Morestories Network

Morestories Network More Stories Network ONTV Production Network
(361)

വിസ്മയ ഒരു വിസ്മയക്കാഴ്ച നൽകുമോ എന്ന് നമുക്ക് നോക്കാം"ആന്റണി പെരുമ്പാവൂർ നിർമിക്കുന്നതിനാൽ തട്ടിക്കൂട്ട് വേഷമല്ല വിസ്മയക...
06/07/2025

വിസ്മയ ഒരു വിസ്മയക്കാഴ്ച നൽകുമോ എന്ന് നമുക്ക് നോക്കാം
"ആന്റണി പെരുമ്പാവൂർ നിർമിക്കുന്നതിനാൽ തട്ടിക്കൂട്ട് വേഷമല്ല വിസ്മയക്ക് കിട്ടുകയെന്ന് ഉറപ്പാണ്. 34 വയസിൽ നായികയായി തുടക്കം കുറിക്കുമ്പോൾ കണ്ട് ശീലമുള്ള നായികാകാഴ്ചപ്പാടിലെ വേഷമായിരിക്കില്ല എന്ന് ഉറപ്പാണ്.

65 വയസായ അച്ഛന് നായകനായി വിജയകരമായി നിലനിൽക്കാമെങ്കിൽ മകളായ എനിക്ക് 34 ആയത് പ്രശ്നമായി കാണേണ്ട എന്നായിരിക്കും വിസ്മയ കരുതുന്നത്. ആയോധന കല പഠിച്ച, ടെലിഫിലിമിൽ സഹസംവിധായികയായിരുന്ന വിസ്മയ തുടക്കത്തിലൂടെ തീർച്ചയായും നമ്മളെ വിസ്മയിപ്പിക്കും എന്നാണ് എന്റെ വിശ്വാസം.

ആയോധന കല പഠിച്ച ആണുങ്ങൾ പോലും വിരളമായ നമ്മുടെ സിനിമയിൽ വിസ്മയ ഒരു വിസ്മയക്കാഴ്ച നൽകുമോ എന്ന് നമുക്ക് നോക്കാം. പെൺ‌കരുത്തുള്ള നായികയായി മാർഷ്വൽ ആർട്സ് സ്ക്രീനിൽ കാണിച്ച് അച്ഛനെ പോലെ മകളും ചിലപ്പോൾ നമ്മളെ വിസ്മയിപ്പിക്കും. സിനിമയിൽ നിന്നും കിട്ടുന്ന നല്ലൊരു പങ്ക് സിനിമയ്ക്കായി മുടക്കുകയും മകനെയും മകളെയും സിനിമയിൽ എത്തിക്കുകയും ചെയ്ത അച്ഛൻമാർ നമ്മുടെ സിനിമയിൽ അധികം കാണില്ല. വിജയശാന്തിയെ പോലെ വ്യത്യസ്ത നായികയായി വിസ്മയ മലയാള സിനിമയിൽ ശ്രദ്ധേയ ആകട്ടെ."- ശാന്തിവിള ദിനേശ്

എല്ലാ ജോലികളും ഉത്തര വാദിത്വത്തോടെ  ചെയ്തു നൽകും ഈ ' കൂലിപ്പണിക്കാരൻ' ..................................ഫോൺ കൈയിലെടുത്തു...
06/07/2025

എല്ലാ ജോലികളും ഉത്തര വാദിത്വത്തോടെ ചെയ്തു നൽകും ഈ ' കൂലിപ്പണിക്കാരൻ' ..................................
ഫോൺ കൈയിലെടുത്തു ഒന്ന് വിളിച്ചാൽ എന്ത് ജോലി ആയാലും ചെയ്യാനായി ഓടിയെത്തുന്ന അടൂർ മണക്കാല ചിറ്റാണി മുക്ക് അനൂപ് ഭവനിൽ ഭാസ്കരൻ ഇപ്പോൾ നാട്ടിലെ താരമാണ്. കൂലിപ്പണികൾ ചെയ്യാൻ ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഇല്ലാതെ പ്രയാസപ്പെടുന്നവർക്കായി ഭാസ്കരൻ തന്നെ ഫോൺ നമ്പർ ഉൾപ്പെട്ട വിസിറ്റിങ് കാർഡ് പുറത്തിറക്കി. ഈ കാർഡ് ഇന്ന് നാട്ടിലെങ്ങും വൈറലാണ്. കഴിഞ്ഞ ദിവസമാണ് കൂലിപ്പണിക്കാരൻ എന്ന തലക്കെട്ടോടെ ഒരു വിസിറ്റിങ് കാർഡ് സോസ്റഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

