IPSS Media

IPSS Media Islamika Prathibana Samskarika samithi.

ദേ സ്വർഗത്തിലെ ഉസ്താദ്.കഴിഞ്ഞ ദിവസം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ ഒരു പരിപാടിക്കിടെ അവരുടെ ഉസ്താദ് അദ്ദേഹത്തിൻ്റെ ജീവി...
29/04/2025

ദേ സ്വർഗത്തിലെ ഉസ്താദ്.

കഴിഞ്ഞ ദിവസം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ ഒരു പരിപാടിക്കിടെ അവരുടെ ഉസ്താദ് അദ്ദേഹത്തിൻ്റെ ജീവിച്ചിരിക്കുന്ന ഉസ്താദിനെ പറ്റി വാ തോരാതെ കുറെ സംസാരിച്ച ശേഷം പറയുകയാണ്. ഉസ്താദ് എന്തായാലും സ്വർഗത്തിലാണെന്നത് ഉറപ്പാണല്ലോ? പോവും ഉറപ്പ് യാതൊരു സംശയവുമില്ല! എന്ന്. ഇത് കേൾക്കുന്ന കുട്ടികൾ എന്തായിരിക്കും മനസ്സിലാക്കുന്നത്!. അവർ എന്തായിരിക്കും പഠിക്കുന്നത്!. അല്ലാഹ് കാക്കട്ടെ എന്ന് നമുക്ക് ദുഅഃ ചെയ്യാം. അതല്ല ഇനിഎങ്ങാനും വായിൽ തോന്നിയത് പറയുകയും, തനിക്ക് തോന്നുന്നത് ചെയ്യുകയും ചെയ്യുന്ന പണ്ഡിതന്മാരുടെ കൂട്ടത്തിൽ പെട്ട് മരിക്കുന്നതിന് മുമ്പ് തന്നെ വേണ്ടാത്തത് കാണിച്ചു ചത്തുപോയാൽ ഈ പറഞ്ഞ ഉസ്താദ് സ്വർഗത്തിലാണല്ലോ! എന്ന് കരുതി വരും തലമുറയും ഉസ്താദിനെ മാതൃകയക്കിയാൽ !!. മുതിർന്നവർ ഒരു പക്ഷെ ആലങ്കാരികമായി ഉസ്താദ് ഇപ്പോൾ (ദുനിയാവിൽ) സ്വർഗത്തിൽ ആണെന്നാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലക്കിയെക്കാം. കാരണം അവർ കാണുന്ന ഉസ്താദിന് പരിചാരകരുണ്ട്, ആഡംബര, ആർഭാട സൗകര്യങ്ങളിൽ ഇരിപ്പും, കിടപ്പും, നടപ്പും മറ്റു യാത്രകളും. മനസ്സമാധാനം കിട്ടുന്നുണ്ടോ എന്നറിയില്ലെങ്കിലും എപ്പോഴും തിരക്ക്!. സൗകര്യങ്ങളിൽ പലതും വല്ലവൻ്റെം ആണെങ്കിലും ഉപയോഗിക്കുന്നത് ഉസ്ഥാദ് ആണല്ലോ!. വല്ലവരോടും ഇരന്നിട്ടാണെങ്കിലും (പിരിവ്,ഫോട്ടോ/വീഡിയോ പ്രചരണം, ഓൺലൈൻ മജ്‌ലിസ് എല്ലാം പുണ്യമായിട്ടാണല്ലോ കരുതപ്പെടുന്നത്) ഇഷ്ടം പോലെ കാശ്!. ഇതൊക്കെ കൊണ്ട് ഉസ്താദ് ഇപ്പൊ സ്വർഗത്തിലാണ്.. എന്നാണവരുടെ ഉസ്താദ് ഉദ്ദേശിച്ചിട്ടുണ്ടാവുക. മുൻഗാമികൾ നമുക്ക് പഠിപ്പിച്ചു തന്നത് നമ്മൾ ഒരാളെയും സ്വർഗവാസി/ നരകവാസി ആക്കുന്ന സംസാരം വേണ്ട എന്നാണല്ലോ!. അത് അല്ലാഹുവിൽ മാത്രം ഉള്ള അധികാരമായല്ലേ പഠിച്ചിട്ടുള്ളത്.

25/04/2025
സ്വയം മാറാതെ മറ്റുള്ളവരെ മാറ്റണമെന്ന ചിന്തയിൽ സ്റ്റാറ്റസ് ഇടുന്നതൊരു ഹരമാണ് പലർക്കും.സ്വയം പകർത്താൻ തയ്യാറല്ലാത്ത പലതും ...
08/04/2024

സ്വയം മാറാതെ മറ്റുള്ളവരെ മാറ്റണമെന്ന ചിന്തയിൽ സ്റ്റാറ്റസ് ഇടുന്നതൊരു ഹരമാണ് പലർക്കും.

