Cinema Kirukkan സിനിമ കിറുക്കൻ

  • Home
  • India
  • Kochi
  • Cinema Kirukkan സിനിമ കിറുക്കൻ

Cinema Kirukkan സിനിമ കിറുക്കൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cinema Kirukkan സിനിമ കിറുക്കൻ, Digital creator, Kochi.

തൊണ്ണൂറുകളിൽ അമിതാഭ്, മിഥുൻ,സണ്ണി ഡിയോൾ അനിൽകപൂർ, ഋഷി കപൂർ  ഒക്കെ ആക്ഷനും റൊമാൻസും ചെയ്യുമ്പോഴാണ് യൗവനത്തിന്റെ ചുറുചുറുക...
26/02/2025

തൊണ്ണൂറുകളിൽ അമിതാഭ്, മിഥുൻ,സണ്ണി ഡിയോൾ അനിൽകപൂർ, ഋഷി കപൂർ ഒക്കെ ആക്ഷനും റൊമാൻസും ചെയ്യുമ്പോഴാണ് യൗവനത്തിന്റെ ചുറുചുറുക്കുമായി സൽമാൻ, ഷാരൂഖ്, ആമിർ ഇവരുടെ രംഗ പ്രവേശം.

ഗോവിന്ദ, സഞ്ജയ് ദത്ത് തുടങ്ങി രണ്ടാം നിരയും അന്ന് ശക്തമാണ്. ഖാൻമാരെ കൂടാതെ അക്ഷയ് കുമാർ, സുനിൽ ഷെട്ടി ഒക്കെ തെളിഞ്ഞുവരുന്ന സമയം.

അരങ്ങേറ്റ ചിത്രമായ "ഖയാമത് സേ ഖയാമത് തക്" (1988) തന്നെ മെഗാഹിറ്റ് ആക്കിയായിരുന്നു ആമീറിൻ്റെ വരവ്. പിന്നീട് നല്ല ഒരു വിജയമായത് 1990 ൽ റിലീസായ "ദിൽ" ആണ്.

ആദ്യ സിനിമയായ "ബീവി ഹോ തോ ഏയ്സി" (1988)യിൽ സഹനടനായിട്ടായിരുന്നെങ്കിലും തൻ്റെ പിതാവിൻ്റെ സ്വാധീനം സൽമാനെ ആദ്യകാലങ്ങളിൽ വളരെയേറെ തുണച്ചിരുന്നും. വൈകാതെ തന്നെ "മേനേ പ്യാർ കിയ" (1989) എന്ന ബ്ലോക് ബസ്റ്ററിലൂടെ സൽമാനും ബോളിവുഡിൽ സ്വന്തം ഇരിപ്പിടം കരസ്ഥമാക്കി.

പിന്നീടാണ് ഷാരൂഖ് സിനിമയിലെത്തുന്നത്. "ദീവാന"(1992) എന്ന ചിത്രത്തിലെ നായകതുല്യ വേഷത്തിൽ എത്തുമ്പോൾ ദൂരദർശൻ സീരിയലുകൾ വഴി പ്രേക്ഷകർക്ക് ഷാരൂഖ് ചിരപരിചിതനായിരുന്നു.

പിന്നീട് കുറച്ച് പരാജയങ്ങളുമായി നിൽക്കുമ്പോഴാണ് 1993 ൽ ഡർ, ബാസിഗർ എന്നീ രണ്ട് സിനിമകളിലെ നെഗറ്റീവ് റോളുകൾ ഷാരൂഖിനെ തേടിയെത്തിയത്.

ഡർ ആമിറും ബാസിഗർ സൽമാനും വേണ്ട എന്ന് വച്ച വേഷങ്ങളായിരുന്നു. ആ ചിത്രങ്ങൾ നൽകിയ മൈലേജ് ഷാരൂഖിനെ മറ്റ് നടൻമാരേക്കാൾ കിലോമീറ്ററീകൾ മുന്നിലെത്തിച്ചു.

1993 മുതൽ ബോളിവുഡ് ഖാൻമാരുടെ കയ്യിലായി. അമിതാഭിൻ്റെയും, മിഥുൻ്റെയും ജനപ്രീതി കുറഞ്ഞു. സഞ്ജയ് ദത്ത് ജയിലിലായി. പിന്നെ ഖാൻമാരുടെ പടയോട്ടമായിരുന്നു. അതിനിടയിൽ പരസ്പരം പോരടിക്കുന്ന കാര്യത്തിലും അവർ പിന്നിലായിരുന്നില്ല.

