TOC News

TOC News public information for all categories people it's can help your knowledge

 #ആദരാഞ്ജലികൾ... മുളന്തുരുത്തി കുഴിപ്പനത്തിൽ  #കാർത്യായനി(88) നിര്യാതയായി.സംസ്കാരം : നാളെ (05-09-2026) ഉച്ചയ്ക്ക് ഒരു മണ...
04/09/2026

#ആദരാഞ്ജലികൾ...

മുളന്തുരുത്തി കുഴിപ്പനത്തിൽ #കാർത്യായനി(88) നിര്യാതയായി.

സംസ്കാരം : നാളെ (05-09-2026) ഉച്ചയ്ക്ക് ഒരു മണിക്ക് പെരുമ്പിള്ളി സ്വർഗ്ഗീയം സ്മശാനത്തിൽ

ശാസ്ത്രപ്രേമികൾക്കും ആകാശനിരീക്ഷകർക്കും ഒരു സന്തോഷവാർത്ത. അന്താരാഷ്ട്ര ബഹിരാകാശ നിലയം  #ഇന്ന് (സെപ്റ്റംബർ 4, വെള്ളി) കേര...
04/09/2026

ശാസ്ത്രപ്രേമികൾക്കും ആകാശനിരീക്ഷകർക്കും ഒരു സന്തോഷവാർത്ത.

അന്താരാഷ്ട്ര ബഹിരാകാശ നിലയം
#ഇന്ന് (സെപ്റ്റംബർ 4, വെള്ളി) കേരളത്തിന്റെ ആകാശത്ത് ദൃശ്യമാകും.

ടെലിസ്‌കോപ്പോ ബൈനോക്കുലറോ ഇല്ലാതെ തന്നെ നമുക്കിത് നേരിട്ട് കാണാൻ സാധിക്കും.

എപ്പോൾ, എങ്ങനെ കാണാം..?

🔹സമയം: #ഇന്ന് വൈകിട്ട്

ഏകദേശം 7:45 നും 7:48 നും ഇടയിൽ
(19:47 IST).

🔹ദിശ: തെക്ക്-തെക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് ആരംഭിച്ച് വടക്കുകിഴക്ക് ദിശയിലേക്കായിരിക്കും ഇതിന്റെ സഞ്ചാരം.

🔹ദൈർഘ്യം: ആകാശത്ത് ഏകദേശം 65-85 ഡിഗ്രി വരെ ഉയർന്ന തലത്തിൽ എത്തുന്നതിനാൽ 3 മുതൽ 5 മിനിറ്റോളം ഇത് വ്യക്തമായി കാണാം.

🔹എങ്ങനെ തിരിച്ചറിയാം?

മിന്നിമിന്നിയല്ല ബഹിരാകാശ നിലയം കാണപ്പെടുക.

വളരെ വേഗത്തിൽ, സ്ഥിരമായ വെളുത്ത പ്രകാശത്തോടെ ആകാശത്തിലൂടെ നീങ്ങുന്ന ഒരു വലിയ പ്രകാശബിന്ദു പോലെയായിരിക്കും ഇത് ദൃശ്യമാകുക.

യഥാർത്ഥത്തിൽ സൂര്യപ്രകാശം ഇതിന്റെ സോളാർ പാനലുകളിൽ തട്ടി പ്രതിഫലിക്കുന്നതിനാലാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇത് ഇത്രയധികം തിളക്കത്തോടെ കാണപ്പെടുന്നത്.

🔹ശ്രദ്ധിക്കേണ്ട കാര്യം:മേഘാവൃതമല്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിൽ മാത്രമേ ഈ ദൃശ്യം പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കൂ.

പ്രകാശ മലിനീകരണം കുറഞ്ഞ, ഉയരമുള്ള കെട്ടിടങ്ങളോ മരങ്ങളോ കാഴ്ച മറയ്ക്കാത്ത സ്ഥലങ്ങൾ നിരീക്ഷണത്തിനായി തിരഞ്ഞെടുക്കുക.

മണിക്കൂറിൽ ഏകദേശം 28,000 കിലോമീറ്റർ വേഗതയിൽ, ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്.

04/09/2026

#ചോറ്റാനിക്കര റോഡ് #റെയിൽവേ_സ്റ്റേഷൻ

#നവീകരണം വിശദ വിവരങ്ങളുമായി തൽസമയം ടോക്ക് ന്യൂസ്...