സ്വയം പകർത്താൻ തയ്യാറല്ലാത്ത പലതും മറ്റുള്ളവരെ കേൾപ്പിക്കാൻ ഉപദേശിക്കുന്ന പണ്ഡിത വേഷങ്ങൾ ഇന്ന് വർദ്ധിച്ചു വരുന്നു!. അവരുടെ ജീവിത മാർഗം മുട്ടാത്ത രീതിയിൽ മാത്രം ചില ഉപദേശങ്ങൾ ക്ലിപ്പുകളാക്കുന്നതാണ് പ്രായഭേദമന്യേ പല പണ്ഡിതന്മാരുടെയും പണി. നിസ്കാരത്തിൽ മൈക് മോശമാണെന്ന് പറയുന്നത് തന്നെ ചെവി പൊട്ടുന്ന രീതിയിൽ മൈക് കെട്ടിയാണ്, പ്രകടന പരത കൂടുന്ന യുവ പണ്ഡിതന്മാർ ശ്രദ്ധ പിടിച്ചുപറ്റാൻ സോഷ്യൽ മീഡിയയിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ഒഴിവാക്കാൻ പറയുന്നത് തന്നെ പൈശാചികത നിറഞ്ഞ വീഡിയോ പ്രചരിപ്പിച്ചു കൊണ്ടാണ് എന്നതാണ് വിരോധാഭാസം. ഇനി മൈക് ഉപയോഗവും, ആത്മീയ പ്രകടനങ്ങളുടെ സ്റ്റാറ്റസ് വൽകരണവും മോശമാണെന്ന് പറഞ്ഞു പള്ളികളിൽ പ്രസംഗിക്കുന്നത് ആരെങ്കിലും മൊബൈലിൽ പകർത്തിയാൽ അത് അദബ് കേടും, ഗുരുത്തക്കേടുമാണ് എന്ന് പറയുന്നത് തന്നെ live ആയി സോഷ്യൽ media streaming ലാണ് എന്നത് വൈരുദ്ധ്യമായി ആർക്കെങ്കിലും തോന്നിയാൽ അവൻ ഗുരുത്തം കെട്ടവനാ യത്രെ. സൂക്ഷ്മതയോടെ മുൻഗാമികൾ തുടർന്ന് വന്നിരുന്ന പല ദിക്റുകളും, സ്വലാത്തുകളും, മജ്‌ലിസ് വൽകരിക്കപ്പെട്ടപ്പോൾ കാലം പോകെ പോകെ എന്തെങ്കിലും നന്മ ബാക്കി ഉണ്ടെങ്കിൽ അത്കൂടി നഷ്ടമാവുന്ന തരത്തിൽ അനാവശ്യമായ പാട്ടുകളുടെ അകമ്പടിയും, പൊതു സമൂഹത്തിൻ്റെ കാതടപ്പിക്കുന്ന അനാവശ്യ ശബ്ദ കോലാഹലങ്ങളും, വീഡിയോ വത്കരണവും, പിരിവുദ്ദേശിച്ചാണെങ്കിലും അന്യ സ്ത്രീകളെ മജ്‌ലിസുകളിലേക്ക് കൂട്ടുന്നതും ഇന്ന് വർദ്ധിച്ചു വരുന്നു. മതത്തെ വലുതായി പഠനം കൊണ്ട് അറിഞ്ഞിട്ടില്ലാത്തവർ
പലരും പല താത്കാലിക കാര്യലാഭത്തിനും വേണ്ടി ഇത്തരം സദസ്സുകൾ പ്രോത്സാഹിപ്പിക്കുന്നത് വർദ്ധിച്ചു വരുമ്പോൾ കൺമുന്നിൽ കാണുന്ന അരുതായ്മകൾക്കെതിരെ ശബ്ദിക്കാൻ വെറും പള്ളി ജോലിക്കാരായി മാറിയ പണ്ഡിത ലോകം അധ:പ്പതിക്കുന്നത് അപകടമാണെന്ന് തിരിച്ചറിയണം. ഇത്തരക്കാരുടെ പ്രകടന പരത കൊണ്ട് വെള്ളിയാഴ്ച ജുമുഅ:ക്ക് പോയിട്ട് ളുഹ്ർ നിസ്കരിച്ച് വരേണ്ട അവസ്ഥയാണ്.. മതത്തെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാനിറങ്ങിയ പല പണ്ഡിതന്മാരും മതത്തെ ലോലമായ ഒന്നായി അവതരിപ്പിച്ചപ്പോൾ ഗൗരവമില്ലാതായ മതം പലർക്കും ഒരു 'സമൂഹ നോമ്പ് തുറ!! ?' പോലെ എന്തോ ഒന്നായി മാറി. മുൻഗാമികൾ മതത്തെ പരിപാവനമായി ജീവിത പദ്ധതിയായി കണ്ടപ്പോൾ ഇന്നുള്ള പല കോമര പണ്ഡിതന്മാരും അതിനെ ജീവിത മാർഗമായി കാണുന്നു എന്നതാണ് വലിയ അപകടം. പൊതുജനം ഇത് തിരിച്ചറിഞ്ഞ് മതം പഠിക്കാൻ തയ്യാറായാൽ മാത്രമേ ഇത്തരം പണ്ഡിതന്മാരുടെ കെണിയിൽ പെടാതെ രക്ഷ നേടാൻ കഴിയൂ. അവർ തിരുത്തുന്നവരല്ല; അവർ പല പേരുകളിൽ പാതിരാവിൽ മൈക്കും വീഡിയോയുമായി അലമുറ ഇട്ട് ജീവിതം കഴിക്കട്ടെ., നന്മ ഉദ്ദേശിക്കുന്നവൻ മതം പഠിക്കാൻ തയ്യാറായികൊള്ളുക.

സാമൂഹിക നോമ്പ്തുറ.  ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,അല്ലാഹുവിന്റെ മഹത്തായ ഔദാര്യം കൊണ്ട് വീണ്ടു...
21/02/2024

സാമൂഹിക നോമ്പ്തുറ.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അല്ലാഹുവിന്റെ മഹത്തായ ഔദാര്യം കൊണ്ട് വീണ്ടും ഒരു റമളാൻ നമ്മിലേക്ക് ആഗതമാകുന്നു. റമളാനിനെ വരവേൽക്കാൻ വീടുകളും, പള്ളികളും പരിസരവും വൃത്തിയാക്കുന്ന തിരക്കിലാണ് പലരും. മനസ്സ് ശുദ്ധിയാക്കുന്ന തിരക്കിലാവാൻ എത്രപേർക്ക് കഴിയും! എന്നത് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ട ഏറ്റവും ഗൗരവപരമായ വിഷയമാണ്. പ്രത്യേകിച്ച് ഈ സമയത്ത് !

ഇസ്‌ലാമിലെ വിധിവിലക്കുകൾ അനുസരിച്ചു കൊള്ളാമെന്നേറ്റവരാണ് മുസ്‌ലീങ്ങൾ. എന്നാൽ അവയിൽ പലതും അവഗണിച്ചു നടക്കുന്നത് കൊണ്ടാണ് ഇന്ന് നമ്മെ അപകർഷതയും ഹീനതയും പിടികൂടിയതെന്ന് നാം നല്ലവണ്ണം ഓർത്തിരിക്കേണ്ടതാണ്. ചിലർ നോമ്പ് നിഷ്കർഷതയോടെ അനുഷ്ഠിക്കുന്നുണ്ടെങ്കിലും നമസ്കാരം തീരെ ഉപേക്ഷിക്കുന്നു. ചിലർ നമസ്കാരത്തിൽ കൃത്യനിഷ്ഠ പാലിക്കുന്നുണ്ടെങ്കിൽ സക്കാത്ത് തീരെ കൊടുക്കുന്നില്ല. ചിലർ ഹജ്ജിന് പോകാൻ വലിയ ഉത്സാഹം കാണിക്കുന്നു. അതേ അവസരത്തിൽ പലിശ ഒട്ടും ഉപേക്ഷിക്കുവാൻ തയ്യാറാകുന്നില്ല. ഇതാണ് നമ്മുടെ ഇന്നത്തെ നില. ഇതുവഴി ഇസ്‌ലാമിനെ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല! യഹൂദികളെ അനുകരിക്കുകയാണ് ചെയ്യുന്നതെന്ന് സഗൗരവം ഓർക്കേണ്ടതാണ്. അനശ്വരമായ പാരത്രിക സൗഭാഗ്യത്തിന് പകരം ക്ഷണികമായ ഭൗതിക ലാഭം അഭിലഷിക്കുന്നവരെ ആരും പരലോകത്ത് വെച്ച് സഹായിക്കുന്നതല്ല അവർക്ക് ശിക്ഷ ലഘൂകരിക്കപ്പെടുന്നതുമല്ല. (2/86)

