Mingi•മിഞ്ചി•

Mingi•മിഞ്ചി• News
Comedy
Music
Dance

ആ മനുഷ്യന്‍ ഇതാണ്..ഭീകരതയുടെ ഭീഭല്‍സമായ വാര്‍ത്തകളും രാജ്യസ്നേഹത്തിന്‍റെ ഈറനണയുന്ന കാഴ്ചകള്‍ക്കുമിടയില്‍ അധികമാരും ശ്രദ്...
27/04/2025

ആ മനുഷ്യന്‍ ഇതാണ്..
ഭീകരതയുടെ ഭീഭല്‍സമായ വാര്‍ത്തകളും രാജ്യസ്നേഹത്തിന്‍റെ ഈറനണയുന്ന കാഴ്ചകള്‍ക്കുമിടയില്‍ അധികമാരും ശ്രദ്ധിക്കാതെപോയൊരു ഉള്‍പേജ് വാര്‍ത്തയുണ്ട് ഇന്നത്തെ
പത്രങ്ങളില്‍.

അടൂരില്‍ നിന്നും,
ഒരു കെ.എസ്.ആര്‍.ടി.സി ബസില്‍ ഒരമ്മയും കുഞ്ഞും കയറുന്നു. ബസില്‍ അല്‍പം തിരക്ക് കുറവുളള സമയമാണ്. ഡബിള്‍ ബെല്ലടിച്ച് ബസ്മുന്നോട്ട് നീങ്ങവെ ആ അമ്മയുടെ അരികിലുണ്ടായിരുന്ന ഏതാണ്ട് മുന്നര വയസ് തോന്നിപ്പിക്കുന്ന പെണ്‍കുട്ടി കണ്ടക്ടര്‍ അനീഷിന്റെ കൈയ്യില്‍ പിടിച്ചതോടെയാണ് ഈ സംഭവത്തിന്‍റെ തുടക്കം. ആ കുട്ടിയുടെ സ്നേഹ സ്പര്‍ശനം യഥാര്‍ത്ഥത്തില്‍ അനീഷിന്‍റെ മനസിനെയാണ് തൊട്ടത്ത്. കുട്ടി അനീഷിന്‍റെ സീറ്റിനരികിലേക്ക് ചേര്‍ന്നു നിന്നു.

കുട്ടി മലയാളവും,
സ്ത്രീ തമിഴും സംസാരിക്കുന്നതു കേട്ടപ്പോള്‍ത്തന്നെ സംശയംതോന്നിയ കണ്ടക്ടര്‍ അനീഷ് ഇവരെ ചോദ്യംചെയ്യുകയും ചെയ്തു. നാടോടി സ്ത്രിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അനീഷ് ബസ് നേരെ പന്തളം പോലീസ് സ്റ്റേഷനുമുന്നില്‍ എത്തിച്ചു. കുട്ടിയേയും ആ സ്ത്രിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്തതില്‍ നിന്നും കുട്ടിയെ കൊല്ലം ബീച്ച് കാണാന്‍ എത്തിയ അമ്മയില്‍ നിന്നും കളിപ്പാട്ടം കാണിച്ച് നാടോടി സ്ത്രീ തട്ടിയെടുത്തതാണെന്ന് പോലീസിന് മനസിലായി. പോലീസ് തുടര്‍ന്നടപടി സ്വീകരിച്ചു. കൊയമ്പത്തൂര്‍ സ്വദേശിയായ ആ നാടോടി സ്ത്രീയെ കോടതി റിമാന്‍റ് ചെയ്ത് ജയലിലടച്ചു.

പന്തളം സ്റ്റേഷനിലെ,
വനിതാ പോലീസ് ഓഫീസര്‍ ജലജയും കൂട്ടരും കുട്ടിയുടെ മുഷിഞ്ഞവസ്ത്രം മാറ്റി പുത്തന്‍ വസ്ത്രമണിയിച്ചു. ഇഷ്ട വിഭവങ്ങള്‍ വിളമ്പി. കൊടുങ്കാറ്റില്‍ മൊല്ലെയൊന്നു ചാഞ്ഞ്, പിന്നെയും നിവര്‍ന്നു നില്‍ക്കുന്ന ഇളംപുല്ല്പോലെ ആ മൂന്നരവയസുകാരി പുതിയൊരുര്‍ജ്ജത്തില്‍ ജീവിതത്തിലേക്ക് നടന്നു.

