Jyothishavartha

Jyothishavartha Complete spiritual content platform. In today’s busy world, people have become more committed to their lives.
(5)

They have intended to live a disciplinary life according to their beliefs and religious support. “Jyotishavartha.com” is a website based on the Indian heritage and completely dedicated to the belief system that built for the wellness of human kind to support them. Our motive is to observe the fundamentals of astronomical discoveries and bring them to the world where they can make fruitful changes

. We have experts with great experience in astronomical research and our astrologists will help you to explore the possibilities of fortune exists in astrology. Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.

ഇത്തവണത്തെ കര്‍ക്കടകവാവിന് മുമ്പ് ഇത് അറിയണം | ശ്രീകൃഷ്ണന്‍ കളിച്ച മണ്ണില്‍ ബലിയിട്ടാലുള്ള ഫലം
02/07/2025

ഇത്തവണത്തെ കര്‍ക്കടകവാവിന് മുമ്പ് ഇത് അറിയണം | ശ്രീകൃഷ്ണന്‍ കളിച്ച മണ്ണില്‍ ബലിയിട്ടാലുള്ള ഫലം

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: https://www.youtube.com/c/Jyothishavartha---------------------------------------------...

അവിശ്വസനീയവും അത്ഭുതകരവുമാണ് തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ചരിത്രം. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേവപ്രശ്നത്ത...
02/07/2025

അവിശ്വസനീയവും അത്ഭുതകരവുമാണ് തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ചരിത്രം. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേവപ്രശ്നത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരത സര്‍ക്കാരിന്റെ രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ ഭാരതത്തിലെ ക്ഷേത്രങ്ങളെ കുറിച്ചുള്ള പുസ്തകത്തില്‍ അതേപടി ശരിയാണെന്ന് തെളിഞ്ഞുകൊണ്ട് രേഖപ്പെടുത്തുമ്പോള്‍ അത് വിശ്വസിച്ചേ മതിയാകൂ.
5000 വര്‍ഷങ്ങള്‍ക്കുമപ്പുറത്ത്, ദ്വാപര യുഗത്തില്‍ ആയുര്‍വേദത്തിന്റെ ആചാര്യന്മാരും ദേവവൈദ്യന്മാരും ആയിരുന്ന അശ്വിനിദേവന്മാരുടെ പുത്രന്‍ നകുലന്‍ ലോകമെങ്ങും സൗഖ്യം നിറയ്ക്കുക എന്ന മഹാസങ്കല്‍പ്പത്തില്‍ പ്രതിഷ്ഠിച്ചതാണ് ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാനെ എന്ന് നാല് പതിറ്റാണ്ട് മുമ്പ് ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നത്തിലൂടെ തെളിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതസര്‍ക്കാരിന്റെ സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ ഭാരതത്തിലെ ക്ഷേത്രങ്ങളെ കുറിച്ചുള്ള പുസ്തകത്തില്‍ ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാനെ പ്രതിഷ്ഠിച്ചത് നകുലനാണ് എന്ന് രേഖപ്പെടുത്തിയത് ഭക്തജനങ്ങളില്‍ ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാനോടുള്ള ഭക്തി ഒന്നുകൂടി അരച്ചിട്ട് ഉറപ്പിച്ചുവെന്നു മാത്രം.
അതില്‍ ഏറ്റവും സവിശേഷമായി ഭക്തജനങ്ങള്‍ കാണുന്നത് തിരുവോണ ഊട്ട് എന്ന വഴിപാട് തന്നെയാണ്. ദ്വാപരയുഗത്തില്‍ ഭഗവാന്റെ പ്രതിഷ്ഠ നടത്തിയ നകുലന്‍, ഭഗവാന് ആദ്യമായി നിവേദ്യം തയ്യാറാക്കി നല്‍കിയത് ഒരു തിരുവോണനാളില്‍ ആയിരുന്നുവത്രേ. അങ്ങനെ ഭഗവാന്റെ ആദ്യത്തെ തിരുവോണ ഊട്ട് നടന്നു. ഭഗവാന് നിവേദ്യം നല്‍കി നമസ്‌കരിച്ച് പ്രാര്‍ത്ഥിച്ച നകുലനു മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷനായിയെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ തിരുവോണനാളില്‍ ഇവിടെ ഊട്ട് നടത്തി ഭഗവാന് മുന്നില്‍ നമസ്‌ക്കരിച്ച് പ്രാര്‍ഥിച്ചാല്‍ അഭീഷ്ടകാര്യസിദ്ധി ഉറപ്പാണെന്നാണ് വിശ്വാസം. ആ വിശ്വാസം സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇവിടത്തെ തിരുവോണ ഊട്ട് വഴിപാട് നടത്താനെത്തുന്ന ഭക്തരുടെ തിരക്ക്.
തിരുവോണ ഊട്ടിന്റെ മാഹാത്മ്യം, വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ പുനപ്രതിഷ്ഠ നടത്തിയ വടക്കുംകൂര്‍ രാജാവിന് സ്വപ്നദര്‍ശനത്തിലൂടെ ഭഗവാന്‍ പറഞ്ഞുകൊടുത്തതും മറ്റൊന്നിനുമല്ല. നകുലനാല്‍ ഭഗവാന് ഏറെ പ്രിയപ്പെട്ടതായി മാറിയ ഈ സവിശേഷ വഴിപാടിന്റെ ഫലം സകലര്‍ക്കും ലഭിക്കട്ടെയെന്നുളള ആ കാരുണ്യമൂര്‍ത്തിയുടെ നിശ്ചയമാകും.
വടക്കുംകൂര്‍ രാജാവിന്റെ ദുരിതങ്ങളകറ്റിയ ഭഗവാന്റെ അനുഗ്രഹ പ്രവാഹം ലോകമെങ്ങും പടരുകയാണ്. തന്റെ പ്രതിഷ്ഠ നടത്തിയ നകുലനെ കര്‍മ്മ മണ്ഡലത്തില്‍ അഗ്രഗണ്യനാക്കിയതു പോലെ, വടക്കുംകൂര്‍ രാജാവിന്റെ കുട്ടികളുടെ ദുരിതങ്ങള്‍മാറ്റി കര്‍മ്മമണ്ഡലങ്ങളില്‍ അവരെ അഗ്രഗണ്യരാക്കിയത് പോലെ മക്കളുടെ ദുരിതങ്ങള്‍ അകലുന്നതിനും ഈശ്വരാധീനമുള്ളവരാക്കി മാറ്റുന്നതിനും കര്‍മ്മമണ്ഡലങ്ങളില്‍ അവര്‍ക്ക് വിജയം നേടുന്നതിനും തിരുവോണ നാളില്‍ ഇവിടെ ഊട്ട് വഴിപാട് നടത്തി ഭഗവാനെ നമസ്‌ക്കരിച്ച് പ്രാര്‍ഥിച്ചാല്‍മതിയെന്നാണ് വിശ്വാസം.
മിഥുനമാസത്തിലെ തിരുവോണ ഊട്ട് ജൂലൈ 13 ഞായറാഴ്ചയാണ്.
തിരുവോണ ഊട്ട് വഴിപാട് നടത്താനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ക്ഷേത്രവാമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9495960102.

