Insight talkz

Insight talkz അയിന് ആരാ ഇന്നിവിടെ perfect 🥰 ജീവിതം ആസ്വദിക്കൂ ആരുടെയും മുന്നിൽ perfect ആവാതെ ❤️

24/08/2025
ഡൽഹി പോലീസിന്റെ സാഹസികമായ ഇടപെടൽ: 48 മണിക്കൂറിനുള്ളിൽ കുഞ്ഞിനെ അമ്മയുടെ കൈകളിൽ തിരികെ എത്തിച്ചു!നഷ്ടപ്പെട്ടുപോയ ഒരു നിധി...
24/08/2025

ഡൽഹി പോലീസിന്റെ സാഹസികമായ ഇടപെടൽ: 48 മണിക്കൂറിനുള്ളിൽ കുഞ്ഞിനെ അമ്മയുടെ കൈകളിൽ തിരികെ എത്തിച്ചു!
നഷ്ടപ്പെട്ടുപോയ ഒരു നിധി തിരികെ കിട്ടിയതിന്റെ ആനന്ദത്തിലാണ് ഇപ്പോൾ ആ അമ്മ. മൂന്നുമാസം പ്രായമുള്ള തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഒരു യുവാവിൽ നിന്ന് 48 മണിക്കൂറിനുള്ളിൽ ഡൽഹി പോലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി, അമ്മയുടെ കൈകളിൽ തിരികെ ഏൽപ്പിച്ചു. പോലീസ് നടത്തിയ അതീവ സൂക്ഷ്മമായ നീക്കങ്ങളും ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവുമാണ് ഈ മിഷൻ വിജയകരമാക്കിയത്.
ചെന്നൈയിൽ നിന്ന് ഡൽഹിയിലെ ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു ആ യുവതിയും കുഞ്ഞും. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഒരു യുവാവ് സൗഹൃദം നടിച്ച് അടുപ്പം സ്ഥാപിച്ചു. ബന്ധുവീട്ടിൽ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് അയാൾ യുവതിയെയും കുഞ്ഞിനെയും കൂടെക്കൂട്ടി. യാത്രാമധ്യേ, ഒരു തുണിക്കടയുടെ മുന്നിലെത്തിയപ്പോൾ, കുഞ്ഞിന് ഉടുപ്പ് വാങ്ങാൻ അയാൾ യുവതിയോട് ആവശ്യപ്പെട്ടു. കുറച്ച് പണവും നൽകി, കുഞ്ഞിനെ താൻ നോക്കാമെന്നും പറഞ്ഞു. യുവതി കടയിൽ കയറിയ സമയം, കുഞ്ഞിനെയും കൊണ്ട് യുവാവ് അപ്രത്യക്ഷനായി.
നിസ്സഹായയായിപ്പോയ ആ അമ്മ ഉടൻ തന്നെ പോലീസിൽ പരാതി നൽകി. നിമിഷങ്ങൾക്കകം പോലീസ് അന്വേഷണം ആരംഭിച്ചു. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അതോടൊപ്പം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, രാജസ്ഥാനിലെ ഖേത്രി സ്വദേശിയായ ജിതേന്ദർ കുമാറാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി.
പിന്നീട് കാര്യങ്ങൾ അതിവേഗത്തിലായി. ഒരു സംഘം പോലീസ് ഖേത്രിയിലേക്ക് തിരിച്ചു. അവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും, സുരക്ഷിതനായിരുന്ന കുഞ്ഞിനെയും കൊണ്ട് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. സ്വന്തം കുഞ്ഞിനെ തിരികെ ലഭിച്ചപ്പോൾ ആ അമ്മയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. ആ നിമിഷത്തിൽ അവർക്ക് നന്ദി പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല. ഈ സംഭവം പോലീസിന്റെ കാര്യക്ഷമതയുടെയും മാനുഷിക മുഖത്തിന്റെയും ഉദാഹരണമായി മാറുകയാണ്.