സത്യത്തില്‍,
ആ കെ.എസ്.ആര്‍.ടി.സി ബസിന്‍റെ കണ്ടക്ടര്‍ അനീഷ് ഈ കുട്ടിയെ കണ്ടില്ലെങ്കില്‍, ആ കുട്ടിയുടെ സ്നേഹ സ്പര്‍ശനം അനീഷിന് മേല്‍ പതിച്ചില്ലെങ്കില്‍ ഈ സംഭവം എത്രമാത്രം ഭീകരവും ക്രൂരവുമാകുമായിരുന്നു.

പ്രീയപ്പെട്ട അനീഷ്,
ചുറ്റുമുള്ള ഒരാൾക്കുപോലും പുതിയൊരുസന്തോഷം കൊടുക്കാൻ നമുക്കു കഴിയണമെന്നില്ല. പക്ഷേ, ചുറ്റുമുള്ള മുഴുവൻ മനുഷ്യരുടേയും പഴയ സന്തോഷങ്ങൾ നഷ്ടപ്പെടാതിരിക്കാൻ നമ്മൾ വിചാരിച്ചാലും മതിയാകും ചിലപ്പോൾ.
യുദ്ധത്തിന്‍റെയും രാജ്യസ്നേഹത്തിന്‍റെയും വാര്‍ത്തകള്‍ക്കിടയില്‍ ഈ കെ.എസ്.ആര്‍.ടി.സി ബസ്സും, കണ്ടക്ടര്‍ അനീഷും മനംകുളുര്‍പ്പിക്കുന്ന ഒരു വാര്‍ത്തയാവുകയാണ്...

കീർത്തി സുരേഷ് വിവാഹിതയായി.മലയാളികളുടെ പ്രിയ നടി കീർത്തി സുരേഷ് ഗോവയിൽ വെച്ച് വിവാഹിതയായി. ഹിന്ദു ആചാരപ്രകാരം തൻ്റെ ബാല്...
12/12/2024

കീർത്തി സുരേഷ് വിവാഹിതയായി.

മലയാളികളുടെ പ്രിയ നടി കീർത്തി സുരേഷ് ഗോവയിൽ വെച്ച് വിവാഹിതയായി. ഹിന്ദു ആചാരപ്രകാരം തൻ്റെ ബാല്യകാല സുഹൃത്ത് ആന്റണിയെയാണ് താരം വിവാഹം കഴിച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായുള്ള സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്.

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി പ്രവേശിച്...
10/12/2024

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി പ്രവേശിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ 😍😍

ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു. പിന്നീട് കല്പറ്റയിലുണ്ടായ വാഹനാപകടത്തിൽ ജെന്‍സണും മരിച്ചു.

ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് അനുഭവിച്ചു, ഇനി മോൾക്ക് എല്ലാ നന്മയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️❤️❤️👍👍

30/10/2024
ബസ് സ്റ്റോപ്പുകളിലെ തലവേദനയായ സ്റ്റീൽ പൈപ്പുകൾ കൊണ്ടുള്ള ഇരിപ്പിടങ്ങൾ ഇനി ഉണ്ടാവില്ല, അതിനെതിരെ 78 വയസ്സുള്ള തിലകൻ നടത്ത...
28/10/2024

ബസ് സ്റ്റോപ്പുകളിലെ തലവേദനയായ സ്റ്റീൽ പൈപ്പുകൾ കൊണ്ടുള്ള ഇരിപ്പിടങ്ങൾ ഇനി ഉണ്ടാവില്ല, അതിനെതിരെ 78 വയസ്സുള്ള തിലകൻ നടത്തിയ നിയമ പോരാട്ടം വിജയം കണ്ടു.. ഇനി മികച്ച ഇരിപ്പിടം..
അഭിനന്ദനങ്ങൾ 🌷🌷

പെൺ കുഞ്ഞുങ്ങളോടാണ്, കല്യാണം കഴിഞ്ഞിട്ടില്ലാത്ത പെൺകുട്ടികളോട് പ്രത്യേകമായിട്ടാണ്. കല്യാണമാണ് ജീവിതത്തിലെ ഏറ്റവും പ്രധാന...
24/10/2024

പെൺ കുഞ്ഞുങ്ങളോടാണ്, കല്യാണം കഴിഞ്ഞിട്ടില്ലാത്ത പെൺകുട്ടികളോട് പ്രത്യേകമായിട്ടാണ്.

കല്യാണമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ആര് പറഞ്ഞാലും, സ്വന്തം അച്ഛനും അമ്മയും പറഞ്ഞാൽ പോലും അംഗീകരിച്ചു കൊടുക്കരുത്. അതൊരു ഹിമാലയൻ കള്ളമാണ്.