എല്ലാ ജോലികളും ഉത്തര വാദിത്വത്തോടെ ചെയ്തു നൽകും അടിക്കുറിപ്പോടെ അവസാനിക്കുന്ന കാർഡിൽ ഭാസ്കരന്റെ ഫോട്ടോയോടൊപ്പം മൊബൈൽ നമ്പരും മേൽ വിലാസവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചൂരക്കോട് പ്രവർത്തി ക്കുന്ന ശ്രീ ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന മനോജാണ് ഈ കാർഡ് തയ്യാറാക്കി നൽകിയത്. ഒരുദിവസം അപ്രതീക്ഷിതമായി സ്റ്റുഡിയോയിൽ എത്തിയ ഭാസ്കരൻ കടയുടെ കാർഡ് കണ്ടു. ഇതോടെ തന്റെ പേരിലും കാർഡ് വേണമെന്ന ആഗ്രഹം മനോജിനോട് പറയുകയായിരുന്നു .

ഇങ്ങിനെ ഒരു കാർഡ് ആളുകൾക്ക് കൊടുത്താൽ മറക്കാതെ ജോലിക്ക് വിളിക്കുമായിരിക്കും എന്നൊരു ചോദ്യവും മനോജിനോട് ചോദിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ഒരു പത്ത് കാർഡ് തനിക്കും അടിക്കാൻ ഭാസ്കരൻ പറഞ്ഞതോടെയാണ് കൂലിപ്പണിക്കാരൻ എന്ന കാർഡ് ഉണ്ടാകുന്നത്. പത്ത് കാർഡാണ് ഭാസ്സ രൻ പറഞ്ഞതെങ്കിലും ഇരുപത് കാർഡ് മനോജ് ഭാസ്കരന് അടിച്ചുനൽകി. മനോജ് തന്നെയാണ് കാർഡ് ഡിസൈൻ ചെയ്തതും.

അഞ്ജിത നായർ എന്ന പ്രചോദനം .........................സോഷ്യൽ മീഡിയ  ഉപഭോക്താക്കൾക്ക് സുപരിചിതയാണ് അഞ്ജിത നായർ . ഇവരുടെ വീഡി...
06/07/2025

അഞ്ജിത നായർ എന്ന പ്രചോദനം .........................
സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് സുപരിചിതയാണ് അഞ്ജിത നായർ . ഇവരുടെ വീഡിയോകളെല്ലാം പലപ്പോഴും ഫേസ്ബുക്കിൽ പോലും ട്രെൻ്റിംഗ് ലിസ്റ്റിലെത്താറുമുണ്ട്. ഒരു സോഷ്യൽ മീഡിയാ താരം എന്നതിന് പുറമെ നടിയും മോഡലും ഇൻഫ്ലുവസറും കൂടിയാണ് അഞ്ജിത.

നിരവധി ആൽബം ഗാനങ്ങളിലും ഷോർട്ട്ഫിലിംസുകളിലും വിവിധ പരസ്യങ്ങളുടെ മോഡലായും അഞ്ജിത പ്രത്യക്ഷപ്പെടാറുണ്ട്. തനിക്ക് രണ്ട് മുതൽ രണ്ടര ലക്ഷം രൂപയാണ് യൂട്യൂബ് ചാനലിൽ നിന്ന് മാത്രം കിട്ടുന്ന മാസവരുമാനമെന്ന് അഞ്ജിത നായർ പറയുന്നു . ഇതിന് പുറമെ പ്രൊമോഷൻ ചെയ്യുന്നതിലൂടെ മറ്റു വരുമാനവുമുണ്ടെന്നും അഞ്ജിത പറയുന്നുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ പ്രൊമോഷൻ ചെയ്തും അഞ്ജിത വരുമാനമുണ്ടാക്കുന്നു...........

