Cariastic Media

Cariastic Media News and Entertainment Platform. Branding, Celebrity Interviews, Promotional Activities It's All About Cinema..

Full Reports of Movies • Reviews • Movie Promotion • Page Promotion• Advertising• Designing

18/10/2025

ഒരു പതിറ്റാണ്ടിന് ശേഷം ഖാൻമാർ ഒരു വേദിയിൽ. റിയാദ് സീസണിന്റെ ഭാഗമായാണ് മൂവരും സൗദി അറേബ്യയിൽ എത്തിയത്.

18/10/2025

മണ്ണിനെ തൊട്ടറിഞ്ഞ് കളക്ടർ ബ്രോ.കർഷകർക്കൊപ്പം മണലിപ്പുഴ-കണ്ണോത്ത് കോള്‍പ്പാടത്ത് ട്രാക്ടർ ഓടിച്ച് നിലമുഴുത് കളക്ടർ ബ്രോ. ഔദ്യോഗിക ഫയലുകളുടെ തിരക്കുകള്‍ മാറ്റിവെച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പാടത്തിറങ്ങിയത് കര്‍ഷകര്‍ക്ക് ഒരു സർപ്രൈസ് കാഴ്ചയായി. മണലിപ്പുഴ-കണ്ണോത്ത് കോള്‍പ്പാടശേഖരത്തില്‍ പുതിയ കൃഷിക്കായി നിലമൊരുക്കുന്ന കർഷകരുടെ അടുത്തെത്തിയ കളക്ടർ അവരിലൊരാളായിമാറി. കൃഷിക്കായി ഒരുക്കിയ ഉഴുതുമറിച്ച രണ്ട് പാടശേഖരങ്ങളാണ് കളക്ടർ സന്ദർശിച്ചത്.

ദുൽഖർ സൽമാൻറെ പിടിച്ചെടുത്ത വാഹനം ഉപാധികളോടെ കസ്റ്റംസ് വിട്ടുകൊടുത്തു. വലിയ ഉപാധികൾ ഒന്നുമില്ല. വണ്ടി കൊണ്ടുവരാൻ പറഞ്ഞാൽ...
18/10/2025

ദുൽഖർ സൽമാൻറെ പിടിച്ചെടുത്ത വാഹനം ഉപാധികളോടെ കസ്റ്റംസ് വിട്ടുകൊടുത്തു.

വലിയ ഉപാധികൾ ഒന്നുമില്ല. വണ്ടി കൊണ്ടുവരാൻ പറഞ്ഞാൽ കൊണ്ടുവരണം. വണ്ടിയിൽ മാറ്റങ്ങൾ വരുത്തരുത്. ബാങ്ക് ഗ്യാരണ്ടി കൊടുക്കണം. ഇത്രയൊക്കെ ഉള്ളൂ.

ഇതിൽനിന്ന് ഒരു കാര്യം കൃത്യമായി മനസ്സിലാക്കാം. ഈ കേസ് വെറും ഊള കേസ് ആണ്. ദുൽഖർ സൽമാന്റെ പുറത്ത് ഒരു നുള്ളി മണ്ണുവാരി ഇടാൻ പോലുമുള്ള മാർഗം ഈ കേസിൽ ഇല്ല.

കസ്റ്റംസ് കമ്മീഷണർ പത്രസമ്മേളനം വിളിച്ച് പറഞ്ഞ തീവ്രവാദം മനുഷ്യകടത്ത് ഹവാലാ ഇതെല്ലാം വെറും മലപ്പുറം കത്തിയും നാടൻ ബോംബുമായി മാറി. പത്രസമ്മേളനത്തിനിടയ്ക്ക് കൃത്യമായി കമ്മീഷണർ വിളിച്ച് വലിയ നാറ്റക്കേസ് ആകുന്നതിനുമുമ്പ് രക്ഷപ്പെടുത്തിയ ആൾ ആരാണെന്ന് അറിയാൻ വലിയ ആഗ്രഹമുണ്ട്.

