മലയാളം വാർത്തകൾ Malayalam News

  • Home
  • India
  • Kochi
  • മലയാളം വാർത്തകൾ Malayalam News

മലയാളം വാർത്തകൾ Malayalam News We strive to provde the Latest malayalam news from kerala and abroad,collected across platforms with varified authenticity. Stay tuned for hot news

18/07/2025

ഇന്നലെ ഫേസ്ബുക്കിൽ ഒരു മീഡിയ പേജിൽ കണ്ട വീഡിയോ ആണ്.. ഒരു വലിയ കടയുടെ ഉത്ഘാടനം നടക്കുന്നു.. കുറെ ആളുകൾ വന്നിട്ടുണ്ട് ഒരുപാട് മീഡിയക്കാരും ക്യാമറകണ്ണുകളുമായി ഉത്ഘടനം ചെയ്യാൻ വന്ന വ്യക്തിയുടെ ഫോട്ടോ എടുക്കാൻ തിരക്കുകൂട്ടുന്നു. അപ്പോൾ ഞാൻ വിചാരിച്ചു ഹണി റോസ് അല്ലേൽ മാളവിക പോലെയുള്ള പ്രശസ്ത സിനിമാനടിമാർ ആരെങ്കിലും ആവുമെന്ന്.. എന്നാൽ ഉദ്ഘാടനചടങ്ങിനെത്തിയ മുഖ്യ അതിഥിയെ കണ്ടു ഞാൻ അന്തംവിട്ടു.. ക്യാമറകണ്ണുകൾ എല്ലാം അവർക്ക് നേരെയാണ് ഒരു സിനിമാനടിയായിരുന്നില്ല അവർ.. മുന്നെ സോഷ്യൽ മീഡിയകളിൽ ഒരു പാട് തെറിവിളികൾക്കും കളിയാക്കലുകൾക്കും അതിക്ഷേപങ്ങൾക്കും ഇരയായ നാഗ സൈരന്ധ്രി ചേച്ചി 🥵 അവരാണ് ആ കട ഉത്ഘാടനം ചെയ്യാൻ പോകുന്നത് 😍

വീഡിയോ കണ്ടപ്പോൾ എന്തോ മനസ്സൊന്നു ഇടറി. അത്രക്കും മോശമായിട്ടാണ് സോഷ്യൽ മീഡിയയിൽ പലരും അവരെ ഉപദ്രവിച്ചുകൊണ്ടിരുന്നത്. അവളുടെ ഇൻബോക്സിൽ പോയി ചില മാന്യന്മാർ തെറി പറയുമ്പോൾ അതിന് തിരിച്ചു പറയുന്ന വീഡിയോസ് കണ്ടാണ് അവളെ ആളുകൾ വിലയിരുത്തിയിരുന്നത്. അവരുടെ പല വീഡിയോകളും അവളെ അങ്ങനെ ഉപദ്രവിച്ചവർക്കുള്ള മറുപടി ആയിരുന്നു.. ചിലപ്പോൾ അവർ അനുഭവിച്ച സാഹചര്യങ്ങൾ ആവാം അവരെ കൊണ്ട് അങ്ങനെയൊക്കെ പെരുമാറാൻ പ്രേരിപ്പിച്ചത്.. നാഗ സൈരന്ധ്രിയെ അടുത്തറിയാവുന്നവർ പറയുന്നത് ആള് സത്യത്തിൽ ഒരു പാവം ആണെന്നാണ്.. ഏതോ സിനിമയിൽ പറഞ്ഞ പോലെ "ആളുകളെ അടുത്തറിയുമ്പോൾ എല്ലാരും പാവങ്ങൾ ആണെന്ന് "

എന്തായാലും. അവർക്ക് സമൂഹത്തിൽ ഒരു വില നൽകിയ ആ ഷോപ്പിന്റെ മുതലാളിയോടും അവളെ ചേർത്തു പിടിച്ച നല്ല മനുഷ്യരോടും ഒരുപാട് നന്ദി. എല്ലാവരെയും ഒന്നായി കാണാൻ എല്ലാവർക്കും കഴിയട്ടെ..

ഇന്നലെ വീഡിയോയിൽ ഒരു കുട്ടി വന്നു ഞാൻ ചേച്ചിയെ ഒരു ഉമ്മ വച്ചോട്ടെ എന്ന് ചോദിക്കുന്നുണ്ട്, ഉമ്മ കൊടുത്ത് കഴിഞ്ഞപ്പോൾ നാഗ സൈരന്ധ്രിയുടെ മുഖത്തെ ഭാവം ഒന്ന് കാണണം.. അവളിൽ ഒരു അമ്മയെ കണ്ടു ഞാൻ 🥰 ഒരുപാട് വേദനകൾക്ക് ശേഷം അവളെ തേടിയെത്തിയ കുറച്ചു സന്തോഷനിമിഷങ്ങൾ ആവും ഇതെല്ലാം.. ❤