പഠിക്കുക, സ്വന്തമായി ഒരു ജോലി നേടുക. കുടുംബം മൊത്തത്തിൽ നോക്കാൻ മാത്രം വരുമാനമുള്ള ജോലി ഒന്നും കിട്ടിയില്ലെങ്കിലും അവനവന്റെ ആവശ്യങ്ങൾക്ക് മറ്റൊരാളിന്റെ മുന്നിൽ കൈ നീട്ടാതെ ജീവിക്കാൻ കഴിയുന്ന ഏറ്റവും ചെറിയൊരു ജോലി എങ്കിലും നിങ്ങൾ തീർച്ചയായും സമ്പാദിച്ചിരിക്കണം. അത് നിങ്ങൾക്ക് തരുന്നൊരു ആത്മവിശ്വാസമുണ്ടല്ലോ പറഞ്ഞാൽ നിങ്ങൾക്ക് ചിലപ്പോ മനസ്സിലാകില്ല അതിന്റെ ആഴം.

അവനവന്റെ കാര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്ന സ്ത്രീകളാകാതിരിക്കുക എന്നത് നിങ്ങൾ നിങ്ങളോട് ചെയ്യേണ്ട മിനിമം മര്യാദയും ബഹുമാനവുമാണ്. നിങ്ങളുടെ ആവശ്യങ്ങൾ, ഇഷ്ടങ്ങൾ ഇതൊന്നും മറ്റൊരാളിന്റെ കാശിനും സമയത്തിനും വേണ്ടി മാറ്റി വയ്ക്കാനുള്ളതല്ലെന്ന തിരിച്ചറിവ് കുറഞ്ഞത് നിങ്ങൾക്കെങ്കിലും സ്വയം ഉണ്ടായിരിക്കണം.

ഒരു ചായ കുടിക്കാൻ തോന്നിയാൽ, ഇഷ്ടപ്പെട്ട ഒരു ഡ്രെസ് വാങ്ങിക്കാൻ തോന്നിയാൽ, പ്രിയപ്പെട്ട ഒരു സ്ഥലത്തേക്ക് യാത്ര പോകാൻ തോന്നിയാൽ മറ്റൊരാളെ കാത്തു നിൽക്കാതെ, അയാൾക്ക് വേണ്ടി സമയം കളയാതെ അത് ചെയ്യാനുള്ള എബിലിറ്റി സ്ത്രീകൾക്ക് ഉണ്ടാവേണ്ടതുണ്ട്. സ്വന്തമായൊരു ജോലിയും വരുമാനവും മാത്രമാണ് അതിനുള്ള ഏക വഴി.

ഏതെങ്കിലും ഒരു വാഹനം, കുറഞ്ഞ പക്ഷം ഒരു സൈക്കിൽ എങ്കിലും നിങ്ങൾ ഓടിക്കാൻ പഠിച്ചിരിക്കണം. അത് നിങ്ങളെ ഇന്റിപ്പെന്റ്റ്റ് ആകുമെന്ന് മാത്രമല്ല, പ്രശ്നങ്ങളെ ഫേസ് ചെയ്യാൻ നിങ്ങൾക്ക് സെൽഫ് ഡ്രൈവിംഗ് നൽകുന്ന ധൈര്യവും ആത്മവിശ്വാസവും അപാരമായിരിക്കും. ഒറ്റയ്ക്കായാലും ജീവിക്കാൻ കഴിയുമെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ നിരവധി ഉണ്ടാകും. നിങ്ങൾ തീർച്ചയായും മുന്നോട്ട് പോകും.

