B4blaze News

B4blaze News Latest Malayalam Film News Updates Official News Videos Page of B4blaze Malayalam
(1)

സൂര്യകുമാർ യാദവിന് പകരം ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകനായി നിയമിതനായതിന് പിന്നാലെ, മുംബൈയിൽ നടന്ന 'പ്ലേ ടൈം 2026' എന്ന...
08/06/2026

സൂര്യകുമാർ യാദവിന് പകരം ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകനായി നിയമിതനായതിന് പിന്നാലെ, മുംബൈയിൽ നടന്ന 'പ്ലേ ടൈം 2026' എന്ന ചടങ്ങിൽ വെച്ച് ശ്രേയസ് അയ്യർ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞു.

പുതിയ നായകസ്ഥാനം തന്റെ വ്യക്തിത്വത്തിൽ മാറ്റം വരുത്തില്ലെന്നും സമ്മർദ്ദങ്ങളെ ഭയപ്പെടാത്ത താൻ മറ്റാരുടെയും നിഴലിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും, കടുത്ത മത്സരങ്ങളുള്ള മുംബൈ ക്രിക്കറ്റ് സാഹചര്യങ്ങളിൽ വളർന്നതിനാൽ വെല്ലുവിളികൾ തനിക്ക് പുത്തരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, "ആരുടെയും നിഴലിൽ ഒതുങ്ങില്ല" എന്ന ശ്രേയസിന്റെ പരാമർശം ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെ ലക്ഷ്യം വെച്ചാണോ എന്ന ചർച്ചകൾ ക്രിക്കറ്റ് വൃത്തങ്ങളിൽ സജീവമാണ്; കാരണം 2024-ൽ ശ്രേയസിന്റെ ക്യാപ്റ്റൻസിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടം നേടിയപ്പോൾ അതിന്റെ മുഴുവൻ ക്രെഡിറ്റും മെന്ററായ ഗംഭീറിനാണ് ലഭിച്ചത്.

തുടർന്ന് കെ.കെ.ആർ വിട്ട് പഞ്ചാബ് കിങ്സിന്റെ നായകനായി ചുമതലയേൽക്കുകയും അവരെ ഫൈനൽ വരെ എത്തിച്ച് തന്റെ മികവ് തെളിയിക്കുകയും ചെയ്ത ആ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ സൂര്യകുമാറിന് പകരക്കാരനായി ഇന്ത്യൻ ടി20 ടീമിന്റെ അമരത്തേക്ക് ശ്രേയസിനെ എത്തിച്ചിരിക്കുന്നത്.

ക്രിസ്ത്യൻ വിവാഹങ്ങളിലെ പ്രധാന ചടങ്ങായ 'മധുരം വെപ്പ്' പശ്ചാത്തലമാക്കി പുതിയ സിനിമയൊരുങ്ങുന്നു. 'കൂടോത്രം' എന്ന ചിത്രത്തി...
08/06/2026

ക്രിസ്ത്യൻ വിവാഹങ്ങളിലെ പ്രധാന ചടങ്ങായ 'മധുരം വെപ്പ്' പശ്ചാത്തലമാക്കി പുതിയ സിനിമയൊരുങ്ങുന്നു. 'കൂടോത്രം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് ഇടുക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മധുരം വെപ്പ്' എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്.

ആക്ടേഴ്സ് ഫാക്ടറിയുടെ ബാനറിൽ ലിബിയ സെബാസ്റ്റ്യൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. പ്രശസ്ത സംവിധായകൻ സിബി മലയിൽ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ ലിസ്റ്റിൻ സ്റ്റീഫൻ ടൈറ്റിൽ ലോഞ്ചും സന്തോഷ് കീഴാറ്റൂർ സ്വിച്ചോണും അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. എം. പത്മകുമാർ, മേജർ രവി, അനിൽ തോമസ്, ബൈജു എഴുപുന്ന, മെറീന മൈക്കിൾ തുടങ്ങിയ നിരവധി ചലച്ചിത്ര പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

സംവിധായിക ഗീതു മോഹൻദാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച്, അവർ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'ടോക്സിക്' സിനിമയുടെ ശ്രദ്ധേ...
08/06/2026

സംവിധായിക ഗീതു മോഹൻദാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച്, അവർ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'ടോക്സിക്' സിനിമയുടെ ശ്രദ്ധേയമായ അണിയറ ദൃശ്യങ്ങൾ (BTS വീഡിയോ) അണിയറപ്രവർത്തകർ പുറത്തുവിട്ടു. വൻ ആക്ഷൻ രംഗങ്ങളും കൂറ്റൻ ഷൂട്ടിംഗ് സെറ്റും അതീവ ആത്മവിശ്വാസത്തോടെ നിയന്ത്രിക്കുന്ന ഗീതുവിന്റെ ശക്തമായ സംവിധാന മികവാണ് ഈ വീഡിയോയിൽ ദൃശ്യമാകുന്നത്.