വിശ്വാസികൾക്ക് മാത്രം പ്രാധാന്യമുള്ള പ്രാർത്ഥനാ സദസ്സുകളിൽ അവിടെ കൂടിയവരെക്കാൾ ഗാംഭീര്യത്തോടെ പൊതുജനം കേൾക്കട്ടെ എന്ന ചിന്തയിൽ മൈക്ക് കെട്ടി അലറുമ്പോൾ, നോമ്പുള്ളവർക്ക് മാത്രം നിർബന്ധമുള്ള നോമ്പ് തുറക്കായി അനാവശ്യമായി കൂപ്പണടിച്ച് പൊതു പിരിവ് നടത്തുമ്പോൾ, റമളാനിലെ വിശ്വാസി സമൂഹത്തിന്റെ ദാന ശീലത്തെ മുതലെടുത്ത് പലതരം ചൂഷണങ്ങൾക്ക് ആത്മീയ മുഖം നൽകി ഒരുക്കുമ്പോൾ, ആളുകളുടെ സമ്പത്ത് മോഹിച്ച് ആത്മീയതയുടെ പേരിൽ മജ്‌ലിസുകൾ ഒരുക്കുമ്പോൾ, സ്വന്തം സഹോദരങ്ങളോടും അയൽക്കാരോടും അനാവശ്യമായി അസൂയയും വെറുപ്പും വിദ്വേഷവും കൊണ്ടു നടക്കുമ്പോൾ ഓർക്കുക, ശുദ്ധി പരിസര ശുദ്ധി മാത്രമായൊതുങ്ങിയോ എന്ന്. നല്ല സ്വഭാവം അതിന്റെ പൂർണ്ണതയിൽ എല്ലാ യോഗ്യതയോടെയും കൂടി ഉയർന്ന് റസൂലുല്ലാഹിയോട് അടുക്കുമ്പോൾ മാത്രമാണ് ഒരാൾ യഥാർത്ഥ വിശ്വാസിയാകുന്നത് എന്ന് തിരിച്ചറിഞ്ഞ് മന:ശുദ്ധി വരുത്താൻ നമുക്കാവണം. പലരും ആലിമല്ലാത്ത പണ്ഡിതൻ മാത്രമായ പല ചൂഷകരെയും കൊണ്ട് നടക്കുന്നത് കാടറിയാത്തവർക്കിടയിൽ കുറുക്കനെ കൊണ്ടുവന്ന് മാൻ പേടയാണെന്ന് പറഞ്ഞ് വളർത്തുന്നത് പോലെയാണ്. കുറുക്കനെ മാനെന്നു വിളിച്ചാലും അതിന്റെ തനതായ സ്വഭാവത്തിലുള്ള കോഴിയെ പിടിക്കുക എന്നതിൽ നിന്നും കുറുക്കൻ ഒഴിവാകാത്ത പോലെ ആലിമാണെന്ന് ധരിച്ച് ഉസ്താദേ എന്ന് വിളിച്ചത് കൊണ്ട് ചൂഷകൻ അവനെയും അവന്റെ സമ്പത്തിനെയും ഒരുപക്ഷെ കുടുംബം തന്നെ നശിപ്പിക്കാതിരിക്കില്ലല്ലോ? പൂർണ്ണമായ നോമ്പ് പിടിക്കുന്നതിനേക്കാൾ നോമ്പ് തുറക്കുമ്പോൾ ഒരുക്കേണ്ട വിഭവങ്ങളെക്കുറിച്ചാണ് അധികവും ഇന്ന് ചർച്ച. നോമ്പ് കൊണ്ട് നമ്മിൽ ആത്മ സംസ്കരണം ഉണ്ടാവുന്നുണ്ടെങ്കിൽ അത് ആദ്യം നിഴലിക്കുന്നത് സ്വഭാവത്തിലായിരിക്കും. നബി സ്വ.അ തങ്ങൾ പഠിപ്പിച്ചത് അംഗീകരിക്കാതെ ആരെയൊക്കെയോ അനുസരിക്കുന്ന നോമ്പ് കാലമായി നമ്മുടെ നോമ്പ് മാറാതിരിക്കട്ടെ....

ആക്ടിങ് തങ്ങൾസിനെ തിരിച്ചറിയുക ?-----------------------------------നല്ല ശുദ്ധമായ പശുവിൻപാല് ആരോഗ്യത്തിന് വളരെ ഗുണമുള്ളതാ...
03/02/2024

ആക്ടിങ് തങ്ങൾസിനെ തിരിച്ചറിയുക ?
-----------------------------------
നല്ല ശുദ്ധമായ പശുവിൻപാല് ആരോഗ്യത്തിന് വളരെ ഗുണമുള്ളതാണെന്നും അത് കിട്ടാൻ വളരെപ്രയസമാണെന്നും എല്ലാവർക്കും അറിയാം. എന്നാൽ ശരിയായ പാലിൽ നിന്നും വേർതിരിഞ്ഞു വരുന്ന വെണ്ണയും, നെയ്യും, തൈരും, മോരും..... തുടങ്ങിയവകൾക്കെല്ലാം തന്നെ അതിൻ്റേതായ ഗുണങ്ങൾ ഉണ്ട്. പക്ഷെ ഇവകൾകൊണ്ടൊന്നും ചായ ഉണ്ടാക്കാൻ കഴിയില്ല. നേരെമറിച്ച് ഇവകളൊന്നിന്നും പാൽ ആവാനും കഴിയില്ല. എന്നാലും ഇവയൊക്കെ ശുദ്ധമായ പാലിൽ നിന്ന് ഉണ്ടായതാണെങ്കിൽ നല്ല ശുദ്ധമായതൈരും, മോരും എന്ന് കരുതി ഉപയോഗിക്കാം.

