Insight talkz

Insight talkz അയിന് ആരാ ഇന്നിവിടെ perfect 🥰 ജീവിതം ആസ്വദിക്കൂ ആരുടെയും മുന്നിൽ perfect ആവാതെ ❤️

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ടു വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. കണ്ണൂർ കൂവേരി സ്വദ...
10/08/2026

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ടു വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് വിദ്യാർഥിനികളുടെ നഗ്ന ദൃശ്യങ്ങളും ഇയാൾ പകർത്തി.

ആദ്യം ഒരാളെ പരിചയപ്പെട്ട പ്രതി അതിജീവിതയുടെ കൂട്ടുകാരിയുമായും പരിചയത്തിലായി. ഇരുവരുമായും പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിനായി കണ്ണൂരിൽ നിന്നും പോത്തൻകോട് എത്തി. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അതിജീവിയുടെ വീട്ടിനകത്ത് കയറിയ ഇയാൾ അതിജീവിതയെ പീഡിപ്പിച്ചു. തുടർന്ന് അതിജീവിതയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരെയും പീഡിപ്പിച്ചശേഷം രാത്രി 12 മണിയോടെ വീട്ടുകാർ ഉറങ്ങിയപ്പോഴാണ് പ്രതി സ്ഥലം വിട്ടത്.

സംഭവത്തിന് ശേഷം ഇരുവരുടെയും ഇൻസ്റ്റഗ്രാം ഐഡി ഇയാൾ ബ്ലോക്ക് ചെയ്തു. ഇയാൾ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യത്തെ പെൺകുട്ടിയുടെ വീട്ടുകാർ പോത്തൻകോട് പോലീസിൽ പരാതി നൽകിയതോടെയാണ് രണ്ടാമത്തെ കുട്ടിയുടെ വിവരവും പുറത്തറിഞ്ഞത്. തുടർന്ന് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂരിലെത്തിയാണ് പോത്തൻകോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിലവിൽ രണ്ട് പോക്സോ കേസുകൾ തളിപ്പറമ്പ് സ്റ്റേഷനിലുണ്ട്

സ്വന്തം അച്ഛൻ പതിനഞ്ചുകാരിയായ മകളെ വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. മകൾ ഗുരുതരാവസ്ഥയി...
10/08/2026

സ്വന്തം അച്ഛൻ പതിനഞ്ചുകാരിയായ മകളെ വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. മകൾ ഗുരുതരാവസ്ഥയിലാണ് 😔

തൃശൂർ അഴീക്കോട് നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്

സുനാമി ഉന്നതിയിൽ താമസിക്കുന്ന ഷിലി ആണ് മകൾ അമേയയെ ക്രൂരമായി ആക്രമിച്ചത്. ഷിലിയും ഭാര്യ ശ്രീകലയും തമ്മിൽ ദീർഘനാളുകളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും, പനി ബാധിതയായ ശ്രീകല ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവദിവസം വൈകുന്നേരം ഷിലിയും മകൾ അമേയയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ, അമ്മയെ പിന്തുണച്ചുകൊണ്ട് മകൾ സംസാരിച്ചത് ഷിലിയെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.

പ്രകോപിതനായ ഇയാൾ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി എടുത്ത് മകളുടെ തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നു കിടന്ന മകളെ ഉപേക്ഷിച്ച് ഇയാൾ അവിടെനിന്നും രക്ഷപ്പെട്ടു. എന്നാൽ ഒളിവിൽ പോകുന്നതിനിടെ ഒരു ബന്ധുവിനെ വിളിച്ച് മകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും ഇയാൾ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കളും നാട്ടുകാരും പോലീസും ചേർന്നാണ് പെൺകുട്ടിയെ കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ അമേയ ഇപ്പോഴും ബോധം വീണ്ടെടുത്തിട്ടില്ലെന്നും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ടുകൾ. ഒളിവിൽ പോയ പ്രതി ഷിലിയെ കൊടുങ്ങല്ലൂരിനടുത്തുള്ള വെമ്പല്ലൂരിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇയാളെ ഇപ്പോൾ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ശ്രീകണ്ഠപുരം▾ ചെങ്ങളായി നെല്ലിക്കുന്ന് സ്വദേശി ദീപക് കണ്ണനെ ഇന്നലെ വൈകീട്ട് ആറ് മുതൽ കാണാനില്ലെന്ന് പരാതി. ദീപക്കിനെ കുറ...
10/08/2026

