TOC News

TOC News public information for all categories people it's can help your knowledge

 #പിഎം_സൂര്യഭവനംസോളർ പ്ലാൻ്റ്  #സബ്‌സിഡി_300_ദിവസം_കൂടിപിഎം സൂര്യഭവനം പദ്ധതിയനുസരിച്ചുള്ള സബ്‌സിഡിയോടു കൂടി പുരപ്പുറ സോള...
03/06/2026

#പിഎം_സൂര്യഭവനം

സോളർ പ്ലാൻ്റ് #സബ്‌സിഡി_300_ദിവസം_കൂടി

പിഎം സൂര്യഭവനം പദ്ധതിയനുസരിച്ചുള്ള സബ്‌സിഡിയോടു കൂടി പുരപ്പുറ സോളർ പ്ലാന്റുകൾ സ്ഥാപിക്കാൻ ഇനി 300 ദി വസം കൂടി മാത്രം സമയം.

2027 മാർച്ച് 31ന് പദ്ധതി അവസാനിക്കും.

2027നകം ഒരു കോടി വീടുകളിൽ പ്ലാൻ്റുകൾ സ്‌ഥാപിക്കുകയാണ് ലക്ഷ്യം.

ഒരു കിലോവാട്ട് വൈദ്യുതിക്കുള്ള പദ്ധതിക്ക് 30,000 രൂപയും

2 കിലോവാ ട്ടിന് 60,000 രൂപയും

3 കി ലോവാട്ടിന് 78,000 രൂപയുമാണ് സബ്‌സിഡി.

രാജ്യമാകെ ഇതുവരെ 33.33 ലക്ഷം പ്ലാൻ്റുകൾ സ്‌ഥാപിച്ചു.

കേരളത്തിൽ രണ്ടരലക്ഷം കടന്നു.

ഇതുവഴി 986.02 മെഗാ വാട്ട് ശേഷിയാണ് പ്രതീക്ഷിക്കുന്നത്.

സബ്‌സിഡി ഇനത്തിൽ കേരളത്തിൽ ഇതുവരെ 1,701 കോടി രൂപ വിതരണം ചെയ്തു‌.

3.66 ലക്ഷം പേരാണ് കേരളത്തിൽ അപേക്ഷിച്ചത്.

കളഞ്ഞു കിട്ടിയ  #സ്വർണമാല_ഉടമസ്ഥന്_തിരികെ_നൽകി,  #ഓട്ടോ_ഡ്രൈവർ_മാതൃകയായി.  #ചോറ്റാനിക്കര സ്കൂളിന് സമീപമുള്ള ഓട്ടോ സ്റ്റാ...
03/06/2026

കളഞ്ഞു കിട്ടിയ #സ്വർണമാല_ഉടമസ്ഥന്_തിരികെ_നൽകി, #ഓട്ടോ_ഡ്രൈവർ_മാതൃകയായി.

#ചോറ്റാനിക്കര സ്കൂളിന് സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മധു കുമാർ മഠത്തിൽ പറമ്പിലിന് തിങ്കളാഴ്ച വൈകിട്ട് തലയോലപ്പറമ്പിലുള്ള വർക്ക്ഷോപ്പിൽ വച്ച്
6 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല കളഞ്ഞു കിട്ടിയത്.

വർക്ക്ഷോപ്പിലെ ആളുകളോട് പറഞ്ഞെങ്കിലും സ്വർണമായിരിക്കില്ല എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചു തള്ളിയെങ്കിലും ആരെങ്കിലും അന്വേഷിച്ചു വന്നാൽ അറിയിക്കണമെന്ന് പറഞ്ഞു ഫോൺ നമ്പർ കൊടുത്ത ശേഷം പോരുകയായിരുന്നു .

കരിപ്പാടത്തുള്ള ഓട്ടോ ഡ്രൈവർ ആയ സന്തോഷ് കുമാർ എന്നയാളുടെ മാലയാണ് നഷ്ടപ്പെട്ടത് , ഇദ്ദേഹം വർക്ക് ഷോപ്പിൽ ചെന്നിരുന്നതായും വർഷോപ്പിൽ അറിയിച്ചതിനെ തുടർന്നാണ് ഉടമസ്ഥനെ കണ്ടെത്തിയത്.