"ഡയലോഗുകൾക്ക് അപ്പുറം കഥ പറയുന്ന ഓരോ നിശബ്ദതയ്ക്കും പിന്നിൽ അവരുണ്ടായിരുന്നു" എന്ന ഹൃദ്യമായ സന്ദേശത്തോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിലൊന്നായ 'ടോക്സിക്' നയിക്കുന്നതിലൂടെ, ആഗോള നിലവാരത്തിലുള്ള ഒരു ബ്രഹ്മാണ്ഡ ചിത്രം കൈകാര്യം ചെയ്യുന്ന ഇന്ത്യൻ സിനിമയിലെ ചുരുക്കം ചില വനിതാ സംവിധായികമാരിൽ ഒരാളായി ഗീതു മോഹൻദാസ് മാറുന്ന കാഴ്ചയാണ് ഈ അണിയറ ദൃശ്യങ്ങൾ അടിവരയിടുന്നത്.

മലയാളത്തിലെ പ്രമുഖ നടിക്ക് മതം മാറാൻ 100 കോടി രൂപയുടെ ഓഫർ വന്നിരുന്നുവെന്ന തന്റെ മുൻ പ്രസ്താവന പൂർണ്ണമായും സത്യമാണെന്നും...
08/06/2026

മലയാളത്തിലെ പ്രമുഖ നടിക്ക് മതം മാറാൻ 100 കോടി രൂപയുടെ ഓഫർ വന്നിരുന്നുവെന്ന തന്റെ മുൻ പ്രസ്താവന പൂർണ്ണമായും സത്യമാണെന്നും, മുൻപ് മാധവിക്കുട്ടിയെ കമലാസുരയ്യയാക്കിയത് 20 കോടി രൂപ നൽകിയാണെന്നും ആവർത്തിച്ച് സംവിധായകൻ വിജി തമ്പി.

മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ നടിക്കും തനിക്കും ഈ കാര്യങ്ങൾ കൃത്യമായി അറിയാമെന്നും, ഇതിനുപിന്നിൽ പ്രത്യേക അജണ്ടകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, മമ്മൂട്ടി നായകനായ 'കാതൽ' എന്ന ചിത്രം നമ്മുടെ ഭാരതീയ സംസ്കാരത്തിന് ഒട്ടും യോജിച്ചതല്ലെന്ന തന്റെ മുൻ നിലപാട് അദ്ദേഹം ആവർത്തിച്ചു.

അടുത്ത തലമുറകൾ കൂടി കാണേണ്ട ഒന്നായതിനാൽ സിനിമകളിലൂടെ സംസ്കാരം കൂടി വിളിച്ചോതണമെന്നും, സംസ്കാരശൂന്യമായ തീമുകൾ കൈകാര്യം ചെയ്യുന്ന സിനിമകളെ അംഗീകരിക്കാൻ കഴിയില്ലെന്നും വിജി തമ്പി കൂട്ടിച്ചേർത്തു.

അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പാൻ-ഇന്ത്യൻ തെലുങ്ക് ചിത്രം 'നാഗബന്ധം' ജൂലൈ മൂന്നിന് ആഗോളതലത്തിൽ റിലീസ് ചെ...
08/06/2026

അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പാൻ-ഇന്ത്യൻ തെലുങ്ക് ചിത്രം 'നാഗബന്ധം' ജൂലൈ മൂന്നിന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

വിരാട് കർണ നായകനാകുന്ന ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ഗുഡ് ഫെല്ലാസ് (ജി.എഫ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. പുരാതന ക്ഷേത്രങ്ങൾ, നിഗൂഢ ലോകങ്ങൾ, ദിവ്യശക്തികൾ എന്നിവയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ നഭാ നടേഷ്, ഐശ്വര്യ മേനോൻ, ജഗപതി ബാബു തുടങ്ങിയ പ്രമുഖ താരനിര അണിനിരക്കുന്നുണ്ട്.

ബ്രഹ്മാണ്ഡ ദൃശ്യങ്ങളും അത്യാധുനിക വിഎഫ്എക്സും (VFX) പ്രധാന ഹൈലൈറ്റായ ഈ ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി എത്തുന്ന 'നാഗബന്ധ'ത്തിന്റെ ഉത്തരേന്ത്യൻ തിയേറ്റർ വിതരണവും വിദേശ റിലീസ് അവകാശവും സ്വന്തമാക്കിയിരിക്കുന്നത് സീ സ്റ്റുഡിയോസ് ആണ്.