ആമിറും സൽമാനും തമ്മിലും ഷാരൂഖും സൽമാനും തമ്മിലും വാക്പോരുകൾ സാധാരണമായിരുന്നു. എന്നാൽ, ഷാരൂഖും ആമിറും നല്ല സൗഹൃദത്തിലായിരുന്നു.

1995 ൽ കരൺ അർജുൻ ബ്ലോക്ബസ്റ്റർ ആയി, സൽമാനേക്കാൾ ഷാരൂഖിനാണ് കരൺ അർജുൻ തുണയായത്. അതേ വർഷം "ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ" എത്തിയതോടെ ഷാരൂഖ് ബോളിവുഡിൻ്റെ ബാദ്ഷാ ആയി വാഴ്ത്തപ്പെട്ടു.

സൽമാൻ കേസിനും വിവാദങ്ങൾക്കും പിന്നാലെ പോയപ്പോൾ ആമിറും ഷാരൂഖും ഉയരങ്ങൾ താണ്ടുകയായിരുന്നു.

അതിനിടയിലും അവസരം കിട്ടുമ്പോഴൊക്കെ ഷാരൂഖിനെ ചൊറിയാനും , തിരികെ മാന്ത് വാങ്ങാനും സൽമാൻ സമയം കണ്ടെത്തി. ഒരുതവണ ഇരുവരും ഒരു പൊതുവേദിയിൽ കയ്യാങ്കളിയുടെ വക്കോളം എത്തി.

കുറച്ച് നാൾ കഴിഞ്ഞതോടെ സൽമാനെ തേടി "തേരേ നാം" എത്തി. അത് സൽമാൻ്റെ പുനർജന്മം ആയിരുന്നു. പിന്നെ 2010 ഒക്കെയായപ്പോൾ ഷാരൂഖിനേക്കാൾ കൂടുതൽ സൽമാൻ ഹിറ്റുകൾ അടിച്ചു.

ഏതോ ഒരു പോയിൻ്റിൽ ഖാൻമാരുടെ ഇടയിലെ പോര് അവസാനിച്ചു. സൽമാന്റെ ഗസ്റ്റ് റോൾ ഇല്ലാതെ ഷാരുഖിൻ്റെ സിനിമ ഇല്ല എന്ന സ്ഥിതിയായി. ആമിറും സൽമാനോട് വൈരാഗ്യം ഉപേക്ഷിച്ചു.

ഇന്നും ബോളിവുഡിൻ്റെ താരരാജക്കൻമാർ ഖാൻമാർ തന്നെയാണ്. ഇവർ ഒരുമിച്ചുള്ള സിനിമകൾ വളരെ കുറവാണെങ്കിലും ഇന്നും അവ കാണാൻ പ്രത്യേക രസമാണ്.

മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരൻ നിങ്ങളിൽ എത്രപേർ കണ്ടിട്ടുണ്ട്🤔 കണ്ടിട്ടുള്ളവർ മാത്രം ഒരു ലൈക് ചെയ്യൂ 👍🏼👍🏼👍🏼👍🏼👍🏼ആയോ...
09/02/2025

മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരൻ നിങ്ങളിൽ എത്രപേർ കണ്ടിട്ടുണ്ട്🤔 കണ്ടിട്ടുള്ളവർ മാത്രം ഒരു ലൈക് ചെയ്യൂ 👍🏼👍🏼👍🏼👍🏼👍🏼