സന്തോഷ് കുമാർ ചോറ്റാനിക്കരയിൽ എത്തി മധുവിനെ കാണുകയും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിൽ വച്ച് മാല കൈമാറുകയും ചെയ്തു.

കേസിൽ പെട്ട  #ബൈക്ക് വിറ്റ  #എഎസ്ഐക്ക്_സസ്പെൻഷൻ #മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനാപകട കേസിലെ ബ...
03/06/2026

കേസിൽ പെട്ട #ബൈക്ക് വിറ്റ #എഎസ്ഐക്ക്_സസ്പെൻഷൻ

#മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനാപകട കേസിലെ ബൈക്ക് വിൽപന നടത്തിയ എഎസ്ഐയെ സസ്പെൻഡ് ചെയ്തു.

മുളന്തുരുത്തി ‌സ്റ്റേഷനിലെ അഡിഷനൽ എസ്ഐ സജുമോന് എതിരെയാണു റൂറൽ എസ്‌പി നടപടിയെടുത്തത്.

അപകടത്തിൽ ഉടമ മരിച്ചതിനാൽ 9 മാസത്തോളമായി സ്‌റ്റേഷനിൽ സൂക്ഷിച്ചിരുന്ന
ബൈക്കാണ് ഇൻസ്പെക്ടറുടെ പോലും അനുമതി വാങ്ങാതെ എഎസ്ഐ ആക്രിക്കാരനു വിറ്റ് പണം വാങ്ങിയത്.

സംഭവം ചർച്ചയാകുകയും പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതോടെ എഎസ്ഐ ബൈക്ക് തിരികെ എത്തിച്ചു.

വാഹന ഉടമയുടെ ബന്ധുക്കളുടെ അറിവോടെയാണു വിൽപന നടത്തിയതെന്നായിരുന്നു പൊലീസുകാരന്റെ വാദം.

 #ആദരാഞ്ജലികൾ...പിറവം പാഴൂർ മാമ്മലക്കവല യാദവത്തിൽ എൻ .പി . വിജയകുമാറിന്റെയും ഹേമയുടെയും മകൾ   #വേദ_വിനോദ് (41) നിര്യാതയാ...
02/06/2026

#ആദരാഞ്ജലികൾ...
പിറവം പാഴൂർ മാമ്മലക്കവല യാദവത്തിൽ എൻ .പി . വിജയകുമാറിന്റെയും ഹേമയുടെയും മകൾ #വേദ_വിനോദ് (41) നിര്യാതയായി . ഭർത്താവ് : വിനോദ് .
മക്കൾ : നിരഞ്ജന , നിരഞ്ജൻ .

സംസ്കാരം ബുധനാഴ്ച (3/6/26 )ഉച്ചയ്ക്ക് 12 ന് എടയ്ക്കാട്ടുവയൽ പൊതുസ്മശാനത്തിൽ

നമ്മുടെ ഒക്കെ വീട്ടിലെ ഇന്റർനെറ്റ് കണക്ഷനും, അടുക്കളയിലെ ഗ്യാസ് സിലിണ്ടറും, വണ്ടിയിലെ ഇന്ധനവും തടസ്സമില്ലാതെ നമുക്ക് ലഭി...
02/06/2026

നമ്മുടെ ഒക്കെ വീട്ടിലെ ഇന്റർനെറ്റ് കണക്ഷനും, അടുക്കളയിലെ ഗ്യാസ് സിലിണ്ടറും, വണ്ടിയിലെ ഇന്ധനവും തടസ്സമില്ലാതെ നമുക്ക് ലഭിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ കടലിന്റെ ഇരുളാർന്ന ആഴങ്ങളിൽ പണിയെടുക്കുന്ന ഒരു പെൺകരുത്തുണ്ട് #അതുല്യ_കെ_വി.

​പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച്, ലോകത്തിന്റെ ആഴക്കടലുകളിൽ ചരിത്രമെഴുതാൻ ഇറങ്ങിത്തിരിച്ച മലയാളിയായ അതുല്യ, ഇന്ത്യയിലെ ആദ്യത്തെ വനിതാ കൊമേഴ്സ്യൽ ഡൈവർ ആണ്.

