18/09/2025
മകന്റെ മരണത്തോടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അവസാനിച്ചു. അതിന് ശേഷം പിന്നീടിങ്ങോട്ട് എല്ലാദിവസവും രാത്രി ഉറക്കഗുളിക കഴിച്ചാണ് ഞാൻ ഉറങ്ങുന്നത്.. അല്ലാതെ ഉറങ്ങാന്‍ കഴിയില്ല, ജീവിതത്തില്‍ ഏറ്റവും വേദന നല്‍കിയ സംഭവം.. 2009 മാര്‍ച്ച് 20നായിരുന്ന ശ്രീകുമാരന്‍ തമ്പിയുടെ മകനും സംവിധായകനുമായ രാജ്കുമാറിനെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മകന്റെ പുതിയ സിനിമ റിലീസ് ചെയ്യുന്നതിനാല്‍ വഴിപാട് നടത്താനായി അമ്പലത്തിലേക്ക് പോയിരുന്നു. പൂജാരിയോട് പ്രസാദം തരുന്ന സമയത്ത് താഴെവീണുപോയിരുന്നു. വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു അത്. പോസ്റ്റ്‌മോര്‍ട്ടമൊക്കെ കഴിഞ്ഞ് ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് മകന്റെ മരണത്തെക്കുറിച്ച് അറിഞ്ഞത്. ലോകത്തിലൊരച്ഛന്റെയും ജീവിതത്തില്‍ സംഭവിക്കാത്ത കാര്യമാണ് എന്റെ ജീവിതത്തില്‍ അരങ്ങേറിയതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. മകന്റേത് ആത്മഹത്യ ആണെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നില്ല, പ്രിയദര്‍ശന്റെ അസോസിയേറ്റായാണ് മകന്‍ കരിയര്‍ തുടങ്ങിയത്. സംവിധാനത്തിലേക്ക് അവന്‍ സ്വയം ഇറങ്ങുകയായിരുന്നു, അച്ഛന്‍ സ്വന്തം സാമ്രാജ്യം സ്ഥാപിച്ചത് പോലെ ഞാന്‍ എന്റെ സാമ്രാജ്യം സ്ഥാപിക്കും എന്നായിരുന്നു അവൻ പറഞ്ഞിരുന്നത്, തെലുങ്കില്‍ 3 പടം ചെയ്തു അത് മൂന്നും ഹിറ്റ് സിനിമകൾ ആയിരുന്നു.. തെലുങ്കില്‍ നല്ല പേരായിരുന്നു അവന്. രണ്ടാമത്തെ സിനിമ ഗംഭീര വിജയമായിരുന്നു. നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. മൂന്നാമത്തെ സിനിമയുടെ സമയത്തായിരുന്നു അവന്റെ വിയോഗം.. ഒരു മലയാളി പയ്യൻ വന്ന് അവിടെ ഹിറ്റുകൾ ചെയ്യുന്നത് ഇഷ്ടപ്പെടാത്തവർ ആകും എന്റെ മകന്റെ മരണത്തിന് പിന്നിൽ എന്നാണ് എനിക്ക് തോന്നിയത്.. അവൻ പോയതോടെ ഞാനും മരിച്ചു, ശേഷം ജീവിതത്തിൽ ഒരു ആഘോഷങ്ങളും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറയുന്നു....