Insight talkz

Insight talkz അയിന് ആരാ ഇന്നിവിടെ perfect 🥰 ജീവിതം ആസ്വദിക്കൂ ആരുടെയും മുന്നിൽ perfect ആവാതെ ❤️

പണ്ട് റാംജി റാവു സിനിമ ഹിറ്റ്‌ ആയപ്പോൾ അതിന്റെ രണ്ടാം ഭാഗം ഇറങ്ങാൻ കുറച്ചു കാലം കഴിഞ്ഞു തീരുമാനം ആയി...പഴയ വീട് അന്വേഷിച...
21/09/2025

പണ്ട് റാംജി റാവു സിനിമ ഹിറ്റ്‌ ആയപ്പോൾ അതിന്റെ രണ്ടാം ഭാഗം ഇറങ്ങാൻ കുറച്ചു കാലം കഴിഞ്ഞു തീരുമാനം ആയി...
പഴയ വീട് അന്വേഷിച്ചു അവിടെ എത്തിയ പ്രൊഡക്ഷൻ ടീമ് വീട്ടുകാരുടെ നിബന്ധനകൾ കേട്ട് കണ്ണ് തള്ളി...
ഒരു പുതിയ രണ്ടു സിനിമ എടുക്കേണ്ട അത്രയും കാശു വീടിനു നൽകിയാൽ വീട് തരൂ എന്ന് ഉടമസ്ഥൻ....
വീട് ഇല്ലാതെ രണ്ടാം ഭാഗം എടുക്കാൻ പറ്റില്ല എന്നായിരുന്നു അയാളുടെ വിചാരം എന്നാൽ ഡയറക്ടർ പുതിയ വീട് തിരഞ്ഞു എടുത്തു ഷൂട്ടിംഗ് തുടങ്ങി സിനിമ ഇറങ്ങി സിനിമ ഹിറ്റ്‌ ആയി...
കഥ സ്ട്രോങ്ങ്‌ ആണെങ്കിൽ ഒന്നും പ്രശ്നം അല്ല...
ഇവിടെയും അതാണ് നടന്നത് നായകനെക്കാൾ പ്രതിഫലം സിനിമ ഇറങ്ങി കഴിഞ്ഞു ലാഭ വിഹിതം തുടങ്ങി ദീപിക പദ്കൊണ് മുന്നോട്ടു വെച്ചത് ഹെവി ആയ ആവശ്യം ആയിരുന്നു..
അവരെ അഫോഡ് ചെയ്തു സിനിമ എടുത്താൽ കാര്യം നടക്കില്ല എന്ന് കണ്ടു കൽക്കി ടീമ് ദീപികയെ എടുത്തു പുറത്ത് എറിഞ്ഞു...
സൗത്ത് ഇന്ത്യൻ ആളുകളെ പുച്ഛം ആയി കാണുന്ന ഇവളെ പോലെ ഉള്ളവരെ ഒന്നും ഇങ്ങോട്ട് അടുപ്പിക്കരുത്....
സിനിമ നല്ലത് ആണെങ്കിൽ വേറെ ആള് ആയാലും പ്രശ്നം ഇല്ല....
വിഷ്‌ണു അവതാരം ജനിച്ചു കഴിഞ്ഞു അമ്മയുടെ രൂപം മാറും എന്ന് എഴുതി വെച്ചാൽ കാര്യം സെറ്റ്...

പണത്തിന്റെ അഹങ്കാരത്തിൽ നിന്നും… തടവറയിലെ പുഴുവിന്റെ ജീവിതത്തിലേക്ക്ഒരിക്കൽ കോടികളുടെ സാമ്രാജ്യത്തിന്റെ രാജാവായിരുന്നു മ...
21/09/2025

പണത്തിന്റെ അഹങ്കാരത്തിൽ നിന്നും… തടവറയിലെ പുഴുവിന്റെ ജീവിതത്തിലേക്ക്

ഒരിക്കൽ കോടികളുടെ സാമ്രാജ്യത്തിന്റെ രാജാവായിരുന്നു മുഹമ്മദ് നിഷാം.
വിലകണക്കില്ലാത്ത ആഡംബര കാറുകൾ…
നൂറുകോടികൾ വിലവരുന്ന വീടുകൾ…
എപ്പോഴും ചുറ്റിനും സിനിമാ താരങ്ങൾ, സുഹൃത്തുക്കൾ, വിരുന്നുകൾ…
ഓരോ ദിവസവും ലക്ഷങ്ങൾ ചിലവഴിക്കുന്ന മദ്യപാർട്ടികൾ…
പണത്തിന്റെ ശക്തിയിൽ ലോകം തന്നെ കൈവശമാക്കിയെന്ന ധിക്കാരം.

സാധാരണക്കാരായ ആളുകളെ അദ്ദേഹം മനുഷ്യരായി കണ്ടിരുന്നില്ല.
ഒരാളുമായി വഴക്കുണ്ടായാൽ പണത്തിന്റെ കരുത്തിൽ ഒത്തു തീർക്കും.
അങ്ങനെ പതിവായി വളർന്ന അഹങ്കാരം…
ഒരു ദിവസം ഒരാളുടെ ജീവൻ കവർന്നു.

2015-ൽ,
സ്വന്തം ഹമ്മർ കാറിൽ എത്തിയ നിഷാം,
ഗേറ്റ് തുറക്കാൻ സെക്യൂരിറ്റി ഗാർഡായ ചന്ദ്രബോസ് താമസിച്ചതിനെ
ഒരു വലിയ അപമാനമായി കരുതി.
ആദ്യം വാക്കുതർക്കം… പിന്നെ ആക്രമണം…
ഒടുവിൽ ക്രൂരമായി ഇടിച്ചു വീഴ്ത്തി,
വണ്ടിയിലേക്ക് വലിച്ചുകയറ്റി വീണ്ടും മർദിച്ചു.
രക്തത്തിൽ മുങ്ങിയ ചന്ദ്രബോസ്
ആ ദിവസം തന്നെ ജീവൻ വിട്ടു.

പിന്നീട് —
ലക്ഷങ്ങൾ വിലമതിക്കുന്ന പ്രലോഭനങ്ങൾ.
ഭീഷണികൾ.
പക്ഷേ, ചന്ദ്രബോസിന്റെ സഹപ്രവർത്തകരായ എട്ട് സാക്ഷികളും
ഒന്നും വഴങ്ങി പോയില്ല.
“ഞങ്ങൾ സത്യം മാത്രം പറയും” എന്ന് ഉറച്ചുനിന്നു.

അവസാനം കോടതി വിധി പറഞ്ഞു —
ജീവപര്യന്തം തടവ്,
കൂടാതെ കോടികളുടെ പിഴ.
മുപ്പത്തെട്ട് വർഷം തടവറയുടെ ഇരുട്ട്.

ലക്ഷ്വറി റൂമുകളിൽ ഉറങ്ങിപ്പരിചയപ്പെട്ടവൻ
ഇന്ന് തടവറയുടെ നിലത്തിൽ പാവ വിരിച്ച് കിടക്കുന്നു.
കൊതുകുകളുടെ കുത്തേറ്റു വലയുന്നു.
സ്വന്തം വാക്കുകൾ തന്നെ അദ്ദേഹത്തെ പിന്തുടരുന്നു:
“പണമില്ലാത്തവൻ പുഴുവല്ല.”