ഞാനിപ്പോഴും പറയുന്നത് ദുൽഖർ സൽമാൻ കസ്റ്റംസിനെതിരെ കേസ് കൊടുക്കണം എന്നാണ്. നിസ്സാരമായി ഒരു നോട്ടീസ് നൽകി അന്വേഷിക്കേണ്ട വിഷയം വലിയ ഷോ കാണിച്ച് വീട്ടിൽ വന്ന് വണ്ടി പിടിച്ചു കൊണ്ടുപോകുന്ന ലെവലിലേക്ക് എത്തിക്കുകയും യാതൊരുവിധ ഉത്തരവാദിത്വവും ഇല്ലാത്ത രീതിയിൽ ഒരു തെളിവുമില്ലാത്ത കുറച്ച് ആരോപണങ്ങൾ പബ്ലിക് ആയിട്ട് ഉന്നയിക്കുകയും ഒക്കെ ചെയ്തതിന് ഒരു പണി കൊടുക്കണം.

ഇനി മേലാൽ ഇത്തരം അലമ്പും കൊണ്ട് കസ്റ്റംസ് പുറത്തിറങ്ങരുത്.

ഇനി അടുത്തത് അറിയേണ്ടത് കസ്റ്റംസിന്റെ വാലയിൽ തൂങ്ങി വന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അവസ്ഥ എന്താണെന്നാണ്. എടുക്കുന്ന കേസുകൾ ഒന്നും തെളിയിക്കാൻ പറ്റാത്ത വെറുമൊരു കോമാളി സംഘടനയായി അവർ മാറിയിട്ടുണ്ട്.

കോമാളി എന്നു പറയുമ്പോൾ സർക്കസിലെ നിരുദ്രവകാരിയായ കോമാളി അല്ല. Joker എന്ന സിനിമയിലെ വില്ലനായ കോമാളി. സാഡിസ്റ്റ് ആയ കോമാളി. യാതൊരുവിധ തെളിവുമില്ലാതെ വെറും ആരോപണങ്ങൾ ഉന്നയിച്ച് പൗരന്മാരെ വർഷങ്ങളോളം ജയിലിൽ ഇടുന്ന കോമാളി.

ഈ കോമാളിയെ കേന്ദ്രസർക്കാർ ഒരു വേട്ടപ്പട്ടിയുടെ കണക്ക് അഴിച്ചുവിട്ടിരിക്കുകയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത തരത്തിലുള്ള അധികാരങ്ങൾ കൊടുത്ത് ആർക്കെതിരെയും ഒരു തെളിവുമില്ലാതെ വെറും സംശയം മാത്രം ആരോപിച്ച് ജയിലിൽ ഇടാനുള്ള അധികാരങ്ങൾ കൊടുത്തു വിട്ടിരിക്കുകയാണ്.

കസ്റ്റംസിനേക്കാൾ വലിയ ഭീകരനാണവൻ.

കടപ്പാട്

17/10/2025

വൈക്കത്ത് മയക്കുമരുന്ന് ആയി പിടിയിലായ യുവതി.

സുധ മേനോൻ എഴുതുന്നു:ഒരിക്കൽ, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത്,  കച്ചിലെ ഒരു ഉൾനാടൻ ഗ്രാമത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഞ...
16/10/2025

സുധ മേനോൻ എഴുതുന്നു:

ഒരിക്കൽ, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത്, കച്ചിലെ ഒരു ഉൾനാടൻ ഗ്രാമത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഞാൻ രണ്ട് ചെറുപ്പക്കാരെ കണ്ടുമുട്ടി. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിലെ വിദൂരമായ ഒരു ഗ്രാമം. ആൾതാമസം നന്നേ കുറവ്. പാരമ്പര്യ വേഷമണിഞ്ഞ ആ യുവാക്കൾ, ഒരു കുഞ്ഞു ചായക്കടയുടെ ചുമരിൽ മൈദയിൽ മുക്കി അതീവശ്രദ്ധയോടെ പോസ്റ്റർ ഒട്ടിക്കുന്നത് കണ്ടാണ് ഞാൻ വണ്ടി നിർത്തി ഇറങ്ങിയത്. പോസ്റ്ററിൽ ചിരിക്കുന്ന രാഹുൽ ഗാന്ധി. തൊട്ടരികിലെ വേലികളിലും കയ്യാലകളിലും നിറയെ ‘കൈപ്പത്തി’ പോസ്റ്ററുകൾ!