പിന്നെ ഇതൊക്കെ കഴിഞ്ഞിട്ട്, നിങ്ങൾക്ക് കൂടി തോനുന്നുവെങ്കിൽ ഒരു പാട്നറെ നിങ്ങൾക്ക് സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം. പക്ഷെ അയാൾ ഒരു പാട്നർ ആയിരിക്കണം. അല്ലാതെ നിങ്ങളുടെ അധികാരി ആകാൻ സമ്മതിച്ചേക്കരുത്. കയ്യിലും കഴുത്തിലും ഒന്നുമില്ലാതെ മറ്റൊരു വീട്ടിൽ ചെന്ന് കയറിയാലുള്ള ജീവിതത്തെ കുറിച്ചൊക്കെ സ്വന്തം വീട്ടുകാർ ആദിപിടിക്കും, കുടുംബത്തിന്റെ ആധാരം പണയം വച്ചിട്ടും അവർ നിങ്ങൾക്ക് നിങ്ങളുടെ അളവിലും തൂക്കത്തിലും സ്വർണ്ണമോ പണമോ അവരുടെ സന്തോഷത്തിന്, നിങ്ങൾക്കുള്ള സമ്മാനമായിട്ടൊക്കെ തരാൻ ശ്രമിക്കും, ഒരു സന്തോഷവും സമ്മാനവുമല്ല, സ്ത്രീധനമാണ്, ഡൗറി... അത് രാജ്യത്ത് നിരോധിച്ചതാണ്. കൊടുക്കുന്നതും വാങ്ങുന്നതും കുറ്റവുമാണ്. അതോണ്ട് സ്ത്രീധനം വാങ്ങാൻ വേണ്ടി കല്യാണം കഴിക്കാൻ വരുന്ന ചെക്കന്മാരെ വേണ്ടെന്ന് പ്രിയപ്പെട്ട പെൺകുട്ടികൾ ഇനിയെങ്കിലും സ്വയം തീരുമാനിക്കാൻ തയ്യാറാകണം. നിങ്ങൾക്ക് വേണ്ടി ചെക്കനെ നോക്കുന്ന അളന്ന് തൂക്കി നിങ്ങളെ വിൽക്കാൻ ശ്രമിക്കുന്ന കുടുംബക്കാരോട് ഞാൻ അങ്ങനെ തൂക്കി വിൽക്കാനുള്ളൊരു മൊതലല്ലെന്നും മഞ്ജയും മാംസവും ആത്മവിശ്വാസവുമുള്ളൊരു പെണ്ണാണെന്ന് പറയാൻ നിങ്ങൾ തന്നെ ധൈര്യം കാണിക്കണം.

ഇനി, എന്നിട്ടും നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതൊക്കെ തന്നേ തീരൂ എന്ന് വാശിയുള്ള രക്ഷിതാക്കൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ, ഒന്നുകിൽ അതിന് മാറ്റി വച്ച പണം നിങ്ങളുടെ പേരിൽ, ശ്രദ്ദിക്കണം നിങ്ങളുടെ പേരിൽ മാത്രം അക്കൗണ്ടിൽ ഇട്ട് തരാൻ പറയാൻ നിങ്ങൾക്ക് കഴിയണം, അല്ലെങ്കിൽ ആ കാശിന് ഒരു വീടോ, വീടെടുക്കാനുള്ള സ്ഥലമോ, താമസിക്കാനൊരു ഫ്ലാറ്റോ എന്താണെന്ന് വച്ചാൽ അതും നിങ്ങളുടെ പേരിൽ മാത്രം വാങ്ങിച്ചു നൽകാൻ പറഞ്ഞു നോക്കൂ. കുറഞ്ഞ പക്ഷം നാളെ ഒരു ദിവസം നിങ്ങൾക്ക് ആ ജീവിതത്തിൽ നിന്ന് ഇറങ്ങി നടക്കേണ്ടി വന്നാൽ ആ കാശോ വീടോ, സ്ഥലമോ, ഫ്ലാറ്റോ നിങ്ങൾക്ക് ഉപകരിച്ചേക്കും. സമൂഹത്തെ ഭയന്ന്, കുടുംബക്കാരെ ഭയന്ന് സഹിക്കാനും പൊറുക്കാനും അഡ്ജസ്റ്റ് ചെയ്യാനും ആരെങ്കിലും പറഞ്ഞാൽ കയറിക്കിടക്കാൻ ഒരിടമില്ലാത്തതിന്റെ പേരിൽ നിങ്ങൾക്ക് ഇറങ്ങി നടക്കാൻ കഴിയാതിരിക്കുകയോ, ആത്മഹത്യ ചെയ്യേണ്ടി വരികയോ ഇല്ല.

കല്യാണം കഴിച്ചിട്ടില്ലാത്ത പ്രിയപ്പെട്ട പെൺകുട്ടികളെ കല്യാണമെന്നാൽ ഭൂരിഭാഗം സ്ത്രീകൾക്കും ഒരു ട്രാപ്പ് ആണ്, സ്ത്രീധനം ഒരു സത്യവും. പെണ്ണിന് വീട്ടുകാർ കൊടുക്കുന്ന പൊന്നും പണവും ചെക്കനും ചെക്കന്റെ വീട്ടുകാർക്കും അവകാശപ്പെട്ടതാണെന്ന് പറയുന്ന സമൂഹവും, ഒരു ഉളുപ്പിമില്ലാതെ മറ്റൊരാളിന്റെ വിയർപ്പ് അധികാരത്തോടെ കൈനീട്ടി വാങ്ങി തിന്നാൻ മടിയില്ലാത്ത ആൺവർഗ്ഗവുമുള്ളൊരു നാട്ടിൽ അത്രയൊന്നും ആത്മാർത്ഥയും സ്നേഹവും പെൺകുട്ടികൾക്ക് ആവശ്യമേയില്ല. അവനവന്റെ തടിയും, ജീവിതവും ഇഷ്ടങ്ങളുമൊക്കെ കഴിഞ്ഞിട്ട് മതി ബാക്കി ഒക്കെ