ഒരിക്കൽ ധിക്കാരത്തോടെ പറഞ്ഞ വാക്കുകൾ,
ഇന്ന് ജീവിതത്തിന്റെ ശിക്ഷയായി മാറി.👍👍

അമേരിക്കൻ രാഷ്ട്രീയ നേതാവും കൺസർവേറ്റീവ് വക്താവുമായ ചാർലി കിർക്കിന്റെ കൊലപാതകം ലോകമെമ്പാടും വലിയ പ്രതികരണങ്ങൾ സൃഷ്ടിച്ചു...
15/09/2025

അമേരിക്കൻ രാഷ്ട്രീയ നേതാവും കൺസർവേറ്റീവ് വക്താവുമായ ചാർലി കിർക്കിന്റെ കൊലപാതകം ലോകമെമ്പാടും വലിയ പ്രതികരണങ്ങൾ സൃഷ്ടിച്ചു. ഈ കേസിൽ പ്രതിയായി കണ്ടെത്തപ്പെട്ടത് ടൈലർ റോബിൻസൺ എന്ന 22 കാരനാണ്.വെറും 22 വയസ്സുകാരൻ.
യൂട്ടായിലെ വാഷിംഗ്ടൺ കൗണ്ടിയിൽ ജനിച്ച ടൈലർ, മോർമ്മൺ (Church of Jesus Christ of Latter-day Saints) കുടുംബത്തിൽ വളർന്നു.
2021-ൽ കുറച്ചു കാലം യൂട്ടാ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചു.
പിന്നീട് ഡിക്‌സി ടെക്നിക്കൽ കോളേജിൽ ഇലക്ട്രിക്കൽ അപ്രന്റീസ്ഷിപ്പ് കോഴ്‌സിൽ ചേർന്നു.
സാധാരണ കുടുംബജീവിതം നയിച്ചിരുന്നുവെന്നും, അയൽക്കാർക്കും പരിചിതർക്കും അദ്ദേഹം പ്രശ്നങ്ങൾ ഒന്നും സൃഷ്ടിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

യൂട്ടാ വാലി സർവകലാശാലയിൽ നടന്ന പരിപാടിയിൽ ചാർലി കിർക്കിനെ വെടിവച്ചു കൊന്ന കേസിൽ, ടൈലർ റോബിൻസണിനെതിരെ നിരവധി തെളിവുകൾ പുറത്തുവന്നു.തന്റെ പിതാവിനോട് അദ്ദേഹം കൊലപാതകത്തെക്കുറിച്ച് പറഞ്ഞതായി വിവരം പുറത്തുവന്നു.
ക്യാംപസ് സർവെയിലൻസ് ദൃശ്യങ്ങൾ, ഡിജിറ്റൽ സന്ദേശങ്ങൾ (പ്രത്യേകിച്ച് ഡിസ്കോർഡ് ചാറ്റുകൾ), റൈഫിൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി സംഭവസ്ഥലത്ത് കണ്ടെത്തിയ ബുള്ളറ്റ് കാസിംഗുകളും അന്വേഷണത്തിൽ പ്രധാന തെളിവുകളായി മാറി.

റോബിൻസൺ കഴിഞ്ഞ വർഷങ്ങളിൽ കൂടുതൽ രാഷ്ട്രീയമായി സജീവനായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ചാർലി കിർക്കിനെ “വെറുപ്പു പരത്തുന്ന വ്യക്തി” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചതെന്ന് കുടുംബത്തിന്‍റെ മൊഴികൾ വ്യക്തമാക്കുന്നു.
എന്നാൽ, ഔദ്യോഗികമായി അദ്ദേഹം ഏതെങ്കിലും പാർട്ടിയിൽ അംഗമായിരുന്നില്ല; അടുത്തിടെ നടന്ന പ്രധാന തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടില്ല.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ ഉദ്ദേശശക്തി (മോട്ടീവ്) ഇതുവരെ വ്യക്തമായിട്ടില്ല.

ചാർലി കിർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ടൈലർ റോബിൻസണിനെ അറസ്റ്റ് ചെയ്തു.
• അദ്ദേഹത്തിന് നേരെ Aggravated Murder, Firearm Felony, Obstruction of Justice എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇപ്പോൾ ജാമ്യമില്ലാതെ തടങ്കലിലാണ്.അറസ്റ്റ് നടത്തുന്നതിൽ അദ്ദേഹത്തിന്റെ കുടുംബവും സഭയിലെ ഒരു പാസ്റ്ററും പ്രധാന പങ്കുവഹിച്ചു.