പെട്ടന്ന് ഷെയർ ചെയ്യൂ....21-08-25 പാലക്കാട് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയിവിളത്തൂർ സ്വദേശി ഇവാൻ സായിക്കിനെ തട്ടിക്കൊണ്ടു...
22/08/2025

പെട്ടന്ന് ഷെയർ ചെയ്യൂ....
21-08-25
പാലക്കാട് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയി
വിളത്തൂർ സ്വദേശി ഇവാൻ സായിക്കിനെ തട്ടിക്കൊണ്ടുപോയത് രണ്ടുകാറുകളിലായെത്തിയവർ

ഷാജിമോൻ ചൂരൽമാല   എഴുതുന്നു.ദുരന്ത ബാധിതന് നീതൂസ് അക്കാദമി 15 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചു നൽകിയ വീടാണ് ആദ്യത്തേത് !രണ്ട...
01/08/2025

ഷാജിമോൻ ചൂരൽമാല എഴുതുന്നു.
ദുരന്ത ബാധിതന് നീതൂസ് അക്കാദമി 15 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചു നൽകിയ വീടാണ് ആദ്യത്തേത് !

രണ്ടാമത്തേത് 30 ലക്ഷം രൂപ ചിലവിൽ ദുരന്തബാധിതർക്ക് കേരള ഗവൺമെൻ്റ് ടൗൺഷിപ്പിൽ നിർമ്മിച്ചു നൽകുന്ന വീട് !

ആദ്യത്തേത് ചെറിയൊരു നിർമ്മാണ കരാറുകാരൻ ആയ ഈയുള്ളവൻ ആണ് നിർമ്മിച്ചത് !

രണ്ടാമത്തേത് വിശ്വപ്രസിദ്ധ കൺസ്ട്രക്ഷൻ കമ്പനി ആയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും .....

ശ്രദ്ധിക്കണ്ടേ അമ്പാനേ ......

സുകുമാരി അമ്മയുടെ കൂടെ ഞാൻ ആഹാരം കഴിക്കാൻ ഇരിക്കില്ലായിരുന്നു: കാർത്തിക താൻ സിനിമ ഷൂട്ടിങ് ലോക്കേഷനിൽ ഒന്നും സുകുമാരി അമ...
01/08/2025

സുകുമാരി അമ്മയുടെ കൂടെ ഞാൻ ആഹാരം കഴിക്കാൻ ഇരിക്കില്ലായിരുന്നു: കാർത്തിക

താൻ സിനിമ ഷൂട്ടിങ് ലോക്കേഷനിൽ ഒന്നും സുകുമാരി അമ്മയുടെ കൂടെ ഫുഡ്‌ കഴിക്കാൻ ഇരിക്കില്ലായിരുന്നു എന്ന് പറയുകയാണ് കാർത്തിക. ലോക്കഷനിൽ വെച്ച് മക്കളെ വാടി ഇവിടെ ഇരുന്നു കഴിക്കാം എന്ന് പറഞ്ഞ് വിളിച്ചു അടുത്ത് ഇരുത്തും എന്നും അധികം വന്നാൽ വഴക്ക് പറയും എന്നും കാർത്തിക പറയുന്നു. ഞാൻ വളരെ കുറച്ചേ കഴിക്കു. അപ്പോൾ എന്നോട് പറയുന്നത് എന്ന് വെച്ചാൽ മോഹൻലാൽ കറിവേപ്പില ഒഴിച്ച് ബാക്കി എല്ലാം കഴിക്കും ഫുഡിന്റെ.

നമ്മൾ ഇപ്പോൾ കൊണ്ട് കളയുന്ന അന്നം, ഈ അന്നം കിട്ടാൻ കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. നമുക്ക് വേണ്ട എന്ന് പറഞ്ഞ് നമ്മൾ കൊണ്ട് കരയുമ്പോൾ കഴിക്കാൻ നിവർത്തി ഇല്ലാത്ത ഒരുപാട് ആളുകൾ നമുക്ക് ചുറ്റിനും ഉണ്ട്. അത് കൊണ്ട് നമ്മൾ ഒരിക്കലും ആഹാരം കളയരുത് എന്ന് പറയുമായിരുന്നു. അതൊക്കെ നമുക്ക് പഠിക്കാൻ ഉള്ള ഓരോ പാഠങ്ങൾ ആണ് എന്നും കാർത്തിക പറയുന്നു.