ആയോധനകലകളെ പ്രചരിപ്പിക്കാനും ജനകീയമാക്കാനും സിനിമ എന്ന പുതിയമാധ്യമത്തെ ഉപയുക്തമാക്കാൻ ദാനിയേൽ ആലോചിച്ചു. അതിനായി മദിരാശിയിലെസിനിമാ നിർമ്മാണക്കമ്പനികളിലും ബോംബെ(മുംബൈ)യിലെ ഫിലിംസ്റ്റുഡിയോകളിലും അന്വേഷിച്ചെങ്കിലും അവർ പറഞ്ഞ ചെലവ്‌ ബോധ്യപ്പെടാനായിനേരിട്ടുപോകാൻ തീരുമാനിച്ചു. മിക്കപ്പോഴും അദ്ദേഹത്തെ അകത്തുപ്രവേശിപ്പിക്കാനോ കേൾക്കാനോ പോലും മദിരാശിയിലുള്ളവർ തയ്യാറായില്ല. അവിടുന്ന് സിനിമ പഠിക്കാനുള്ള ദൃഢനിശ്ചയത്തോടെ മുംബൈയിലേക്ക്‌ തിരിച്ചു. നിരവധിവട്ടം നിർമ്മാണക്കമ്പനികളിൽ സന്ദർശ്ശനം നടത്തിയ ശേഷമാണ്‌ ആഉദ്ദേശം സാക്ഷാത്കരിച്ചത്‌.കേരളത്തിൽ നിന്നുവന്ന അദ്ധ്യാപകനാണെന്നുംകുട്ടികളെ പഠിപ്പിക്കാനായി സിനിമയുടെ സാങ്കേതികവിദ്യകൾ അറിയാൻതാൽപര്യമുണ്ടെന്നും കളവു പറഞ്ഞു. അങ്ങനെ കിട്ടിയ അനുവാദത്തിൽ പലസിനിമാപ്രവർത്തകരുമായും ഇടപെട്ട്‌ സിനിമ പഠിക്കുകയായിരുന്നു ദാനിയെൽ. അങ്ങനെ ആർജ്ജിച്ച സാങ്കേതിക പരിജ്ഞാനം കൊണ്ടുമാത്രം രൂപപ്പെട്ടതാണ്‌മലയാളത്തിലെ ആദ്യ ചലച്ചിത്രമായ "വിഗതകുമാരൻ".

"വിഗതകുമാരൻ" അഥവാ The Lost Child

ആയോധനകലകളെക്കുറിച്ചുള്ള സിനിമ എന്നതുമാറി ഒരു കഥാചിത്രമായാലോഎന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെ സ്വന്തമായി എഴുതിയ കഥ "വിഗതകുമാരൻ" സിനിമയ്ക്കായി ഉറപ്പിച്ചു.

കഥാസംഗ്രഹം: ഭൂതനാഥൻ എന്നയാൾ സിലോണിലേക്ക്‌ തട്ടിക്കൊണ്ടുപോയചന്ദ്രകുമാർ എന്ന ബാലൻ അവിടെ എസ്റ്റേറ്റ്‌ മാനേജരാകുന്നു. അവിടെ വച്ച്‌ഭൂതനാഥനാൽ കൊള്ളയടിക്കപ്പെട്ട ജയച്ചന്ദ്രൻ എന്ന യുവാവുമായിസൗഹൃദത്തിലാവുകയും രണ്ടാളും കേരളത്തിലേക്ക്‌ മടങ്ങുകയും ചെയ്യുന്നു. ജയച്ചന്ദ്രനും സരോജിനിയും പ്രണയത്തിലായിക്കഴിഞ്ഞ്‌ തന്റെ കാണാതായ സഹോദരനാണ്‌ ചന്ദ്രകുമാർ എന്ന സത്യം സരോജിനി മനസ്സിലാക്കുന്ന വേളയിൽ ഭൂതനാഥൻ അവളെയും തട്ടിക്കൊണ്ടുപോകാൻ നോക്കി. ചന്ദ്രകുമാറും ജയച്ചന്ദ്രനും ചേർന്ന് സരോജിനിയെ രക്ഷിക്കുന്നതും അവരുടെകുടുംബങ്ങൾ പുനഃസമാഗമവുമാണ്‌ വിഗതകുമാരൻ എന്ന സിനിമയുടെ കഥ.
നിർമ്മാണം: കേരളത്തിൽ സിനിമയെക്കുറിച്ച്‌ എന്തെങ്കിലും കാര്യമായധാരണയുണ്ടാകുന്നതിനു മുൻപുള്ള കാലത്താണ്‌ "വിഗതകുമാര"ന്റെ ഒരുക്കങ്ങൾനടക്കുന്നത്‌. 1926ൽ അതിനായി തിരുവനന്തപുരത്ത്‌ രണ്ടരയേക്കർ സ്ഥലം വാങ്ങിഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു. "ദി ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ്‌" എന്നകേരളത്തിന്റെ ആദ്യ സിനിമാ സ്റ്റുഡിയോ അങ്ങനെ രൂപം കൊണ്ടു. പട്ടത്ത്‌(ഇപ്പോഴത്തെ പി എസ്‌ സി ഓഫീസിനരികിൽ) അഭിഭാഷകനായനാഗപ്പൻനായരുടെ "ശാരദവിലാസം" എന്ന വസതിയായിരുന്നു മുഖ്യ ലൊക്കേഷൻ. ആദ്യഘട്ടത്തിൽ പാർട്ട്ണറാകാമെന്നേറ്റിരുന്ന സുന്ദരം എന്ന ആൾ പിന്മാറിയതോടെഒറ്റയ്ക്കായാലും ഇക്കാര്യത്തിൽ മുന്നോട്ടുതന്നെയെന്ന്തീരുമാനിച്ചിറങ്ങിയതായിരുന്നു. നെയ്യാറ്റിൻകരയ്ക്കടുത്തുണ്ടായിരുന്ന 108 ഏക്കർ ഭൂസ്വത്ത്‌ വിറ്റുകിട്ടിയ 30000 ബ്രിട്ടീഷ്‌ ഇന്ത്യൻ രൂപയായിരുന്നു പ്രധാന മൂലധനം. സഹോദരിയുടെസ്വർണ്ണാഭരണങ്ങൾ വിറ്റുകിട്ടിയ പണവും ചേർത്ത്‌ അവർക്ക്‌നിർമ്മാണക്കമ്പനിയിൽ പങ്കാളിത്തം നൽകി. ഒരു ഡെബ്രി ക്യാമറ, പുതിയസ്റ്റുഡിയോ,നായികയ്ക്കായുള്ള ചെലവ്‌ എന്നിങ്ങനെ ആവശ്യങ്ങളേറി. അതിനാൽകുറേ പണം കടമായും കണ്ടെത്തേണ്ടിവന്നു.