17/07/2025

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം കർണാടകയിലെ ധർമ്മസ്ഥലയിൽ നിന്നുണ്ടായത്. ധർമ്മസ്ഥലയിലെ വിഖ്യാതമായ മഞ്ചുനാഥ ക്ഷേത്രത്തിലെ ശുചീകരണ ജോലിക്കാരനായിരുന്ന ആളാണ് താൻ അവിടെ ജോലി ചെയ്തിരുന്ന ഏതാണ്ട് ഇരുപത് വർഷത്തിനിടയിൽ - 1995 മുതൽ 2015 വരെ -എത്രയോ സ്ത്രീ ശരീരങ്ങൾ അവിടെ മേലാളരുടെ നിർദ്ദേശമനുസരിച്ച് മറവ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞത്. ബലാത്‌സംഗത്തിന്റെ അടയാളങ്ങൾ പേറുന്ന, അടിവസ്ത്രങ്ങളില്ലാത്ത, കഴുത്ത് ഞെരിക്കപ്പെട്ട, മുറിവുകൾ ഏറെയുള്ള, വിവിധ പ്രായത്തിലുള്ള സ്ത്രീകളുടെ ശരീരങ്ങൾ. ഉറക്കവും മനസമാധാനവും നഷ്ടപ്പെട്ട് ഭയന്ന് കുടുംബത്തേയും കൊണ്ട് അവിടെ നിന്ന് ഒളിച്ചോടി പത്ത് വർഷത്തിന് ശേഷവും കുറ്റബോധം സഹിക്കാൻ വയ്യാതെ പുറത്ത് വന്നയാൾ ഈ കേസിൽ തെളിവ് നൽകാമെന്ന് പറയുന്നു.

ഇത് ശരിയാണെങ്കിൽ ഈ നൂറ്റാണ്ടിൽ നാം അറിഞ്ഞ ഏറ്റവും ഭീകരമായ കൊലപാതക-ബലാത്‌സംഗ പരമ്പരയാണ്. എന്നിട്ടും കർണാടകയിൽ ഈ കേസ് അന്വേഷിക്കുന്നത് എസ്.ഐ റാങ്കുള്ള ഒരു ഉദ്യോഗസ്ഥനാണ്.

ദിവസവും പതിനായിരങ്ങൾക്ക് സൗജന്യ അന്നദാനം നടത്തുന്ന, ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുബന്ധ വ്യവസായങ്ങളുമുള്ള, ഈ ക്ഷേത്ര മാനേജ്‌മെന്റ് ഭരിക്കുന്ന പ്രദേശമാണിത്. ആ പ്രദേശത്തിന്റെ മുഴുവന്‍ നിയന്ത്രണാധികാരമുള്ള സമ്പന്നരും വിപുലമായ സ്വാധീനവുമുള്ള ഹെഗ്ഗഡെ കുടുംബമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍. പത്മഭൂഷണ്‍ പുരസ്‌കാരജേതാവും ബി.ജെ.പി രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ള ആളുമായ ഡോ.വീരേന്ദ്ര ഹെഗ്ഗഡേയാണ് ഇപ്പോള്‍ ഈ ക്ഷേത്രത്തിന്റെ അധികാരി.

ഈ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരിൽ ആർക്കൊക്കെയൊ ഉയരുന്ന ഈ ചോദ്യങ്ങളെ നേരിടാൻ ലോകൽ പോലീസിനാകുമോ? എന്തുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം ഇനിയുമുണ്ടാകാത്തത്? എന്തുകൊണ്ടാണ് താൻ മൃതദേഹം കുഴിച്ചിട്ട ഇടങ്ങൾ കാണിച്ച് തരാം എന്ന് പറഞ്ഞ് ഹാജാറായ സാക്ഷി കാത്ത് നിന്നിട്ടും പോലിസ് എത്താതിരുന്നത്, തന്റെ മെഡിക്കൽ വിദ്യാർത്ഥിയായ മകളെ 2008-ൽ ഇവിടെ കാണാതായി എന്നും അന്വേഷിച്ച് ചെന്ന തന്നെ തലയ്ക്കടിച്ച് ബോധം കെടുത്തി എന്നും പരാതി നൽകിയ സ്ത്രീയുടെ ആവലാതി ഈ കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാത്തതെന്ത്?

ചോദ്യങ്ങൾ ഒട്ടേറെയാണ്.

ഇതുവരെ നമുക്കറിയാവുന്ന കാര്യങ്ങൾ വിശദമായി താഴെ വായിക്കാം.

17/07/2025

സിലബസിൽ വേടന്റെ പാട്ട് ഉണ്ടാവും

16/07/2025

സ്വന്തം കുഞ്ഞിനെ മാറോട് ചേർത്ത് സെൽഫി എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ദിയ കൃഷ്ണൻ




16/07/2025

Fauja Singh, widely regarded as the world’s oldest marathon runner, has been killed in a hit-and-run accident. See a statement from his son — and learn more about Singh's inspiring life before his death — here: bit.ly/4lF3Mwn (📸: Jeff J Mitchell/Getty)

16/07/2025

Just a reminder for people. This is what our Northern Spy apples look like grown with no sprays or pesticides, straight from the tree. They have water marks, bug bites, weird shapes and turn brown 5 minutes after you bit into it.
Unfortunately most people would not purchase these, but perfer the shiny perfect apple.
But my Granny always said...if the bugs eat it, then you know it's real 😀

15/07/2025

എൻ്റമ്മോ! 😦 കാന്തപുരം ഉസ്താദിന് ഇത്രയും പവർ ഉണ്ടായിരുന്നോ?