ഈ സംഭവം അമേരിക്കൻ സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
രാഷ്ട്രീയ വിഭജനവും രാഷ്ട്രീയ പീഡനവുമാണ് പ്രധാന ആശങ്ക.
സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചതോടെ, മാധ്യമങ്ങളും അധികാരികളും വിശ്വസനീയമായ വിവരം മാത്രം സ്വീകരിക്കാൻ മുന്നറിയിപ്പ് നൽകി.
ടൈലർ റോബിൻസൺ ഒരു സാധാരണ കുടുംബത്തിൽ നിന്നുണ്ടായ യുവാവായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയ സമീപനങ്ങളും വ്യക്തിപരമായ ചിന്താഗതികളും ഒടുവിൽ ഒരു വലിയ ദുരന്തത്തിലേക്ക് നയിച്ചു.

നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല

ഒരു മലയാള സിനിമയുടെ ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന: മറികടന്നത് മോഹൻലാലിൻ്റെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം തുടരും സ്ഥാപിച്ച റെക...
15/09/2025

ഒരു മലയാള സിനിമയുടെ ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന: മറികടന്നത് മോഹൻലാലിൻ്റെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം തുടരും സ്ഥാപിച്ച റെക്കോർഡ്

വിദേശബോക്സ് ഓഫീസിൽ കളക്ഷൻ 100 കടന്നു
15/09/2025

വിദേശബോക്സ് ഓഫീസിൽ കളക്ഷൻ 100 കടന്നു

ഷാനവാസ് - എന്റെ ഉപ്പയും ഉമ്മയും പ്രേം നസീറിന്റെ വലിയ ഫാൻ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ പേരാണ് അവരെനിക്ക് ഇട്ടത്. കല്യാണ ...
15/09/2025

ഷാനവാസ് - എന്റെ ഉപ്പയും ഉമ്മയും പ്രേം നസീറിന്റെ വലിയ ഫാൻ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ പേരാണ് അവരെനിക്ക് ഇട്ടത്. കല്യാണ ആലോചനകളുമായി രണ്ട് മൂന്നെടുത്ത് പോയെങ്കിലും എനിക്കൊന്നും ഇഷ്ടമായില്ല.

എന്റെ ബന്ധു ഒരു വിവാ​ഹത്തിന് വന്നപ്പോൾ ഒരു പെൺകുട്ടിയെ കുറിച്ച് പറഞ്ഞു. കുട്ടിയെ കണ്ടു ഇഷ്ടായി. ഞങ്ങൾ സംസാരിച്ചു. പെൺകുട്ടിയുടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞതെ ഉള്ളു, വേറൊരു ചെലവെടുത്ത് വയ്ക്കാനുള്ള സാമ്പത്തികമായി ഒന്നുമില്ലെന്നായിരുന്നു അവർ പറഞ്ഞത്.

അന്നവർ താമസിച്ചിരുന്നത് മം​ഗലാപുരത്ത് ആയിരുന്നു. എനിക്ക് സാമ്പത്തികം ഒന്നും വേണ്ട. നല്ലൊരു ഭാര്യയെ ആണ് വേണ്ടത്. എന്റെ ഉമ്മയെ പൊന്നുപോലെ നോക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഞങ്ങൾക്കൊരു ആൺകുഞ്ഞും ജനിച്ചു.

സന്തോഷകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് എന്റെ ഉമ്മയും അവളും തമ്മിൽ സ്വരചേർച്ച ഇല്ലാതായത്. ഞാൻ ജോലിക്കായി പോയി തിരിച്ച് വരുമ്പോൾ വീടിനകത്ത് ഒരു സമാധാനം ഉണ്ടാവില്ല. രണ്ട് കൂട്ടരിലും പ്രശ്നങ്ങളുണ്ടായിരുന്നു. ഒടുവിൽ എന്റെ ഭാ​ര്യ വീട്ടിൽ പോകുകയും ഞാൻ ഒറ്റപ്പെടുകയും ചെയ്തു.