സംഗീത വിഭാഗത്തിൽ  രണ്ട് ദേശീയ അവാർഡുകൾ നേടിയ ' ഭരത' ത്തിലെ  രാമകഥാ ഗാനലയം........................................ യേശുദാ...
06/07/2025

സംഗീത വിഭാഗത്തിൽ രണ്ട് ദേശീയ അവാർഡുകൾ നേടിയ ' ഭരത' ത്തിലെ രാമകഥാ ഗാനലയം........................................
യേശുദാസ് ആലപിച്ചതിൽ ഏറ്റവും മികച്ച ഗാനങ്ങൾ തിരഞ്ഞെടുക്കാൻ ആരോടും ആവശ്യപ്പെട്ടാൽ, തീർച്ചയായും അതിൽ ' ഭാരതം' എന്ന സിനിമയിലെ രാമകഥാ ഗാനലയം എന്ന ഗാനം ഉണ്ടാകും . കർണാടക സംഗീതത്തെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മനോഹരമായ മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഒന്നാണിത്.

സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ വൈഭവമായ ഒരു ഷെഹ്‌നായ് ശകലം പോലും ഇതിലേക്ക് ചേർത്തിട്ടുണ്ട്. ഈ ഗാനം അദ്ദേഹത്തിന്റെയും ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നാണ്, ഇത് ദേശീയ ചലച്ചിത്ര അവാർഡുകളിലും അദ്ദേഹത്തിന് പ്രത്യേക പരാമർശം നേടിക്കൊടുത്തു. മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടി.

മികച്ച പിന്നണി ഗായകനുള്ള ആറാമത്തെ ദേശീയ ചലച്ചിത്ര അവാർഡ് യേശുദാസിന് ലഭിച്ചു. എന്നാൽ രസകരമായ കാര്യം അദ്ദേഹത്തിന് സംസ്ഥാന അവാർഡുകൾ ലഭിച്ചില്ല ഈ . പാട്ട് കാണുമ്പോൾ, യേശുദാസല്ല, മോഹൻലാൽ പാടുന്നതുപോലെയാണ് തോന്നുന്നത്. കുറച്ചു കാലത്തേക്ക് നമ്മൾ യേശുദാസിനെ മറന്നു. വാസ്തവത്തിൽ, മോഹൻലാൽ ആ കഥാപാത്രത്തെയാണ് ജീവിച്ചത്, ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ആദ്യത്തെ ദേശീയ അവാർഡ് ലഭിക്കുകയും ചെയ്തു . ശുഭപന്തുവരളി രാഗത്തിലാണ് ഈ ഗാനം രചിച്ചിരിക്കുന്നത്.

ഭരതന്റെ വീക്ഷണകോണിൽ നിന്ന് രാമായണം എന്ന മഹാകാവ്യത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രം. ഭരതന്റെ ധർമ്മസങ്കടം, മറഞ്ഞിരിക്കുന്ന ദുഃഖങ്ങൾ, ജ്യേഷ്ഠൻ രാമന്റെ അഭാവത്തിൽ തന്റെ രാജ്യം എങ്ങനെ ഭരിക്കാമെന്നും കുടുംബത്തെ എങ്ങനെ പരിപാലിക്കാമെന്നും അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. ഒരു സിംഹാസനം മൂലമാണ് എല്ലാ നിർഭാഗ്യകരമായ സംഭവങ്ങളും സംഭവിക്കുന്നത്. ചിത്രത്തിന്റെ പേരും അതിനോട് തികച്ചും യോജിക്കുന്നു. ഈ ചിത്രത്തിലും ഇതുതന്നെയാണ് കാണിക്കുന്നത്.