ശ്രീകണ്ഠപുരം▾ ചെങ്ങളായി നെല്ലിക്കുന്ന് സ്വദേശി ദീപക് കണ്ണനെ ഇന്നലെ വൈകീട്ട് ആറ് മുതൽ കാണാനില്ലെന്ന് പരാതി. ദീപക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

ആരും വിശ്വസിച്ചില്ല… പക്ഷേ ഈ ഇന്ത്യക്കാരൻ വീട്ടീന്ന് പറന്നു...!!🔥വലിയ കമ്പനികളോ കോടികളുടെ ഫണ്ടിംഗോ ഇല്ലാതെ, ഉത്തരാഖണ്ഡില...
09/08/2026

ആരും വിശ്വസിച്ചില്ല… പക്ഷേ ഈ ഇന്ത്യക്കാരൻ വീട്ടീന്ന് പറന്നു...!!🔥

വലിയ കമ്പനികളോ കോടികളുടെ ഫണ്ടിംഗോ ഇല്ലാതെ, ഉത്തരാഖണ്ഡിലെ അൽമോറയിൽ നിന്നുള്ള രവി ടംറ്റ വർഷങ്ങളോളം സ്വന്തം ആശയവുമായി പരീക്ഷണങ്ങൾ നടത്തി.ഒടുവിൽഅയാൾ നിർമ്മിച്ച HAPIDA SKYNeX Flying Car ആകാശത്തേക്ക് പറന്നുയർന്നു!....!!🔥🙌🏻📈

ഒരു സാധാരണ മനുഷ്യന്റെ സ്വപ്നം, വർഷങ്ങളുടെ പരിശ്രമം കൊണ്ട് ആകാശത്ത് എത്തിയ നിമിഷം.ഇത് വെറുമൊരു ഫ്ലയിങ് കാർ പരീക്ഷണമല്ല നിനക്ക് കഴിയില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ്....!!🔥

സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ഈ കല്യാണം കൂടാൻ എത്തുമോ എന്ന ചോദ്യമാണ് ഏവരുടെയും ഈ കൗതുകത്തിന് പിന്നിൽ. തൃശൂർ ചേലക്കര സ്വദേശി...
08/08/2026

സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ഈ കല്യാണം കൂടാൻ എത്തുമോ എന്ന ചോദ്യമാണ് ഏവരുടെയും ഈ കൗതുകത്തിന് പിന്നിൽ. തൃശൂർ ചേലക്കര സ്വദേശിയായ പ്രബിനും വർഷയും തമ്മിലുള്ള വിവാഹത്തിനാണ് ക്രിക്കറ്റ് ദൈവത്തിന് നേരിട്ട് ക്ഷണം ലഭിച്ചിരിക്കുന്നത്. സാധാരണയായി ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്ക് തപാലിലോ മറ്റോ ആണ് വിവാഹക്കത്ത് അയക്കാറുള്ളതെങ്കിൽ, പ്രബിൻ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദിവസത്തിന്റെ ആദ്യത്തെ ക്ഷണക്കത്ത് തന്നെ നേരിട്ട് പോയി സച്ചിന് നൽകുകയായിരുന്നു. സച്ചിന്റെ ഓഫീസുമായി ബന്ധപ്പെട്ടാണ് പ്രബിൻ ഇതിനുള്ള അവസരം കണ്ടെത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ കാരവാനിൽ വെച്ച് മാനേജർമാരുടെ സാന്നിധ്യത്തിൽ നേരിട്ട് കത്ത് നൽകുകയും, തന്നെ ഒട്ടും നിരാശപ്പെടുത്താത്ത രീതിയിൽ കല്യാണത്തിന് 'വരാം' എന്ന് സച്ചിൻ മറുപടി നൽകുകയും ചെയ്തു.

​കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷമായി സച്ചിന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് പ്രബിൻ. സുഹൃത്തുക്കളായ ധനേഷ് ദാമോദരൻ, ഡോക്ടർ വിനു എന്നിവർക്കും മറ്റു സുഹൃത്തുക്കൾക്കുമൊപ്പം ചേർന്ന് 'വി മിസ്സ് യു സച്ചിൻ' (We Miss You Sachin) എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജും ഇവർ സജീവമായി നടത്തിവരുന്നുണ്ട്. സച്ചിന്റെ എല്ലാ പുതിയ വിവരങ്ങളും അപ്ഡേറ്റുകളും ഈ പേജിലൂടെ ഇവർ നിരന്തരം പങ്കുവെക്കാറുണ്ട്. പ്രബിന്റെ ഈ കടുത്ത ആരാധനയ്ക്ക് മറ്റൊരു വലിയ ഉദാഹരണം കൂടിയുണ്ട്. കോവിഡ് കാലത്ത് സച്ചിന് രോഗം ബാധിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് അദ്ദേഹം പൂർണ്ണമായും വിട്ടുനിന്ന സമയം പ്രബിനും കൂട്ടുകാരും വലിയ ആശങ്കയിലായിരുന്നു. തുടർന്ന് മുംബൈയിലെ എല്ലാ പ്രധാന ആശുപത്രികളിലേക്കും വിളിച്ച് അന്വേഷിച്ചാണ് അവർ സച്ചിൻ സുരക്ഷിതനാണെന്ന വിവരം അന്ന് ഉറപ്പുവരുത്തിയത്. എല്ലാ മാസവും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പ്രബിൻ, സച്ചിന്റെ രോഗം മാറാനായി ഗുരുവായൂരപ്പന് പഞ്ചസാര കൊണ്ടുള്ള ഒരു തുലാഭാരവും നേർന്നിരുന്നു. സച്ചിന്റെ തിരക്കുകൾ കാരണം ഇതുവരെ ആ വഴിപാട് നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, അദ്ദേഹം എപ്പോഴെങ്കിലും വരുമ്പോൾ അദ്ദേഹത്തെ വെച്ച് തന്നെ അത് നിറവേറ്റാൻ കഴിയുമെന്ന കാത്തിരിപ്പിലാണ് ഈ ആരാധകൻ.

​സച്ചിന്റെ അൻപതാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് ആകെ ക്ഷണം ലഭിച്ച മൂന്നോ നാലോ പേരിൽ ഒരാൾ കൂടിയായിരുന്നു പ്രബിൻ. ഇത്രയേറെ ആത്മബന്ധമുള്ള തന്റെ പ്രിയ ആരാധകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ഗുരുവായൂരിലേക്ക് നേരിട്ടെത്തുമോ എന്ന് മാത്രമാണ് ഇനി ഏവർക്കും അറിയേണ്ടത്. താൻ വിശ്വസിക്കുന്ന ഗുരുവായൂരപ്പന്റെ ഒരു അനുഗ്രഹം പോലെ ആ വലിയ അത്ഭുതം സംഭവിക്കുമെന്ന പൂർണ്ണ വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് പ്രബിൻ ഇപ്പോൾ കാത്തിരിക്കുന്നത്.

എൻ്റെ വീട്ടിൽ ആരും ഇല്ല  എന്ന് അറിഞ്ഞുകൊണ്ട്  എന്റെ വീട്ടിൽ കയറിയ ആ പരിശുദ്ധനായ വ്യക്തിയോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക...
08/08/2026

എൻ്റെ വീട്ടിൽ ആരും ഇല്ല എന്ന് അറിഞ്ഞുകൊണ്ട് എന്റെ വീട്ടിൽ കയറിയ ആ പരിശുദ്ധനായ വ്യക്തിയോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, എന്റെ വീട്ടിലെ സാധനങ്ങൾ എല്ലാം എൻ്റെ പ്രിയ കള്ളനാവാൻ ഇഷ്ടപ്പെടാത്ത താങ്കൾ മോഷ്ടിച്ചു, പക്ഷേ കക്കാൻ അറിയാത്ത താങ്കൾ അവിടെയും രണ്ട് തെളിവുകൾ അവശേഷിപ്പിച്ചു നിങ്ങളുടെ മൊബൈൽ ഫോൺ മേശപ്പുറത്ത് മറന്നുവച്ചു... !!! കൂടെ ഫോൺ ലോക്ക് ചെയ്യാത്തത് കൊണ്ട് താങ്കളുടെ പല രഹസ്യങ്ങളും മറന്ന് വെച്ചാണ് താങ്കൾ സ്ഥലം വിട്ടത്
നിങ്ങൾ ആരാണെന്ന് ഇപ്പോൾ എനിക്കറിയാം, ഞാൻ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ കയറി നിങ്ങളുടെ മുഖം കണ്ടു !!!കൂടെ പോലീസ് സ്‌റ്റേഷനിൽ പരാതിയും തെളിവുകളും കൈമാറിയിട്ടില്ല കൂടെ നിന്ന് ചതിച്ച സുഹൃത്തേ നിങ്ങൾക്ക് ഞാൻ മാപ്പ് തരാം
എന്റെ വീടിന്റെ എല്ലാ സാധനങ്ങളും തിരികെ കൊണ്ടുവന്ന് ഏൽപ്പിച്ചിട്ട്, വാതിൽ നന്നാക്കാൻ നിങ്ങൾക്ക് 24 മണിക്കൂർ സമയം തരുന്നു.

