11/12/2025
എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ മുഖം ഉള്ളിൽ നിന്ന് മാഞ്ഞു പോകുന്നില്ല.. ആ കുഞ്ഞി കണ്ണുകളും പുഞ്ചിരിയും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നതു പോലെ..
പക്ഷേ വീട്ടുകാരെ വെറുപ്പിച്ചു കൊണ്ട് ഒരു തീരുമാനമെടുക്കാൻ വയ്യ.. അവരെ വിട്ടു കളയാനും വയ്യ..!
എന്തുചെയ്യണമെന്നറിയാതെ മാളവിക വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.
അവളുടെ ഈ മാനസികാവസ്ഥയ്ക്ക് കാരണം രാവിലെ നടന്ന ഒരു പെണ്ണുകാണലും.
അവളുടെ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണൽ ഒന്നുമല്ല ഇത്. ഇതിനു മുമ്പും പലരും വന്ന് പെണ്ണ് കണ്ടു പോയിട്ടുണ്ട്.
അവൾക്ക് വില്ലേജ് ഓഫീസിൽ ക്ലാർക്ക് ആയി ജോലിയുണ്ട്. വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും മാത്രം. സാമ്പത്തികമായി വളരെ ഉയർന്ന ചുറ്റുപാട് ഒന്നുമല്ല അവരുടേത്. അവൾക്ക് പറയാൻ ഒരു ജോലിയും കാണാൻ അത്യാവിശ്യം ഭംഗിയുമുണ്ട് എന്നുള്ളത് മാത്രമാണ് വിവാഹ മാർക്കറ്റിൽ അവൾക്കു വേണ്ടി പറയാനുള്ള കാരണങ്ങൾ.. അല്ലാതെ മറ്റൊരു തരത്തിലുള്ള മേന്മയും ആ കുടുംബത്തെ കുറിച്ച് പറയാറില്ല.
അച്ഛൻ കൂലിപ്പണിക്കാരനാണ്. അന്നോടന്നു കിട്ടുന്നതു കൊണ്ട് ചെലവ് കഴിഞ്ഞു പോകുന്ന കുടുംബം.. അമ്മയും ഇടയ്ക്ക് തൊഴിലുറപ്പിന്റെ പണിക്കൊക്കെ പോകാറുണ്ട്. അനിയത്തി ഡിഗ്രിക്ക് പഠിക്കുന്നു. വലിയ നീക്കിയിരിപ്പൊന്നും പറയാനില്ലാത്ത കുടുംബമാണ്..
അവൾക്ക് 26 വയസ്സ് കഴിഞ്ഞു. ഇനിയും വിവാഹം നോക്കിയില്ലെങ്കിൽ പെൺകുട്ടിക്ക് പ്രായം ഏറി വരികയാണ് എന്നുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ നിരന്തരമായ പറച്ചിലിനു ഒടുവിലാണ് അവൾക്ക് വിവാഹം നോക്കി തുടങ്ങിയത്.
ആദ്യം വന്ന ഒന്ന് രണ്ട് ആലോചനകൾ സ്ത്രീധനം കൊടുക്കാനുള്ള എന്നുള്ള പേര് കൊണ്ടു തന്നെ ഒഴിഞ്ഞു പോയി. അതിലൊന്നും മാളവികക്ക് ബുദ്ധിമുട്ട് തോന്നിയതുമില്ല.കാരണം തന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതിയിൽ സ്ത്രീധനം നൽകുക എന്നുള്ളത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് അവൾക്കറിയാമായിരുന്നു.
കഴിഞ്ഞ ദിവസം ഓഫീസിൽ നിന്ന് വരുമ്പോഴാണ് അമ്മ പറഞ്ഞത് ബ്രോക്കർ വഴി ഒരാലോചന വന്നിട്ടുണ്ടെന്ന്.. കേട്ടിട്ടും അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാരണം ബ്രോക്കർ പലതും പൊലിപ്പിച്ചു പറഞ്ഞു ആലോചനകൾ വീടുവരെ എത്തിക്കാറുണ്ട്. ഇവിടെ വന്ന് ഇവിടുത്തെ ചുറ്റുപാടും സ്ത്രീധനവും ഒക്കെ കേട്ട് കഴിയുമ്പോഴാണ് വേണ്ട എന്ന് വെച്ചു പോകാറുള്ളത്. ഇതും അങ്ങനെ തന്നെയാകും എന്നുള്ള പ്രതീക്ഷയിലാണ് രാവിലെ അവൾ തയ്യാറായി നിന്നത്.
ചെക്കനും അച്ഛനും അമ്മയും കയ്യിൽ ഒരു കുഞ്ഞും.. അത്രയും പേരാണ് ബ്രോക്കറിനോടൊപ്പം പെണ്ണ് കാണാൻ എത്തിയത്. ചെക്കന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് എല്ലാവരുടെ മുന്നിലും ഒരു ചോദ്യചിഹ്നം തന്നെയായിരുന്നു.അവൻ അനൂപിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഇറങ്ങിച്ചെല്ലാനാണ് അനുവിന്റെ മുഖഭാവവും.. വർഷയാണെങ്കിൽ തന്നോട് ഒന്നും സംസാരിച്ചാൽ കൊള്ളാമെന്ന ഭാവത്തിൽ നിൽക്കുകയാണെന്ന് തോന്നി.
അവൻ തന്നെയാണ് ആദ്യം ഇറങ്ങി മുറ്റത്തേക്ക് നടന്നത്. മുറ്റത്തെ മാവിൻ ചുവട്ടിന് അരികിൽ എല്ലാവർക്കും കാണാവുന്ന തരത്തിൽ തന്നെ ആണ് നിൽപ്പ്.
വർഷ അരികിലേക്ക് വരുന്തോറും ചങ്കിടിപ്പ് വർദ്ധിക്കുന്നത് പോലെ വിഷ്ണുവിന് തോന്നി…!
തനിക്കരികിൽ ആയി വന്ന് താഴേക്ക് നോക്കി നിൽക്കുകയാണ് പെണ്ണ്. എന്ത് സംസാരിച്ചു തുടങ്ങും..? അവനാകപ്പാടെ ഒരു പരവേശം പോലെ തോന്നി.
താൻ എന്താ പഠിച്ചത്..?
ഞാൻ ലാബ്, രണ്ടു വർഷത്തെ കോഴ്സ് ആണ്. ഡിപ്ലോമയായിരുന്നു
ബാക്കി ഭാഗങ്ങൾക്ക് കമന്റ് നോക്കുക 👇