പ്രേം നസീറിനെക്കുറിച്ച് പറയാൻ തനിക്ക് ഒരു യോഗ്യതയും ഇല്ലെന്ന്  ടിനി ടോം..........................." ഞാൻ ‘പറഞ്ഞു കേട്ട കാ...
06/07/2025

പ്രേം നസീറിനെക്കുറിച്ച് പറയാൻ തനിക്ക് ഒരു യോഗ്യതയും ഇല്ലെന്ന് ടിനി ടോം...........................
" ഞാൻ ‘പറഞ്ഞു കേട്ട കാര്യമാണ് പങ്കുവെച്ചത്. നൽകിയ അഭിമുഖത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് വൈറലാകുന്നത്. പ്രേം നസീർ എന്ന നടനെക്കുറിച്ച് പറയാൻ എനിക്ക് യാതൊരു യോഗ്യതയും ഇല്ല. നസീർ സാറിനെ ആരാധിക്കുന്ന ലോകത്തിലെ ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ.

സാറിനെ പറയാൻ ഞാൻ ആരും അല്ല. ഒരു ഇന്റർവ്യൂവിൽ നിന്ന് അടർത്തിയെടുത്ത ചെറിയ ഭാഗം തെറ്റായാണ് പ്രചരിക്കുന്നത്. നസീർ സാറിനെ ഞാൻ നേരിൽ കണ്ടിട്ടില്ല, എന്നാൽ അദ്ദേഹത്തേക്കുറിച്ച് സീനിയർ തന്ന ഒരു ഇൻഫർമേഷൻ ആണത്, ഇപ്പോൾ അദ്ദേഹം കൈമലർത്തുകയാണ്. അല്ലാതെ ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ചെടുത്തതല്ല. ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും പറയുന്നു."- ’ടിനി ടോം

ബോളിവുഡ്  സൂപ്പർ താരമായ രൺവീർ സിങിന്റെ എറ്റവും പുതിയ സിനിമയിൽ നായികയായി മലയാളികളുടെ 'ആൻമരിയ' എത്തുന്നു . രൺവീർ നായകനാവുന...
06/07/2025

ബോളിവുഡ് സൂപ്പർ താരമായ രൺവീർ സിങിന്റെ എറ്റവും പുതിയ സിനിമയിൽ നായികയായി മലയാളികളുടെ 'ആൻമരിയ' എത്തുന്നു . രൺവീർ നായകനാവുന്ന 'ധുരന്ദർ' എന്ന് പേര് നൽകിയിട്ടുള്ള സിനിമയിലാണ് 'ആൻമരിയ കലിപ്പിലാണ്' ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ സാറ അർ‌ജുൻ നായികയാവുന്നത്. നേരത്തെ ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആദിത്യ ധറാണ് ഇത് സംവിധാനം ചെയ്യുന്നത്................

മലയാള താരങ്ങളുടെ എക്സ്ട്രീം മാസ് ലുക്ക് കാണണമെങ്കിൽ ഷാജി കൈലാസ് സിനിമകൾ തന്നെ വേണം !
06/07/2025

മലയാള താരങ്ങളുടെ എക്സ്ട്രീം മാസ് ലുക്ക് കാണണമെങ്കിൽ ഷാജി കൈലാസ് സിനിമകൾ തന്നെ വേണം !

ഒരിക്കലും പക സൂക്ഷിക്കാത്ത നടനാണ് ദിലീപ്........................................" വളരെ അടുത്ത സുഹൃത്തുക്കളാണെങ്കിലും ഞാന...
06/07/2025

ഒരിക്കലും പക സൂക്ഷിക്കാത്ത നടനാണ് ദിലീപ്........................................
" വളരെ അടുത്ത സുഹൃത്തുക്കളാണെങ്കിലും ഞാനും ദിലീപും തീർത്തും വ്യത്യസ്തരാണ്. ‌ അതിനാലാണ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായത്. ഞാൻ പെട്ടെന്ന് റിയാക്ട് ചെയ്യുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആളാണ്. ദിലീപ് ദേഷ്യപ്പെടാത്ത ആളാണ്. ഒരിക്കലും പക സൂക്ഷിക്കാത്ത നടനാണ് ദിലീപ്. വളരെ പെട്ടെന്ന് ക്ഷമിക്കുന്ന ആളാണ്. അടുപ്പമില്ലാത്ത പുറമെ നിൽക്കുന്നവർക്ക് അത് അറിയില്ല . 30 വർഷമായി അറിയുന്ന ആൾക്കാരാണ് ഞങ്ങൾ. അതിൽ ആദ്യത്തെ അഞ്ചാറ് കൊല്ലം ഒരേ റൂമിൽ താമസിച്ച ആളുകളുമാണ്."- ലാൽ ജോസ്

ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള  പാറയുടെ ഉള്ളിൽ കണ്ടെത്തിയ ' ലണ്ടൻ ഹാമർ'.......................... ഗവേഷകരെ ആകർഷിച്ച ...
06/07/2025

ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പാറയുടെ ഉള്ളിൽ കണ്ടെത്തിയ ' ലണ്ടൻ ഹാമർ'..........................
ഗവേഷകരെ ആകർഷിച്ച ഒരു അപൂർവ പുരാവസ്തു കണ്ടെത്തലായിരുന്നു ലണ്ടൻ ഹാമർ . പാറയിൽ പൊതിഞ്ഞ ഈ വിചിത്രമായ പുരാവസ്തു അതിന്റെ ഉത്ഭവം, ഉദ്ദേശ്യം, വളരെ വ്യത്യസ്തമായ ഒരു പുരാതന ചരിത്രത്തിന്റെ സാധ്യത എന്നിവയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

ലണ്ടൻ ഹാമറിന്റെ ഏറ്റവും ആകർഷകമായ വശം പാറയ്ക്കുള്ളിലെ അതിന്റെ സ്ഥാനമാണ് . ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പാറയുടെ ഉള്ളിൽ ഒരു മനുഷ്യനിർമ്മിത വസ്തു എങ്ങനെയാണ് കുടുങ്ങിയത്? ഈ അമ്പരപ്പിക്കുന്ന കൗതുകം ലോകമെമ്പാടുമുള്ള പുരാവസ്തു ഗവേഷകർ, ഭൂമിശാസ്ത്രജ്ഞർ എന്നിവർക്കിടയിൽ ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും കാരണമായി.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, അമേരിക്കൻ സംസ്ഥാനമായ ടെക്സസിലെ ലണ്ടൻ എന്ന പട്ടണത്തിന്റെ ഒരു വിദൂര പ്രദേശത്ത് അന്വേഷണം നടത്തുന്നതിനിടെ, മാക്സ്, എമ്മ ഹാൻ എന്നീ തദ്ദേശീയ ദമ്പതികൾ ലണ്ടൻ ഹാമർ കണ്ടെത്തിയതോടെയാണ് ഇത് വെളിച്ചത്തുവന്നത്. വിചിത്രമായ പാറ രൂപീകരണത്തിൽ ആകൃഷ്ടരായ അവർ കൂടുതൽ അന്വേഷിക്കാൻ തീരുമാനിച്ചു. അതിനുള്ളിൽ ഒരു ലോഹ ചുറ്റികമുന കണ്ടെത്തിയത് കണ്ട് അത്ഭുതപ്പെട്ടു. തങ്ങളുടെ കണ്ടെത്തലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഹാൻ ദമ്പതികൾ വിദഗ്ദ്ധാഭിപ്രായങ്ങൾ തേടുകയും ഒടുവിൽ പുരാവസ്തു ശാസ്ത്രീയ പരിശോധനയ്ക്കായി കൈമാറുകയും ചെയ്തു.

ലണ്ടൻ ഹാമറിനെക്കുറിച്ചുള്ള സൂക്ഷ്മമായ വിശകലനം നിരവധി കൗതുകകരമായ വശങ്ങൾ വെളിപ്പെടുത്തി. പ്രധാനമായും ഇരുമ്പ് കൊണ്ട് നിർമ്മിച്ച ലോഹ ഹാമർഹെഡ്, വിപുലമായ നാശത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ഇതിന്റെ മരം കൊണ്ടുണ്ടാക്കിയ പിടിയുടെ ഭാഗം ഭാഗികമായി ഫോസിലൈസ് ചെയ്യപ്പെട്ടതായി കാണപ്പെട്ടു . ഹാമർഹെഡിന്റെ മൊത്തത്തിലുള്ള രൂപകൽപ്പന മനുഷ്യർ സാധാരണയായി ഉപയോഗിക്കുന്നവയോട് സാമ്യമുള്ളതിനാൽ അതിന്റെ ഉത്ഭവത്തെയും ഉദ്ദേശ്യത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുവന്നു.