എന്നെ കണ്ടതും അവർ ചിരിച്ചുകൊണ്ട് അരികെ വന്നു. കൈയിലെ നോട്ടീസ് നീട്ടി. കോൺഗ്രസ്സ് സ്ഥാനാർഥിയായ നരേഷ് ഭായ് മഹേശ്വരിക്ക് വോട്ട് അഭ്യർത്ഥിക്കുന്ന നോട്ടീസ് ഞാൻ കൗതുകത്തോടെ വാങ്ങി നോക്കി. ആ ഗ്രാമത്തിൽ കോൺഗ്രസിന് ബൂത്ത് കമ്മിറ്റിയൊന്നും ഇല്ല. സ്ഥാനാർഥിയെ അവർക്ക് നേരിട്ട് പരിചയവും ഇല്ല. ‘ഈ വാർഡിൽ എത്ര കോൺഗ്രസ് കുടുംബങ്ങൾ ഉണ്ടാകും?’ ഞാൻ വെറുതെ ചോദിച്ചു. നാല് - അവർ വിരലുകൾ മടക്കി. പിന്നെന്തിനാണ് നിങ്ങൾ ഇത്രയധികം പോസ്റ്ററുകൾ ഒട്ടിക്കുന്നത്? ഞാൻ അമ്പരപ്പോടെ ചോദിച്ചു. ‘തിരഞ്ഞെടുപ്പ് അല്ലേ? ബാജപ അങ്ങനെ എളുപ്പത്തിൽ ജയിക്കരുത്. നമ്മൾ മിനക്കെട്ടുകൊണ്ടേയിരിക്കണം. എന്നെങ്കിലും നമ്മൾ ജയിക്കും’.

അവർ ആത്മവിശ്വാസത്തോടെ പറഞ്ഞു. 1991ൽ ആണ് അവസാനമായി ആ മണ്ഡലത്തിൽ നിന്ന് ഒരു കോൺഗ്രസ് സ്ഥാനാർഥി ജയിച്ചത് എന്നോർക്കണം! അവർക്ക് പത്തു പൈസ പോലും തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും കിട്ടിയിട്ടില്ല. സ്വന്തം കൈയിൽ നിന്നും പണം മുടക്കി നാൽപ്പത് കിലോമീറ്റർ ദൂരെയുള്ള നഗരത്തിൽ പോയിട്ടാണ് പോസ്റ്ററുകൾ സംഘടിപ്പിച്ചത്. 28 വർഷമായി കോൺഗ്രസ് ജയിക്കാത്ത ഒരു മണ്ഡലത്തിൽ, സംഘടനാസംവിധാനം നേർത്ത് നേർത്ത് സരസ്വതീ നദി പോലെ ഏറെക്കുറെ അപ്രത്യക്ഷമായ ഒരു പിന്നോക്കഗ്രാമത്തിലാണ്, പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള സാധുക്കളായ രണ്ട് യുവാക്കൾ തുച്ഛമായ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച് മൈദയിൽ മുക്കി പോസ്റ്റർ ഒട്ടിക്കുന്നത് എന്നോർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഒരിക്കലും ഒരു പഞ്ചായത്ത് അംഗം പോലും ആകാൻ അവർക്ക് കഴിയില്ല. പക്ഷേ ചിരപുരാതനമായ ഒരു ആചാരം പോലെ, വിശുദ്ധമായ കടമ പോലെ അവർ അവരുടെ ധർമം സംതൃപ്തിയോടെ നിറവേറ്റുകയാണ്....

തിരികെ വന്നിട്ടും ദിവസങ്ങളോളം ആ കോൺഗ്രസ് പ്രവർത്തകരുടെ ക്ഷീണിച്ച മുഖം എന്നെ വിട്ടുപോയില്ല. ആ തിരഞ്ഞെടുപ്പിൽ പതിവുപോലെ മൂന്നു ലക്ഷത്തിൽ അധികം വോട്ടുകൾക്ക് ബിജെപി ജയിച്ചു... എങ്കിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആ യുവാക്കൾ പതിവുപോലെ മൈദയിൽ മുക്കി പോസ്റ്റർ ഒട്ടിച്ചുകാണും എന്ന് എനിക്കുറപ്പാണ്. എല്ലാ പരാജയങ്ങളിലും അളവറ്റ ഊർജ്ജം തരുന്ന സുന്ദരമായ ഓർമയാണ് എനിക്കിപ്പോഴും കച്ചിലെ ആ വിദൂരഗ്രാമവും നിഷ്‌ക്കളങ്കരായ ആ പ്രവർത്തകരും!

കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഗ്രാമങ്ങളിൽ ഇപ്പോഴും ഇതുപോലെ നിസ്വാർത്ഥരായ ഒട്ടനവധി സാധാരണ പ്രവർത്തകർ ഉണ്ട്. അവരാണ് എന്നും ഈ പാർട്ടിയുടെ മൃതസഞ്ജീവനി. അവരില്ലെങ്കിൽ നേതാക്കൾ ഇല്ല. അല്ലാതെ ചാനലുകളും, സോഷ്യൽമീഡിയയും അല്ല നേതാക്കളെയും പാർട്ടിയേയും നില നിർത്തുന്നത്.

ഈ അനുഭവം ഇപ്പോൾ ഓർമ്മിച്ചത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ പല നേതാക്കളും പ്രവർത്തകരും വിവിധ മാധ്യമങ്ങളിൽക്കൂടി പ്രസരിപ്പിക്കുന്ന വികാരപ്രകടനങ്ങളിൽ മനസ് മടുത്തിട്ടാണ്. പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ രാഷ്ട്രീയ എതിരാളികൾ സഹപ്രവർത്തകർ ആണോ അതോ എൽഡി എഫും ബിജെപിയും ആണോ എന്നെങ്കിലും നിങ്ങൾ ഉറപ്പ് വരുത്തണം.

കേരളത്തിലെ യുവാക്കളും, തലമുതിർന്നവരുമായ എല്ലാ നേതാക്കളും, പ്രവർത്തകരും, ഗ്രൂപ്പ് വാദികളും ദയവ് ചെയ്ത് മാധ്യമങ്ങളെക്കാണുമ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ഓളം കാണുമ്പോൾ അൽപ്പമെങ്കിലും ആത്മസംയമനം പാലിക്കണം. നിർഭാഗ്യവശാൽ ഏറ്റവും മികച്ച അവസരങ്ങൾ കിട്ടിയവർ തന്നെയാണ് മാധ്യമങ്ങളുടെ ആർത്തിക്ക് മുന്നിലേക്ക് ആത്മനിയന്ത്രണമില്ലാതെ കടന്നു വരുന്നത്. അത് സോഷ്യൽ മീഡിയയിൽ അനുയായികൾ ഏറ്റെടുത്ത് ആഘോഷിക്കുമ്പോൾ സ്പർദ്ധ പ്രവർത്തകരിലേക്കും പടരുന്നു.

ഇതിന് ഒരവസാനം വേണ്ടേ? സോഷ്യൽ മീഡിയയിലെ ആരോപണങ്ങളും വാഗ്വാദങ്ങളും എല്ലാ അതിരുകളും ലംഘിച്ചിട്ട് മാസങ്ങളായി. നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരിക്കാൻ കാത്തിരിക്കുന്ന മുൻനിര നേതാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷേ, ബൂത്ത് തലത്തിലും മണ്ഡലം തലത്തിലും പ്രവർത്തിക്കുന്ന, പോസ്റ്ററൊട്ടിക്കുന്ന, വീടുകൾ കയറിയിറങ്ങുന്ന സാധുക്കളായ സാധാരണപ്രവർത്തകരെയാണ് ഇത് ബാധിക്കുക. കടം കേറി മുടിഞ്ഞാലും പാർട്ടിക്ക് വേണ്ടി സ്വയം മറന്ന് പണിയെടുക്കുന്ന ഈ മനുഷ്യർക്ക് ജീവിതത്തിൽ ആകെയുള്ള ചെറിയ അവസരമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്. അവരിൽ പലരും ജയിക്കാനും സാധ്യതയുണ്ട്. ആ മനുഷ്യരുടെ കുഞ്ഞു കുഞ്ഞു മോഹങ്ങൾക്ക് മുകളിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുമ്പോൾ നിങ്ങൾ തീ കോരിയിടുന്നത്.