ബാല നാലാമതും വിവാഹിതനായീ..👍
23/10/2024

ബാല നാലാമതും വിവാഹിതനായീ..👍

പിപ്പലന്ത്രി : രാജസ്ഥാൻ......പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ പിപ്പലന്ത്രിക്ക് അത് ആഘോഷമാണ്. കുഞ്ഞിന്റെ അച്ഛനമ്മമാര്‍ മാ...
23/10/2024

പിപ്പലന്ത്രി : രാജസ്ഥാൻ......

പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ പിപ്പലന്ത്രിക്ക് അത് ആഘോഷമാണ്. കുഞ്ഞിന്റെ അച്ഛനമ്മമാര്‍ മാത്രമല്ല അവിടുത്തെ മണ്ണും വിണ്ണും പൂക്കളും പുഴകളും കിളികളുമെല്ലാം ആ ആഹ്ലാദത്തില്‍ പങ്കുചേരും. അതിനു കാരണമുണ്ട് ഒരു പെണ്‍കുഞ്ഞ് പിറന്നാല്‍ നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ നടണം. അതാണ് രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമത്തിന്റെ നിയമം...!

ആറു വര്‍ഷം മുമ്പ് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് ഉണ്ടാക്കിയതാണ് ഇങ്ങനെയൊരു ചിട്ട. അതിനു ശേഷം ഒരുപാട് പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു; അവരുടെ കൂടപ്പിറപ്പുകളായി രണ്ടര ലക്ഷത്തിലേറെ മരങ്ങളും !! ഔഷധവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമാണ് നടുന്നത്. ഇവ വെട്ടാന്‍ പാടില്ല.മാവ്,നെല്ലി,ആര്യവേപ്പ്, തുടങ്ങിയ വൃക്ഷങ്ങളാണ് അവിടെ നട്ടുവളര്‍ത്തപ്പെടുന്നത്. ഇവയില്‍ നിന്നും വരുമാനം ലഭിക്കുന്നതു കൂടാതെ വൃക്ഷങ്ങള്‍ക്കിടയില്‍ നട്ടുവളര്‍ത്തുന്ന കറ്റാര്‍ വാഴ മറ്റൊരു വരുമാന സ്രോതസുമാകുന്നു. .!!

ഗ്രാമത്തലവനായ ശ്യാംസുന്ദര്‍ പലിവാലിന്റെ മനസ്സില്‍ മുള പൊട്ടിയ ആശയമാണിത്. പലിവാലിന്റെ മകള്‍ കിരണ്‍ ചെറിയ പ്രായത്തില്‍ തന്നെ മരിച്ചിരുന്നു. അവളുടെ ഓര്‍മ നിലനിര്‍ത്താന്‍ 'കിരണ്‍നിധി യോജന' എന്നു തന്നെ മരം നടല്‍ പദ്ധതിക്ക് പേരിട്ടു.
പെണ്‍കുഞ്ഞ് പിറന്നാല്‍ ആ വീട്ടിലേക്ക് നൂറ്റിപ്പതിനൊന്ന് വൃക്ഷത്തൈകള്‍ എത്തിക്കും. ഇതുമാത്രമല്ല ഗ്രാമഭരണകൂടം ചെയ്യുക. ഈ പദ്ധതിപ്രകാരം ഗ്രാമത്തില്‍ ഓരോ പെണ്‍ കുഞ്ഞ് ജനിക്കുമ്പോഴും ഗ്രാമവാസികള്‍ അവള്‍ക്കായി 21000 രൂപ ശേഖരിച്ച് കുഞ്ഞിന്റെ പിതാവിനു നല്‍കണം. അതിനൊപ്പം 10000 രൂപ കൂടി ചേര്‍ത്ത് 31000 രൂപ പിതാവ് കുഞ്ഞിന്റെ പേരില്‍ 20വര്‍ഷത്തേക്ക് ബാങ്കില്‍ സ്ഥിരമായിനിക്ഷേപിക്കണം..!
ഒപ്പം 20 വയസിനു മുന്‍പ് കുട്ടിയെ വിവാഹം കഴിപ്പിച്ചയക്കില്ലെന്നും അവള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കുകയും ചെയ്യുമെന്ന് ഒരു സമ്മതപത്രം എഴുതി പിതാവ് നല്‍കുകയും ചെയ്യണം..!!