എന്നാൽ അതിൽ കാസ്റ്റിംഗിന്റെയോ മോൾഡിംഗിന്റെയോ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ഇത് കൈകൊണ്ട് ഉണ്ടാക്കിയതാകാം എന്ന് ഇത് സൂചിപ്പിക്കുന്നു. ലണ്ടൻ ഹാമറിന്റെ പഴക്കം സ്ഥാപിക്കുന്നത് ഒരു തർക്കവിഷയമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, വിദഗ്ദ്ധർക്കിടയിൽ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളുണ്ട്. പാറയുടെ ധാതു ഘടനയും സാധ്യതയുള്ള മലിനീകരണവും കാരണം റേഡിയോമെട്രിക് വിശകലനം പോലുള്ള പരമ്പരാഗത ഭൂമിശാസ്ത്രപരമായ ഡേറ്റിംഗ് രീതികൾ അനിശ്ചിതത്വത്തിലാണെന്ന് കണക്കാക്കപ്പെടുന്നു.

ഫോസിലൈസ് ചെയ്ത മരപ്പിടി പരിശോധിച്ച്, അതിന്റെ പ്രായം കണക്കാക്കാൻ കാർബൺ-14 ഡേറ്റിംഗ് ഉപയോഗിക്കുന്നതാണ് ഒരു സമീപനം. എന്നാലും , ഈ രീതിക്ക് അതിന്റേതായ പരിമിതികളുണ്ട്, കാരണം ഹാൻഡിൽ ഫോസിലൈസ് ചെയ്യുന്നത് കാലക്രമേണ അതിന്റെ കാർബൺ ഉള്ളടക്കത്തിൽ മാറ്റം വരുത്തിയിരിക്കാം. കൂടാതെ, ഇരുമ്പിന് കാർബൺ-14 വിശകലനത്തിന് വിധേയമാക്കാൻ കഴിയാത്തതിനാൽ, ആർട്ടിഫാക്റ്റിനുള്ളിൽ ഇരുമ്പിന്റെ സാന്നിധ്യം കൃത്യമായ ഡേറ്റിംഗിന് വെല്ലുവിളികൾ ഉയർത്തുന്നു.

"മോനിഷയ്ക്ക്  എപ്പോഴും ഹാപ്പിനെസ്സ് ആയിരുന്നു. മൂഡ് ഓഫ് ആയോ, ഡൾ ആയിട്ടോ, ഗ്ലൂമി ആയിട്ടോ ഒരിക്കലും ഞാൻ അവളെ കണ്ടിട്ടേയില്...
06/07/2025

"മോനിഷയ്ക്ക് എപ്പോഴും ഹാപ്പിനെസ്സ് ആയിരുന്നു. മൂഡ് ഓഫ് ആയോ, ഡൾ ആയിട്ടോ, ഗ്ലൂമി ആയിട്ടോ ഒരിക്കലും ഞാൻ അവളെ കണ്ടിട്ടേയില്ല. എപ്പോഴും 'കിലുകിലു"ങ്ങനെ ചിരിച്ചു കൊണ്ടാണ് നടക്കുക . മോനിഷ വരുന്നത് ദൂരെ നിന്ന് തന്നെ അറിയാം, ഒരു അലാറം ഇട്ടതു പോലെയാണ്. അങ്ങേയറ്റത്ത് നിന്ന് അവളുടെ ശബ്ദം കേൾക്കാം. അവൾ വളരെ ഉച്ചത്തിലാണ് ചിരിക്കാറുള്ളത്."- വിനീത്

ജീവിതാവസാനം വരെ ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കണം എന്നത് എന്റെ സ്വപ്‌നമാണ്- കുളപ്പുള്ളി ലീല ............................
06/07/2025