നടീനടന്മാർ: മുംബൈയിൽ നിന്ന് ലാന എന്ന യുവതിയെ നായികയായികൊണ്ടുവന്നെങ്കിലും പൊരുത്തക്കേടുകളും ദുഷ്ചെലവുകളും കാരണം അവരെഒഴിവാക്കി. നായകന്മാരായ ജയച്ചന്ദ്രൻ, ചന്ദ്രകുമാർ എന്നീ കഥാപാത്രങ്ങളെയഥാക്രമം സുന്ദർ രാജും ജെ.സി.ദാനിയേലുമാണ്‌ അവതരിപ്പിച്ചത്‌. ദാനിയേലിന്റെമൂത്തമകൻ സുന്ദർ ദാനിയേലായിരുന്നു ബാലതാരം. വില്ലനായ ഭൂതനാഥനായിലാലി എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തുകാരൻ ജോൺസൺ അഭിനയിച്ചു. (പിൽക്കാലത്ത്‌ തെന്നിന്ത്യയിലെ പ്രശസ്ത നടിയും നിർമ്മാതാവുമായി മാറിയ ബി. എസ്‌. സരോജ ഇതേ ജോൺസന്റെ മകളാണ്‌). സിനിമാ-നാടക അഭിനയംസ്ത്രീകൾക്ക്‌ അഭിമാനിക്കാവുന്ന ജോലിയല്ലെന്ന് ധരിച്ചിരുന്ന സാമൂഹികചുറ്റുപാടിനാൽ നടിമാരെക്കിട്ടാൻ ബുദ്ധിമുട്ടി. ജോൺസൺകണ്ടെത്തിക്കൊണ്ടുവന്ന തിരുവനന്തപുരത്തുകാരിയായ പി കെ റോസി(രാജമ്മ) നായിക 'സരോജിനി'യായി. ചാലക്കാരിയായ കമലം എന്ന സ്ത്രീ മറ്റൊരുകഥാപാത്രമായി. ദാനിയേലിന്റെ ഭാര്യാസഹോദരൻ നന്ദൻകോട്‌ വിൻസിംഗ്‌അടക്കം മറ്റു ചിലരും ആദ്യചിത്രത്തിന്റെ തിരശീലയിലെത്തി.
ചിത്രീകരണം: കഥയുടെ പ്രത്യേകത കൊണ്ട്‌ രണ്ടു പ്രാവശ്യം സിലോണിൽ(ഇന്നത്തെ ശ്രീലങ്ക) ചിത്രീകരണത്തിനായി പോയി. അതിനാൽ വിദേശരാജ്യത്ത്‌ചിത്രീകരിച്ച ആദ്യ മലയാള സിനിമയും വിഗതകുമാരൻ തന്നെ. ആദ്യംമദിരാശിയിൽ നിന്ന് വിദേശിയായ ഒരു ക്യാമറാമാനെക്കൊണ്ടുവന്ന്ചിത്രീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ അദ്ദേഹം ക്യാമറയുടെ സാങ്കേതികപരിജ്ഞാനം പകർന്നുകൊടുത്തതുവച്ച്‌ ദാനിയേൽ തന്നെ അതും കൈകാര്യംചെയ്തിരുന്നു. ചലച്ചിത്രങ്ങൾ അഥവാ ചലിക്കുന്ന കുറേനിശ്ചലചിത്രങ്ങളായിരുന്നു "വിഗതകുമാരൻ".