04/09/2026

got over 6,000 reactions on our posts last week! Thanks everyone for your support! 🎉

04/09/2026

#അധ്യാപക_ദിന ആശംസകൾ
ഉദയംപേരൂർ വടക്കേടത്ത് വീട്ടിൽ V.N.ചന്ദ്രൻ സാറുമായി തൽസമയം ടോക്ക് ന്യൂസ്

 #തിയേറ്ററുകളിലെ_ഭക്ഷണക്കൊള്ള_തടയണംസംസ്ഥാനത്തെ മാളുകളിൽ പ്രവർത്തിക്കുന്ന സിനിമ തിയേറ്ററുകളിൽ ലഘു ഭക്ഷണത്തിന് ഈടാക്കുന്ന ...
03/09/2026

#തിയേറ്ററുകളിലെ_ഭക്ഷണക്കൊള്ള_തടയണം

സംസ്ഥാനത്തെ മാളുകളിൽ പ്രവർത്തിക്കുന്ന സിനിമ തിയേറ്ററുകളിൽ ലഘു ഭക്ഷണത്തിന് ഈടാക്കുന്ന അമിത ചാർജ്ജുകളെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിട്ട് കാലങ്ങൾ ഏറെയായി.

25 രൂപയുടെ ചെറിയ ടിൻ കോളയ്ക്ക് 150 രൂപയും,
30 രൂപ വിലവരുന്ന പോപ്കോണിന് 250ലധികം രൂപയും ഈടാക്കി സിനിമ കാണാൻ എത്തുന്ന വരെ കൊള്ളയടിക്കുന്ന രീതി കഴിഞ്ഞകുറെക്കാലമായി തുടരുകയാണ്.

സാധാരണഗതിയിൽ ഒന്നും രണ്ടും ശതമാനം വില കൂട്ടി സാധനങ്ങൾ വിൽക്കുന്നതിൽ ഒരു ന്യായം പറയാമെങ്കിലും 50 മുതൽ 100% വരെ അധികവില ഈടാക്കുന്ന രീതി പകൽക്കൊള്ള തന്നെയാണ്.

ഇത്തരം സന്ദർഭങ്ങളിൽ എന്തു വില കൊടുത്തും ഉപഭോക്താവ് സാധനം വാങ്ങും എന്ന വിചാരത്തിലാണ് കൊള്ളയടി.

തലസ്ഥാനത്തെ തിയേറ്ററുകളെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരം കോർപ്പറേഷൻ ഇക്കാര്യത്തിൽ ഇടപെടാൻ ഒരുങ്ങുന്നു എന്നതിൻ്റെ സൂചന മേയർ നൽകി കഴിഞ്ഞു.

ഈ പകൽ കൊള്ളക്കെതിരെ പലരും കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തെങ്കിലും തീയറ്ററുകാർ അത് വകവച്ച മട്ടില്ല.

സിനിമാ ടിക്കറ്റിനേക്കാൾ ഉയർന്ന നിരക്കിൽ ലഘുഭക്ഷണ നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് ഹൈക്കോടതി ഒരിക്കൽ വിമർശനവുമായി രംഗത്ത് വരികയും പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾ പ്രദർശനശാലകൾക്കുള്ളിൽ അനുവദിക്കുകയും ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ നിർദ്ദേശത്തെ പോലും അവഗണിച്ചു കൊണ്ടുള്ള തീവെട്ടി കൊള്ള സംസ്ഥാനത്തെ എല്ലാ മാളുകളുമായി ബന്ധപ്പെട്ട തിയേറ്ററുകളിലും അരങ്ങേറുന്നുണ്ട്.

ഒരു ബട്ടർ ബണ് ന് ഓപ്പൺ മാർക്കറ്റിൽ 25 രൂപ ഈടാക്കുമ്പോൾ മാളുകളിൽ അതിൻ്റെ വില 130 രൂപയാണ്.

ചായക്കും കോഫിക്കും ഇരട്ടിലേറെ രൂപ ഈടാക്കുകയും ചെയ്യുന്നു.

ഒരു കുപ്പി വെള്ളത്തിന് ഓപ്പൺ മാർക്കറ്റിൽ 20 രൂപ പരമാവധി ഈടാക്കുമ്പോൾ മാളുകളിൽ ഒരു പ്രത്യേക കമ്പനിയുടെ കുപ്പിവെള്ളം മാത്രം വെച്ച് 100 രൂപ ഈടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

നികുതിയി ലെ വ്യത്യാസമാണ് ഈ വിലക്കയറ്റത്തിന് പിന്നിൽ എന്ന കാരണം പറഞ്ഞാണ് ഇതുമായി ബന്ധപ്പെട്ടവർ പിടിച്ചു നിൽക്കുന്നത്.