ജീവിതാവസാനം വരെ ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കണം എന്നത് എന്റെ സ്വപ്‌നമാണ്- കുളപ്പുള്ളി ലീല ............................
കോഴിക്കോടുകാരിയായ കുളപ്പുള്ളി ലീല മുക്കം യു പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിയ്ക്കുമ്പോളാണ് നാടകാഭിനയത്തിലേയ്ക്ക് കടക്കുന്നത്. ദാരിദ്ര്യം കാരണം ഏഴാംക്ലാസ് വരെയേ പഠിക്കാൻ കഴിഞ്ഞുള്ളു. നാടകനടനും പുല്ലാങ്കുഴൽ വിദഗ്ധനുമായിരുന്ന അമ്മാവനാണ് നാടകാഭിനയത്തിൽ ലീലയ്ക്ക് വഴികാട്ടിയായത്.

പ്രശസ്തനായ കെ ടി മുഹമ്മദിന്റെ 'കാഫർ' എന്ന നാടകത്തിൽ ഹാജിയാരുടെ ഭാര്യ കൽമേയിയായും സി എൽ ജോസിന്റെ 'ജ്വലന'ത്തിൽ ഭാരതിയായും അഭിനയിച്ചതോടെ നാടകവേദിയിൽ ശ്രദ്ധിക്കപ്പെട്ടു. ഇരുട്ട് എന്ന നാടകത്തിന്റെ സംവിധായകൻ കൂടിയായ കൃഷ്ണകുമാറിനെയാണ് ലീല വിവാഹം കഴിച്ചത്. കൃഷ്ണകുമാർ കുളപ്പുള്ളി സ്വദേശിയായതിനാൽ ലീല പിന്നീട് കുളപ്പുള്ളിയിൽ താമസമാക്കുകയായിരുന്നു .

ശരണാർത്ഥികൾ എന്ന റേഡിയോ നാടകത്തിലെ കഥാപാത്രത്തിനു ശബ്ദം കൊടുത്തുകൊണ്ടാണ് ലീല ആകാശവാണി നാടകങ്ങളിൽ തുടക്കം കുറിയ്ക്കുന്നത്. ആകാശവാണി ഉദ്യോഗസ്ഥയും റേഡിയോ നാടകങ്ങളിലെ ശബ്ദ സാന്നിധ്യവുമായിരുന്ന തങ്കമണിയാണ് ലീലയുടെ പേര് കുളപ്പുള്ളി ലീല എന്നാക്കി മാറ്റിയത്.

ലീല അഭിനയിച്ച ഒരു നാടകം കാണാനിടയായ സംവിധായകൻ കമൽ തന്റെ അയാൾ അയാൾ കഥ എഴുതുകയാണ് എന്ന സിനിമയിൽ അഭിനയിയ്ക്കാൻ ക്ഷണിച്ചു. ആ സിനിമയിൽ ലീല അവതരിപ്പിച്ച ത്രേസ്യാമ്മ എന്ന കഥാപാത്രം പ്രേക്ഷക പ്രീതി നേടി. തുടർന്ന് നൂറോളം മലയാള സിനിമകളിൽ കുളപ്പുള്ളി ലീല അഭിനയിച്ചു. അഭിനയിച്ചവയിൽ ഭൂരിഭാഗവും കോമഡി വേഷങ്ങളായിരുന്നു.

മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളോടെല്ലാം വഴക്കുണ്ടാക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് കുളപ്പുള്ളി ലീല ശ്രദ്ധ നേടി. രജനീ കാന്തിനോടൊപ്പം 'മുത്തു' എന്ന തമിഴ് ചിത്രത്തിലും കുളപ്പുള്ളി ലീല അഭിനയിച്ചു. കസ്തൂരിമാൻ എന്ന സിനിമയുടെ തമിഴ് റീമെയ്ക്കിൽ അഭിനയിച്ചുകൊണ്ടാണ് കുളപ്പുള്ളി ലീല തമിഴിലിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് പത്തിലധികം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു.

"പ്രേക്ഷകർ എന്നിൽനിന്ന് പ്രതീക്ഷിക്കുന്ന ഏത് വേഷവും ചെയ്യാൻ ഞാൻ തയാറാണ്. പക്ഷേ, എല്ലാം സംവിധായകരുടെയും എഴുത്തുകാരുടെയും കൈളിലല്ലേ? ആരോഗ്യം അനുവദിക്കുന്നതു വരെ അഭിനയിക്കണം എന്നാണ് ആഗ്രഹം. ജീവിതാവസാനം വരെ ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കണം എന്നത് എന്റെ സ്വപ്‌നമാണ്." ലീല പറയുന്നു.