കേവലം ഒരു ഗ്രാമത്തലവന് ഒരു നാടിന്റെ മുഖഛായ തന്നെ മാറ്റിമറിക്കാന്‍ കഴിഞ്ഞു. പെണ്‍കുഞ്ഞുങ്ങളെ ശാപമായി കരുതുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് വേറിട്ട് പിപ്പലാന്ത്രി ഓരോ പെണ്‍കുഞ്ഞിന്റെയും ജനനം ആഘോഷമാക്കി മാറ്റുന്നു. പെണ്ണും പ്രകൃതിയും ഒന്നുതന്നെയാണെന്ന് പിപ്പലന്ത്രി നമ്മോടു വിളിച്ചു പറയുന്നു...!!

(കടപ്പാട് )

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരഞ്ച് വയസ്സുകാരി..ഏകയായ ഒരു സ്ത്രീയുടെ ഒറ്റ മകൾ.അവളുടെ അമ്മ അവളെ ഒരു റൊട്ടി വാങ്ങാൻ കടയിലേക...
02/10/2024

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരഞ്ച് വയസ്സുകാരി..
ഏകയായ ഒരു സ്ത്രീയുടെ ഒറ്റ മകൾ.
അവളുടെ അമ്മ അവളെ ഒരു റൊട്ടി വാങ്ങാൻ കടയിലേക്ക് അയച്ചു..

റൊട്ടിയുമായി അവൾ മടങ്ങുമ്പോൾ ഒരു അപരിചിതൻ അവളുടെ ഫോട്ടോ എടുത്തു..

അവളുടെ അതിരറ്റ സന്തോഷം തുടിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി..

പൊതുജന സമ്മർദത്തെത്തുടർന്ന് ബ്രെഡ് കമ്പനി അവളെ ആ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാക്കി..

അവളുടെ ഫോട്ടോ ഇപ്പോൾ ദക്ഷിണാഫ്രിക്കയിലുടനീളം ആ ബ്രെഡ് കമ്പനി പരസ്യം ചെയ്യുന്ന ബിൽബോർഡുകളിൽ ഉണ്ട്..

പകരമായി, അമ്മയ്ക്കും മകൾക്കും രണ്ട് മുറികളുള്ള ഒരു വീട് കമ്പനി പണിത് നൽകി..

മാത്രമല്ല, ബിരുദം വരെ ആ പെൺകുട്ടിയുടെ വിദ്യാഭ്യാസ ചെലവുകളും കമ്പനി വഹിക്കും..

ലോകത്ത് ഇത്തരം കാര്യങ്ങളും സംഭവിക്കുന്നു..!!

ഒരു ഫോട്ടോയിൽ പകർത്തിയ സന്തോഷത്തിൻ്റെ ലാളിത്യം നിറഞ്ഞ ഒരു നിമിഷം ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ മികച്ച രീതിയിൽ മാറ്റും എന്നതിൻ്റെ ഹൃദയസ്പർശിയായ ഒരു കാഴ്ചയാണിത്..❤️

18+ ഓൺലിഈ ഡ്രൈവിംഗ് എന്ന് പറയുന്ന സംഭവം വളരെ വളരെ ലളിതമാണ്, ഒരല്പം ശ്രദ്ധിച്ചാൽ ഇത് വളരെ വളരെ ആസ്വാദ്യകരമാക്കാം.1. നമ്മൾ...
20/09/2024

18+ ഓൺലി

ഈ ഡ്രൈവിംഗ് എന്ന് പറയുന്ന സംഭവം വളരെ വളരെ ലളിതമാണ്, ഒരല്പം ശ്രദ്ധിച്ചാൽ ഇത് വളരെ വളരെ ആസ്വാദ്യകരമാക്കാം.

1. നമ്മൾ ഇടുങ്ങിയ ഒരു വഴിയിലൂടെ പോകുന്നു എന്ന് വിചാരിക്കുക, ഓപ്പോസിറ്റ് ഒരു വണ്ടി വരുന്നു എന്നും വിചാരിക്കുക, നമ്മൾ ഒന്നും ചെയ്യേണ്ടതില്ല, വെറുതെ വണ്ടി ഒന്ന് സ്ലോ ചെയ്താൽ മതി, ബാക്കി എല്ലാം ഡ്രൈവിംഗ് അറിയാവുന്ന മറ്റേ വണ്ടിക്കാരൻ നോക്കിക്കോളും. ഇനിയിപ്പോൾ അയാൾക്കും ഡ്രൈവിംഗ് അറിയില്ല എന്ന് വിചാരിക്കുക, നാട്ടിലുള്ള ഏതെങ്കിലും ഒരു മനുഷ്യസ്നേഹി വന്ന് ഡയറക്ഷൻസ് തന്ന് നമ്മളെ സഹായിക്കും.