എനിക്ക് സമാധാനത്തോടെ ജോലി ചെയ്യേണ്ട അവസ്ഥ ഇവർ തന്നില്ല. പക്ഷേ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്റെ ഒറ്റപ്പെടൽ കാരണം ഉമ്മ അവളെ പോയി വിളിക്കാൻ പറഞ്ഞു. ഞാൻ പോയി പക്ഷേ വന്നില്ല. പക്ഷേ അവരെ കുറ്റം പറയാൻ പറ്റില്ല.

പലതവണ പോയി പോയി ഞാൻ അവളെ വീട്ടിലേക്ക് കൊണ്ടുവന്നു. ശേഷമാണ് എനിക്ക് മകൾ ജനിക്കുന്നത്. എന്റെ ഈ​ഗോയും ശാഠ്യവും വേണ്ടെന്ന് വച്ചത് കൊണ്ടാണ് ഇന്നെനിക്ക് സന്തോഷകരമായൊരു ജീവിതം ലഭിച്ചത്

" സാറേ ഓൾക്ക് വിദേശത്ത് ജോലി കിട്ടിയതോടെ ഞാൻ അവൾക്ക് 'വേണ്ടാത്തവൻ' ആയി. ഒന്നരവർഷമായി അകലം പാലിക്കുന്നു. അവധിക്ക് നാട്ടില...
14/09/2025

" സാറേ ഓൾക്ക് വിദേശത്ത് ജോലി കിട്ടിയതോടെ ഞാൻ അവൾക്ക് 'വേണ്ടാത്തവൻ' ആയി. ഒന്നരവർഷമായി അകലം പാലിക്കുന്നു. അവധിക്ക് നാട്ടിലെത്തിയപ്പോൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ 'പറ്റില്ല' എന്ന് പറഞ്ഞു. ആ കലിപ്പിൽ ചെയ്തതാണ്.. "

വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെയും പിതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്; പ്രതി അറസ്റ്റിൽ
​പാലക്കാട്: വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കാമുകിയെയും അവരുടെ പിതാവിനെയും വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. മേലാർകോട് സ്വദേശിയായ ഗിരീഷ് (32) ആണ് പ്രതി. നാല് വർഷത്തോളം നീണ്ട പ്രണയബന്ധത്തിൽ നിന്ന് യുവതി പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്ന് ഗിരീഷ് പോലീസിനോട് പറഞ്ഞു.
​നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെയും പിതാവിൻ്റെയും പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യലഹരിയിൽ യുവതിയുടെ വീട്ടിലെത്തിയ ഗിരീഷ് കിടപ്പുമുറിയിൽ വെച്ച് യുവതിയെ വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റു. യുവതിയുടെ കൈക്കും മുതുകിനുമാണ് പരിക്കേറ്റത്.
​സ്വകാര്യ ബസ് ഡ്രൈവറായ ഗിരീഷും യുവതിയും തമ്മിൽ നാല് വർഷമായി പ്രണയത്തിലായിരുന്നു. ഒന്നര വർഷം മുൻപ് വിദേശത്ത് ജോലി ലഭിച്ച യുവതി, അതിനു ശേഷം തന്നിൽ നിന്ന് അകലം പാലിച്ചതായി ഗിരീഷ് പറയുന്നു. അവധിക്കായി നാട്ടിലെത്തിയപ്പോൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചെങ്കിലും യുവതി പിന്മാറിയതോടെയാണ് പ്രകോപിതനായി ആക്രമണം നടത്തിയതെന്നും ഗിരീഷ് പോലീസിന് മൊഴി നൽകി.
​യുവതിയോടുള്ള തൻ്റെ പ്രണയം ഓർമ്മിപ്പിക്കാനായി ഗിരീഷ് കൈയ്യിൽ യുവതിയുടെ പേരും മുഖവും പച്ചകുത്തിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഗിരീഷിനെ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അവൾ മെന്റലി അൺസ്റ്റേബിളാണ്. ഭർത്താവിന്റെ അമ്മയെ മർദിക്കുകയും വീട്ടുപകരണങ്ങൾ ഭൂരിഭാഗം തകർക്കുകയും ചെയ്തു. ദാമ്പത്യം തകർന്...
14/09/2025