റിലീസ്‌: എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച്‌ പൂർത്തിയാക്കിയ"വിഗതകുമാരൻ" 1928 നവംബർ 7ന്‌ തിരുവനന്തപുരം സെക്രട്ടറിയേറ്റിനുസമീപമുണ്ടായിരുന്ന "കാപ്പിറ്റൽ സിനിമാ ഹാളി"ൽ പ്രദർശിപ്പിക്കപ്പെട്ടതോടെചരിത്രത്തിലെ ആദ്യ മലയാള സിനിമ പിറവികൊണ്ടു. പൗരപ്രമുഖനായിരുന്ന അഡ്വ. മള്ളൂർ ഗോവിന്ദപ്പിള്ള പ്രദർശ്ശനം ഉത്ഘാടനം ചെയ്തു.(പിൽക്കാലത്ത്‌ മള്ളൂർഗോവിന്ദപ്പിള്ളയുടെ ഡയറിയിൽ നിന്നുമാണ്‌ പി.കെ.റോസിയുടെ നിലവിലുള്ളഏകചിത്രം ലഭിച്ചത്.‌)

ടൈറ്റിലിൽ "പി.കെ. റോസി" എന്നായിരുന്നു കാണിച്ചിരുന്നതെങ്കിലും തങ്ങളുടെനാട്ടുകാരിയായ "രാജമ്മ"യാണതെന്ന് തിരിച്ചറിഞ്ഞ ആളുകൾ ആ പേര്‌ ഉറക്കെവിളിച്ച്‌ ബഹളമുണ്ടാക്കി. ഒരു സ്ത്രീ, അതും (കൃസ്തുമതത്തിലേക്ക്‌ മാറിയ) ഒരുദളിത്‌ സ്ത്രീ, നായർ യുവതിയായി തിരശ്ശീലയിൽ വന്നതിനെതിരേയുള്ളസവർണ്ണസമൂഹത്തിന്റെ വിദ്വേഷവും പ്രണയരംഗത്ത്‌ സ്ത്രീ നേരിട്ട്‌ പ്രത്യക്ഷപ്പെട്ടതിനെതിരേയുള്ള സദാചാരപരമായ വിദ്വേഷവും പ്രതിഷേധം ആളിക്കത്താൻ കാരണമായി.ആക്രമണത്തിൽ തിരശീലയ്ക്കും തിയറ്റർ ഉപകരണങ്ങൾക്കും കേടുപറ്റി. ആദ്യ പ്രദർശ്ശനം നടക്കുമ്പൊൾ പുറത്തു കാത്തുനിൽക്കുകയായിരുന്ന റോസിയും കുടുംബവും ആക്രമണം ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ക്യാപ്പിറ്റൽ സിനിമാ ഹാളിലെ പ്രദർശ്ശനം തടസപ്പെട്ടതോടെ ഫിലിം പെട്ടിയുമായി ജെ സി ദാനിയേലും പിന്മാറി. പി.കെ. റോസിക്കെതിരായ അക്രമങ്ങൾ അനിയന്ത്രിതമായി. ദാനിയേലിന്റെ ഇടപെടലിനെത്തുടർന്ന് കൊട്ടാരത്തിൽ നിന്ന് പോലീസുകാരെ കാവൽ നിർത്തിയിരുന്ന റോസിയുടെ വീടിന്‌ പ്രതിഷേധക്കാർ തീയിട്ടതോടെ അവർകരഞ്ഞുകൊണ്ട്‌ ഇറങ്ങി ഓടി. കിള്ളിപ്പാലത്തുവച്ച്‌ റോസിയെക്കണ്ട്‌ നിർത്തിയ"പയനീർ" ലോറിയിൽ അതിന്റെ ഡ്രൈവറായ കേശവ പിള്ളയോടൊപ്പം റോസിനാഗർക്കോവിലിലേക്ക്‌ പലായനം ചെയ്തു. പ്രതിഷേധങ്ങൾ ഒന്നടങ്ങിയപ്പോൾജെ.