എംബിഎ പൂർത്തിയാക്കിയ ശേഷം  സിനിമയിലേക്ക് വന്ന ഗോവിന്ദ് പദ്മസൂര്യ ...............1987 ജൂൺ 16 ന് പാലക്കാട് ജില്ലയിലെ  പട്ട...
06/07/2025

എംബിഎ പൂർത്തിയാക്കിയ ശേഷം സിനിമയിലേക്ക് വന്ന ഗോവിന്ദ് പദ്മസൂര്യ ...............
1987 ജൂൺ 16 ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് ഗോവിന്ദ് പദ്മസൂര്യ ജനിച്ചത്. പിതാവ് ഗോവിന്ദൻ കാത്തലിക് സിറിയൻ ബാങ്കിൽ മാനേജരായി ജോലി ചെയ്തിരുന്നു, അമ്മ മാലതി ഒരു ടെലികോം ജീവനക്കാരിയായിരുന്നു. ഗോവിന്ദ് പദ്മസൂര്യ മുംബൈയിലെ വിസ്ലിംഗ് വുഡ്സ് ഇന്റർനാഷണലിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ ശേഷം സിനിമയിലേക്ക് കടന്നു.

2008-ൽ എം.ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ ' എന്ന സിനിമയിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതൊഴിച്ചാൽ അദ്ദേഹത്തിന് അതിനുമുമ്പ് അഭിനയ പരിചയമൊന്നുമില്ലായിരുന്നു. നന്ദനാരുടെ ആത്മകഥയായ 'അനുഭവങ്ങൾ' എന്ന സിനിമയെ ആസ്പദമാക്കിയുള്ള 'നന്ദനാർ' എന്ന കഥാപാത്രത്തെയാണ് അതിൽ അവതരിപ്പിച്ചത് . മികച്ച ചിത്രം, സംവിധായകൻ, ഛായാഗ്രഹണം എന്നിവയുൾപ്പെടെ 2008-ൽ 5 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈ ചിത്രം നേടി. എന്നാൽ ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നില്ല.

അതിനുശേഷം ബി. ഉണ്ണികൃഷ്ണന്റെ ഐജി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ ഇളയ സഹോദരന്റെ വേഷത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ അവസരം ലഭിച്ചു . മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്ന ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായ ശ്രീകാന്ത് എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. 2015-ൽ പുറത്തിറങ്ങിയ 32-ാം അധ്യായം 23-ാം വാക്യം എന്ന മിസ്റ്ററി ത്രില്ലറിൽ പ്രധാന വേഷം ചെയ്തു . ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നീരജ, മനോരാജ്യം, പ്രേതം, ഷെഫീക്കിന്റെ സന്തോഷം, വർഷം തുടങ്ങിയവ ഗോവിന്ദ് അഭിനയിച്ച ചില സിനിമകളാണ്.

ഇതിനിടയിൽ തന്നെ മഴവിൽ മനോരമയിലെ ഡി 4 ഡാൻസ് റിയാലിറ്റി ഷോയുടെ ആദ്യ രണ്ട് സീസണുകളിൽ സഹ-അവതാരകനായിരുന്നു ഗോവിന്ദ് പദ്മസൂര്യ , ഇത് അദ്ദേഹത്തെ ജനപ്രിയനാക്കി. അവസാന വർഷ ബിരുദ പഠനത്തിനിടയിലാണ് അദ്ദേഹത്തിന് ആദ്യ ചിത്രത്തിനുള്ള ഓഫർ ലഭിച്ചത്. 2024 ൽ പ്രശസ്ത ടെലിവിഷൻ നടി ഗോപിക അനിലിനെ ഗോവിന്ദ് വിവാഹം കഴിച്ചു ......................

Address

Vytila
Kochi
682019

Website

Alerts

Be the first to know and let us send you an email when Morestories Network posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category