അവൾ മെന്റലി അൺസ്റ്റേബിളാണ്. ഭർത്താവിന്റെ അമ്മയെ മർദിക്കുകയും വീട്ടുപകരണങ്ങൾ ഭൂരിഭാഗം തകർക്കുകയും ചെയ്തു. ദാമ്പത്യം തകർന്നശേഷം മുൻ പങ്കാളിക്ക് ലക്ഷ്മി കൊടുത്ത ടോർച്ചറിനെ കുറിച്ചും ഇപ്പോഴും ആ വ്യക്തിയെ ഇട്ട് വട്ടം കറക്കുന്നതിനെ കുറിച്ചും എല്ലാം മെസേജിലുണ്ട്. മുൻ പങ്കാളിയെ മാത്രമല്ല അയാളുടെ അമ്മയേയും അടക്കം ബുദ്ധിമുട്ടിക്കുന്നുണ്ട്.

-സായി കൃഷ്ണ (സീക്രെട് ഏജന്റ് )

അടുത്തിടെ ഒരു ജ്വല്ലറി പരസ്യത്തിൽ സ്ത്രൈണ ഭാവമുള്ള കഥാപാത്രമായി യാതൊരു മടിയും കൂടാതെ അഭിനയിച്ച സൂപ്പർ സ്റ്റാർ ആണ് ശ്രീ മ...
13/09/2025

അടുത്തിടെ ഒരു ജ്വല്ലറി പരസ്യത്തിൽ സ്ത്രൈണ ഭാവമുള്ള കഥാപാത്രമായി യാതൊരു മടിയും കൂടാതെ അഭിനയിച്ച സൂപ്പർ സ്റ്റാർ ആണ് ശ്രീ മോഹൻലാൽ.

അതുപോലെ lgbtqia+ കമ്മ്യൂണിറ്റിയിൽ ഉള്ള ഒരു കഥാപാത്രമായി സ്വയം നിർമിച്ചു അഭിനയിച്ച സൂപ്പർ സ്റ്റാർ ആണ് ശ്രീ മമ്മൂക്ക.

നിലവിൽ പല സർക്കാർ ജോലികളിൽ ഉൾപ്പെടെ ഇവർക്ക് പ്രത്യേക പരിഗണനകൾ കിട്ടുന്ന വിധം സമൂഹം മുന്നോട്ടു പോകുമ്പോൾ, ഇവറ്റകളെ വീട്ടിൽ പോലും കയറ്റാൻ കൊള്ളില്ലെന്നു പറഞ്ഞു കാളവണ്ടിയിൽ കയറി ശിലായുഗത്തിൽ പോകുന്നവരെ ശൂന്യാകാശത്തേയ്ക്ക് വിടുന്നതിൽ ഒരു കുഴപ്പവും ഇല്ല.

"എന്റെ വീട്ടിൽ അങ്ങനെ ഉള്ളവരെ കയറ്റാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന്" പറയുന്ന ലാലേട്ടന്റെ വീക്കെൻഡ് എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു.