ഇത്തരത്തിൽ നടത്തുന്ന പകൽ കൊള്ളയെ കുറിച്ച് നിരവധിതവണ തദ്ദേശസ്ഥാപനങ്ങളിൽ അടക്കം പലരും പരാതി നൽകിയെങ്കിലും അതിനൊന്നും കൃത്യമായ മറുപടി ലഭിച്ചില്ല എന്ന് മാത്രമല്ല പലപ്പോഴും മാളുകളുടെ ഉടമയുടെ ഇംഗിതമനുസരിച്ചാണ് കാര്യങ്ങൾ നീങ്ങി വന്നിരുന്നത്.

ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാകണം എന്ന നിലയിൽ ഉപഭോക്തൃകോടതിയെ വരെ പലരും സമീപിക്കുകയും അനുകൂല നിലപാടുകൾ നേടിയെടുക്കുകയും ചെയ്യുന്നെങ്കിൽ അവയൊന്നും വകവയ്ക്കുന്ന രീതി ഉടമകൾ അവലംബിക്കാറില്ല.

മാത്രമല്ല പുറത്തുനിന്ന് ചോക്ലേറ്റുകൾ പോലും കൊണ്ട് അകത്തു പോകാൻ അനുവദിക്കാത്തവണ്ണം പല പ്രദർശനശാലകളിലും ഗേറ്റ് കീപ്പർമാർ പരിശോധനകളും നടത്തുന്നു.

കുട്ടികൾ അടങ്ങുന്ന ഒരു നാലംഗ കുടുംബത്തിന് സിനിമ കാണണമെങ്കിൽ ടിക്കറ്റിനത്തിൽ തന്നെ ഏകദേശം 1200 രൂപയാകുമ്പോൾ ഭക്ഷണത്തിന് വേറെ ഒരായിരത്തി അഞ്ഞൂറ് രൂപ പ്രദർശന ശാലകൾക്കുള്ളിൽ ചിലവഴിക്കേണ്ടി വരുന്ന അവസ്ഥ തീർച്ചയായും അനീതി തന്നെയാണ്.

രാജ്യത്തെ നിയമമനുസരിച്ച് ഭക്ഷണ സാധനങ്ങൾ ഒരു കൃത്യമായി നിശ്ചയിച്ചിട്ടുള്ള വിലയ്ക്ക് മുകളിൽ വിൽക്കാൻ പാടില്ല എന്നത് അവഗണിച്ച് നടക്കുന്ന പിടിച്ചുപറി ഒരു കാരണവശാലും അംഗീകരിക്കേണ്ടതില്ല.

കമ്പനികൾ നൽകുന്ന ലഘു ഭക്ഷണ സാധനങ്ങൾക്ക് കൃത്യമായ ഒരു മാർക്കറ്റ് പ്രൈസ് നികുതി ഉൾപ്പെടെ ഭക്ഷണം പാക്കറ്റുകളിലും ബോട്ടിലുകളിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതൊന്നും വകവയ്ക്കാതെ അമിതനിരകൾക്ക് ഈടാക്കുന്ന രീതി തീർച്ചയായും നിയമവിരുദ്ധവും കർശന നടപടികളാൽ തടയപ്പെടേണ്ടതുമാണ്.
അതുമാത്രമല്ല ഇക്കാര്യങ്ങളിലെ സാമാന്യ വ്യവസ്ഥകൾ പരസ്യമായി ലംഘിക്കാനുള്ള ധൈര്യം ഇത്തരം സ്റ്റോറുകൾ നടത്തുന്നവർക്ക് ഒരു കാരണവശാലും നൽകാൻ പാടില്ല .

ഇഷ്ടമുള്ള ഭക്ഷണം പരിസരം വൃത്തികേടാക്കാതെ പ്രദർശനശാലകൾക്കുള്ളിൽ വെച്ച് കഴിക്കാനുള്ള അവകാശം തീർച്ചയായും ഉപഭോക്താവ് എന്ന നിലയിൽ ഒരു സിനിമ പ്രേക്ഷകന് ഉണ്ട്.

അതിനെ ലംഘിക്കുക കൂടി ചെയ്യുകയാണ് മാളുകളിൽ കാണുന്ന ഈ പുതിയ കൊള്ളയടി രീതി .