സി.ദാനിയേൽ സ്വയം വിഗതകുമാരന്റെ ആകെയുള്ള ഒരു ഫിലിം പെട്ടിയുമായിആലപ്പുഴയിലേക്ക്‌ തിരിച്ചു. അവിടെ പൂപ്പള്ളി സ്റ്റാർ തിയറ്ററിലും പിന്നീട്‌തലശ്ശേരിയിലും തൃശൂരിലും നാഗർകോവിൽ പയനിയർ സിനിമാസിലുമൊക്കെതടസ്സങ്ങളില്ലാതെ സിനിമ പ്രദർശ്ശിപ്പിക്കാനായി. 1929 അവസാനത്തിൽതിരുവനന്തപുരത്ത്‌ ജെ. സി. ദാനിയേലിനെ "പീപ്പിൾ മിറർ" എന്ന സംഘടനആദരിക്കുകയും പിൽക്കാലത്ത്‌ സിനിമ തിരുവനന്തപുരത്ത്‌ പ്രദർശ്ശിപ്പിക്കുകയുംചെയ്തു.
ജെ സി ദാനിയൽ - മലയാളസിനിമയുടെ പിതാവെന്നറിയപ്പെടുന്ന ജെ സി ദാനിയൽ നിർമ്മിച്ച് കഥയും തിരക്കഥയുമൊക്കെ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വിഗതകുമാരൻ. കളരിപ്പയറ്റ് വിദഗ്ദനായ ദാനിയൽ ഒരു ചലച്ചിത്രത്തിലൂടെ കളരിപ്പയറ്റെന്ന ആയോധനവിദ്യക്ക് കൂടുതൽ പ്രചാരം നൽകാം എന്നുദ്ദേശിച്ചാണ് സിനിമാ നിർമ്മാണത്തിനിറങ്ങിയത്.ഒപ്പം ആകാരസൗഷ്ഠവം ഉള്ള തനിക്ക് ചൽച്ചിത്രതാരമാകാമെന്നും. വിഗതകുമാരന്റ് ക്യാമറയും പ്രവർത്തിപ്പിച്ചത് ദാനിയൽ തന്നെയാണ്.നിശബ്ദ ചിത്രമായിരുന്നുവെങ്കിലും മലയാളത്തിലെ ആദ്യ ചിത്രമെന്ന് വിഗതകുമാരൻ അറിയപ്പെടുന്നു. ആദ്യചിത്രത്തോടെ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിപ്പോയ മലയാളസിനിമയുടെ തലതൊട്ടപ്പന് മറ്റൊരു സിനിമയും നിർമ്മിക്കാൻ കഴിഞ്ഞില്ല. സിനിമക്കു വേണ്ടി കുടുംബസ്വത്തുകൾ വിറ്റുമുടിച്ച ദാനിയലിനെ സ്വന്തക്കാരും ബന്ധുക്കളും തിരിഞ്ഞ് നോക്കിയതുമില്ല. പക്ഷവാതവും അന്ധതയും ബാധിച്ച് 1975ൽ മരിക്കുമ്പോൾ വരെയും അദ്ദേഹത്തിന്റെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ചുരുക്കത്തിൽ മലയാളസിനിമയുടെ ചരിത്രം നിലവിലെ തമിഴ്നാട് ജില്ലയിലെ ഈ കന്യാകുമാരി സ്വദേശിയുടെ ജീവിതത്തോട് കടപ്പെട്ടിരിക്കുന്നു.