സാധാരണ സ്കൂബ ഡൈവിംഗ് എന്നത് കടലിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള വിനോദമാണെങ്കിൽ, അതുല്യ ചെയ്യുന്നത് അതിലേറെ അപകടകരമായ 'കൊമേഴ്സ്യൽ ഡൈവിംഗ്' ആണ്.

കടലിനടിയിലൂടെയുള്ള വലിയ ഓയിൽ-ഗ്യാസ് പൈപ്പ് ലൈനുകൾ, ഇന്റർനെറ്റ് കേബിളുകൾ എന്നിവ കേടുപാടുകൾ വന്നാൽ അറ്റകുറ്റപ്പണികളും വെൽഡിംഗുമെല്ലാം വെള്ളത്തിനടിയിൽ ചെന്ന് ചെയ്യുന്നത് അതുല്യയാണ്.

അത് ചെയ്യാനുള്ള കൊമേഷ്യൽ ലൈസൻസുള്ള ഇന്ത്യയിലെ ഏക വനിതയും അതുല്യയാണ്.

​നമ്മുടെ കണ്ണുകൾ കണ്ടിട്ടില്ലാത്ത ആഴക്കടലിൻ്റ ലോകത്ത് പലയിടങ്ങളിലും ഇവർ എത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന് പിന്നിലെ കടലിനടിയിൽ ഗുഹാമുഖങ്ങൾ പോലുള്ള വിചിത്രമായ നിർമ്മിതികൾ അതുല്യ കണ്ടെത്തിയിട്ടുണ്ട്

കോഴിക്കോട് കടലിടുക്കിൽ ഡൈവ് ചെയ്തപ്പോൾ കുഞ്ഞാലി മരയ്ക്കാരുടെ ഒളിത്താവളമായി കരുതപ്പെടുന്ന ഇടത്ത് പുരാതന പടവുകളും ,പീരങ്കി ഉണ്ടകൾ തറച്ച പാടുകളും ഇവർ കണ്ടെത്തിയിട്ടുണ്ട്.

ഇവയെല്ലാം ചരിത്രപരമായി രേഖപ്പെടുത്തണം എന്നത് അതുല്യയുടെ നീണ്ട നാളത്തെ ആഗ്രഹവും കൂടിയാണ്.

​കടലിനടിയിലെ ശക്തമായ അടിയൊഴുക്കുകളെയും, സ്റ്റോൺ ഫിഷ്, തിരണ്ടി തുടങ്ങിയ അപകടകാരികളായ ജീവികളെയും നേരിട്ടാണ് ഇവർ ഈ ദൗത്യങ്ങൾ പൂർത്തിയാക്കുന്നത്.

കടലിൻ്റ അടിത്തട്ടിൽ ഉള്ളതൊനും നമുക്ക് സ്വന്തമല്ല എന്നും ,കടലിൻ്റ അടിത്തട്ടിലുള്ള ജീവനുകൾ നമ്മളെ പോലെ ഒരു ജീവനാണെന്നും അവയെ ശല്യം ചെയ്യാതെ അവരിൽ ഒരാളായി മാറി അവയെ ആസ്വദിക്കണം എന്നുമാണ് അതുല്യയുടെ കാഴ്ചപ്പാട്.

നമ്മൾ കാണാത്ത കടലിന്റെ ഉള്ളറകളിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും, ചരിത്രത്തിന്റെ അവശേഷിപ്പുകൾക്കും കാവലിരിക്കുന്ന മലയാളിയായ അതുല്യ, തീർച്ചയായും ഒരു ചരിത്രം തന്നെയാണ്.

പക്ഷേ ദു:ഖത്തോടെ പറയട്ടെ വിക്കിപീഡിയയിൽ പോലും അതുല്യയുടെ ചിത്രങ്ങളോടെ അവളെ അടയാളപ്പെടുത്തി വച്ചിട്ടില്ല.
​ഇങ്ങനെയൊരാളെ പ്രത്യേകിച്ച് കേരളത്തിൻ്റെ അഭിമാനമായ ഈ യുവതിയെ ലോകം അറിയണം ,നമ്മളിലൂടെ തന്നെ അത് തുടങ്ങട്ടെ.

​ കടപ്പാട്

 #പ്രവേശനോത്സവം...പിറവം ഉപജില്ലാതല – എടയ്ക്കാട്ടുവയൽ പഞ്ചായത്ത് തല പ്രവേശനോത്സവം എൽ.പി.എസ്  കൈപ്പട്ടൂരിൽ വിവിധ പരിപാടികള...
02/06/2026

#പ്രവേശനോത്സവം...