മെട്രോ നഗരങ്ങളിലെ വലിയ പ്രദർശനശാലകളിൽ പോലും ഈടാക്കാത്ത റേറ്റുകളാണ് ലഘു ഭക്ഷണസാധനങ്ങൾക്ക് നമ്മുടെ മാളുകളിലെ തീയേറ്ററുകളിൽ ഈടാക്കുന്നത് എന്നറിയുമ്പോഴാണ് ഈ കൊള്ളയുടെ ഭീകരമായ മുഖം പുറത്തു വരുന്നത്.
തീർച്ചയായും ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം കോർപ്പറേഷൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നറിയുന്നത് നല്ലതാണ്.

അതിനുള്ള ശ്രമം ഉടനെ ആരംഭിക്കും എന്നുള്ള മേയറുടെ പ്രഖ്യാപനം വലിയ ആശ്വാസമാണ് സിനിമ പ്രേമികൾക്ക് നൽകുന്നത്.

വാർത്ത കടപ്പാട് :കേരളകൗമുദി

 #സാന്ധ്യബിന്ദുക്കൾ കവിത :;ബാലചന്ദ്രൻ ചുള്ളിക്കാട്
03/09/2026

#സാന്ധ്യബിന്ദുക്കൾ
കവിത :;ബാലചന്ദ്രൻ ചുള്ളിക്കാട്

ജിയോസിൻ ക്രണസ് ഓർബിറ്റിലെ ആദ്യ ഇന്ത്യൻ ഭൗമനിരീക്ഷണ ഉപഗ്രഹംസവിശേഷതകളാണ്.ദൗത്യം: ഇഒഎസ്-05 / ജിസാറ്റ്-1റോക്കറ്റ്: ജിഎസ്എൽവി...
03/09/2026

ജിയോസിൻ ക്രണസ് ഓർബിറ്റിലെ ആദ്യ ഇന്ത്യൻ ഭൗമനിരീക്ഷണ ഉപഗ്രഹം

സവിശേഷതകളാണ്.

ദൗത്യം: ഇഒഎസ്-05 / ജിസാറ്റ്-1

റോക്കറ്റ്: ജിഎസ്എൽവി-എഫ്17

വിക്ഷേപണ തീയതി: 2026 സെപ്റ്റംബർ 4

സമയം: പുലർച്ചെ 2:55

സ്ഥലം: ശ്രീഹരിക്കോട്ട, സെക്കൻഡ്

ലോഞ്ച് പാഡ് ലിയോയിൽനിന്ന് ജിയോയിലേക്ക്

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് ഐഎസ്ആർഒ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 വിക്ഷേപിക്കുന്നത്.

ജിഎസ്എൽവി റോക്കറ്റ് ശ്രേണിയിലെ #പത്തൊൻപതാമത് വിക്ഷേപണമാണിതെന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.

സെപ്റ്റംബർ നാലിന് പുലർച്ചെ 2.55-നാണ് വിക്ഷേപണം.

ജിയോസിൻ ക്രണസ് ഓർബിറ്റിൽ ഇന്ത്യ ആദ്യമായി ഒരു ഭൗമനിരീക്ഷണ ഉപഗ്രഹം സ്ഥാപിക്കുന്നുവെന്ന സവിശേഷതയും ഈ ദൗത്യത്തിനുണ്ട്.

ഈ ദൗത്യത്തെ ശ്രദ്ധേയമാക്കുന്നത് ഇഒഎ സ്-05 ഉപഗ്രഹം വിന്യസിക്കപ്പെടുന്ന ഭ്രമണപഥത്തിൻ്റെ സവിശേഷതകളാണ്.

സാധാരണയായി ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ ഭൂമിയോട് അടുത്തുള്ള 'ലോ എർത്ത് ഓർബിറ്റുകളിലാണ് വിന്യസിക്കാറുള്ളത്.

എന്നാൽ, എൻജിനുകൾ ഉപയോഗിച്ച് ഇന്ത്യയുടെ ചരിത്രത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് പോകും.

ആദ്യമായി ഭൂമിയിൽ നിന്ന് ഏകദേശം 36,000 കിലോമീറ്റർ അകലെയുള്ള 'ജിയോസിൻ ക്രണസ് ഓർബിറ്റിൽ അഥവാ ഭൂസ്ഥിര ഭ്രമണപഥത്തിലാണ് ഇഒഎസ്-05 സ്ഥാപിക്കുന്നത്.

ഇവിടെയുള്ള ഉപഗ്രഹം ഭൂമിയുടെ കറക്കത്തിനൊപ്പംതന്നെ കറങ്ങുന്നു. അതായത് സ്ഥിരമായി അതേ സ്ഥാനത്തുതന്നെ നിൽക്കും.