ബിഗ്‌ബോസ് സീസൺ 7

©Adv Sona Raj

  സുഹൃത്തുക്കളെ, ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികൾ എന്റെ വാഹനം KL01BS 1037 ഹോണ്ട Neo Red കഴിഞ്ഞ ആറ് വർഷമായി ഇൻഷുറൻസ് ഇല്ലാതെ...
12/09/2025

സുഹൃത്തുക്കളെ, ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികൾ എന്റെ വാഹനം KL01BS 1037 ഹോണ്ട Neo Red കഴിഞ്ഞ ആറ് വർഷമായി ഇൻഷുറൻസ് ഇല്ലാതെയും ഹെൽമെറ്റ് ഇല്ലാതെയും റോഡിൽ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. നിരന്തരമായി ഫൈനുകളും മെസ്സേജുകളും വരാൻ തുടങ്ങിയതോടെ എന്റെ മനസമാധാനവും ഉറക്കവും നഷ്ടപ്പെട്ടിരിക്കുകയാണ്. ടെൻഷൻ കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.

ഫൈൻ കൂടുതലായും വന്നിട്ടുള്ളത് കാരാളിമുക്ക്, മാടൻ നട, റെയിൽവേ സ്റ്റേഷൻ എന്നീ സ്ഥലങ്ങളിൽ നിന്നാണ്. ആറു വർഷം മുൻപ് കമ്പനി ഷോറൂമിൽ ഡീലർഷിപ്പിൽ എക്സ്ചേഞ്ചിന് അവർ പറയുന്നത് വിശ്വസിച്ച് 1000 രൂപ കൊടുത്ത് അവർ പറഞ്ഞത് വാങ്ങിക്കുന്നവരുടെ പേരിലേക്ക് ഓണർഷിപ്പ് ചേഞ്ച് ചെയ്യും എന്നാണ് എന്നാൽ ഓണർഷിപ്പ് ചേഞ്ച് ആയിട്ടില്ല. പോലീസിനെ സമീപിച്ചപ്പോൾ പറഞ്ഞത് അവർക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല ആളെ കണ്ടുപിടിച്ചാൽ പരിഹരിക്കാം എന്നാണ്.

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികളെക്കുറിച്ച് നേരായ വിവരങ്ങൾ നൽകുന്നവർക്ക് ഞാൻ തക്കതായ പ്രതിഫലം നൽകുന്നതാണ്. എല്ലാവരും ദയവുചെയ്ത് എന്നെ ഈ പ്രശ്നം പരിഹരിച്ച് എന്റെ മനസ്സമാധാനം വീണ്ടെടുക്കുന്നതിന് വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്ത് സഹായിക്കുക എന്ന് അപേക്ഷിക്കുന്നു

വിനയപൂർവ്വം
അനിൽ സുഗതൻ
ഫോൺ 7025570055 ,

പോലീസ് മെനഞ്ഞത്  നുണക്കഥ..സ്വർണ്ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്പലമുക്ക് സ്വദേശി ഓമന ഡാനിയൽ നൽകിയ പരാതിയിൽ ആണ് ബിന്ദുവി...
09/09/2025

പോലീസ് മെനഞ്ഞത് നുണക്കഥ..
സ്വർണ്ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്പലമുക്ക് സ്വദേശി ഓമന ഡാനിയൽ നൽകിയ പരാതിയിൽ ആണ് ബിന്ദുവിനെ പേരൂർക്കട പോലീസ് കസ്റ്റഡിയിലെടുത്തത്.20 മണിക്കൂർ പോലീസ് ബിന്ദുവിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തു.പിറ്റേന്ന് മാല കിട്ടിയെന്ന് പരാതിക്കാരിയായ ഓമനാ ഡാനിയൽ തന്നെ അറിയിക്കുന്നു. ഈ വിവരം അറിയിക്കുന്നതുവരെ ബിന്ദുവിനെ പോലീസ് മാനസികമായി പീഡിപ്പിക്കുകയായിരുന്നു.മാല കിട്ടിയ വിവരം അറിയിക്കുക പോലും ചെയ്യാതെ ഒടുവിൽ ബിന്ദുവിനെ സ്റ്റേഷനിൽ നിന്ന് പറഞ്ഞു വിട്ടു .എസ് സി എസ് ടി കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും ബിന്ദു പരാതി നൽകി.സംഭവം പുനരന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തായത്.
പേരൂർ കടയിലെ വീട്ടിൽ നിന്നും മാല മോഷണം പോയിട്ടേയില്ല എന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പോലീസ് കഥമെനഞ്ഞുവെന്നും പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈ ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ കണ്ടെത്തൽ.
മറവി പ്രശ്നമുള്ള ഓമന ഡാലിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ച് മറക്കുകയായിരുന്നു എന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത് .മാല പിന്നീട് ഓമന ഡയറിയൽ തന്നെ കണ്ടെത്തി. കാണാതായ മാല വീടിൻ്റെ പിന്നിലെ ചവറിൽ നിന്നാണ് കണ്ടെത്തിയത് എന്ന് പേരൂർക്കട പോലീസിന്റെ കഥ നുണയാണ് ..ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് ന്യായീകരിക്കാൻ പോലീസ് മെനഞ്ഞ ഒരു കള്ളക്കഥയാണ് ചവർക്കൂനയിൽ നിന്നും മാല കണ്ടെത്തിയെന്നത്.