മിഥുനമാസത്തിലെ സൗഖ്യാഭീഷ്ടസിദ്ധീപൂജ ഏറെ പ്രാധാന്യമുള്ളതാണ്. തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് വളരെയധികം പ...
02/07/2025

മിഥുനമാസത്തിലെ സൗഖ്യാഭീഷ്ടസിദ്ധീപൂജ ഏറെ പ്രാധാന്യമുള്ളതാണ്. തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് വളരെയധികം പ്രത്യേകതകളുള്ള ഈ പൂജ നടക്കുന്നത്.
മുജ്ജന്മങ്ങളില്‍ ആര്‍ജിച്ച കര്‍മ്മഫലങ്ങളില്‍, ദുഷ്‌ക്കര്‍മ്മങ്ങളാണ് സദ്കര്‍മ്മങ്ങളേക്കാള്‍ അധികരിച്ച് നില്‍ക്കുന്നതെങ്കില്‍, അത് ദുരിതങ്ങള്‍ക്കും ധനാഗമനത്തിനുള്ള തടസ്സമായും ഭവിക്കും എന്നും ഈ പൂജയിലൂടെ പടിപടിയായി ദുഷ്‌കര്‍മ്മങ്ങളുടെ ആധിക്യം കുറച്ച് ഭഗവാന്റെ ചൈതന്യ പ്രവാഹം തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്ന വലിയൊരു സങ്കല്പമാണ് ഈ പൂജയ്ക്ക് പിന്നില്‍.
എല്ലാ ഇംഗ്ലീഷ് മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് ഈ പൂജ നടക്കുന്നത്. എന്നാല്‍ അതിനും ഒരാഴ്ച മുന്‍പ് തന്നെ ക്ഷേത്രത്തില്‍ പൂജയ്ക്ക് ബുക്ക് ചെയ്തിട്ടുള്ള ആളുകളുടെ പേരിലും നാളിലും ഭാഗ്യസൂക്ത അര്‍ച്ചനയും ഔഷധസൂക്ത അര്‍ച്ചനയും നടക്കുന്നതിനാല്‍ പേരുകള്‍ പൂജയ്ക്ക് ഒരാഴ്ചയ്ക്ക് മുന്‍പ് തന്നെ നല്‍കേണ്ടതുണ്ട്. പൂജ നടക്കുന്ന ദിവസം വരാന്‍ സാധിക്കാത്ത ആളുകള്‍, രാവിലെ 9 30 ന്, തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ ആചാര്യന്മാര്‍ ക്ഷേത്രത്തില്‍ ഔഷധ സൂക്ത ജപം ആരംഭിക്കുമ്പോള്‍ അവരവരുടെ ഇടങ്ങളില്‍ ഇരുന്നുകൊണ്ടുതന്നെ ഭഗവാനെ സ്മരിച്ച്, രോഗങ്ങള്‍ വരാതിരിക്കാനും രോഗശമനത്തിനായും ആഗ്രഹസാഫല്യത്തിനായും പ്രാര്‍ത്ഥിച്ചാല്‍ മതിയാവും.
ക്ഷേത്രത്തില്‍ അവരവരുടെ പേരിലും നാളിലും ഒരാഴ്ചക്കാലം ഭാഗ്യസൂക്തവും ഔഷധ സൂക്തവും അര്‍ച്ചന നടക്കുന്നതിനാല്‍ ഒരാഴ്ച മാംസാഹാരം ഒഴിവാക്കി ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നത് ഫലസിദ്ധി വേഗത്തില്‍ ആക്കും എന്നത് നൂറുകണക്കിന് ഭക്തജനങ്ങളുടെ അനുഭവമാണ്. പൂജയില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍, പൂജയുടെ ദിവസം രാവിലെ 9.30ന് മുന്‍പ് തന്നെ ക്ഷേത്രത്തില്‍ എത്തിച്ചേരണം. രാവിലെ 9 30 ന് ക്ഷേത്രത്തില്‍ ഔഷധസൂക്ത ജപം ആരംഭിക്കുമ്പോള്‍ ചുറ്റമ്പലത്തില്‍ ഇരുന്നു കൊണ്ട് പ്രാര്‍ത്ഥനയോടുകൂടി വേദജപം കേള്‍ക്കേണ്ടതുണ്ട്. കൂടാതെ സ്വസ്തി സൂക്തവും ഭാഗ്യസൂക്തവും പൂജ ആരംഭിക്കുന്നതിനു മുന്‍പ് ജപിക്കുന്ന സമയത്തും ദുരിതങ്ങള്‍ അകന്നു സമ്പല്‍ സമൃദ്ധി തലമുറകളിലേക്ക് പകര്‍ന്നു നല്‍കുവാന്‍ ഉള്ള പ്രാര്‍ത്ഥന ഉണ്ടാവണം.