വിവാഹേതര ബന്ധം വെളിപ്പെട്ടതിന് പിന്നാലെ ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽകർണാടകയിലെ ചന്നപട...
30/07/2025

വിവാഹേതര ബന്ധം വെളിപ്പെട്ടതിന് പിന്നാലെ ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ

കർണാടകയിലെ ചന്നപട്ടണയിൽ ഞെട്ടിക്കുന്ന കൊലപാതക കേസിൽ യുവതിയും കാമുകനും നാല് വാടകക്കൊലയാളികളും പോലീസ് പിടിയിൽ. മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലോകേഷ് കുമാർ (45) ആണ് കൊല്ലപ്പെട്ടത്. ചന്ദ്രകല എന്ന യുവതി, കാമുകനായ യോഗേഷ്, ഒപ്പം ക്വട്ടേഷൻ സംഘത്തിലെ നാല് പേർ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു.
കഴിഞ്ഞ ദിവസം ചന്നപട്ടണയിലെ കനവ ഡാം പരിസരത്ത് ലോകേഷിന്റെ മൃതദേഹം കാറിന് സമീപം കണ്ടെത്തുകയായിരുന്നു. അടുത്ത് കാലിയായ വിഷക്കുപ്പിയും ലഭിച്ചു. ആദ്യം ആത്മഹത്യയാണെന്ന് തോന്നിയെങ്കിലും, വിഷക്കുപ്പിയുടെ അടപ്പ് കണ്ടെത്താതിരുന്നതും മൃതദേഹത്തിന് ഒരു ചെരിപ്പ് മാത്രം ഉണ്ടായിരുന്നതും പോലീസിന്റെ സംശയം ജനിപ്പിച്ചു.
ലോകേഷിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെ, ചന്ദ്രകലയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ലോകേഷ് കണ്ടെത്തിയിരുന്നതായി വെളിപ്പെട്ടു. ഇത് കൊലപാതകത്തിന് കാരണമായിരിക്കാമെന്ന് കുടുംബാംഗം സൂചിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷം ബലമായി കുടിപ്പിച്ചതാണെന്ന് സ്ഥിരീകരിച്ചു. നെഞ്ചിന്റെ ഭാഗത്ത് വിഷം കേന്ദ്രീകരിച്ചിരുന്നതും ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതും കേസിൽ വഴിത്തിരിവായി.
പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, സംഭവ ദിവസം രാത്രി ഒരു കറുത്ത കാർ ഡാമിന് സമീപം ദുരൂഹമായി എത്തിയതായി കണ്ടെത്തി. ഫോൺ രേഖകൾ പരിശോധിച്ചതോടെ, ബെംഗളൂരുവിലെ തപാൽ വകുപ്പ് ജീവനക്കാരനായ യോഗേഷിന്റെ മൊബൈൽ ലൊക്കേഷൻ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു. ചോദ്യം ചെയ്യലിൽ ചന്ദ്രകലയും യോഗേഷും കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് വാടകക്കൊലയാളികളായ നാല് പേർ സഹായിച്ചതായും ഇവർ വെളിപ്പെടുത്തി.
ലോകേഷിന്റെ കാറിനെ പിന്തുടർന്ന് ആക്രമിച്ച ശേഷം ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

പഹല്‍ഗാം സൂത്രധാരന്റെ തല പോയിന്റ് ബ്ലാങ്കില്‍ ചിതറിച്ചത് ആട്ടിടയന്മാര്‍. ഭീകരരുടെ ഒളിത്താവളം ആദ്യം കണ്ടത് ആട്ടിടയന്മാരാണ...
30/07/2025