അതുകൊണ്ട്, ദയവ് ചെയ്ത് നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളും സ്ഥാനം കിട്ടിയതിന്റെയും കിട്ടാത്തതിന്റെയും കണക്കുകളും മാധ്യമങ്ങളുടെ മുന്നിൽ പോയി പറയാതിരിക്കൂ. അവർക്ക് നിങ്ങൾ കേവലം ഒരിര മാത്രമാണ്. ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ മുന്നിലുണ്ടാകുമ്പോൾ ചർച്ച വഴി മാറിപ്പോകാൻ മാത്രമാണ് ഇത്തരം രീതികൾ ഇടയാക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ സഹപ്രവർത്തകരും സ്വയം ചിന്തിക്കൂ...ആരെയാണ് നിങ്ങളുടെ ചേരി തിരിഞ്ഞുള്ള ആരോപണങ്ങൾ സഹായിക്കുന്നത് എന്ന്. ഒരേ കൊടി പിടിക്കുന്നവരാണ് എല്ലാവരും എന്ന് മറന്നു പോകരുത്.

ചുമരുണ്ടെങ്കിൽ അല്ലേ ചിത്രം വരക്കാൻ കഴിയൂ? ചാരി നിൽക്കുന്ന ചുമർ തന്നെ പൊളിഞ്ഞു പോകുന്നത് നമ്മൾ ഇനിയെങ്കിലും തിരിച്ചറിയണം. കച്ചിലെ ആ സാധുയുവാക്കളെപ്പോലുള്ള സാധാരണ പ്രവർത്തകരെ ഓർത്തെങ്കിലും നിങ്ങൾ പക്വതയും വിവേകവും ക്ഷമയും കാണിക്കൂ..🙏hn

16/10/2025

*ഭാര്യയും 10 വയസുള്ള മകളുമായി കാറിൽ പോവുകയായിരുന്ന പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ഭാര്യയെയും മകളെയും അപമാനിക്കുകയും ചെയ്ത കേസിൽ പ്രതികളായ ദീപു ഫ്രാൻസീസ് നെയും ലിസ്റ്റൺ നെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി*

*ഒന്നാം പ്രതിയായ ദീപു കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ 54 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്യപ്പെട്ട കേസിൽ ബഹു. കോടതി 10 വർഷം ശിക്ഷിക്കപ്പെട്ടയാളാണ്. ഈ കേസ്സിൽ 5 വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം അപ്പീൽ ജാമ്യത്തിലിറങ്ങിയതാണ് ദീപു ഫ്രാൻസീസ്*

*ലിസ്റ്റൺ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ മദ്യ ലഹരിയിൽ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലെ പ്രതിയാണ്.*

വെള്ളിക്കുളങ്ങര : 11.10.2025 തീയതി വൈകിട്ട് 5.45 മണിയോടെ നമ്പ്യാർപാടം സ്വദേശിയായ പോലീസുകാൻ ഭാര്യയും 10 വയസുള്ള മകളുമായി കാറിൽ നമ്പ്യാർപാടത്ത് നിന്നും വെളള്ളിക്കുളങ്ങരയിലേക്ക് വെള്ളിക്കുളങ്ങര കോടാലി ജംഗ്ഷനിലെത്തുന്നത് മുമ്പാണ് സംഭവം നടന്നത്. പ്രതികൾ ബൈക്ക് റോഡിലേക്ക് കയറ്റി വെച്ച് അവിടെ നിന്ന് സംസാരിക്കുകയായിരുന്നു. പ്രതികളിലൊരാളുടെ കൈയ്യിൽ കാറിന്റെ മിറർ ചെറുതായി തട്ടിയത് കണ്ട് പോലീസുദ്യോഗസ്ഥൻ കാർ നിർത്തി പ്രതികളോട് സോറി പറയാനായി വിൻഡോ ഗ്ലാസ് താഴ്ത്തിയ സമയം പ്രതികൾ അസഭ്യം പറയുകയായിരുന്നു. തുടർന്ന് കാറിൽ നിന്നിറങ്ങിയ പോലീസുകാരൻ പ്രതികളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോളാണ് പ്രകോപിതരായ പ്രതികൾ പോലീസുദ്യോഗസ്ഥനെ ആക്രമിച്ചത്. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തുകയും ഭാര്യയെയും മകളെയും അപമാനിക്കുകയും ചെയ്തത്. തുടർന്ന് പോലീസുദ്ദ്യോഗസ്ഥന്റെ പരാതിയിൽ പ്രതികൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ലിസ്റ്റണെ റിമാന്റ് ചെയ്തു.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ അറിയിച്ചത് പ്രകാരം വെള്ളിക്കുളങ്ങര പോലീസ് വന്നാണ് ഈ കേസ്സിലെ പ്രതികളായ വെള്ളിക്കുളങ്ങര മോനടി സ്വദേശികളായ മൂഞ്ഞേലി വീട്ടിൽ ദീപു ഫ്രാൻസീസ് 29 വയസ്സ്, മഞ്ഞളി വീട്ടിൽ ലിസ്റ്റൺ 39 വയസ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കിയതിൽ ലിസ്റ്റൺ എന്നയാളെ റിമാന്റ് ചെയ്തിരുന്നു.

*പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ഡോക്ടറെ കാണിച്ച് മെഡിക്കൽ പരിശോധനകൾ നടത്തി സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു അതിൽ പ്രതികൾക്ക് പരിക്കുകൾ ഒന്നും തന്നെയില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.*

കോടതിയിൽ ഹാജരാക്കിയ ദീപു ഫ്രാൻസീസ് പോലീസുദ്യോഗസ്ഥർ ശാരീരികമായി ഉപദ്രവിച്ചതായി ബഹ. കോടതിയിൽ വെച്ച് പരാതി പരഞ്ഞത് പ്രകാരം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ഡിസ്ചാർജ് ചെയ്താൽ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കും.

ദീപു ഫ്രാൻസീസ് 2020 ൽ കൊറോണ സമയത്ത് ആന്ദ്രയിൽ നിന്ന് 54 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്നതിന് കൊടകര മേൽപ്പാലത്തിന് സമീപം വെച്ച് അറസ്റ്റിലായ കേസിൽ ബഹു. കോടതി 10 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടയാളാണ്. ഇതിൽ അഞ്ച് വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം അപ്പീൽ ജാമ്യത്തിലിറങ്ങിയതാണ് ദീപു ഫ്രാൻസീസ്. മനുഷ്യ ജീവന് അപകടം വരത്തക്ക പ്രവൃത്തി ചെയ്ത മറ്റൊരു കേസിലും പ്രതിയാണ് ദീപു ഫ്രാൻസീസ്.

15/10/2025

'പീഡിപ്പച്ചത് നിതീഷ് മുരളീധരൻ'RSS നെതിരെ ആരോപണം ഉന്നയിച്ച ശേഷം മരിച്ച യുവാവിന്റെ വീഡിയോ പുറത്ത്.

15/10/2025

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം നിൽക്കുന്ന പ്രദേശത്തെ അവസ്ഥ

15/10/2025

യുഎഇ-ഖത്തർ മത്സരശേഷം അക്രമസ്തരായ കാണികൾ.മത്സരത്തിൽ ഖത്തർ വിജയിച്ചു അടുത്ത ലോകകപ്പിനുള്ള യോഗ്യത നേടി.

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം പുതിയ തലത്തിലേക്ക്
15/10/2025

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം പുതിയ തലത്തിലേക്ക്

'കുടുംബം പറഞ്ഞ പല കാര്യങ്ങളും അന്വേഷിച്ചില്ല'; തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം
15/10/2025

'കുടുംബം പറഞ്ഞ പല കാര്യങ്ങളും അന്വേഷിച്ചില്ല'; തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം

ഫുട്ബാൾ ഇതിഹാസവും ടീമും കൊച്ചിയിൽ വരുമെന്നുള്ളത് റിപ്പോർട്ടർ ടിവിയുടെ തള്ളിൻറെ ഭാഗമാണോ?? മെസ്സി അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ...
15/10/2025

ഫുട്ബാൾ ഇതിഹാസവും ടീമും കൊച്ചിയിൽ വരുമെന്നുള്ളത് റിപ്പോർട്ടർ ടിവിയുടെ തള്ളിൻറെ ഭാഗമാണോ?? മെസ്സി അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിൽ കൊച്ചി ഇല്ല. ഡൽഹി, കൊൽക്കട്ടെ, മുംബൈ എന്നിവിടങ്ങളിൽ അർജെന്റിന ടീം, ഇന്ത്യ ടൂറിന്റെ ഭാഗമായി കളിക്കുമെന്നാണ് മെസ്സി പോസ്റ്റ്‌ ചെയ്തത്.

Address

Kochi

Website

Alerts

Be the first to know and let us send you an email when Cariastic Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share