2. രണ്ട് വണ്ടിയുടെ നടുക്ക് പാർക്ക് ചെയ്യുന്നത് അല്പം ശ്രമകരമാണല്ലോ, ചെറുതായൊന്ന് പ്രാക്ടീസ് ചെയ്താൽ വളരെ എളുപ്പമുള്ള കാര്യമാണ്. പാർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്പേസിന്റെ തൊട്ട് മുന്നിലെ വണ്ടിയുടെ മിററിന്റെ ലെവലിൽ എത്തുമ്പോൾ നമ്മൾ വണ്ടി നിർത്തുക, റിവേഴ്സ് ഇടുക, ഉറപ്പായും വണ്ടി പാർക്കിംഗ് സ്പേസിലേക്ക് കയറില്ല, മുന്നോട്ട് എടുക്കുക, പുറകോട്ട് എടുക്കുക, മൂന്നാല് തവണ മുന്നോട്ടും പുറകോട്ടും എടുക്കുമ്പോൾ നേരത്തെ പറഞ്ഞ ആ മനുഷ്യസ്നേഹി വന്ന് വിശാലമായ വേറൊരു പാർക്കിംഗ് സ്പേസ് കാണിച്ചു തരും, അങ്ങോട്ട് കൊണ്ട് പോയി പാർക്ക് ചെയ്യുക.

3. സേഫ്റ്റി ഡ്രൈവിംഗ് നമ്മൾ വളരെ പ്രാക്ടീസ് ചെയ്ത് കൈവശപ്പെടുത്തേണ്ട ഒന്നാണ്. ഓവർടേക്ക് ചെയ്യുമ്പോൾ ധാരാളം സ്പേസ് എടുക്കുക, ഇടക്കിടെ ഒരാവശ്യവും ഇല്ലാതെ ബ്രേക്ക് ചവിട്ടുക, സിഗ്നലിൽ നിൽക്കുമ്പോൾ റിവേഴ്സ് ഗിയർ ഇട്ട് വണ്ടി ഒരു പൊടിക്കൊന്ന് പുറകോട്ട് എടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ പുറകിൽ വരുന്നവർക്ക് കാര്യം മനസ്സിലാകുകയും, അവർ സേഫ് ഡിസ്റ്റൻസ് സൂക്ഷിയ്ക്കുകയും ചെയ്യുന്നതാണ്.

4. ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളിലെ പാർക്കിംഗ്, എക്സ്പീരിയൻസ് ഉള്ളവർക്ക് പോലും ബുദ്ധിമുട്ടാണ്, അങ്ങനെയുള്ള സ്ഥലങ്ങളിൽ എളുപ്പത്തിൽ പാർക്ക് ചെയ്യാൻ ഉള്ള മാർഗമാണ് വാലെ പാർക്കിംഗ്, എവിടെയെങ്കിലും ഒതുക്കി വണ്ടി നിർത്തിയാൽ മതി, ബാക്കി അവർ നോക്കിക്കൊള്ളും.

5. നമ്മൾ വളരെ ഇടുങ്ങിയ ഒരു വഴിയിൽ പെട്ടു പോയി എന്ന് വിചാരിക്കുക, ഒരിക്കലും മനഃസാന്നിധ്യം കൈവിടരുത്, അല്പം കാത്ത് നിൽക്കുക, ട്രാഫിക്ക് ബ്ലോക്ക് തുടങ്ങുമ്പോൾ ഹോണടികൾക്ക് ഒടുവിൽ മനുഷ്യസ്നേഹികൾ വരികയും നമുക്ക് ഡയറക്ഷൻ പറഞ്ഞു തരുകയും ചെയ്യും, അവർ ഇടത്തോട് വളയ്ക്കാൻ പറയുമ്പോൾ നമ്മൾ വലത്തോട്ട് വളയ്ക്കുക, മുന്നോട്ട് എടുക്കാൻ പറയുമ്പോൾ പുറകോട്ട് എടുക്കുക. അതിന് ശേഷം ശാന്തമായി ചില്ലൊന്നു താഴ്ത്തി ചേട്ടാ (ചേച്ചി) ഇതൊന്ന് ശരിയാക്കാമോ എന്ന് ചോദിക്കുക, ഡോർ തുറന്നു വണ്ടിയിൽ നിന്ന് ഇറങ്ങിക്കൊടുക്കുക, പിന്നെല്ലാം അവർ നോക്കിക്കോളും.