ഇരുലോക നേതാവും അല്ലാഹുവിൻ്റെ ഹബീബുമായ പരിശുദ്ധ പ്രവാചകൻ മുഹമ്മദ് നബി (സ്വ.അ)തങ്ങളുടെ കുടുംബം ഏറ്റവും ശ്രേഷ്ഠമായ കുടുംബമാണ്. അവിടത്തെ കുടുംബമഹത്വം വിശ്വാസികളായ ആരെയും പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ല. അവരെ ജനങ്ങൾ ആദരിക്കുകയും അവർക്ക് സമൂഹം മുന്തിയ പരിഗണന കൊടുക്കുകയും ചെയ്ത് പോരുന്നു. പക്ഷെ നമ്മുടെ നാട്ടിൽ ഇന്ന് പലരും തങ്ങളുടെ പേരിൻ്റെ കൂടെ 'സയ്യിദ്, എന്നോ 'തങ്ങൾ, എന്നോ മറ്റോ ചേർത്ത് എഴുതി അവർ നബി (സ്വ. അ) തങ്ങളുടെ കുടുംബത്തിൽ പ്പെട്ടവരാണെന്ന് ബഹുജനത്തെ ധരിപ്പിക്കാനുള്ള പാഴ്ശ്രമത്തിലാണ്. സത്യം പറഞ്ഞാൽ ഇത്തരം 'തങ്ങൾ' അഭിനയക്കാരായ ഇക്കൂട്ടരുടെ വ്യക്തിത്വത്തിൽ നിന്നും സ്വഭാവത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ഇടപാടുകളിൽ നിന്നും ജീവിത വഴിയിൽ നിന്നും ഇവരൊന്നും അവിടുത്തെ കുടുംബവുമായി ഒരു ബന്ധവുമില്ല എന്ന് മനസ്സിലാക്കാൻ കഴിയും. സാമാന്യബുദ്ധിയുള്ളവർക്ക്, നബിതങ്ങളെ പഠിച്ചവർക്ക് ഇത്തരക്കാരുടെ കാട്ടിക്കൂട്ടലുകളിലൂടെയും അഭിനയത്തിലൂടെയും വേഗത്തിൽ മനസ്സിലാക്കാൻകഴിയും. സാധാരണക്കാരായ പല തരികിടക്കാരും നബിതങ്ങളുടെ കുടുംബ പരമ്പരയാണെന്ന് അറിയിക്കുന്ന ആ പേരൊന്ന് കിട്ടിയാൽ ഇവിടെ കാര്യങ്ങൾക്ക് മുട്ടില്ലാതെ പോകാനുള്ള വഴികൾ എളുപ്പമാവും എന്ന് കരുതി സ്വന്തം പേരിനൊപ്പം 'സയ്യിദ്, ചേർത്ത് പറയാൻ ശ്രമിച്ച് വരുന്നു.
അവർക്കറിയാം അന്ധമില്ലാത്ത കുറെ നാട്ടുകാർ അത്തരക്കാരുടെ അനുയായികളായി വരികയും തോളിലേറ്റുകയും അവരെ കൊണ്ട് നടക്കുകയും ചെയ്യുമെന്ന്. അത്തരക്കാരായ ഡസൻ കണക്കിന് ഷാൾ ധാരികൾ പലരും സംഘടനാ നേതാക്കളായും പ്രസ്ഥാന നേതൃത്വത്തിലായും നമ്മുടെ നാട്ടിൽ വിലസുകയാണ്. നബിതങ്ങളുടെ പേരമകനാണെന്ന് സ്വയം പറയുകയും മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുകയും പ്രസിദ്ധം ചെയ്യിപ്പിക്കുകയും ചെയ്യുന്ന പ്രവണത ഇയ്യിടെ ഏറിവരികയാണ്. ഒരു തങ്ങളുപ്പാവ തലപ്പത്ത് അവരോധിതനായാൽ പിന്നെ എന്ത് വൃത്തികേടും ന്യായീകരിക്കാനും അംഗീകരിപ്പിക്കാനും കഴിയും എന്നായിരിക്കുന്നു കാര്യങ്ങൾ. വേഷം കെട്ടിയാടുന്ന ഇത്തരം കോപ്പി പേസ്റ്റ് തങ്ങന്മാർ അതിനായി അനുയായി വൃന്ദങ്ങളെ തന്നെ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നു. ഇത്തരം ആക്ടേഴ്സ് തങ്ങൾസിനെ സഹായിക്കാൻ മാത്രമായി സംഘടനകളും പാർട്ടികളും സംഗമങ്ങളും കൂട്ടങ്ങളുമുണ്ടാക്കുകയും ചെയ്യുന്നു.
വേറെചില ആക്ട് തങ്ങൾസുകൾ ഉള്ളത് അവർക്ക് ജീവിക്കാനുള്ള വകയൊക്കെ കൂടുതലായി തന്നെ സ്വരൂപിച്ചിട്ടുണ്ടാകും പക്ഷെ അവർക്ക് പേരിനൊപ്പം "തങ്ങളേ" എന്നുള്ള വിളി കേൾക്കുമ്പോഴുള്ള സുഖത്തിനു വേണ്ടിയും, അന്ധം കുറഞ്ഞ ആളുകൾ ഇത്തരക്കാരുടെ കൈകളിൽ മുത്തുമ്പോൾ ഉണ്ടാകുന്ന കുളിരിന് വേണ്ടിയും അങ്ങനെ തങ്ങൾ ആയി അഭിനയിക്കുകയാണ്.
എന്തായാലും സ്വന്തം പിതാവിൻ്റെയും പിതാമഹൻ്റെയും പേര് കൃത്യമായി പറയാൻ അറിയാത്ത നിരവധി "തങ്ങൾ" നാട്യക്കാർ വിലസുന്ന ഈ നാട് ഇങ്ങനെ പോയാൽ തേങ്ങാപാലും, റബ്ബർ പാലും..... ഉപയോഗിച്ച് ചായയും കാപ്പിയും ഉണ്ടാക്കാൻ തുടങ്ങും. സ്വന്തം തറവാടും പിതാവിൻ്റെ പേരും ചേർത്ത് അറിയപ്പെടാനാണ് മാന്യന്മാർ ശ്രമിക്കേണ്ടത്. അല്ലാതെ സമുദായത്തിൽ സ്വീകാര്യത ലഭിക്കാനും ആളുകളുടെ സമ്പത്ത് കൊള്ള ചെയ്യാനും പലവിധ പൈശാചിക സേവയോടു കൂടി ആർഭാട ആഡംബര ജീവിതധൂർത്തിൽ മുഴുകി ശരിയായ നബികുടുംബത്തെ അവഹേളിക്കാനും ഇറങ്ങിത്തിരിച്ചവരെ തിരിച്ചറിയുക തന്നെ വേണം. "തങ്ങൾ" എന്ന നാമധേയം കൊണ്ട് ഈ സമുദായം തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യം വർദ്ധിച്ചു വരുന്നു എന്ന് സാധാരണക്കാർ തിരിച്ചറിയണം. ഇത്തരം 'തങ്ങൾ', പേരുകാരെ കൊണ്ട് കര്യങ്ങൾ നടത്തുന്നവർക്ക് പല ലക്ഷ്യങ്ങളും ഉണ്ടാവും! അവരുടെ ചൂഷണത്തിൽ പെട്ടുപോയാൽ ഇരു ലോകവും നഷ്ടമാവും. നാമധാരികളായ ഇത്തരം ആക്ടിങ്ങ് തങ്ങന്മാരുടെ ചൂഷണങ്ങളുടെ പിടിയിൽ അകപ്പെടാതെ ബോധ പൂർവ്വം കര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കുക. അല്ലാഹു തൗഫീഖ് നൽകട്ടെ.
------------------------------------

സാദാത്ത് സംഘടനകളിൽ ഇടം നേടുന്നവരുടെ ലക്ഷ്യം ?-------------------------------------സമൂഹം ആദരിക്കുന്നതങ്ങന്മാരെയും, പണ്ഡിത...
01/02/2024