പിറവം ഉപജില്ലാതല – എടയ്ക്കാട്ടുവയൽ പഞ്ചായത്ത് തല പ്രവേശനോത്സവം എൽ.പി.എസ് കൈപ്പട്ടൂരിൽ വിവിധ പരിപാടികളോടെ നടന്നു.

പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ് എം.ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജൂലിയ ജെയിംസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

പിറവം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജീവ് എം.പി , ബി.പി.ഒ ഡോ. ഷൈനിജി
നവാഗതരായ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി.
പാഠപുസ്തക വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ. പൗലോസും യൂണിഫോം വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ജയകുമാറും നിർവഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ഷാജിയും
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പീറ്ററും വാർഡ് മെമ്പറും ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനുമായ ആദർശ് സജികുമാറും ചേർന്ന് സ്കൂളിന്റെ തനത് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർമാരായ ജോഹർ എൻ ചാക്കോ, എൽദോ ചാക്കോ ജോഷി , സന്ധ്യ സന്തോഷ്, ഷിജി സുരേഷ്, ജോർജ് തോമസ്, മായ സന്തോഷ്, മഞ്ജരി വിനോദ്, പൂവയ്ക്കാപ്പിള്ളി എൻഎസ്എസ് കരയോഗം സെക്രട്ടറി കെ.ആർ സോമൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹെഡ്‌മിസ്ട്രസ് നിജ കെ മത്തായി സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ദീപ ജി. നായർ നന്ദിയും പറഞ്ഞു.

സുരക്ഷിത  #ഡിജിറ്റൽ_സ്വർണം  #സെബി ഒരുക്കുമ്പോൾ...കഴിഞ്ഞ ദിവസം എൻഎസ്.ഇ യിൽ ലൈവ് വ്യാപാരം ആരംഭിച്ച ഇലക്ട്രോണിക് ഗോൾഡ് റെസീ...
02/06/2026

സുരക്ഷിത #ഡിജിറ്റൽ_സ്വർണം #സെബി ഒരുക്കുമ്പോൾ...

കഴിഞ്ഞ ദിവസം എൻഎസ്.ഇ യിൽ ലൈവ് വ്യാപാരം ആരംഭിച്ച ഇലക്ട്രോണിക് ഗോൾഡ് റെസീറ്റി നെക്കുറിച്ച് കൂടുതൽ അറിയാം

ഒരു രൂപയ്ക്കു വരെ ഓൺലൈനായി വാങ്ങാവുന്ന ഡിജിറ്റൽ സ്വർണ നിക്ഷേപത്തിൽ ഏതെങ്കിലും തരത്തിൽ പറ്റിക്കപ്പെട്ടാൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും ഡിജിറ്റൽ സ്വർണ വ്യാപാരത്തെ തങ്ങൾ 'റെഗുലേറ്റ്' ചെയ്യുന്നില്ലെന്നും കഴിഞ്ഞ വർഷം അവസാനം സെക്യൂരിറ്റീസ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പ്രസ്താവന ഇറക്കിയിരുന്നു.

സ്വർണ വിലയിൽ വൻ കുതിപ്പുണ്ടായപ്പോൾ പല തരത്തിലുള്ള ഡിജിറ്റൽ സ്വർണ നിക്ഷേപ പദ്ധതികൾ വിപണിയിൽ നിറഞ്ഞ സാഹചര്യത്തിലായിരുന്നു സെബി യുടെ മുന്നറിയിപ്പ്.

എന്നാൽ സെബി തന്നെ നിയന്ത്രിക്കുന്ന, സെബിയുടെ ചട്ടക്കൂടിലുള്ള ഡിജിറ്റൽ സ്വർണമാണ് കഴിഞ്ഞ ദിവസം നാഷനൽ ‌സ്റ്റോക് എക്സ്ചേഞ്ച് അവതരിപ്പിച്ച #ഇജിആർ അഥവാ ഇലക്ട്രോണിക് ഗോൾഡ് റെസീറ്റുകൾ.