സിനിമയുടെ സവിശേഷതകൾ:

1. മലയാളത്തിലെ ആദ്യത്തെ സിനിമ

2. കേരളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോ ആയിരുന്നു ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ്

3. ആദ്യ ദലിത് നായിക പി കെ റോസിക്ക് സമൂഹത്തിന്റെ എതിർപ്പിനെ തുടർന്ന് ആദ്യ പ്രദർശനത്തിനു ശേഷം നാടുവിട്ടു പോകേണ്ടി വന്നു.

Salman Khan's mother, Salma Khan, was known for her elegance and calm demeanor. In her younger days, she was often seen ...
09/02/2025

Salman Khan's mother, Salma Khan, was known for her elegance and calm demeanor. In her younger days, she was often seen in the company of her children, supporting their journeys in the entertainment industry. As time passed, she became more private but remained a key figure in Salman's life, often spotted at family gatherings. Now, Salma is less in the limelight but still continues to play an essential role in her family's life, offering wisdom and love.

Salman Khan, Hrithik Roshan, and Shah Rukh Khan—captured during the making of Karan Arjun (1995). At that time, Hrithik ...
09/02/2025

Salman Khan, Hrithik Roshan, and Shah Rukh Khan—captured during the making of Karan Arjun (1995). At that time, Hrithik was just 17 and working as an assistant director under his father, Rakesh Roshan. Little did the world know that he would go on to become one of Bollywood’s biggest stars himself.

Hrithik once shared how watching Salman and Shah Rukh perform on set was a great learning experience for him. Both actors were at the peak of their careers, delivering powerful performances that made Karan Arjun a massive hit. Salman’s charming presence and action-packed role, paired with Shah Rukh’s intense acting, created magic on screen.

Years later, Hrithik made a sensational debut with Kaho Naa... Pyaar Hai (2000), instantly becoming a superstar. The three actors went on to rule Bollywood in their own styles—Salman with his mass appeal, Shah Rukh as the king of romance, and Hrithik as the Greek God of Bollywood.

This rare picture is a reminder of their journey, friendship, and the golden era of Bollywood, where dreams turned into reality and legends were made.

02/02/2025
പിന്നീടുള്ള 26 വർഷങ്ങൾ,നീ എവിടെയായിരുന്നു , ⁉️
02/02/2025

പിന്നീടുള്ള 26 വർഷങ്ങൾ,
നീ എവിടെയായിരുന്നു , ⁉️

ഏറ്റവും കൂടുതൽ കാലം തിയേറ്ററിൽ കളിച്ച ഇന്ത്യൻ സിനിമ എന്ന റെക്കോർഡ് Sholay ക്ക് ഉള്ളതാണ്
01/02/2025

ഏറ്റവും കൂടുതൽ കാലം തിയേറ്ററിൽ കളിച്ച ഇന്ത്യൻ സിനിമ എന്ന റെക്കോർഡ് Sholay ക്ക് ഉള്ളതാണ്

ഞാൻ മരത്തിൽ ആർട്ട്‌ വർക്ക്‌ ചെയ്യാനായി ഒരു വീട് പൊളിച്ച കുറച്ചു ചെറിയ തെങ്ങിൻ കഷണങ്ങൾ പഴയ സാധനങ്ങൾ വിൽക്കുന്ന കടയിൽനിന്ന...
01/02/2025