സാദാത്ത് സംഘടനകളിൽ ഇടം നേടുന്നവരുടെ ലക്ഷ്യം ?
-------------------------------------
സമൂഹം ആദരിക്കുന്ന
തങ്ങന്മാരെയും, പണ്ഡിതന്മാരെയും, മഹത്തുക്കളുടെ കുടുംബങ്ങളിൽ പെട്ടവരെയും പൊതുസമൂഹം സ്വീകരിക്കുകയും, എന്തെങ്കിലും പരിഗണന കൊടുക്കുകയും ചെയ്യുമ്പോൾ അതിൽ ആർത്തി പൂണ്ട് ചിലർ അസ്വസ്ഥരായിരിക്കുകയാണ്. പാണ്ഡിത്യം കൊണ്ടോ, കുടുംബ പാരമ്പര്യം കൊണ്ടോ പൊതുസ്വീകാര്യത കിട്ടാത്തതും അതിനാൽ തന്നെ ഒരു നേതൃനിരയിൽ എത്താൻ കഴിയാത്തവരുമായ ചിലർ ഏതെങ്കിലും സംഘടനയുടെയോ, സംഘത്തിൻ്റെയോ കമ്മറ്റികളിൽ ലഭ്യമാകുന്ന സ്ഥാനങ്ങളിൽ എത്തിപ്പെടാൻ വേണ്ടി പരിശ്രമിക്കുക പതിവാണ്. അതിനായി പലരെയും പണം കൊടുത്തും, പ്രീണിപ്പിച്ചും പലതും ചെയ്ത് കൊടുത്തും സ്വാധീനിച്ച് കയറിക്കൂടുന്നത്. അങ്ങിനെ നേതൃപദവികളിലൊന്നും എത്തിപ്പെടാൻ കഴിയാത്തവർ സ്വന്തമായി സംഘടനയോ ട്രസ്റ്റോ തന്നെ ഉണ്ടാക്കി അധികാരസ്ഥാനങ്ങളിൽ കയറി ഇരിക്കുന്നു. അതിനുവേണ്ടി ചില ആശാൻമാർ സ്വന്തം പേരുതന്നെ മാറ്റുകയും, ഇത്തരക്കാർ സയ്യിദ് ഖബീലയിൽപ്പെട്ടവരും തങ്ങളുടെ ആധാറിലും ആധാരത്തിലുമെല്ലാം എഴുതിച്ചേർത്ത് അഹ്ലുബൈത്ത് കുടുംബാംഗങ്ങളാണ് എന്നും യമനിൽ നിന്നും തരീമിൽ നിന്നും വന്ന പൂർവ്വീകരാണ് തങ്ങളുടേത് എന്നും വാചാലമാകുകയാണ്. മന്ദബുദ്ധികളായ കുറേ ആൾക്കൂട്ടം അത്തരക്കാരെ അനുസരിക്കുകയും അത്തരം വ്യാജവാദികളുടേയും ഉപജീവനമാർഗ്ഗമായി തന്നെ ചിലർ ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ്.
അത്തരക്കാരുടെ അനുയായികളായി കൂടിയവരെ തന്നെ ചൂഷണം ചെയ്ത് ജീവിതം ആഡംബരത്തിലാക്കുന്നു. ഇവരെ ചുമന്നു നടക്കുകയും, അവർക്ക് ഇല്ലാത്ത പരിഗണന കൊടുക്കുകയും ചെയ്യുന്നവരുടെ ചതിയിലും വഞ്ചനയിലും പെട്ട് സാധുക്കൾ സാധാരണ വിശ്വാസികൾ വലയുകയാണ്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ? ദീൻ കച്ചവടവൽക്കരിക്കുകയും ചൂഷണോപാധിയായി തിരുനബിയുടെ കുടുംബ പാരമ്പര്യവും കുടുംബ മഹിമയും ദുരുപയോഗം ചെയ്യുന്ന കൂട്ടുകൂടലുകളും സംഗമങ്ങളും ജാഗ്രതയോടെ വീക്ഷിക്കുക മാത്രമാണ് രക്ഷ.
----------------------------------

പള്ളിമിനാരങ്ങളിൽ മനസ്സാക്ഷിയുണരട്ടെ.വടക്ക് നിന്നും തെക്ക് കൊല്ലത്തേക്കുള്ള കുടുംബ സമേതമുള്ള യാത്രയിൽ പുലർച്ചെ ആറുമണി സമയ...
26/01/2024

പള്ളിമിനാരങ്ങളിൽ മനസ്സാക്ഷിയുണരട്ടെ.

വടക്ക് നിന്നും തെക്ക് കൊല്ലത്തേക്കുള്ള കുടുംബ സമേതമുള്ള യാത്രയിൽ പുലർച്ചെ ആറുമണി സമയത്താണ് ആലപ്പുഴ ജില്ലയിലെ കലവൂരിനടുത്ത് ഹൈവേയിൽ ഗൂഗിൾ മാപ്പ് വഴി സുബഹിനിസ്കരിക്കാൻ പള്ളിയിലേക്ക് എത്താൻ കഴിഞ്ഞത്. പ്രത്യക്ഷത്തിൽ നല്ല സൗകര്യങ്ങൾ തോന്നിപ്പിക്കുന്ന ഒരു കമനീയമായപള്ളി. നിസ്കരിക്കാം എന്ന് കരുതി വാഹനമൊതുക്കി പള്ളിയുടെ കവാടത്തിലെത്തിയപ്പോൾ! പക്ഷെ പള്ളി അടഞ്ഞ് കിടക്കുന്നു. ജമാഅത്തും ബാങ്കും ഏൽപ്പിക്കപ്പെട്ട തൊഴിലാളികളും പള്ളി ഭരണകർത്താക്കളും അവരുടെ തനിനിറം കാട്ടണമല്ലോ. പള്ളി ഭരണങ്ങളുടെ പുതിയ പരിഷ്കാര ചിന്തകൾ കാരണമായി പള്ളിക്ക് പുറത്ത് തിണ്ണയിൽ നിസ്കരിക്കേണ്ട അവസ്ഥയിൽ കാര്യങ്ങൾ എത്തി നിൽക്കുന്നു. കൃത്യം ആറു മണിക്ക് തന്നെ പ്രഭാത കലാപരിപാടികൾ അവസാനിപ്പിച്ച് പള്ളിയടച്ച് പൂട്ടി മൊല്ലാക്ക തൻ്റെ വഴിക്ക് പോയപോലെ തോന്നി.
പുറത്ത് എഴുതി വച്ചതനുസരിച്ച് യാത്രക്കാരായ സ്ത്രീകൾക്കുള്ള നിസ്കാര സൗകര്യം ഉപയോഗപ്പെടുത്താം എന്ന് വിചാരിച്ചാൽ പള്ളിയുടെ ഭരണകാര്യക്കാരായ നോട്ടക്കാരുടെ ഇംഗിതമനുസരിച്ചേ അതൊക്കെ ഉണ്ടാകൂ. അധിക സ്ഥലങ്ങളിലും ഇപ്പോൾ ഈ സൗകര്യം ബോർഡിൽ മാത്രമൊതുങ്ങുന്ന നിലയാണ്. ചുരുങ്ങിയ പക്ഷം സുബ്ഹി മുതൽ ഇശാ വരെ എങ്കിലും പള്ളികൾ തുറന്നു പ്രവർത്തിക്കാൻ പാകത്തിനുള്ള പള്ളി ചുമതലക്കാരായ ആളുകളെ ഏർപ്പെടുത്താൻ പള്ളി ഭാരം വഹിക്കുന്ന നാട്ടുപ്രമുഖർ ശ്രമിക്കണമെന്ന് മഹല്ല് നിവാസികൾ അഭ്യർത്ഥിക്കണം. പേരിന് ഒരു പള്ളിയുണ്ടായിട്ട് കാര്യമൊന്നുമില്ല. അത് മനുഷ്യർക്ക് ഉപയോഗപ്രദമാവാൻ കൂടി സൗകര്യം ചെയ്യേണ്ടത് നാട്ടുകാരുടെ പൊതു ബാദ്ധ്യതയാണ്.
ഫോട്ടോയും വീഡിയോയും എടുക്കാനും മേനി നടിക്കാനും പള്ളികൾക്ക് കെട്ടിടം പണിയാൻ പിരിവെടുക്കുന്നവർ ഇക്കാര്യം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
- ഒരു യാത്രക്കാരൻ.

