങ്ങിയവയ്ക്ക് പകരം ഒരു ഭാഗം കരിയില ചേർക്കുന്നത് ഗ്രോബാഗിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കും. കരിയിലകൾ അയഞ്ഞ ഘടനയുള്ളതിനാൽ ഗ്രോബാഗിനുള്ളിൽ വായുസഞ്ചാരം വർദ്ധിപ്പിക്കുന്നു. ഇത് ചെടികളുടെ വേരുകൾക്ക് എളുപ്പത്തിൽ ആഴത്തിലേക്ക് വളരാനും പോഷകങ്ങളും വെള്ളവും വലിച്ചെടുക്കാനും സഹായകമാകും.

കരിയിലകൾ വെള്ളം കെട്ടിനിൽക്കുന്നത് തടയുകയും അധികമുള്ള വെള്ളം എളുപ്പത്തിൽ പുറത്തേക്ക് പോകാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് വേരുകൾ അഴുകിപ്പോകാനുള്ള സാധ്യത കുറയ്ക്കുന്നു. ഗ്രോബാഗിൽ ചേർത്ത കരിയിലകൾ സാവധാനം അഴുകി ജൈവവളമായി മാറുമ്പോൾ അത് മണ്ണിന് ജൈവകാർബൺ അടക്കമുള്ള ആവശ്യമായ മൂലകങ്ങൾ നൽകുന്നു. ഇത് വളങ്ങൾ വേഗത്തിൽ ചെടികൾക്ക് വലിച്ചെടുക്കാൻ സഹായിക്കുന്നു.

കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി:
****************************************
കരിയില നേരിട്ടോ അല്ലെങ്കിൽ കമ്പോസ്റ്റ് രൂപത്തിലോ ഉപയോഗിക്കാം. കരിയില കമ്പോസ്റ്റാകുമ്പോൾ, മണ്ണിലെ സൂക്ഷ്മാണുക്കൾക്കും മണ്ണിരകൾക്കും ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു. കരിയില കമ്പോസ്റ്റാക്കി മാറ്റുന്നത് ചെടികൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്ന ഒരു മികച്ച ജൈവവളമാണ്. ഇത് രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും.

ഏകദേശം ഒരു ചാക്ക് നിറയെ ഉണങ്ങിയ കരിയിലകൾ, പച്ചിലകളും പച്ചക്കറി അവശിഷ്ടങ്ങളും.ഉണ്ടെങ്കിൽ നല്ലത്. പുതിയ ചാണകം അല്ലെങ്കിൽ E.M. ലായനി പോലെയുള്ള കമ്പോസ്റ്റിങ് ആക്സിലറേറ്റർ (കമ്പോസ്റ്റിങ് വേഗത്തിലാക്കാൻ), കുറച്ചു വെള്ളം എന്നിവയാണ് കമ്പോസ്റ്റ് ഉണ്ടാക്കാൻ വേണ്ട വസ്തുക്കൾ.

ദീർഘചതുരാകൃതിയിൽ ഒരു കുഴിയെടുക്കുകയോ അല്ലെങ്കിൽ ഒരു വലിയ ഗ്രോബാഗോ, ഒരു വലിയ പ്ലാസ്റ്റിക് ചാക്കോ ആയാലും മതി. ആദ്യം അതിൽ ഒരു ലെയർ മണ്ണ് ഇടുക. അതിന് ശേഷം ഒരു ലെയർ കരിയില ഇടുക. അതിന് മുകളിൽ വീണ്ടും ചെറുതായി മണ്ണിടുക അതിന് മുകളിൽ കുറച്ച് ചാണക വെള്ളമോ E. M. ലായനിയോ തളിച്ച് കൊടുക്കുക. വിണ്ടും കരിയില ഒരു ലെയർ ഇടുക അതിന് മുകളിൽ മണ്ണിടുക വീണ്ടും നനയ്ക്കുക, അങ്ങനെ കുഴി നിറഞ്ഞ ശേഷം അതിന് മുകളിൽ ചണ ചാക്കിട്ട് മൂടുക.

ഉണങ്ങിയ കരിയിലയുടെ പാളിക്കു മുകളിൽ പച്ചിലകൾ, പച്ചക്കറി അവശിഷ്ടങ്ങൾ, അടുക്കളയിലെ മറ്റു ജൈവമാലിന്യങ്ങൾ എന്നിവ ചേർക്കുന്നതും നല്ലതാണ്. കമ്പോസ്റ്റ് വേഗത്തിലാക്കാൻ ഈ പച്ച ജൈവവസ്തുക്കൾ സഹായിക്കും. എല്ലാ പാളികളും നനയ്ക്കുക. കമ്പോസ്റ്റിൽ ആവശ്യത്തിന് ഈർപ്പം ഉണ്ടായിരിക്കണം, പക്ഷേ വെള്ളം കെട്ടിനിൽക്കാൻ പാടില്ല. രണ്ടാഴ്ചയിലൊരിക്കൽ കമ്പോസ്റ്റ് നന്നായി ഇളക്കിക്കൊടുക്കണം. ഇത് കമ്പോസ്റ്റിലേക്ക് വായു സഞ്ചാരം ഉറപ്പാക്കുകയും അഴുകൽ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും. ഏകദേശം 2-3 മാസത്തിനുള്ളിൽ കരിയില കമ്പോസ്റ്റ് ഉപയോഗിക്കാൻ പാകമാകും. നല്ല കറുത്ത നിറവും മണ്ണുപോലെ അയഞ്ഞ ഘടനയുമുള്ള കമ്പോസ്റ്റ് തയ്യാറായിക്കഴിഞ്ഞാൽ ചെടികൾക്ക് ഉപയോഗിക്കാം.

കരിയിലകൾ നേരിട്ടും കരിയില കമ്പോസ്റ്റ് ആക്കിയും കൃഷിയിൽ ഉപയോഗിക്കുമ്പോൾ പ്രകൃതിക്ക് ദോഷമില്ലാത്തതും ചെലവ് കുറഞ്ഞതും മണ്ണിന്റെ ഫലഭൂയിഷ്ഠത കാലക്രമേണ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതുമാണ്. അതിനാൽ, കരിയിലകളെ പാഴാക്കിക്കളയാതെ കൃഷിക്ക് ഉപയോഗിക്കുന്നത് നമ്മുടെ മണ്ണിന്റെ ആരോഗ്യത്തിനും സുസ്ഥിരമായ കാർഷികവൃത്തിക്കും വളരെ അത്യാവശ്യമായ ഒരു കാര്യമാണ്..........

#മലയാളകൃഷി #ഓർഗാനിക്കൃഷി #കൃഷിതൊഴിൽ #കൃഷിപഠനം #കൃഷിപ്രേമി #ഹോംഗാർഡൻ #അടുക്കള #കൃഷി #കൃഷിക്ക് #കേരളം #ടിപ്സ്

Address

Kochi
682314

Telephone

+919744191766

Website

Alerts

Be the first to know and let us send you an email when TOC News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TOC News:

Share