ഞാൻ മരത്തിൽ ആർട്ട്‌ വർക്ക്‌ ചെയ്യാനായി ഒരു വീട് പൊളിച്ച കുറച്ചു ചെറിയ തെങ്ങിൻ കഷണങ്ങൾ പഴയ സാധനങ്ങൾ വിൽക്കുന്ന കടയിൽനിന്നും വാങ്ങിച്ചു, അതിൽ ഒരു ചെറിയ തെങ്ങിൻ കഷണത്തിൽ നിന്നും ലഭിച്ചതാണ് കഴുത്തിൽ കയറിട്ട ഒരുകുപ്പിയും അതിനകത്തു അറബി അക്ഷരങ്ങൾ ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതിയ വളരെ പഴക്കമുള്ള കടലാസും, എനിക്ക് സത്യത്തിൽവളരെ കൗതുകം തോന്നി, ഇതെന്താ പരിപാടി, ആർകെങ്കിലുമാറിയാമോ, ഹിസ്റ്ററിയും അറബിയും ഹിന്ദിയും സംസ്കൃതവും ഇക്കണോമിക്സും കൗൺസിലിങ്ങും സൈക്കോളജിയും പിന്നെ എവിടൊക്കെ എന്തൊക്കെ പഠിപ്പിക്കുന്നുണ്ടെന്ത്തിലും മിക്കത്തിലും പങ്കെടുക്കും പഠിക്കും, പക്ഷെ ഇത്രയൊക്കെ പഠിച്ചിട്ടും ഇതെന്താണെന്ന് മനസ്സിലായില്ല, വീടിനു അറബി അക്ഷരമാല എന്നും, പഠിക്കാനാണോ? 🤣നമ്മൾ പഠിക്കാൻ ഇനിയും എത്രയോ ഉണ്ടല്ലേ?
അടിക്കുറിപ്പ്
കുപ്പിയിലെ ഭൂതത്തെ പുറത്തെടുക്കാൻ വളരെ കഷ്ട്ടപെട്ടു, വർഷങ്ങൾക്കു മുമ്പ്പുള്ള കടലാസ് കീറാതെയെടുക്കാൻ
ഒരു സംശയം ഇത് എഴുതിയവർ അലിഫ് കഴിഞ്ഞു bahinu പകരം ഇംഗ്ലീഷിൽ B എന്ന് എഴുതിയത് എന്താണാവോ?

അന്നത്തെ സൂപ്പർസ്റ്റാറുകൾ ഒന്നും ഇല്ലാതെ  രണ്ടാഴ്ചയോളം പല തീയേറ്ററിലും housefull ആയിട്ടാണ് ഈ പടം ഓടിയത്. ജഗദീഷ് ആയിരുന്ന...
31/01/2025

അന്നത്തെ സൂപ്പർസ്റ്റാറുകൾ ഒന്നും ഇല്ലാതെ രണ്ടാഴ്ചയോളം പല തീയേറ്ററിലും housefull ആയിട്ടാണ് ഈ പടം ഓടിയത്. ജഗദീഷ് ആയിരുന്നു നായകൻ എങ്കിലും ജഗതിയുടെ പ്രകടനം ഈ സിനിമയെ ഒരു വൻ വിജയത്തിൽ എത്തിച്ചു. ജനാർദ്ദനനും രാജൻ p ദേവുമെല്ലാം തകർത്തഭിനയിച്ച ഒരു കോമഡി പടം തന്നെയായിരുന്നു ജൂനിയർ മാൻഡ്രേക്

ബീച്ചിൽ കളിക്കുമ്പോൾ ചുമ്മാതെങ്കിലും കുറച്ചു കടൽവെള്ളം വായിൽ വെച്ചു നോക്കുന്നവരാണല്ലോ നമ്മളെല്ലാവരും. ആ വെള്ളത്തിലെ ഒരൊറ...
30/01/2025

ബീച്ചിൽ കളിക്കുമ്പോൾ ചുമ്മാതെങ്കിലും കുറച്ചു കടൽവെള്ളം വായിൽ വെച്ചു നോക്കുന്നവരാണല്ലോ നമ്മളെല്ലാവരും. ആ വെള്ളത്തിലെ ഒരൊറ്റ തുള്ളി മൈക്രോസ്കോപ്പിൽ.വെച്ചതാണ് താഴെ കാണുന്നത്.

പ്രധാന ഐറ്റംസ്

സ്യാനോബാക്ടീരിയകൾ
വിരകൾ
ചെറുമീനിന്റെ മുട്ടകൾ
ഞണ്ടിന്റെ ലാർവ്വകൾ
കടൽ ഒച്ചിന്റെ കുഞ്ഞുങ്ങൾ
പലവക വേറെ

ഇതൊക്കെ വയറ്റിൽ പോയാലും വീഴുന്ന വീഴ്ചയിൽ വയറ്റിലെ ആസിഡിൽ എല്ലാം തീരും. പേടിക്കാനില്ല എന്നുള്ളത് ആശ്വാസം.

Anoop Nair

Address

Kochi

Website

Alerts

Be the first to know and let us send you an email when Cinema Kirukkan സിനിമ കിറുക്കൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share