Cariastic Media

Cariastic Media News and Entertainment Platform. Branding, Celebrity Interviews, Promotional Activities It's All About Cinema..

Full Reports of Movies • Reviews • Movie Promotion • Page Promotion• Advertising• Designing

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലെ അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്കിൽ വിമർശനമുന്ന...
07/07/2025

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലെ അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്കിൽ വിമർശനമുന്നയിച്ച നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിയെടുക്കാൻ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം. മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട ഘടകങ്ങൾ നടപടിയെടുത്ത് റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകി

ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം എൻ. രാജീവ്, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ എന്നിവരാണ് വീണ ജോർജിനെ പരിഹസിച്ചും വിമർശിച്ചും സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്.

ആരോഗ്യമന്ത്രിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ആറന്മുള മണ്ഡലത്തിൽ എൽഡിഎഫ് യോഗം ചേരും. ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. എല്ലാ പഞ്ചായത്തുകളിലും സിപിഎം റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കും.

ബെംഗളുരു: ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുൾപ്പെടെ ആയ...
07/07/2025

ബെംഗളുരു: ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുൾപ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്. ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല, ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപ്പന നടത്തിയാണ് രണ്ട് പേരും മുങ്ങിയത്. ഇക്കാര്യം കമ്പനിയിലെ ജീവനക്കാർ പോലുമറിഞ്ഞിരുന്നില്ലെന്നാണ് 9 വർഷമായി രാമമൂർത്തി നഗറിലെ എ&എ ചിട്ട് ഫണ്ട്സിൽ ജോലി ചെയ്തിരുന്ന ജീവനക്കാരി സതി പറയുന്നത്. 265 പേരാണ് ചിട്ടികമ്പനിക്കെതിരെ ഇത് വരെ പരാതി നൽകിയത്. കേസെടുത്ത രാമമൂർത്തി നഗർ പൊലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്. രേഖകളിൽ 1300-ഓളം ഇടപാടുകാരുള്ളതിനാൽ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടിയേക്കും.

പണം നഷ്ടപ്പെട്ട നൂറ് കണക്കിന് പേരാണ് രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. ബെംഗളുരു നഗരത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികളാണ് ഇതിൽ ഭൂരിഭാഗം പേരും. ആരാധനാലയങ്ങൾ വഴിയും റസിഡൻസ് അസോസിയേഷനുകൾ വഴിയുമാണ് ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമിയും ഷൈനിയും ആളുകളെ ചേർത്തിരുന്നത്. 2005 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. ബാങ്ക് പലിശയേക്കാൾ കൂടുതൽ പലിശ നൽകിയാണ് ഇവർ നിക്ഷേപകരെ ആകർഷിച്ചിരുന്നത്.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മ...
06/07/2025

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ചാണ്ടി ഉമ്മന് വേണ്ടി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആണ് പണം കൈമാറിയത്.

'ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍' വഴി അഞ്ച് ലക്ഷം ബിന്ദുവിന്റെ കുടുംബത്തിന് നല്‍കാമെന്നാണ് ചാണ്ടി ഉമ്മന്‍ വാഗ്ദാനം ചെയ്തിരുന്നത്. പത്ത് ദിവസത്തിനകംമാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തില്‍ വീട് കുടുംബത്തിന് നല്‍കുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. ഈ ഫണ്ടിലേക്കായി കോട്ടയം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്.

കൊച്ചി: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബ...
06/07/2025

കൊച്ചി: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ. കുടുംബത്തിന് ഒരുലക്ഷം രൂപ നല്‍കുമെന്ന് ഷിവാസ് സില്‍ക്‌സ് ഉടമ ആനന്ദാക്ഷന്‍ അറിയിച്ചു. ഇതിന് പുറമെ ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിക്ക് എല്ലാ മാസവും 5,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. എട്ട് വര്‍ഷമായി ബിന്ദു ഇതേ സ്ഥാപനത്തിലായിരുന്നു ബിന്ദു ജോലി ചെയ്തിരുന്നത്.

ബിന്ദുവിന്റെ മകള്‍ നവമിയുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിട്ടുണ്ട്. അതിനുവേണ്ട നടപടിക്രമങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. നവമിയുടെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പോയപ്പോഴായിരുന്നു ബിന്ദു അപകടത്തില്‍ മരിച്ചത്.

ബിന്ദുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജും വേണ്ടതെല്ലാം ചെയ്യാമെന്ന് ഉറപ്പുനല്‍കിയാണ് മടങ്ങിയത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ വിശ്വാസം ഉണ്ടെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനും പ്രതികരിച്ചു. പൊലീസിനെ പോലും അറിയിക്കാതെ സിപിഐഎം നേതാക്കള്‍ക്കൊപ്പം രാവിലെ ഏഴ് മണിക്കാണ് തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് എത്തിയത്.