ഓരോ പൂജ കഴിയുമ്പോഴും ഒരാഴ്ച കാലം പൂജിച്ച നാണയമാണ് ഭഗവാന്റെ അനുഗ്രഹ പ്രവാഹമായി നല്‍കുന്നത്. ഇത് ഇടാനുള്ള സഞ്ചി ആദ്യത്തെ പൂജയ്ക്ക് ശേഷം നേരിട്ടും അയച്ചും നല്‍കാറുണ്ട്. ഓരോ പൂജ കഴിയുമ്പോഴും ലഭിക്കുന്ന നാണയങ്ങള്‍ ഈ സഞ്ചിയിലാണ് സൂക്ഷിക്കേണ്ടത്. ഭഗവാന്റെ അനുഗ്രഹപ്രവാഹം തലമുറകളിലേക്ക് പകരാനുള്ള നിധിആയിട്ടാണ് ഈ നാണയങ്ങളെ കരുതുന്നത്.
അടുത്ത സൗഖ്യാഭീഷ്ടസിദ്ധി പൂജ വരുന്നത് ജൂലൈ 13നാണ്. അതിന് ഏഴ് ദിവസം മുമ്പ് തന്നെ പൂജയില്‍ പങ്കെടുക്കുന്നവരുടെ പേരിലും നാളിലും ഭാഗ്യസൂക്തവും ഔഷധസൂക്തവും അര്‍ച്ചന നടത്തും. അതുകൊണ്ടുതന്നെ ഈ പൂജ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ തന്നെ ബുക്ക് ചെയ്യേണ്ടതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ പൂജയുടെ സമയത്തും, പങ്കെടുത്ത നൂറുകണക്കിന് ഭക്തജനങ്ങള്‍ക്ക് ആനന്ദ ലഹരിയായി ഭഗവാന്റെ പ്രത്യക്ഷ സാന്നിധ്യമായി കൃഷ്ണ പരുന്തുകള്‍ എത്തിയിരുന്നു. പൂജയില്‍ നേരിട്ട് പങ്കെടുക്കുവാന്‍ സാധിക്കുന്നവര്‍ക്ക് ഔഷധസൂക്തം ജപിച്ച വെണ്ണ പൂജയ്ക്ക് ശേഷം കഴിക്കുവാനുള്ള ഭാഗ്യം ഉണ്ട്.
പൂജിച്ച സൗഖ്യാഭീഷ്ടസിദ്ധിയന്ത്രം ധരിക്കുന്നത് രോഗശമനത്തിനും ധനാഗമനത്തിനുള്ള തടസ്സങ്ങള്‍ നീങ്ങുന്നതിനും ഈശ്വരാധീനത്തിനും ഉത്തമമാണെന്നാണ് വിശ്വാസം. ഏത് ആഗ്രഹത്തോട് കൂടിയാണോ ഭഗവാന് നാണയപ്പറ സമര്‍പ്പിക്കുന്നത്, ആ ആഗ്രഹം ഭഗവാന്‍ സാധിപ്പിച്ചു കൊടുത്ത നൂറുകണക്കിന് അനുഭവങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ഉണ്ട്.
സൗഖ്യ അഭീഷ്ട സിദ്ധി പൂജയ്ക്ക് ശേഷം, തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ ആചാര്യന്മാര്‍ ഭാഗ്യസൂക്തം ജപിക്കുമ്പോള്‍, ആഗ്രഹ സാധ്യത്തിനായി ഭഗവാന് നാണയപ്പറ സമര്‍പ്പിക്കുന്നത് ഉത്തമമാണ്. അന്നേദിവസം ക്ഷേത്രത്തിലെത്താന്‍ സാധിക്കാത്തവര്‍ക്കും ഈ വഴിപാട് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാവുന്നതാണ്. അവരവരുടെ പേരിലും നാളിലും നാണയപ്പറ ഭഗവാന് സമര്‍പ്പിക്കാം.
നാണയപ്പറക്ക് ശേഷം, പട്ടില്‍ പൊതിഞ്ഞ ഒരു നാണയം വഴിപാട് സമര്‍പ്പിച്ചവര്‍ക്ക് തപാലില്‍ അയച്ചു നല്‍കും. ആഗ്രഹം സാധിച്ചു കഴിയുമ്പോള്‍ ഈ നാണയം തിരികെ ഭഗവാന് നേരിട്ട് എത്തി സമര്‍പ്പിക്കണം എന്നതാണ് ആചാരം. രോഗശമനത്തിന്, അന്നേദിവസം എത്തുന്ന ഭക്തജനങ്ങള്‍ക്ക്, നാണയം കൊണ്ട് തുലാഭാരം സമര്‍പ്പിക്കുന്നത് ഉത്തമമായ വഴിപാടാണ്. തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ ആചാര്യന്മാര്‍ സ്വസ്തി സൂക്തം ജപിക്കുന്ന സമയത്ത് അത് പ്രാര്‍ത്ഥനാപൂര്‍വ്വം കേട്ടതിനു ശേഷം രോഗങ്ങളില്‍ നിന്നും മുക്തി നല്‍കണമെന്ന പ്രാര്‍ത്ഥനയോടുകൂടി നാണയം കൊണ്ട് തുലാഭാരം സമര്‍പ്പിക്കുന്നത് അതിവിശേഷമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495960102 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ മെസേജ് അയക്കാവുന്നതാണ്.