ഈ പോസ്റ്റ് കാണുന്ന താങ്കൾക്ക് ഈ വിരുതൻ ആരാണെന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ആ മഹാൻ്റെപ്രൊഫൈലിന്റെ ലിങ്ക് കിട്ടിയതിനാൽ താഴെ കൊടുക്കുന്നു എല്ലാവരും അറിയാൻ വേണ്ടി ഇവിടെ ക്ലിക്ക് ചെയ്താൽ ആളെ മനസ്സിലാക്കാം
NB: ഇത് ആരേയും പറ്റിക്കാനോ പണം നഷ്ടപ്പെടുന്ന തോ ആയ ലിങ്കല്ല .....

https://www.facebook.com/profile.php

കടപ്പാട് fb

കാൺമാനില്ല: ശിവനന്ദ.പി (16) പരിപ്പായി, ചെങ്ങളായി (PO) ശ്രീകണ്ഠാപുരം. ഇന്നലെ (06.08.2026 )വൈകിട്ട് 7 മണി മുതൽ കാണാനില്ല ക...
07/08/2026

കാൺമാനില്ല: ശിവനന്ദ.പി (16) പരിപ്പായി, ചെങ്ങളായി (PO) ശ്രീകണ്ഠാപുരം. ഇന്നലെ (06.08.2026 )വൈകിട്ട് 7 മണി മുതൽ കാണാനില്ല കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ താഴെ കൊടുത്ത നമ്പറുകളിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
9496207951
9744214984
9447364000

ദീപക് കണ്ണൻ ചെങ്ങളായി ഇന്നലെ വൈകുന്ന രം മുതൽ കാണുവാനില്ല എന്തെങ്കിലും വിവരം ലഭ്യമാണെങ്കിൽ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ അറിയിക്കുക

07/08/2026

വാഹനം മാറ്റാൻ പറഞ്ഞതിന് ആക്രമണം; ഏഴു പേർക്കെതിരെ നിലമ്പൂർ പോലീസ് കേസെടുത്തു​നിലമ്പൂർ: റോഡിൽ നിന്ന് വാഹനം മാറ്റാൻ ആവശ്യപ്പെട്ടതിലുള്ള വിരോധത്താൽ യുവാക്കളെ സംഘം ചേർന്ന് മർദ്ദിക്കുകയും കല്ലുകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന ഏഴു പേർക്കെതിരെ നിലമ്പൂർ പോലീസ് കേസെടുത്തു. കൂടരഞ്ഞി സ്വദേശി മുനവ്വർ സിദ്ദീഖ് ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് കേസ്.​മലപ്പുറം മേൽമുറി സ്വദേശിയായ നിഷാദ് (33), സുഹൃത്ത് മുഹമ്മദ് ഫായിസ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഓഗസ്റ്റ് 2-ന് വൈകുന്നേരം നാലു മണിയോടെ നായാടംപൊയിലിൽ വെച്ചായിരുന്നു സംഭവം.​റോഡിൽ നിർത്തിയിട്ടിരുന്ന വാഹനം മാറ്റാൻ പറഞ്ഞതാണ് അക്രമത്തിന് കാരണമായത്. രോഷാകുലരായ പ്രതികൾ സംഘം ചേർന്ന് നിഷാദിനെയും സുഹൃത്തിനെയും കൈകൊണ്ട് അടിക്കുകയും കല്ലുകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. കൂടാതെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം

07/08/2026

Vizhinjam Thiruvananthapuram

07/08/2026

ഒരു യുവതിയെ അവളുടെ ഗ്രാമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ. ഏകദേശം 25 മുതൽ 30 വരെ ആളുകൾ മോട്ടോർസൈക്കിളുകളിൽ ഗ്രാമത്തിലെത്തി, നാട്ടുകാരുടെ കണ്ണുമുന്നിൽ വെച്ച് യുവതിയെ ബലമായി കൊണ്ടുപോയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.

Address

Kochi

Website

Alerts

Be the first to know and let us send you an email when Insight talkz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share