പുസ്തക പ്രകാശനം നടത്തി.---------------------------------------വടക്കേകാട്: സയ്യിദ് ഫസൽ ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി രചിച്ച ...
19/09/2023

പുസ്തക പ്രകാശനം നടത്തി.
---------------------------------------
വടക്കേകാട്: സയ്യിദ് ഫസൽ ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി രചിച്ച കേരളത്തിലെ "ജമലുല്ലൈലി സയ്യിദന്മാർ അഥവാ കടലുണ്ടി തങ്ങന്മാർ" എന്ന പുസ്തകം രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ടി പി അബൂബക്കർ മുസ്ലിയാർ (വന്മേനാട്ഉസ്താദ്) തേഞ്ഞിപ്പലം സയ്യിദ് മുഹമ്മദ് അബ്ദുറഹ്മാൻ ജമലുല്ലൈലിക്ക് ആദ്യ കോപ്പി നൽകി. ഹുസൈൻ അൻവരി കല്ലൂർ പുസ്തക പരിചയം നടത്തി.
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ബാപ്പുട്ടി തങ്ങൾ ജമലുല്ലൈലി, മുല്ലകോയ തങ്ങൾ ജമലുല്ലൈലി, പൂക്കോയ തങ്ങൾ ജമലുല്ലൈലി, സെയ്ദലവിക്കോയ തങ്ങൾ ജമലുല്ലൈലി, മുസ്ഥഫ തങ്ങൾഐ ദറൂസി, അബ്ദു റഊഫ് തങ്ങൾ ഐദറൂസി, അബ്ദുൽ ഖാദിർ സഖാഫി, അഷ്റഫ് ഹാജി, അബ്ദുൽ കരീം നിസാമി, ഹനീഫ കോട്ടയിൽ, അഷറഫ് മൗലവി തുടങ്ങിയവർ സംബന്ധിച്ചു.

നീചൻമാർ 2️⃣9️⃣ഫുലാൻ ബിൻ ഫുലാൻ       -----------------------------------പല കൂട്ടങ്ങളും പൈശാചിക സ്വഭാവങ്ങളിൽ പെട്ട  കൗശലം,...
20/01/2023

നീചൻമാർ 2️⃣9️⃣
ഫുലാൻ ബിൻ ഫുലാൻ -----------------------------------
പല കൂട്ടങ്ങളും പൈശാചിക സ്വഭാവങ്ങളിൽ പെട്ട കൗശലം, വഞ്ചന എന്നിവകളുടെ സഹായത്താൽ അവരുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടി തിന്മകളെ നന്മകളുടെ സ്ഥാനത്തു വെളിവാക്കുന്നു. ഇതിൽ പെട്ടതാണ് സ്വദേശത്തുനിന്നോ വിദേശത്തുനിന്നോ ഏതെങ്കിലും ഒരു ഫുലാനെ ഇവരുടെ സഭയിൽ പരിചയപ്പെടുത്തി, ശേഷം അയാളെ നൂറ്റാണ്ടുകൾക്ക് മുന്നേ ജീവിച്ചു മറഞ്ഞ ഒരു മഹാന്റെ മകനെപ്പോലെയുള്ള ആളാണെന്നൊ അല്ലെങ്കിൽ പേരക്കുട്ടിയാണെന്നൊ, പാട്ടക്കുട്ടിയാണെന്നൊ പറഞ്ഞു ഇവർ അതിന്റെ വാറോലകളായി നടക്കും. ചില പണ്ഡിതന്മാർ ഇതിന്റെ പിന്നിൽ പല മോഹങ്ങളുമായി പുണ്യവും നുണക്കഥകളും പ്രചരിപ്പിച്ചു കൂടും. ഇത് കണ്ട് പാമരന്മാർ കഥയറിയാതെ കാശുകളഞ്ഞു പലതും മോഹിച്ചു രസത്തിൽ കൂടുകയും ചെയ്യും. പണ്ഡിത പാമര വ്യത്യാസമില്ലാതെ സോഷ്യൽ മീഡിയ പേജുകൾ നിറക്കും. പലരുടെയും സംഗതികളുടെ പരസ്യത്തിന് കൊണ്ടുവന്ന ഫുലാൻ ജി വളർന്നു കൊണ്ടുവന്നവരേക്കാൾ വലിയ പ്രസ്ഥാനമായി മാറും. ഇവരെ വിശ്വസിച്ച
ആളുകൾക്ക് പല പിഴവുകളും സംഭവിക്കുന്നു എന്നതാണ് കഷ്ടം.
എന്നാൽ പൊതുജനങ്ങൾ തിരിച്ചറിയേണ്ട ഒരു കാര്യം, ഒരു യഥാർത്ഥ മുഉമിനായ മനുഷ്യന് യോജിച്ചതല്ല ഇ ഫോട്ടോ പ്രചാരണവും, വീഡിയോ ലൈവും, അന്യ സ്ത്രീ പുരുഷ സങ്കലനവും, ആരാധനകളിൽ മൈക്ക് ഉപയോഗവും തുടങ്ങിയ ആർഭാട ആഡംബര ധൂർത്തുകൾ. പണ്ഡിതന്മാർ മേൽപ്പറഞ്ഞ സ്വഭാവത്തിലുള്ള ദുഷ്ട ചിന്താഗതിക്കാരാണെങ്കിൽ അവരുമായി ചേരുകയോ മറ്റുള്ളവരെ ചേർക്കുകയോ ചെയ്യരുത്. അവർ പണ്ഡിതന്മാരാണെങ്കിലും വസ്ത്രത്തിൽ വൃത്തിയുണ്ടെന്നല്ലാതെ മറ്റുള്ള പല ശുദ്ധികളിൽ നിന്ന് ഒഴിവായതിനാൽ തീർച്ചയായും നീചന്മാർ തന്നെ.

തുടരും....

