10/12/2025
മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരമാണ് കവിത ലക്ഷ്മി. സ്ത്രീധനം സീരിയലിലെ പ്രകടനം ഇന്നും മലയാളികൾ ഓർത്തിരിക്കുന്നതാണ്. സീരിയൽ അഭിനയത്തിൽ നിന്നും മാറ് ഇന്ന് ചെന്നൈയിൽ ഡെലിവറി ഗേളായി ജോലി ചെയ്യുകയാണ് കവിത.
മകളുടെ പഠനത്തിന് പണം കണ്ടെത്താനാണ് കവിത ചെന്നൈയിൽ ഡെലിവറി ഗേളായി ജോലി നോക്കുന്നത്. മകനു വേണ്ടിയാണ് ആദ്യമായി സീരിയലിൽ നിന്നും മാറുന്നത്. മകന്റെ പഠനത്തിനായി തട്ടുകടയിട്ടു. ഇടയ്ക്ക് രണ്ടു മൂന്നു സിനിമകൾ ചെയ്തു. സീരിയലിലേക്ക് തിരിച്ചു വന്നപ്പോഴും പണം നൽകാൻ മടിയാണ്. 15 വർഷമായി 3000-3500 രൂപയാണ്. ഈ തുകയ്ക്ക് മകളുടെ പഠിത്തം നടക്കില്ല. വേണമെങ്കിൽ വന്ന് ചെയ്താൽ മതിയെന്ന് പറഞ്ഞു. ജീവിക്കാൻ വേണ്ടിയാണ് ഡെലിവറി ഗേളായതെന്ന് കവിത പറയുന്നു.ഒരാഴ്ചയിൽ 14000 രൂപയോളം ഉണ്ടാക്കാൻ സാധിക്കും. ഫീസടയ്ക്കാം, ലോണടയ്ക്കാം, അത്യാവശ്യം ചെലവുകൾ നടക്കും എന്നും കവിത പറയുന്നു. സീരിയലിലാണ് വരുമാനം കൂടുതൽ. പക്ഷേ, ആഭരണം, വസ്ത്രം, ചെരുപ്പ്
അങ്ങനെ എല്ലാ സാധനവും വാങ്ങണം. ചെലവാണ്. ഇവിടെയാണെങ്കിലും മേക്കപ്പ് വേണ്ട ഒന്നും വേണ്ടെന്നും കവിത പറഞ്ഞു.
ഇന്നിത്ര ഓർഡറെടുക്കണം ഉണ്ടാക്കണം എന്ന ചിന്തയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. അഭിനയിക്കുക എന്നത് സ്വപ്നമാണ്. അവസരം കിട്ടിയാലോ എന്ന് ചിന്തിക്കും. മകളുടെ പഠനം കഴിഞ്ഞ് ചെയ്യാമെന്നാണ് കരുതുന്നത്. ഇതിനടയിൽ ഡബ്ബിങും ചെയ്യുന്നുണ്ട്. എന്നും കവിത വ്യക്തമാക്കി.