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വാർത്തകൾ കേട്ട് സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് യെമനിൽ ഇത്രയും സ്വാധീനമുണ്ടെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. വാർത്തയിൽ പറയുന്നതുപോലെ, കാന്തപുരം ഉസ്താദിന്റെ ഇടപെടലിനെ തുടർന്ന് യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി യെമൻ ഭരണകൂട പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് കേട്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. സാക്ഷാൽ കേന്ദ്ര സർക്കാരും ഈ വിവരം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്, യെമനിൽ സ്വാധീനമുള്ള ഒരു ഷെയ്ഖിന്റെ സഹായം ഉപയോഗിക്കുന്നുണ്ടെന്ന്. നോർത്ത് യെമനിലാണ് ഈ ചർച്ച നടന്നത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാൻ അലി മഷ്ഹൂർ, യെമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. കാന്തപുരം ഉസ്താദിന്റെ ആവശ്യം, അതായത് ദിയാ ദനത്തിന് പകരമായി കുടുംബം മാപ്പ് നൽകി വ.ധ ശിക്ഷയിൽ നിന്ന് നിമിഷപ്രിയയെ ഒഴിവാക്കുകയും മോചനം നൽകുകയും വേണം എന്നത്, കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് മുന്നിൽ അവതരിപ്പിച്ചു എന്നാണ് വാർത്ത. രാഷ്ട്രീയമായി താറുമാറായ യെമനിൽ, ഔദ്യോഗിക ഇടപെടലുകൾക്ക് പരിമിതികളുണ്ടായിട്ടും, കാന്തപുരം ഉസ്താദ് യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഹഫീള് മുഖേന അനൗദ്യോഗിക ഇടപെടലുകൾ നടത്തുന്നത് ശരിക്കും പ്രശംസനീയമാണ്. ഇത് നിമിഷപ്രിയയുടെ മോചനത്തിൽ ഏറ്റവും പ്രായോഗികമായ പ്രതീക്ഷ നൽകുന്ന ഇടപെടലാണെന്ന് കേന്ദ്ര സർക്കാരും ശരിവെക്കുന്നുണ്ട്. ഒരു ജീവൻ രക്ഷിക്കാൻ ഇത്രയും വലിയൊരു പരിശ്രമം നടത്തുന്ന കാന്തപുരം ഉസ്താദിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് അദ്ദേഹം നമുക്ക് കാണിച്ചുതന്നത്. ഈ വാർത്ത കേട്ടപ്പോൾ ശരിക്കും മനസ്സു നിറഞ്ഞുപോയി. ഈ മനുഷ്യന് നല്ലത് മാത്രം വരണം! ❤️

14/07/2025

ക്രിസ്ത്യാനോ റോനാൾഡോയുടെ കാർ ഡ്രൈവേഴ്സ് രണ്ട് മലയാളികൾ ആണെന്നുള്ള കാര്യം എത്ര പേർക്ക് അറിയാം...

മലപ്പുറം സ്വദേശി ഷമീറും പിന്നെ കൊല്ലം സ്വദേശി സുമനുമാണ് ആ രണ്ട് മലയാളികൾ...

ലോകത്ത് ഇത്രേം പേരുണ്ടായിട്ടും, മലയാളികളെ തന്നെ ഡ്രൈവറായി സെലക്ട്‌ ചെയ്യാൻ കാരണം, ഗൾഫിലൊക്കെ അറബികൾക്ക് ഏറ്റവും വിശ്വാസം ഉള്ളത് മലയാളികളെ ആണ് എന്നുള്ളതാണ് സത്യം👍

മലയാളികൾക്ക് നല്ല വിവരവും ഐഡിയയുംഉണ്ട്‌... അത്‌പോലെ ചെയ്യുന്ന പണി നന്നായി ചെയ്യുന്നുമുണ്ട് 👌

അറബികൾക്ക് മലയാളികളോട് കൂടുതൽ താല്പര്യം ഉണ്ട്‌ എന്നുള്ളത് ഒരു യഥാർഥ്യമാണ്🩷 അതുകൊണ്ടാവും റൊണാൾഡോയുടെ മാനേജ്മെന്റ് മലയാളികളെ സെലക്ട്‌ ചെയ്തത്🥰

13/07/2025

ജൂലൈ മാസം ഒരിക്കലും മലയാളികൾക്ക് മറക്കാൻ കഴിയില്ല... 😔

Address

Kochi

Alerts

Be the first to know and let us send you an email when മലയാളം വാർത്തകൾ Malayalam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share