നീചന്മാർ 2️⃣8️⃣ചെന്നായയുടെ പേരിൽ കൂട്ടമുണ്ടാക്കുന്നവർ.       ------------------------------------നമ്മുടെ നാട്ടിൽ എന്തൊക്...
18/01/2023

നീചന്മാർ 2️⃣8️⃣
ചെന്നായയുടെ പേരിൽ കൂട്ടമുണ്ടാക്കുന്നവർ.
------------------------------------
നമ്മുടെ നാട്ടിൽ എന്തൊക്കെ നടക്കുന്നു. എന്ന ചിന്ത ഒഴിവാക്കി നമ്മളെന്താണ് ചിന്തിക്കേണ്ടതെന്നും, ചെയ്യേണ്ടതെന്നും പഠിക്കുകയാണ് വേണ്ടത്. വിധി അതിന്റെ വഴിയിൽ നടക്കും. നമ്മൾ പക്വതയിൽ പെരുമാറാൻ യഥാർത്ഥ പഠനം അനിവാര്യമാണെന്ന് മനസ്സിലാക്കുക.
ഒരു വിഷയത്തിന്റെ കാര്യ ഗൗരവം മനസ്സിലാക്കാനുള്ള കഴിവില്ലെങ്കിൽ അവൻ കടന്ന് ചെല്ലുന്നത് തന്നിഷ്ടത്തിലായിരിക്കും. അപ്പോൾ തനിക്കിഷ്ടപ്പെട്ടവൻ ചെയ്യുന്ന ബുദ്ധിമോശത്തെ ഉയർച്ചയായും, ഇഷ്ടമില്ലാത്തവൻ ചെയ്യുന്നതിനെ തകർച്ചയായും പറയും ഇത് വലിയ പരാജയം തന്നെ കഷ്ടം !.
പണ്ഡിതനായാലും, പാമരനായാലും ചെയ്യുന്നതിലൊ, പറയുന്നതിലൊ ബുദ്ധിശൂന്യതയുണ്ടെങ്കിൽ അതിനെ മറികടക്കാൻ അവനവന്റെ ബുദ്ധിയെ ശരിയായ പഠനം കൊണ്ട് വളർത്തിയാൽ മാത്രമെ ഉയർച്ചയുണ്ടാവൂ ഇല്ലെങ്കിൽ തകർച്ചയായിരിക്കും പരിണിതഫലം. ചില താന്തോന്നികളായ പണ്ഡിതന്മാർ പലതും ചെയ്യുന്നത് കണ്ടിട്ട് അവർ ചെയ്യുന്നതെല്ലാം ശരിയാണെന്നും, അതിൽ പുണ്യമുണ്ടെന്നും അതാണ് തങ്ങൾ ചെയ്യുന്നതെന്നുമുള്ള ന്യായമാണ് പുതു തലമുറയിൽ ചിലരുടേത്!. എന്നാൽ ഉത്തമരായ മുൻഗാമികൾ മോശമാണെന്നു പ്രഖ്യാപിച്ച ഫോട്ടോ പ്രചാരണത്തെപ്പറ്റി വലിയ പണ്ഡിതന്മാരോട് ചോദിക്കുമ്പോൾ അതിന് മറുപടിയില്ലാത്ത കാരണം പല കൂട്ടങ്ങളും പിരിയുന്നു.
വല വീശുന്നവന് കൂടുതൽ മീൻ കുടുങ്ങണം എന്നായിരിക്കും ആഗ്രഹം പക്ഷെ മീനിന് കൂടുതൽ മീൻ വലയിൽ ഉണ്ടല്ലോ എന്നല്ല; മറിച്ചു വലയിൽ നിന്നും പുറത്തുപോകണം എന്നതായിരിക്കുമാഗ്രഹം. അത് പോലെ കൂട്ടമുണ്ടാക്കാൻ നേതൃത്വത്തിൽ ഇരിക്കുന്നവർക്ക് കൂടുതൽ ആളുകൾ അതിൽ കൂടണമെന്നായിരിക്കും. അതിനായി പല ആകർഷണീയ പദ്ധതികളും ആസൂത്രണം ചെയ്യും. എന്നാൽ സ്വതന്ത്രമായ ലോകം സ്ഥിരമായി കൂടിനിൽക്കുന്നതിനു പുറത്താണെന്നറിയുമ്പോൾ അണികൾ കണ്ണി മുറിച്ചു പുറത്തുപോകും. അതിൽ കൂട്ടത്തിന്റെ നേതാക്കൾ ദുഃഖിച്ചിട്ടു കാര്യമില്ല. ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കുമെന്നെല്ലാം പറഞ്ഞു സംഘത്തിനൊപ്പം നിർത്താൻ ശ്രമിക്കുമെങ്കിലും ഒറ്റപ്പെടരുതെന്നു മഹത്തുക്കൾ പഠിപ്പിച്ചതിന്റെ വിവക്ഷ ആശയം കൊണ്ട് മുന്നേ സഞ്ചരിച്ചവരോട് അതായത് നബി സ്വ അ. തങ്ങളുടെ ചര്യയോട് ചേരണമെന്നാണല്ലൊ!. അല്ലാതെ കൂട്ടം കൂടലൊക്കെ അതിൽ പെടുമെങ്കിൽ വേണ്ടതിനും വേണ്ടാത്തതിനും കൂടി നിൽക്കുന്നതൊക്കെ ചെന്നായ പിടിക്കാതിരിക്കാനാണെന്ന വാദം വരും. പുണ്യമുള്ള ഒത്തു കൂടൽ തന്നെ കാര്യം കഴിയുമ്പോൾ പിരിഞ്ഞു പോകുന്നതുമാണല്ലൊ ( നിസ്കാരം, ഭക്ഷണത്തിനു വേണ്ടി ഒത്തുകൂടൽ....) അല്ലാതെ സ്ഥിരമായി കൂടി നിൽക്കൽ മുന്നേ നടന്നവരൊന്നും കാണിച്ചു തന്നിട്ടില്ലാത്തതാണല്ലോ? യഥാർത്ഥത്തിൽ ഒറ്റക്കാണെന്ന ബോധമുണ്ടാവലാണ് മനുഷ്യന് വേണ്ടത്. അത് അവനവൻ ചെയ്യേണ്ടത് പഠിക്കണമെന്നും പ്രവർത്തിക്കണമെന്നുമുള്ളതിനെ പ്രചോദിപ്പിക്കും. എന്നാൽ കൂട്ടത്തിൽ കൂടിയാൽ മതി രക്ഷപ്പെടാമെന്ന മിഥ്യാ ധാരണ നിഷ്ക്രിയത്വത്തിലേക്ക് നയിക്കുന്നതാണ്‌. അതാണ് ഇന്ന് പലരും ഉണ്ടാക്കുന്നത്. അത് പിഴച്ചതാണെന്ന് തിരിച്ചറിയുന്നവരാണ് കൂട്ടത്തിൽ നിന്നും ഓടി അകലാൻ ആഗ്രഹിക്കുന്നത്. കൂട്ടം കൂടുമ്പോൾ മോശമായ പലതും നല്ലതാക്കി, ശീലമാക്കി, പുണ്യമാക്കും. ഫോട്ടോ / വീഡിയോ ഉള്ളിടങ്ങളിൽ മുൻഗാമികൾ പോകുക തന്നെ ഇല്ലായിരുന്നു. ഇന്ന് കൂട്ടത്തിനു ലൈവ് തന്നെ നിർബന്ധമായി. നൂറുൻ അലാ നൂർ എന്നതിന് മുൻഗാമികളൊന്നും വിളക്ക് കത്തിച്ചലങ്കരിക്കണം എന്നർത്ഥം വെച്ചിട്ടില്ല. എന്നാൽ പുതിയ കൂട്ടം മാലബൾബിട്ടു പുണ്യം കാത്തിരിക്കുന്നു, അതിനായി പിരിക്കുന്നു. മുൻഗാമികൾ നേരത്തെ ഉറങ്ങി നേരത്തെ ഉണർന്നപ്പോൾ പുതിയ കൂട്ടം പാതിരാവിലും കവലകളെ മൈക്ക് കെട്ടി കോലാഹലമാക്കി, സ്ത്രീകളെ ഹരമാക്കി, മജ്‌ലിസുകളെ വരുമാനമാക്കി പ്രഭാതം കാണാതെയാകുന്നു. ഇതെല്ലാം പറയുമ്പോൾ പറയുന്നവരെല്ലാം കള്ളത്വരീഖത്തുകാരാണെന്നു പറഞ്ഞു സ്വന്തം ന്യൂനത മറക്കാൻ ശ്രമിക്കുന്ന പണ്ഡിതന്മാർ നീചന്മാർ തന്നെ.