ആദ്യകമന്റ് നോക്കൂ...
02/07/2025

ആദ്യകമന്റ് നോക്കൂ...

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ജൂലൈ 27 മുതല്
01/07/2025

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ജൂലൈ 27 മുതല്

തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 2025 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 3 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സംഘടി.....

പിതൃമോക്ഷകാരകനായ സാക്ഷാല്‍ വൈകുണ്ഠനാഥന്‍ കുടികൊള്ളുന്ന സന്നിധിയാണ് ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. വില്വമം...
01/07/2025

പിതൃമോക്ഷകാരകനായ സാക്ഷാല്‍ വൈകുണ്ഠനാഥന്‍ കുടികൊള്ളുന്ന സന്നിധിയാണ് ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. വില്വമംഗലസ്വാമിയാര്‍ തന്റെ അമ്മയ്ക്കുവേണ്ടി ബലിതര്‍പ്പണം നടത്തിയ ദിവ്യസന്നിധിയാണെന്നുളളതാണ് ഇവിടത്തെ ബലിതര്‍പ്പണത്തെ അതിവപുണ്യമാക്കുന്നത്.
ആലപ്പുഴയില്‍ നിത്യവും പിതൃമോക്ഷ വഴിപാടുകളും ബലിതര്‍പ്പണനും നടത്തുന്ന പുണ്യപുരാതനമായ വൈഷ്ണവ സന്നിധികൂടിയാണ് ഇവിടം. കര്‍ക്കടകവാവിന് ഇവിടെ ഏറെ പ്രധാന്യമുണ്ട്. ഇത്തവണ പിതൃപ്രീതികരമായ പൂജകളോടെ 3 ദിവസമായിട്ടാണ് കര്‍ക്കടകവാവിന്റെ ചടങ്ങുകള്‍ നടത്തുന്നത്. ജൂലൈ 22ന് രാവിലെ 5 മുതല്‍ അഷ്ടദ്രവ്യഗണപതി ഹോമത്തെടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. രാവിലെ 7ന് സുകൃതഹോമം നടക്കും. നമ്മുടെയും പിതൃക്കളുടെയും പാപദോഷങ്ങള്‍ ഇല്ലാതാക്കി സുകൃതം ലഭിക്കുന്നതിന് വേണ്ടി നടത്തുന്ന ഹോമമാണിത്. വൈകുന്നേരം 5 മുതല്‍ വലിയഭഗവതി സേവ നടക്കും.
ജൂലൈ 23ന് രാവിലെ 7 മുതല്‍ പിതൃപ്രീതിക്കായിട്ടുള്ള തിലഹോമം ആരംഭിക്കും. മുപ്പത്തിയാറായിരം സംഖ്യ തിലഹോമമാണ് നടത്തുന്നത്. വൈകിട്ട് 5ന് വലിയ ഭഗവതിസേവ നടക്കും. ജൂലൈ 24ന് കര്‍ക്കടകവാവ് ദിനത്തില്‍ പുലര്‍ച്ചെ 3.30 മുതല്‍ പിതൃബലി ആരംഭിക്കും. 5 മുതല്‍ 10 വരെ തിലഹോമം നടക്കും. 10.30 മുതല്‍ സായൂജ്യപൂജ നടക്കും. ഈ വര്‍ഷത്തെ കര്‍ക്കടകവാവിനോടനുബന്ധിച്ച് പിതൃപ്രീതിക്കായി ക്ഷേത്ത്രതില്‍ നടത്തുന്ന തിലഹോമം, സുകൃതഹോമം, ഭഗവതിസേവ, അഷ്ടദ്രവ്യഗണപതിഹോമം, സായൂജ്യപൂജ എന്നിവ ഭക്തര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത് നടത്താവുന്നതാണ്. കൂടുതല്‍വിവരങ്ങള്‍ക്ക്; 90376 79495.

ആദ്യകമന്റ്‌നോക്കൂ...
01/07/2025

ആദ്യകമന്റ്‌നോക്കൂ...

Address

Kochi

Alerts

Be the first to know and let us send you an email when Jyothishavartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jyothishavartha:

Share