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് കണ്ടിരുന്നു. ലോക എന്ന സിനിമയിൽ കല്യാണി അവതരിപ്പിക്കുന്ന കഥാപാത്രം ആദിവാസി കഥാപാ...
09/09/2025

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് കണ്ടിരുന്നു. ലോക എന്ന സിനിമയിൽ കല്യാണി അവതരിപ്പിക്കുന്ന കഥാപാത്രം ആദിവാസി കഥാപാത്രം ആണല്ലോ, പിന്നെ എന്തുകൊണ്ടാണ് അവർ വെളുത്തിരിക്കുന്നത് എന്നൊക്കെ ചോദിച്ചു കൊണ്ട്. ഈ പോസ്റ്റിൽ കല്യാണിയുടെ ഒരു ഫോട്ടോയും കൊടുത്തിട്ടുണ്ട്. അവരെ നല്ല രീതിയിൽ കറുപ്പിച്ചിട്ടാണ് അതിൽ കാണിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് കല്യാണിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഒരു കറുത്ത നായികയെ കാസ്റ്റ് ചെയ്യാത്തത് എന്നും മലയാളികളുടെ നവോത്ഥാനം ഇത്രയൊക്കെ ഉള്ളൂവോ എന്നും ഒക്കെയാണ് ചോദ്യം.

എന്നാൽ ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുന്നവരുടെ ഉള്ളിലാണ് യഥാർത്ഥ വംശീയത ഉള്ളത് എന്നാണ് എൻറെ അഭിപ്രായം. കാരണം ആദിവാസികൾ എല്ലാവരും കറുത്തിരിക്കണം എന്ന ഒരു ധാരണ ഇവർക്ക് ഉള്ളതുപോലെയാണ്. യഥാർത്ഥത്തിൽ ആദിവാസികൾ എല്ലാവരും കറുത്തിട്ടല്ല. കറുത്തവർ എല്ലാവരും ആദിവാസികളാണ് എന്നും പറയാൻ പറ്റില്ല.

സായി പല്ലവി യഥാർത്ഥത്തിൽ ഒരു ആദിവാസിയാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? തമിഴ്നാട്ടിലെ നീലഗിരി പർവ്വത നിരകളിൽ കണ്ടുവരുന്ന ബഗഢ ട്രൈബിൽ ഉൾപ്പെടുന്ന വ്യക്തിയാണ് സായി പല്ലവി. അവർ അവരുടെ ആദിവാസി സ്വത്വം പല ഇൻറർവ്യൂകളിലും പൊതുവേദികളിലും അഭിമാനത്തോടെ ഉയർത്തി പിടിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ ഇരുനിറമുള്ള കല്യാണി എങ്ങനെയാണ് ആദിവാസി കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നൊക്കെ ചോദിക്കുന്നത് വെറും മണ്ടത്തരമാണ് എന്നാണ് എൻറെ അഭിപ്രായം.

Address

Kochi

Website

Alerts

Be the first to know and let us send you an email when Insight talkz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share