ഭൗതിക സ്വർണത്തെ ഡിജിറ്റൽ സെക്യൂരിറ്റിയാക്കി മാറ്റി, ഓഹരികൾ പോലെ ‌സ്റ്റോക് എക്സ്‌ചേഞ്ചുകൾ വഴി വ്യാപാരം നടത്താൻ അനുവദിക്കുന്ന സംവിധാനമാണ് ഇജിആർ.

സ്വർണ വിപണിയിലെ സുതാര്യത ഉറപ്പാക്കാനും സ്വർണത്തിന്റെ കൃത്യമായ വില നിർണയത്തിനും നിക്ഷേപകർക്ക് സുരക്ഷിതമായി സ്വർണത്തിൽ നിക്ഷേപിക്കാനും ഇതു സഹായിക്കുന്നു.

1 സ്വർണത്തിന്റെ ഡിജിറ്റൽ രൂപം

ഡിജിറ്റൽ രൂപത്തിലാണ് ഇജിആറിൽ നടത്തുന്ന നിക്ഷേപം. നിക്ഷേപകരുടെ ഡിമാറ്റ് അക്കൗണ്ടിലാണ് ഇജിആറുകൾ സൂക്ഷിക്കുന്നത്.

1. സ്റ്റോക് എക്സ്ചേഞ്ചുകളിലെ വ്യാപാരം

ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ തന്നെ പ്രമുഖ ‌സ്റ്റോക് എക്സ്ചേഞ്ചുകൾ വഴി ഇജിആർ വളരെ എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും കഴിയും. സാധാരണ ട്രേഡിങ് സമയങ്ങളിൽ വ്യാപാരം നടത്തും.

1. യഥാർഥ സ്വർണത്തിന്റെ പിന്തുണ

എല്ലാ ഇജിആറുകൾക്കും കൃത്യമായ അളവിലുള്ള യഥാർഥ സ്വർണത്തിന്റെ പിൻബലമുണ്ട്. സെബി അനുവദിച്ചിട്ടുള്ള പ്രത്യേക വോൾട്ടുകളിൽ ഈ സ്വർണം സുരക്ഷിതമായി സൂക്ഷിക്കുന്നു.

ഭൗതിക സ്വർണമാക്കി മാറ്റാനുള്ള സൗകര്യം നിക്ഷേപകർക്ക് ആവശ്യമെങ്കിൽ തങ്ങളുടെ പക്കലുള്ള ഇജിആർ സമർപ്പിച്ച് അതിനു തുല്യമായ യഥാർഥ സ്വർണം (കോയിനുകളോ ബാറുകളോ) വോൾട്ടുകളിൽ നിന്നു കൈപ്പറ്റാനാകും.

സുതാര്യത, ഏകീകൃത വില

രാജ്യത്തുടനീളം ഒരേവിലയിൽ സ്വർണ വ്യാപാരം സാധ്യമാക്കാൻ ഇജിആറിലുടെ കഴിയുന്നു. സ്വർണത്തിന്റെ ഗുണനിലവാരത്തിലും വിലയിലും പൂർണമായ സുതാര്യത ഉറപ്പുനൽകുന്നു.

കുറഞ്ഞ നിക്ഷേപത്തുക

വലിയ തുക ഒന്നിച്ചു നിക്ഷേപിക്കാൻ സാധിക്കാത്തവർക്കും ചെറിയ അളവിലുള്ള ഇജിആറുകൾ വാങ്ങി നിക്ഷേപം ആരംഭിക്കാം.

1. എളുപ്പത്തിൽ പണമാക്കാം

എക്സ്ചേഞ്ചുകൾ വഴി എപ്പോൾ വേണമെങ്കിലും ഇജിആർ വിറ്റു പണമാക്കാം. സെബി നിയന്ത്രിക്കുന്നതിനാൽ പൂർണ സുരക്ഷയുമുണ്ട്.
സെബി അംഗീകൃത വോൾട്ടുകളിൽ സൂക്ഷിക്കുന്ന സ്വർണത്തിന്റെ പരിശുദ്ധിയിലും ആശങ്ക വേണ്ട. സെറ്റിൽമെന്റ് നടപടികളും ലളിതമായാണു ക്രമീകരിച്ചിരിക്കുന്നത്.

Address

Kochi
682314

Telephone

+919744191766

Website

Alerts

Be the first to know and let us send you an email when TOC News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TOC News:

Share