ഇതുവഴി ഇന്ത്യയുടെയും അയൽരാജ്യങ്ങളുടെയും മുകളിൽ ഒരു 'കാവലായി പ്രവർത്തിക്കാൻ ഇതിനു സാധിക്കും.

ജിയോസിൻക്രണസ് ഭ്രമണപഥത്തിലേക്കുള്ള ഉപഗ്രഹത്തിൻ്റെ യാത്ര ഒരു ദീർഘദൂര യാത്രയാണ്.
അതുകൊണ്ടുതന്നെ ഈ ദൗത്യം അതിസങ്കീർണമാവുകയും ചെയ്യും.

ഉപഗ്രഹം വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന ജിഎ സ്എൽവി-എഫ്17 റോക്കറ്റ് ഉപഗ്രഹത്തെ നേരിട്ട് അതിൻ്റെ അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തിക്കില്ല.
പകരം സബ്-ജി യോസിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റ്' എന്ന താത്കാലിക പാതയിലേക്കാണ് എത്തിക്കുക.
റോക്കറ്റ് ഉപഗ്രഹത്തെ ഈ പാതയിൽ എത്തിച്ച ശേഷം, ബാക്കി ദൂരം ഉപഗ്രഹം സ്വന്തം
ഊർജം ലാഭിക്കാനും അതുവഴി ചെലവ് കുറയ്ക്കാനുമാണ് ഈ നീക്കം.

റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുമ്പോൾ അതിൻ്റെ ഭൂമിയോട് ഏറ്റവും അടുത്ത ദൂരം 170 കിലോമീറ്ററും, ഏറ്റവും കൂടിയ ദൂരം 28,934 കിലോമീറ്ററുമായിരിക്കും.

റോക്കറ്റിൽനിന്ന് വേർപെട്ടുകഴിഞ്ഞാൽ ഇഒഎസ്-05 അതിന്റെ സ്വന്തം പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് യാത്ര തുടരും.

ഉപഗ്രഹത്തിലെ എൻജിനുകൾ പലതവണ ജ്വലിപ്പിച്ചുകൊണ്ട് ഭ്രമണപഥത്തിൻ്റെ ഉയരം ഘട്ടംഘട്ടമായി ഉയർത്തും.

ഒടുവിൽ ഭൂമധ്യരേഖയ്ക്ക് മുകളിൽ 35,786 കിലോമീറ്റർ ഉയരത്തിലുള്ള സ്ഥിരമായ ഭൂസ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹം നിലയുറപ്പിക്കും.

ഈ യാത്ര പൂർത്തിയാക്കിയ ശേഷം ഉപഗ്രഹത്തിലെ സെൻസറുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ പുതിയ ഉപഗ്രഹത്തിൻ്റെ ജോലി ആരംഭിക്കും.

രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സുരക്ഷാ മേഖലകളിൽ ഇഒഎസ്-05 നൽകുന്ന വിവരങ്ങൾ വലിയ സ്വാധീനം ചെലുത്തും.

#തത്സമയ വിവരങ്ങൾ ലഭ്യമാകുന്നതോടെ #കാലാവസ്ഥാ നിരീക്ഷണം,
#ദുരന്തനിവാരണം,
#കൃഷി-പരിസ്ഥിതി,
#സുരക്ഷ
തുടങ്ങിയ മേഖലകളിൽ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനാവും.

ചുഴലിക്കാറ്റുകൾ, പെട്ടെന്നുണ്ടാകുന്ന മേഘവിസ്ഫോടനങ്ങൾ എന്നിവ തത്സമയം നിരീക്ഷിക്കാനും കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും ഇത് സഹായിക്കും.

പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ അവയുടെ ഗതി നിരീക്ഷിക്കാനും ഈ ഉപഗ്രഹത്തിൻ്റെ സഹായത്തോടെ സാധിക്കും.

ഇന്ത്യയുടെ അതിർത്തികളിലും തന്ത്രപ്രധാന മേഖലകളിലും തുടർച്ചയായ നിരീക്ഷണം സാധ്യമാകുന്നതിനാൽ ദേശീയ സുരക്ഷാ സംവിധാനങ്ങൾക്ക് അനിവാര്യമായ സൈനിക നീക്കങ്ങൾക്ക് സഹായകമാവും.

🎉 Facebook recognized   as a consistent post creator this week!
03/09/2026

🎉 Facebook recognized as a consistent post creator this week!

Address

Kochi
682314

Telephone

+919744191766

Website

Alerts

Be the first to know and let us send you an email when TOC News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TOC News:

Shortcuts

Share