6. മാനുവൽ വാഹനങ്ങൾ സത്യത്തിൽ മനുഷ്യർക്ക് ഓടിക്കാനായി ഡിസൈൻ ചെയ്യപ്പെട്ടവയല്ല, അല്ലെങ്കിൽ രണ്ട് കാലുള്ള മനുഷ്യർക്ക് ചവിട്ടാൻ ആരെങ്കിലും മൂന്ന് പെഡലുകൾ വെക്കുമോ? അത് കൊണ്ട് കഴിയുമെങ്കിൽ ഓട്ടോമാറ്റിക് വാഹനങ്ങൾ മാത്രം ഓടിക്കുക.

7. ഡ്രൈവിംഗ് അറിയാവുന്ന ഒരാൾ ഫ്രണ്ട്സീറ്റിൽ ഒപ്പം ഉണ്ടാകുന്നത് എപ്പോഴും നല്ലതായിരിക്കും, “ഇന്നലെ രാത്രി ഉറങ്ങാൻ പറ്റിയില്ല, സാരമില്ല, നമ്മൾ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു” എന്ന ഡയലോഗിൽ മനസ്സലിയുന്നവരാണ് സാധാരണ ഡ്രൈവർമാർ. ഓരോ തവണ പറയുമ്പോഴും പുതിയ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.

8. യാത്രാമധ്യേ വണ്ടി പഞ്ചർ ആകുകയാണെങ്കിൽ, ബൂട്ടിൽ നിന്ന് വണ്ടിയുടെ ടൂള് സെറ്റ് എടുത്തശേഷം ഒരു ഓട്ടോ പിടിച്ച് അടുത്തുള്ള ഏതെങ്കിലും പഞ്ചർ ഷോപ്പിൽ പോയി ആളെ വിളിച്ചു കൊണ്ട് വന്ന് പഞ്ചർ ഒട്ടിക്കുകയോ, വീൽ മാറ്റി ഇടുകയോ ചെയ്യുക, ഓർക്കുക പണി അറിയാവുന്നവർ നാട്ടിൽ ഒരുപാടുണ്ട്,നമ്മളായി പണി ചെയ്ത് പണി വാങ്ങേണ്ടതില്ല.

9. ഡ്രൈവിംഗ് സമയത്ത് ബ്രൈറ്റ് ലൈറ്റ് അടിച്ചോ, അനാവശ്യമായി ഹോണടിച്ചോ, വെറുതെ ഓവർടേക്ക് ചെയ്തോ മറ്റു വണ്ടിക്കാരെ പ്രകോപിപ്പിക്കാതിരിക്കുക, നമ്മുടെ വണ്ടി പാർക്ക് ചെയ്യാനോ, കേടായാൽ നന്നാക്കാനോ അവരുടെ സഹായം വേണ്ടി വന്നേക്കാം.

10. സീറ്റ് ബെൽറ്റ് ഇടാതെ ഒറ്റ ഒരണ്ണത്തിനെ വണ്ടിയിൽ കയറ്റരുത്, അത് പ്രവർത്തിക്കുന്നുവെന്ന് ആഴ്ചയിൽ ഒരിക്കൽ ഉറപ്പ് വരുത്തുക. നല്ല ഡ്രൈവർ ആണെങ്കിൽ ആദ്യത്തെ പത്ത് മിനിറ്റിന് ശേഷം ലാസ്റ്റ് റോയിൽ ഉള്ളവർ വരെ സീറ്റ് ബെൽറ്റ് അന്വേഷിക്കുന്നതാണ് സാധാരണ കാണാറുള്ളത്.

അടിക്കുറിപ്പ്: ലേഖകന്റെ 18 വർഷത്തെ ഡ്രൈവിംഗ് ജീവിതത്തിൽ നിന്നുള്ള അനുഭവപാഠങ്ങളിൽ ഊന്നിയുള്ള മാർഗനിർദ്ദേശങ്ങൾ ആണിത്. എല്ലാം ഒറ്റ ദിവസം കൊണ്ട് സ്വയത്തമാക്കണം എന്ന് വാശി പിടിക്കരുത്, തുടക്കക്കാർക്ക് ബുദ്ധിമുട്ടാണ്. ഓർക്കുക, ക്ഷമ ഡ്രൈവിങ്ങിന് അത്യന്താപേക്ഷിതമാണ്.

- sarath

ഹൃദയം നിറഞ്ഞ ഓണശംസകൾ
15/09/2024

ഹൃദയം നിറഞ്ഞ ഓണശംസകൾ

Address

Kochi

Telephone

+919747352852

Website

Alerts

Be the first to know and let us send you an email when Mingi•മിഞ്ചി• posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mingi•മിഞ്ചി•:

Share

Category