പഹല്‍ഗാം സൂത്രധാരന്റെ തല പോയിന്റ് ബ്ലാങ്കില്‍ ചിതറിച്ചത് ആട്ടിടയന്മാര്‍. ഭീകരരുടെ ഒളിത്താവളം ആദ്യം കണ്ടത് ആട്ടിടയന്മാരാണ്. ഉള്‍ക്കാട്ടില്‍ മരച്ചുവട്ടില്‍ ടെന്റുകള്‍ ശ്രദ്ധയില്‍പ്പെടുന്നു. തൊട്ടടുത്തായ് ഭക്ഷണം പാകം ചെയ്യുന്ന ഒരാള്‍. അപ്പുറത്ത് കിടന്നുറങ്ങുന്ന രണ്ടുപേര്‍. എന്നാല്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ടെന്റുകള്‍ക്ക് അടുത്തായ് തോക്കും മറ്റും കണ്ടതോടെ സംശയം തോന്നി. തുടര്‍ന്ന് കശ്മീര്‍ സൈന്യത്തിന് വിവരം കൈമാറുകയായിരുന്നു. ആട്ടിടയന്മാരുടെ നിര്‍ദ്ദേസപ്രകാരം പ്രദേശം വളഞ്ഞ സൈന്യത്തിന് നിരാശപ്പെടേണ്ടി വന്നില്ല. പഹല്‍ഗാം ചോരക്കളമാക്കി മുങ്ങിയ കൊടുംഭീകരന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ തലചിതറിച്ചു. സൈന്യത്തെ സഹായിച്ച ആട്ടിടയന്മാരുടെ പേര് വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. അവരുടെ ഇടപെടലാണ് നിര്‍ണായകമായതെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ഭീകരര്‍ ഉപയോഗിച്ചിരുന്ന അള്‍ട്രാസെറ്റുകളിലെ സിഗ്‌നലുകള്‍ ചോര്‍ത്തിയത് വഴിത്തിരിവായെന്നും കൃത്യമായ നീക്കത്തിലൂടെയാണ് ഭീകരരെ വധിച്ചത് എന്നും സൈന്യം വ്യക്തമാക്കി.

പ്രമുഖ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 20 കോടി രൂപ തട്ടിയെടുത്ത തൃശ്ശൂർ വലപ്പാട് സ്വദേശികളായ ദമ്പതികളെ കൊച്ചി സെൻട്രൽ പ...
30/07/2025

പ്രമുഖ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 20 കോടി രൂപ തട്ടിയെടുത്ത തൃശ്ശൂർ വലപ്പാട് സ്വദേശികളായ ദമ്പതികളെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരാണ് പണവുമായി മുങ്ങാൻ ശ്രമിക്കവേ പൊലീസിന്റെ വലയിലായത്.
വ്യവസായിയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശ്വേത, അടുപ്പം സ്ഥാപിച്ച് വ്യവസായിയെ കെണിയിലേക്ക് വലിച്ചിഴച്ചു. തുടർന്ന്, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഇവർ 30 കോടി രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും അശ്ലീല വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ആദ്യഘട്ടത്തിൽ 50,000 രൂപ വ്യവസായി നൽകിയെങ്കിലും, ബാക്കി തുക അഞ്ച് ദിവസത്തിനുള്ളിൽ നൽകണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടു. ഇതോടെ, വ്യവസായി പൊലീസിൽ പരാതിപ്പെട്ടു. പണം വാങ്ങാൻ എത്തിയ ദമ്പതികൾ 20 കോടിയുടെ ചെക്കുമായി പുറത്തിറങ്ങിയപ്പോൾ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
വിദേശത്തടക്കം വ്യവസായ ശൃംഖലയുള്ള കൊച്ചി സ്വദേശിയായ വ്യവസായിയാണ് തട്ടിപ്പിനിരയായത്. ദമ്പതികൾ മുൻപും ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് സെൻട്രൽ പൊലീസ്.

Address

Kochi

Website

Alerts

Be the first to know and let us send you an email when Insight talkz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share