തുടരും....

നീചൻമാർ 2️⃣7️⃣ധൂർത്തിനെ പുണ്യമാക്കുന്നവർ ! ..................................ചില ടൗണുകളിൽ  ചിലർ അവരുടെ വാഹനത്തിലേക്ക് ആള...
16/01/2023

നീചൻമാർ 2️⃣7️⃣
ധൂർത്തിനെ പുണ്യമാക്കുന്നവർ ! ..................................
ചില ടൗണുകളിൽ ചിലർ അവരുടെ വാഹനത്തിലേക്ക് ആളെ വിളിച്ചുകയറ്റി പോകേണ്ട ഇടങ്ങളിലേക്ക് ആക്കി കൊടുക്കുന്നത് പോലെയാണ് ചില പണ്ഡിതന്മാർ സ്വർഗത്തിലേക്ക് ആളുകളെ എത്തിക്കുന്ന ഏജൻസി നടത്തുന്നത്. മെയിൻ ശൈഖ് എല്ലാം തികഞ്ഞു സ്വർഗത്തിലേക്കുള്ള വണ്ടിയുടെ ഡ്രൈവറായി റെഡി ആണ്! നിങ്ങൾ കയ്യിലുള്ളത് പരിപാടിയിലേക്ക് കൊടുത്താൽ സ്വർഗത്തിലേക്ക് മൂപ്പരുടെ കൂടെ പോകാം!!
ട്യൂർ പോകുന്ന പോലെയല്ല സ്വർഗത്തിലേക്ക് പോകുന്നത്. അതിനു നിർബന്ധമായ ചിലതു പഠിക്കണം, അത് പകർത്തണം.. ആ വാഹനം അവനവൻ തന്നെ ഓടിക്കണം. അവനവൻ ഉണ്ടാക്കിയ സമ്പത്ത് പഠിച്ചതനുസരിച്ചവൻ ചിലവഴിക്കണം. ധനമില്ലാത്തവൻ കടം വാങ്ങി ധർമ്മം ചെയ്താലും, ദാനം ചെയ്യാനുള്ള ധനം കൈയ്യിൽ വെച്ച് ധർമ്മം ചെയ്യാതിരുന്നാലും ഛേദമാണ് സംഭവിക്കുക എന്നാണ് പഠിക്കേണ്ടത്. അല്ലാതെ പുണ്യം പറഞ്ഞു ചൂഷണം നടത്തുന്ന ഏതോ പിരിവുകാരന് കയ്യിലുള്ളത് ഏൽപ്പിച്ചു കൊടുത്താൽ ബാധ്യത വീടുകയില്ല. സമ്പത്തു കൂടുന്നതാണ് യഥാർത്ഥ ഐശ്വര്യം എന്ന രൂപത്തിലാണ് ഇവിടെ പലരും പഠിപ്പിക്കുന്നത്. എന്നിട്ട് ആഡംബരത്തിലും ധൂർത്തിലും കഴിയുന്ന അവരാണ് വലിയ ശൈഖ് എന്നും പറയും. എന്നാൽ സഹിക്കാൻ കഴിയുന്നവന് ദാരിദ്ര്യമാണ് ഖൈർ എന്ന് പഠിപ്പിച്ച ലോകത്തിലെ ഏറ്റവും സ്രേഷ്ടമായ സൃഷ്ടി ഇരുലോക നേതാവ് നബി സ്വ.അ തങ്ങൾ ‌വഫാത്തിന്റെ നേരത്തും പടയങ്കി പണയത്തിലായിരുന്നു. എന്നത് പോലെ ജീവിതവും ലളിതമയിരുന്നു. ഫഖ്ര്‍ കുഫിറിൽ എത്തിക്കും എന്നത് അധ്വാനിക്കണം എന്ന ശീലത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അല്ലാതെ പണക്കാരനാവാൻ പ്രോത്സാഹനം നൽകലല്ല എന്നത് തിരിച്ചറിയണം. മടിപിടിച്ചിരുന്നാൽ കഴിക്കാനും ഉടുക്കാനുമുള്ളത് ആരും കൊണ്ടുതരില്ല എന്നതോർക്കാനാണ്. ഉള്ള അവസ്ഥയുടെ താഴെ നിലവരുമ്പോൾ തൃപ്തിപ്പെടാൻ കഴിയണം. അപ്പോഴാണ് യഥാർത്ഥ ഐശ്വര്യം എന്ന അവസ്ഥയിൽ എത്തുന്നത്. മറ്റുള്ളവരെ സഹായിക്കാൻ ഏതെങ്കിലും രൂപത്തിൽ ധനികനാവണം എന്ന ചിന്തയും പിഴച്ചത് തന്നെ. വിവരമില്ലായിമ വിനയമല്ല. ചൂഷകർക്ക് ചൂഷിതനായി നിന്ന് കൊടുക്കലല്ല മറിച്ചു ചൂഷകനെ തിരിച്ചറിഞ്ഞു ആട്ടി അകറ്റാനും വേണ്ടത് വേണ്ടിടത്തു വേണ്ട പോലെ ചെയ്യാനും പഠിക്കണം.

തുടരും....

Address

Kochi

Telephone

+916238221500

Website

Alerts

Be the first to know and let us send you an email when IPSS Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category