"ഇങ്ങിനെയൊക്കെയാണെങ്കിൽ ഈ അശ്ലീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുമാറ്റപ്പെടും"അന്തരിച്ച ...
08/06/2026

"ഇങ്ങിനെയൊക്കെയാണെങ്കിൽ ഈ അശ്ലീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുമാറ്റപ്പെടും"

അന്തരിച്ച നടൻ സലിംകുമാറിനെതിരേ അധിക്ഷേപ പോസ്റ്റുകളിട്ട ഇടതുപക്ഷ അനുഭാവികളുടെ സാമൂഹികമാധ്യമ പ്രൊഫൈലുകൾക്കെതിരേ പൊട്ടിത്തെറിച്ച് നടൻ ജോയ് മാത്യു.

സലിം കുമാറിനെതിരെ പലയിടത്തും വന്ന പോസ്റ്റുകൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. ഇങ്ങനെ പോയാൽ അടുത്ത 5 വർഷത്തിനുള്ളിൽ ഈ പാർട്ടി ഭൂലോകത്തുനിന്നും തുടച്ചുമാറ്റപ്പെടുമെന്നും അദ്ദേഹം കുറിച്ചു.

അദ്ദേഹത്തിന്റെ കുറിപ്പ് ..

"അശ്ലീല രാഷ്ട്രീയത്തിന്റെ ചരമഗീതി

സലിംകുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ എന്നെ ഭയപ്പെടുത്തിയത് സംസ്‌കാരം തൊട്ടുതീണ്ടാത്ത, രാഷ്ട്രീയതിമിരം ബാധിച്ച, വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്‌കൃത സംഘത്തിന്റെ ചരമഗീതങ്ങളാണ്.
സലിംകുമാർ ഒരു കോൺഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അദ്ദേഹം മരണമടഞ്ഞിട്ടും ഈ സാമൂഹ്യ വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാൻ ഉത്സാഹിക്കുന്നത്.

സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവരായും മുഖമുള്ളവരായും പാർട്ടി നേതാക്കളുടെ മോന്തായമോ പാർട്ടി കൊടിയോ ചിഹ്നമോ പ്രൊഫൈലുകളുമായി സൈബർ പോരാളികൾ (കോമാളികൾ ആണ് ശരിയായ പദം) എന്ന് സ്വയം വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ് ഈ മരണോത്സവനർത്തകർ.

ഇതല്ല നമ്മുടെ സംസ്‌കാരം, ഒരു മൃതശരീരത്തോട്- തന്റെ നടന വൈഭവംകൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത- ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാൻ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ/ സാംസ്‌കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുത.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിൽ ഈ അശ്ലീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുമാറ്റപ്പെടും എന്ന കാര്യത്തിൽ മാത്രമാണ് നമുക്കാശ്വസിക്കാവുന്നത്."

'പെദ്ധി' എന്ന ചിത്രത്തിൽ ജാൻവി കപൂറിന്റെ കഥാപാത്രത്തെ അമിതമായി ലൈംഗികവത്കരിച്ചതിനെച്ചൊല്ലി സിനിമാ ലോകത്ത് സ്ത്രീവിരുദ്ധത...
08/06/2026

'പെദ്ധി' എന്ന ചിത്രത്തിൽ ജാൻവി കപൂറിന്റെ കഥാപാത്രത്തെ അമിതമായി ലൈംഗികവത്കരിച്ചതിനെച്ചൊല്ലി സിനിമാ ലോകത്ത് സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്.

ചലച്ചിത്രങ്ങളിൽ സ്ത്രീകളെ വെറും ഉപഭോഗവസ്തുക്കളായി ചിത്രീകരിക്കുന്ന ഈ പ്രവണത ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രമുള്ളതല്ലെന്നും, മറിച്ച് ഇന്ത്യൻ സിനിമാ മേഖലയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒന്നാണെന്നും നടി നിത്യ മേനോൻ വ്യക്തമാക്കി. സിനിമകളുടെ അമിത വാണിജ്യവൽക്കരണവും ലാഭക്കൊതിയുമാണ് ഇത്തരം പ്രവണതകൾക്ക് പിന്നിലെ പ്രധാന കാരണമെന്നും, ഇത് ഏതെങ്കിലും ഒരു പ്രാദേശിക വ്യവസായത്തിന്റെ മാത്രം പ്രശ്നമല്ലെന്നും അവർ ചൂണ്ടിക്കാണിച്ചു.