ബിന്ദുവിന്റെ മക്കളുമായും മന്ത്രി സംസാരിച്ചു. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേതുകൂടിയാണെന്നും സഹായത്തെക്കുറിച്ച് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുമെന്നും ആരോഗ്യമന്ത്രി സന്ദര്‍ശനത്തിന് ശേഷം പ്രതികരിച്ചു. വീട് നവീകരിക്കാന്‍ അടിയന്തര നടപടിയെന്ന് സിപിഐഎം നേതാക്കളും അറിയിച്ചു.

തൃശൂർ: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരായ എഡിറ്റോറിയൽ ലേഖനത്തിൽ സിപിഐഎമ്മിനെയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയെയും വിമർശിച്...
05/07/2025

തൃശൂർ: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരായ എഡിറ്റോറിയൽ ലേഖനത്തിൽ സിപിഐഎമ്മിനെയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് രോഗികളെ രക്ഷിക്കാൻ യുഡിഎഫ് ശ്രമിച്ചപ്പോൾ മരണത്തിന്റെ വ്യാപാരികൾ എന്നാണ് സിപിഐഎമ്മും ദേശാഭിമാനിയും തങ്ങളെ വിളിച്ചത് എന്നും സർക്കാരിന് ഒരിക്കലും കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല എന്നും വി ഡി സതീശൻ പറഞ്ഞു. രണ്ട് മന്ത്രിമാരും രക്ഷാപ്രവർത്തനത്തിന് പകരം അവിടെനിന്ന് പ്രസംഗിക്കുകയായിരുന്നു. ചാണ്ടി ഉമ്മൻ വന്നതിന് ശേഷമാണ് അവിടെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. സിപിഐഎമ്മാണ് യഥാർത്ഥത്തിൽ മരണത്തിന്റെ വ്യാപാരികൾ എന്നും സതീശൻ കൂട്ടിച്ചേർത്തു.

സർക്കാരിന്റെ കെടുകാര്യസ്ഥതയെ പ്രതിപക്ഷം ഇനിയും തുറന്നുകാണിക്കുമെന്നും സതീശൻ പറഞ്ഞു. കൊവിഡ് കാലത്ത് തുടങ്ങിയതാണ് ഈ സർക്കാരിന്റെ വേഷംകെട്ട്. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം നടത്തിയ കൊള്ളക്കാരാണ് സർക്കാർ. കേരളമാണ് ഏറ്റവും നന്നായി വൈറസിനെ പ്രതിരോധിച്ച സംസ്ഥാനമെന്ന് പി ആർ നടത്തി. അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് കോട്ടയത്ത് നടന്നത്. അത് തുറന്നുപറയുക തന്നെ പ്രതിപക്ഷം ചെയ്യുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്...
04/07/2025

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. പത്തുദിവസത്തേക്കാണ് പോകുന്നത്. ദുബായ് വഴിയാണ് യാത്ര. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല. തുടർ ചികിത്സയുടെ ഭാ​ഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ആരോഗ്യമന്ത്രിയുടെ നിരുത്തരവാദപരമായ സമീപനമാണ് ബിന്ദുവിന്റെ മരണത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.            ...
04/07/2025

ആരോഗ്യമന്ത്രിയുടെ നിരുത്തരവാദപരമായ സമീപനമാണ് ബിന്ദുവിന്റെ മരണത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കോട്ടയം മെഡിക്കൽ കോളേജിലെ അപകട സ്ഥലം സന്ദർശിച്ച് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ...
04/07/2025

കോട്ടയം മെഡിക്കൽ കോളേജിലെ അപകട സ്ഥലം സന്ദർശിച്ച് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സണ്ണി ജോസഫ്.

'വീണാ ജോർജ് രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രി' ;പിന്തുണയുമായി മന്ത്രി ആർ ബിന്ദു
04/07/2025

'വീണാ ജോർജ് രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രി' ;പിന്തുണയുമായി മന്ത്രി ആർ ബിന്ദു

മന്ത്രി വീണാ ജോര്‍ജിനെതിരെ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക...
03/07/2025

മന്ത്രി വീണാ ജോര്‍ജിനെതിരെ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ് പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ.യുടെ പോസ്റ്റ്.

ദേഹാസ്വാസ്ഥ്യം, രക്തസമ്മർദം കൂടി; ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ.
03/07/2025

ദേഹാസ്വാസ്ഥ്യം, രക്തസമ്മർദം കൂടി; ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ.

Address

Kochi

Website

Alerts

Be the first to know and let us send you an email when Cariastic Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share