മമ്മൂട്ടിയുടെ 'വിദ്യാമൃതം പദ്ധതി' 6 ആം വർഷത്തിലേക്ക്. ഇത്തവണ കരുതൽ വയനാട്ടിലെ കുരുന്നുകൾക്ക്.വയനാട്ടിലെ പ്രകൃതി ദുരന്തബാ...
08/06/2026

മമ്മൂട്ടിയുടെ 'വിദ്യാമൃതം പദ്ധതി' 6 ആം വർഷത്തിലേക്ക്. ഇത്തവണ കരുതൽ വയനാട്ടിലെ കുരുന്നുകൾക്ക്.

വയനാട്ടിലെ പ്രകൃതി ദുരന്തബാധിതരായ കുട്ടികൾക്ക് ഹോസ്റ്റൽ ചെലവുകളും സൗജന്യ വിദ്യാഭ്യാസവും ഒപ്പം പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന കുട്ടികള്ക്ക് പ്രേത്യേക പരിഗണയും.

"കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എംജിഎം വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന “വിദ്യാമൃതം 6” പദ്ധതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ നാടിന് സമർപ്പിച്ചു
വയനാട് പ്രകൃതി ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ചെലവുകൾ ഉൾപ്പെടെ സൗജന്യമാക്കും.
എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകും. വിവിധ എഞ്ചിനീയറിംഗ്, ഫാർമസി, പോളിടെക്നിക്, ആർട്സ് കോഴ്സുകൾ പഠിക്കാൻ പദ്ധതി പ്രയോജനപ്പെടും".

വിജയെ ചെസ്സ് കളിച്ച് തോൽപ്പിച്ച് പ്രാഗ്‌നാനന്ദ നോർവേ ചെസ് കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാന...
08/06/2026

വിജയെ ചെസ്സ് കളിച്ച് തോൽപ്പിച്ച് പ്രാഗ്‌നാനന്ദ

നോർവേ ചെസ് കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ചരിത്രവിജയത്തിന് പാരിദോഷികമായി 50 ലക്ഷം രൂപ സമ്മാനമായി നൽകി . ഒപ്പം ഒരു സൗഹൃദ ചെസ്സ് മത്സരവും നടന്നു .

വിജയ്‌ക്കൊപ്പം ചെസ്സ് കളിച്ചതിനെ കുറിച്ച് പ്രാഗ്‌നാനന്ദയുടെ വാക്കുകൾ . ..

'മുഖ്യമന്ത്രിയുമായി ചെസ് കളിച്ചു. ഇത് പ്രതീക്ഷിച്ചിരുന്നതല്ല. സർപ്രൈസ് നിറഞ്ഞതും സന്തോഷകരവുമായ നിമിഷമായിരുന്നു. സമ്മാനവും പ്രചോദനം നൽകുന്നതാണ്. മുഖ്യമന്ത്രി ചെസ് കളിക്കുമായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നു. ഞങ്ങളോട് ചെസ് ബോർഡ് കൊണ്ടുവരാൻ പറഞ്ഞു. അദ്ദേഹത്തിന്റെ മേശയിൽവെച്ച് ഞങ്ങൾ ഏറ്റുമുട്ടി. ഞാൻ ജയിച്ചെങ്കിലും മുഖ്യമന്ത്രി നന്നായി കളിച്ചു. കൂട്ടുകാരുമായി ചെസ് കളിക്കാറുണ്ടെന്ന് എന്നോട് പറഞ്ഞു', പ്രഗ്നാനന്ദ

മനുഷ്യൻ്റെ ദുഃഖവും സന്തോഷവുമെല്ലാം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവർക്ക് മുന്നറിയപ്പുമായി കേരള പൊലീസ്. അനാവശ്യ ഇട...
08/06/2026

മനുഷ്യൻ്റെ ദുഃഖവും സന്തോഷവുമെല്ലാം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവർക്ക് മുന്നറിയപ്പുമായി കേരള പൊലീസ്.

അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ പൊലീസ് സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം നടൻ സലിം കുമാറിൻ്റെ മരണാന്തര ചടങ്ങിൽ മൊബൈൽ ഫോണിൻ ദൃശ്യങ്ങൾ പകർത്താനുള്ള തിക്കുംതിരക്കും വിമർശനവിധേയമായിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയത്. മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്. മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമൊക്കെ ചിലർക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 - Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്".

Address

B4 Entertainments Private Limited, D3, 3rd Floor, Heavenly Plaza, Vazhakkala
Kochi
682001

Alerts

Be the first to know and let us send you an email when B4blaze News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to B4blaze News:

Share